Author: Sreekumari S

ഞാൻ ആലപ്പുഴക്കാരി വീട്ടമ്മ, ചെറിയ തോതിൽ വായനയും എഴുത്തും, സിനിമയും പാട്ടുകളും ഇഷ്ടപ്പെടുന്നു, പാചക കലയോട് താല്പര്യം, യാത്രകളോട് ഇഷ്ടം.....

മേഘങ്ങൾ മൂടിക്കെട്ടിയ ഒരു സന്ധ്യയായിരുന്നു അന്ന്. പഴയ തറവാട്ട് വീടിൻ്റെ വരാന്തയിൽ രാധ പതിവുപോലെ ആകാശത്തേക്ക് നോക്കിയിരുന്നു. ശ്രീധരന്റെ ചിതയിൽ നിന്ന് ഉയർന്ന പുക ആകാശത്തിൽ അലിഞ്ഞു പോയി കഴിഞ്ഞുവെങ്കിലും ആ ദിവസത്തിൻ്റെ ഹൃദയം നുറുങ്ങുന്ന ഓർമ്മകൾ എന്നും അവളുടെ മനസ്സിൽ മായാതെ കിടക്കുന്നു. എങ്ങോട്ട് പോകണമെന്നും എന്തുചെയ്യണമെന്നും അറിയാതെ ഒരു വരുമാനമാർഗ്ഗവും ഇല്ലാത്ത അവൾ നിസ്സഹായയായി എട്ടു വയസ്സുള്ള മകനെയും ചേർത്തുപിടിച്ച് ശ്രീധരന്റെ വീട് ലക്ഷ്യമാക്കി നടന്നു. വീട്ടിൽ ശ്രീധരന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയ്ക്ക് തങ്ങളോട് വലിയ സ്നേഹം ഉണ്ടായിരുന്നു. ഞങ്ങളെ അവിടെ താമസിപ്പിക്കുവാൻ അച്ഛനൊട്ടും തന്നെ താൽപര്യം ഉണ്ടായിരുന്നില്ല. “ഇനി നിങ്ങളെ പോറ്റുവാനുള്ള ബാധ്യതയും എൻ്റെ തലയിൽ വന്നല്ലോ?” അച്ഛച്ചന്റെ ആ വാക്കുകൾ നന്ദുവിന്റെ ജീവിതത്തിലെ നിഴലായി മാറി. അവൻ വളരുംതോറും ആ നിഴലിന് വലിപ്പം കൂടി വന്നു. അങ്ങനെയിരിക്കെ അച്ഛമ്മ അവരെ വിട്ടു പോയി. അവൻ പഠിക്കുന്നത് കണ്ടാൽ ഉടനെ അച്ചച്ചൻ പറയാൻ തുടങ്ങും…

Read More

സ്വപ്നങ്ങളെ തുന്നിച്ചേർത്ത ഞങ്ങളുടെ ചിറകുകൾക്ക് 10 ആണ്ടിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പുൽനാമ്പുകളിലെ ജലകണം പോലെ അവളെ ഞാൻ ഹൃദയത്തോട് ചേർത്തു നിർത്തി. താൻ ബാക്കി വെച്ചു പോന്ന സ്വപ്നങ്ങളിൽ അവൾ ജീവിതം തുടരട്ടെ. വേർപാടിന്റെ വേദന അസ്സഹനീയം തന്നെ.. ശരീരം വിട്ടു പോകുന്ന ആത്മാവിൻ്റെ പിടപ്പു തടയാൻ, ഘടിപ്പിച്ചു വെച്ചിരിക്കുന്ന യന്ത്രങ്ങൾക്കു പോലുമാകുന്നില്ലല്ലോ.  വിട്ടു പോരാൻ മനസ്സില്ലാതെ ദേഹത്തെ വട്ടമിടുന്ന ദേഹിയുടെ നിസ്സഹായത ! അച്ഛനുമമ്മയും സിത്തുവും അലമുറയിടുന്നത് എന്തിനാണ്? ഞാൻ അരികിലുണ്ടെന്നു വിളിച്ചു കൂവിയിട്ടും ആരും കേൾക്കാത്തതെന്തേ?’ പ്രിയപ്പെട്ടവരെ ചേർത്തണയ്ക്കാൻ വെമ്പുന്ന കൈകൾ അവരെയൊന്നു തൊടാനാകാതെ തേങ്ങുന്നു.   ചിലർ തൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതു കണ്ടു.  ആഗ്രഹം തീരാതെ മരിച്ചവർക്ക് ആത്മശാന്തി കിട്ടുമോ? ഇല്ലെന്നാണ് എൻ്റെ പക്ഷം. വെള്ള പുതപ്പിച്ച ശരീരത്തിൽ പിച്ചകപ്പൂക്കളും മുല്ലപ്പൂക്കളും നിറയുന്നു. മകനും അനന്തരവരും, ഈറനടുത്ത് ചുറ്റും നിൽക്കുന്നു. ഇളയ കുട്ടി കാലിൽ തൊട്ട് നോക്കി അപ്പൂപ്പന്റെ തോളിൽ ചായുന്നു. ശരീരം തെക്കേ പറമ്പിലേക്ക് എടുക്കാൻ ഒരുങ്ങുന്നു. സിത്തു…

Read More

ജർമ്മനിയിലെ നഗരം പതിവുപോലെ തണുത്ത കാറ്റിൽ മുങ്ങി കിടക്കുന്നു. വഴിയരികിലെ കഫേകളിൽ നിന്നുയരുന്ന കോഫിയുടെ മണം, ഡ്രാമുകളുടെ ശബ്ദം, അതെല്ലാം ഇഷാനിയുടെ ബാല്യത്തിന്റെ ഭാഗമായിരുന്നു. അവളുടെ ലോകം അതായിരുന്നു. അവളുടെ അച്ഛന്റെയും അമ്മയുടെയും കരുതൽ, ചേട്ടൻ്റെ കളിയും ചിരിയും അതിനുപരി സ്കൂളും അവളുടെ പ്രിയപ്പെട്ട കൂട്ടുകാരും. അത് അവൾക്ക് വെറും ഒരു രാജ്യം അല്ലായിരുന്നു. ബാല്യവും കൗമാരവും സ്വപ്നങ്ങളും ഒക്കെ കൊണ്ട് നടന്നിരുന്ന ഒരു സാമ്രാജ്യം.  അച്ഛൻ അവിടെ ഒരു ബാങ്കിൽ ജോലി നോക്കിയിരുന്നു. അമ്മയ്ക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അമ്മ ജർമൻ പഠിക്കുകയും അവളുടെ സ്കൂളിൽ തന്നെ ജോലിക്ക് കയറുകയും ചെയ്തു. അവളുടെ ചേട്ടൻ മാധവ് പഠിക്കാൻ നല്ല മിടുക്കൻ ആയിരുന്നു. ഇഷാനി അത്ര വേഗതയില്ലാത്ത ഒരു കുട്ടിയായിരുന്നു. പഠിത്തത്തിൽ ആണെങ്കിലും ഒന്നും അവൾ ചേട്ടൻ്റെ അടുത്തെത്തുമായിരുന്നില്ല. ചില കാര്യങ്ങളിൽ അവളുടെ ഈ സ്വഭാവം ചേട്ടനെ ചില നേരമെങ്കിലും ചൊടിപ്പിക്കുമായിരുന്നു. വീട്ടിൽ മലയാളം സംസാരിക്കണം എന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധമായിരുന്നു.…

Read More

പുതുമഴ പെയ്തു മണ്ണിൻ്റെ മണം കാറ്റിൽ അലിഞ്ഞു ചേർന്നു. വീടിൻ്റെ മുറ്റത്തെ അരളി ചെടിയിൽ നിന്ന് വെള്ളത്തുള്ളികൾ ചിതറി വീഴുന്നുണ്ടായിരുന്നു. വീടിൻ്റെ ഘനമുള്ള നിശബ്ദതയിൽ ദേവിക ചരുകസേരയിൽ കണ്ണുകൾ അടച്ചു കിടന്നു. മുറ്റത്ത് അച്ഛൻ്റെ ചിത അപ്പോഴും എരിയുന്നു. ഒരാഴ്ചയ്ക്ക് ഉള്ളിൽ അവളുടെ ലോകം മുഴുവനും കീഴ്മേൽ മറിഞ്ഞു. സംസ്കാരത്തിന് എത്തിയ ബന്ധുക്കൾ രണ്ടുദിവസം അവൾക്ക് കാവൽ. കരുണയോടെ നോക്കിയിരുന്ന അവർ മൂന്നാം ദിവസം യാത്രയായി. വീട്ടിൽ ഈ പെണ്ണ് ഒറ്റയ്ക്ക് എന്ത് ചെയ്യും ആരൊക്കെയോ ചോദിച്ചു. അവസാനം എല്ലാവരും പോയി. ആ വലിയ വീട്ടിൽ ശേഷിച്ചത് ദേവികയും അവളുടെ ഓർമ്മകളും മാത്രം. പിറ്റേന്ന് അവൾ ഞെട്ടിയുണർന്നു, എന്തോ പറമ്പിൽ ശക്തിയായി വെട്ടുന്ന ശബ്ദം. ജനാല തുറന്നു നോക്കി. കരുണാകരൻ അച്ഛൻ്റെ വിശ്വസ്ത സേവകൻ. ഒരിക്കൽ പോലും അവൾ അയാളെ നോക്കിയിട്ടില്ല എന്നോർത്തു. അയാളുടെ കണ്ണുകൾക്ക് എന്തൊരു ശാന്തത. “ഇതൊന്നും വേണ്ട ചേട്ടാ എന്തിനാ നിങ്ങൾക്ക് തരാൻ പൈസയൊന്നും എൻ്റെ കയ്യിൽ ഇല്ല.”…

Read More

സന്ധ്യയുടെ ഇളം ചുവപ്പ് നിറം പതിയെ ആ ദേശത്തെ പൊതിഞ്ഞു. പടിഞ്ഞാറെ മലമുകളിലൂടെ സൂര്യൻ താഴ്ന്നിറങ്ങുമ്പോൾ നെൽപ്പാടങ്ങളുടെ മുകളിൽ സ്വർണ്ണനിറം പരത്തിയിരുന്നു. പഴയ തറവാട്ട് മുറ്റത്തെ മാവിൻ ചുവട്ടിൽ ഒരു തറയിൽ വാർദ്ധക്യത്തിന്റെ വെള്ളിനാരു പാകിയ മുടിയും ചൂളുവുകൾ പടർന്നു തുടങ്ങിയ മുഖവുമായി ഒരു വൃദ്ധൻ സേതുരാമൻ. കണ്ണുകളിൽ വർഷങ്ങളുടെ ക്ഷീണം ഉണ്ടെങ്കിലും അതിൻ്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്നത് ജീവിതം പഠിപ്പിച്ച നിശബ്ദമായ അറിവ്.   മുറ്റത്തിന്റെ ഒരുവശം തുളസിത്തറയിൽ വിളക്കുവെക്കുന്ന സേതുരാമന്റെ ഭാര്യ സുമിത്ര. അടുക്കളയിൽ നിന്നും ഉയരുന്ന അരി തിളയ്ക്കുന്ന ഗന്ധവും അടുപ്പിലെ വിറകു കത്തുമ്പോൾ ഉള്ള പുക ചുരുൾ കാറ്റിനൊപ്പം പാറിപ്പറന്നു. അകലെയുള്ള ക്ഷേത്രത്തിൽ സന്ധ്യയക്ക് ദീപാരാധനയുടെ മണി മുഴങ്ങി. സേതു രാമൻ മനസ്സുകൊണ്ട് ഭഗവാനെ സ്മരിച്ചു. അപ്പോഴേക്കും പറമ്പിൽ ഓടിക്കളിച്ചു കൊണ്ടിരുന്ന നാലു കൊച്ചുമക്കളും അയാളുടെ ചുറ്റും കൂടി. അതിൽ മൂത്ത കുട്ടിയായ സച്ചു അപ്പൂപ്പനോട് കഥകൾ പറയാൻ ആവശ്യപ്പെട്ടു. സേതുരാമൻ അവരെ ചേർത്തിരുത്തി മഴ പെയ്തു കഴിഞ്ഞ്…

Read More

ഈ മദേഴ്സ് ഡേയ്ക്ക് എനിക്ക് രണ്ട് അമ്മമാരെ കുറിച്ചാണ് പറയാനുള്ളത്. ആദ്യം തന്നെ എന്റെ അമ്മയെ കുറിച്ച് പറയട്ടെ. എന്റെ അമ്മ ഒരു പാവം സ്ത്രീയായിരുന്നു. അമ്മയെന്നും അച്ഛൻ്റെ നിഴൽ മാത്രമായിരുന്നു. അക്കാലത്ത് ഒരു കുട്ടനാട്ടുകാരിക്ക് വേറെ ഒന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല. അച്ഛൻ്റെ നിഴൽ ആയിരുന്നു എന്ന് പറയുമ്പോൾ തന്നെ ആ നിഴലിനു കുടുംബത്തിൽ വലിയ സ്ഥാനമാനം കൊടുത്തിരുന്നു. അമ്മയ്ക്ക് എന്തുവേണമെങ്കിലും വാങ്ങി നൽകും അച്ഛൻ എല്ലാസ്ഥലത്തും കൊണ്ടുപോവുകയും ചെയ്യും. എൻ്റെ അച്ഛനെ അമ്മ ഒരു ദൈവത്തെ പോലെയാണ് കണ്ടിരുന്നത്. അച്ഛൻ കഴിഞ്ഞു മാത്രം അമ്മയ്ക്കു ഞങ്ങൾ മക്കൾ പോലും ഉണ്ടായിരുന്നുള്ളൂ. രണ്ടുപേരുംകൂടി ഒന്നിച്ചല്ലാതെ കണ്ടിട്ടേയില്ല ക്ഷേത്രത്തിൽ പോകുകയും സിനിമയ്ക്ക് പോവുകയും എല്ലാം അവരൊന്നിച്ചായിരുന്നു. അമ്മയെ പോലെ ആകുവാൻ ഞങ്ങൾ മക്കൾക്കൊന്നും ഞങ്ങളുടെ വിവാഹ ജീവിതത്തിൽ കഴിഞ്ഞിട്ടില്ല.   അവരുടെ സ്നേഹം കണ്ട് വളർന്ന ഞങ്ങൾക്ക് മറ്റുള്ളവരുടെ പെരുമാറ്റം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ ആ അച്ഛന്റെയും അമ്മയുടെയും മക്കളായി…

Read More

ശങ്കരൻ രണ്ടുവയസ്സുകാരൻ… വാക്കുകൾകൊണ്ട് തന്റെ ലോകം പഠിച്ചിട്ടി ല്ലാത്ത ഒരു കുഞ്ഞ്. അവൻസംസാരിച്ചു തുടങ്ങിയിരുന്നില്ല. അമ്മേ എന്നോ അച്ഛാഎന്നോ അമ്മൂമ്മ എന്നോ ഒന്നും അവൻ വിളിക്കുമായിരുന്നില്ല. പക്ഷേ അവൻ്റെ കണ്ണുകൾ സംസാരിക്കും. അവൻ്റെ ചിരിയാണ് അവൻ്റെ ഭാഷ. മുത്തശ്ശിക്ക് അവൻ്റെ നോട്ടവും ചെറു ചലനവും മനസ്സിലാകും. വിശപ്പുണ്ടെങ്കിൽ എങ്ങനെ നോക്കും എന്നും. ഉറങ്ങാൻ തുടങ്ങുന്നതിനു മുമ്പ് ഒരു പ്രത്യേകതയുണ്ട് അവനെ തലേയിണ മുഖത്ത് വെച്ചേഅവൻ ഉറങ്ങു. അവർക്ക് ശങ്കരൻ ഒരിക്കലും സംസാരമില്ലാത്ത കുഞ്ഞ് ആയിരുന്നില്ല. പക്ഷേ ഒരാൾക്കുവേണ്ടി മാത്രം… ഒരു വാക്ക് അവൻ്റെ ചുണ്ടുകളിൽ തത്തികളിക്കും. “കുവാരി”. ആ വാക്ക് ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം- ആരും പഠിപ്പിച്ചതല്ല, ആരും പറഞ്ഞുകൊടുത്തതും അല്ല. പക്ഷേ അവൻ്റെ ഹൃദയം തന്നെ ആ പേര് കണ്ടെത്തി. കുവാരി എന്ന് വിളിക്കുമ്പോൾ അവൻ്റെ കണ്ണുകൾ തിളങ്ങുന്നതും ചുണ്ടിൽ ഒരു കുസൃതി ചിരി വിരിയുന്നതും കാണാൻ നല്ല ഭംഗിയായിരുന്നു. അവർക്ക് അത് വിളിപ്പേര് മാത്രമായിരുന്നില്ല ഹൃദയത്തിൻ്റെ…

Read More

കോളേജ് ലൈബ്രറിയിൽ ആണ് അവർ ആദ്യമായി കാണുന്നത്. ഡിഗ്രി ഫൈനലിയറിനു പഠിക്കുന്ന വിധുവും പിജി ഫൈനലിയർപഠിക്കുന്ന രവിയും. പുസ്തകങ്ങളുടെ മണമുള്ള ആ മുറിയിൽ വെച്ച് ആദ്യമായി അവർ പങ്കിട്ടത് ഒരു ചെറുപുഞ്ചിരിയായിരുന്നു. ഒരേ പുസ്തകം ഒന്നിച്ചെടുക്കുവാൻ തുനിഞ്ഞപ്പോൾ ആണ് തമ്മിൽ സംസാരം തുടങ്ങിയത്. ഒരുപോലെ റഫറൻസിന് ഉള്ള പുസ്തകങ്ങൾക്ക് പിടിവലിയായി. വിധു തന്നെ ആദ്യം അവ സ്വന്തമാക്കുമായിരുന്നു. രണ്ടുപേരും വായിച്ചു കഴിഞ്ഞാൽ അതിനെപ്പറ്റിയുള്ള ചർച്ചയാണ് പിന്നീട്. രവി സ്റ്റാറ്റിസ്റ്റിക്സ്ൽ അഗ്രഗണ്യൻ ആണ് അതുകൊണ്ടുതന്നെ വിധുവിന്റെ പല സംശയങ്ങൾക്കും ഉത്തരം ലഭിക്കുമായിരുന്നു. വിധുവിനോട് സംസാരിക്കുവാൻ രവിക്ക് ഇഷ്ടമായിരുന്നു. അവളുടെ മുഖ മുഖത്തിന്റെ എക്സ്പ്രഷൻ കാണാൻ വേണ്ടി പ്രകോപിപ്പിക്കും പോലെ സംസാരിക്കുക പതിവാണ്. അവർ തമ്മിൽ വല്ലാത്ത ഒരു അടുപ്പം തുടങ്ങി. അവൾ കവിതകൾ എഴുതും. അവൻ അവൾക്കുവേണ്ടി അത് വായിക്കും. അവർ പോലും അറിയാതെ അവരിൽ ഒരു പ്രണയം ഉടലെടുത്തു. അന്യോന്യം പറയാത്ത ഒരു പ്രണയം. ലൈബ്രറിയിൽ തമ്മിൽ കാണാൻ സാധിക്കാത്ത ദിവസങ്ങളിൽ…

Read More

രാജശ്രീയുടെ ജീവിതത്തിൽ എല്ലാം ആകസ്മികമായി സംഭവിച്ചു…. ഇപ്പോഴും വ്യത്യസ്തമല്ല. വിവാഹം നടന്നതും പെട്ടെന്നായിരുന്നു. അതിന് പിന്നാലെ അദ്ദേഹത്തിൻ്റെ നിര്യാണം ആകസ്മികമായിത്തന്നെ സംഭവിച്ചു. പിന്നീട് എന്തുചെയ്യുമെന്ന് വ്യാകുലപ്പെട്ടിരിക്കെ (അച്ഛന് മറ്റൊരു സ്ത്രീയിൽ ജനിച്ച മകൻ) അവൾക്ക്എല്ലാ പിന്തുണയുമായി എത്തി. രാജശ്രീയുടെ ജീവിതത്തെ  അച്ഛൻ വളരെയധികം സ്വാധീനിച്ചിരുന്നു. സ്നേഹവും കരുതലുമുള്ള ഒരു പിതാവായിരുന്നു മാധവ മേനോൻ. പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തിൽ മറന്നുപോയ അധ്യായം ആയിരുന്നു സുധാകരൻ. ആദ്യ വിവാഹത്തിൽ ജനിച്ച മകൻ തൻ്റെ ബാല്യത്തിൽ അച്ഛൻ്റെ സ്നേഹത്തിനായി കൊതിച്ചിരുന്നു. അച്ഛൻ്റെ അഭാവത്തിൽ വളർന്ന ഒരു നിശബ്ദ വേദന. മാധവമേനോന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു കൈപ്പേറിയ ഭൂതകാലം ഉണ്ടായിരുന്നു. മേനോൻ അപ്പച്ചിയുടെ മകളായ ജാനകിക്കുട്ടിയോട് അടുപ്പമായി. അത് അവരുടെ വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. ആദ്യകാലങ്ങളിൽ ജാനു കഴിഞ്ഞേ അദ്ദേഹത്തിന് ആരുമുണ്ടായിരുന്നുള്ളൂ. അങ്ങനെ അവർക്ക് ഒരു ആൺകുട്ടിയും ജനിച്ചു. കാലക്രമേണ ജാനുവിനുണ്ടായ സ്വഭാവ മാറ്റങ്ങൾ മാധവമേനോന് സംശയങ്ങൾ ഉളവാക്കി. ക്രമേണ അവരുടെ ബന്ധം പല കാരണങ്ങൾ കൊണ്ടും അത്യന്തം…

Read More

മേഘങ്ങൾ അടിഞ്ഞു കൂടിയ ആ ദിവസം മുതൽ തന്നെ നയനയുടെ മനസ്സും എന്തോ അനിശ്ചിതത്വത്തിൽ വിറച്ചിരുന്നു. പിന്നീട് വന്ന മഴ തുള്ളിക്കൊരുകുടം പോലെ പെയ്തിറങ്ങി-ആകാശത്താകെ മിന്നൽപിണർ ആദ്യം ചെറുതായി നിറഞ്ഞ വെള്ളം വീട്ടുമുറ്റം താണ്ടി അടുക്കള വരെ എത്തി. അച്ഛനും അമ്മയും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബം. വെള്ളം ഉടനെ ഇറങ്ങും എന്ന് വിചാരിച്ചു അവർ ഇരുന്നു. പക്ഷേ മഴയ്ക്ക് കരുണ ഉണ്ടായിരുന്നില്ല. അൽപസമയത്തിനുള്ളിൽ വെള്ളം പെട്ടെന്ന് ഉയരുകയും അവർ കാത്തുസൂക്ഷിച്ചിരുന്ന പാത്രങ്ങളും പെട്ടികളും വെള്ളത്തിൽ മുങ്ങിത്തുടങ്ങി. ചുവരിനോട് ചേർത്തിട്ടിരുന്ന കട്ടിൽ പോലും ഒഴുകി തുടങ്ങിയപ്പോൾ നയനയ്ക്ക് ഭയം തോന്നിത്തുടങ്ങി. അവൾ അച്ഛനെ കെട്ടിപ്പിടിച്ച് കരയുവാൻ തുടങ്ങി. ” നമുക്ക് ഈ നശിച്ച നാട്ടിൽ നിന്നും പോകാം അച്ഛ നമുക്ക് പട്ടണത്തിൽ പോയി താമസിക്കാം.” നിസ്സഹായനായ അച്ഛൻ ഒന്നും മിണ്ടാതെ നിന്നു. ആ വീട്ടിനുള്ളിൽ ഉണ്ടായിരുന്നപ്പോൾ ചിരിച്ച നിമിഷങ്ങൾ വേദനകൾ പ്രതീക്ഷകൾ എല്ലാം വെള്ളത്തിൽ ഒഴുകി പോയതുപോലെ. നയനയും വിനയയും അവരവരുടെ…

Read More