ആദ്യഭാഗം “തനിക്ക് ഈ നിധിനെ അറിയാമോ. ” രാഹുൽ രഘുവരൻ സലീമിനോട് ചോദിച്ചു. “അഡ്വക്കേറ്റ് ദേവി ബ്രഹ്മദത്തൻ്റെ രണ്ടാമത്തെ ഭർത്താവാണിയാൾ. ” “ആ പെൺകുട്ടിയുടെ പിറകേ ആയിരുന്നില്ലേ നമ്മുടെ സഞ്ജീവ് സാറിൻ്റെ നടപ്പ്. ” “സത്യം പറയാമല്ലോ സാറേ, സഞ്ജീവ് സാറിന് പ്രത്യേകിച്ച് ആരോടും അങ്ങനെ ഒരു മമത ഒന്നും ഉണ്ടായിരുന്നില്ല. എല്ലാ പെണ്ണുങ്ങളും വെറും ഭോഗ വസ്തുക്കൾ മാത്രമായിരുന്നു, പക്ഷേ ദേവി മാഡത്തോട് സാറിന് വല്ലാത്ത ആരാധനയായിരുന്നു തുടക്കത്തിൽ, അങ്ങനെ സാറിൻ്റെ സ്വഭാവത്തിന് പോലും മാറ്റം വരുത്തിയിരുന്നു. പിന്നീട് അവർ ഒരു മോഹമായി മാറി, പിന്നെ അവരോട് ഭ്രാന്തായി. ഏത് വിധേനയും അവരെ കീഴ്പ്പെടുത്തി, സ്വന്തമാക്കണമെന്ന ചിന്തയായി, അതാ കൊല്ലാൻ പോലും ശ്രമിച്ചത്. ” “ഈ നിധിനെ കൊല്ലാൻ ശ്രമിച്ചതും അയാളാണെന്നാണല്ലോ ഡിപ്പാർട്ട്മെൻ്റിലെ അടക്കം പറച്ചിൽ. ” ” അതൊന്നും എനിക്ക് അറിയില്ല സാറെ, കൊലയാളിയുമായി പണമിടപാട് ഒക്കെ നടന്നത് ബിറ്റ് കോയിൻ വഴിയാണ്.…
Author: Nisha Pillai
ആദ്യഭാഗം അശോകദാസ് വർക്ക് ഷോപ്പിനകത്ത് നിൽക്കുമ്പോഴാണ് മുറ്റത്തൊരു പോലീസ് ജീപ്പ് വന്ന് നിന്നത്. മകളുടെ മരണവുമായി ബന്ധപ്പെട്ട കേസുമായി കുറെ നാളുകൾ പോലീസ് സ്റ്റേഷൻ കയറി ഇറങ്ങി നടന്നത് കൊണ്ടു മിക്കവാറും പോലീസുകാരുമായെല്ലാം അശോകദാസിന് നല്ല ബന്ധമായിരുന്നു. എ എസ് ഐ സലിം സാറും മറ്റൊരു പോലീസുകാരനും കൂടി ഒരു ഉച്ച നേരം വർക്ക് ഷോപ്പിലേക്ക് കയറി വന്നു. “ഇവിടാരുമില്ലേ. ” പോലീസിനെ കണ്ടു ഞെട്ടലോടെയാണ് അശോകദാസ് ഇറങ്ങി വന്നത്. “എന്താ സലീം സാറേ. ” സലിം അശോകദാസിന്റെ അടുത്ത് വന്നു സ്വകാര്യമായി പറഞ്ഞു. തന്നോടായതു കൊണ്ട് സത്യം പറയാമല്ലോ. ഒരു കറുത്ത ഹോണ്ട സിറ്റി കാർ, ഒരു ചുവന്ന താർ ജീപ്പ്, രണ്ടിനും ഫേക്ക് നമ്പർ ആണ്, രണ്ടും മഹാരാഷ്ട്ര രജിസ്ട്രേഷൻ നമ്പർ. ഒരു ഏഴെട്ടു ദിവസമായി രണ്ടും ഈ സിറ്റിയിൽ ഓടുന്നുണ്ട്. കേരള ബോർഡർ കടന്ന് പോയത് വരെയുള്ള സി…
ഇന്ന് ടീച്ചേഴ്സിന് പ്രത്യേകം കൗൺസിലിങ് സെക്ഷൻ ഉണ്ടെന്നു പ്രിൻസിപ്പൽ വിളിച്ചു പറഞ്ഞിരുന്നു. എന്നും കുട്ടികൾക്കുള്ള കൗൺസിലിങ് ആണ്. ഇന്ന് കുട്ടികൾക്കില്ല അധ്യാപകർക്ക് മാത്രം ആണത്രേ. കുട്ടികളെ ഉച്ചയ്ക്ക് വീട്ടിൽ വിട്ടു. എല്ലാവരും നിർബന്ധമായി പങ്കെടുക്കണമെന്ന് പറഞ്ഞപ്പോളാണ് അതിന്റെ ഗൗരവം ഉൾക്കൊണ്ടത്. ക്ലാസ്സെടുക്കാൻ വന്നതു ജാക്‌ലിൻ ഫെർണാണ്ടസ് എന്നൊരു മാഡം ആയിരുന്നു. നല്ല ഗൗരവക്കാരിയായ ഒരു സ്ത്രീ. നല്ല നീളവും ഒത്ത വണ്ണവും, ബോയ് കട്ട് ചെയ്ത ഹെയർ സ്റ്റൈൽ, ജീൻസും ഷർട്ടുമാണ് വേഷം. ശാന്തമായ രീതികൾ. എല്ലാത്തിലും പക്വതയുടെ കയ്യൊപ്പുകൾ. എല്ലാ ടീച്ചേഴ്സും മീറ്റിംഗ് റൂമിൽ ഹാജരായി. മുപ്പത്തിയഞ്ചോളം ടീച്ചേർസ്, സാരിയൊക്കെ അണിഞ്ഞു ജാകിലിൻ ഫെർണാഡസിന് ചുറ്റും നിരന്നിരുന്നു. അവരുടെ വേഷം കണ്ടപ്പോൾ അടുത്തിരുന്ന മീനയുടെ കയ്യിലൊരു പിച്ച് കൊടുത്തു. “സ്കൂളിൽ വരുമ്പോൾ ഈ വേഷം ഒഴിവാക്കാമായിരുന്നു. ” “അതിന് ഇവർ വളർന്നതും പഠിച്ചതും പുറത്താകും, ഒരു കേരളീയ ടച്ച് ഇല്ലല്ലോ. ” “അതായിരിക്കില്ല…
ആദ്യഭാഗം പി ബി നാലുപാടും നോക്കി. ആരും അടുത്തില്ലായെന്ന് ഉറപ്പായപ്പോൾ ദേവിയുടെ ചെവിയിൽ സ്വകാര്യമായി എന്തോ പറഞ്ഞു. പി ബി നൽകിയ ഫോണിലെ ദൃശ്യങ്ങൾ ദേവി പരിശോധിച്ചു. അവൾ ഞെട്ടലോടെ പി ബി യെ നോക്കി. “അയ്യോ, ഇതെങ്ങനെ. ” പി ബി ഫോൺ തിരികെ വാങ്ങി, ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്തു. കുറെ നേരത്തിന് ശേഷമാണ് മറു വശത്ത് ഫോണെടുത്തത്. “സാറെ ആ വാട്സാപ്പ് ഒന്ന് ചെക്ക് ചെയ്യണേ. ” എന്തെങ്കിലും ഇങ്ങോട്ട് തിരിച്ച് ചോദിക്കുന്നതിന് മുൻപ്, പി ബി ഫോൺ കട്ട് ചെയ്തു. ഇൻസ്പെക്ടർ രമേഷ് കോടതിയിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു. നല്ല വിശപ്പ്, രാവിലെ തൊട്ട് നല്ല തിരക്കാണ്, അതിനിടയിലാണ് ഓരോരുത്തൻമാരുടെ വാട്ട്സാപ്പ് മെസേജും വിളിയും. ഇന്ന് മോളുടെ പിറന്നാളാണ്, ഒരേയൊരു മകളാണ്, അവൾ ആഹാരം കഴിക്കാതെ തന്നെയും കാത്തിരിക്കും. ഹെഡ്…
മുകിലനെ ചേർത്ത് പിടിച്ചു കൊണ്ട് രൂപാലി അവന്റെ ചെവിയിൽ പറഞ്ഞു. “നോക്ക് മുകിലൻ ആ പ്രണയ ജോഡികളെ കണ്ടോ? എന്ത് ചേർച്ചയാണ് അവർ തമ്മിൽ. എന്തൊരു റൊമാന്റിക് സീൻ ആണ്. നോക്ക് ആ പെൺകുട്ടി അവന്റെ ചെവിയിൽ മൃദുവായി കടിക്കുന്നത്. ” അവൻ അവർക്കെതിരെ ഇരുന്ന കുട്ടികളെ നോക്കി. അവരെ കണ്ടാൽ ആർക്കും സ്നേഹിക്കാൻ തോന്നും. രൂപാലിയെ പോലെ തന്നെ. അവൾ അവനോടൊന്നും കൂടി ചേർന്ന് നിന്നു. “മുകിലാ നമുക്ക് ഈ ആംപിയൻസിൽ ഒരു ഫ്രഞ്ച് കിസ് ആയാലോ. നിന്നെ എനിക്കിവിടെ വച്ചൊന്ന് ചുംബിക്കണം. ” “കുറുമ്പി പെണ്ണെ, ഭ്രാന്തീ, നിനക്കൊരു മാറ്റവുമില്ലല്ലോ. ആരെങ്കിലും കണ്ടാലോ. ” അവൻ അടിയ്ക്കാനായി കൈയോങ്ങി. “എനിക്കെന്തു മാറ്റം, പണ്ടും ഞാൻ മുകിലന്റെ കാമുകി. ഇപ്പോഴും ഞാൻ മുകിലന്റെ കാമുകി. സതീദേവി ഭഗവാൻ ശിവനെ എങ്ങനെ പ്രണയിച്ചുവോ, അതെ പോലെ ഈ പാവം രൂപാലി അവളുടെ മുകിലനെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു. വർഷങ്ങൾ പന്ത്രണ്ടു കഴിഞ്ഞെങ്കിലും പ്രണയത്തിന്റെ…
ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ വാടക മുറിയുടെ പുറത്തെ ബാൽക്കണിയിൽ, വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ബാലാമണി ഇരുന്നു. അവളുടെ കയ്യിൽ നാലഞ്ചു വെള്ള പേപ്പറുകൾ ഉണ്ടായിരുന്നു. അതിൽ നിന്നും ഒരു പേപ്പർ എടുത്തു അവൾ റൈറ്റിംഗ് പാഡിൽ ഉറപ്പിച്ചു വച്ചിരുന്നു. നല്ല കാറ്റുണ്ടായത് കൊണ്ട് അത് പേപ്പറിനെ പറത്താൻ സാധ്യതയുണ്ടെന്ന് അവൾക്കു തോന്നി കാണും. അവളെഴുതാൻ പോകുന്നത്, നിസാരമായ, വെറുമൊരു കുറിപ്പല്ല, അവളുടെ ആത്മാവിന്റെ തേങ്ങലുകൾ ആണ് അവൾ എഴുതിപ്പിടിപ്പിക്കുന്നത്. അത് പറന്നു ചെന്ന് ഏതെങ്കിലും ഒരാളുടെ കയ്യിലെത്താനുള്ളതല്ല. അവളുടെ മാത്രം സ്വന്തമായ, അല്ലെങ്കിൽ സ്വന്തമെന്നു അവൾ എന്നും വിശ്വസിച്ചിരുന്ന നരേന്ദ്രന്റെ കയ്യിൽ നേരിട്ട് എത്താനുള്ളതാണീ കുറിപ്പ്. അവൾ എന്തോ ഓർത്തു കൊണ്ട് മെല്ലെ നിശ്വസിച്ചു. അവൾ കസേരയിൽ നിന്നിറങ്ങി നിലത്തു കാലുകൾ നീട്ടിയിരുന്നു. പിന്നെ ചൂണ്ടു വിരലും നടു വിരലും കൂട്ടിപ്പിടിച്ച് കൊണ്ടവൾ പേന ചലിപ്പിച്ചു, അവൾ എഴുതാൻ തുടങ്ങി. പ്രിയ നരൻ, എങ്ങനെ തുടങ്ങണം…
ആമസോണിന്റെ ഡോർ ഡെലിവറി ബോയ് കൊണ്ട് വന്ന പാക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ട് അവൾ ബാൽക്കണിയിൽ പോയി നിന്നു. ഇതിലെന്താണെന്നവൾക്കറിയാം. ഒരു മുഖമൂടി. അതവളുടെ നാലാമത്തെ മുഖമൂടിയാണ്. അവൾ ആ പാക്കറ്റ് പൊട്ടിച്ചു നോക്കി. നല്ല നീണ്ട മൂക്കും പരന്ന ചുണ്ടുകളും വിശാലമായ നെറ്റിയും ഉള്ള മുഖം മൂടി. ഇതിനു മാച്ച് ചെയ്യാൻ തന്റെ ചുരുണ്ട മുടി ഒന്ന് സ്ട്രൈറ്റ് ചെയ്താൽ അടിപൊളി ആയിരിക്കും. മുൻപ് വാങ്ങിയ മുഖംമൂടിയിൽ നിന്ന് തീരെ വ്യത്യസ്തം. മൂന്നാമത്തേതിന്റെ കവിളുകൾക്കു കുറച്ചും കൂടെ മുഴുപ്പും തുടിപ്പും ഉണ്ടായിരുന്നു. വാങ്ങുന്ന മുഖമൂടികൾ ശരീരവുമായി പൊരുത്തമുള്ളതാണോയെന്നു ശ്രദ്ധിക്കണം. അതിൽ പിഴച്ചാൽ പലപ്പോഴും സ്വയം അപഹാസ്യരാകും. ആദ്യമായി സ്വന്തം മുഖം ഒളിപ്പിക്കണമെന്നു തോന്നിയത് അച്ഛൻ്റേയും അമ്മയുടെയും മരണ സമയത്താണ്. സ്കൂളിൽ ഉച്ചഭക്ഷണത്തിന് എല്ലാവരും ഇരുന്ന സമയത്താണ്, ടീച്ചർ അടുത്ത് വന്നു അവളുടെ മാതാപിതാക്കൾ സഞ്ചരിച്ച സ്കൂട്ടർ ഒരു കെ എസ് ആർ ടി സി…
ആദ്യഭാഗം ഏജൻറ് പി ബി മടങ്ങി വന്നു വാതിലടച്ചു. അയാൾ ഗൗരവത്തിലായി. എന്തോ പ്രശ്നമുണ്ടെന്ന് നിധിന് തോന്നി. “എന്താ പി ബി പ്രശ്നം. അതാരാ” “മൂപ്പര് നമ്മുടെ ആളാണ്. പോലീസ് ഈ വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോയെന്ന് മൂപ്പര് പറയുന്നു. വഴിയിലെ വാഹനങ്ങളെല്ലാം നിർത്തി പരിശോധിക്കുകയാണെന്ന് പറഞ്ഞു,അങ്ങനെയാണെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ ഈ വീട്ടിൽ നിന്നും പുറത്തു കടക്കണം. രാവിലെ കാറിൽ നമ്മൾ മൂന്നുപേര് വന്നിറങ്ങിയത് അയല്പക്കകാർ ഒക്കെ കണ്ടതല്ലേ,അവർ തിരക്കി വന്നാൽ. ” “ഇനി നമ്മൾ എങ്ങോട്ടു പോകും,റോഡ് മാർഗ്ഗം പുറത്തേക്ക് കടക്കാൻ പറ്റില്ലല്ലോ. ” നാദിയ അവളുടെ ആശങ്ക പ്രകടിപ്പിച്ചു. “ഇവിടെ നിന്ന് പോകാൻ ഞാൻ ഒരു വഴി പറഞ്ഞു തരാം. ” ” സഞ്ജീവിന്റെ മരണശേഷവും അവരാരെയാണ് തെരയുന്നത്. അതിനർത്ഥം അവർ ഇപ്പോഴും ആരെയൊക്കെയോ സംശയിക്കുന്നുവെന്നല്ലേ. ” നിധിൻ തന്റെ ആശങ്ക അവരെ അറിയിച്ചു. “അതെ അവർക്കു ആരെയോ സംശയമുണ്ട്. അവർ വിമലിന്റെ ഭാര്യയുടെ…
“എവിടെ നിന്റെ മോൻ?” ആശുപത്രി കിടക്കയിൽ കിടന്നു ചന്ദ്രേട്ടൻ എന്നെ കുത്തി നോവിച്ചു കൊണ്ടേയിരുന്നു. “അമ്മയും മോനും ഒരു കൈയല്ലിയോ, ഒരു കാര്യത്തിന് കൊള്ളാത്തവൻ, പത്തു ഇരുപതു വയസ്സായി, ആർക്കു ഉണ്ടായതാണോ എന്തോ? അവൻ ഉറക്കമുണരാൻ നട്ടുച്ചയാകുമല്ലോ. എല്ലാം നിൻ്റെ വളർത്തു ദോഷം ” “അവൻ ആരെയെങ്കിലും കണ്ടു പൈസ മേടിച്ചോണ്ട് വരും. ബസിൽ അല്ലേ പോയത്, ഇത്തിരി വൈകും. ഒരു ബൈക്ക് ഉണ്ടായിരുന്നേൽ പെട്ടെന്നിങ്ങ് വന്നേനെ. നിങ്ങൾ അവനെ ഇങ്ങനെ ശപിക്കാതിരിക്കൂ ” “പിന്നെ അതിന്റെ ഒരു കുറവേ ഉള്ളു. അവന്റെ കൂടെയുള്ളവരെ ഒക്കെ കാണുമ്പോളാണ് വിഷമം. നീ പുന്നാരിച്ചു വഷളാക്കി. അവന്റെ രൂപം കാണുമ്പോൾ തന്നെ എനിക്ക് അറപ്പാണ്. അവൻ്റെ കാടു പിടിച്ച ചുരുണ്ട മുടിയും മെലിഞ്ഞ രൂപവും. ഹോ ഭയങ്കരം” ഒന്നും മിണ്ടാൻ പോയില്ല. എന്താ ഈ മനുഷ്യൻ ഇങ്ങനെ? മനുവിനെ കണ്ണെടുത്താൽ കണ്ടു കൂടാ. ഞങ്ങളുടെ ഒരേയൊരു മകനാണ്. അച്ഛനും മകനും പരസ്പരം മുഖത്തോടു മുഖം…
ഉറക്കത്തിനിടയിൽ മുഖത്തു പതിച്ച മഴത്തുള്ളികളെന്നെ കോരിത്തരിപ്പിച്ചു. ഫ്ലാറ്റിന്റെ ഒരു വശത്തെ ഗ്ലാസ് വിൻഡോ തുറന്നിട്ടാണ് ഞാൻ ഉറങ്ങാൻ കിടന്നത്. ഈ വസന്തകാലത്ത്, അതും മധ്യാഹ്ന നേരത്തൊരു മഴ പ്രതീക്ഷിച്ചതേയില്ല. രണ്ടാം നിലയിലെ ഫ്ലാറ്റിലിരുന്നാൽ അടുത്തുള്ള ആൽമരത്തിൽ കൂടു കൂട്ടിയിരിക്കുന്ന കിളികളുടെ ആരവങ്ങൾ കേൾക്കാം. അതാസ്വദിക്കാൻ കിടന്നതാണ്, ഞാൻ ഉറങ്ങി പോയി. എൻ്റെ തൊട്ടടുത്ത് ഫാഷൻ മാഗസിൻ വായിച്ചു കിടന്നിരുന്നവൻ എവിടെ? കൈ കൊണ്ട് കിടക്കയിൽ പരതി നോക്കി. “ജോൺ ജോൺ. ” വിൻഡോ ഗ്ലാസ് വലിച്ചു നീക്കി അടയ്ക്കുന്ന ശബ്ദം കേട്ടു. ജോൺ അടുത്തുണ്ട്. താൻ മഴ നനയാതിരിക്കാനായി ജോൺ വിൻഡോ വലിച്ച് അടച്ചതാണ്. ജോൺ എന്റെ അടുത്ത് വന്നിരുന്നു. എന്റെ മുഖത്തേയ്ക്കു വീണു കിടക്കുന്ന ചുരുണ്ട മുടികൾ അവൻ കൈകൊണ്ടു ഒതുക്കി വച്ചു. “കുട്ടീ, ഉറക്കം മതിയായില്ലേ. ” “ഇല്ല ഒരു പത്തു മിനിറ്റ് കൂടി ഞാൻ ഇങ്ങനെ കിടന്നോട്ടേ, നല്ല രസമുണ്ട്. ” “ശരി, എനിക്ക് സെറ്റിൽ നിന്നും…
