ആദ്യഭാഗം രാത്രി മുഴുവൻ ഉറങ്ങാതെ കാത്തിരുന്നിട്ടും രൂപാലി വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തില്ല. അവളെ വിളിക്കാൻ തോന്നിയതുമില്ല, എന്തോ, അവൻ്റെ ഈഗോ സമ്മതിക്കുന്നില്ല. രാവിലെ അഫ്ര വിളിച്ചപ്പോൾ ഇനിയെന്ത് എന്ന ചോദ്യം അവളുന്നയിച്ചു. “അറിയില്ല, ഈ പ്രോജക്ട് ഞാൻ വിടും. ” “നിരാശ വേണ്ട. ഞാൻ ഒന്നും കൂടെ ശ്രമിയ്ക്കാം. ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴി. ” “എനിക്ക് വല്ലാത്തൊരു നിരാശ തോന്നുന്നു, നീ അടുത്ത് ഉണ്ടായിരുന്നെങ്കിൽ… ” “ഞാനുണ്ടല്ലോ എപ്പോഴും നിന്റെ കൂടെ. ഇന്ന് നീ റെസ്റ്റ് എടുക്കൂ. നാളെ ഉണരുമ്പോഴേക്കും എല്ലാം ശരിയാകും. ” പകൽ വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ല. ഓഫീസിൽ പോകാനായി ഇറങ്ങി. ജുഹുവിലെത്തിയപ്പോൾ കടൽത്തീരത്ത് കുറച്ചിരിക്കണമെന്ന് തോന്നി. പണ്ട് അമ്മയും മീരയുമായി ബീച്ചിലെത്തിയതും മണൽക്കൊട്ടാരമുണ്ടാക്കിയതും, അവൾ ബീച്ചിൽ വിൽക്കുന്ന വില കുറഞ്ഞ ഐസ്ക്രീം വാങ്ങാൻ വാശി പിടിച്ചതും അവളുടെ ചെവിയ്ക്ക് കിഴുക്ക് കൊടുത്തതും, വേദന സഹിക്കാൻ വയ്യാതെ അവൾ…
Author: Nisha Pillai
ആദ്യഭാഗം കഫേ ബ്ലെസ്സ്ഡ് ബീനിൻ്റെ കാർ പാർക്കിംഗിൽ കാർ നിർത്തിയിട്ട് ആദർശ് തൻ്റെ മുടിയിഴകൾ ഒതുക്കി കോതി വച്ചു. രണ്ട് പെൺകുട്ടികൾ സൈക്കിളിൽ വന്ന്, കഫേയിലെ സെക്യൂരിറ്റിയോട് ഒഴിവാക്കപ്പെട്ടവരുടെ പറുദീസ എവിടെയെന്ന് അന്വേഷിച്ചു. അയാൾ കെട്ടിടത്തിൻ്റെ മുകളിലേയ്ക്ക് വിരൽ ചൂണ്ടി. അവരുടെ പിറകിൽ അവനും നടന്നു. കഫേയിലെ നീണ്ട ഹാൾ, പല പ്രായത്തിലുള്ള ആളുകൾ നിറഞ്ഞിരുന്നു. മൂന്ന് മണി, എല്ലാവർക്കും കോഫീ ടൈം ആയിരിക്കുന്നു. സന്ദർശകരെല്ലാം ജോഡികളായിരുന്നു, ഒരാണിന് ഒരു പെണ്ണും വീതം. ഒരു മൂലയിലിരുന്ന് രൂപാലി വായിക്കുന്നുണ്ടായിരുന്നു, അവളൊറ്റയ്ക്കായിരുന്നു. അവളുടെ കയ്യിലിരുന്നത് ഓസ്‌ട്രേലിയൻ എഴുത്തുകാരൻ മാർക്കസ് സുസാക്കിന്റെ നോവലാണ്, “ദി ബുക്ക് തീഫ്. ” ലോകമഹായുദ്ധസമയത്ത് നാസി ജർമ്മനിയിൽ നടന്ന ഒരു കഥ. യുദ്ധത്തിന്റെ ഇരകളുടെ ലോകത്തു “മരണം” ഒരു മൂർത്തമായ കാര്യമായി ആ ബുക്കിൽ വ്യക്തമാക്കിയിരിന്നു. “സ്പർശനീയമായ മരണം. ” അവനെ കണ്ടപ്പോൾ അവൾ മുഖമുയർത്തി പുഞ്ചിരിച്ചു. “ആദർശ് എപ്പോഴെങ്കിലും മരണത്തെ സ്പർശിച്ചിട്ടുണ്ടോ…
ആദ്യഭാഗം രാവിലെ അഫ്രയെ വിളിച്ചപ്പോൾ അവൾ ഫോൺ കട്ട് ചെയ്തു. അർമാൻ അടുത്ത് ഉണ്ടെങ്കിൽ അവളങ്ങനെ ചെയ്യുന്നത് പതിവാണ്. അപ്പോഴൊക്കെ ആദർശ് പിണങ്ങാറുണ്ടായിരുന്നു, അല്ല പിണക്കം നടിക്കാറുണ്ടായിരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞ് അവൾ അവനെ തിരിച്ചു വിളിച്ചു. “എന്തായി, നീ തനിമയെ പോയി കണ്ടോ. ” “ഓഹ് വേണ്ട, ഞാനൊന്നും പോകുന്നില്ല. നിനക്ക് നിന്റെ കുടുംബം. നീ ഫോൺ വച്ചിട്ട് പൊയ്ക്കോ. ” “അങ്ങനെ പിണങ്ങല്ലേ, അർമാന് ഇന്ന് മുതൽ ജോലി സമയം മാറ്റമാണ്, ഞാൻ അത് നിന്നോട് പറയാൻ മറന്നു. നമ്മുടെ ബന്ധം അവനിഷ്ടമല്ല എന്നറിയില്ലേ. ” “എടീ അങ്ങനെ ഞാൻ നിന്നോട് പിണങ്ങുമോ, അപ്പോൾ നീ എനിക്കൊരു ആൾ ദ ബെസ്റ്റ് പറഞ്ഞേ, ഞാൻ സേവിയേഴ്സ് കോളേജിൽ പോകാൻ പോകുന്നു. ” “ആൾ ദ ബെസ്റ്റ് ഡിയർ. ” ആദർശ് തനിമയോടൊപ്പം കോളേജ് ക്യാൻ്റീനിലേയ്ക്ക് നടന്നു, രൂപാലിയെ തേടി നടക്കുമ്പോൾ രൂപാലി എന്ന് പേരിന്റെ അർത്ഥം അവനോർക്കുകയായിരുന്നു. “രൂപഭംഗി…
ആദ്യഭാഗം പൂക്കളെയും പൂമ്പാറ്റകളെയും നിഷ്കളങ്കയായ പെൺകുട്ടിയായിരുന്നു അഫ്ര. അവളുടെ ചെറുപ്പകാലം ദുരിതപൂർണ്ണമായിരുന്നു. ക്രൂരനായ അവളുടെ അബ്ബയുടെയും അയാളുടെ കൂട്ടുകാരുടെയും നിഴൽ പോലും അവളിൽ പതിയാത്ത വിധം അവളുടെ ഉമ്മ ശ്രദ്ധിച്ചിരുന്നു. അബ്ബയുടെ വസൂരി കലകൾ നിറഞ്ഞ ക്രൂരമായ മുഖവും ചുവന്ന കണ്ണുകളും പല രാത്രികളിലും ബാലികയായ അഫ്രയുടെ ഉറക്കം കെടുത്തിയിരുന്നു. അബ്ബയും ശിങ്കിടികളും കുടിച്ച് ബോധം കെട്ട് വരുന്ന രാത്രികളിൽ ആ ഉമ്മ മകളെയും കൊണ്ട് സമീപത്തെ വീടുകളിൽ ഒളിക്കും. നഗരത്തിലെ കുപ്രസിദ്ധമായ ഗ്യാങ്ങിലെ, ലഹരിക്കടിമകളായ ഗ്യാങ്ങ് മെമ്പേഴ്സിന് ബാലികയായാലും വയോധികയായാലും സമമാണ്. വികാരത്തിന്റെ ഉത്തുംഗാവസ്ഥയിൽ അമ്മ പെങ്ങന്മാരെ പോലും വേർതിരിച്ചറിയാൻ കഴിയാത്ത നീച ജന്മങ്ങളാണവർ. അഫ്ര, അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. എല്ലാ ക്ലാസ്സുകളിലും അവൾ ഒന്നാമതായി പഠിച്ചു വന്നു. ആംഗലേയ സാഹിത്യത്തിൽ ഡോക്റേറ്റ് എടുത്ത് അദ്ധ്യാപികയാവാനായിരുന്നു അവളുടെ മോഹം. പ്ലസ് ടുവിന് അവൾ നേടിയ ഉയർന്ന റിസൽട്ടൊന്നും അവളുടെ അബ്ബ ഗൗനിച്ചില്ല. കൂട്ടുകാരികൾ കോളേജിൽ അഡ്മിഷൻ നേടി പോയപ്പോൾ രണ്ടു…
ആദ്യഭാഗം രാവിലെ തന്നെ അഫ്രയുടെ വിളി വന്നു. അവളുടെ കൂട്ടുകാരി തമന്നയുടെ സഹോദരി തനിമ “ബിയോണ്ട് ദ സ്ട്രീറ്റ്സ് ” ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. അവൾ സേവിയേഴ്സ് കോളേജിൽ കംപ്യൂട്ടർ ഫാക്കൽറ്റിയാണ്. അവളെ ചെന്ന് കണ്ടാൽ, അവൾ വഴി പദ്മിനിയുടെ മകൾ രൂപാലിയെ പരിചയപ്പെടാം. ഓഫീസിൽ കയറിയിട്ട് നേരെ സേവിയേഴ്സ് കോളേജിൽ പോകാമെന്ന് കരുതി. സുധീർ സാർ കാബിനിൽ എത്തിയതേയുള്ളൂ. സാറിന് രാവിലെ കാബിനിലെ, ഭിത്തിയിൽ തൂക്കിയിട്ടിരുന്ന സലീം ചാച്ചയുടെ ഛായാചിത്രത്തിന് മുന്നിൽ ഒരു ചന്ദനത്തിരി കത്തിച്ച് വയ്ക്കുന്ന ശീലം തുടക്കം മുതലേയുണ്ട്. നല്ല മൂഡിലാണെങ്കിൽ തമാശയൊക്കെ ആസ്വദിക്കുന്ന സരസനാണ് ബോസ്. ” ബോസ് എത്ര പുകച്ച് ചാടിക്കാൻ നോക്കിയിട്ടും സലീം ചാച്ച പോകുന്നില്ല, അല്ലേ?. ” ബോസ് ചിരിച്ചു. ” സലീം ചാച്ച എന്നും കൂടെ വേണമെന്ന് കരുതിയാണ് ഞാൻ അദ്ദേഹത്തെ ഓർമ്മകളിൽ സൂക്ഷിക്കുന്നത്. ” സുധീർ സാർ കുറെ നേരം ചാച്ചായുടെ ചിത്രത്തിന് മുന്നിൽ നിന്നു. പിന്നെ കസേര…
ആദ്യഭാഗം ഏകദേശം പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സുധീർ ബാബുവെന്ന ബോസ് വന്നു ചേർന്നു.വേൾഡ് റ്റുഡേയുടെ പത്രാധിപർ.വെള്ള പൈജാമയിലും കുർത്തയിലും ആ ഇരുണ്ട മനുഷ്യൻ വളരെ സുന്ദരനായി കാണപ്പെട്ടു.ഒരു പക്ഷേ ഈ മനുഷ്യനില്ലായിരുന്നുവെങ്കിൽ തൻ്റെ ജീവിതം മറ്റൊന്നായേനെ.കൂടുതൽ ആലങ്കാരികമായി പറഞ്ഞാൽ അവൻ്റെ തലതൊട്ടപ്പൻ, ആദർശിൻ്റെ ഗോഡ് ഫാദറാണയാൾ. കേരളത്തിൽ നിന്നും ഒരു രാത്രി കള്ളവണ്ടി കയറുമ്പോൾ മുംബൈ അവന് അപരിചിതമായിരുന്നു.കയ്യിലൊരു ജേർണലിസം ബിരുദവും ,കുറച്ച് പൈസയും മാത്രമാണ് മുതൽക്കൂട്ട്.മീരയുടെ ആഭരണങ്ങൾ വിറ്റ് കിട്ടിയ പൈസ.അതും രാമേട്ടൻ്റെ മേശയിൽ നിന്ന് കട്ടെടുത്തത്.രാമേട്ടന് ഇഷ്ടമില്ലാതിരുന്നിട്ടും അമ്മയുടെ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് രാമേട്ടനെ കൊണ്ട് സ്വർണം വിൽപ്പിച്ചത് ദുഷ്ടലാക്കോടെയാണ്. പണം തീർന്ന് പട്ടിണി ആയ ദിവസങ്ങൾ ,ജോലി തേടി കയറിയിറങ്ങാത്ത സ്ഥാപനങ്ങളും പരസ്യ ഏജൻസികളുമില്ല.സുധീർ സാർ കാബിനിൽ നിന്നിറങ്ങുമ്പോഴാണ് ആദർശ് ഫ്രണ്ട് ഓഫീസിൽ എൻക്വയറി നടത്തി മടങ്ങിയത്.സുധീർ സാറിന് മുന്നിൽ തല കറങ്ങി വീണ ചെറുപ്പക്കാരനെ അദ്ദേഹത്തിന്റെ കാറിലാണ് അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചത്.അന്നദ്ദേഹം അത്ര വലിയ പത്ര…
ഒരു നീണ്ട കഥ.
കുറിപ്പ് : ഏതു കഥക്കും ഭാവനയെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. കാദംബരി കുളിച്ചു കഴിഞ്ഞു വന്നിട്ടും ശരണ്യ ജനലിന്റെ അടുത്ത് അതേയിരുപ്പ് തന്നെയായിരുന്നു. ഈയിടെയായി അവൾ അസ്വസ്ഥയാണ്. ഒന്നിലുമൊരു ശ്രദ്ധയില്ല. അവൾക്കേറ്റവും ഇഷ്ടമുള്ള ഫിൽറ്റർ കോഫിയുമായി അടുത്ത് ചെന്നിരുന്നു. കോഫീ കപ്പ് അവളെ ഏൽപ്പിക്കുമ്പോൾ കാദംബരി ഇങ്ങനെ പറഞ്ഞു. “ഷാരു നിനക്ക് എന്ത് പറ്റി, ഒന്നിലുമൊരു ശ്രദ്ധയുമില്ല. ഇന്നലെ ലൈബ്രറിയിൽ നിന്റെ തൊട്ടടുത്തിരുന്ന എന്നെ നീ കണ്ടത് പോലുമില്ല. എന്താ പറ്റിയെ ? എന്തായാലും എന്നോട് പറഞ്ഞു കൂടെ. ഡിഗ്രി മുതൽ ഒരേ അപാർട്ട്മെൻറ് പങ്കു വയ്ക്കുന്ന നമ്മള് തമ്മിൽ ഇത്രേം രഹസ്യം വേണോ. അതോ ഇനി പ്രേമമെങ്ങാനും തലയ്ക്കു പിടിച്ചോ?ആരാ നിന്റെ മനസ്സിൽ?” പെട്ടെന്ന് കണ്ണ് നിറഞ്ഞ ശരണ്യ അവളുടെ തല കാദംബരിയുടെ മടിയിലേക്കു ചായ്ച്ചു. “നിന്നോട് എങ്ങനെ പറയുമെന്നോർത്താ. നിന്നോട് ഞാനൊന്നും ഒളിക്കാറില്ലല്ലോ. ഞാനൊരു തെറ്റ് ചെയ്തു കുറ്റബോധം എന്നെ വേട്ടയാടുന്നു. അതിലുപരി അതേ അബദ്ധം നിനക്ക് പറ്റാതിരിക്കാനുള്ള മുൻകരുതലാണ്.…
കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ വച്ച് കാണാമെന്ന് ഞാനാണ് പെട്രോ പരസ്കോവിനോട് നിർദേശിച്ചത്. വിശാലമായ ഉദ്യാനത്തിൽ കാറ്റും കൊണ്ടിരിയ്ക്കാൻ രസമായിരുന്നു. ഈയിടെയായി ആരെയെങ്കിലും വീർപ്പ്മുട്ടിക്കുന്നത് പോലെ സ്നേഹിക്കാൻ തോന്നുന്നു. പക്ഷേ ആരെയും വേദനിപ്പിക്കാനും വയ്യ. പെട്രോ പരസ്ക്കോവ് ഒരു ഗ്രീക്ക് ഡോക്യുമെന്ററി നിർമ്മാതാവാണ്. അദ്ദേഹത്തിൻ്റെ ഒരു പുതിയ പദ്ധതിയുമായി കനകക്കുന്ന് കൊട്ടാരം സന്ദർശിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തെ അനുഗമിക്കാനായി ഒരു ചരിത്രകാരിയെ ഇൻ്റർനെറ്റിൽ തിരഞ്ഞപ്പോൾ ആകസ്മികമായി എൻ്റെ പേര് കാണുകയും എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. നല്ലൊരു തുക പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. മുപ്പത്തിയെട്ടുകാരനായ പെട്രോയ്ക്ക് നാൽപതുകാരിയായ മാർഗ്ഗദർശി. വിചിത്രമായ പെട്രോയുടെ നിർദ്ദേശത്തെ എൻ്റെ ഭർത്താവ് ശക്തമായി എതിർത്തെങ്കിലും ഞാൻ കൂടെ പോകാൻ തീരുമാനിച്ചു. കൊളോണിയൽ കാലഘട്ടത്തിലെ വാസ്തു വിദ്യാ അവശിഷ്ടങ്ങളെക്കുറിച്ച് ഞാൻ വളരെയധികം ഗവേഷണം നടത്തിയിരുന്നു. തിരുവിതാംകൂർ രാജാക്കൻമാർ സസ്യാഹാരികളായിരുന്നു. അവർ അതിഥി സൽക്കാരത്തിനും മാംസാഹാരങ്ങൾ വിളമ്പാനുമൊക്കെ കനകക്കുന്ന് കൊട്ടാരം ഉപയോഗിച്ചിരുന്നതായി ഞാനെന്റെ ഗവേഷണ പ്രബന്ധത്തിലെഴുതിയിരുന്നു. അതിലൂടെയാണ് പെട്രോ എൻ്റെ പേര് കണ്ടെത്തിയത്,…
ജോലി കഴിഞ്ഞു തളർന്നു വന്ന നിതിൻ, കിടക്കയിലേക്ക് മറിഞ്ഞു വീണു. ഫോണിൽ അമ്മയുടെ കുറെ മിസ്സ്ഡ് കാളുകൾ കണ്ടിരുന്നു, തിരികെ വിളിക്കാൻ തോന്നിയില്ല, പണത്തിന് എന്തെങ്കിലും ആവശ്യമുണ്ടായിരിക്കും. അതിനു മാത്രമാണ് ഇപ്പോൾ അമ്മയുടെ വിളി വരുന്നത്. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല അമ്മ. അമ്മയ്ക്ക് ഏറ്റവും ഇഷ്ടം അവനെയായിരുന്നു, വീട്ടിലെ ഇളയ മകനായിരുന്നു, അമ്മയുടെ പൊന്നോമന. അമ്മയും അച്ഛനും രണ്ടു ചേച്ചിമാരും അടങ്ങിയ ഒരു സന്തുഷ്ട കുടുംബമായിരുന്നു അവൻ്റേത്. അന്നൊക്കെ വീട്ടിൽ എന്നും സന്തോഷമായിരുന്നു. മൂത്ത ചേച്ചിയുടെ കല്യാണ ശേഷമാണു എല്ലാം മാറി മറിഞ്ഞത്. വരൻ അമേരിക്കൻ ജോലിക്കാരനായത് കൊണ്ട് ധാരാളം സ്ത്രീധനം നൽകിയാണ് ചേച്ചിയുടെ വിവാഹം നടത്തിയത്. കയ്യിലുള്ളതും കടം വാങ്ങിയതും കൊണ്ട് വിവാഹം ആർഭാടമായി നടത്തി. വിവാഹ ശേഷം ചേച്ചിയും അളിയനും അവരുടെ കാര്യം നോക്കി അമേരിക്കയിലേക്ക് പോയി. പിന്നീട് അവർക്ക് വീടുമായി ഒരു ബന്ധവും ഉണ്ടായില്ല. കടം തന്നവർ വീട്ടിൽ കയറിയിറങ്ങാൻ തുടങ്ങി. “കൊക്കിനു…
