Author: Nisha Pillai

ക്യാബിനിലേയ്ക്ക് എഡിറ്റർ മനോഹരൻ കയറി ചെല്ലുമ്പോൾ മാനേജർ സുരേഷ് തന്റെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന ഒരു കഥ എഡിറ്റ് ചെയ്യുകയായിരുന്നു. അയാളെ കണ്ടു സുരേഷ് മെല്ലെ തലയുയർത്തി. നേരിയ പുഞ്ചിരി സുരേഷിന്റെ മുഖത്ത് തെളിഞ്ഞു.    “പുതുവത്സര ദിനമാണ്, അവധി തരണം. ഇതല്ലേ പതിവ് പല്ലവി. ”   “അതെ, സാർ. ”   “വേണുവും സ്റ്റാൻലിയും നേരത്തേ പോയല്ലോ, താൻ വൈകിയതെന്തേ ? താൻ പൊയ്ക്കോ, രണ്ടാം തീയതി ഇങ്ങു വന്നേക്കണം. രണ്ടു മൂന്നു ബുക്കുകളുടെ വർക്ക് പെന്റിങ്ങ് ആണ്. ഗബ്രിയേൽ ഉണ്ടല്ലോ, പക്ഷെ എപ്പോഴും ഒരാളെ മാത്രം ആശ്രയിച്ചാൽ എങ്ങനെയാണ്. ”   “വേണുവും സ്റ്റാൻലിയും പോയിട്ടില്ല. പക്ഷെ….. അതല്ല സാർ, ഗബ്രിയേലിനെ കാണാനില്ല. ഉച്ചവരെ പ്രസ്സിൽ ഉണ്ടായിരുന്നു. ഇപ്പോൾ അവൻ്റെ ഫോണും സ്വിച്ച് ഓഫ് ആണ്. ”   “കാണാനില്ലെന്നോ, താൻ എന്താണീ പറയുന്നത്. അവനെവിടെ പോകാനാണ്. ?”   അദ്ദേഹം തന്റെ ഫോണെടുത്തു ഗബ്രിയെ വിളിച്ചു കൊണ്ടിരുന്നു.…

Read More

മുല്ലവള്ളിയും തേൻമാവും ഒന്നിച്ചൊരു യാത്ര തുടങ്ങി. മുല്ലയെ ഊട്ടാതെ തേൻമാവും തേൻമാവിനെ ഉടുപ്പിക്കാതെ മുല്ലയും ഉറങ്ങിയിരുന്നില്ല. രണ്ട് പേരും ഏകോദര സഹോദരൻമാരെ പോലെ, നല്ല സതീർത്ഥ്യരായി വാണു വന്നു. മുല്ല പൂമ്പൊടിയേറ്റ് തേൻമാവിനൊരു ജനിതകമാറ്റം. കായ്ച മാങ്ങയിലൊക്കെ മുല്ലപ്പൂവിന്റെ നറുമണം. മുല്ല വള്ളിയാകട്ടെ മൽസരിച്ച് പൂത്തുലഞ്ഞ് വർഷം മുഴുവൻ പൂക്കൾ നൽകി. മാവ് വെട്ടി മാറ്റാനെത്തിയ മരം വെട്ടുകാരന് അവരുടെ സൗഹൃദം കണ്ട് മാനസാന്തരമുണ്ടായി. മുല്ലയെ വെട്ടിയാൽ മാവും, മാവിനെ വെട്ടിയാൽ മുല്ലയും നിലം പതിയ്ക്കും. അതിനാൽ വെട്ടേണ്ട എന്നയാൾ തീരുമാനിച്ചു. അയാളുടെ മനം മാറ്റത്തിൽ സന്തുഷ്ടയായ മുല്ല അയാൾക്കൊരു മനോഹരമായ മുല്ലമാല സമ്മാനിച്ചു. തേൻമാവാകട്ടെ ഒരു കുട്ട നിറയെ പഴുത്ത തേൻ മാങ്ങ നൽകി. പിണങ്ങി നിന്ന ഭാര്യയുമായി രമ്യതയിലെത്താൻ ആ സമ്മാനങ്ങൾ കൊണ്ടയാൾക്ക് സാധിച്ചു. ഇനിയൊരിക്കലും ഒരു മരവും വെട്ടി നശിപ്പിക്കില്ലയെന്നയാൾ തേൻ മുല്ലയോടും വള്ളിമാവിനോടും പ്രതിജ്ഞ ചെയ്തു.

Read More

കൃഷ്ണാ, ഇന്ന് പുലർകാലത്ത് ഉണർന്നെഴുന്നേറ്റപ്പോൾ നിന്നെ എൻ്റെയടുത്ത് കണ്ടില്ലല്ലോ.  ഇന്നലെ സായാഹ്നത്തിൽ, വൃന്ദാവനത്തിൽ നമ്മളൊന്നിച്ചായിരുന്നില്ലേ കൃഷ്ണാ, തന്ത്രപൂർവം നീ മറ്റുള്ള ഗോപികമാരെ തിരികെ അവരുടെ ഭവനങ്ങളിലേക്ക് പറഞ്ഞയക്കുമ്പോൾ, ആരും കാണാതെ ഞാനാ വള്ളിപ്പടർപ്പിനരികിൽ ഒളിച്ചു നില്ക്കുകയായിരുന്നു. മന്ദാകിനിയും വൈഷ്ണവിയും എന്നെ കണ്ട് പിടിക്കുമോയെന്ന പേടിയോടെ…  “നാം വല്ലാതെ ക്ഷീണിച്ചു ഇനി നാളെ കാണാം” എന്ന് നീ പറഞ്ഞത് മന്ദാകിനിക്കു വിശ്വാസമായില്ലെന്ന് തോന്നി. അവൾ മടങ്ങി പോകുമ്പോൾ പലതവണ പിറകിലേക്ക് തിരിഞ്ഞു നോക്കിയിരുന്നു.  എന്നേക്കാൾ ചെറുപ്പമായത് കൊണ്ടാകും വൈഷ്ണവിക്ക് നിന്നിൽ കൂടുതൽ അവകാശം അല്ലേ? ഞാൻ നിന്റെ അടുത്തേയ്ക്കു വരുമ്പോൾ അവൾ പലതും പറഞ്ഞെന്നെ തള്ളി മാറ്റുന്നത് നീ കണ്ടിട്ടില്ലേ. നീയവരോട് അടുത്തിടപഴകുമ്പോൾ എനിക്കിപ്പോൾ വിഷമം ഒന്നും തോന്നാറില്ല കൃഷ്ണാ. കാരണം എനിക്കറിയാം നീയെന്റേത് കൂടിയാണെന്ന്. അല്ല നീ എന്റേത് മാത്രമാണെന്ന്.  വള്ളിപ്പടർപ്പിൽ മന്ദാകിനിയും വൈഷ്ണവിയും എന്നെ തിരയുമ്പോൾ നീ അവരെ ശകാരിച്ചു പറഞ്ഞയക്കുന്നത് ഞാനാ അരുവിയുടെ മറവിൽ നിന്നും കണ്ടിരുന്നു. നീ…

Read More

 പ്രിയ സുനിതേ,   നിൻ്റെ കത്ത് കിട്ടി. മകൻ്റെ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം. ഹോളിവുഡ് പോലെയുള്ള വലിയൊരു ലോകത്ത് കാസ്റ്റിങ് ഡയറക്ടർ പദവിയിലേക്ക് എത്തപ്പെടുക എന്നു പറഞ്ഞാൽ, വലിയൊരു കാര്യമല്ലേ? നിന്നിലെ മാതാവിന് സായൂജ്യമടയാം. വളരെ വൈദഗ്ധ്യം വേണ്ടുന്ന മേഖലയാണെന്ന് നീ പറഞ്ഞത് ഞാനോർക്കുന്നു. അവന് എല്ലാ ഭാവുകങ്ങളും നേരുന്നു. പിന്നെ നിൻ്റെ ആസ്ട്രേലിയക്കാരൻ കെട്ടിയോൻ എന്ത് പറയുന്നു? പുള്ളിയുടെ പശു ഫാം നന്നായി പോകുന്നുവോ? പാൽമണം നിറഞ്ഞ നിൻ്റെ വീട് കാണാൻ കൊതിയായി. സ്റ്റീവിനോട് എൻ്റെ അന്വേഷണം അറിയിക്കുക. നിൻ്റെ പുതിയ ജോലി എങ്ങനെയുണ്ട്? അവിടെ എപ്പോഴും മലയാളി നഴ്‌സുമാർക്ക് നല്ല ഡിമാൻഡാണല്ലോ.    ഇവിടെ സ്കൂൾ തുറന്നു. മഴക്കാലം തുടങ്ങി. പകലൊക്കെ കട്ടനും കുടിച്ച് ജനലിലൂടെ മഴയും നോക്കിയിരിക്കുന്നത് ഒരു ഹരമായിട്ടുണ്ട്. ദിനേശേട്ടന് ഡപ്യൂട്ടി കളക്ടറായി സ്ഥാനക്കയറ്റം കിട്ടി. കുറച്ചു ദൂരെയാണ് പോസ്റ്റിങ്ങ്. തഹസിൽദാർ ആയിരുന്ന സമയത്ത് ഉണ്ടായിരുന്ന പോലെയാണ് എപ്പോഴും തിരക്ക്. രാത്രി വരുമ്പോൾ വളരെ വൈകും.…

Read More

“എന്ത് പറ്റി ജെസ്സീ” അമലയുടെ ചോദ്യം കേട്ടാണ് ജെസ്സി ചിന്തയിൽ നിന്നുണർന്നത്. അവളുടെ വലതു കയ്യിലിരുന്ന ഫോൺ വിറയ്ക്കുകയായിരുന്നു.  “ഷൈനി മോൾക്ക് വയറുവേദനയാണെന്ന് പറഞ്ഞു പീറ്റർ വിളിച്ചിരുന്നു. അവൾ മുറിയിൽ കിടന്നു ഭയങ്കര കരച്ചിലാണെന്ന് പറഞ്ഞു.” “എന്നിട്ടു കൊച്ചിനെ ഡോക്ടറുടെ അടുത്ത് കൊണ്ടു പോയില്ലേ.” “ഇല്ല, അയാള് അവളുടെ രണ്ടാനച്ഛനല്ലേ. അയാളിപ്പോൾ ഹാളിലെ ടീപ്പോയിൽ ഒരു കുപ്പിയും ഗ്ലാസും വെള്ളവുമായി ഇരുന്നു കാണും. അപ്പൻ സ്ഥാനം പേരിന് മാത്രമല്ലേ.” “നീ പൊയ്ക്കോ ജെസ്സി, സാറിനോട് ഞാൻ പറഞ്ഞേക്കാം. ഞാൻ ഇന്ന് നിനക്ക് വേണ്ടി ഒരു മണിക്കൂർ കൂടി ഇരിക്കാം.” “അയ്യോ നിന്റെ ഇരട്ട കുഞ്ഞികള് നിന്നെ കാണാതെ വിഷമിക്കില്ലേ, വീട്ടിൽ സഗ്മ പ്രശ്നമുണ്ടാക്കില്ലേ.” “ഇല്ല ജെസ്സി പൊയ്ക്കോ, സഗ്മ, അയാളൊരു മലയാളി അല്ലാത്തത് കൊണ്ട് അങ്ങനെ ചില ഗുണങ്ങളുണ്ട്. ഈ നാഗന്മാർക്കു നന്നായി കുട്ടികളെ നോക്കാനറിയാം. പിന്നെ നല്ല പാചകവും. ഇടക്കൊന്നു ശ്രദ്ധിച്ചില്ലേൽ പട്ടിയിറച്ചിയും ആമയിറച്ചിയും ഒക്കെ വറുത്ത തീറ്റിക്കുമെന്നേയുള്ളു. നീ…

Read More

ലാപതാ ലേഡീസ് or Lost Ladies- ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി…… 2023 സെപ്റ്റംബർ 8 ന് 48-ാമത് ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചു, 2024 മാർച്ച് ഒന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്തു. തീയേറ്ററിൽ അത്ര കണ്ട് വിജയിച്ചില്ലെങ്കിലും OTT റിലീസിനു ശേഷം ജനങ്ങൾ ഏറ്റെടുത്ത കിരൺ റാവു ചിത്രം…. ഭർത്താവിൻ്റെ വീട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ മാറി പോകുന്ന രണ്ട് യുവതികളുടെ കഥ പറയുന്നു. ദീപക് എന്ന യുവകർഷകൻ തൻ്റെ നവവധു ഫൂൽ കുമാരിയുമായി കല്യാണത്തിന് ശേഷം തൻ്റെ ഗ്രാമത്തിലേക്ക് മടങ്ങുകയാണ്. അവർ മറ്റ് നവദമ്പതിമാർക്കൊപ്പം തിരക്കേറിയ പാസഞ്ചർ ട്രെയിനിൽ കയറുന്നു. വധുക്കൾ എല്ലാവരും ഒരേ നിറത്തിലുള്ള പരമ്പരാഗത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്, അവരുടെ മുഖം പൂർണ്ണമായും ഘൂംഘട്ട് (മൂടുപടം ) കൊണ്ട് മറച്ചിരിക്കുന്നു. ദീപക് രാത്രി ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ തനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയെന്ന് മനസ്സിലാക്കുന്നു. ഇറങ്ങാനുള്ള തിരക്കിലും ട്രെയിനിലെ ഇരുട്ടിലും ആശയക്കുഴപ്പത്തിലായ ദീപക് മറ്റൊരു…

Read More

“നീ വെറുമൊരു പെണ്ണാണ്. ഇപ്പോൾ നിഷേധിച്ചാലും എപ്പോഴെങ്കിലും, എന്നെങ്കിലും നിനക്ക് സമ്മതിച്ച് തരേണ്ടി വരും. ” സങ്കടം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു. ഇവിടെ തനിക്ക് എന്ത് സംഭവിച്ചാലും ആരും ചോദിക്കാനും പറയാനുമില്ലായെന്ന യാഥാർത്ഥ്യം അവൾക്ക് മനസ്സിലായി. “പിന്നെ നീ ഇതൊക്കെ പറഞ്ഞാലും അമ്മയും ചേട്ടനും വിശ്വസിക്കില്ല. അവരെന്നെ മാത്രമേ വിശ്വസിക്കൂ. നീ ഒന്ന് പറഞ്ഞു നോക്ക്. ഒരു പ്രവാസിയുടെ ഭാര്യയുടെ രോദനങ്ങൾ എന്നവർ പറയും. ഹ ഹ ഹ. ” പണക്കാരൻ വിവാഹം കഴിച്ച പാവപ്പെട്ട വീട്ടിലെ കുട്ടികളുടെ എല്ലാം അവസ്ഥ ഇങ്ങനനെയാണോ. തന്നെ സംരക്ഷിക്കേണ്ട തന്റെ ഭർത്താവു വിദേശത്താണ്. സ്നേഹമയിയായ അമ്മായിയമ്മയാകട്ടെ രണ്ടു വർഷമായി കിടപ്പു തന്നെയാണ്. പിന്നെ ആകെ ഉള്ളതാകട്ടെ മയക്കു മരുന്നിന് അടിമയായ ഒരു അനിയനാണ്. അവനു ചേട്ടത്തിയമ്മയാകട്ടെ, അവൾ വെറുമൊരു പെണ്ണ് മാത്രമാണ്. കൂടെ കൂടെ അടുക്കളയിൽ വന്നു അവളെ തട്ടാനും തലോടാനും. ചേർന്ന് നിന്ന് അവന്റെ അവയവങ്ങൾ അവളുടെ ശരീരത്തു തട്ടിക്കുമ്പോൾ അവൾക്കു…

Read More

 കെ എസ് ആർ ടി സി ബസും അതിലെ ജീവനക്കാരും അത്ര പഥ്യമല്ലാതിരുന്ന ഒരു കാലം. ആ സമയത്ത് കഴിയുന്നതും ബസ് യാത്ര ഒഴിവാക്കി ട്രെയിനിൽ യാത്ര ചെയ്യാൻ തുടങ്ങി. ആയിടയ്ക്കാണ് കെ എസ് ആർ ടി സി യുടെ തകർച്ചയും ജീവനക്കാരുടെ ശമ്പളരഹിത സേവനങ്ങളും വാർത്തകളിൽ നിറഞ്ഞു നിന്നത്. അവരോടു തോന്നിയ അനുകമ്പ പൊതു സമൂഹത്തിൽ പ്രകടിപ്പിക്കുമ്പോൾ പാർട്ടിക്കാരായ പല സുഹൃത്തുക്കളും അതിന് പ്രതികൂലമായി പറയുന്നതിന് സാക്ഷ്യം വഹിച്ചു.  പുതിയ സ്ഥലം മാറ്റത്തിൽ പുതിയ സ്കൂളിലെത്തി, സൗകര്യപ്രദമായ യാത്ര കെ എസ് ആർ ടി സി ബസിലായിരുന്നു, പിന്നെയും ബസുകളിൽ മാറി സഞ്ചരിക്കേണ്ടി വന്നു. ചില ദിവസം സൂപ്പർ ഫാസ്റ്റ് കിട്ടും, ചിലപ്പോൾ സ്വിഫ്റ്റ് ബസിൽ രാജകീയമായി യാത്ര ചെയ്യാം. ചിലപ്പോൾ ഫാസ്റ്റ് പാസഞ്ചറിൽ മെല്ലെയുള്ള യാത്ര. ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ ചേച്ചിയെ എന്നും കാണുന്നത് കൊണ്ടാകും, കാണുമ്പോൾ അവർ ഒന്ന് മനോഹരമായി ചിരിക്കും.  പതിവായി ആ കെ…

Read More

ശാന്തമായി ഒഴുകി കൊണ്ടിരിക്കുന്ന സെയിൻ നദി. അതിന് കുറുകെ കെട്ടിയിരുന്ന പുതിയ പാലത്തിന്റെ കൈവരിയിൽ പിടിച്ചു നിൽക്കുകയാണ് നിരഞ്ജൻ. കേരളത്തിൽ നിന്നും നല്ലൊരു ഭാവി തേടി പോയ ഒരു സാധാ മലയാളി. ചുറ്റുപാടുമുള്ള വെളിച്ചം വെള്ളത്തിൽ തട്ടി പ്രതിഫലിക്കുന്ന മനോഹരമായ കാഴ്ച. അവനങ്ങനെ നോക്കി നിന്നു അതാസ്വദിക്കുകയാണ്. ജീവിതം അവസാനിപ്പിക്കാനാണ് താൻ പാലത്തിൽ കയറിയതെന്ന സത്യം അവൻ ആ നിമിഷത്തിൽ വിസ്മരിച്ചു. അത്ര മനോഹരമാണ് ജലോപരിതലത്തിലെ പ്രകാശത്തിന്റെ പ്രതിഫലനം. അവനെപ്പോലെ ഏതൊരു കലാകാരൻ്റേയും മനസ്സിനെ ആകർഷിപ്പിക്കുന്നത്.  പാലത്തിന്റെ മറുകരയിൽ ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു. അവളും നദിയിലേക്കു തന്നെ ഉറ്റുനോക്കി കൊണ്ട് നിൽക്കുകയായിരുന്നു. ഒരു പക്ഷെ അവളും തന്നെ പോലെ ജീവിതം അവസാനിപ്പിക്കാൻ വന്നിട്ട് നദിയുടെ മാസ്മരിക സൗന്ദര്യം കണ്ടു ഭ്രമിച്ചു നിൽക്കുകയായിരിക്കും. അവൻ അവളെ നോക്കി. നീളൻ വൂളൻ കോട്ടും, മഫ്ളറും ക്യാപ്പും അണിഞ്ഞ ഒരു ചെറുപ്പക്കാരി. മുഖം അത്ര വ്യക്തമല്ല. അരണ്ട വെളിച്ചത്തിൽ തെളിഞ്ഞ ലോലമായ രൂപം കാണാം. അവൻ…

Read More

  വിനയ് നല്ല ഉറക്കത്തിലായിരുന്നു. ടാക്സി ഡ്രൈവറായ വിനയൻ മൂന്നാർ വരെ ഒരു ഓട്ടം കഴിഞ്ഞു വന്നു കിടന്നതാണ്. ഫോൺ റിങ്ങ് ചെയ്തതൊന്നും അവൻ കേട്ടതേയില്ല. മൂന്നോ നാലോ കോൾ വന്നു കട്ട് ആയി. ഇടയ്ക്കു ഒന്ന് മൂത്രം ഒഴിക്കാൻ എഴുന്നേറ്റപ്പോൾ ഫോണിൽ കുറെ മിസ്സ്ഡ് കോളുകൾ. അമേരിക്കയിൽ നിന്നും സുഹൃത്ത് തരുൺ തോമസാണ്.    വിനയൻ, സെയ്ദാലി, തരുൺ, മഞ്ജു ജോസഫ് നാലുപേരും ബാല്യകാല സുഹൃത്തുക്കളാണ്. ഓട്ടോ ഡ്രൈവറുടെ മകനായ വിനയനും ഇറച്ചി വെട്ടുകാരന്റെ മകനായ സെയ്ദാലിയും കപ്യാരുടെ മകളായ മഞ്ജുവും പ്രസിദ്ധനായ ക്രിമിനൽ വക്കീലായ തോമസ് കുര്യന്റെ മകനായ തരുണും പത്താം ക്ലാസ് വരെ ഒന്നിച്ചായിരുന്നു. തന്റെ അപ്പന്റെയും വീട്ടുകാരുടെയും എതിർപ്പിനെ മറികടന്നാണ് തരുൺ ഈ മൂവർ സംഘത്തിനോടുള്ള സൗഹൃദം നിലനിർത്തിയത്.    എൻജിനീയറിങ്ങ് കഴിഞ്ഞു അമേരിക്കയിൽ നല്ലൊരു ജോലി കിട്ടി തരപ്പെട്ടപ്പോൾ തരുണിൻ്റെ സ്വഭാവത്തിൽ മാറ്റം വരുമെന്നാണ് വിനയൻ കരുതിയത്. എല്ലാ ആഴ്ചയും വീഡിയോ കോളും വർഷത്തിലൊരിക്കൽ…

Read More