Author: Nisha Pillai

ആദ്യഭാഗം    ഏജൻറ് പി ബി മടങ്ങി വന്നു വാതിലടച്ചു. അയാൾ ഗൗരവത്തിലായി. എന്തോ പ്രശ്നമുണ്ടെന്ന് നിധിന് തോന്നി.  “എന്താ പി ബി പ്രശ്നം. അതാരാ” “മൂപ്പര് നമ്മുടെ ആളാണ്. പോലീസ് ഈ വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോയെന്ന് മൂപ്പര് പറയുന്നു. വഴിയിലെ വാഹനങ്ങളെല്ലാം നിർത്തി പരിശോധിക്കുകയാണെന്ന് പറഞ്ഞു,അങ്ങനെയാണെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ ഈ വീട്ടിൽ നിന്നും പുറത്തു കടക്കണം. രാവിലെ കാറിൽ നമ്മൾ മൂന്നുപേര് വന്നിറങ്ങിയത് അയല്പക്കകാർ ഒക്കെ കണ്ടതല്ലേ,അവർ തിരക്കി വന്നാൽ. ” “ഇനി നമ്മൾ എങ്ങോട്ടു പോകും,റോഡ് മാർഗ്ഗം പുറത്തേക്ക് കടക്കാൻ പറ്റില്ലല്ലോ. ” നാദിയ അവളുടെ ആശങ്ക പ്രകടിപ്പിച്ചു.  “ഇവിടെ നിന്ന് പോകാൻ ഞാൻ ഒരു വഴി പറഞ്ഞു തരാം. ” ” സഞ്ജീവിന്റെ മരണശേഷവും അവരാരെയാണ് തെരയുന്നത്. അതിനർത്ഥം അവർ ഇപ്പോഴും ആരെയൊക്കെയോ സംശയിക്കുന്നുവെന്നല്ലേ. ” നിധിൻ തന്റെ ആശങ്ക അവരെ അറിയിച്ചു.  “അതെ അവർക്കു ആരെയോ സംശയമുണ്ട്. അവർ വിമലിന്റെ ഭാര്യയുടെ…

Read More

“എവിടെ നിന്റെ മോൻ?” ആശുപത്രി കിടക്കയിൽ കിടന്നു ചന്ദ്രേട്ടൻ എന്നെ കുത്തി നോവിച്ചു കൊണ്ടേയിരുന്നു.  “അമ്മയും മോനും ഒരു കൈയല്ലിയോ, ഒരു കാര്യത്തിന് കൊള്ളാത്തവൻ, പത്തു ഇരുപതു വയസ്സായി, ആർക്കു ഉണ്ടായതാണോ എന്തോ? അവൻ ഉറക്കമുണരാൻ നട്ടുച്ചയാകുമല്ലോ. എല്ലാം നിൻ്റെ വളർത്തു ദോഷം ” “അവൻ ആരെയെങ്കിലും കണ്ടു പൈസ മേടിച്ചോണ്ട് വരും. ബസിൽ അല്ലേ പോയത്, ഇത്തിരി വൈകും. ഒരു ബൈക്ക് ഉണ്ടായിരുന്നേൽ പെട്ടെന്നിങ്ങ് വന്നേനെ. നിങ്ങൾ അവനെ ഇങ്ങനെ ശപിക്കാതിരിക്കൂ ” “പിന്നെ അതിന്റെ ഒരു കുറവേ ഉള്ളു. അവന്റെ കൂടെയുള്ളവരെ ഒക്കെ കാണുമ്പോളാണ് വിഷമം. നീ പുന്നാരിച്ചു വഷളാക്കി. അവന്റെ രൂപം കാണുമ്പോൾ തന്നെ എനിക്ക് അറപ്പാണ്. അവൻ്റെ കാടു പിടിച്ച ചുരുണ്ട മുടിയും മെലിഞ്ഞ രൂപവും. ഹോ ഭയങ്കരം” ഒന്നും മിണ്ടാൻ പോയില്ല. എന്താ ഈ മനുഷ്യൻ ഇങ്ങനെ? മനുവിനെ കണ്ണെടുത്താൽ കണ്ടു കൂടാ. ഞങ്ങളുടെ ഒരേയൊരു മകനാണ്. അച്ഛനും മകനും പരസ്പരം മുഖത്തോടു മുഖം…

Read More

ഉറക്കത്തിനിടയിൽ മുഖത്തു പതിച്ച മഴത്തുള്ളികളെന്നെ കോരിത്തരിപ്പിച്ചു. ഫ്ലാറ്റിന്റെ ഒരു വശത്തെ ഗ്ലാസ് വിൻഡോ തുറന്നിട്ടാണ് ഞാൻ ഉറങ്ങാൻ കിടന്നത്. ഈ വസന്തകാലത്ത്, അതും മധ്യാഹ്ന നേരത്തൊരു മഴ പ്രതീക്ഷിച്ചതേയില്ല. രണ്ടാം നിലയിലെ ഫ്ലാറ്റിലിരുന്നാൽ അടുത്തുള്ള ആൽമരത്തിൽ കൂടു കൂട്ടിയിരിക്കുന്ന കിളികളുടെ ആരവങ്ങൾ കേൾക്കാം. അതാസ്വദിക്കാൻ കിടന്നതാണ്, ഞാൻ ഉറങ്ങി പോയി. എൻ്റെ തൊട്ടടുത്ത് ഫാഷൻ മാഗസിൻ വായിച്ചു കിടന്നിരുന്നവൻ എവിടെ? കൈ കൊണ്ട് കിടക്കയിൽ പരതി നോക്കി.  “ജോൺ ജോൺ. ” വിൻഡോ ഗ്ലാസ് വലിച്ചു നീക്കി അടയ്ക്കുന്ന ശബ്ദം കേട്ടു. ജോൺ അടുത്തുണ്ട്. താൻ മഴ നനയാതിരിക്കാനായി ജോൺ വിൻഡോ വലിച്ച് അടച്ചതാണ്.  ജോൺ എന്റെ അടുത്ത് വന്നിരുന്നു. എന്റെ മുഖത്തേയ്ക്കു വീണു കിടക്കുന്ന ചുരുണ്ട മുടികൾ അവൻ കൈകൊണ്ടു ഒതുക്കി വച്ചു.  “കുട്ടീ, ഉറക്കം മതിയായില്ലേ. ” “ഇല്ല ഒരു പത്തു മിനിറ്റ് കൂടി ഞാൻ ഇങ്ങനെ കിടന്നോട്ടേ, നല്ല രസമുണ്ട്. ” “ശരി, എനിക്ക് സെറ്റിൽ നിന്നും…

Read More

ആദ്യഭാഗം    നിധിന്റെ അടുത്തേയ്ക്കു നീൽ നീങ്ങിയിരുന്നു. കഥ കേൾക്കാനായി ആകാംഷയോടെ അവന്റെ മുഖത്തേയ്ക്കു നോക്കി. അവൻ്റെ മനസ്സ് പഴയ കാലത്തേക്ക് പോയി. അവന്റെ മുഖത്തു ദൈന്യത നിറഞ്ഞു. അവൻ പറഞ്ഞു തുടങ്ങി.    “ഞാൻ ജനിച്ചതും വളർന്നതും ഗുജറാത്തിലെ കച്ച് ജില്ലയിലാണ്. എൻ്റെ അപ്പന് അവിടെ കച്ചവടമായിരുന്നു. അമ്മ ഒരു ആശുപത്രിയിൽ മിഡ് വൈഫ് ആയി ജോലി ചെയ്തിരുന്നു. അപ്പനും അമ്മയും ഞാനും അനിയത്തിയും, വളരെ സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു ഞങ്ങളുടേത്. ”   “ഒരിക്കൽ അപ്പൻ കടയിൽ വച്ച് രക്തം ശർദ്ധിച്ചു, ആ ദിവസം എനിക്ക് നല്ല ഓർമ്മയുണ്ട്, എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച ആ ദിവസം. ”   നീൽ കുറെ നേരം ദൂരേയ്ക്ക് നോക്കിയിരുന്നു. നാദിയ അടുക്കളയിൽ നിന്നും ആ മുറിയിലേയ്ക്കു മടങ്ങി വന്നു. നീലിനും നിധിനും ഇടയിലുണ്ടായിരുന്ന ഒഴിഞ്ഞ കസേരയിൽ നാദിയ ഇരുന്നു.    “അപ്പനെ ഉടൻ തന്നെ അമ്മ വർക്ക്…

Read More

  ആദ്യഭാഗം    ആൻഡ്രുവിന്റെ ഗതി തന്നെ തനിക്കും ഉണ്ടാകുമെന്നു ദേവിക്ക് മനസ്സിലായി. മരണം ഏകദേശം ഉറപ്പായി. കാലടി ശബ്ദം അടുത്തടുത്തേയ്ക്കു വരുന്നു. ദേവി പേടിച്ചു വിറച്ചു. അവളുടെ കഴുത്തിലെ മുറിവുകൾ തുടിച്ചു, അവൾ വേദന കടിച്ചമർത്തി. ദേവി ഭയം കൊണ്ട് കണ്ണുകൾ അമർത്തിയടച്ചു.    ആരുടെയോ നിശ്വാസ വായു മുഖത്തടിച്ചപ്പോൾ അവൾ കണ്ണ് തുറന്നു. അവളെ നോക്കി ഒരു വൃത്തികെട്ട ചിരിയുമായി അവളുടെ അടുത്തിരിക്കുന്ന കറുത്ത രൂപം, സഞ്ജീവ്. മുറിയിലേയ്ക്കു കടന്നു വന്ന നിലാവിന്റെ വെളിച്ചത്തിൽ അയാളുടെ മുഖത്തിന്റെ പകുതി മാത്രം കാണാനായി.    “നീ എന്താ വിചാരിച്ചത്, നിന്നെ ഞാൻ കണ്ടു പിടിക്കില്ലെന്നോ, ഈ വീടിന്റെ മുക്കും മൂലയും എനിക്കറിയാം. ഇവിടെ എനിക്കധികം സമയമില്ല. ”   ദേവിയുടെ നീണ്ട മുടിയിൽ വലിച്ചിഴച്ചും കൊണ്ട് സഞ്ജീവ് നീങ്ങി. ദേവി വേദന കൊണ്ട് നിലവിളിച്ചു. അവളുടെ വായിലേയ്ക്ക് അയാളൊരു ടേബിൾ ക്ലോത്ത് ചുരുട്ടി തിരുകി വച്ചു. ദേവിയുടെ ശബ്ദം നേർത്തതായി…

Read More

  ജഗദയും നവീനും മുഖത്തോട് മുഖം നോക്കി ഇരുന്നു.    “ജഗദേച്ചീ, അച്ഛൻ വരാറായി. എനിക്കാകെ ടെൻഷനാകുന്നു. ”   “ടെൻഷനടിച്ചിട്ടു എന്നതാടാ കാര്യം, സഹിച്ചല്ലേ പറ്റൂ, എന്നെക്കൂടി ഇതിൽ പിടിച്ചിട്ടല്ലോ, നിന്റെ തള്ളേടെ ഒരു കാര്യം. സ്വപ്നേച്ചിക്കു എന്നോട് ഇത്ര വിരോധം ഉണ്ടായിരുന്നോടാ. ”   “അയ്യോ അങ്ങനെ പറയല്ലേ, ജഗദേച്ചി, ഈ നാട്ടിൽ അമ്മയ്ക്ക് നിങ്ങളല്ലേ കൂട്ടുണ്ടായിരുന്നുള്ളു. അസുഖം വന്നു മരിക്കാറായപ്പോൾ അമ്മ പറഞ്ഞിരുന്നു, മോന് കൂട്ട് എന്നും ജഗദേച്ചി ഉണ്ടാകുമെന്ന്. ”   “മതി മതി ഈ കഥ കേട്ട് ഞാൻ മടുത്തു. എന്നാലും ചാവാൻ നേരം നിന്റെ തള്ള എന്റെ കൈ പിടിച്ചു നിന്റെ അച്ഛനെ ഏല്പിച്ചത് എന്തിനാണ്, ചതിയല്ലായിരുന്നോ, വൻ ചതി. അത് കേൾക്കാനിരിക്കുകയായിരുന്നു എന്റെ അച്ഛനും അമ്മയും, ചുളിവിൽ മോളെ ഒരുത്തനെ ഏൽപ്പിച്ചു. ഫ്രീയായിട്ടു ഒരു പതിനഞ്ചുകാരൻ മകനേയും കിട്ടി. ഇനിയിപ്പോൾ എല്ലാം സഹിക്കാം, അങ്ങേരു രാത്രിയിൽ കുടിച്ചിട്ടു വന്ന് കാട്ടുന്ന കോപ്രാട്ടികളാണ്…

Read More

ആദ്യഭാഗം    “അതേ പി ബി, നമുക്ക് തീർക്കണം ഇവനെ കൂടി. പക്ഷേ ഇവൻ്റെ മരണം, അതാരുടെ കൈ കൊണ്ടാകും എന്നാണ്. നേരിട്ട് കൊല്ലാൻ വയ്യ, ജയിലിൽ പോകാൻ വയ്യ, എനിക്ക് ശേഷിച്ച കാലം ദേവിക്കും മകൾക്കും ഒപ്പം കഴിയണമെന്നാണ് ആഗ്രഹം. ” “അതൊക്കെ ചെയ്തിരിക്കും നിധിൻ. ഞാനെല്ലാം തീരുമാനിച്ചു കഴിഞ്ഞു. ” “പി ബി എന്തിന് സ്വയം ആ പാപം ഏറ്റെടുക്കണം. ” “എനിക്ക് സഞ്ജീവിനോട് കുറച്ചു കടം ബാക്കിയുണ്ട്. ഞാൻ കുറെ വൈകി. അറിയാം, പക്ഷെ ഒരാൾ കൂടി ഇവന്റെ മരണത്തിനു സാക്ഷിയാകാനുണ്ട്. ഒരു ദിവസം കൂടി വേണം, ആ സാക്ഷി, അല്ല ഇവൻ്റെ ആരാച്ചാർ ഇവിടെ എത്തി ചേരാൻ. ” “പി ബി ആരെക്കുറിച്ചാണ് ഈ പറയുന്നത്. ” പി ബി കൂടുതൽ ഒന്നും പറയാൻ ശ്രമിച്ചില്ല.  “ഒരു ദിവസം കൂടി ഇയാളെ ആരോഗ്യത്തോടെ സൂക്ഷിക്കണമല്ലോ. ” നിധിൻ സഞ്ജീവിന്റെ മുഖത്തു വെള്ളം തളിച്ച് ബോധം വരുത്താൻ…

Read More

ആദ്യഭാഗം      തന്നെ ഒളിഞ്ഞു നോക്കി കൊണ്ട് നടന്നു പോകുന്ന ചെറുപ്പക്കാരെ ദേവി കണ്ടില്ല. അവളുടെ ശ്രദ്ധ മുഴുവൻ തൻ്റെ മുന്നിൽ അനക്കമില്ലാതെ കിടക്കുന്ന ആൻഡ്രുവിൻ്റെ മുഖത്തായിരുന്നു. ഗ്ലാസ് കഷണങ്ങൾ തറച്ച് അയാളുടെ മുഖം മുഴുവൻ മുറിഞ്ഞിരുന്നു. അവൾക്ക് അയാളോട് സ്നേഹവും സഹതാപവും തോന്നി.    മരണ വർത്തയറിഞ്ഞ് ആശ്വസിപ്പിക്കാൻ വന്നവരൊക്കെ പിരിഞ്ഞു തുടങ്ങി. വീട്ടിൽ അടുത്ത ചില ബന്ധുക്കൾ മാത്രമായി. കൊലപാതകത്തിലേക്ക് നയിക്കാൻ പാകത്തിന് ആൻഡ്രുവിന് ഇപ്പോൾ ഒരു ശത്രു ഉണ്ടെന്ന് വിശ്വസിക്കാൻ ആ കുടുംബത്തിനായില്ല. ആൻഡ്രുവിന്റെ കൂടെ ആ രാത്രിയിൽ കാറിൽ ഉണ്ടായിരുന്നത് സഞ്ജീവാണെന്നു എല്ലാവരും കരുതി. അയാളിപ്പോൾ ഓരോരുത്തരെയായി കൊന്നു കൊണ്ടിരിക്കുകയാണ്. കൊലയുടെ കാരണം വ്യക്തമല്ലെങ്കിലും ആദ്യമയാൾ ഒലീവിയ ടീച്ചറെ കൊന്നു, പിന്നെ ദേവിയെ കൊല്ലാൻ ശ്രമിച്ചു, അത് പരാജയപ്പെട്ടു. തുടർന്ന് കൂട്ടാളിയായ വിമലിനെ കൊന്നു, പിന്നെയിപ്പോൾ ആൻഡ്രുവിനെയും……    മദ്യപിച്ചു ബോധം നശിച്ച ആൻഡ്രു, ചിലപ്പോൾ പഴയ പരിചയം വച്ച് അയാളെ കാറിൽ കയറ്റിയതാകും.…

Read More

ആദ്യഭാഗം    നിലത്ത് വീണു കിടന്ന യുവതി എഴുന്നേറ്റ്, ഇടിയിൽ തരിപ്പണമായി കിടന്ന ആൻഡ്രുവിൻ്റെ വണ്ടിയുടെ തുറന്ന് കിടന്ന ഇടത് വശത്തെ ഡോർ വലിച്ചടച്ചു. കാറിൻ്റെ കുറെ പിറകിലായി വന്ന് നിർത്തിയിരുന്ന ബൈക്കിനടുത്തേക്ക് യുവതി നടന്നു വന്നു. യുവതിയുടെ മുഖം സംതൃപ്തമായിരുന്നു, അവൾ പുഞ്ചിരിച്ചു.  “നിധിന് കുഴപ്പമൊന്നുമില്ലല്ലോ. ” നിധിൻ തലയിലിരുന്ന വിഗ് ഊരി മാറ്റി.  “എനിക്ക് കുഴപ്പമൊന്നുമില്ല. ആൻഡ്രുവിൻ്റെ ശ്രദ്ധ ഡ്രൈവിംഗിൽ നിന്നും മാറ്റാൻ ഞാൻ വളരെ പാടുപ്പെട്ടു. വണ്ടിയുടെ വേഗത കൂടിയപ്പോൾ ഡോർ ലോക്കായി, തുറക്കാൻ പറ്റിയില്ല. എന്തോ ഭാഗ്യത്തിന് ഞാൻ രക്ഷപ്പെട്ടു. ” “നിധിനെ ഇപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്. പെണ്ണല്ലായെന്ന് ആർക്കും മനസ്സിലാകില്ല, സുന്ദരിയായ ഒരു മെലിഞ്ഞ പെൺകുട്ടി. ” വാനിറ്റി ബാഗും ഹൈ ഹീൽ ചെരിപ്പും നിധിൻ ഊരി മാറ്റി, ഏജൻ്റ് പി ബി നൽകിയ ബാക്ക് പാക്ക് ബാഗിൽ വച്ചു തൻ്റെ ഷർട്ടിൻ്റെ അടിയിൽ നിന്നും ബ്രെസ്റ്റ് പാഡുകൾ മാറ്റി, നിധിൻ ഷൂസ്…

Read More

ആദ്യഭാഗം      കസേരയിൽ ഇരുന്ന ധന്യ ശ്യാമളൻ എന്ന യുവതിക്ക് ബോധം വന്നു. കണ്ണ് കെട്ടി വച്ചതു കൊണ്ട് എവിടെയാണ് താനെന്നു അവൾക്കു വലിയ നിശ്ചയം ഉണ്ടായില്ല. ചുറ്റും നിശബ്ദതയാണ്, അവളുടെ അടുത്താരെങ്കിലുമുണ്ടോയെന്ന് അറിയില്ല. അവളുടെ കൈ വല്ലാതെ വേദനിക്കുന്നു. കൈ ഉയർത്താൻ സാധിക്കുന്നില്ല. പിറകിൽ വച്ച് കൈ രണ്ടും കെട്ടി വച്ചിരിക്കുന്നു. തലയ്ക്കു നല്ല ഭാരം തോന്നുന്നു. എന്താണ് തനിക്ക് സംഭവിച്ചത്.    രണ്ടു ദിവസം മുൻപ് ടി വിയിൽ ഒരു ഫ്ലാഷ് ന്യൂസ് കണ്ടിരുന്നു. ഇങ്ങനെയായിരുന്നു ആ വാർത്ത, നഗരത്തിലെ പ്രശസ്ത അഡ്വക്കേറ്റായ ദേവി ബ്രഹ്മദത്തനെ ആക്രമിക്കാൻ മുതിർന്ന രണ്ടു പേരെ പോലീസ് അന്വേഷിക്കുന്നു. പട്ടണത്തിലെ പോലീസ് ഓഫീസറായ ഇൻസ്പെക്ടർ സഞ്ജീവും കൂട്ടുകാരൻ വിമലും സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ്.    ആദ്യമൊരു ഞെട്ടലുണ്ടായെങ്കിലും പിന്നീട് അത് മാറി, കാരണം ഭർത്താവായ വിമലിന്റെ സ്വഭാവം നല്ലത് പോലെ അറിയാം. അയാൾ കാരണം ധന്യയുടെ ജീവിതം പൊറുതി മുട്ടിയിരിക്കുകയായിരുന്നു.…

Read More