കഥയിൽ ചോദ്യമില്ലാത്ത കടങ്കഥ പോലെയാണു ഓരോ ജീവിതവും. ചില ജീവിതങ്ങളെങ്കിലും ഉത്തരമില്ലാത്ത ചോദ്യക്കടലിൽ എന്നും മുങ്ങിത്തപ്പിക്കൊണ്ടിരിക്കും. തുഴനഷ്ടപ്പെട്ട തോണിക്കാരെനെ പോലെ. റംസീന നാസർ
ഘടികാരസൂചിക മുന്നോട്ട് ചലിച്ചപ്പോളും കാലത്തിന്റെ കൊടുങ്കാറ്റിൽ ആയുസ്സിന്റെ കണക്കുപുസ്തകത്തിലെ ഓരോ ഏടുകളും പറിഞ്ഞുപോയപ്പോളും ഓർത്തിരുന്നില്ല. കൊഴിഞ്ഞുപോയത് ഒരിക്കലും തിരിച്ചുകിട്ടാത്ത ജീവിതത്തിന്റെ അമൂല്യസമയവും ദിനരാത്രങ്ങളുമാണെന്നും. ബാക്കിയുള്ളത് കേവലമൊരു അടയാളം മാത്രമെന്നും. റംസീന നാസർ
പൂമുഖത്തെ തറയിൽ നിർജ്ജീവമായ അയാളുടെ ശരീരത്തിനു ചുറ്റും നിൽക്കുന്നർവക്കു പോലും ആ കാഴ്ച്ച കണ്ടുനിൽക്കാനായില്ല. കരഞ്ഞു കരഞ്ഞു തളർന്ന അവളുടെ ഏങ്ങലുകൾ മാത്രം ഇടക്കു പുറത്തേക്കു വന്നു കൊണ്ടിരുന്നു. “ആ കുട്ടിയെ അവിടെന്നു പിടിച്ചെഴുനേൽപിച്ചു…
അവനോടുള്ള കോപം പരിണാമം ചെയ്തായിരുന്നു പ്രണയവും അവന്റെ കുഞ്ഞിന്റെ അമ്മയുമായത്. പക്ഷെ അവന്റെ പരിണാമങ്ങൾക്കു അവസാനമില്ലാതെ വന്നപ്പോളായിരുന്നു അവൾ തന്റേടമുള്ള സ്ത്രീയിലേക്കു പ്രയാണം ചെയ്തതും യാഥാർഥ്യ ബോധത്തോടെ ജീവിച്ചതും. റംസീന നാസർ
സ്വച്ഛ ശാന്തമായ സാഗരത്തിന്നടിയിൽ വൻചുഴികളുണ്ടെന്നറിയാതെ അകപ്പെട്ടുപോകുന്ന പോലെയാണു ചില മനുഷ്യരും പുറമെ ശാന്ത പ്രകൃതരാണെങ്കിലും അടുത്തറിഞ്ഞാൽ അകം നിറയെ ആരെയും ആളിക്കത്തിക്കാൻ പാകത്തിൽ തീക്കനൽ എരിയുന്നുണ്ടാകും. റംസീന നാസർ
ഏകാന്തതയുടെ കൂരിരുട്ടുൽ തപ്പിത്തടയുമ്പോളും മനസ്സിന്റെ ഗദ്ഗദങ്ങൾ തികട്ടി മേലോട്ടു വരുമ്പോളും പങ്കുവെക്കാൻ ആരുമില്ലെങ്കിലെന്ത്. എന്റെ തൂലികത്തുമ്പിൽ വിരിയുന്ന അക്ഷരങ്ങൾ കൂട്ടിനുള്ളപ്പോൾ. റംസീന നാസർ
ജീവിതത്തിൽ അമിത സമ്മർദ്ദങ്ങൾ മേല്‍ക്കുമേല്‍ ഉണ്ടാകുന്ന ചില സന്ദർഭങ്ങൾ നമ്മളെ വല്ലാതെ തളർത്തും, അതിനുള്ള കാരണങ്ങൾ ഒന്നിനുപിറകെ ഒന്നായി കടന്നുവരുകയും ചെയ്യും, കൂടെ ഉണ്ടാകും എന്ന് കരുതിയിരുന്നവർപോലും ചിലപ്പോള്‍ നമ്മളെ മനസ്സിലാക്കാതെ അകന്നുപോകും. ശുഭദിനം…
അവളുടെ മാറിടത്തെ ഇടിച്ചു നിരപ്പാക്കി കൂറ്റൻ കൊട്ടാരങ്ങൾ പണിതവർ. അവളെ താങ്ങിനിർത്തിയ താഴ്‍വേരു വരേ മാന്തിയെടുത്തു കണ്ണഞ്ചിപ്പിക്കും സപ്രമഞ്ചക്കട്ടിൽ പണിതവർ. അവളുടെ വായിലേക്ക് മാലിന്യങ്ങൾ കൊണ്ടുതള്ളി ശ്വാസംമുട്ടിച്ചു ജലസംഭരണികളെ കൊന്നൊടുക്കിയവർ. അവളുടെ മണ്ണിൽ രാസവളങ്ങൾ…
വിശ്വസിക്കുന്നതിൽ തെറ്റില്ല പക്ഷെ വിശ്വസിക്കുമ്പോൾ ഒരു ശ്രദ്ധ കൂടി എപ്പോഴും ഉണ്ടായിരിക്കണം കാരണം വിശ്വാസവഞ്ചന വിശ്വസിക്കുന്നവരിൽ നിന്നുംമാത്രം ഉണ്ടാകുന്ന ഒന്നാണ്. ശുഭദിനം നേരുന്നു……. 🙏
“അഭയാർഥിയായി ഒരു പകൽ കയറിവന്നു… ഭാഷയോ വേഷമോ ഭക്ഷണമോ ഒന്നും പരിചിതമായിരുന്നില്ല… പലപ്പോഴും ഏകാകിയായി ഇരുട്ടത്ത് ഒളിച്ചു… ആദ്യം കരുതിയ പോലെ ദുഷിച്ചവരല്ല, സ്നേഹമുള്ളവരാണ് തനിക്ക് അഭയം നൽകിയതെന്ന് ക്രമേണ തിരിച്ചറിഞ്ഞു…. കാലചക്രം ഉരുളവെ…
“അതിനവൻ നിന്നെ തല്ലിയൊന്നും ഇല്ലല്ലോ? തല്ലാൻ ഓങ്ങിയല്ലേ ഉള്ളൂ?എടീ ഇതിനൊക്കെ തല്ല്കൂടി ഇങ്ങോട്ട് ഓടി വരാൻ നിന്നാ അതിനേ സമയം കാണൂ. ആണുങ്ങളായാൽ അങ്ങനൊക്കെ തന്നെയാടീ. നിന്റപ്പൻ എന്തായിരുന്നു? നീ വേഗം ഒരുങ്ങി…
സംഗീതത്തെ മാത്രം കുറിച്ച് സംസാരിക്കുന്ന ഒരു ഫേസ്ബുക്ക് സുഹൃത്തുണ്ട്… കഴിഞ്ഞ ഒരു 8-10 കൊല്ലത്തിൽ വേറൊന്നിനെ കുറിച്ചും സംസാരിക്കാൻ താൽപര്യമില്ലാത്ത എന്നാൽ മ്യൂസിക് ടോപ്പിക് എടുത്തിട്ടാൽ പാതിരാത്രി വരെ മിണ്ടാൻ വരുന്ന ഇത് വരെ…
മനസ്സ് എല്ലാവരിലും ഉണ്ട്. പക്ഷെ മനസ്സിലാക്കാനുള്ള മനസ്സ് എല്ലാവരിലും ഉണ്ടായെന്ന് വരില്ല. ശുഭദിനം നേരുന്നു ….. 🙏
ജീവിതം വളരെ ഹ്രസ്വമെന്നിരിക്കെ നമ്മളെ മുറിപ്പെടുത്തി നീറിപ്പുകച്ച് നമ്മുടെ സന്തോഷം നമ്മിൽ നിന്നകറ്റി വലിച്ചു കുടിക്കുന്നവരെ നമ്മുടെ ജീവിതത്തോട് പിന്നെ വച്ചുകെട്ടാൻ നില്ക്കരുത്.
നമ്മളൊക്കെ ജീവിതത്തിൽ എപ്പോഴും വിജയിക്കുവാൻ മാത്രം ആഗ്രഹിക്കുന്നവരാണ്, എന്നാൽ വല്ലപ്പോഴുമൊക്കെ തോൽവി അനുഭവിക്കണം, അപ്പോഴാണ് നമ്മൾ ജീവിതത്തിന്റെ കയ്പും മധുരവും തിരിച്ചറിയുന്നത്, തോൽവി എന്നു പറയുന്നത് ജയത്തിന്റെ മറുപുറവുമാണ്. ശുഭദിനം നേരുന്നു…… 🙏
വേദനകളെ താലോലിച്ച് നടക്കുന്നവരുടെ ഇടപെടലുകളിൽ എപ്പോഴും ദയനീയതയുണ്ടാകും, മുറിവേറ്റതിന്റെ പക മനസ്സിൽ സൂക്ഷിക്കുന്നവർക്ക് എന്തിനോടും വെറുപ്പായിരിക്കും. ശുഭദിനം നേരുന്നു ……🙏
കണ്ടൂ ഞാനൊരു കനവ് പക്ഷേ മനസ്സൊരു തടവ് ഉറങ്ങാണ്ടായൊരു ഇരവ് കൊളുത്തിവലിക്കുന്ന മുറിവ് മുറിവിലുണർന്നൊരു കഴിവ് വന്നൂ എനിക്ക് തിരിച്ചറിവ് നീന്തിയെടുത്തിട്ടൊടുവിൽ വിജയക്കൊടിയുടെ നിറവ്
ഇഷ്ടങ്ങളോട് ഇണങ്ങുവാൻ എളുപ്പമാണ്, ഇഷ്ടക്കേടുകളോട് പൊരുത്തപ്പെടുവാനാണ് പ്രയാസം. നല്ല ഗുണങ്ങൾ ഉള്ളവരോടും നല്ലതിനോടും മാത്രം സമ്പർക്കം പുലർത്തുന്നത് കഴിവോ മഹത്തരമോ അല്ല, എല്ലാവരോടും എല്ലാറ്റിനോടും സമരസപ്പെട്ട് ജീവിക്കുവാൻ കഴിയുന്നതാണ് വിജയം. ശുഭദിനം നേരുന്നു…… 🙏
ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാകണം, ആ ലക്ഷ്യം നേടുവാനായി തുനിഞ്ഞ് ഇറങ്ങുമ്പോള്‍ ഉത്സാഹഭരിതവും ഉന്മേഷകരവുമായ ഒരു മനസ്സും ഉണ്ടാകണം, തുടക്കത്തിൽ കാണിക്കുന്ന വീറും വാശിയും പ്രസരിപ്പുമെല്ലാം അതിന്റെ അവസാനംവരെ നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കുകയും വേണം. ശുഭദിനം…
ചുംബനമിനിയും ബാക്കിയേറെയുണ്ടങ്കിലും ചുടു ചുംബനത്തിന് കാലമേതുമില്ല ചൂടു മാത്രം ! ചുംബിക്കാൻ ചൂടല്ല വേണ്ടത് നേർത്ത തണുത്ത കുളിര് വേണമെന്ന് ചിലർ, കുളിർന്ന് കിടന്നൊരാളിനെ ചുംബിക്കുകിൽ അതിനെ അന്ത്യചുംബനമെന്നു വിളിക്കുന്നു ചുറ്റിലും