Author: Maya Devi

I am mayadevi and I am a housewife Lives in kollam

ഉത്തരമില്ലാതൊരായിരം ചോദ്യങ്ങൾ ചിത്തത്തിൽ പേറി നടക്കുന്നു ഞാനിതാ. ഒട്ടു വരക്കാൻ കഴിവതുണ്ടാരുന്നേൽ ചിത്രങ്ങളായങ്ങു കോറിയിട്ടേനെ ഞാൻ. പരിചിതമാം മുഖങ്ങൾക്കിടയിലപരിചിതയായ് കഴിയുന്ന നൊമ്പരം അനുഭവിച്ചങ്ങറിഞ്ഞാലേ തിരിയുള്ളൂ. പറഞ്ഞാലതു വെറും വാമൊഴി മാത്രം.

Read More

കൂട്ടത്തിലായൊരു യാത്രയ്ക്കു പോകണം. കൂട്ടരുമൊത്തങ്ങ് ആടണം പാടണം. കാട്ടിന്നടുത്തങ്ങ് എത്തുന്ന നേരത്ത് മനപ്പൂർവമായങ്ങു കൂട്ടം തെറ്റീടണം. ഏകയായ്‌ കാടിന്റെയുള്ളാകെ ചുറ്റണം. കാടിന്റെ സംഗീതം കാതോർത്തു കേൾക്കണം. കാട്ടുതേനും കനികളും കഴിക്കണം. കാട്ടുമൃഗങ്ങൾക്കലോസരമാകാതെ കാലൊച്ച പോലും കേൾപ്പിച്ചീടാതെ പാദുകം രണ്ടിനും വിശ്രമമേകി നഗ്നപാദയായ്തന്നങ്ങു പതുങ്ങി നടക്കണം. കാട്ടിലെ മണ്ണിലെൻ പാദം പതിയുമ്പോൾ നാട്ടിലെ മണ്ണിന്റെ മാറ്റമറിയണം. നാട്ടുമൃഗങ്ങൾ നൽകിയൊരോമനപ്പേരായ കാട്ടാളനെന്നവർ ചൊല്ലി വിളിക്കുന്ന കാടിന്റെ മക്കളെ, കള്ളമറിയാത്ത കാട്ടുപൂവുകളെ കണ്ടങ്ങറിയണം അവരുടെയിണ്ടൽ കേട്ടെന്തേലും ചെയ്യാൻ കഴിയണം.

Read More

അലകളനുസ്യൂതമതിലോലമൊഴുകുമരുവിതന്നോളപ്പരപ്പിലൂടിങ്ങനെ യലസമലക്ഷ്യമൊഴുകി നടക്കുന്നയവിവേകിയാമൊരപൂർവ്വ കുസുമം. അവിവേകിയായതുകൊണ്ടാകാമതിങ്ങനെയലസമോളപ്പരപ്പിലൂടൊഴുകി ആഴിതന്നാഴക്കയത്തിലേക്കെത്തുമ്പോളാർക്കുമേ ചെന്നെത്താനാകാത്തയകലത്തിൽ പവിഴപ്പുറ്റെന്നപോലൊളിപ്പിച്ചു വയ്ക്കുന്നെ. മഹിമയും മേന്മയുമറിഞ്ഞു തിരഞ്ഞെത്തും മനുഷ്യരോ കാവൽ ഭൂതത്തിൻ കരുക്കളായ് മാറുന്നു.

Read More

മനസ്സുകൾ തൻ മലർവാതിൽ മലർക്കെ തുറന്നാൽ മരിച്ചു കിടക്കുന്ന പ്രണയത്തെ കാണാം. പാടാൻ മറന്ന പൂങ്കുയിലുകളെ കാണാം ആടാൻ മറന്ന മാമയിലുകളെ കാണാം. പെയ്തു തീർന്നങ്ങു നിശ്ചേഷ്ടമായ് നിൽക്കുന്ന നിശ്ചലമാം കൃഷ്ണമണികളെ കാണാം. പൊള്ളുന്ന താപത്താൽ വാടിക്കരിഞ്ഞൊരാ പിടയുന്ന പ്രാണനെ പിടിച്ചങ്ങു നിർത്തുവാൻ ഇറ്റു നീർത്തുള്ളിക്കായ് പ്രത്യാശയോടങ്ങു കാർമുകിൽ കൊണ്ടു കറുത്തങ്ങു നിൽക്കുന്ന പാരിന്റെ മക്കളാം പൂച്ചെടികളെ കാണാം. ഇനിയൊരു വസന്തം തിരിച്ചെത്തുമെന്നോർത്ത് ഇരുൾ മൂടിയ വഴികളെ കൊതിയോടെ നോക്കുന്ന ഹൃത്തടത്തിൻ മൃദു സ്പന്ദനം കേൾക്കാം. ആഞ്ഞൊന്നു വീശിയാലാടിയൂലയുമെന്നോർത്തു പേടിച്ച് മന്ദമായ് തഴുകി തലോടി കടന്നുപോം മന്ദമാരുതനെ കാണാം.

Read More

ഓർമ്മകൾക്കെന്തേ മരണമില്ലാത്തത്. മൃതസഞ്ജീവനീ മന്ത്രമറിഞ്ഞിട്ടോ. മൃത്യുവിനെത്താൻ കഴിയാത്ത ലോകമോ. എത്രമേലാരോഗ്യദൃഡഗാത്രനെങ്കിലും ഓർമ്മകളൊരുവനെ മൃതപ്രായനാക്കിടും. ഓർമ്മകളേകും സുഖങ്ങളും ചെറുതല്ല. ഓർത്തുചിരിക്കുവാനുണ്ടാകുമേറെ. അതിലേറെയുണ്ടാകുമോർത്തു കരയാൻ. ഓർമ്മകളിൽ തന്നങ്ങു ജീവിച്ചിടുന്നവരെത്രയോ ഉണ്ടാകുമെന്നറിയാമോ. ഓർത്തുചിരിക്കുവാനോർത്തു കരയുവാൻ വിട്ടുപിരിഞ്ഞോരെയിടയ്ക്കൊക്കെയോർക്കുവാൻ ഓർമ്മകളെന്നും ജീവിച്ചിരിക്കട്ട.

Read More

മോഹങ്ങളും മോഹഭംഗങ്ങളും പേറി മോഹനവാഗ്ദാനങ്ങളിലോ മയങ്ങി മോഹിച്ചതൊന്നുമേ കിട്ടാതെ സ്വയമേ മനസ്സത് നീറിയോ ജീവിച്ചിടുന്നൊരു മോഹിനിമാരേ തിരിച്ചറിഞ്ഞീടൂ നിങ്ങൾ ജീവിത സായാഹ്നമെത്തിടുമ്പോൾ എന്തു ഞാൻ ചെയ്തെന്നു ചിന്തിച്ചിടുമ്പോൾ ഉത്തരം മുട്ടി മനം മടുത്തീടാതെ വ്യർത്ഥമെൻ ജീവിതമെന്നു നിനയ്ക്കാതെ വ്യക്തതയുള്ളൊരു മാർഗ്ഗം കണ്ടെത്തിടൂ ഉത്തമയായൊരു വ്യക്തിയായ് ജീവിക്കൂ.

Read More

തിരകളെല്ലാം തീരത്തിന്നരികിലല്ലേ ആഴക്കടലോ അതു ശാന്തമല്ലേ. പ്രകൃതി പ്രക്ഷുബ്ധമായ് മാറുമ്പോൾ മാത്രം തിരമാലയലയടിച്ചങ്ങുയർന്നീടും. ആഴക്കടലിന്നുമാഴത്തിലായങ്ങു ചുട്ടുപൊള്ളിച്ചീടും ലാവയോ പേറുന്ന അഗ്നിപർവതത്തിൻ സമാനമായുള്ളൊരു ഭീതിദമാം ദുരന്തമുണ്ടറിയുമോ. സുനാമിത്തിരയെന്നോരോമനപ്പേരും പേറിക്കൊണ്ടവനെത്ര ജീവനെടുത്തെന്നോ. ശാന്തമായ് കാണുന്നൊരുൾക്കടലു പോലെ ശാന്തത പേറുന്ന മനുഷ്യരുടെയുള്ളിലും അലയടിക്കുന്നുണ്ടാകുമോരോ സുനാമിത്തിരകൾ.

Read More

ഉരുകിയുറഞ്ഞങ്ങു ശിലയായിടുമ്പോൾ പൂജിക്കുവാനോ പൂജാരിമാരെത്തും പൂമാലകൊണ്ടങ്ങു മൂടിമറയ്ക്കും. പൂമൂടൽ തന്നെ ചടങ്ങായ് നടത്തും. അർഘ്യങ്ങൾക്കായി നിവേദ്യവുമെത്തിടും. ആഭരണങ്ങളോ മഴയായി പെയ്തിടും. പരിഹരിക്കപ്പെടാൻ പരാതികളുമായി പതിനായിരങ്ങളോ മുന്നിലുമെത്തിടും. ഹൃദയം മുറിഞ്ഞങ്ങു നോവാൻ തുടങ്ങുമ്പോൾ കൈത്താങ്ങിനായൊരു കൈത്തണ്ട തിരയുമ്പോൾ പരിഹാസവാക്കോതി കല്ലുകളെറിഞ്ഞീടാൻ വ്യഗ്രത കാട്ടീടും മാലോകരെന്തിനാ ശീലയായുറയുമ്പോൾ തേടിയോയെത്തുന്നെ. പച്ചമനുഷ്യനാം ജീവനെക്കാളും മനസ്സു മരിച്ച മനുഷ്യനോ ശ്രേഷ്ഠൻ.

Read More

വായാകുമാവനാഴി തന്നുള്ളിലെ നാവാകും വില്ലിൽ കുലയ്ക്കുന്നത് അത് വാക്കുകളോ അതോ വാളുകളോ. ചെന്നുപതിക്കുന്നിടത്തു തന്നെയത് ചിന്നിച്ചിതറിത്തെറിച്ചങ്ങു പോയിടും. ചിതറിത്തെറിച്ചു കിടക്കുന്നീടത്തൂന്ന് ഹൃദയത്തിൻ ചില്ലുകൾ കണ്ടങ്ങെടുത്തീടാം. ഈ ജിഹ്വ തൻ കേളിയപാരമതു തന്നെ. കൊട്ടിയടച്ചിടാൻ, പൊട്ടിപ്പുറപ്പെടാൻ, ഞെട്ടിത്തരിച്ചീടാൻ, പൊട്ടിത്തകർന്നീടാൻ, കെട്ടുകളറ്റങ്ങു പോയൊരു കൂട്ടത്തെ പെട്ടമേയൊന്നാക്കി പൂത്തുതളിർപ്പിക്കാൻ നിന്നോളം കഴിവിനിയാർക്കുണ്ടെൻ നാവേ. കണ്ണേറും നാവേറും തട്ടാതെ നീ നിന്റെയടച്ചുറപ്പുള്ളൊരാ കോട്ടയിൽ വാണാലും.

Read More

സന്തോഷവാർത്തകൾ കാതുകളിൽ വീഴുമ്പോൾ എന്തുകൊണ്ടാ കണ്ണു കാഴ്ച മറയ്ക്കുന്നെ. പൊട്ടിപ്പൊളിഞ്ഞിട്ടുമൊട്ടിച്ചു ചേർത്തൊരീ പഴയ പിഞ്ഞാണത്തിൻ ദുരവസ്ഥ കണ്ടിട്ടോ അരികിലാണയാൻ മടിച്ചു നീയിക്കാലമത്രയുമെന്നിൽ നിന്നകലേയ്ക്ക് മാറി. മിഴികളിലെ പേമാരിയൊഴിയാതിരുന്നിട്ടും മനമിതിലെ കനലെന്നെ ചുട്ടുപൊള്ളിച്ചിട്ടും കനിവുകാട്ടാതെ നീയകലത്തായ് നിന്നില്ലേ. ഒടുവിൽ നിൻ കരളലീവു കാട്ടീടുമ്പോൾ തേൻമൊഴികളായ് നീയെന്റെ കാതുകളിൽ വീഴുമ്പോൾ എന്റെ മിഴികളുതിർക്കുന്ന മൊഴികൾ തൻ പേരോ സന്തോഷാശ്രുക്കൾ.

Read More