“ത്രേസ്യാമ്മച്ചി എന്റെ അമ്മുവിനെ കണ്ടോ ?മീൻ മേടിക്കാൻ പോയതാ അങ്ങാടിയിൽ, ഇതുവരെ തിരികെ വന്നില്ല” “അവള് വരുമെടീ ശാരദേ, കൊച്ച് എന്നും പോകുന്നതല്ലേ. മീൻകാരൻ വൈകി കാണും. ” “പന്ത്രണ്ടു വയസായെങ്കിലും കുട്ടിക്കളി മാറിയിട്ടില്ല, ഇപ്പോഴും കുഞ്ഞാണെന്നാ അവളുടെ വിചാരം. അവളെ പറയുന്നതെന്തിനാ. ഞാനീ പ്രായത്തിൽ പെറ്റിക്കോട്ടിട്ടു അച്ഛന്റെ മടിമേൽ കയറി ഇരിക്കുവാരുന്ന്. ഇന്നത്തെ ശരീര വളർച്ച അന്നില്ലല്ലോ, ഞാനാകെ മെലിഞ്ഞുണങ്ങി ഇരിക്കുവാരുന്ന് ” “നീ വെറുതെ ഓരോ പായാരം പറയാതെ, കൊച്ചിങ്ങ് വരും, ചെറുക്കൻ ജോലി കഴിഞ്ഞു ഇപ്പോൾ വരും. ഞാനവനെ അങ്ങാടിയിൽ തിരക്കാൻ വിടാം. ” ശാരദയുടെ വീടിന്റെ വരാന്തയിൽ ഇരിക്കുവാണ് രണ്ടു പേരും. വീടിന്റെ മുൻവശത്തെ ടാറിട്ട റോഡിനപ്പുറം കണ്ണെത്താത്ത ദൂരം പറന്നു കിടക്കുന്ന വയലേലകളാണ്. അവിടെയിരുന്നാൽ ദൂരെയുള്ളതു കാണാം ടാറിട്ട റോഡിലൂടെ ബൈക്കോടിച്ചു വന്ന ചെറുപ്പക്കാരൻ ത്രേസ്യാമ്മയുടെ മകൻ ജോഷ്വ ആയിരുന്നു. “എടാ ജോഷ്വ കൊച്ചെ,…
Author: Nisha Pillai
ആദ്യഭാഗം ഡോക്ടർ സുബ്രഹ്മണ്യൻ കടുത്ത ആലോചനയിൽ കുറെ നേരം കസേരയിൽ ഇരുന്നു. “എനിക്ക് പ്രൊഫസർ മാലതിയോട് ഒന്ന് തുറന്ന് സംസാരിക്കണം. ഒരു പക്ഷേ അവർ മനസ്സ് തുറക്കാൻ വിസമ്മതിച്ചാൽ എനിക്ക് വേറെ മാർഗ്ഗം ഉപയോഗിക്കേണ്ടി വരും. ചികിൽസിക്കാൻ അവരുടെ മകളുടെ സമ്മതപത്രം വേണ്ടി വരും. ” “ഡോക്ടർക്ക് എന്നെ വിശ്വാസമില്ലേ. ” “അയ്യോ ഇത് വിശ്വാസത്തിൻ്റെ പ്രശ്നമല്ല. ഈ ആശുപത്രിയിലെ ഒരു പ്രൊസീജർ ആണ്. ” “അതൊന്നും ഓർത്ത് ഡോക്ടർ വിഷമിക്കണ്ട. ദേവി ഇപ്പോൾ തന്നെ സമ്മതപത്രം ഒപ്പിട്ടു തരും, എല്ലാം നിയമപ്രകാരം നടക്കട്ടെ, ഡോക്ടർ ചികിത്സ തുടങ്ങണം. ” പി ബി പറഞ്ഞു. ഡോക്ടർ പെട്ടെന്ന് തൻ്റെ ജൂനിയർ ഡോക്ടറുമായി ഒരു കൂടി കാഴ്ച നടത്തി. മാലതിക്ക് ബോധം വന്നപ്പോൾ ഡോക്ടർ സെല്ലിലേക്ക് വന്നു. “ഇപ്പോൾ എങ്ങനെയുണ്ട് മാലതി മാഡം. ” “ഡോക്ടർ എനിക്കൊരു മാനസിക പ്രശ്നവുമില്ല.…
ആദ്യഭാഗം നിധിൻ കാർ നേരെ ആശുപത്രിയിലേക്ക് വിട്ടു. പിന്നിലെ സീറ്റിൽ കണ്ണടച്ച് ചാരി കിടന്നിരുന്ന മാലതി, വണ്ടി നിർത്തിയപ്പോൾ കണ്ണ് തുറന്നു. “ആ കോടതിയെത്തിയോ. ” “ഉം. ” ദേവി മൂളി. “നമ്മളെന്തിനാണിവിടെ. ഇത് ഹോസ്പിറ്റൽ അല്ലേ. ” നിധിനാണ് മറുപടി പറഞ്ഞത്. “ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം, ആരോണിന് മാനസികമായി പ്രശ്നമൊന്നുമില്ല എന്ന് തെളിയിക്കണം. ” “അവന് അങ്ങനെയൊരു പ്രശ്നവുമില്ല. ” “വാ അമ്മേ, നമുക്ക് പോയി ഡോക്ടറെ കാണാം. ” ഡോക്ടറുടെ ഓ പി തുടങ്ങാൻ രാവിലെ ഒൻപത് മണിയാകും. ആറ് മണി മുതൽ ഓ പി ടിക്കറ്റും എടുത്ത് ആളുകൾ മുറിയുടെ മുന്നിൽ കാത്തിരിക്കുകയാണ്. വാതിലിന് മുന്നിൽ അവർ ചെന്ന് നിന്നതോടെ, കാത്തിരുന്നവരുടെ ഇടയിൽ മുറുമുറുപ്പ് ഉണ്ടായി. “അമ്മ ഇവിടെ ഇരിക്കൂ, ഡോക്ടർ വരട്ടെ. ” ഡോക്ടർ വന്നതോടെ മാലതി അകത്ത് കയറാൻ…
ആദ്യഭാഗം ഫോൺ പോക്കറ്റിൽ തിരികെ വച്ച് പി ബി പറഞ്ഞു. “ഡെന്നി ആരോണിനെ പൂട്ടി. ” “എന്താ സംഭവിച്ചത്. ” “രാഹുൽ ഡെന്നിയെ തിരികെ കൊണ്ടാക്കാൻ കുരിശടിയുടെ മുന്നിലെത്തിയപ്പോൾ ആരോണിൻ്റെ കാർ അവരെ കടന്ന് പോയി. അവിടെ മുഴുവൻ മുക്കുവ തൊഴിലാളികളല്ലേ, സ്നേഹം ഉള്ളവരാണവർ, പക്ഷേ അവർ പെട്ടെന്ന് പൊട്ടിത്തെറിക്കും. ഡെന്നി അവരുടെ കൂട്ടായ്മയിൽ അപ്പോൾ തന്നെ ഒരു മെസേജ് അയച്ചിരുന്നു. ആളുകളെല്ലാം ഒത്ത് കൂടി, സമയം വെളുപ്പിന് മൂന്ന് മണിയാണെന്ന് ഓർക്കണം. ആരോണിൻ്റെ വണ്ടി അവർ തടഞ്ഞു, അയാളെ പിടിച്ചു കെട്ടിയിട്ടു. ” “അപ്പോൾ പോലീസിനെ അറിയിക്കണ്ടേ. ” “അതൊക്കെ അറിയിച്ചു, പോലീസ് എത്തിയിട്ടുണ്ട്. പക്ഷെ അയാൾക്ക് ജാമ്യം കിട്ടും. തൻ്റെ അമ്മയ്ക്ക് മാനസിക പ്രശ്നമാണ്, അമ്മയുടെ നിർബന്ധം മൂലമാണ് ഈ സെമിത്തേരി സന്ദർശനം എന്ന് പറഞ്ഞയാൾ രക്ഷപ്പെടും. ” “ശരിയാ അതിനുള്ള തെളിവുകൾ അയാളുടെ കൈവശം കാണും, രാത്രിയിൽ അമ്മ വീട്ടിൽ നിന്നും ഒറ്റയ്ക്ക് ഇറങ്ങി പോകുന്ന…
ആദ്യഭാഗം ദേവി പി ബി യുടെ അടുത്തേക്ക് നീങ്ങിയിരുന്നു. “എന്താണ് പി ബി നമ്മുടെ അടുത്ത നീക്കം. ഇനി നമ്മൾ എന്ത് ചെയ്യും. ” നിധിൻ ചോദിച്ചു. പി ബി മറുപടി പറയുന്നതിന് മുമ്പ് ദേവി തൻ്റെ ആശങ്ക പ്രകടിപ്പിച്ചു. “എൻ്റെ സംശയം അമ്മ എപ്പോഴും ആൻഡ്രുവിൻ്റെ ഫോട്ടോയുടെ അടുത്തിരുന്ന് സംസാരിക്കുന്നതെന്താണ്?. ഒരു പക്ഷേ ആൻഡ്രൂ ഇപ്പോഴും ജീവനോടെയുണ്ട് എന്നാണോ അമ്മയുടെ വിചാരം. ” പി ബി അല്ലെന്ന് തല കുലുക്കി. “ഏയ് ഒരിക്കലും അങ്ങനെയാകില്ല. ആൻഡ്രുവിൻ്റെ മരണം ഉറപ്പായത് കൊണ്ടാണല്ലോ, ആ കല്ലറയിൽ പൂച്ചെണ്ട് കൊണ്ട് വച്ച് സംസാരിക്കുന്നത്. അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത്, ഒരു പക്ഷേ ആൻഡ്രുവിൻ്റെ ആത്മാവ് അവരുടെ കൂടെയുണ്ടെന്ന് കരുതിയിട്ടാകും. ” “അങ്ങനെയാണെങ്കിൽ ആ ആത്മാവിനെ അമ്മ എങ്ങനെ കാണുന്നു. ആത്മാവ് എന്നൊരു സംഗതിയിൽ വിശ്വാസമില്ലാത്ത നിരീശ്വരവാദിയായ എൻ്റെ അമ്മ. ” “ആത്മാവ് ഉണ്ടോ ഇല്ലയോ…
അതൊരു അവധിക്കാലമായിരുന്നു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിൽ നിന്നും കസിൻസൊക്കെ അവധി ആഘോഷിക്കാൻ നാട്ടിലെത്തും. ഫോണൊന്നുമില്ലാത്ത കാലം, കത്തിലൂടെയാണവർ അവരുടെ വരവറിയിച്ചത്. ആദ്യപടി എന്ന നിലയിൽ തേങ്ങയിടാൻ വരുന്ന മൂപ്പരെ കൊണ്ട് നല്ലൊരു സ്വയമ്പൻ ഊഞ്ഞാല് സെറ്റാക്കി. രണ്ട് കൊന്ന തെങ്ങുകൾക്കിടയിൽ നല്ല പൊക്കത്തിൽ. ആൺകുട്ടികൾക്ക് ഊഞ്ഞാലാടുന്നതിന് പകരം കയറി നിന്ന് തണ്ട് വലിക്കാനാണ് താൽപര്യം. അടുത്ത ഐറ്റം മീൻ പിടിത്തമാണ്. അമ്മമ്മയ്ക്ക് കിണറ്റിൽ നിന്നും വെള്ളം കോരി പത്തിരുപത് കുടങ്ങളിൽ നിറച്ച് വയ്പ്പിക്കുന്നൊരു പതിവുണ്ട്. അത് പതിവായി രാവിലെ ചെയ്യുന്നത് സഹായിയായ കൃഷ്ണനാണ്. കൃഷ്ണനെ കൊണ്ട് നാലഞ്ച് ചൂണ്ട, അമ്മമ്മ അറിയാതെ സെറ്റാക്കി വച്ചു. വേനലവധി തുടങ്ങി. കസിൻസ് എല്ലാവരും നാട്ടിലെത്തി. പിന്നെയുള്ള ദിവസങ്ങളിൽ തികച്ചും നാടോടികളെ പോലെയായിരുന്നു ആൺ കുട്ടികളെല്ലാം. രാവിലെ പ്രാതലും കഴിഞ്ഞിറങ്ങുന്ന കുട്ടികൾ മീൻ പിടുത്തവും ഊഞ്ഞാലാട്ടവും മാവിലും കശുമാവിലും കയറിയിറങ്ങി ഒളിച്ചു കളിയും കഴിഞ്ഞ് അങ്ങനെ സന്ധ്യയാകുമ്പോൾ മാത്രം വീട്ടിലേയ്ക്കു കയറി…
ആദ്യഭാഗം ഏജൻ്റ് പി ബി നിധിനോടും രാഹുലിനോടും ശബ്ദം താഴ്ത്തി പറഞ്ഞു. “നിങ്ങൾ രണ്ട് പേരും അവരുടെ പിറകേ പോകണം. സൂക്ഷിക്കണം പിന്തുടരുന്ന കാര്യം അവർ അറിയാൻ പാടില്ല. സഹായത്തിന് കൂടെ വേറെ ആരെങ്കിലും ഉണ്ടോയെന്ന് നമുക്ക് അറിയില്ലല്ലോ. ഞാൻ അവരുടെ മുറി ഒന്ന് പരിശോധിയ്ക്കട്ടെ. ” ഏജൻ്റ് പി ബി വീടിനുള്ളിലേക്ക് കടന്നു. വാതിൽ തുറക്കുന്നത് കണ്ടിട്ട് ഒളിഞ്ഞ് നിന്ന ദേവി പി ബി യുടെ അടുത്തേയ്ക്ക് വന്നു. “പി ബി. ” “വാ നമുക്ക് ആ മുറി ഒന്ന് പരിശോധിക്കാം. ” ഏജൻ്റ് പി ബി ഒരു ഇലക്ട്രോ മാഗ്നറ്റിക് ഡിറ്റക്ടർ ബാഗിൽ നിന്നും പുറത്തെടുത്തു. മറ്റൊരു റേഡിയോ ഫ്രീക്വൻസി ജാമർ പുറത്തെടുത്തു. “ദേവിയുടെ ഒരു കണ്ണ് ഗേറ്റിൽ എപ്പോഴും വേണം. അമ്മയ്ക്ക് മടങ്ങി വരുമ്പോൾ സംശയമൊന്നും തോന്നരുത്. ” മാലതിയുടെ മുറിയിൽ അവർ…
ഒരാഴ്ചയായി എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. കണ്ണടച്ചാൽ അവനീബാലയുടെ രൂപമാണ് മനസ്സിൽ. ചത്ത് മലച്ചു, കണ്ണുകൾ തുറന്നു, വെള്ളത്തിൽ കിടക്കുന്ന ബാലയുടെ രൂപം. ബാല എൻ്റെ സ്വന്തം സൃഷ്ടിയാണ്. അവൾ എന്റെ മാത്രമാണെന്നാണ് ഞാൻ ഒരാഴ്ച മുൻപ് വരെ കരുതിയിരുന്നത്. അപ്പോഴാണ് അവന്റെ വരവ്, വിവേക്, അവനീബാലയുടെ ഭർത്താവ്. അവൻ എന്നെ ചോദ്യം ചെയ്തു. “നിങ്ങൾ!! നിങ്ങളാണെല്ലാത്തിനും കാരണം, എന്റെ ബാലയെ നിങ്ങൾ കൊന്നു. അതും അവളുടെ മുപ്പത്തി രണ്ടാമത്തെ വയസ്സിൽ. എന്റെ മകനോട് നിങ്ങൾ ചെയ്തത്, കൊടും ചതിയാണ്. എന്നെ നിങ്ങൾ വിഭാര്യനാക്കിയില്ലേ, എനിക്കിനിയൊരു ഇണയെ കണ്ടെത്താൻ പ്രയാസമില്ല. പക്ഷെ ആദിത്യന്റെ കാര്യം, അവൻ കൗമാരത്തിലേക്ക് കടക്കുകയാണ്. അമ്മയില്ലാത്ത കുഞ്ഞ്, നിങ്ങളവനെ അനാഥനാക്കിയില്ലേ. ” “ആദിത്യൻ പഠനത്തിൽ നല്ല മിടുക്കനാണല്ലോ? നിങ്ങളുടെ രണ്ട് പേരുടേയും കാര്യത്തിൽ എനിക്ക് ഉത്തരവാദിത്വമില്ലെന്നാണോ നിങ്ങൾ കരുതുന്നത്. ഞാൻ എല്ലാം അന്വേഷിക്കുന്നുണ്ട്. ആദിത്യൻ ക്ലാസ് ഫസ്റ്റാണ്, കൂടാതെ അവനു അവനീബാലയെ പോലെ നല്ല പോലെ…
ആദ്യഭാഗം ദേവി തിരിഞ്ഞ് നിധിനെ നോക്കി, അവൻ നല്ല ഉറക്കത്തിലാണ്, ഉണർത്തണോ വേണ്ടയോ? അവൾ ആശങ്കയിലായി. അവൾ ജനലരികിലേക്ക് തിരിഞ്ഞ് നടന്നു. അവൾ ഗേറ്റിനടുത്തേക്ക് നോക്കി. അവിടെ ആരുമില്ല ഇത്ര പെട്ടെന്ന് എവിടെ പോകാനാണ്. ഇനി തൻ്റെ തോന്നലാണോ. ദേവി കട്ടിലിൽ നിധിൻ്റെ ഓരം പറ്റി കിടന്നു. നിദ്രാ ദേവി അവളെ അനുഗ്രഹിച്ചതേയില്ല. അവൾ വെറുതെ കണ്ണുകൾ അടച്ചു കിടന്നു. എപ്പോഴോ ഒന്ന് മയങ്ങി പോയി. ശബ്ദം കേട്ടാണ് ദേവി ഞെട്ടി ഉണർന്നത്. അടുത്ത് നിധിൻ ഇല്ല, വാതിൽ തുറന്നു കിടക്കുന്നു. “നിധിൻ…. ” നിധിൻ ദേവിയോട് ശബ്ദം ഉണ്ടാക്കരുത് എന്ന് ആംഗ്യം കാണിച്ചു. “ശ്. ” വാതിലിന് മുത്ത് നിന്നും നിധിൻ മുറിയിലേയ്ക്കു മടങ്ങി വന്നു. “എന്താ നിധിൻ, ആരാ അവിടെ, എന്താ ഒരു ശബ്ദം കേട്ടത്. ” നിധിൻ ദേവിയുടെ അടുത്തേയ്ക്കു നടന്നു വന്നു. …
ആദ്യഭാഗം രമേഷിൻ്റെ ഭാര്യ എഴുന്നേറ്റു,സാരി കൊണ്ട് മുഖം തുടച്ചും കൊണ്ട്, അവർ നഴ്സിൻ്റെ ഒപ്പം നടന്നു. അവർ ഡോക്ടറുടെ ക്യാബിനിലേക്ക് കയറി പോകുന്നതും പേപ്പറിൽ തിരക്കിട്ട് ഒപ്പിട്ട് നൽകുന്നതും സർക്കിൾ ഇൻസ്പെക്ടർ രാഹുൽ ശ്രദ്ധിച്ചു. “സലീം തനിക്ക് ഇവരെ നേരത്തെയറിയാമോ,എത്ര ബോൾഡ് ആയ സ്ത്രീയാണവർ. ഈ സമയത്തും എന്ത് ധൈര്യമാണവർക്ക്. ” “ഞാനും അതാണ് സാർ ശ്രദ്ധിച്ചത്. അവർ അത്ര ബോൾഡായ സ്ത്രീയൊന്നുമല്ല. ഒരു സാധാരണ വീട്ടമ്മ. ഒരു പക്ഷേ രമേഷ് സാർ മരിച്ചതിൻ്റെ മെൻ്റൽ ഷോക്കിൽ.. ” സലീം രാഹുലിൻ്റെ മുഖത്ത് നോക്കി പറഞ്ഞു. “എന്തോ പ്രശ്നമുണ്ട് സാർ. ” രമേഷ് സാറിൻ്റെ ബോഡി ആമ്പുലൻസിൽ കയറ്റി വിട്ടിട്ട് ആണ് അവർ മടങ്ങിയത്. അവരുടെ അടുത്തേയ്ക്ക് പോലീസ് ഡ്രൈവർ മഹേഷ് നടന്ന് വന്നു. “സാർ ഒരു പ്രശ്നമുണ്ട്. ” “എന്താടോ. ” മഹേഷ് ശബ്ദം താഴ്ത്തി…
