ലോകം മുഴുവനും ഡിജിറ്റൽ ആയിരിക്കുന്നു. പുസ്തകങ്ങളില്ല കത്തുകൾ ഇല്ല ഒപ്പുകളില്ല. ജനിക്കുന്ന കുഞ്ഞിനു പോലും ഡിജിറ്റൽ ഐഡി മാത്രമാണ് ഉള്ളത്. മനുഷ്യരുടെ ഓർമ്മകൾ പോലും ക്ലൗഡിൽ സൂക്ഷിക്കുന്ന കാലം. പഴയകാലത്തെ ആളുകളുടെ സന്തോഷവും സങ്കടവും പ്രണയവും കാത്തിരിപ്പും എല്ലാം വഹിച്ചിരുന്നത് കത്തുകളിൽ കൂടെ ആയിരുന്നു. ആ കത്ത് എന്താണെന്ന് പോലും പുതുതലമുറയ്ക്ക് അറിയില്ല. അതൊക്കെ അറിയുമ്പോൾ തന്നെ അവർക്ക് അത്ഭുതമാണ്. ഡിജിറ്റൽ ലോകത്തിനിടയിൽ നഷ്ടപ്പെട്ടുപോയ മനുഷ്യസ്പർശം തിരികെ കൊണ്ടുവരാൻ ഈ പുതുതലമുറയ്ക്ക് കഴിയുമോ എന്ന് അറിയില്ല. കത്ത് വായിക്കുമ്പോൾ കിട്ടുന്ന സന്തോഷവും സുഖവും ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പവുമൊന്നും ഡിജിറ്റൽലോകത്ത് കിട്ടില്ല. അങ്ങനെയിരിക്കെ ഒരു നാൾ ഡിജിറ്റൽ ഇല്ലാതായി. രാവിലെ 5 മണിക്ക് ഉണർന്ന ഉടനെതന്നെ ശാന്തേച്ചി ഫോണിൽ വാട്സ്ആപ്പ് തുറക്കാൻ നോക്കി. “അയ്യോ…. ഇതെന്തുപറ്റി?” ശാന്തേച്ചി ഉച്ചത്തിൽ വിളിച്ചു. “രാമേട്ടാ രാമേട്ടാ” ഭർത്താവ് ചാടി എഴുന്നേറ്റു, “എന്തുപറ്റി കള്ളനോ മറ്റോ…” “അല്ല അതിനേക്കാൾ വലുത്. വാട്സ്ആപ്പ് കിട്ടുന്നില്ല. ” ഉടുമുണ്ട് കിട്ടാതെ…
Author: Sreekumari S
കൊയ്ത്തു കഴിഞ്ഞ് നെൽവയലുകൾ കണ്ണെത്താ ദൂരം പടർന്നു കിടക്കുന്നു. ബാക്കി വന്ന നെൽക്കതിർ കൊത്തിപ്പെറുക്കുന്ന പ്രാവിൻ കൂട്ടങ്ങളും തത്ത കൂട്ടങ്ങളും. പുലയക്കിടാക്കൾ പാടത്ത് തലപ്പന്തുകളിച്ചും നെല്ല് പെറുക്കി കൂട്ടിയും ആർത്തുല്ലസിക്കുന്നു. അകലെ ചക്രവാള സൂര്യൻ അസ്തമിക്കാറാകുന്നു. നീലി പുലയി കിടാത്തിയും കൂട്ടുകാരും ചതുര കുളത്തിൽ നീന്തി കുളിക്കുന്നു. പാടത്തിനക്കരെ നാഗക്കാവിൽ കളമെഴുത്തും പാട്ടും നടക്കുന്നു. അതിനു പോകാനായി അവർ ശുദ്ധം വരുത്തുകയാണ്. ഗ്രാമത്തിന്റെ അറ്റത്തുള്ള മൺവീട്ടിൽ നീലിക്കിടാത്തി വളർന്നുവരുന്നു. പുലർച്ചെ മൂടൽ മഞ്ഞിന്റെ കുളിരേറ്റു വാങ്ങി നീലിയുടെ അച്ഛൻ ചെറുക്കൻ പുലയൻ പാടത്ത് പണിക്കായി മൺവെട്ടിയും തൂമ്പയുമായി ഇറങ്ങും. കൃഷ്ണനുണ്ണി തമ്പ്രാന്റെ പാടത്ത് പണിക്കു പോകാൻ ചെറുക്കന് വലിയ താല്പര്യമാണ്. തമ്പ്രാനും ചെറുക്കനുമായി അങ്ങനെ ഒരു ആത്മബന്ധമാണുള്ളത്. ആദ്യകാലത്ത് ഈ നാട്ടിൽ ഭാര്യയും മക്കളുമായി എത്തിയപ്പോൾ ഇരു കൈകളും നീട്ടി സ്വീകരിച്ചത് തമ്പ്രാനും തമ്പ്രാട്ടിയുമായിരുന്നു. അവരുടെ കുട്ടികളെപ്പോലെ തന്നെ ചെറുക്കന്റെ കുട്ടികളെയും അവർ സ്നേഹിച്ചിരുന്നു. ചെറുക്കനും കുടുംബത്തിനും താമസിക്കാനായി സ്ഥലവും ഒരു…
പഴക്കമേറിയ ഒരു മനയായിരുന്നു മംഗലത്ത് മന. അവിടെ ഗോവിന്ദൻ നമ്പൂതിരിയും അവരുടെ സഹോദരി സരസ്വതി അന്തർജ്ജനവും അദ്ദേഹത്തിൻ്റെ പത്നി ലളിതമ്മയും ആയിരുന്നു താമസിച്ചിരുന്നത്. ചുറ്റും തെങ്ങും തോപ്പുകൾ പച്ചനിറത്തിൽ തലയാട്ടുന്ന നെൽപ്പാടങ്ങൾ. മഴക്കാലത്ത് മുറ്റത്തെ കൽപ്പടവുകളിൽ പായൽ പിടിക്കും. അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന പച്ചപ്പായൽ ചുരണ്ടിയെടുത്ത് കളിക്കാനായി കുട്ടികൾ ധാരാളമായി അവിടെ എത്തുമായിരുന്നു. വേനൽ കാലങ്ങളിൽ മാവിൻചുവട്ടിൽ കളിക്കാനായി അയൽപക്കത്തുള്ള കുട്ടികൾ എത്തിയിരുന്നു. ആ വീട്ടിൽ സഹോദരങ്ങളായ ഗോവിന്ദൻ്റെ മകൾ സിന്ധുവും സരസ്വതിയുടെ മകൻ ഗോപനും രണ്ടു കുട്ടികളും വീട്ടിൽ ഒന്നിച്ചു കളിച്ചു വളർന്നു. ഗോപന് സിന്ധുവിനെക്കാൾ രണ്ടു വയസ്സ് മൂപ്പ്. അവർ ഒരുമിച്ച് സ്കൂളിൽ പോയി ഒരുമിച്ചിരുന്ന് പഠിച്ചു. ഉത്സവങ്ങളൊക്കെ അവർ ഒന്നിച്ചായിരുന്നു ആഘോഷിച്ചിരുന്നത്. “ഗോപാ ; നിനക്കുള്ള പെണ്ണ് വേറെ എവിടെയും അന്വേഷിക്കേണ്ട നമ്മുടെ സിന്ധു തന്നെ മതി അല്ലേ?” അമ്മായി ലളിതമ്മ ചിരിച്ചുകൊണ്ട് പറയുമ്പോൾ ഗോപന്റെ മുഖത്ത് നാണം വരും. ആ കളിയാക്കലുകളിൽ അറിയാതെ തന്നെ സിന്ധു അവൻ്റെ…
ഗ്രാമത്തിൽ തലയെടുപ്പോട് കൂടി നിൽക്കുന്ന ഒരു നാല്കെട്ട്. പടുകൂറ്റൻ മാവുകളും ആഞ്ഞിലിയും പ്ലാവുകളും എല്ലാം നിറഞ്ഞുനിൽക്കുന്ന തൊടി. കാലത്തിൻ്റെ പഴക്കം ചെന്ന ചുവന്ന ഓടുമേഞ്ഞ മേൽക്കൂരയും മഴയും വെയിലും കൊണ്ട് മങ്ങിയ മരത്തൂണുകളും ആ വീടിൻ്റെ പഴക്കം വിളിച്ചോതി. നാലുവശവും മുറികളാൽ ചുറ്റപ്പെട്ട നാലുകെട്ട്. മഴക്കാലത്ത് ആകാശത്തിൽ നിന്നും വീഴുന്ന മഴത്തുള്ളികൾ നേരെ നടുമുറ്റത്ത് വീഴുന്നു. അത് ഒരു ചെറിയ കുളം പോലെ തളം കെട്ടി കിടക്കും. രാവിലെ സൂര്യപ്രകാശം സ്വർണ്ണ നൂലുകൾ പോലെ നിലത്ത് പരന്നുകിടക്കും. ആ വീടിൻ്റെ മരവാതിലുകളും പഴക്കം ചെന്ന പിച്ചള പൂട്ടുകളും ചുമരുകളിൽ തൂക്കിയ പഴയ ഫോട്ടോകളും മങ്ങലേറ്റ കുടുംബചിത്രങ്ങൾ ഇവയെല്ലാം ആ വീടിൻ്റെ പഴക്കം എടുത്ത് കാണിക്കുന്നു. അടുക്കളയിൽ നിന്നും എപ്പോഴും പലഹാരങ്ങളുടെയും മറ്റ് ആഹാരപദാർത്ഥങ്ങളുടെയും സുഗന്ധംപരക്കും. ഒരറ്റത്ത് കാറ്റിലാടുന്ന ഒരു ഊഞ്ഞാൽ ഉണ്ടായിരുന്നു. അവിടെ ഇരുന്നാണ് അമ്മൂമ്മ പേരക്കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നത്. ആ വലിയ വീട്ടിലെ അന്തേവാസികൾ ആരൊക്കെയാണെന്ന് അറിയണ്ടേ? അച്ഛനും അമ്മയും…
ഫോർട്ട് കൊച്ചിയുടെ ഹൃദയഭാഗത്തുള്ള പള്ളി. അവിടെ ഒരു വിവാഹം നടക്കുന്നു ആൽബിന്റെയും മേബിളിന്റെയും. ആൽബിൻ പോർട്രസ്റ്റ് ജീവനക്കാരനും മേബിൾ ഒരു സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാണ്. വളരെ ചെറുപ്പത്തിൽ തന്നെ ജോലി സമ്പാദിച്ച ആൽബിന് ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു താൻ സ്വന്തമായി അധ്വാനിച്ച പണം കൊണ്ട് നിർമിച്ച പോർച്ചുഗീസ് പൈതൃക രീതിയിലുള്ള ഗൃഹത്തിലേക്ക് തന്റെ വധുവിനെ കൈപിടിച്ച് കയറ്റണമെന്ന്.. ചുവന്ന ഓടിട്ട ചരിഞ്ഞ മേൽക്കൂരകളും വലിയ മരജാലകങ്ങൾ. മുൻപിൽ വിശാലമായ വരാന്ത. മുറ്റത്ത് ഭംഗിയുള്ള ഒരു പൂന്തോട്ടം. കടൽക്കാറ്റ് എപ്പോഴും വീട്ടിലേക്ക് ഒഴുകിയെത്തും. പുറത്ത് ചുവരുകളിൽ ബോഗൺ വില്ലയുടെ പിങ്ക്പൂക്കൾ പടർന്നു കയറിയിരുന്നു. പള്ളിയുടെ മണിനാദത്തിനൊപ്പം പഴക്കം ചെന്ന മരവാതിൽ സാവധാനം തുറന്നു. വെള്ളഗൗണിൽ അതിസുന്ദരിയായ മേബിൾ വളരെ സാവധാനം നടന്നുവരുന്നു. വർണ്ണക്കണ്ണാടിയിൽ തട്ടിവരുന്ന സൂര്യകിരണങ്ങൾ അവളുടെ തുടുത്ത മുഖത്ത് സ്വർണ്ണനിറം പരത്തി. കടലിലെ ഉപ്പുരസം കലർന്ന തണുത്ത കാറ്റ് പള്ളികളിലേക്ക് മന്ദമായി ഒഴുകിയെത്തി. നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങി കിടക്കുന്ന പള്ളിയിൽ ആൽബിൻ ഡിസൂസയും…
എം ടി വാസുദേവൻ നായരുടെ കൃതിയായ “വാരാണസി” ഞാൻ 2010ലാണ് വായിച്ചത്. അത് മനസ്സിനെ വളരെയധികം സ്വാധീനിച്ചു. സുധാകരൻ എന്ന കഥാപാത്രത്തിലൂടെ ആണ് ഈ കഥ മുന്നോട്ടു പോകുന്നത്. ഭാരതത്തിലെ പല സ്ഥലങ്ങളും മാറിമാറി താമസിച്ച സുധാകരനെ സ്വാധീനിച്ചവരും സുധാകരൻ സ്വാധീനിച്ചവരും ധാരാളമുണ്ട്. റിസർച്ച് ചെയ്യുവാൻ വന്ന സുമിതാ നാഗ്പാൽ എന്ന യുവതി, കൃഷ്ണേട്ടന്റെ മകൾ ഗീത, മൂർത്തി സാറും ഭാര്യ ശാന്ത ചേച്ചിയും, ചന്ദ്രമൗലി പ്രൊഫസർ ശ്രീനിവാസൻ, രുക്കു ഉണ്ണി കൃഷ്ണൻ തുടങ്ങിയ കഥാപാത്രങ്ങൾ സുധാകരന്റെ ജീവിതവുമായി വളരെ അടുത്ത ബന്ധമുള്ളവരാണ്. ജീവിതത്തിന്റെ അവസാനനാളുകളിൽ വാരാണസിയിൽ എത്തുന്ന സുധാകരൻ തൻ്റെ ജീവിതത്തിലെ പ്രിയപ്പെട്ടവരായ അമ്മ നാരായണി, അച്ഛൻ ഗോവിന്ദൻ, ജ്യേഷ്ഠത്തി സരള, അമ്മാവൻ പരമേശ്വരൻ, ഗുരു ശ്രീനിവാസൻ, തൻ്റെ യജമാനൻ നാരായണമൂർത്തി, കൂട്ടുകാരൻ ജോസ് വർഗീസ് എന്നിവർക്കു വേണ്ടി ബലികർമ്മങ്ങൾ നടത്തുകയും ചെയ്യുന്നു. ജീവിതം, മരണം, ബന്ധങ്ങൾ, ഓർമ്മകൾ എന്നിവയെ കുറിച്ച് ആഴത്തിലുള്ള ചിന്തകൾ ഈ കൃതിയിലുടനീളം കാണാം. ഒടുവിൽ…
മേഘങ്ങൾ മൂടിക്കെട്ടിയ ഒരു സന്ധ്യയായിരുന്നു അന്ന്. പഴയ തറവാട്ട് വീടിൻ്റെ വരാന്തയിൽ രാധ പതിവുപോലെ ആകാശത്തേക്ക് നോക്കിയിരുന്നു. ശ്രീധരന്റെ ചിതയിൽ നിന്ന് ഉയർന്ന പുക ആകാശത്തിൽ അലിഞ്ഞു പോയി കഴിഞ്ഞുവെങ്കിലും ആ ദിവസത്തിൻ്റെ ഹൃദയം നുറുങ്ങുന്ന ഓർമ്മകൾ എന്നും അവളുടെ മനസ്സിൽ മായാതെ കിടക്കുന്നു. എങ്ങോട്ട് പോകണമെന്നും എന്തുചെയ്യണമെന്നും അറിയാതെ ഒരു വരുമാനമാർഗ്ഗവും ഇല്ലാത്ത അവൾ നിസ്സഹായയായി എട്ടു വയസ്സുള്ള മകനെയും ചേർത്തുപിടിച്ച് ശ്രീധരന്റെ വീട് ലക്ഷ്യമാക്കി നടന്നു. വീട്ടിൽ ശ്രീധരന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയ്ക്ക് തങ്ങളോട് വലിയ സ്നേഹം ഉണ്ടായിരുന്നു. ഞങ്ങളെ അവിടെ താമസിപ്പിക്കുവാൻ അച്ഛനൊട്ടും തന്നെ താൽപര്യം ഉണ്ടായിരുന്നില്ല. “ഇനി നിങ്ങളെ പോറ്റുവാനുള്ള ബാധ്യതയും എൻ്റെ തലയിൽ വന്നല്ലോ?” അച്ഛച്ചന്റെ ആ വാക്കുകൾ നന്ദുവിന്റെ ജീവിതത്തിലെ നിഴലായി മാറി. അവൻ വളരുംതോറും ആ നിഴലിന് വലിപ്പം കൂടി വന്നു. അങ്ങനെയിരിക്കെ അച്ഛമ്മ അവരെ വിട്ടു പോയി. അവൻ പഠിക്കുന്നത് കണ്ടാൽ ഉടനെ അച്ചച്ചൻ പറയാൻ തുടങ്ങും…
സ്വപ്നങ്ങളെ തുന്നിച്ചേർത്ത ഞങ്ങളുടെ ചിറകുകൾക്ക് 10 ആണ്ടിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പുൽനാമ്പുകളിലെ ജലകണം പോലെ അവളെ ഞാൻ ഹൃദയത്തോട് ചേർത്തു നിർത്തി. താൻ ബാക്കി വെച്ചു പോന്ന സ്വപ്നങ്ങളിൽ അവൾ ജീവിതം തുടരട്ടെ. വേർപാടിന്റെ വേദന അസ്സഹനീയം തന്നെ.. ശരീരം വിട്ടു പോകുന്ന ആത്മാവിൻ്റെ പിടപ്പു തടയാൻ, ഘടിപ്പിച്ചു വെച്ചിരിക്കുന്ന യന്ത്രങ്ങൾക്കു പോലുമാകുന്നില്ലല്ലോ. വിട്ടു പോരാൻ മനസ്സില്ലാതെ ദേഹത്തെ വട്ടമിടുന്ന ദേഹിയുടെ നിസ്സഹായത ! അച്ഛനുമമ്മയും സിത്തുവും അലമുറയിടുന്നത് എന്തിനാണ്? ഞാൻ അരികിലുണ്ടെന്നു വിളിച്ചു കൂവിയിട്ടും ആരും കേൾക്കാത്തതെന്തേ?’ പ്രിയപ്പെട്ടവരെ ചേർത്തണയ്ക്കാൻ വെമ്പുന്ന കൈകൾ അവരെയൊന്നു തൊടാനാകാതെ തേങ്ങുന്നു. ചിലർ തൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതു കണ്ടു. ആഗ്രഹം തീരാതെ മരിച്ചവർക്ക് ആത്മശാന്തി കിട്ടുമോ? ഇല്ലെന്നാണ് എൻ്റെ പക്ഷം. വെള്ള പുതപ്പിച്ച ശരീരത്തിൽ പിച്ചകപ്പൂക്കളും മുല്ലപ്പൂക്കളും നിറയുന്നു. മകനും അനന്തരവരും, ഈറനടുത്ത് ചുറ്റും നിൽക്കുന്നു. ഇളയ കുട്ടി കാലിൽ തൊട്ട് നോക്കി അപ്പൂപ്പന്റെ തോളിൽ ചായുന്നു. ശരീരം തെക്കേ പറമ്പിലേക്ക് എടുക്കാൻ ഒരുങ്ങുന്നു. സിത്തു…
ജർമ്മനിയിലെ നഗരം പതിവുപോലെ തണുത്ത കാറ്റിൽ മുങ്ങി കിടക്കുന്നു. വഴിയരികിലെ കഫേകളിൽ നിന്നുയരുന്ന കോഫിയുടെ മണം, ഡ്രാമുകളുടെ ശബ്ദം, അതെല്ലാം ഇഷാനിയുടെ ബാല്യത്തിന്റെ ഭാഗമായിരുന്നു. അവളുടെ ലോകം അതായിരുന്നു. അവളുടെ അച്ഛന്റെയും അമ്മയുടെയും കരുതൽ, ചേട്ടൻ്റെ കളിയും ചിരിയും അതിനുപരി സ്കൂളും അവളുടെ പ്രിയപ്പെട്ട കൂട്ടുകാരും. അത് അവൾക്ക് വെറും ഒരു രാജ്യം അല്ലായിരുന്നു. ബാല്യവും കൗമാരവും സ്വപ്നങ്ങളും ഒക്കെ കൊണ്ട് നടന്നിരുന്ന ഒരു സാമ്രാജ്യം. അച്ഛൻ അവിടെ ഒരു ബാങ്കിൽ ജോലി നോക്കിയിരുന്നു. അമ്മയ്ക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അമ്മ ജർമൻ പഠിക്കുകയും അവളുടെ സ്കൂളിൽ തന്നെ ജോലിക്ക് കയറുകയും ചെയ്തു. അവളുടെ ചേട്ടൻ മാധവ് പഠിക്കാൻ നല്ല മിടുക്കൻ ആയിരുന്നു. ഇഷാനി അത്ര വേഗതയില്ലാത്ത ഒരു കുട്ടിയായിരുന്നു. പഠിത്തത്തിൽ ആണെങ്കിലും ഒന്നും അവൾ ചേട്ടൻ്റെ അടുത്തെത്തുമായിരുന്നില്ല. ചില കാര്യങ്ങളിൽ അവളുടെ ഈ സ്വഭാവം ചേട്ടനെ ചില നേരമെങ്കിലും ചൊടിപ്പിക്കുമായിരുന്നു. വീട്ടിൽ മലയാളം സംസാരിക്കണം എന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധമായിരുന്നു.…
പുതുമഴ പെയ്തു മണ്ണിൻ്റെ മണം കാറ്റിൽ അലിഞ്ഞു ചേർന്നു. വീടിൻ്റെ മുറ്റത്തെ അരളി ചെടിയിൽ നിന്ന് വെള്ളത്തുള്ളികൾ ചിതറി വീഴുന്നുണ്ടായിരുന്നു. വീടിൻ്റെ ഘനമുള്ള നിശബ്ദതയിൽ ദേവിക ചരുകസേരയിൽ കണ്ണുകൾ അടച്ചു കിടന്നു. മുറ്റത്ത് അച്ഛൻ്റെ ചിത അപ്പോഴും എരിയുന്നു. ഒരാഴ്ചയ്ക്ക് ഉള്ളിൽ അവളുടെ ലോകം മുഴുവനും കീഴ്മേൽ മറിഞ്ഞു. സംസ്കാരത്തിന് എത്തിയ ബന്ധുക്കൾ രണ്ടുദിവസം അവൾക്ക് കാവൽ. കരുണയോടെ നോക്കിയിരുന്ന അവർ മൂന്നാം ദിവസം യാത്രയായി. വീട്ടിൽ ഈ പെണ്ണ് ഒറ്റയ്ക്ക് എന്ത് ചെയ്യും ആരൊക്കെയോ ചോദിച്ചു. അവസാനം എല്ലാവരും പോയി. ആ വലിയ വീട്ടിൽ ശേഷിച്ചത് ദേവികയും അവളുടെ ഓർമ്മകളും മാത്രം. പിറ്റേന്ന് അവൾ ഞെട്ടിയുണർന്നു, എന്തോ പറമ്പിൽ ശക്തിയായി വെട്ടുന്ന ശബ്ദം. ജനാല തുറന്നു നോക്കി. കരുണാകരൻ അച്ഛൻ്റെ വിശ്വസ്ത സേവകൻ. ഒരിക്കൽ പോലും അവൾ അയാളെ നോക്കിയിട്ടില്ല എന്നോർത്തു. അയാളുടെ കണ്ണുകൾക്ക് എന്തൊരു ശാന്തത. “ഇതൊന്നും വേണ്ട ചേട്ടാ എന്തിനാ നിങ്ങൾക്ക് തരാൻ പൈസയൊന്നും എൻ്റെ കയ്യിൽ ഇല്ല.”…
