വന്നുപോയവയും വരാൻ ഇരിക്കുന്നവയും ചേർന്ന് നിലവിലുള്ളവയുടെ സൗന്ദര്യം നശിപ്പിക്കാൻ അനുവദിക്കരുത്, ഓർമ്മകളുടെയോ ഭാവനകളുടെയോ തടവറയിൽ ജീവിക്കുന്നവർക്ക് നേർകാഴ്ചകൾ ആസ്വദിക്കാൻ ആവില്ല, ഒന്നുകിൽ ഓർമ്മകൾ പിന്നോട്ട് വലിക്കും അല്ലെങ്കിൽ ഭാവനകൾ മുമ്പോട്ട് തള്ളും. ശുഭദിനം നേരുന്നു…
കുറ്റിയിട്ടുറപ്പിയ്ക്കാൻ ഒരു പാളി കതക്. നിലാവ് പെയ്യാൻ ഒരൊറ്റ ജനാല. ആത്മഹത്യയ്ക്കൊരുങ്ങി നിൽക്കുന്നതിന് മുൻപേ കണ്ണോടിച്ചു, ഉറപ്പിച്ചു. എല്ലാം കിറുകൃത്യം. നേരവും പിന്നെ പിടിവിട്ട മനസ്സും. ചാകാനെടുത്തേക്കാവുന്ന നേരം ഗണിച്ചു, പുലരും മുൻപേ മരിക്കും.…
ഉടലടയാളങ്ങൾക്ക് മേലെ ആവരണങ്ങളേതുമില്ലാതെ നിരത്തിലേയ്ക്കിറങ്ങി. ഓരോ കല്ലേറിലും ചോരയൊലിച്ചപ്പൊഴും പെണ്ണെന്ന് ചൊല്ലി കൂക്കിവിളിച്ചപ്പൊഴും തിരിഞ്ഞു നോക്കിയില്ല. പൊരുതാനിറങ്ങിയതാണ്. ഇത് വെറും ഉടലെന്നും ഉള്ളത്തിനെ തോൽപ്പിയ്ക്കാൻ ആവില്ലയെന്നും ബോധ്യം വരട്ടെ. ഞാൻ മനുഷ്യൻ! -ചഞ്ചൽ അനസൂയ
സ്വയം വെളിച്ചമുള്ളവർക്ക് മാത്രമേ മറ്റുള്ളവർക്ക് വെളിച്ചമേകാൻ പറ്റുകയുള്ളൂ, സ്വയം ശാന്തരായിരിക്കുന്നവർക്ക് മാത്രമേ മറ്റുള്ളവരെ ശാന്തരാക്കാൻ പറ്റുകയുള്ളൂ, അതുപോലെ സഹനവും സഹവർത്തിത്വവും ഒരുപോലെ സ്വായത്തമാക്കിയവർക്ക് മാത്രമേ മറ്റുള്ളവർക്ക് താങ്ങാകാനും തണലാകാനും പറ്റുകയുള്ളൂ. ശുഭദിനം നേരുന്നു ………
പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിച്ചിരുന്നാൽ വർത്തമാനനിമിഷത്തിൽ ജീവിക്കാൻ കഴിയില്ല, ഈ നിമിഷത്തിലാണ് നമ്മൾക്ക് ജീവിതമുള്ളതെന്ന് ഓർമ്മ വേണം, നമ്മൾ എന്ത് ചെയ്യുന്നുവോ അത് നമ്മളിലേക്ക് തന്നെ തിരികെ വരും, നന്മ ചെയ്താൽ നന്മയും തിന്മ…
ഇരുണ്ട മേഘങ്ങളാൽ നിരന്തരം വലയം ചെയ്യപ്പെടുമ്പോൾ അവൾ മൂകയായിരികും, മൗനം ഉള്ളു നീറ്റി തുടങ്ങുമ്പോൾ പതിയെ അവൾ പെയ്യാൻ തുടങ്ങും, ചാറ്റൽ മഴയിൽ തുടങ്ങി നിശബ്ദം പേമാരിക്കു വഴികൊടുക്കും, കാറ്റും കോളും അവസാനിക്കുന്നിടത്തു കാർമേഘങ്ങൾ …
തടിയെന്ന രണ്ടക്ഷരത്തിലൊളിച്ചിരിക്കുന്നല്ലോ എത്രയോ അർത്ഥങ്ങൾ. കാതലുള്ള മരത്തടിയാൽ തീർത്തിടാം മനോജ്ഞമാം ശില്പങ്ങൾ, വീട്ടുപകരണങ്ങൾ, സ്വന്തം തടിയ്ക്ക് കേടുപറ്റാതെ മറ്റുള്ളവരെ കുരുക്കിടുന്നു സൂത്രശാലികൾ ചിലർ, ദേഹത്തിൻ അഴകളവുകൾ അല്പമൊന്നു തെറ്റുകിൽ തടി കൂടിയെന്ന കുശലങ്ങൾ ഒഴുകിടും…
എല്ലാവർക്കും അവരുടെ കാര്യങ്ങൾ മാത്രമാണ് വലുത്, മറ്റുള്ളവർ എന്തോ ആയിക്കോട്ടേ എന്ന ചിന്തയാണ് പലർക്കും. മറ്റുള്ളവരുടെ സാഹചര്യങ്ങളോ വിഷമങ്ങളോ പലരും മനസ്സിലാക്കുന്നില്ല, ഇത്തരത്തിലുള്ള സാഹചര്യങ്ങളിലാണ് മിക്ക സുഹൃത്ബന്ധങ്ങളും മുറിഞ്ഞുപോകുന്നത്. ശുഭദിനം നേരുന്നു …. 🙏
ചെറുപ്പം മുതലേ അയാൾക്ക് ഇരുട്ട് നിറഞ്ഞ, ഇടുങ്ങിയ മുറികളോട് ഭയമായിരുന്നു. മരങ്ങാട്ട്പള്ളിയിലെ സഞ്ചാരി ഒരിക്കൽ വിയറ്റ്നാമിൽ പോയി ഗറില്ലകൾ യുദ്ധ സമയത്ത് ഉപയോഗിച്ചിരുന്ന മാളത്തിനുള്ളിൽ കയറി ബോധം കെട്ട് വീഴുന്നതിന്റെ ടെലിവിഷൻ ദൃശ്യങ്ങൾ കണ്ട്…
“നമ്മടെ രണ്ട് പേർടേം നിറം ഒരേ പോലുണ്ടല്ലേ?” അവന്റെ കരവലയത്തിനുള്ളിൽ, നെഞ്ചോട് ചേർന്ന് കിടന്നവൾ തന്നോടായിത്തന്നെ പറഞ്ഞു. “കറുപ്പ്” അവൻ മെല്ലെ ചിരിക്കുക മാത്രം ചെയ്തു. “നമ്മടെ പിള്ളേരും കറുപ്പാരിക്കുമല്ലേ?” അവൾക്ക് സംശയം. “ഞാൻ…
പഠിച്ചുവെച്ച പാഠങ്ങളിൽ അധികവും ചോദ്യക്കടലാസിൽ വരാത്ത ഒരു പരീക്ഷയാണ് ജീവിതം, ശരി ഏതെന്ന് കണ്ടുപിടിച്ചുവരുമ്പോഴേക്കും. സമയം തീർന്നുപോകുന്ന ഒരു പരീക്ഷ, ഈ പരീക്ഷയിൽ വിജയിക്കണമെങ്കിൽ തിരിച്ചറിവുകൾ എന്ന പാഠവും ക്ഷമ എന്ന അഭ്യാസവും പരിശീലിക്കുക…
ചില കണ്ണുകൾ അങ്ങനെയാണ് ആൾക്കൂട്ടത്തിൽ പോലും ചുറ്റി വലിഞ്ഞു പ്രണയത്തിന്റെ അതിരു ഭേദിക്കും അവരെ പിന്നീട് പലതവണ ആ കണ്ണുകൾ കൊണ്ടു ഓർക്കും. ധൃതി പിടിച്ചു പായുന്ന നമ്മളുടെ ഉൾതുടുപ്പിൽ മഞ്ഞുരുകുംപോലെ അവൾ കണ്ണുകൾ…
വാഹനം ഓടിക്കുമ്പോൾ നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും തൽസമയതീർപ്പുകളാണ്, ഒരുനിമിഷം വൈകിയാൽ ചിലപ്പോൾ കഥ മാറും, അതുപോലെ വൈകി എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോൾ ജീവനേയും ജീവിതത്തെയും ബാധിച്ചെന്ന് വരാം. ശുഭഞായറാഴ്ച നേരുന്നു ….. 🙏
അടരുകളിൽ പല സത്യങ്ങളും നിത്യമായ് കുഴിച്ചു മൂടാൻ കെൽപ്പുള്ള മണ്ണ് പോൽ ചില മനുഷ്യരും. ശാന്തമാം ബാഹ്യരൂപത്തിനുള്ളിൽ ഒളിപ്പിച്ചിടുന്നു സങ്കീർണ്ണമാം ചിന്തകളും, മറ്റാർക്കും ഊഹിക്കുവാനാകാ രഹസ്യങ്ങളും.
കാത്തിരിപ്പുകൊണ്ട് പരിഹരിക്കാവുന്ന കാര്യങ്ങളുണ്ട്, പ്രവർത്തികൊണ്ട് മാത്രം തീർപ്പാക്കാവുന്ന കാര്യങ്ങളുമുണ്ട്, പരിഭവങ്ങൾപോലും കാലപ്പഴക്കത്തിലൂടെ ഇല്ലാതാകുന്നതിനേക്കാൾ നല്ലത് അപ്പപ്പോൾ പറഞ്ഞുതീർക്കുന്നതാണ്. ശുഭദിനം നേരുന്നു ….. 🙏
ജീവിതത്തിൽ എല്ലാം താൽക്കാലികമാണ്, മാറ്റം പ്രകൃതിനിയമമാണ്. ജീവിതം നല്ലതായി പോകുന്നുണ്ടെങ്കിൽ അത് പരമാവധി ആസ്വദിക്കുക, കാരണം അത് എന്നത്തേക്കുമായി നിലനിൽക്കില്ല. ജീവിതം മോശമായി പോകുന്നുണ്ടെങ്കിൽ അതിൽ വിഷമിക്കേണ്ടതുമില്ല, അതും എന്നത്തേക്കുമായി നിലനിൽക്കുകയില്ല. ശുഭദിനം നേരുന്നു………
ഇന്നലകൾ പെയ്തുതീർത്ത മഴയിൽ ഈറൻ പകർന്ന രാവുകൾ ഇനിയും കാത്തിരിപ്പൂ.. കൊഴിഞ്ഞ സ്വപ്നത്തിൻ ഏകാന്തതയിൽ ഇനിയുമെത്രെ ദൂരം .. ഓർമ്മകൾ തിരികെയെത്തും വഴികളിൽ ഒരു നിഴലായി മൗനത്തിൻ കൂട്ടായി ഞാനും നിറം മങ്ങിയ…
ഇനിയും വിടരുമൊരു പൊൻപുലരി ഇരുൾ നിറയുമീ രാത്രിക്കുമപ്പുറം, പ്രതീക്ഷകൾ തൻ നറു പുഷ്പങ്ങളിനിയും വിരിഞ്ഞിടും ആഹ്ലാദത്തിൻ നറു തേനുമായ്, ഇനിയുമെത്തിടും വസന്തമീ ഊഷര ഗ്രീഷ്മം വിട പറഞ്ഞതിൻ ശേഷമെന്നിങ്ങനെ, ശുഭപ്രതീക്ഷകളാകും പങ്കായത്താൽ തുഴഞ്ഞല്ലോ മർത്യൻ,…
പണ്ട് പണ്ടൊരിക്കൽ നാല് സ്ത്രീകൾ ഒരിടത്തു കൂടിയത്രേ ഉറക്കെ പറയാൻ വിലക്കുണ്ടാകയാൽ പതിയെ പറഞ്ഞതെല്ലാം പരദൂഷണമെന്നാരോ പറഞ്ഞത്രേ മറ്റൊരിക്കൽ നാല് പുരുഷന്മാർ കണ്ടുമുട്ടിയത്രേ പൊട്ടിച്ചിരിക്കുവാൻ തെല്ലും ഭയം വേണ്ടെന്നതാൽ ആവോളം ഊറിച്ചിരിച്ചുവത്രെ നേർക്ക് നേർ…
മണ്ണോടു ചേര്‍ന്നിരുന്നു ഭൂമിദേവി- നിന്നുദരത്തില്‍ നിന്ന് വന്നു അമ്മ നീ കുളിരായി മഴ തന്നു ചൂടേകും വെയില്‍ തന്നു എന്നിലെന്നോ ജീവന്റെ തുടിപ്പു വന്നു ആ പൊക്കിള്‍കൊടി നീണ്ടു വേരായി , തണ്ടായി തളിരിലകളായ്…
