ജീവിതത്തിൽ ആദ്യമായി അടിവസ്ത്രത്തിൽ പറ്റിയ ചുവന്നകറ കണ്ട് ഉച്ചത്തിൽ നിലവിളിച്ചു. നിലവിളി കേട്ട് ഓടിവന്ന അമ്മയുടെ മുമ്പിലേക്ക് അടിവസ്ത്രം നീട്ടിക്കാണിച്ചതും കരഞ്ഞതും ഒന്നിച്ചായിരുന്നു. വളരെ ചെറുപ്രായത്തിൽ വയസ്സറിയിച്ച മകളെ നോക്കി അമ്മയും കൂടെക്കരഞ്ഞു. അമ്മയുടെ…
നിങ്ങൾ നേര് പറയുമ്പോൾ നിങ്ങൾക്ക് നേരേ നുണയൻ ഭ്രാന്തനാകും. ബലവാനായ നിങ്ങളെ അത് ശാന്തനുമാക്കും.
സമ്മാനം കിട്ടാതാവുമ്പോൾ ചുരുട്ടിയെറിയുന്ന ലോട്ടറി ടിക്കറ്റുകൾ പോലെ പ്രതീക്ഷിച്ച സ്ത്രീധനം കിട്ടാതെ വരുമ്പോൾ ചുരുട്ടിയെറിയപ്പെടുന്ന പ്രണയങ്ങളുടെ റിസൾട്ടുകൾ ലോട്ടറി റിസൾട്ട് പോലെ നിത്യവും വാർത്തമാനപത്രങ്ങളിൽ നിറയുന്നു.ഇഷ്ട നമ്പറുകൾ മാറി മാറിയെടുത്തു പിന്നെയും ഭാഗ്യം പരീക്ഷിക്കുന്ന…
ഓരോ പൊൻപുലരിയും വിടരുന്നു മനുഷ്യനു മുന്നിൽ നവീനമാം അനുഭവങ്ങൾ തൻ വാതായനങ്ങൾ മെല്ലെ തുറന്നു കൊണ്ട്. ദിവസമാം പതംഗം പറന്നു രജനി തൻ കൂടോടടുക്കവേ, ഒരിക്കലും മായാ അടയാളം പതിപ്പിച്ചിടുന്നു ഓർമ്മയിൽ ചിലനേരം മറക്കാനാകാത്ത…
ഒരു സ്നേഹ സാഗരം പകരം തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചവനെന്റെ ഹൃദയം പിടിച്ചു വാങ്ങി സ്വപ്നങ്ങളുടെ തീരത്തുനിന്നും ഒരു കൊച്ചുതോണിയിൽ അവനെന്നെ ഒപ്പം ചേർത്തു പ്രണയത്തിന്റെ ദ്വീപിലേക്ക് യാത്രതിരിച്ചു സങ്കടങ്ങളുടെ നടുക്കടലിൽ ഏറ്റവും ഭംഗിയായി അവനെന്നെ…
മുന്നോട്ടായുന്ന ജീവിതങ്ങൾക്ക് പ്രതീക്ഷകളുടെ കിരണങ്ങളേകി പ്രകാശം ചൊരിയുന്നു ഓരോ പുലരിയും. പുലരിയെന്ന പ്രതീക്ഷ ഇല്ലായിരുന്നെങ്കിൽ രാത്രികൾ ഭയാനകമായേനെ . കിളിനാഥങ്ങളും വർണ്ണപ്പൂക്കളുമില്ലാതെ നിശബ്ധമായേനെ പ്രഭാതങ്ങൾ. മനംമടുപ്പിക്കുന്ന ഓർമ്മകൾ കൊണ്ട് ജീവിതം മടുത്തവർ പ്രതിസന്ധികളിൽ തകർന്നടിഞ്ഞവർ…
പുലരാറായപ്പോഴാണ് അവൾ ഒന്നു മയങ്ങിയത്. മയക്കത്തിൽ നിന്നും ഗാഢനിദ്രയിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ചാണ് അവളുടെ ഭർത്താവ് കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയുമായി വീട്ടിലേക്ക് കയറി വരുന്നത് അവൾ കണ്ടത്. പതിവുപോലെ, അവൾ കാൺകെ റൂമിന്റെ…
എന്താണ് ഇപ്പോൾ ഈ പ്രഭാതത്തിൽ നിങ്ങൾക്കുള്ളത്.. അതിനെ അകമഴിഞ്ഞ് സ്നേഹിച്ചു തുടങ്ങുക, അടുത്ത പുലരി നഷ്ടങ്ങളെ സ്നേഹിച്ചു തുടങ്ങുവാൻ നിങ്ങളെ പഠിപ്പിക്കും മുമ്പ്..
ജാലകങ്ങൾക്കപ്പുറത്തെ വെയിലേറ്റ് നരച്ച കാഴ്ചകൾ അവൾക്ക് മടുത്തു തുടങ്ങിയിരുന്നു. നരച്ച കാഴ്ചകളിൽ നിന്ന് കണ്ണെടുത്തു അവൾ വലത് കാൽമുട്ടിന് കീഴിലെ ശൂന്യതയിലേക്ക് കണ്ണുഴിഞ്ഞു. മനസ്സ് ശൂന്യമാവുകയും ഹൃദയം വേദനിക്കുകയും ചെയ്തപ്പോൾ അത് നെടുവീർപ്പുകളായി അവളിൽ…
ഇഷ്ടവര സിദ്ധികൾക്കും ധനാഭിവൃദ്ധിക്കും വേണ്ടി മന്ത്രവാദവും നരബലിയും നടത്താനുറപ്പിച്ച അയാൾ മന്ത്രവാദി നൽകിയ ചാർത്തിലെ ബലിക്കും മന്ത്രവാദത്തിനുമുള്ള പൂജാ വസ്തുക്കൾ അന്വേഷിച്ച് നാടൊട്ടുക്ക് അലഞ്ഞ് നടന്നിട്ടും ചാർത്തിൽ എഴുതിയ നരബലിക്കുള്ള കന്യകയെ മാത്രം അയാൾക്ക്…
പറയാൻ ഒരായിരം കഥകൾ സ്വരുക്കൂട്ടി വെച്ച്, നൊമ്പരങ്ങൾ ആ തോളിൽ ഇറക്കി വയ്ക്കാൻ കൊതിച്ച് ഓരോ ദിനവും പ്രതീക്ഷയോടെ അവൾ കാത്തിരുന്നു. പ്രണയത്തിന്റെ രാജകുമാരിയായി ഒടുവിലാദിനം വന്നെത്തി. വന്നെന്നറിഞ്ഞ് ഓടിയെത്തിയ അവൾക്കു മുന്നിൽ പക്ഷേ…
പുതുവർഷം പിറന്നു ഇന്നലെകളിലെ അനുഭവങ്ങൾ കോർത്തിണക്കിയ പാദസരങ്ങൾ അണിഞ്ഞ് ചേർത്ത് പിടിച്ചവരുടെ സ്നേഹം നിറച്ച മനസ്സുമായി പീഢകൾ പകർന്നവരെ ദൂരേക്ക് മാറ്റി പുതിയ പ്രതീക്ഷകൾ തൻ പൊൻകിരണം തേടി ഞാനും ഇതാ ഒരുങ്ങി കഴിഞ്ഞു,…
കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കുന്നോളമുള്ള സങ്കടങ്ങളുടെയും ഊരാക്കുടുക്കിൽ പെട്ടു പിടയുന്ന മനുഷ്യനോടും ചോദിക്കും സുഖമാണോ? അവനു സുഖമില്ല എന്ന മുൻവിധിയുണ്ടായിട്ടും അവൻ ഏറ്റു വാങ്ങിയ ചോദ്യങ്ങളിൽ ആവർത്തിക്കപ്പെട്ടത്. മനസ്സിൽ അണകെട്ടി നിർത്തിയ കണ്ണുനീർ പൊട്ടിയൊഴുകിയാൽ കണ്ണുനീരിന്റെ…
എന്നും ജോലികഴിഞ്ഞു വരുമ്പോൾ വേലിക്കൽ തന്നെകാത്തു നിൽക്കാറുള്ള മകളെ കാണാതിരുന്നപ്പോൾ മനസ്സിനകത്ത് ഒരാന്തൽ വന്നു. വീട്ടിലെത്തിയയുടനെ അവളെ അകത്തും തൊടിയിലൊമൊക്കെ തിരഞ്ഞുനടന്നെങ്കിലും കണ്ടില്ല. രണ്ടു ദിവസമായിട്ട് എന്തോ അവൾക്ക് പഴയ ഉത്സാഹം നഷ്ടപ്പെട്ടപോലെ ഉണ്ടോ?…
പുല്ലിംഗമില്ലാത്ത വാക്കുകളിലൊന്നല്ലോ ഭാഷയിൽ കന്യക. പെണ്ണിന് മാത്രം അടക്കവുമൊതുക്കവും വേണമവളുടെ മേനിയെ, കാമം നിറയും ആൺസ്പർശങ്ങളിൽ നിന്നും രക്ഷിക്കുവാനെന്നും, സ്ത്രീ വെറുമൊരു മാംസത്തുണ്ടാണെന്നും, പറയാതെ പറയുവാൻ, സ്ത്രീയേ ദേവിയെന്നും അമ്മയെന്നും വിളിച്ചൊടുവിൽ, മാനം കാക്കുവാനായവളെ…
മനസ്സിൽ നിന്നും മനസ്സിലേക്കു തുറന്നിടുമൊരു ജാലകമുണ്ടെന്നാൽ, മാറിമറിഞ്ഞിടും മനുഷ്യബന്ധങ്ങൾ തൻ ഗതിവിഗതികൾ നിശ്ചയം. ആത്മാർത്ഥമാം ഹൃദയങ്ങളെയും കപടബന്ധങ്ങളെയും വേർതിരിച്ചറിഞ്ഞിടാം, മനസ്സിലാക്കിടാം ദുഷ്ടബുദ്ധികളെ. എല്ലാം പകൽവെളിച്ചം പോലെ സ്പഷ്ടമയെന്നാൽ ലോകത്തിൽ മനുഷ്യബന്ധങ്ങൾ നീർക്കുമിള പോൽ ക്ഷണികമായിടും.
ഏകാന്തതയുടെ ഇരുൾ തളംകെട്ടിയ ആ മുറിയിലെ ജാലകത്തിനപ്പുറം മറ്റൊരുലോകമുണ്ടെന്നറിയാതെ അവളുടെ ഹൃദയം നോവുകൊണ്ടു പിടഞ്ഞു. ആശ്വാസത്തിന്റെ ചെറുതിരിനാളം തേടിയലഞ്ഞപ്പോൾ ഏതോ ഉൾപ്രേരണകൊണ്ടാണവൾ ആ ജാലകവാതിൽപ്പാളികൾ തുറന്നിട്ടത്. അന്നുവരെയനുഭവിക്കാത്ത സുഗന്ധവും പ്രകാശവും ജാലകത്തിലൂടെ അവളെത്തേടിയെത്തി. വെളിച്ചത്തിന്റെ…
മഞ്ഞിൻ മൂടുപടമണിഞ്ഞ വർഷാന്തരാത്രി തൻ യവനിക മെല്ലെ വകഞ്ഞുമാറ്റി, പൊൻകതിരൊളി ചൂടി പ്രഭാതം വിടർന്നിടവേ, മനമിതിൽ നിറയുന്നിതാ ശുഭപ്രതീക്ഷ തൻ മുകുളങ്ങൾ. വാടിക്കരിയാതെ, കൊഴിയാതെയവ വിരിഞ്ഞു സുഗന്ധം പരത്തിടാനായ് പകർന്നു നൽകേണം, നിരന്തരപരിശ്രമത്തിൻ ഊർജ്ജം.…
നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ, നിങ്ങൾക്കുള്ളിലെ ചിന്തകളുടെ ഉത്കൃഷ്ടതയുടെ ജാലക മറവിലാണ്.
തുടക്കം നന്നായാൽ ഒടുക്കം വരേനന്നായിടും. നല്ല ചിന്തകളും പ്രവർത്തികളും കൊണ്ട് സമ്പന്നമാവട്ടെ പുതുവത്സരം. ശുഭപ്രതീക്ഷയും ശുഭകാര്യങ്ങളും വന്നു ചേരട്ടെ ജീവിതത്തിൽ. മാറ്റങ്ങൾ അനിവാര്യമായിടത്തെല്ലാം മാറ്റത്തിൻ കാറ്റൊലി വീശിടട്ടെ. സ്നേഹത്തിന്റെ വെളിച്ചംകൊണ്ട് പ്രകാശിച്ചിടട്ടെ പുതുവത്സരം. റംസീന…