തനിച്ചായപ്പോൾ നിനച്ചിരിക്കാതെ ലഭിച്ച സ്‌നേഹമായിരുന്നു ജീവിതകാലമത്രയും ജീവിക്കാൻ പ്രേരണയായതും തനിച്ചല്ലയെന്ന ബോധമുണർത്തിയതും. റംസീന നാസർ
ജനിച്ചു വളർന്ന വീട്ടിൽ എന്തിനും ഒന്നാം സ്ഥാനം നേടിയിരുന്നവൾ ഭർതൃഗൃഹത്തിൽ മകളുടെ പദവി അലങ്കരിക്കാൻ അഹോരാത്രം കഷ്‌ടപ്പെട്ടിട്ടും മരുമകളെന്ന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടവൾ. റംസീന നാസർ
സാരിയോർമ്മകൾക്ക് എന്നും മനസ്സിന്റെ പൂന്തോപ്പിൽ പച്ചവർണ്ണമാണ് . കുഞ്ഞുനാൾ മുതൽ കൗതുകം തോന്നിയിരുന്ന വസ്ത്രമായിരുന്നു സാരി. അതിനോടുള്ള അടങ്ങാത്ത പ്രണയംകാരണം ചേച്ചിയുടെ ഷാൾ സാരിയാക്കിചുറ്റി കയ്യിൽ പാവകുട്ടിയേം…
സൗന്ദര്യം കുറഞ്ഞവളെ കെട്ടാൻ അവളേക്കാൾ തൂക്കത്തിൽ പൊന്ന് നൽകിയപ്പോൾ അതേ പൊന്നിനു വേണ്ടി അവളുടെ ശവമഞ്ചം ഏറ്റേണ്ടിവന്നു. കാഞ്ചന നിറമുള്ള അവളുടെ മനസ്സ് കാണാൻ ആരുമുണ്ടായില്ല. പൊന്നാണെന്നു…
അടിക്കുമ്പോഴും തുടക്കുമ്പോഴും അലക്കുമ്പോഴും അരക്കുമ്പോഴും ആലോചിച്ചാലോചിച്ചാണ് ഒടുവിലവളൊരു കഥ മെനഞ്ഞുകെട്ടിയത്. കഥക്കൊടുവിൽ മേൽവിലാസമെഴുതുമ്പോൾ വീട്ടുപേരെഴുതുന്ന നേരം അവൾക്കാകെ സംശയം! രണ്ടുണ്ട് വീട്ടുപേര്… അച്ഛന്റെയും ഭർത്താവിന്റെയും… അച്ഛന്റെ വീട്ടുപേരോർത്തതേ…
അവളുടെ അധരങ്ങളിൽ അവൻ നൽകിയ ചുടുചുംബനത്തിന്റെ മധുരിമയിൽ അവളുടെ ഇമകൾ കൂമ്പിയടഞ്ഞു. പ്രണയത്തിന്റെ ഉന്മാദലോകത്തേക്ക് ഇണക്കുരുവിപോൽ അവർ അലിഞ്ഞു ചേർന്നു. ഇമയനങ്ങാത്ത അവന്റെ തണുത്തുറഞ്ഞ നെറ്റിയിൽ അവൾ…
ഒരു പുരുഷായുസിൽ അനുഭവിക്കേണ്ടിയിരുന്ന യാതനകളായിരുന്നു കേവലം പത്തുവർഷത്തെ പ്രവാസ ജീവിതത്തിൽ മരുക്കാറ്റിലും വെന്തെരിയുന്ന കൊടുംചൂടിലും അവൻ അനുഭവിച്ചു തീർത്തത്. ബാക്കി വന്ന അൽപ്പായുസ്സിൽ അനുഭവിക്കാൻ ഏക സമ്പാദ്യമായ്…
വിരസമായ സമയത്തെ കൊല്ലാൻ ആരെയും നോവിക്കാത്ത സരസങ്ങൾ നല്ലതാണ്. എന്നാൽ മറ്റുള്ളവരുടെ നിറത്തെയും ഉയരത്തെയും തടിയെയും തമാശേണെ കളിയാക്കിപ്പറയുന്നത് അവരുടെ ആത്മവിശ്വാസത്തെ വൃണപ്പെടുത്തിയേക്കാം. തമാശകളെ തമാശയായി മാത്രം…
ശരീരവും മനസ്സും മാരക രോഗങ്ങൾ കീഴടക്കി കടുത്ത വേദന കൊണ്ട് പുളയുമ്പോൾ ജീവിച്ചു കൊതി തീരാതെ ജീവനുവേണ്ടി പിടയുമ്പോൾ പ്രതീക്ഷകൾ അസ്തമിച്ചു നിരാശരാകുമ്പോൾ ചുണ്ടിൽ ചെറു പുഞ്ചിരിയും…
ഉറക്കം നഷ്ടപ്പെട്ട ഓരോ രാത്രികളിലും ഇനിയും ഉണങ്ങാത്ത മുറിവിന്റെ വേദനകളിൽ കിടന്നു പിടയുമ്പോഴും നിരാശയിലേക്കു വഴുതി വീഴാറില്ല ഒരു പുലരി വെളുക്കുമ്പോൾ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ്. വിടവാങ്ങുന്ന…
