സ്കൂട്ടറിൽ അഞ്ജന ഓഫീസിൽ നിന്നും ഫ്ലാറ്റിലേക്ക് തിരിച്ചു. തൻ്റെ നിറഞ്ഞ കണ്ണുകൾ ആരും കാണാതെയിരിക്കാൻ അവൾ കറുത്ത കണ്ണട ധരിച്ചു. പ്രണവുമായുള്ള പ്രണയബന്ധം കോളേജിൽ വച്ച് തുടങ്ങിയതാണ്. പ്രണയിച്ചപ്പോൾ അവൻ ജാതിയും മതവുമൊന്നും ചോദിച്ചില്ലല്ലോ. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിക്കാൻ അവന് മതമൊരു കാരണമായിരിക്കുന്നു. “മമ്മിയ്ക്ക് ഇഷ്ടമാകില്ല നിന്നെ, അപ്പച്ചൻ വളരെ റിലീജിയസായ വ്യക്തിയാണ് ” എന്നൊക്കെയായിരുന്നു അവൻ്റെ മുട്ടാപ്പോക്ക് ന്യായങ്ങൾ.. “പ്രണവ്, നീ കാലിൽ എണ്ണയും തേച്ചു എന്റെ പിറകെ നടന്നപ്പോൾ അതൊന്നും ഓർത്തില്ലേ. ” എത്ര നല്ല വിവാഹാലോചനകൾ വന്നതാണ് തനിക്ക്, അപ്പോഴൊക്കെ ഓരോന്ന് പറഞ്ഞു അവൾ ഒഴിവാക്കി. ഒടുവിൽ അവൻ അവളെ ഉപേക്ഷിച്ചു പോയി. ഇന്ന് വൈകിട്ട് അവൻ അവസാന സന്ദേശം അയച്ചിട്ട്, എന്നന്നേക്കുമായി അവളെ ബ്ലോക്കും ചെയ്തു. അവിടെ തീർന്നു അവരുടെ എട്ടു വർഷത്തെ പ്രണയം. പോകുന്ന വഴിക്കു അവൾ വിദേശ മദ്യ ഷോപ്പിൽ കയറി ഒരു വോഡ്ക വാങ്ങി, മെഡിക്കൽ ഷോപ്പിൽ…
Author: Nisha Pillai
ആദ്യഭാഗം നാല്പത്തിയെട്ടു മണിക്കൂറോളം പദ്മിനി ഗുരുതരാവസ്ഥയിൽ തുടർന്നു. പിന്നെ മെല്ലെ അവർ ജീവിതത്തിലേയ്ക്ക് തിരികെ വന്നു.ഇനിയും ദിവസങ്ങൾ കഴിഞ്ഞേ അവരെ ഐ സി യുവിൽ നിന്നും പുറത്തു കൊണ്ട് വരൂ. പദ്‌മിനി ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്ന മണിക്കൂറുകൾ രൂപാലി വേറൊരു ലോകത്തിലായിരുന്നു.അവൾക്കു തന്റെ കുഞ്ഞിനെ നോക്കാനോ ലാളിക്കാനോ കഴിഞ്ഞില്ല.മൗഷ്മിയാണ് ആ സമയത്ത് കുഞ്ഞിനെ പരിചരിച്ചത്. കാത്തിരിപ്പ് അവസാനിച്ചു.പദ്മിനി കണ്ണ് തുറന്നു.ജീവിതത്തിലേയ്ക്ക് അവർ മടങ്ങി വന്നു.ആദ്യം അവർ രൂപാലിയെ കാണണമെന്ന് പറഞ്ഞു.തന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് രൂപാലി അമ്മയുടെ അടുത്തേയ്ക്കു ചെന്നു.രൂപാലിയെ നോക്കി പദ്മിനി പുഞ്ചിരിച്ചു. “നിനക്ക് സന്തോഷമായോ രൂപാലി.നിനക്ക് തരാൻ ഇതിനേക്കാൾ മികച്ചൊരു സമ്മാനമില്ല എന്നു അമ്മയ്ക്കറിയാം.അത് കൊണ്ടാണ് അമ്മ ഇതിനു തയാറായത്.” പദ്മിനി കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു.ടിമ്മിന്റെ കയ്യിൽ സ്നേഹത്തോടെ തലോടി .ആദർശിനെ അടുത്ത് വിളിച്ചു പറഞ്ഞു. “നിന്റെ പൊന്നോമനയെ കണ്ടോ ആദർശ് ,നമ്മുടെ പൊന്നിൻകുടത്തെ .എന്റെ മകളുടെ ജീവനാണവൻ.നിന്നെ പോലൊരു…
ആദ്യഭാഗം അഫ്ര അതീവദുഖിതയായി കാണപ്പെട്ടു. ഒരേ സമയം ഒരാൾക്ക് സന്തോഷവും ദുഖവും തോന്നുന്ന അവസ്ഥയിലൂടെ അവൾ കടന്ന് പോയി. തന്റെ എല്ലാമെല്ലാമായിരുന്ന ആദർശിനൊരു സന്തോഷകരമായ ജീവിതം കിട്ടുമെന്നത് ആശ്വാസകരം. പക്ഷെ അവൻ തന്നിൽ നിന്നും എന്നന്നേക്കുമായി അകലും, അവനെ പൂർണമായും നഷ്ടപ്പെടും അത് സങ്കടകരം. അത് സഹിക്കാനുള്ള മാനസിക കരുത്ത് നേടണം. പുതിയ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത അഫ്ര ഔട്ട് ഹൗസിൽ നിന്നും തന്റെ താമസം മാറ്റി. ഇനിയും കാത്തിരിക്കാൻ വയ്യെന്നും ഉടനെ തന്നെ കല്യാണം നടത്തണമെന്നുമുള്ള രൂപാലിയുടെ വാശിക്ക് മുൻപിൽ രണ്ടു വീട്ടുകാരും സമ്മതം മൂളി. അഫ്രയുടെ ദുഖത്തിനൊരു പരിഹാരം ഈ വിവാഹമാണ്. ആദർശെന്ന അധ്യായം കഴിഞ്ഞുവെന്ന് അവളും തിരിച്ചറിയണം. പദ്മിനിക്ക് ടിം എപ്പോഴും തന്റെ കൂടെയുള്ളത് ആശ്വാസമായി. ” അവൾക്കു നിന്റെ വാശി തന്നെയാണ്. നിന്റെ വാശി മൂലം എനിക്കെന്റെ മകളുടെ ബാല്യവും കൗമാരവും അവളുടെ കളിചിരികളും വളർച്ചയും ഒക്കെ നഷ്ടമായി. ” ടിം…
ആദ്യഭാഗം സുധീർ ബാബുവിനെ കാണാൻ ആദർശ് രൂപാലിയുമായി അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി.പദ്‌മിനിയുടെ എക്‌സ്‌ക്ലൂസീവ് ഇന്റർവ്യൂ വായിച്ചതിനു ശേഷം സുധീർ സാറിന്റെ വൈഫിനു പദ്‌മിനിയെ കാണണമെന്ന് ആഗ്രഹം തോന്നി.പദ്മിനിക്ക് പകരം മകളായ രൂപാലിയെ കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷം അവർ പങ്കു വച്ചു. “രൂപാലിയുടെ മുടി നല്ല സ്റ്റൈൽ ആണല്ലോ ” രുഗ്മിണി ദേവി രൂപാലിയുടെ മുടിയുടെ ഭംഗിയേയും സ്റ്റൈലിനേയും പുകഴ്ത്തി . “താനറിഞ്ഞോ ? ആദർശ് രൂപാലിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു .” “അതിനെന്താ പ്രശ്നം ,അവർ രണ്ടു പേരും മേയ്ഡ് ഫോർ ഈച്ച് അദർ ആണ് ,നല്ല ചേർച്ച ” അവർ രൂപാലിയുടെ കവിളിൽ തലോടി.രൂപാലിയെ രുഗ്മിണിയുടെ കൂടെ സംസാരിയ്ക്കാൻ വിട്ടിട്ട് ആദർശ് തൻ്റെ ബോസുമായി ഉദ്യാനത്തിലെ കസേരയിൽ പോയിരുന്നു . “എന്താ ആദർശ് നീ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത് ?അത്രയും ടെറിഫിക് കാര്യമാണോ.അഫ്ര എന്നെയും വിളിച്ചിരുന്നു .ജോലിക്കാര്യം ശരിയാക്കാമെന്നു ഞാൻ അവൾക്ക് ഉറപ്പ് നൽകിയിരുന്നു .” “എന്റെയും രൂപാലിയുടെയും കാര്യമറിഞ്ഞാൽ…
ആദ്യഭാഗം മുംബൈയിൽ, തിരികെ വന്നപ്പോൾ ആദർശിനേയും രൂപാലിയേയും സ്വീകരിക്കാനായി സുധീർ ബാബുവും പദ്‌മിനിയും നിന്നിരുന്നു. ആദ്യം ആദർശിനെ ആലിംഗനം ചെയ്ത പദ്മിനി രൂപാലിയെ ഉമ്മ വച്ചപ്പോൾ അവൾ പഴയതൊക്കെ മറന്ന് അമ്മയോട് വളരെ സ്നേഹത്തോടെ പെരുമാറി. പഴയ പിണക്കങ്ങളൊക്കെ മറക്കാൻ അവളെ സഹായിച്ചത് ആദർശിന് അവൻ്റെ അമ്മയോടുള്ള സ്നേഹമാണ്. മകൾക്കു വന്ന മാറ്റം പദ്‌മിനിയെ വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്തു. എല്ലാം കലങ്ങി തെളിയട്ടെ. മകൾക്കു അവളുടെ അച്ഛനെ മടക്കി കൊടുക്കണം. അവൾക്ക് അച്ഛൻ്റെ സ്നേഹം ലഭ്യമാക്കണം. അവൾക്കൊരിക്കലും അവളുടെ അച്ഛനെ ഫുൾ ടൈം ആയി കിട്ടില്ല. അയാൾക്ക് വേറെ ഭാര്യയും മകനുമുണ്ട്. പദ്‌മിനിക്കും ടിമ്മിനും പരസ്പരം തോന്നിയ പ്രണയം ഇപ്പോഴുമുണ്ട്. ഈ കാലമത്രയും അത് പൂർണമായി നിലനിർത്താൻ അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. പഴയതിലും ശക്തമായി, തീവ്രതയോടെ അവരിപ്പോഴും പ്രേമിക്കുന്നുണ്ട്. മുൻപ് വീട്ടിൽ വരാൻ സ്വാതന്ത്രമില്ലായിരുന്നു ടിമ്മിന്, ഇനി ഇപ്പോൾ അതും പേടിക്കണ്ട. ഓഫീസിലെ ഔട്ട്ഹൗസിൽ അയാൾക്കെപ്പോഴും ഒരു മുറി സജ്ജമാക്കിയിരുന്നു. “ആന്റി, ഇത്…
ആദ്യഭാഗം രൂപാലി പോയതിൽ പിന്നെ പദ്മിനി മൗനത്തിൻ്റെ കൊക്കൂണിലായി.ആകെയുള്ള ആശ്വാസം മൗഷ്മി എന്ന നേപ്പാളി പെൺകുട്ടിയാണ്.അവൾ പദ്മിനിയെ വെറുതേയിരിക്കാൻ സമ്മതിക്കാറില്ല.എന്തെങ്കിലുമൊക്കെ ചെയ്തും പറഞ്ഞും എപ്പോഴും പദ്മിനിയുടെ കൂടെ കാണും.അവളോട് ദേഷ്യപ്പെട്ടാലും മറുത്തൊന്നും ഉരിയാടാതെ അവൾ ചിരിച്ച് കൊണ്ട് നിൽക്കും.അവളെ മകളായി ദത്തെടുക്കാൻ പദ്മിനി ആഗ്രഹിക്കുന്നു.അവളെ നല്ല രീതിയിൽ പഠിപ്പിക്കണം.രൂപാലിയോട് ഇത് വരെ അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, പക്ഷേ ഉറപ്പാണ് അവൾ ആ തീരുമാനത്തിൽ സന്തോഷിക്കും. ഓഫീസിലും വീട്ടിലും , എപ്പോഴും പദ്മിനി തിരക്കിലാണ്.തിരക്കിനിടയിലും ഇടയ്ക്കിടക്ക് രൂപാലിയെ വിളിച്ചു അവളുടെ ക്ഷേമം അന്വേഷിക്കാറുണ്ട്.ആദർശ് അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നറിയാം,അവർ തമ്മിലുള്ള പ്രായ വ്യത്യാസം പദ്മിനിയെ ആശയക്കുഴപ്പത്തിലാക്കി.അവർ തമ്മിൽ നല്ല ചേർച്ചയുണ്ട്.അവനവളെ നല്ല രീതിയിൽ സംരക്ഷിക്കുന്നുണ്ട്.അവസാന തീരുമാനം രൂപാലി എടുക്കട്ടെ. അങ്ങ് ദൂരെ കേരളത്തിന്റെ തലസ്ഥാനത്ത്,എയർപോർട്ടിൽ നിന്നും അവരെ കൂട്ടിക്കൊണ്ട് പോകാൻ രാമേട്ടൻ വന്നിരുന്നു.ആദർശിൻ്റെ കൂടെ നടന്ന് വന്ന രൂപാലിയെ രാമേട്ടൻ അതിശയത്തോടെ നോക്കി. “രാമേട്ടാ, ഇതാണ് രൂപാലി,എൻ്റെ സുഹൃത്താണ്.” തോളിൽ കയ്യിട്ട് അവനവളെ തന്നോട്…
ആദ്യഭാഗം പദ്മിനി കഥ പറഞ്ഞു നിർത്തുമ്പോൾ ആദർശ് ആകെ ആശയക്കുഴപ്പത്തിലായി.ഇതെന്ത് സ്ത്രീയാണ്.? ടിം റോബിൻസൺ നിയമപരമായി അവരുടെ ഭർത്താവല്ല, അമ്മയെ ബോധ്യപ്പെടുത്താനായി കഴുത്തിൽ മംഗല്യസൂത്രം അണിഞ്ഞിട്ടുണ്ട്.അയാളിപ്പോഴും അവരുടെ ബിസിനസ് പാർട്ട്ണർ ആണെന്ന്,അവരു തമ്മിൽ ഇപ്പോഴും ബന്ധം നിലനിർത്തുന്നു.ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരിൽ അയാൾ കൂടെ കൂടെ ഭാരതത്തിൽ വന്ന് പോകുന്നുണ്ട്.അച്ഛന് മകളെ അറിയാം ,മകൾക്ക് സ്വന്തം അച്ഛൻ ആരെന്ന് അറിയാൻ അവകാശമില്ലേ. പദ്മിനി ചോദിച്ചു. “നീ എൻ്റെ കഥയ്ക്ക് എന്ത് പേര് നൽകും.? ഒരു വേശ്യയുടെ കഥയെന്നോ.” ഒരു കൂസലുമില്ലാതെ തൻ്റെ മറുചോദ്യം പ്രതീക്ഷിച്ച് മേശയുടെ എതിർവശത്തിരിക്കുന്ന പദ്മിനിയുടെ മുഖത്തേയ്ക്കവൻ നോക്കി. ” മുറിവേറ്റ ഫീനിക്സ് പക്ഷിയെന്ന്….സംഭവിച്ചതൊന്നും ഒന്നും മനപൂർവ്വമല്ലല്ലോ.ആ നരകത്തീയിൽ നിന്നും ഈ സ്വർഗത്തിലേയ്ക്ക് കുതിച്ചുയർന്നില്ലേ,ഒരു ഫീനിക്സ് പക്ഷിയെ പോലെ.അതല്ലേ ജയം,അത് തെളിയിച്ചില്ലേ.കാമാത്തിപുരയിൽ പെട്ട് പോയ എത്ര സ്ത്രീകൾക്ക് ഇങ്ങനെയൊരു മടങ്ങി വരവ് ലഭിച്ച് കാണും.സമ്പാദ്യത്തിൻ്റെ ഒരു പങ്ക് ഇപ്പോഴും അവരുടെ ഉന്നമനത്തിനായി മാറ്റി വയ്ക്കുന്നുണ്ടല്ലോ.അതല്ലേ മാതൃക.അതല്ലേ കരുത്ത്.” “ഒക്കെ ശരി…
ആദ്യഭാഗം അവൾ അദ്ദേഹം വഴി കിരണിന്റെ വിവരങ്ങൾ അന്വേഷിക്കാൻ ശ്രമിച്ചു. അബോർഷനിൽ മാല മരിച്ചതും, അമ്മായിയും മാധവ് സിംഗും ജയിലിലായതും അച്ഛനെ സഹോദരിയുടെ കയ്യിൽ ഏൽപ്പിച്ചു കിരൺ അപ്രത്യക്ഷനായതും അദ്ദേഹം പദ്മിനിയെ അറിയിച്ചു. ഒരിക്കൽ തന്നെ തേടി കിരൺ വരുമെന്നവൾ പ്രത്യാശിച്ചു. പദ്മിനിയ്ക്ക് പുതിയ ജോലിയായ മോഡലിംഗ് വളരെയധികം ഇഷ്ടപ്പെട്ടു. അവളെ നൃത്തം അഭ്യസിപ്പിച്ചത് ലക്ഷ്മി ദീദി നേരിട്ടായിരുന്നു. അവൾ മുഴുവൻ സമയവും നൃത്തത്തിനായി മാറ്റി വച്ചു, ഇടയ്ക്ക് അൽപ്പം മോഡലിംഗ്. സന്തോഷകരമായ ജീവിതം, ഇടയ്ക്കിടക്ക് അദ്ദേഹത്തിന്റെ ഗസ്റ്റ് ഹൗസിലെ സന്ദർശനം ഒഴിച്ചാൽ എല്ലാം നല്ല രീതിയിൽ മുന്നേറി. അദ്ദേഹത്തിന് വേണ്ടി അറപ്പുള്ള പലകാര്യങ്ങളും ചെയ്യേണ്ടി വരുന്നു. ആ സമയം അവൾ തന്റെ ജീവിതത്തെ വെറുത്തിരുന്നു. അദ്ദേഹത്തിനും പ്രായമായി വരികയാണ്, ഏറിയാൽ ഒന്നോ രണ്ടോ വർഷം കൂടി അദ്ദേഹം തന്നെ ബുദ്ധിമുട്ടിക്കുമായിരിക്കും എന്നവൾ കരുതി. എഗ്രിമെന്റിലെ രണ്ടു വർഷം പൂർത്തിയാകുമ്പോൾ തനിക്ക് സ്വാതന്ത്ര്യം കിട്ടും. അപ്പോൾ താനൊരു അമ്മയാകും. അവിവാഹിതയായ അമ്മ,…
ആദ്യഭാഗം കാമാത്തിപുര, ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്. സ്വയം ഇല്ലാതാകുന്ന ജീവിതങ്ങളുടെ തെരുവ്, മുബൈയിലെ കാമാത്തിപുരയെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണു വിശേഷിപ്പിക്കുക. ഒരു പാട് ലൈംഗിക തൊഴിലാളികൾ ഈ തെരുവിൽ ജോലി ചെയ്ത് ജീവിക്കുന്നു. രാജഭരണകാലം മുതൽ നിലവിൽ വന്ന ഒരു തൊഴിലാണ് വേശ്യാവൃത്തി. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നവർക്കു പോലും ഈ വിഷയത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. യൂറോപ്പിൽ നിന്നും, ജപ്പാനിൽ നിന്നും വന്നവരാണ് ഈ തൊഴിലാളികളുടെ മുൻഗാമികൾ എന്ന് കരുതപ്പെടുന്നു. അവർ ബ്രിട്ടീഷുകാർക്കു വേണ്ടിയും പിന്നീട് ഇന്ത്യക്കാർക്ക് വേണ്ടിയും ഈ തൊഴിലിൽ ഏർപ്പെട്ടു. കാമാത്തിപുരയിലെ ഒരു കെട്ടിടത്തിൽ ചുവന്ന ലൈറ്റുകൾ തെളിയിച്ച, ചുവന്ന കർട്ടനുകൾ വിരിച്ച വിശാലമായ ഒരു മുറി അവൾക്കായി നൽകപ്പെട്ടു. ലീല ബഹൻ അവളോട് വിശ്രമിക്കാൻ പറഞ്ഞിട്ട് ആ മുറിയിൽ നിന്നിറങ്ങി പോയി. പാതിരാത്രി കഴിഞ്ഞിട്ടും അവൾക്കു ഉറക്കം വന്നില്ല. അടുത്തുള്ള മുറികളിൽ നിന്നും വളകളുടെ കിലുക്കവും ശീല്ക്കാര ശബ്ദങ്ങളും കിതപ്പുകളും തുടരെ തുടരെ…
ആദ്യഭാഗം ഉത്തർപ്രദേശിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായിരുന്നു മാധവ് സിംഗ്. അയാളുടെ അനന്തരവനായ കിരൺ കുമാർ സിംഗ് ആയിരുന്നു, പദ്‌മിനിയുടെ വരൻ. അയാളൊരു അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനായിരുന്നു. രഞ്ജി ട്രോഫിക്കിടയിൽ എതിർ ടീമിലെ ബൗളറുടെ ബീമർ ബോൾ മൂലം കിരണിന് സാരമായ പരിക്ക് പറ്റുകയും അയാൾ ക്രിക്കറ്റിൽ നിന്നും വിരമിക്കുകയും ചെയ്തു. കിരൺ കുമാർ വളരെ സൽസ്വഭാവിയും സത്യസന്ധനും ആയിരുന്നു. പദ്‌മിനിയുടെ സമ്മതം കൂടാതെ തന്നെ അവളുടെ ഏട്ടന്മാർ അവളുടെ കല്യാണം തീരുമാനിച്ചു. അവളുടെ അമ്മയ്ക്ക് കല്യാണത്തിന് സമ്മതിക്കാതെ തരമില്ലായിരുന്നു. തുടർ പഠനമെന്ന പദ്മിനിയുടെ സ്വപ്നം അവിടെ അവസാനിച്ചു. രണ്ടു വീട്ടുകാരുടെയും അന്തസ്സിന് യോജിച്ച തരത്തിൽ, ആർഭാടമായി പദ്‌മിനിയുടെ വിവാഹം നടത്തപ്പെട്ടു. പക്ഷെ ആ വിവാഹം ഒരു കെണിയായിരുന്നു. അവൾ വരന്റെ വീട്ടിലേയ്ക്ക് പോയതോടെ അവളുടെ അമ്മ മൂത്തചേട്ടന്റെ വീട്ടിലെ വേലക്കാരിക്ക് സമമായി മാറി. പദ്മിനി ചെന്ന് കയറിയ വീട് അവൾക്കു നരക തുല്യമായിരുന്നു. അമ്മായി അച്ഛനും അമ്മായിയമ്മയും അമ്മാവനും വേലക്കാരിയും ഭർത്താവും മാത്രമുള്ളൊരു…
