2004 മാർച്ച് 2. ഞാൻ വേദനകൊണ്ട് അലറിക്കരഞ്ഞ, എൻ്റെ ഭർത്താവും, വീട്ടുകാരും സന്തോഷംകൊണ്ട് ആനന്ദ കണ്ണീർ പൊഴിച്ച ദിവസം. ഔദ്യോഗികമായി ഞാനമ്മയായ ദിവസം. ജനിച്ചുവീണ കുഞ്ഞിൻ്റെ മുഖം കാണുമ്പോൾ അമ്മമാർ അതുവരെ അനുഭവിച്ച സകല വേദനകളും മറന്ന് പുഞ്ചിരിക്കുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടോ എൻ്റെ മുഖത്ത് ആ പുഞ്ചിരി വിരിഞ്ഞില്ല. ആ സമയത്ത് എൻ്റെ കണ്ണുകൾ അമ്മയെ തിരയുകയായിരുന്നല്ലോ. അഖിൽ മാരാർ പറഞ്ഞത് പോലെ അത്രകണ്ട് ആസ്വാദകരമായ ഒന്നായിരുന്നില്ല, എൻ്റെ ഗർഭകാലവും പ്രസവവും. അല്ലെങ്കിൽ എൻജോയ് ചെയ്ത ഒരു പ്രസവം അല്ലായിരുന്നു. അദ്ദേഹം പറഞ്ഞത് പോലുള്ള എൻജോയ് ചെയ്ത പ്രസവത്തെ പറ്റി അച്ചമ്മ പറഞ്ഞ് ഞാനും കേട്ടിട്ടുണ്ട്. നെല്ല് കുത്തുന്നതിനിടയിൽ അകത്തെ മുറിയിൽ പോയി പ്രസവിച്ച് വന്ന പഴയ കാലത്തെ പറ്റി. ഒരു ചെറിയ ശർദ്ദിയോടെ വരവറിയിച്ച എൻ്റെ ഗർഭം പിന്നീട് ഒരു ആറുമാസം വരെ ശർദ്ദിയുടെ ഘോഷയാത്രതന്നെയായിരുന്നു. അടുക്കളയിൽ അരി വേവുന്ന, ഉള്ളി മൂപ്പിക്കുന്ന, മീൻ പൊരിക്കുന്ന മണം, എന്തിനധികം…
Author: Thushara Rajesh
‘പിതാ രക്ഷതി കൗമാരെ ഭർത്തോ രക്ഷതി യൗവനേ പുത്രാ രക്ഷതി വാർധക്യേ ന: സ്ത്രീ സ്വാതന്ത്ര്യ മർഹതി…’ കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താവിനാലും വാർധക്യത്തിൽ പുത്രന്മാരാലും സംരക്ഷിക്കപ്പെടുന്നതുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നാണോ, അല്ലെങ്കിൽ സ്ത്രീക്ക് സ്വാതന്ത്ര്യം കൊടുക്കരുത് എന്നാണോ മനുസ്മൃതിയിൽ പ്രഖ്യാപിട്ടുണ്ടാവുക. അതുമല്ലെങ്കിൽ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തി വെച്ചതാകുമോ? എന്തായാലും ഈ പുരാതന നിയമങ്ങളൊക്കെ അഗ്നി വിഴുങ്ങി കഴിഞ്ഞതാണല്ലോ. ഇനിയതിന് പ്രസക്തിയില്ല. ചെറിയ പ്രായത്തിൽ തന്നെ ഈ നാലുവരിയുടെ അർഥം മനസിൽ പതിഞ്ഞിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും മറ്റുള്ളവരാൽ സംരക്ഷിക്കപ്പെടുമെന്ന വിശ്വാസമോ അല്ലെങ്കിൽ സ്വന്തം കുടുംബത്തിൽ പിന്തുടർന്നുവന്ന രീതികൾ കണ്ടിട്ടോ ആയിരിക്കണം അന്നൊന്നും സ്വതന്ത്രയാവണമെന്നോ, സ്വാതന്ത്ര്യം അനുഭവിക്കണമെന്നോ തോന്നതിരുന്നത്. സ്ത്രീകൾ എന്നും പുരുഷൻ്റെ നിയന്ത്രണത്തിൽ ആയിരുന്നു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ആരും വന്നിരുന്നില്ല. എന്തായാലും എഴുതിവെച്ചത് ശരിയാണ്. എനിക്കിതുവരെ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. കൗമാരത്തിൽ പിതാവിനാലും യൗവന്നതിൽ ഭർത്താവിനാലും സംരക്ഷിക്കപ്പെട്ട ഞാനിപ്പോൾ പുത്രൻമാരുടെ സംരക്ഷണയിലാണ്. ‘സംരക്ഷണയിൽ’ എന്ന് പറയുന്നതിലും നല്ലത് ‘നിയന്ത്രണത്തിൽ’ എന്നാക്കാം.…
വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ ടിക്കറ്റ് കൗണ്ടറിൽ ക്യൂ നിൽക്കുമ്പോഴാണ് മീര ആ പ്രണയഗാനം ഒരിക്കൽ കൂടി കേട്ടത്. ഓരോ തവണ കേൾക്കുമ്പോഴും ഹൃദയം നുറുങ്ങുന്ന വേദനയോടെ ഓർമ്മകൾ ഒരുപാട് പുറകിലേക്ക് പോകാറുണ്ട്. നൊമ്പരപ്പെടുത്തുന്ന ഓർമ്മകളെ എത്രതന്നെ ആട്ടിയകറ്റാൻ ശ്രമിച്ചാലും പൂർവാധികം ശക്തിയോടെ അത് തിരികെ എത്താറുമുണ്ട്. അതുകൊണ്ടുതന്നെ 90കളിലെ പ്രണയഗാനത്തിലേക്ക് ഒരിക്കൽപോലും തിരഞ്ഞു പോകാൻ ശ്രമിച്ചിട്ടില്ല. ദുഃഖ സ്മരണകൾ എല്ലാം ഹൃദയത്തിൻറെ ഏതോ ഒരു കോണിൽ ആരും കാണാതെ ഒളിപ്പിച്ചുവെച്ചു കൊണ്ട് ഒരിത്തിരി സന്തോഷം കണ്ടെത്താൻ ഏതെങ്കിലും ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആയിരിക്കും എവിടെനിന്നെങ്കിലും ആ പഴയ ഗാനങ്ങൾ ഇങ്ങനെ ഒഴുകിയെത്തുക. 90 കളിലെ യുവഹൃദയങ്ങളിൽ പ്രണയത്തിൻറെ വിത്ത് പാകിയ ഈസ്റ്റ് കോസ്റ്റ് വിജയൻറെ ഹൃദയ രാഗങ്ങളുടെ സ്നേഹ ഗീതങ്ങൾ. കാടിൻറെ ഭംഗി ആസ്വദിച്ചുകൊണ്ട് ഇളം കാറ്റേറ്റ്, നുരഞ്ഞ് പതഞ്ഞൊഴുകുന്ന പുഴയുടെ തീരത്ത് കൂടെ വെള്ളച്ചാട്ടത്തെ ലക്ഷ്യമാക്കി നടക്കുമ്പോൾ മീരയുടെ കാതുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു…
ഭൂകമ്പ ചിന്തകളെ തളരാൻ വിട്ട് മായ ആ തലക്കെട്ട് ഒന്നുകൂടെ വായിച്ചു. ” തിരക്ക്” പതിവുപോലെ തൻ്റെ അടുക്കള പണികളെല്ലാം ഒതുക്കിയ ശേഷമാണ് മായ അമ്മയെ വിളിക്കാനായിഫോൺ എടുത്തത്. അടുത്തുള്ള ബേക്കറി യൂണിറ്റിൽ ജോലിക്ക് പോയി തുടങ്ങിയതിന് ശേഷം അമ്മയ്ക്കിപ്പോൾ പഴയത് പോലെ തന്നോട് സംസാരിക്കാൻ സമയം കിട്ടാറില്ല. ഭർത്താവിൻ്റെയും മക്കളുടെയും തിരക്കുകൾക്കിടയിൽ അമ്മയായിരുന്നു ഒരാശ്വാസം. ഒന്നുമനസ്സ് തുറന്ന് നീളത്തിൻ സംസാരിക്കാൻ… പാതിപറഞ്ഞതും, പാതികേട്ടതുമായ അവളുടെ എത്രയെത്ര വിശേഷങ്ങളാണ് ഭർത്താവിൻ്റെയും മക്കളുടെയും തിരക്കുകളലിൽ പെട്ട് അലിഞ്ഞു ഇല്ലാതായത്. തന്നെപ്പോലെ വലിയ തിരക്കൊന്നുമില്ലാത്ത കുറച്ച് ചങ്ങാതിമാരാണ് ആകെയുള്ള ആശ്വാസം. കൗതുകമുള്ള ചോദ്യങ്ങളും, കുട്ടി കുറുമ്പുകളുമായി പുറകെ നടന്നിരുന്ന മക്കൾ വളർന്നപ്പോളാണ് അവളുടെ തിരക്ക് കുറഞ്ഞത്. ആ തിരക്കില്ലയ്മയാണ് അവളിൽ വിരസത സൃഷ്ടിച്ചത്. കണ്ണടച്ച് തുറക്കുന്നത് പോലെയാണ് കാലത്തിൻ്റെ തിരക്കിൽ മക്കൾ വലുതായത്. ” മണ്ണ് വാരി കളിക്കല്ലേ മോനെ കൃമി കടിക്കും “എന്ന് പറഞ്ഞപ്പോൾ ജെ സി ബി ക്ക് കൃമി…
പാതി മുറിഞ്ഞൊരാ.. പുലർകാല സ്വപ്നത്തിൻ പൂർണത തേടുകയാണിന്ന് ഞാൻ…. ഏതോ വിദൂരമാം കാലത്തിനപ്പുറം. ഞാൻ കണ്ട സ്വപ്നങ്ങൾ കാത്തിരിപ്പൂ…. വ്യർത്ഥമാണെന്നറിയമെങ്കിലുമതിൻ പൂർണ്ണതക്കായി മിഴി പൂട്ടിടുന്നു…. **** അമ്പലമുറ്റത്തെ ചെണ്ടമേളവും നാദസ്വരവും ആസ്വദിച്ചുകൊണ്ട് ഓടിനടക്കുകയാണ് ആ പത്ത് വയസ്സുകാരി. ചെണ്ടമേളങ്ങൾക്കനുസരിച്ച് കൈയിലെ ചൂണ്ടുവിരലിൽ ചുറ്റിയ ആപ്പിൾ ആകൃതിയുള്ള ബലൂൺ താളത്തിൽ തട്ടിക്കളിക്കുന്നുമുണ്ട്. കൈ നിറയെ കുപ്പിവളകളും മുത്തുമാലയും ചാന്തുപൊട്ടും ആലവട്ടവും അങ്ങനെ എന്തൊക്കെയോ വാങ്ങി കൂട്ടിയിട്ടുണ്ട്. ക്ഷേത്ര പരിസരത്തിലെ കച്ചവടക്കാരോടെല്ലാം കുശലം പറഞ്ഞു കൊണ്ട് ഓടി നടക്കുകയാണവൾ. ഘോഷയാത്രയും ആർപ്പുവിളികളും, ആകെ ശബ്ദമുഖരിതം. ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമായ കതിന വെടിയൊച്ച കേട്ടവൾ ഞെട്ടി. ഒരു ഞെട്ടലോടെ ഉണർന്ന ഭാരതി അമ്മയ്ക്ക് താനൊരു മനോഹരമായ സ്വപ്നം കാണുകയായിരുന്നു എന്ന് മനസ്സിലായി. പാതി മുറിഞ്ഞ മനോഹര സ്വപ്നത്തിൻ്റെ ആലസ്യത്തിൽ ഓർമ്മകളിലൂടെ സഞ്ചരിച്ച് വെറുതെ അങ്ങനെ കിടന്നു. നേരം പുലരാൻ ഇനിയുമുണ്ട്. അമ്പലപ്പറമ്പിലൂടെ ഓടിനടന്ന ആ പെൺകുട്ടിക്ക് തൻ്റെ മുഖസാദൃശ്യം. ഭാരതീയമ്മയുടെ മനസ്സിലേക്ക്…
അതിരാവിലെ ടൗണിൽ ഓട്ടോ ഇറങ്ങി ധൃതിയിൽ ബസ്റ്റാൻഡ് ലക്ഷ്യമാക്കി നടക്കുകയായിരുന്നു ലേഖ. അങ്ങാടി ഉണർന്നു വരുന്നേയുള്ളൂ. റോഡിൽ തിരക്ക് കൂടിയിട്ടില്ല. പെട്ടെന്നാണ് ഒരു ആംബുലൻസ് സൈറൺ മുഴക്കിക്കൊണ്ട് ചീറിപ്പാഞ്ഞ് അവളെ കടന്നുപോയത്. ലേഖ കണ്ണുകൾ ഇറക്കിയിടച്ചു. ഹൃദയം പട പട മിടുക്കാൻ തുടങ്ങി. വയസ്സ് നാൽപത് കഴിഞ്ഞിട്ടും ആംബുലൻസ് സൈറൺ കേൾക്കുമ്പോഴുള്ള അസ്വസ്ഥതയ്ക്ക് ഇന്നും ഒരു മാറ്റവും ഇല്ല. അവളുടെയുള്ളിൽ ഒരു അഞ്ചുവയസ്സുകാരി കിടന്നു തേങ്ങി… പഴയ ഒരു മുറിവിനെ ഒന്നുകൂടി മുറിപ്പെടുത്തി ആ വാഹനം എങ്ങോട്ടോ പാഞ്ഞു പോയി… എന്തുകൊണ്ടോ അവൾക്ക് പെട്ടെന്ന് അമ്മയെ കാണണമെന്ന് തോന്നി. ആംബുലൻസിന് നാല് വ്യത്യസ്ത സൈറൺ ഉണ്ടെന്നും, വാഹനത്തിനുള്ളിലെ രോഗിയുടെ അവസ്ഥ അനുസരിച്ച് സൈറൺ വ്യത്യാസമാണെന്നും ഈ അടുത്ത കാലത്താണ് അവൾക്ക് മനസ്സിലായത്. എന്തായാലും എല്ലാത്തിന്റെയും ഉദ്ദേശം ഒന്ന് തന്നെയാണ്. മാർഗം സുഗമമാക്കി ലക്ഷ്യത്തിലെത്തുക എന്നത്… അതുവരെ എല്ലാം ഒരു നിലവിളി ശബ്ദം ആയിട്ടെ അവൾക്ക് തോന്നിയിട്ടുള്ളൂ. ബസ്റ്റാൻഡിൽ എത്തിയപ്പോൾ ബസ് പുറപ്പെടാൻ…
” നാം ഒരേ തോണിയിലെ യാത്രക്കാർ കരയെത്തി… ഇനി ഇറങ്ങാം, നടക്കാം നിനക്ക് നിൻ്റെ വഴി എനിക്കെൻ്റെ യും എന്ന് സ്വന്തം ഞാൻ. ” ഡിഗ്രി അവസാന വർഷം പ്രിയയുടെ ഓട്ടോഗ്രാഫിൻ്റെ ആദ്യപേജിൽ ആരോ എഴുതിയിട്ട വരികളാണിത്. തിരിച്ചറിയാൻ ഒരു സൂചനപോലും നൽകാൻ ധൈര്യമില്ലാത്ത ആരോ ഒരാൾ. എഴുതിയത് ഒരാൾ ഒറ്റയ്‌കോ അല്ലെങ്കിൽ കുറച്ചുപേർ ഒന്നിച്ച് ഒരു തമാശയ്ക് എഴുതിയതോ ആവാം. കോളജിൽ അങ്ങനെയും ചില തമാശകൾ കുട്ടികൾ ഒപ്പിക്കാറുണ്ട്. എന്തായാലും ഈ വരികൾ പ്രിയയിൽ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതൊന്നുമല്ല. ഒ രു നൂറാവർത്തിയെങ്കിലും അവൾ ഈ വരികളിലൂടെ കയറിയിറങ്ങി. മനോഹരമായ കൈയക്ഷരം. ക്ലാസ്സിൽ കൈമാറിവന്ന ഓട്ടോഗ്രാഫ് ൽ എല്ലാം അവള് ഈ കൈയക്ഷരം തിരഞ്ഞു നടന്നു. ഒരെഴുത്തിനും അതിനോടൊരു സാമ്യം പോലുമില്ല. മൂന്ന് വർഷം തലങ്ങും വിലങ്ങും കോളജിൽ കറങ്ങി നടന്നിട്ടും ഈ അവസാന നിമിഷം തോണി കര യ്ക് അടുപ്പിച്ച് അവളെ മുൾമുനയിൽ നിർത്തി ഇറങ്ങിപ്പോയത്…
