Author: Nisha Pillai

കോയമ്പത്തൂരിലെ മെഡിക്കൽ കോളേജിന്റെ മോർച്ചറി പരിസരം, ആ രാത്രിയിൽ അവിടെ കനത്ത മഴയായിരുന്നു.  മിന്നൽ വീഴുമ്പോൾ തണുത്ത മോർച്ചറി മുറി ഒരു നിമിഷം വെളിച്ചത്തിൽ തെളിഞ്ഞു, പിന്നെ വീണ്ടും ഇരുട്ടിലായി. ആ കെട്ടിടത്തിൽ കറണ്ട് വന്നും പോയുമിരുന്നു.   ടേബിളിനരികിൽ ഡോ. സൗരവ് മേനോൻ, കോളേജിലെ പ്രധാന ഫോറൻസിക് സർജൻ ഇരിക്കുന്നു. കയ്യിൽ കത്തിച്ച സിഗരറ്റിൻ്റെ തെളിച്ചം,  അയാളുടെ മുഖം സാധാരണ പോലെ ശാന്തമായിരുന്നു, കണ്ണുകളിൽ ജോലി ചെയ്തതിൻ്റെ ആയാസം പ്രകടമായിരുന്നു.   സൗരവ് അനവധി മൃതദേഹങ്ങൾ ഈ ടേബിളിൽ കണ്ടിട്ടുണ്ട്, അയാളുടെ കൈകൾ ഒരുപാട് മരണ രഹസ്യങ്ങൾ ലോകത്തിൻ്റെ മുന്നിൽ തുറന്ന് കൊടുത്തിട്ടുണ്ട്.   ഒരാഴ്ച മുമ്പായിരുന്നു സൗരവിന്റെ വിവാഹം. അതിന് ശേഷമുള്ള ആദ്യ പോസ്റ്റ്മോർട്ടമാണ്. അതും തൻ്റെ ഭാര്യയുടെ പ്രായമുള്ള ഒരു യുവതിയുടെ ശരീരം.   പക്ഷേ അന്നത്തെ രാത്രി അയാളുടെ മുന്നിൽ കിടന്ന മൃതദേഹം, അയാളോട് ഒരു രഹസ്യ പ്രണയത്തിൻ്റെ കഥ പറഞ്ഞു.   “സാർ, ഈ യുവതിയുടേത് ആത്മഹത്യയാണ്. ഇന്ന് രാവിലെ ഇവിടെ അടുത്തൊരു ലോഡ്ജിൽ മുറിയെടുത്ത്…

Read More

കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ, സൂര്യാസ്തമയ സമയം. ചുവപ്പണിഞ്ഞ സൂര്യൻ കടലിൽ മുങ്ങി താഴുന്നു. അന്തരീക്ഷത്തിൽ തണുത്ത കാറ്റ് വീശുന്നു.  സ്റ്റേഷനിൽ നിന്നും തമിഴിലുള്ള അനൗൺസ്മെൻ്റ് മുഴങ്ങി.  “യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കന്യാകുമാരിയിൽ നിന്ന് ജമ്മുതാവിയിലേക്ക് പോകുന്ന ഹിമഗിരി എക്സ്പ്രസ് , രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും അൽപം സമയത്തിനുള്ളിൽ പുറപ്പെടുന്നു. ” അങ്ങകലെ കടലിന്റെ തിരമാലകൾ ഉയർന്ന് താഴുന്നു. ട്രെയിനിൻ്റെ വിസിൽ മുഴങ്ങുന്നു.  പ്ലാറ്റ് ഫോമിൽ നിന്ന യാത്രക്കാരിൽ ചിലർ പെട്ടെന്ന് ട്രെയിനിൽ ചാടി കയറുന്നു, ചായക്കച്ചവടക്കാർ ട്രെയിനിൽ നിന്നും ധൃതിയിൽ ഇറങ്ങി പോകുന്നു, ടിക്കറ്റ് പരിശോധകൻ ബാഗുമായി വണ്ടിയിൽ കയറി. ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി.  അർജുനെന്ന യുവാവ് അവസാന നിമിഷത്തിൽ ക്യാമറയുമായി ട്രെയിനിൽ ചാടി കയറുന്നു. അവൻ കിതപ്പോടെ തൻ്റെ സീറ്റിൽ വന്നിരുന്നു. അവനെതിരായി, ജനലരികിൽ ഒരു സുന്ദരിയായ പെൺകുട്ടി ഇരിക്കുന്നു, മീര.  രാത്രിയിലെ തണുത്ത കാറ്റ് ജനൽ വഴി അകത്തേക്ക് അടിക്കുന്നു. അർജുന്‍ സീറ്റിലിരിന്ന് തൻ്റെ ക്യാമറ പരിശോധിക്കുകയാണ്.…

Read More

ഹിമകണങ്ങൾ പെയ്തിറങ്ങിയ തെരുവുകൾ. കട്ടിയിൽ മഞ്ഞ് വീണ് കിടക്കുന്ന നിശ്ശബ്ദമായ തെരുവോരങ്ങൾ. സമീപത്തുളള വീട്ടിൽ നിന്നും മൃദുവായ പിയാനോ സംഗീതം തെരുവിൽ കേൾക്കാം.  ഡിസംബറിലെ ആ രാത്രിയിൽ, അപ്പാർട്ട്മെൻ്റിൽ ഏകയായിരുന്നു നയൻതാര. ഈ ഇന്ത്യക്കാരി പെണ്ണ്, ആസ്ട്രിയയിൽ എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. നഴ്സിംഗ് കഴിഞ്ഞ് വളരെ പ്രതീക്ഷയോടെയാണ് അവൾ വിമാനം കയറിയത്. രണ്ട് ലക്ഷ്യങ്ങളായിരുന്നു അവൾക്ക്. അനിയത്തിമാരുടെ മാന്യമായ വിവാഹം, അതവൾ വളരെ നല്ല രീതിയിൽ നടത്തി. മറ്റൊന്ന് ബാല്യകാലം മുതൽ അടുത്ത സുഹൃത്തായിരുന്ന വിനായകനുമൊത്തൊരു വിവാഹ ജീവിതം.  എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും വിനായകൻ പെട്ടെന്ന് അവരുടെ വിവാഹത്തിന് ധൃതി കൂട്ടി. അവന് തൻ്റെയൊപ്പം ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ധൃതിയെന്ന് നയൻതാര കരുതി.  അവൻ്റെ ഫോൺ വിളികളിലും, സന്ദേശങ്ങളിലും ചോദ്യങ്ങൾ കൂടി കൂടി വന്നപ്പോഴാണ്, വിനായകനിലെ സംശയരോഗിയെ അവളാദ്യം തിരിച്ചറിഞ്ഞത്. നീ ആരുടെ കൂടെയാണ്, നിൻ്റെ സായിപ്പ് ഡോക്ടർ സൂന്ദരനാണോ? ഹൗസ് ഓണർ ചെറുപ്പമാണോ? റൂം മേറ്റ് നിൻ്റെ…

Read More

ആദ്യഭാഗം സലിം തെല്ലു ഭയത്തോടെ വാതിൽ തുറന്നു. മുന്നിൽ കോൺസ്റ്റബിൾ അജിത്ത് നില്ക്കുന്നു, അയാൾ വെപ്രാളത്തോടെ നാലു ഭാഗത്തേയ്ക്കും നോക്കി. വാതിൽ തള്ളി തുറന്നു അവൻ അകത്തു കയറി.    “സാറേ, നമ്മുടെ രാഹുൽ സാറിന് ഇത് എന്ത് പറ്റി, സാർ എന്തൊക്കെയാ മുകളിലോട്ടു റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്, വല്ല പോലീസ് മെഡലും കിട്ടാൻ സാധ്യയുണ്ടോ അങ്ങേർക്ക്. ”   “താൻ ഇരിക്ക്, എന്താണെടോ പ്രശ്നം. ”   “സാർ പോയി കഴിഞ്ഞപ്പോൾ, രാഹുൽ സാർ എന്നെയും കൂട്ടി എസ് പി സാറിനെ കാണാൻ പോയിരുന്നു. അവിടെ വച്ചു സഞ്ജീവ് സാർ, ജോസഫ് സാർ, മഹേഷ്‌ എന്നിവർക്കെതിരെ വളരെ മോശമായ റിപ്പോർട്ട്‌ നൽകി. അവരൊക്കെ മരിച്ചവരല്ലേ, സാധാരണ ആരും മരിച്ചവരെ അവഹേളിക്കാറില്ല. അവർക്കിനി എന്ത് നഷ്ടപ്പെടാനാണ് എന്ന് ഞാൻ കരുതി സമാധാനിച്ചു. ”   അജിത് ഒരു നിമിഷം മൗനത്തിലായി.    “പക്ഷെ മടങ്ങി വരുന്ന വഴിയിൽ വച്ചു എന്നോട് സലിം സാറിനെ…

Read More

ആദ്യഭാഗം കെവിൻ അച്ചൻ വെപ്രാളത്തോടെ സോഫയിൽ ഇരുന്നു. അപ്പോഴേക്കും വാറുണ്ണിയേട്ടൻ തണുത്ത നാരങ്ങ വെള്ളവുമായി വന്നു.   “അവര് പോയോ അച്ചാ. ”  “അവര് പോയതല്ല വന്നതാണ് വാറുണ്ണി, ഞാൻ പ്രതീക്ഷിച്ചതിലും മുൻപേ അവരിങ്ങ് എത്തി. താൻ സൂസമ്മ ചേച്ചിയുടെ ഫോൺ ഒന്ന് പോയി വാങ്ങി വന്നേ, എനിക്ക് ഡെന്നിയെ ഒന്ന് വിളിക്കണം. ”   “അച്ചന്റെ ഫോൺ എന്തിയേ. അല്ലേൽ എന്റെ ഫോൺ എടുത്തോ, ഇതിൽ ഡെന്നിയുടെ നമ്പർ ഉണ്ട്. ”   അച്ചൻ തണുത്ത നാരങ്ങ വെള്ളം വലിച്ചു കുടിച്ചു.    “അതല്ലടോ കപ്യാരെ, ഏമാന്മാർ പിണങ്ങിയ പോയതാണ്. ഇനി ഇവന്മാർ നമ്മുടെ ഫോൺ ഒക്കെ ചോർത്തി എന്നിരിക്കും. മണ്ടത്തരം ഒന്നും ആരോടും ഫോണിലൂടെ വിളമ്പരുത്, സൂക്ഷിക്കണം. കുശിനിക്കാരി സൂസമ്മയുടെ ഫോൺ ആകുമ്പോൾ കുഴപ്പമില്ല. സൂസമ്മയ്ക്ക് തന്റെ മകനായ ഡെന്നിയെ എപ്പോൾ വേണേലും വിളിക്കാമല്ലോ. ”   കപ്യാര് വാറുണ്ണിയേട്ടൻ സൂസമ്മയുടെ ഫോണുമായി മടങ്ങി വന്നു. അച്ചൻ ഡെന്നിയെ വിളിച്ചു. …

Read More

ആദ്യഭാഗം  കട്ടിലിൽ വെടിയേറ്റ് വീണു കിടക്കുന്ന മഹേഷ്‌, അങ്ങോട്ട്‌ ഒന്നേ നോക്കിയുള്ളു, അവന്റെ നെറ്റിയിലൊരു വലിയ തുള വീണിരിക്കുന്നു. മുറിവായിൽ ചോര കട്ട പിടിച്ചിരിക്കുന്നു. കട്ടിലിലെ നീല വിരികൾ ചുവന്നു കഴിഞ്ഞു.   “സാർ, കയ്യിൽ റിവോൾവർ.”  സലിം തോക്ക് രാഹുലിന് കാട്ടി കൊടുത്തു. രാഹുൽ കൈലേസ് കൊണ്ട് തോക്ക് കയ്യിലെടുത്തു.    “മഹേഷിന് റിവോൾവർ ഉണ്ടോ? ഗൺ ലൈസൻസ് ഉണ്ടോ.”   “ഇല്ല സാർ, സഞ്ജീവ് സാർ മരിച്ചപ്പോൾ കാണാതായതിൽ ഒരു റിവോൾവറും ഒരു ലാപ്ടോപ്പുമുണ്ട്. സഞ്ജീവ് സാർ തന്നെ സൂക്ഷിക്കാൻ ഏല്പിച്ചിരുന്നുവെന്നാണ് മഹേഷ്‌ എന്നോട് പറഞ്ഞത്.”   “ഇതൊക്കെ നിയമ വിരുദ്ധമല്ലേ, താനിതൊക്കെ മറച്ചു വച്ചത് തെറ്റല്ലേ. ഇവനെന്തിനാ, ഒരു കയ്യിൽ വിലങ്ങു അണിഞ്ഞത്. കയ്യിൽ വിലങ്ങു വച്ചു സ്വയം വെടി വയ് ക്കുക. ഇവന് ഭ്രാന്തായോ. ഇതൊക്കെ എളുപ്പത്തിൽ സാധിക്കുമോ.”   “സാധിക്കും സാർ, ഒരിക്കൽ അവൻ എന്നോട് വാത് വച്ചിരുന്നു. രണ്ടു കയ്യിലും വിലങ്ങു അണിഞ്ഞു കൊണ്ട്…

Read More

ആദ്യഭാഗം ഡെന്നി നിധിനോട് കൂടുതൽ ചേർന്ന് നിന്നു. അവർ പറയുന്നത് മറ്റാരും കേൾക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തി.    “ഇന്ന് നീലിൻ്റെ നിർദ്ദേശപ്രകാരം ഞങ്ങൾ ആ നീല കാറിൻ്റെ പിറകേ അന്വേഷിച്ച് പോയി. KL- 82CZ 8889 എന്ന നമ്പറുള്ള കാറിൻ്റെ യഥാർത്ഥ ഉടമ കുട്ടിക്കാനത്തുള്ളയാളാണ്. ഞങ്ങളുടെ അവിടെയുള്ള സൗഹൃദ വലയങ്ങളിൽ അന്വേഷണം നടത്തിയപ്പോൾ, അത് മാർക്കോസ് എന്നയാളുടെ പേരിലുള്ള വണ്ടിയാണ്. അയാളിപ്പോൾ ഭരണങ്ങാനത്താണ് താമസം. അയാളെ ഞങ്ങൾ കണ്ട് പിടിച്ചു. ”   “ആ വൃദ്ധ ആരാണ്?അവരെ നിങ്ങൾ കണ്ടു പിടിച്ചോ?”   “ആ സ്ത്രീ മാർക്കോസിന്റെ ബന്ധു തന്നെയാണ്, ആ സ്ത്രീയെ തിരക്കി ഞങ്ങളുടെ ആളുകൾ പോയിട്ടുണ്ട്. ഈ മാർക്കോസ് സാറയുടെ അപ്പന്റെ പെങ്ങളുടെ മകനാണ്. ആ വൃദ്ധ തന്നെയാണോ അപ്പന്റെ പെങ്ങൾ എന്നാണ് ഞങ്ങൾ സംശയിക്കുന്നത്. ”   “ആ സ്ത്രീയെ അവർ അവിടെ നിന്നും മാറ്റിയിട്ടുണ്ട്. നിങ്ങളെ ഒന്ന് ഭയപ്പെടുത്താൻ വേണ്ടിയാണോ അവർ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ…

Read More

 ഫോർട്ട്‌ കൊച്ചിയിലെ ഒരു കടൽത്തീരം, നേരം വെളുത്തു വരുന്നതേയുള്ളു, ജനങ്ങൾ ഉണരുന്ന സമയം. ദൂരെ നിന്നും രാവിലത്തെ കുർബാനയുടെ പള്ളിമണികൾ കേൾക്കാം.  രാവിലത്തെ നടത്തം കഴിഞ്ഞു അരവിന്ദ് എന്ന മുപ്പതുകാരൻ തിരയിലൂടെ കാലുകൾ നനച്ചു, തീരത്ത് കൂടെ നടക്കുകയാണ്. അവൻ തന്റെ ഷൂസ് ഊരി കയ്യിൽ പിടിച്ചിരിക്കുന്നു. ഉപ്പ് വെള്ളത്തിനു നെഗറ്റീവ് എനർജിയെ കഴുകി കളയാൻ കഴിയുമെന്ന് ആദ്യ ക്രഷ് ‌ആയ ഗ്രേസ് അവനോട് പറഞ്ഞിട്ടുണ്ട്.  “ ചില ഓർമ്മകൾ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല. ” അരവിന്ദ് കാറിൽ നിന്നും വെള്ളമെടുത്തു മുഖം കഴുകി, അങ്ങനെ ചെയ്താൽ മനസ്സിൽ നിന്നും ഓർമ്മകളെ കഴുകി മാറ്റാൻ കഴിയെന്ന് പ്രത്യാശിച്ചു.  വീക്കെൻഡിൽ അരവിന്ദ് പുറത്തു കറങ്ങാമെന്നു കരുതി ഇറങ്ങിയതാണ്. മുന്നിൽ ഒരു ആർട്ട്‌ ഗാലറിയുടെ ബോർഡ് കണ്ടു അവിടെ കാർ നിർത്തി. അവൻ വണ്ടി റോഡരികിൽ പാർക്ക്‌ ചെയ്തു. ചാറ്റൽ മഴ വക വയ്ക്കാതെ റോഡ് ക്രോസ്സ് ചെയ്തു ഗാലറി ലക്ഷ്യമാക്കി…

Read More

ആദ്യഭാഗം ഡെന്നി, എയർ പോർട്ടിന് വെളിയിൽ അലക്സിനെ കാത്ത് നിന്നു. നീലിൻ്റെ തുറുപ്പ് ചീട്ടാണ് അലക്സ്, നീലിൻ്റെ അഭാവത്തിൽ മാത്രം കാര്യങ്ങളിൽ ഇടപെടുന്ന അലക്സ്. അയാൾ വരുന്നു, തൻ്റെ ഡ്യൂട്ടി ചെയ്ത് മടങ്ങുന്നു.    ഏത് പാതിരാത്രിയിലായാലും എന്ത് പറഞ്ഞാലും അലക്സ് വിളിപ്പുറത്തുണ്ട്. എത്ര വൈകിയാലും അവൻ വരാതിരിക്കില്ല. എന്താണ് നീലിൻ്റെ പ്ലാൻ എന്നറിയില്ല. എന്തായാലും അത് കൃത്യവും അനുയോജ്യവും ആയിരിക്കും.    അലക്സിനോട് നീൽ കാണിക്കുന്ന അടുപ്പത്തിലും ആദരവിലും, ആദ്യമൊക്കെ ഡെന്നിക്ക് ദേഷ്യം തോന്നിയിരുന്നു. അവരെ രണ്ട് പേരേയും കൂടുതൽ മനസ്സിലാക്കിയപ്പോൾ അവരോട് രണ്ട് പേരോടും കൂടുതൽ ഇഷ്ടം തോന്നി.    അലക്സ് ഒരു എത്തിക്കൽ ഹാക്കറാണ്. ഏതോ വിദേശ കമ്പനിയിലാണവൻ ജോലി ചെയ്യുന്നത്. ഇടയ്ക്കിടയ്ക്ക് അയാൾ സിംഗപ്പൂരിലുള്ള ഹെഡ് ഓഫീസിൽ പോകാറുണ്ട്. അത് കൊണ്ട് തന്നെ നാട്ടിലെ ട്രാവൽ ഏജൻസിയുമായി നല്ല അടുപ്പം അലക്സിനുണ്ട്.    മാസത്തിൽ കൂടുതൽ സമയവും വർക്ക് ഫ്രം ഹോം ആയതിനാൽ അവൻ എപ്പോഴും…

Read More

ആദ്യഭാഗം ഫോൺ നിർത്താതെ ശബ്ദിച്ചപ്പോൾ സാറ മതിലിനരികിലേയ്ക്ക് മാറി നിന്ന് കാൾ അറ്റൻഡ് ചെയ്തു.    “എന്താ ഫെഡറിക്? എന്തിനാ ഈ സമയത്ത് വിളിച്ചത്, ഞാൻ ആരോണിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കുകയാണ്. ”   “മാഡം, നമ്മുടെ വെട്രിവേൽ മരിച്ചു. ”   “ഏയ് നെവർ എവർ, വെട്രി എപ്പോഴേ കേരളം വിട്ടു. അയാൾ ആകാശത്തു കൂടെ ഓസ്ട്രേലിയയിലേക്കു പറക്കുകയാണ്, ഇന്നലെ രാത്രിയിൽ കൊച്ചി വിട്ടു. ”   “ഇല്ല മാഡം വെട്രി മരണപ്പെട്ടു, ആരോ എയർപോർട്ടിൽ വച്ച് വിഷം കുത്തി വച്ചതാണ്. മാഡം സൂക്ഷിക്കണം ആരോ നമ്മളെ പിന്തുടരുന്നുണ്ട്. ആദ്യം ആൻഡ്രു, പിന്നീട് ആരോൺസാർ, ഇപ്പോൾ വെട്രിവേൽ. ഞാൻ രണ്ടു ദിവസത്തേയ്ക്ക് ഇവിടെ നിന്നും മാറി നിന്നാലോ എന്നാണ് ആലോചിക്കുന്നത്. ”   “നിങ്ങൾ പോയാൽ എങ്ങനെയാണു ഫെഡറിക്, എന്റെ കാര്യങ്ങൾ ഇനി ആര് നോക്കും, എന്നെ സഹായിക്കാൻ ഈ നാട്ടിൽ ഒരാൾ കൂടി ഇല്ല. ”   സാറ ഫോൺ…

Read More