Author: Nisha Pillai

ആദ്യഭാഗം   അവനോട് യാത്ര പറഞ്ഞ് കാറിൽ കയറിയിരുന്നപ്പോൾ അവൾക്ക് സങ്കടം വന്നു, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്തൊരു വിധിയാണ് തന്റേത്. ജീവിതത്തിൽ ഒരിക്കലും മനസമാധാനം എന്ന അവസ്ഥ ഉണ്ടായിട്ടില്ല.  ദേവി തൻ്റെ അമ്മ മാലതിയെക്കുറിച്ചോർത്തു. അവൾക്ക് അമ്മയോട് ആദ്യമായി വെറുപ്പ് തോന്നിയത് മാത്യുവുമായുള്ള വിവാഹ സമയത്താണ്. ഭർത്താവിൻ്റെ ചിതയടങ്ങും മുൻപ് അമ്മ പുതിയ പങ്കാളിയെ തേടി,അല്ല… അതല്ല ശരി അമ്മ തൻ്റെ പഴയ പങ്കാളിയെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും പുറത്ത് കൊണ്ട് വന്നു എന്നതാണ് ശരി.  “ഇവരെന്ത് സ്ത്രീയാണ് ,ആ പെൺകൊച്ചിൻ്റെ ഭാവിയെ പറ്റി അവർക്ക് ഓർത്ത് കൂടായിരുന്നോ. ” വീട്ടിലെ ജോലിക്കാരടക്കമുള്ള മറ്റ് സ്ത്രീകൾ അമ്മയെ പ്രാകുന്നത് കേട്ടാണ് ദേവി വളർന്നത്. ഇപ്പോൾ താനും.. തന്നെക്കുറിച്ച് ഇനി ടീച്ചറമ്മയടക്കം എല്ലാവരും എന്താണ് പറയാൻ പോകുന്നത്. ദേവിക്ക് അമ്മയുടെ രണ്ടാം വിവാഹത്തിൽ യാതൊരു പരാതിയുമില്ല,പരാതി അമ്മ കണ്ട് പിടിച്ച പങ്കാളിയെക്കുറിച്ചാണ്.  “ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച് അധികനാൾ കഴിയുന്നതിന് മുൻപ്…

Read More

ആദ്യഭാഗം   സുമതിയുടെ മുൻപിലൂടെ കോടതിയിലേക്ക് പോകുമ്പോൾ ദേവിയ്ക്ക് ചിരി വന്നു.എന്നും ഉർജ്ജസ്വലയായി ദേവിയെ പറഞ്ഞയക്കാറുള്ള സുമതിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ സഹതാപം ഉണ്ട്.പക്ഷെ അവരുടെ ചില സമയത്തെ അഹങ്കാരം സഹിക്കാൻ കഴിയില്ല.അമ്മയുടെ മുന്നിൽ തന്നെക്കാൾ സ്ഥാനം അവർക്കാണെന്ന മട്ടിലാണ് അവരുടെ പ്രകടനം. “ചേച്ചി അമ്മ വിളിക്കുമ്പോൾ പറഞ്ഞേക്കൂ ഞാനിത്തിരി വൈകുമെന്ന്.ഒരു പുതിയ കേസിന്റെ പുറകെയാണ്.” ഡ്രൈവ് ചെയ്യുമ്പോൾ അവളുടെ മനസിലേയ്ക്ക് നിധിന്റെ മുഖം കടന്നു വന്നു.എത്ര സുന്ദരനാണവൻ,പാവം ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും. എത്ര നേരമാണ് ഒറ്റയ്ക്ക് ഇരിക്കുക. ട്രാഫിക്കിൽ കാർ നിർത്തിയിട്ടപ്പോൾ അവൾ മൊബൈൽ എടുത്തു.” ദേവലോകം ” എന്ന തന്റെ വീട്ടിലെ ക്യാമറ ആപ്പ് അവൾ ഓണാക്കി.ഇപ്പോൾ ഫ്രണ്ട് ക്യാമറ മാത്രമല്ല,ഹാളിലെ ക്യാമറയും വർക്ക് ചെയ്യുന്നു.ഇത് അവന്റെ പണി ആകും,അവനാകും ആ ക്യാമറ കണക്ട് ചെയ്തത്. അവൾ തന്റെ കണ്ണുകൾ ഹാളിലെ ക്യാമറയിലെ ദൃശ്യങ്ങളിലേയ്ക്ക് പതിപ്പിച്ചതും , ട്രാഫിക്കിൽ ഗ്രീൻ സിഗ്നൽ തെളിഞ്ഞു.അവൾ ഫോൺ മടിയിൽ വച്ച് വണ്ടി മുന്നോട്ടെടുത്തു.ഓഫീസിലെത്തിയിട്ടും…

Read More

ആദ്യഭാഗം   നിധിൻ കട്ടിലിൽ തല കുമ്പിട്ടിരുന്നു. അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ദേവിക്ക് അവനോട് വാൽസല്യം തോന്നി.  ” എന്നെയവർ എന്തായാലും കൊല്ലുമെന്ന് ഉറപ്പായി. ദേവി സൂക്ഷിക്കണം. ഇനി ഒറ്റയ്ക്കുള്ള യാത്രകളൊന്നും വേണ്ട. ” “നിധിനെ കൊല്ലാനോ,എന്നോടല്ലേ അവർക്ക് വിരോധം,നിധിനോടെന്താണ് അവർക്ക് ദേഷ്യം. എന്നെ സഹായിക്കാൻ ശ്രമിച്ചതാണോ. ” “അതൊരു കഥയാണ്, ഞാൻ മുമ്പ് പറഞ്ഞിരുന്നില്ലേ,ഈ അന്വേഷണത്തിന് എനിക്കൊരു വ്യക്തിപരമായ കാരണം കൂടിയുണ്ടെന്ന്. ” “അതെന്താണ്? ഞാൻ കൂടി അറിയട്ടെ. ” ദേവി അവൻ്റെ അടുത്തിരുന്ന് അവൻ്റെ വലത് കൈ തൻ്റെ കൈപ്പത്തികൾക്കുള്ളിലാക്കി.  “എൻ്റെ എട്ടാമത്തെ വയസ്സിൽ പപ്പയെ ഞങ്ങൾക്ക് നഷ്ടമായി. പിന്നീട് കാറ്ററിംഗ് ബിസിനസ് നടത്തിയാണ് ഞങ്ങൾ ജീവിച്ചത്. ചേച്ചിയും ഞാനും തമ്മിൽ മൂന്ന് വയസ്സിന്റെ വ്യത്യാസമേയുള്ളൂ. ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് ചേച്ചി ഹോട്ടൽ മാനേജ്മെന്റിന് കോയമ്പത്തൂർ ഒരു കോളേജിൽ ചേരുന്നത്. ഞങ്ങൾ രണ്ട് പേരും അമ്മയുടെ കൂടെ എന്നും വേണമെന്ന് അമ്മ ആശിച്ചു. ഞങ്ങൾക്ക് രണ്ട് പേർക്കും പാചകം…

Read More

ആദ്യഭാഗം   അപ്പോൾ തന്നെ രാഹുലിൻ്റെ മറുപടി എത്തി.  “രാവിലെ കാണാം. ” സുമതി അക്കയുമായി ബോധി വീട്ടിലേയ്ക്കു മടങ്ങാൻ ആഗ്രഹിച്ചെങ്കിലും അമ്മ സമ്മതിച്ചില്ല. ടീച്ചറമ്മ മടങ്ങി വന്നിട്ടില്ല ഒറ്റയ്ക്ക് നീ പോകണ്ട. മാത്യുവിനൊപ്പം ഈ വീട്ടിൽ കഴിയുന്നത് അരോചകമായി അവൾക്കു തോന്നി. പിറ്റേ ദിവസം രാവിലെ തന്നെ ദേവി, കൂട്ടിന് സുമതിയുമായി അവിടേയ്ക്കു യാത്രയായി. ടീച്ചറമ്മയ്ക്ക് സുമതിയെ തീരെ ഇഷ്ടമല്ല. ടീച്ചറമ്മ വരുമ്പോൾ സുമതിയെ തിരികെ പറഞ്ഞയക്കാൻ അവൾ തീരുമാനിച്ചു.  അവളെ കാണാൻ പത്ത് മണിയോടെ രാഹുൽ വന്നു.  “ചേച്ചി ആരോടും പറയാതെ എവിടെ പോയിരുന്നു. എന്നെ, മാത്യുവിന്റെ വക ചോദ്യചെയ്യൽ ഉണ്ടായി. ” സുമതി അടുത്തെങ്ങുമില്ല എന്നുറപ്പു വരുത്തിയ ശേഷം ദേവി ശബ്ദം താഴ്ത്തി പറഞ്ഞു.  “ഞാൻ മൂന്നാറിൽ പോയി, ആ പഴയ ഹോട്ടലിൽ, റിസോർട്ടിൽ. സത്യം കണ്ടുപിടിക്കാതെ വയ്യ രാഹുൽ. ഞാൻ ഒരു വക്കീലായിട്ടും എനിക്ക് അതിനായിലില്ലെങ്കിൽ ?” അവൾ തിരിഞ്ഞ് നോക്കിയതും രണ്ടു ചായ കപ്പുകളുമായി…

Read More

ആദ്യഭാഗം     അവൾ കഴിച്ചു തീരുന്നതിനു മുൻപ് നിധിൻ വേഷം മാറി പുറത്തേയ്ക്കു നടന്നിരുന്നു. അവന്റെ ഒപ്പം പോകാനായി അവൾ ഗ്ലാസിലെ ജ്യൂസ് വലിച്ചു കുടിച്ചു. അവൾ ബിൽ പേ ചെയ്തു വന്നപ്പോഴേക്കും അവൻ പോയി കഴിഞ്ഞിരുന്നു. അവൾക്കു നിരാശ തോന്നി.    ഇനി എവിടെ വച്ചാണ് അവനെ കാണേണ്ടതെന്നു അവൾക്കു ഒരു നിശ്ചയമില്ല. അവന്റെ പേര് മാത്രം ദേവിക്ക് അറിയാം. അവളുടെ യാത്ര വെറുതെ ആയി പോകുമോ എന്ന് സങ്കടം അവൾക്കുണ്ടായി.    അവൾ മുറിയിൽ പോയി സാധനങ്ങൾ പാക്ക് ചെയ്തു, മുറി വെക്കേറ്റ് ചെയ്തു. അവൾ ഒരു കറുത്ത സ്റ്റാൾ കൊണ്ട് തല മറച്ചു, അതിനു മുകളിലേയ്ക്കു ഹൂഡിയുടെ ക്യാപ് തലയിലേക്ക് വലിച്ചിട്ടു.. ബാഗുമെടുത്ത് അവൾ ഹോട്ടലിൽ നിന്നും പുറത്തേയ്ക്കു നടന്നു.    അവൾ ഹോട്ടലിന്റെ പുറത്തു നിന്നും ചുറ്റും നിരീക്ഷിച്ചു. ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നുറപ്പു വരുത്തിയ ശേഷം അവൾ മുന്നിൽ കണ്ട ഓട്ടോയിൽ കയറി.…

Read More

  ഇരുട്ടിനെ കീറിമുറിച്ചു വന്ന വാഹനത്തിൻ്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി കണ്ടു.  ഭാസ്കരയണ്ണൻ!! അവളാകെ വിറച്ചു. അയാളും തന്നെ കണ്ടു കാണും. ഭയം കൊണ്ട് അവളുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. കിതപ്പും വെപ്രാളവും കൊണ്ട് നടക്കാൻ വയ്യ. അടിയന്തിരമായി ഒരു മരുന്ന് പുറത്തു നിന്ന് വാങ്ങി കൊണ്ട് വരാൻ ഡോക്ടർ പറഞ്ഞപ്പോഴാണ് അവൾ ഇളയ ചെറുക്കൻ്റെ കൈയും പിടിച്ച് മെഡിക്കൽ സ്റ്റോറിലേയ്ക്ക് ഓടിയത്. പലകടകളിലും ആ മരുന്നില്ല, കൊച്ചിൻ്റെ ജീവനാപത്താണെന്ന്. അവൾ അടുത്ത മെഡിക്കൽ ഷോപ്പിലേയ്ക്ക് നടന്നു.  ഇല്ല, അവിടെയും ആ മരുന്നില്ല.  ചെറുക്കൻ്റെ ഹുക്ക് പൊട്ടിപോയ നിക്കർ ഒരു കൈ കൊണ്ട് പിടിച്ച് അവൻ അവളുടെ വേഗതയ്ക്കൊപ്പം അഡ്ജസ്റ്റ് ചെയ്തു നടക്കുകയാണ്. അവളുടെ തോളിൽ ഒരു കൈ പതിച്ചു.  “സരസ്വതീ നീ ഇവിടെ?” അവൾ പകച്ചു പിന്നോട്ട് മാറി.  “അണ്ണാ, ഞാൻ ആ പണി നിർത്തി. കൊച്ച് ആശൂത്രിയിലാ. മരുന്ന് വാങ്ങാനിറങ്ങിയതാ. അണ്ണാ, ഞാനിനി ആ പണി…

Read More

ആദ്യഭാഗം   എന്തിനാണിവർ ഇത്ര അഹങ്കരിക്കുന്നത്? അവൾ തന്റെ മുറിയിലേയ്ക്ക് മടങ്ങാനായി എഴുന്നേറ്റു. തൊട്ടു പിന്നിൽ ആ ദമ്പതികളുടെ കളിചിരിയുടെ ശബ്ദം, ചുംബന സീൽക്കാരങ്ങൾ, അവർ മദ്യപിച്ചിരിക്കുന്നു. പെൺകുട്ടിയുടെ നാക്ക് കുഴയുന്നു.    പിന്നിൽ പൂൾ ഗാർഡിന്റെ ശബ്ദം കേട്ടു. ആ ദിവസത്തെ കുറഞ്ഞ താപനിലയെ കുറിച്ച് ഗാർഡ് അവരോടു വിശദീകരിക്കുന്നു. ഇന്ന് തണുപ്പ് കൂടുതലാണെന്നും, പാതിരാവാകുമ്പോൾ മൈനസ് ഡിഗ്രിയിലേയ്ക്ക് താപനില താഴുമെന്നും അതിനാൽ വെള്ളത്തിൽ തുടരുന്നത് സുരക്ഷിതമല്ലെന്നും കയറി പോകണമെന്നും അയാൾ അഭ്യർത്ഥിക്കുന്നു.    ഗാർഡിന്റെ നിർദ്ദേശമനുസരിച്ചു പൂളിൽ നിന്നും കയറാൻ ശ്രമിച്ച യുവാവിനെ ആ പെൺകുട്ടി പിറകിൽ നിന്നും വെള്ളത്തിലേക്ക് വീണ്ടും വലിച്ചിട്ടു.    പൂളിലേക്ക് ശ്രദ്ധിച്ചു കൊണ്ട് ദേവി മുറിയിലേയ്ക്കു നടന്നു. അവൾ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന ശരീരവുമായി അവൾ കോറിഡോറിലൂടെ വേച്ചു വേച്ചു നടന്നു. തന്നെ ആരോ പിന്തുടരുന്നതായി അവൾക്കു തോന്നി. അവൾ ധൃതിയിൽ മുന്നോട്ടു നടന്നു.    മുറിയുടെ മുന്നിലെത്തി താക്കോൽ ദ്വാരത്തിലിട്ട് തിരിച്ചതും…

Read More

ആദ്യഭാഗം  പിറ്റേ ദിവസം നേരിട്ട് വരാൻ പരിചയക്കാരനായ ഒരു പോലീസുകാരൻ അവളോട് ആവശ്യപ്പെട്ടു.അവൾക്കാവശ്യമുള്ള വിവരങ്ങൾ അയാൾ ശേഖരിച്ചു വയ്ക്കും.ഫോണിൽ സംസാരിക്കുന്നതിനിടയിൽ അവളുടെ കണ്ണുകൾ ആ കൊറിയർ കവറിൽ ഉടക്കി.കവറിന്റെ ഒരു വശത്തു ചെറിയ അക്ഷരത്തിൽ ഇംഗ്ലീഷിലെഴുതിയിരിക്കുന്ന ആ വാക്കുകൾ. “മിസ്റ്റി മെഡോസ് .” മുന്നാറിലെ ആ റിസോർട്ടിന്റെ പേര്,അത് ആരോ മനഃപൂർവം എഴുതിയതാകും.അത് ഓറഞ്ച് നിറത്തിൽ ഹൈലൈറ്റ് ചെയ്തിരുന്നു.അവൾ ആ കവർ പൊട്ടിച്ചു നോക്കി.ഒരു ഫോട്ടോഗ്രാഫ്,ഇരുട്ടിൽ, ആരോ എടുത്ത ഒരു ഫോട്ടോ,കൈലാസന്റെ ദേഷ്യപ്പെട്ട മുഖം കാണാം.കൈ ചൂണ്ടി അവനാരോടോ കയർത്തു സംസാരിക്കുന്നു.എതിർ വശത്തു നിൽക്കുന്ന ആളുടെ പിൻഭാഗം വ്യക്തമായി കാണാം. ഷോർട്സും ടീഷർട്ടും ധരിച്ച അയാളുടെ തലയുടെ പിൻഭാഗം കഷണ്ടിയാണ്.സാമാന്യം പൊക്കവും വണ്ണവുമുള്ള ഒരാൾ.അയാളുടെ ടീഷർട്ടിനെ പിൻഭാഗത്ത് ഏതൻസ് എന്നെഴുതിയിട്ടുണ്ട്. കൈലാസനെ അങ്ങനെ ദേഷ്യപ്പെട്ടു കണ്ടിട്ടില്ല.ആരാണയാൾ ? എന്തിനാണ് കൈലാസൻ അയാളോട് കയർക്കുന്നത് .അവർ തമ്മിൽ വഴക്കുണ്ടായി കാണുമോ.അയാൾ കൈലാസനെ കൊന്നതാകുമോ. എന്താകും,ഇത് അയച്ചു തന്നയാളുടെ ഉദ്ദേശ്യം .പോലീസിലറിയിക്കാനാണോ?അതാകില്ല ലക്‌ഷ്യം,അങ്ങനെയാണെങ്കിൽ അയാൾക്കതു…

Read More

ആദ്യഭാഗം  സുമതിയുമായി ഒട്ടും പൊരുത്തപ്പെട്ടു പോകാൻ ദേവിയ്ക്ക് ആയിട്ടില്ല. വർഷങ്ങൾ പലതു കഴിഞ്ഞു ദേവി ഇപ്പോഴും അവരെ തൻ്റെ മുറിയിൽ പ്രവേശിപ്പിക്കില്ല.   അമ്മയ്ക്ക് വേണ്ടിയുള്ള ചാരപ്പണിയായിരുന്നു സുമതിയ്ക്കു ഇഷ്ടം. സദാസമയവും ദേവിയുടെ പിറകിൽ തന്നെ അവർ കാണും. അവളെപ്പോൾ എഴുന്നേൽക്കുന്നു, ആരെയൊക്കെ കാണുന്നു, ആരെയൊക്കെ ഫോൺ ചെയ്യുന്നു, എപ്പോൾ ഉറങ്ങുന്നു എന്നിങ്ങനെ അവളുടെ മുഴുവൻ വിവരവും അവർ അമ്മയെ അറിയിക്കും. അമ്മയുടെ ഇത്തരം പ്രവർത്തികൾ കാണുമ്പോൾ അമ്മ അവളിൽ നിന്നും എന്തോ മറയ്ക്കാനായ് ശ്രമിക്കുന്നത് പോലെ അവൾക്കു തോന്നിയിട്ടുണ്ട്. ഈ ലോകത്തു നിന്നും അവളെ അകറ്റി നിർത്താനായി ശ്രമിക്കുന്ന അമ്മ.    ഒരേ വീട്ടിൽ ഒന്നിച്ചു താമസിക്കുന്നുവെങ്കിലും അവൾക്കു അമ്മയുമായും മാത്യൂ ആയിട്ടും ഒരു ആത്മ ബന്ധം ഉണ്ടായില്ല. വിവാഹം വരെ അല്ലെങ്കിൽ തൻ്റെ കരിയറിൽ മുന്നേറുന്നത് വരെയുള്ള ഒരു ഇടത്താവളം, അതായിരുന്നു അവൾക്ക് ആ വീട്.    കൈലാസനോടൊത്തുള്ള തലേന്നത്തെ മനോഹരമായ സായാഹ്നം അവൾക്കു അത്ഭുതമായി തോന്നി. അവൾ തന്റെ…

Read More

പാസഞ്ചർ ട്രെയിനിന്റെ ജനാല സീറ്റിലിരിക്കുകയായിരുന്നു മീര. അവൾ സ്നേഹപൂർവ്വം അടുത്തിരുന്ന വൈഷ്ണവിനെ നോക്കിയിരുന്നു. അവൻ തന്റെ മൊബൈലിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിലും രണ്ടുപേരുടെയും ഇടയിൽ സൗഹൃദത്തിനുപരി പരസ്പരം ആകർഷണവും സ്നേഹവും ഉണ്ടെന്ന് രണ്ടാൾക്കും അറിയാം. തങ്ങളുടെ ഇഷ്ടം പരസ്പരം തുറന്നു പറയാനായിട്ടാണ് മീര വൈഷ്‌ണവിനോട് ഈ വീക്കെൻഡ് ഒരു ട്രിപ്പിന് പോകാമെന്ന് പറഞ്ഞത്.  അടുത്തടുത്തിരുന്നു യാത്ര ചെയ്യാനാണ് അവൾ ട്രെയിൻ എന്ന ഓപ്ഷൻ വച്ചത് തന്നെ. പക്ഷെ സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങിയത് മുതൽ മീര പുറത്തെ കാഴ്ചകൾ കാണുകയും വൈഷ്ണവാകട്ടെ തന്റെ ഫോണിൽ തന്നെ കണ്ണുകൾ പൂഴ്ത്തി ഇരിക്കുകയുമാണ്. മീരയ്ക്ക് നിരാശ തോന്നി. അവനോടു തൊട്ടുരുമ്മിയിരിക്കാൻ അവൾക്കു കൊതി തോന്നി.    പുറത്തെ കാഴ്ചകൾ കണ്ടു മടുത്തപ്പോൾ അവൾ പരിസരം നോക്കാതെ അവനോടു ചേർന്നിരുന്നു. അവന്റെ കൈവിരലുകളിൽ അവൾ വിരലുകൾ കോർത്തു പിടിച്ചു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവന്റെ ചുണ്ടിൽ നേരിയ ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ…

Read More