ഒരു നിലാവുള്ള രാത്രിയിൽ ഏകാന്തതയുടെ വീർപ്പുമുട്ടലിനിടയിൽ, കാറ്റിന്റെ രൂപത്തിൽ എന്നെ ആരോ ജനാലക്കരികിലേക്ക് മാടി വിളിച്ചു… പാതി തുറന്ന ജനൽവാതിലുകൾ എന്നെ കണ്ടതും കാറ്റിൽ ഒന്ന് ആടി എന്നെ സ്വാഗതം ചെയ്തു… എത്രെയോ രാത്രികൾ…
സാന്നിധ്യമായാലും സംസാരമായാലും ആവശ്യപ്പെടുന്നിടത്തും ആവശ്യമുള്ളിടത്തും മാത്രം കൊടുക്കുക, വലിഞ്ഞുകയറി ചെല്ലുന്ന ഇടത്തെല്ലാം വലിച്ചെറിയപ്പെടും എന്ന കാര്യം മറന്നുപോകരുത്. ശുഭദിനം നേരുന്നു…… 🙏
സമയമായില്ല പോലും സമയമിതല്ലാ പോലും സമയമിതെത്തുമ്പോഴോ…..? സമയമിനിയൊട്ടില്ലതാനും നന്ദകുമാര്‍ 2
ഉള്ളുലയ്ക്കും ദുഃഖങ്ങൾ തൻ ഭാരം ചുമന്നു നടന്നിടും നേരം, ദയ നിറയും വാക്കും നോട്ടവും മരുഭൂമിയിൽ കാണും നീരുറവ പോൽ ആശ്വാസം പകർന്നിടും തെല്ലുനേരമെങ്കിലും. തിരക്കു പിടിച്ചോടുമീയുലകിൽ ദയ തൻ തെളിനീരു പകർന്നു നൽകും…
ഭയചകിതനല്ല ഞാൻ ഭയചകിതനല്ല ഞാൻ അടരാടിനിൽക്കുമീ പോർക്കളത്തിൽ സർവ്വാർത്ഥവും തീർത്തു സർവ്വാധിപത്യത്തിൻ ശഖുനാദത്തിൻ്റെ മാറ്റൊലിക്കായ് പോരോടിനിൽക്കുമീയടർക്കളത്തിൽ നന്ദകുമാർ 1
പരിഹസിക്കുന്നവർ ഒന്നിനും കൊള്ളാത്തവരാണ്, അവരുടെ ആദ്യത്തെയും അവസാനത്തേതുമായ ആയുധമാണ് പരിഹാസം. ക്ഷമിക്കുക എന്നത് ദുഷ്കരമാണ്, എങ്കിലും അതിന്റെ ഫലം മാധുര്യം ഏറിയതുമാണ്. ശുഭദിനം നേരുന്നു ….. 🙏
നിത്യം ഹൃദയത്തിലൊത്തിരി പൂക്കുന്ന നിർമ്മല സ്നേഹസുമവാടിയിൽ! നീയൊട്ടും മടിക്കാതെ കുഞ്ഞിളംതെന്നലാ- യെന്നും തഴുകാൻ ദയവേകണം ! Umasankar TB
അവകാശികൾ ഇല്ലാത്തതായി ഈ ലോകത്തിൽ ഒന്നേ ഉള്ളൂ. അത് വേദനകൾ മാത്രമാണ്. നമ്മൾക്ക് കിട്ടിയത് നമ്മൾതന്നെ അനുഭവിച്ചുതീർക്കണം, അതിന് അവകാശം പറയുവാൻ ആരും വരികയുമില്ല. ശുഭദിനം നേരുന്നു…… 🙏
വിശ്വാസ്യതയാണ് നമ്മളുടെ ഏറ്റവും മൂല്യമേറിയ സ്വഭാവവിശേഷത, അത് നശിച്ച ഏതൊരാൾക്കും യാതൊരു വിലയുമുണ്ടാവില്ല, എത്ര ചെറിയ കാര്യമായാലും ചെയ്യാമെന്ന് ഏറ്റ കാര്യം ചെയ്യാതിരുന്നാൽ നമ്മളുടെ വിശ്വാസ്യത ഇടിഞ്ഞുതാഴും, പിന്നീടുള്ള ഒരു കാര്യത്തിലും നമ്മളെ വിശ്വസിക്കുകയുമില്ല.…
ഒന്നിച്ചൊരുമിച്ചുവളർന്നകാലം ഒന്നെന്നുചിന്തിച്ചുണർന്നകാലം ഒന്നിലും വേർതിരിവില്ലാബാല്യം ഒരുണ്ണിയപ്പം കിട്ട്യാലെല്ലാവർക്കും മത്സരമില്ല പകയുമില്ല ! ഒള്ളപ്പോളെല്ലാം ഓണം പോലെ ഇല്ലായ്മ പോലും സുഖസുന്ദരം! എത്ര മനോഹരമായകാലം അത്ര സുഖം പിന്നെ കണ്ടതുണ്ടോ? Umasankar TB
ഹിമകണങ്ങളെ തട്ടിതലോടും, പൊൻകിരണങ്ങളും… പുൽനാമ്പുകളെ തട്ടിയുണർത്തുന്ന – ചെറുകുളിർ കാറ്റും…. അറ്റമില്ലാത്ത കടലും തിരകളും, കെട്ടിപ്പടുക്കാത്ത ഞെക്കിയമർത്താത്ത- പുഴകളും തോടുകളും… കരിമണക്കാത്ത,വിഷമയമില്ലാത്ത – ജീവവായുവും ഭക്ഷണപ്പൊതികളും… മുളച്ചുപൊങ്ങും പുൽനാമ്പുകളെ, അടിച്ചമർത്താത്ത കോൺക്രീറ്റും… മണൽ തരിപോൽ…
നിരത്തിലൂടെ കണിശമാം സമയക്രമം പാലിച്ചോടിടുമീ ശകടം, കേട്ടിടുന്നെത്രയോ വിശേഷങ്ങൾ, പരിഭവങ്ങൾ, പരാതികൾ, സ്നേഹമർമ്മരങ്ങൾ, പിന്നെ നോട്ടങ്ങളാൽ കൈമാറിടും ഹൃദയവികാരങ്ങളും, ചിലപ്പോൾ ജീവിതപ്രശ്നങ്ങളും. മുഖങ്ങൾ മാറിയെന്നാലും, കഥകൾ മാറിയെന്നാലും, ഒട്ടുമേ മാറാതെ നിരന്തരമായ് തൻ യാത്ര…
സ്വന്തം ഇഷ്ടങ്ങൾക്കുവേണ്ടി മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ, സന്തോഷത്തെ, സ്വപ്നങ്ങളെ അറിഞ്ഞുകൊണ്ട് ഇല്ലാതാക്കുന്നതാണ് ആ വ്യക്തിയോട് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. ശുഭദിനം നേരുന്നു……. 🙏
സ്നേഹത്തിൻ്റേം പരിചരണത്തിൻ്റേം സ്വാർത്ഥതയില്ലാത്ത സ്പർശമുണ്ടായാൽ മനസ്സിൻ്റെ ചൂടിൽ നിന്നും മുങ്ങി നിവരാനാകുമെന്ന് ഉണ്ണിയപ്പം!
സ്നേഹത്തിനും ഒരു നിയമം വേണം. നിന്നെ സ്നേഹിച്ചാൽ എന്നേയും സ്നേഹിക്കണം എന്ന്.. നിന്നെ സ്നേഹിക്കുക എന്നതിനേക്കാൾ പാട്, നീയാൽ സ്നേഹിക്കപ്പെടുക എന്നതു തന്നെയാണ്..
കാലത്തും വൈകീട്ടും ദിനചര്യ പോലെ പാടവും പാലവും താണ്ടി ഞാനെന്നും നിൻ ചാട്ടുളി കണ്ണിന്നമ്പേറുകൊള്ളാൻ നീ വരും ബസ്സിനെ കാത്തിരുന്ന കാലം വിങ്ങും പ്രണയം പറയാനറിയാതെ- യന്യോന്യം കാണാതിരിക്കാൻ കഴിയാതെ എത്ര നാൾ കാത്തു…
തനിച്ചായിപ്പോയവളുടെ വേവലാതിയിൽ മുങ്ങിയാണ് നീയടുത്തുള്ളപ്പോൾ ഞാൻ നിന്നെ അള്ളിപ്പിടിക്കുന്നത്… ഓരോ വാക്കിലും നീ നട്ടുപോയ അലിവിന്റെ വേരിൽ തൊട്ടാണ് ഞാനെന്റെ വരണ്ട ദിനങ്ങളെ നനച്ചൊരുക്കുന്നത്.. നീ തന്നുപോയ ഉമ്മകളുടെ ഉപ്പലിഞ്ഞാണ് നമുക്കിടയിലെ സ്ഥലരാശികൾ മായുന്നത്……
വിഷാദവീഞ്ഞ് നുണയുന്നേരം ദൈവച്ചിരിയോടെന്നെ സ്നേഹം കൊണ്ട് തൊട്ടവനേ… നീയല്ലാതാരെന്നിൽ കവിതയായ് ഉയിർക്കുവാൻ…!
ഓരോ വേദനയിലും ഞാൻ നിന്നെയോർക്കും.. ഇനിയുമണങ്ങാത്ത അകമുറിവുകൾ നീയെന്ന് നിലവിളിക്കും.. നിന്നോളം ആരുമെന്നെ നോവിച്ചില്ലെങ്കിലും നിന്നോളം ആരുമെന്നെ സ്നേഹിച്ചില്ലെന്ന് ഞാനെന്നെ കെട്ടിപ്പിടിക്കും…!
ഞങ്ങൾ പ്രണയമെന്നെഴുതിപ്പോൾ തുടുത്തു പോയതാണ് ഭൂമി പാതാളങ്ങൾ.. നിലച്ചു പോയതാണ് ചുറ്റിലും ഒച്ചയനക്കങ്ങൾ… എന്നിട്ടും ഉടലോളം നീളത്തിൽ ഉമ്മ വെക്കാതെ, മുറുകിയ കെട്ടിപ്പിടുത്തങ്ങളാൽ പ്രണയത്തിന്റെ അതിർത്തികൾ മാറ്റിയെഴുതാതെ, നിശ്വാസങ്ങളോളം അരികത്ത് നിന്ന് വൻകരകളോളം…
