ആദ്യഭാഗം സുധീർ ബാബുവിനെ കാണാൻ ആദർശ് രൂപാലിയുമായി അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി.പദ്‌മിനിയുടെ എക്‌സ്‌ക്ലൂസീവ് ഇന്റർവ്യൂ വായിച്ചതിനു ശേഷം സുധീർ സാറിന്റെ വൈഫിനു പദ്‌മിനിയെ കാണണമെന്ന് ആഗ്രഹം തോന്നി.പദ്മിനിക്ക് പകരം മകളായ രൂപാലിയെ കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷം അവർ പങ്കു വച്ചു. “രൂപാലിയുടെ മുടി നല്ല സ്റ്റൈൽ ആണല്ലോ ” രുഗ്മിണി ദേവി രൂപാലിയുടെ മുടിയുടെ ഭംഗിയേയും സ്റ്റൈലിനേയും പുകഴ്ത്തി . “താനറിഞ്ഞോ ? ആദർശ് രൂപാലിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു .” “അതിനെന്താ പ്രശ്നം ,അവർ രണ്ടു പേരും മേയ്ഡ് ഫോർ ഈച്ച് അദർ ആണ് ,നല്ല ചേർച്ച ” അവർ രൂപാലിയുടെ കവിളിൽ തലോടി.രൂപാലിയെ രുഗ്മിണിയുടെ കൂടെ സംസാരിയ്ക്കാൻ വിട്ടിട്ട് ആദർശ് തൻ്റെ ബോസുമായി ഉദ്യാനത്തിലെ കസേരയിൽ പോയിരുന്നു . “എന്താ ആദർശ് നീ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത് ?അത്രയും ടെറിഫിക് കാര്യമാണോ.അഫ്ര എന്നെയും വിളിച്ചിരുന്നു .ജോലിക്കാര്യം ശരിയാക്കാമെന്നു ഞാൻ അവൾക്ക് ഉറപ്പ് നൽകിയിരുന്നു .” “എന്റെയും രൂപാലിയുടെയും കാര്യമറിഞ്ഞാൽ…
Author: Nisha Pillai
ആദ്യഭാഗം മുംബൈയിൽ, തിരികെ വന്നപ്പോൾ ആദർശിനേയും രൂപാലിയേയും സ്വീകരിക്കാനായി സുധീർ ബാബുവും പദ്‌മിനിയും നിന്നിരുന്നു. ആദ്യം ആദർശിനെ ആലിംഗനം ചെയ്ത പദ്മിനി രൂപാലിയെ ഉമ്മ വച്ചപ്പോൾ അവൾ പഴയതൊക്കെ മറന്ന് അമ്മയോട് വളരെ സ്നേഹത്തോടെ പെരുമാറി. പഴയ പിണക്കങ്ങളൊക്കെ മറക്കാൻ അവളെ സഹായിച്ചത് ആദർശിന് അവൻ്റെ അമ്മയോടുള്ള സ്നേഹമാണ്. മകൾക്കു വന്ന മാറ്റം പദ്‌മിനിയെ വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്തു. എല്ലാം കലങ്ങി തെളിയട്ടെ. മകൾക്കു അവളുടെ അച്ഛനെ മടക്കി കൊടുക്കണം. അവൾക്ക് അച്ഛൻ്റെ സ്നേഹം ലഭ്യമാക്കണം. അവൾക്കൊരിക്കലും അവളുടെ അച്ഛനെ ഫുൾ ടൈം ആയി കിട്ടില്ല. അയാൾക്ക് വേറെ ഭാര്യയും മകനുമുണ്ട്. പദ്‌മിനിക്കും ടിമ്മിനും പരസ്പരം തോന്നിയ പ്രണയം ഇപ്പോഴുമുണ്ട്. ഈ കാലമത്രയും അത് പൂർണമായി നിലനിർത്താൻ അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. പഴയതിലും ശക്തമായി, തീവ്രതയോടെ അവരിപ്പോഴും പ്രേമിക്കുന്നുണ്ട്. മുൻപ് വീട്ടിൽ വരാൻ സ്വാതന്ത്രമില്ലായിരുന്നു ടിമ്മിന്, ഇനി ഇപ്പോൾ അതും പേടിക്കണ്ട. ഓഫീസിലെ ഔട്ട്ഹൗസിൽ അയാൾക്കെപ്പോഴും ഒരു മുറി സജ്ജമാക്കിയിരുന്നു. “ആന്റി, ഇത്…
ആദ്യഭാഗം രൂപാലി പോയതിൽ പിന്നെ പദ്മിനി മൗനത്തിൻ്റെ കൊക്കൂണിലായി.ആകെയുള്ള ആശ്വാസം മൗഷ്മി എന്ന നേപ്പാളി പെൺകുട്ടിയാണ്.അവൾ പദ്മിനിയെ വെറുതേയിരിക്കാൻ സമ്മതിക്കാറില്ല.എന്തെങ്കിലുമൊക്കെ ചെയ്തും പറഞ്ഞും എപ്പോഴും പദ്മിനിയുടെ കൂടെ കാണും.അവളോട് ദേഷ്യപ്പെട്ടാലും മറുത്തൊന്നും ഉരിയാടാതെ അവൾ ചിരിച്ച് കൊണ്ട് നിൽക്കും.അവളെ മകളായി ദത്തെടുക്കാൻ പദ്മിനി ആഗ്രഹിക്കുന്നു.അവളെ നല്ല രീതിയിൽ പഠിപ്പിക്കണം.രൂപാലിയോട് ഇത് വരെ അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, പക്ഷേ ഉറപ്പാണ് അവൾ ആ തീരുമാനത്തിൽ സന്തോഷിക്കും. ഓഫീസിലും വീട്ടിലും , എപ്പോഴും പദ്മിനി തിരക്കിലാണ്.തിരക്കിനിടയിലും ഇടയ്ക്കിടക്ക് രൂപാലിയെ വിളിച്ചു അവളുടെ ക്ഷേമം അന്വേഷിക്കാറുണ്ട്.ആദർശ് അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നറിയാം,അവർ തമ്മിലുള്ള പ്രായ വ്യത്യാസം പദ്മിനിയെ ആശയക്കുഴപ്പത്തിലാക്കി.അവർ തമ്മിൽ നല്ല ചേർച്ചയുണ്ട്.അവനവളെ നല്ല രീതിയിൽ സംരക്ഷിക്കുന്നുണ്ട്.അവസാന തീരുമാനം രൂപാലി എടുക്കട്ടെ. അങ്ങ് ദൂരെ കേരളത്തിന്റെ തലസ്ഥാനത്ത്,എയർപോർട്ടിൽ നിന്നും അവരെ കൂട്ടിക്കൊണ്ട് പോകാൻ രാമേട്ടൻ വന്നിരുന്നു.ആദർശിൻ്റെ കൂടെ നടന്ന് വന്ന രൂപാലിയെ രാമേട്ടൻ അതിശയത്തോടെ നോക്കി. “രാമേട്ടാ, ഇതാണ് രൂപാലി,എൻ്റെ സുഹൃത്താണ്.” തോളിൽ കയ്യിട്ട് അവനവളെ തന്നോട്…
ആദ്യഭാഗം പദ്മിനി കഥ പറഞ്ഞു നിർത്തുമ്പോൾ ആദർശ് ആകെ ആശയക്കുഴപ്പത്തിലായി.ഇതെന്ത് സ്ത്രീയാണ്.? ടിം റോബിൻസൺ നിയമപരമായി അവരുടെ ഭർത്താവല്ല, അമ്മയെ ബോധ്യപ്പെടുത്താനായി കഴുത്തിൽ മംഗല്യസൂത്രം അണിഞ്ഞിട്ടുണ്ട്.അയാളിപ്പോഴും അവരുടെ ബിസിനസ് പാർട്ട്ണർ ആണെന്ന്,അവരു തമ്മിൽ ഇപ്പോഴും ബന്ധം നിലനിർത്തുന്നു.ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരിൽ അയാൾ കൂടെ കൂടെ ഭാരതത്തിൽ വന്ന് പോകുന്നുണ്ട്.അച്ഛന് മകളെ അറിയാം ,മകൾക്ക് സ്വന്തം അച്ഛൻ ആരെന്ന് അറിയാൻ അവകാശമില്ലേ. പദ്മിനി ചോദിച്ചു. “നീ എൻ്റെ കഥയ്ക്ക് എന്ത് പേര് നൽകും.? ഒരു വേശ്യയുടെ കഥയെന്നോ.” ഒരു കൂസലുമില്ലാതെ തൻ്റെ മറുചോദ്യം പ്രതീക്ഷിച്ച് മേശയുടെ എതിർവശത്തിരിക്കുന്ന പദ്മിനിയുടെ മുഖത്തേയ്ക്കവൻ നോക്കി. ” മുറിവേറ്റ ഫീനിക്സ് പക്ഷിയെന്ന്….സംഭവിച്ചതൊന്നും ഒന്നും മനപൂർവ്വമല്ലല്ലോ.ആ നരകത്തീയിൽ നിന്നും ഈ സ്വർഗത്തിലേയ്ക്ക് കുതിച്ചുയർന്നില്ലേ,ഒരു ഫീനിക്സ് പക്ഷിയെ പോലെ.അതല്ലേ ജയം,അത് തെളിയിച്ചില്ലേ.കാമാത്തിപുരയിൽ പെട്ട് പോയ എത്ര സ്ത്രീകൾക്ക് ഇങ്ങനെയൊരു മടങ്ങി വരവ് ലഭിച്ച് കാണും.സമ്പാദ്യത്തിൻ്റെ ഒരു പങ്ക് ഇപ്പോഴും അവരുടെ ഉന്നമനത്തിനായി മാറ്റി വയ്ക്കുന്നുണ്ടല്ലോ.അതല്ലേ മാതൃക.അതല്ലേ കരുത്ത്.” “ഒക്കെ ശരി…
ആദ്യഭാഗം അവൾ അദ്ദേഹം വഴി കിരണിന്റെ വിവരങ്ങൾ അന്വേഷിക്കാൻ ശ്രമിച്ചു. അബോർഷനിൽ മാല മരിച്ചതും, അമ്മായിയും മാധവ് സിംഗും ജയിലിലായതും അച്ഛനെ സഹോദരിയുടെ കയ്യിൽ ഏൽപ്പിച്ചു കിരൺ അപ്രത്യക്ഷനായതും അദ്ദേഹം പദ്മിനിയെ അറിയിച്ചു. ഒരിക്കൽ തന്നെ തേടി കിരൺ വരുമെന്നവൾ പ്രത്യാശിച്ചു. പദ്മിനിയ്ക്ക് പുതിയ ജോലിയായ മോഡലിംഗ് വളരെയധികം ഇഷ്ടപ്പെട്ടു. അവളെ നൃത്തം അഭ്യസിപ്പിച്ചത് ലക്ഷ്മി ദീദി നേരിട്ടായിരുന്നു. അവൾ മുഴുവൻ സമയവും നൃത്തത്തിനായി മാറ്റി വച്ചു, ഇടയ്ക്ക് അൽപ്പം മോഡലിംഗ്. സന്തോഷകരമായ ജീവിതം, ഇടയ്ക്കിടക്ക് അദ്ദേഹത്തിന്റെ ഗസ്റ്റ് ഹൗസിലെ സന്ദർശനം ഒഴിച്ചാൽ എല്ലാം നല്ല രീതിയിൽ മുന്നേറി. അദ്ദേഹത്തിന് വേണ്ടി അറപ്പുള്ള പലകാര്യങ്ങളും ചെയ്യേണ്ടി വരുന്നു. ആ സമയം അവൾ തന്റെ ജീവിതത്തെ വെറുത്തിരുന്നു. അദ്ദേഹത്തിനും പ്രായമായി വരികയാണ്, ഏറിയാൽ ഒന്നോ രണ്ടോ വർഷം കൂടി അദ്ദേഹം തന്നെ ബുദ്ധിമുട്ടിക്കുമായിരിക്കും എന്നവൾ കരുതി. എഗ്രിമെന്റിലെ രണ്ടു വർഷം പൂർത്തിയാകുമ്പോൾ തനിക്ക് സ്വാതന്ത്ര്യം കിട്ടും. അപ്പോൾ താനൊരു അമ്മയാകും. അവിവാഹിതയായ അമ്മ,…
ആദ്യഭാഗം കാമാത്തിപുര, ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്. സ്വയം ഇല്ലാതാകുന്ന ജീവിതങ്ങളുടെ തെരുവ്, മുബൈയിലെ കാമാത്തിപുരയെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണു വിശേഷിപ്പിക്കുക. ഒരു പാട് ലൈംഗിക തൊഴിലാളികൾ ഈ തെരുവിൽ ജോലി ചെയ്ത് ജീവിക്കുന്നു. രാജഭരണകാലം മുതൽ നിലവിൽ വന്ന ഒരു തൊഴിലാണ് വേശ്യാവൃത്തി. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നവർക്കു പോലും ഈ വിഷയത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. യൂറോപ്പിൽ നിന്നും, ജപ്പാനിൽ നിന്നും വന്നവരാണ് ഈ തൊഴിലാളികളുടെ മുൻഗാമികൾ എന്ന് കരുതപ്പെടുന്നു. അവർ ബ്രിട്ടീഷുകാർക്കു വേണ്ടിയും പിന്നീട് ഇന്ത്യക്കാർക്ക് വേണ്ടിയും ഈ തൊഴിലിൽ ഏർപ്പെട്ടു. കാമാത്തിപുരയിലെ ഒരു കെട്ടിടത്തിൽ ചുവന്ന ലൈറ്റുകൾ തെളിയിച്ച, ചുവന്ന കർട്ടനുകൾ വിരിച്ച വിശാലമായ ഒരു മുറി അവൾക്കായി നൽകപ്പെട്ടു. ലീല ബഹൻ അവളോട് വിശ്രമിക്കാൻ പറഞ്ഞിട്ട് ആ മുറിയിൽ നിന്നിറങ്ങി പോയി. പാതിരാത്രി കഴിഞ്ഞിട്ടും അവൾക്കു ഉറക്കം വന്നില്ല. അടുത്തുള്ള മുറികളിൽ നിന്നും വളകളുടെ കിലുക്കവും ശീല്ക്കാര ശബ്ദങ്ങളും കിതപ്പുകളും തുടരെ തുടരെ…
ആദ്യഭാഗം ഉത്തർപ്രദേശിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായിരുന്നു മാധവ് സിംഗ്. അയാളുടെ അനന്തരവനായ കിരൺ കുമാർ സിംഗ് ആയിരുന്നു, പദ്‌മിനിയുടെ വരൻ. അയാളൊരു അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനായിരുന്നു. രഞ്ജി ട്രോഫിക്കിടയിൽ എതിർ ടീമിലെ ബൗളറുടെ ബീമർ ബോൾ മൂലം കിരണിന് സാരമായ പരിക്ക് പറ്റുകയും അയാൾ ക്രിക്കറ്റിൽ നിന്നും വിരമിക്കുകയും ചെയ്തു. കിരൺ കുമാർ വളരെ സൽസ്വഭാവിയും സത്യസന്ധനും ആയിരുന്നു. പദ്‌മിനിയുടെ സമ്മതം കൂടാതെ തന്നെ അവളുടെ ഏട്ടന്മാർ അവളുടെ കല്യാണം തീരുമാനിച്ചു. അവളുടെ അമ്മയ്ക്ക് കല്യാണത്തിന് സമ്മതിക്കാതെ തരമില്ലായിരുന്നു. തുടർ പഠനമെന്ന പദ്മിനിയുടെ സ്വപ്നം അവിടെ അവസാനിച്ചു. രണ്ടു വീട്ടുകാരുടെയും അന്തസ്സിന് യോജിച്ച തരത്തിൽ, ആർഭാടമായി പദ്‌മിനിയുടെ വിവാഹം നടത്തപ്പെട്ടു. പക്ഷെ ആ വിവാഹം ഒരു കെണിയായിരുന്നു. അവൾ വരന്റെ വീട്ടിലേയ്ക്ക് പോയതോടെ അവളുടെ അമ്മ മൂത്തചേട്ടന്റെ വീട്ടിലെ വേലക്കാരിക്ക് സമമായി മാറി. പദ്മിനി ചെന്ന് കയറിയ വീട് അവൾക്കു നരക തുല്യമായിരുന്നു. അമ്മായി അച്ഛനും അമ്മായിയമ്മയും അമ്മാവനും വേലക്കാരിയും ഭർത്താവും മാത്രമുള്ളൊരു…
ആനി രാവിലത്തെ കുർബാനയ്ക്ക് പള്ളിയിലേക്ക് ഇറങ്ങി. ഇന്നവൾ ഒറ്റക്കാണ്, എന്നും കൂടെ അപ്പനും അമ്മച്ചിയും ഉണ്ടാകാറുണ്ട്. ഇന്ന് അപ്പന് വലിവ്കൂടിയിട്ടുണ്ട്, അമ്മച്ചി ചൂട് കട്ടൻ കാപ്പി കുടിയ്ക്കാൻ കൊടുത്ത് അപ്പൻ്റെ നെഞ്ച് തടവി കൊടുത്തു. ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ അപ്പൻ കേൾക്കില്ല. വെയിൽ ഉദിക്കുമ്പോഴെല്ലാം ശരിയാകുമെന്ന് പറയുന്നത് കേട്ടു. അപ്പന് ആശുപത്രി പേടിയാണ്, അപ്പൻ്റെ ഈ അവസ്ഥയിൽ അഡ്മിറ്റാക്കും എന്ന് പേടി. പള്ളിയിലേക്കുള്ള വഴി വിജനമാണ്. വഴിയിൽ ആകെയുള്ളത് ഹരിയേട്ടന്റെ ചായക്കടയാണ്. നാട്ടിലെ എല്ലാവരുടെയും സഹായിയാണ് ഹരിയേട്ടൻ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും ബി എഡും ഒക്കെ എടുത്തെങ്കിലും ഹരികൃഷ്ണന് ഇതുവരെ ഒരു ജോലി തേടാൻ കഴിഞ്ഞില്ല, എന്നാലും ഹരിയ്ക്ക് നിരാശ ഒന്നുമില്ല. രാവിലെ അയാൾ ചായക്കടക്കാരൻ ഹരിയായി മാറും. അച്ഛനെയും അമ്മയെയും കടയിൽ സഹായിക്കും. ചുരം കയറി പോകുന്ന തൊഴിലാളികളുടെ വണ്ടികളൊക്കെ ഹരിയുടെ കടയിലെ സ്ഥിരം പറ്റുകാരാണ്. പത്തു മണി കഴിഞ്ഞാൽ പിന്നെ പ്ലംബർ ഹരിയാണ്. ഞായറാഴ്ചകളിൽ, പാരലൽ കോളജ്…
ആദ്യഭാഗം പദ്മിനിയുടെ ഓർമ്മകളെ ചികയാൻ നടന്ന ആദർശ്, സ്വന്തം അനുഭവങ്ങളെ കുടഞ്ഞ് പുറത്തേയ്ക്കിട്ടിട്ട് ഇപ്പോൾ സ്വയം വിഷമിയ്ക്കുകയാണ്. ഫ്ലാറ്റിലിരുന്ന് കുറച്ച് കരഞ്ഞ് കഴിഞ്ഞപ്പോൾ അവനൊരു ആശ്വാസം തോന്നി. അഫ്രയുണ്ടായിരുന്നെങ്കിൽ ഈ ഒറ്റപ്പെടൽ ഉണ്ടാകുമായിരുന്നില്ല. അടിച്ചമർത്താൻ ശ്രമിയ്ക്കുമ്പോഴാണ് ഓർമ്മകൾ ഭാരമാകുന്നത്, ഓർമ്മകളെ അതിന്റെ വഴിക്ക് വിടുക, അതാണ് നല്ലതെന്നവന് തോന്നി. രാമേട്ടനെ വിളിച്ചു, ആ ശബ്ദം കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി. മൂന്നാഴ്ച കഴിയുമ്പോൾ ആദർശ് നാട്ടിലേയ്ക്ക് വരുന്നുണ്ടെന്നറിയിച്ചപ്പോൾ അമ്മയ്ക്ക് ഭയങ്കര സന്തോഷം ആയെന്ന് രാമേട്ടൻ അവനെ അറിയിച്ചു. ഫോൺ വച്ചപ്പോൾ ഉടനെ രൂപാലിയുടെ വിളി വന്നു. സ്വരത്തിൽ സഹതാപം കലർത്താതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചിരുന്നു. നാളെ വൈകിട്ട് കാണാമെന്ന് അവൾക്ക് ഉറപ്പ് കൊടുത്തു. അന്നത്തെ വിശേഷങ്ങൾ അഫ്രയെ ടെക്സ്റ്റ് വഴി അറിയിച്ചു. ഉറങ്ങി ഉണർന്നപ്പോൾ അമ്മയെ കാണണമെന്ന് ഭയങ്കരമായി ആഗ്രഹം തോന്നി. രാമേട്ടനെ വിളിച്ചു. ‘രാമേട്ടാ, ഫോൺ അമ്മയ്ക്കൊന്നു കൊടുക്കാമോ. ” കുറെ നേരത്തെ നിശ്ശബ്ദതക്കു ശേഷം അങ്ങേത്തലക്കൽ അമ്മയുടെ ശബ്ദം…
ആദ്യഭാഗം ആറു മണിക്ക് പത്ത് മിനിറ്റുള്ളപ്പോഴേ അവൻ പദ്‌മിനിയുടെ വീടിന് മുന്നിലെത്തി.ട്രാഫിക്ക് ബ്ലോക്കിനെ പേടിച്ചു അവൻ ബൈക്കിലാണ് പുറപ്പെട്ടത്.ഡോറിൽ ബെല്ലടിച്ചപ്പോൾ വന്ന് വാതിൽ തുറന്നു തന്നത് രൂപാലിയാണ്.രാവിലെ കണ്ടത് പോലെയല്ല,കുളിച്ചു ഈറനായ മുടിയോടെ , കറുത്ത കുർത്തയും വെളുത്ത പലാസോയും ധരിച്ചിരുന്നു.മോഡേൺ വേഷങ്ങളേക്കാൾ അതവൾക്കു നല്ലത് പോലെ യോജിക്കുന്നുണ്ടായിരുന്നു.അവൾക്കു നീളൻ മുടി കൂടി ഉണ്ടായിരുന്നെങ്കിൽ എന്നവൻ ഭാവനയിൽ കണ്ടു.അവന്റെ തുറിച്ചു നോട്ടം അവളിൽ അസ്വസ്ഥത ഉണ്ടാക്കി. “എന്താ.?” “‘അമ്മ ഓഫീസിൽ നിന്നും വന്നില്ലേ ?” “ഉവ്വ്,മൗഷ്മി….,അമ്മയെവിടെ?” അവൾ ജോലിക്കാരിയെ വിളിച്ചു ചോദിച്ചു. “പൂജാമുറിയിൽ ആണ്.” “രണ്ട് കോഫി കൊണ്ട് വരൂ.” കണ്ണുകൾ കൊണ്ട് അതാരാണ് എന്നവൻ അന്വേഷിച്ചു. “അമ്മയുടെ പുതിയ മകളാണ്.നേപ്പാളിക്കുട്ടിയാണ്.ലൈംഗികതൊഴിലിന് പന്ത്രണ്ട് കുട്ടികളെ അതിർത്തി കടത്തി കൊണ്ട് വന്നതാണ്.അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ടു.പോലീസ്കാരൻ രക്ഷിച്ച് ഇവിടെ കൊണ്ടെത്തിച്ചു.രേഖകളൊന്നും കൈവശമില്ല, പ്രായപൂർത്തിയായതുമില്ല.ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണ്.നാട്ടിൽ തിരികെ കൊണ്ട് വിടാമെന്ന് വച്ചാൽ വീട്ടുകാർ തന്നെ വീണ്ടും വിൽക്കുമെന്നാ അവള് പറയുന്നത്.” “കഷ്ടമാണ്!!!,പണത്തിനും സുഖത്തിനും വേണ്ടിയുള്ള…
