Author: Nisha Pillai

ആദ്യഭാഗം  അവിഹിതനായ ഒരു ചെറുപ്പക്കാരൻ ഡോക്ടർക്ക് പലയിടത്തു നിന്നും ഇങ്ങനെയുള്ള സന്ദേശങ്ങൾ വരാറുണ്ട്.സഹപ്രവർത്തകരൊക്കെ ഇങ്ങനെ ചില മെസ്സേജുകളൊക്കെ ഇടാറുണ്ട്.കണ്ടില്ലായെന്നു നടിക്കാറുണ്ട്,അവഗണിക്കാറുണ്ട്,അതിനാൽ ഇപ്പോൾ അധികം ശല്യമില്ല.വിദേശത്തു പോയി കൂടുതൽ പഠിക്കണമെന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്‌ഷ്യം.അതിനിടയിൽ ഇങ്ങനുള്ള തമാശയ്ക്കൊന്നും താല്പര്യമില്ല. അമ്മയേയും കൂടെ കൊണ്ട് പോകണം.അമ്മ ബോധി പാരലൽ കോളേജും നാടും വിട്ടു കൂടെ വരുന്നില്ല എന്ന വാശിയിലാണ്.അമ്മയുടെ മനസ്സ് മാറ്റാനുള്ള തത്രപ്പാടിലാണ് കൈലാസൻ. കൈലാസൻ വീണ്ടും ഫോണെടുത്തു നോക്കി.പരിചയമില്ലാത്ത നമ്പറാണ്.തന്റെ സ്വഭാവം ശരിക്കും അറിയാവുന്ന പരിചയക്കാരൊന്നും തനിക്കിങ്ങനെ മെസേജ് അയയ്ക്കില്ല.പണ്ടൊരു നേഴ്സ് ട്രെയിനീ മെസേജ് അയച്ചതാണ്,എല്ലാ സഹപ്രവർത്തകരുടെയും മുൻപിൽ വച്ച് തുറന്നു ചോദിച്ച് അവളെ നാണം കെടുത്തിയിരുന്നു.അന്ന് ആ സംഭവത്തിൽ പലരും ഞെട്ടിയിരുന്നു.കാരണം അതൊരു ഹണി ട്രാപ് ആയിരുന്നു.കൂടെയുള്ള രണ്ടു ഡോക്ടേഴ്സിനും മെസേജ് ചെന്നിരുന്നു അവർ മറുപടി കൊടുത്തു ,അവളുടെ ട്രാപ്പിൽപെട്ടിരുന്നു.അതവളുടെ സ്ഥിരം പണിയായിരുന്നു.അതിനു ശേഷമെല്ലാവരും പേടിച്ചാണ് ഡോക്ടർ കൈലാസനോട് ഇടപെടുന്നത്. ഇതാരാണിപ്പോൾ കളത്തിൽ പുതിയ പോരാളി. എന്തോ ആ സന്ദേശം അവഗണിക്കാൻ…

Read More

ആദ്യഭാഗം  എൻ്റെ പിറകിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. താടിയുള്ള ഒരു ചെറുപ്പക്കാരൻ വാതിൽ തുറന്നു. നല്ല പൊക്കവും തടിയും താടിയുമുണ്ട്. അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. സുമുഖനായ അവന്റെ ചിരിയ്ക്കു നല്ല ഭംഗി തോന്നി. ഇതാണോ ടീച്ചറമ്മയുടെ ഡോക്ടർ മോൻ.    “ആരാണ്?”   “ടീച്ചറമ്മയെ ഒന്ന് കാണാനാണ്. ഞാൻ വക്കീലാണ്, ദേവി ബ്രഹ്മദത്തൻ. ”   “‘അമ്മ അകത്തുണ്ട്, കിടപ്പാണ്, വീണതൊക്കെ അറിഞ്ഞു കാണുമല്ലോ അല്ലെ. ”   “വീണോ? ആര് ടീച്ചറമ്മയോ?”   “അതെ ഈ പടിക്കെട്ടിൽ ഒന്ന് തെന്നി വീണു. കാലിൽ ചെറിയ പൊട്ടലുണ്ട്. പ്ലാസ്റ്റർ ചെയ്തു, ഇപ്പോൾ റെസ്റ്റിലാണ്. ”   “അകത്തേയ്ക്കു വരാമോ? ടീച്ചറമ്മയെ ഒന്ന് കാണാൻ പറ്റുമോ?”   “അതിനെന്താ. അമ്മയെ ശുശ്രുഷിക്കാൻ നിന്ന സ്ത്രീ അവരുടെ വീട് വരെയൊന്നു പോയി. ഇന്നിപ്പോൾ ഞാൻ ലീവെടുത്തു കൂടെ നില്ക്കുന്നു. ”   അതുംപറഞ്ഞു ചെറുപ്പക്കാരൻ എന്നെ നോക്കി ചിരിച്ചു. അതിമനോഹരമായ ചിരിയാണവന്റേത്.…

Read More

ആദ്യഭാഗം  ഞാൻ നിറം മങ്ങിയ കോട്ടൺ സാരികൾ ഉപേക്ഷിച്ചു. പുതിയ തരം ഫാഷൻ വസ്ത്രങ്ങൾ എൻ്റെ വാർഡ് റോബിൽ സ്ഥാനം പിടിച്ചു. നര കയറാൻ തുടങ്ങിയ മുടിയിഴകളിൽ ചായം തേച്ചു കറുപ്പിച്ചു. ഇളം ചുവപ്പുള്ള ചുണ്ടുകളിൽ കടും നിറങ്ങൾ പുരട്ടി ചുവപ്പിച്ചു. പ്രണവിൻെറയും അനുപമയുടെയും വീട്ടിൽ പുഷ്പിച്ചു തുടങ്ങിയ ഞങ്ങളുടെ പ്രണയകഥ ഞാൻ അനുപമയിൽ നിന്ന് പോലും മറച്ചു വച്ചു.    എത്ര മറച്ചു വച്ചിട്ടും എൻ്റെ മാറ്റം എല്ലാവരും ശ്രദ്ധിച്ചു. പ്രായം പെട്ടെന്ന് കുറഞ്ഞത് പോലെ, ഞാൻ കൂടുതൽ സുന്ദരിയായത് പോലെ തോന്നിച്ചു. ഞാൻ ഓഫിസിലും വീട്ടിലും എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടു. എല്ലാവരും അതിനെക്കുറിച്ച് എന്നോട് അന്വേഷിക്കുകയും ചെയ്തു. എന്റെ സ്വപ്‌നങ്ങൾ പരമ രഹസ്യമായി വയ്ക്കാൻ ശ്രമിച്ചിരുന്നു. സ്വകാര്യമായ എൻ്റെ സന്തോഷങ്ങൾ എന്നെ ആനന്ദിപ്പിക്കുകയും ചെയ്തു.    ആയിടെയാണ് ഓഫിസിൽ സൂക്ഷിച്ചിരുന്ന എന്റെ സ്വകാര്യ ഡയറിയിൽ പുരണ്ട രക്തക്കറ ഞാൻ ശ്രദ്ധിക്കുന്നത്. എല്ലാവരും ഓഫീസിൽ നിന്ന് പോകുമ്പോൾ മാത്രം വളരെ…

Read More

ആദ്യഭാഗം  ദേവി പ്രതീക്ഷിച്ച ഒരു രൂപമായിരുന്നില്ല അവളുടെ മുന്നിൽ വന്ന് നിന്നയാൾക്ക്. പതിനെട്ടു പത്തൊൻപത് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പൊടിമീശക്കാരൻ പയ്യൻ.  “ഇവനാണോ അത്? ദിവസങ്ങളായി താൻ കാത്തിരിക്കുന്ന തന്റെ രക്ഷകൻ. ” എല്ലാ പ്രശ്നങ്ങളിൽ നിന്നും പി ബി യ്ക്ക് തന്നെ രക്ഷിക്കാൻ കഴിയുമെന്നായിരിക്കുന്നു അവളുടെ ധാരണ. ഇപ്പോൾ അവൾക്കു സംശയമായി. ദേവി ചിന്തകളിൽ മുഴുകിയതു കണ്ടപ്പോൾ പി ബി ഒന്ന് ചുമച്ചു.  “എന്താണ് മാഡമിപ്പോൾ ചിന്തിക്കുന്നതെന്നു ഞാൻ പറയട്ടെ. ” ദേവി മറുപടിയൊന്നും പറയാതെ അവന്റെ മുന്നിലേയ്ക്ക് ഒരു കസേര നീക്കിയിട്ടു.  “ക്ഷമിയ്ക്കണം. ഞാൻ ഇത് വരെ നിങ്ങളോടു ഇരിക്കാൻ പറഞ്ഞില്ല. ” ദേവിയുടെ ഓഫീസിൽ, അവളുടെ മേശയുടെ എതിർവശത്തായി പി ബി ഇരുന്നു.  “എന്ത് സഹായമാണ് ഞാൻ മാഡത്തിന് ചെയ്തു തരേണ്ടത്?” ദേവി മേശയിൽ നിന്നുമൊരു കല്യാണ കാർഡ് എടുത്ത് അവന്റെ നേരെ നീട്ടി.  “എന്റെ കല്യാണമാണ്. എന്റെ പ്രതിശ്രുത വരൻ ഡൽഹിയിലെ അറിയപ്പെടുന്ന ഒരു…

Read More

  “അക്കാ പോകുന്നില്ലേ? യാത്രയ്ക്കുള്ള കാശൊക്കെ കയ്യിലുണ്ടോ?” അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ സുമതിയുടെ നേരെ നീട്ടികൊണ്ടു ദേവി ചോദിച്ചു.  “കാശൊക്കെ എന്റെ കയ്യിലുണ്ട്, പക്ഷെ ഞാൻ പോകണോ, എന്തിനാ ഇപ്പോൾ അങ്ങോട്ട് പോകുന്നതെന്നാണ് എന്റെ ആലോചന. കഴിഞ്ഞ മാസം ഒന്ന് പോയി വന്നതല്ലേ, അവിടെയാർക്കും എന്നെ കാണണമെന്നില്ല. എന്റെ പൈസ മാത്രം മതിയല്ലോ അവർക്ക്. അതെനിക്ക് കൊച്ചമ്മ ആവശ്യത്തിന് തരാറുമുണ്ട്. ” “സാരമില്ല സുമതിയക്കാ ഒന്ന് പോയി വന്നോളിൻ, മനുഷ്യരങ്ങനെയാ, സ്വാർത്ഥരാ. എന്നാലും മക്കളും കൊച്ചുമക്കളുമല്ലേ, പോയി കണ്ട് വന്നോളൂ. അക്കയുടെ തളർന്നു കിടക്കുന്ന ഇളയ മകനെ പൊന്നു പോലെ കാത്തു സംരക്ഷിക്കുന്ന ആ പെൺകുട്ടിയില്ലേ അവിടെ, അവളുടെ ആ കുസൃതിയായ മകനില്ലേ. അവർക്ക് അക്കനല്ലാതെ വേറെയാരാ ഉള്ളത്. പോയി കണ്ടിട്ട് മടങ്ങി വരൂ. വൈകിയാൽ വിളിക്കൂ, ഞാൻ ഡ്രൈവറെ പറഞ്ഞ് വിടാം. ” ദേവി വീണ്ടും പേഴ്സ് തുറന്നു രണ്ട് അഞ്ഞൂറിന്റെ നോട്ടുകൾ കൂടി എടുത്തു.  “കുഞ്ഞു മോന് എന്തേലും…

Read More

 വിക്ടറും മാർട്ടിയും ആനന്ദും ദൂരെ, പൂളിനടുത്തുള്ള ടേബിളിനടുത്തിരുന്നു മദ്യപിക്കുന്നത് മാഗി നിരീക്ഷിക്കുകയായിരുന്നു. സ്വതവേ വായാടിയായ വിക്ടർ മദ്യപിച്ചു കഴിഞ്ഞാൽ അലമ്പനാണ്. പിന്നെ തല്ലു കൊടുക്കുകയും തല്ലു മേടിക്കുകയും ചെയ്യുകയാണ് അവൻ്റെ പതിവ്. അപ്പോൾ അവനെ പിടിച്ചു മാറ്റാൻ വേറെ ആർക്കും കഴിയില്ല.   തൻ്റെ ദൃഷ്ടി വലയത്തിൽ നിന്നും അവൻ പുറത്ത് പോകാതെ അവൾ ശ്രദ്ധിച്ചു. മാഗിയുടെ മുന്നിൽ അവൻ അനുസരണയുള്ളൊരു പൂച്ചക്കുട്ടിയായി മാറും. ഓഫീസിൽ മാഗിയുടെ ബോസാണ് വിക്ടർ പക്ഷേ പുറത്ത് അവളുടെ ദാസനാണവൻ. അവളൊരു നിമിഷം അവനെക്കുറിച്ചോർത്തിരുന്ന് പോയി.    മലയാളിയായ കേണൽ ഡെന്നിസിന്റേയും ആംഗ്ലോ ഇന്ത്യനായ, ഗോവക്കാരി എമിലിയുടേയും ഒരേയൊരു പുത്രിയായിരുന്നു മാഗി. നല്ല സ്വാതന്ത്ര്യ ബോധത്തോടെയാണവളെ മാതാപിതാക്കൾ വളർത്തിയത്. ബോയ് കട്ട് ചെയ്ത് ചെമ്പിച്ച തലമുടിയുമായി, മുട്ടോളം എത്തുന്ന സ്കേർട്ടിലും ഷർട്ടിലും ചിലപ്പോൾ ജീൻസിലും മാത്രമേ അവൾ ഓഫീസിൽ പ്രത്യക്ഷപെടാറുള്ളു.    തന്റേടിത്തമുള്ള ലുക്കിലും നടത്തത്തിലും അവൾ അഭിമാനിച്ചിരുന്നു. അവൾക്ക് പെൺ സൗഹൃദങ്ങൾ കുറവായിരുന്നു. ഓഫീസിലെ മറ്റു…

Read More

 “നിധീ, എടി നിധീ മനുഷ്യനെ മര്യാദക്ക് ഉറങ്ങാൻ സമ്മതിക്കില്ലേ, എന്തൊരു കൂവലാണ്. ” നിധി ഞെട്ടി എഴുന്നേറ്റു മാർട്ടിന്റെ മുഖത്തേക്ക് നോക്കി. അയാളുടെ ക്രൂരമായ നോട്ടം താങ്ങാനാകാതെ അവൾ തല കുനിച്ചു.  “എന്താ മാർട്ടി, എന്തിനാ എന്നെ വിളിച്ചുണർത്തിയത്. ” അവൾ അവന്റെ കൈ പിടിച്ചു തല തോളിലേക്ക് ചായ്ച്ചു.  അവളെ തളളി മാറ്റി.  “എന്തിനാണെന്നോ, ഇതിപ്പോൾ നാലാമത്തെ ദിവസമാ, നിന്റെയീ കൂവലും വിളിയും. കൃത്യം 1. 52 ആകുമ്പോൾ നിന്റെ നിലവിളി തുടങ്ങും. ഇതെന്താ ഇങ്ങനെ. നാളെ മുതൽ ഹാളിലെങ്ങാനും പോയി കിടന്നോ. മനുഷ്യന് ഒരു സ്വസ്ഥതയും തരില്ലെന്ന് വച്ചാൽ. ” അവനിപ്പോൾ ഒരു സിങ്കപ്പൂർ കമ്പനിയിലാണ് ജോലി. രാത്രി പന്ത്രണ്ടു മണി കഴിയും ജോലി തീരാൻ. പിന്നെ ഫ്രഷ് ആയി കിടന്ന് ഒന്ന് മയക്കം പിടിക്കുമ്പോഴേക്കും നിധിയുടെ കരച്ചിൽ തുടങ്ങും. മാർട്ടിന് ഉറക്കം പ്രധാനമാണ്. അത് കിട്ടിയില്ലേൽ അവൻ നിധിയോടു തട്ടി കയറും. കഴിഞ്ഞ കുറെ ദിവസമായി അവൻ…

Read More

പ്രൊഫസർ അനുപമ, പാലത്തിങ്കൽ തറവാട്ടിൽ കയറി ചെല്ലുമ്പോൾ അവിടെയൊരു ശോകമൂകമായ അന്തരീക്ഷമായിരുന്നു. അതൊന്നും തങ്ങളെ ബാധിക്കില്ലായെന്ന രീതിയിൽ എല്ലാവരാലും അവഗണിക്കപ്പെട്ട് മുറ്റത്തു നടന്നു കൊത്തിപ്പറക്കി തിന്നുന്ന കുറെ വൈറ്റ് ലഗോൺ കോഴികൾ. അനുപമയുടെ കാർ മുറ്റത്തെത്തിയത് മുതൽ കൂട്ടിൽ കിടന്നു ഒരു കാവൽക്കാരന്റെ ഗാംഭീര്യത്തിൽ നിർത്താതെ കുരയ്ക്കുന്ന ഒരു അൾസേഷ്യൻ നായ. മുറ്റത്തേയും തൊടികളിലേയും മരങ്ങളിൽ, ഉടമസ്ഥനോടുള്ള അരിശം തീർക്കാനെന്ന മട്ടിൽ വള്ളികൾ നിറയെ കായ്ച്ചു കിടക്കുന്ന കുരുമുളക് ചെടികൾ. ആകെ ഒരു വന്യമായ സൗന്ദര്യത്തിൽ മുങ്ങി കിടക്കുകയാണ് പാലത്തിങ്കൽ വലിയ തറവാട്. പുരവാസ്തുബലി കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും അതേ തലയെടുപ്പോടെ ആ വലിയ സ്ഥലത്തിന്റെ കേന്ദ്രഭാഗത്തു നിൽക്കുന്ന പാലത്തിങ്കൽ തറവാട്. തറവാട് ഭാഗം ചെയ്തു അനുജന്മാരും അനുജത്തിമാരും പുതിയ മാളികകൾ പണി തീർത്ത് താമസം മാറിയെങ്കിലും, തറവാട്ടിലെ മൂത്തവനായ ടോണി പാലത്തിങ്കൽ എന്ന റിട്ടയേർഡ് പ്രൊഫസർ ടോണിക്ക് പ്രിയങ്കരമായത് പൂർവികരാൽ പണി കഴിപ്പിച്ച, തലമുറകൾ കൈമാറ്റം ചെയ്തു വന്ന പാലത്തിങ്കൽ…

Read More

“എൻ്റെ ഉണ്ണിയേട്ടാ… മടുത്തു ഈ അദ്ധ്യാപന ജോലി, ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം. ആരുടെയെങ്കിലും ബൈക്കിലൊക്കെ ചാടി കയറിയാണ് സ്കൂളിൽ വരുന്നത്. ആണും പെണ്ണും കണക്കാണ്. പിള്ളേർക്ക് ഒരു ബോധവുമില്ല. ചോദിച്ചാൽ ഫ്രണ്ടാണ്, ബെസ്റ്റിയാണ് എന്നൊക്കയുള്ള സ്ഥിരം പല്ലവി. എല്ലാത്തിനും അവർ എളുപ്പവഴി കണ്ട് പിടിച്ചിരിക്കും. ”  സാരി ഇസ്തിരി ചെയ്ത് കൊണ്ടിരുന്ന സുജ ടീച്ചർ ഭർത്താവ് ഉണ്ണിയോട് പരാതി പറഞ്ഞു.   “സുജേ, നിനക്കറിയുമോ ഒരു കാര്യം, നമ്മുടെ മോൾ കഴിഞ്ഞാഴ്ച പരീക്ഷ കഴിഞ്ഞ് മടങ്ങി വന്നത് അവളുടെ കൂട്ടുകാരന്റെ ബൈക്കിന് പിറകിലിരുന്നാണ്. ”  “അയ്യോ ആര് നമ്മുടെ പാർവതിയോ, എന്താ നിങ്ങൾ എന്നോട് പറയാതിരുന്നത്. നല്ല തല്ല് കൊടുക്കുമായിരുന്നു, ആരേലും കണ്ടിരുന്നേൽ വല്ലതുമൊക്കെ പറഞ്ഞുണ്ടാക്കില്ലേ?”  “നീ വെറുതെ ടെൻഷനടിക്കാതെ, ഇനി മേലാൽ ആവർത്തിക്കരുതെന്ന് ഞാനവളോട് പറഞ്ഞിട്ടുണ്ട്. ഇപ്പോളിത് നിന്നോട് പറഞ്ഞതെന്താണെന്നു വച്ചാൽ മറ്റുള്ള കുട്ടികളെ കുറിച്ച് പറയുന്നതിന് മുൻപ് നമ്മുടെ വീട്ടിലെ കുട്ടികളും ഇതൊക്കെ ചെയ്യുന്നുവെന്ന് പറയാനാ. തിരുത്തി കൊടുത്താൽ നമ്മൾ…

Read More

പുസ്തക പരിചയം  മലയാളനോവലിസ്റ്റായ ഹരിത സാവിത്രിയുടെ സിൻ(Zîn) എന്ന നോവലിനു 2023-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.  സ്വതന്ത്ര കുർദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഹരിത സാവിത്രിയുടെ സിൻ എന്ന നോവലിനെ ഇവിടെ പരിചയപ്പെടുത്തുന്നു.   കുർദ് ഭാഷയായ കുർമാഞ്ചിയിലെ, ജീനി എന്നർത്ഥം വരുന്ന സിൻ എന്ന പേര് ജനിച്ചത്. സംസ്കാര സമ്പന്നരായ മനുഷ്യരാണ് കുർദുകൾ. കുർദ് സാഹിത്യത്തിലെ ഓർഹൻ പാമുക്ക് കൃതികളോടുള്ള ഒരിഷ്ടം ഹരിതയുടെ ‘സിൻ’ എന്ന നോവലിനോട് തോന്നി.   തുർക്കിയിലെയും സിറിയയിലെയും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും കൂട്ടക്കൊലകളെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും, അത്തരം സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാനുള്ള സാധാരണ ജനങ്ങളുടെ ശ്രമങ്ങളെപ്പറ്റിയുള്ള എഴുത്താണ് ഈ നോവൽ.   തുർക്കിയിലെ ഏകാധിപതിയായ പ്രസിഡന്റും രാഷ്ട്രീയ അരാജകത്വവും ഭരണ നേതൃത്വത്തിന്റെ കളിപ്പാവയായ നിയമവ്യവസ്ഥയും ദുരിതക്കയത്തിൽ ആണ്ടുമുങ്ങിയ സാധാരണക്കാരന്റെ ജീവിതവുമാണ് വിഷയം.   തുർക്കിയുടെ രക്ഷകനാണ് എർദോഗൻ എന്ന് വിശ്വസിക്കുന്ന ചില മനുഷ്യരെങ്കിലും തുർക്കിക്കു പുറത്തുള്ള ലോകത്തിലുണ്ട്. അദ്ദേഹമാകട്ടെ പഴയ ഓട്ടോമാൻ സാമ്രാജ്യം പുനസ്ഥാപിച്ചു…

Read More