Author: Nisha Pillai

  ആനി രാവിലത്തെ കുർബാനയ്ക്ക് പള്ളിയിലേക്ക് ഇറങ്ങി. ഇന്നവൾ ഒറ്റക്കാണ്, എന്നും കൂടെ അപ്പനും അമ്മച്ചിയും ഉണ്ടാകാറുണ്ട്. ഇന്ന് അപ്പന് വലിവ്കൂടിയിട്ടുണ്ട്, അമ്മച്ചി ചൂട് കട്ടൻ കാപ്പി കുടിയ്ക്കാൻ കൊടുത്ത് അപ്പൻ്റെ നെഞ്ച് തടവി കൊടുത്തു. ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ അപ്പൻ കേൾക്കില്ല. വെയിൽ ഉദിക്കുമ്പോഴെല്ലാം ശരിയാകുമെന്ന് പറയുന്നത് കേട്ടു. അപ്പന് ആശുപത്രി പേടിയാണ്, അപ്പൻ്റെ ഈ അവസ്ഥയിൽ അഡ്മിറ്റാക്കും എന്ന് പേടി.  പള്ളിയിലേക്കുള്ള വഴി വിജനമാണ്. വഴിയിൽ ആകെയുള്ളത് ഹരിയേട്ടന്റെ ചായക്കടയാണ്. നാട്ടിലെ എല്ലാവരുടെയും സഹായിയാണ് ഹരിയേട്ടൻ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും ബി എഡും ഒക്കെ എടുത്തെങ്കിലും ഹരികൃഷ്ണന് ഇതുവരെ ഒരു ജോലി തേടാൻ കഴിഞ്ഞില്ല, എന്നാലും ഹരിയ്ക്ക് നിരാശ ഒന്നുമില്ല.  രാവിലെ അയാൾ ചായക്കടക്കാരൻ ഹരിയായി മാറും. അച്ഛനെയും അമ്മയെയും കടയിൽ സഹായിക്കും. ചുരം കയറി പോകുന്ന തൊഴിലാളികളുടെ വണ്ടികളൊക്കെ ഹരിയുടെ കടയിലെ സ്ഥിരം പറ്റുകാരാണ്. പത്തു മണി കഴിഞ്ഞാൽ പിന്നെ പ്ലംബർ ഹരിയാണ്. ഞായറാഴ്ചകളിൽ, പാരലൽ കോളജ്…

Read More

ആദ്യഭാഗം പദ്മിനിയുടെ ഓർമ്മകളെ ചികയാൻ നടന്ന ആദർശ്, സ്വന്തം അനുഭവങ്ങളെ കുടഞ്ഞ് പുറത്തേയ്ക്കിട്ടിട്ട് ഇപ്പോൾ സ്വയം വിഷമിയ്ക്കുകയാണ്. ഫ്ലാറ്റിലിരുന്ന് കുറച്ച് കരഞ്ഞ് കഴിഞ്ഞപ്പോൾ അവനൊരു ആശ്വാസം തോന്നി. അഫ്രയുണ്ടായിരുന്നെങ്കിൽ ഈ ഒറ്റപ്പെടൽ ഉണ്ടാകുമായിരുന്നില്ല. അടിച്ചമർത്താൻ ശ്രമിയ്ക്കുമ്പോഴാണ് ഓർമ്മകൾ ഭാരമാകുന്നത്, ഓർമ്മകളെ അതിന്റെ വഴിക്ക് വിടുക, അതാണ് നല്ലതെന്നവന് തോന്നി. രാമേട്ടനെ വിളിച്ചു, ആ ശബ്ദം കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി. മൂന്നാഴ്ച കഴിയുമ്പോൾ ആദർശ് നാട്ടിലേയ്ക്ക് വരുന്നുണ്ടെന്നറിയിച്ചപ്പോൾ അമ്മയ്ക്ക് ഭയങ്കര സന്തോഷം ആയെന്ന് രാമേട്ടൻ അവനെ അറിയിച്ചു. ഫോൺ വച്ചപ്പോൾ ഉടനെ രൂപാലിയുടെ വിളി വന്നു. സ്വരത്തിൽ സഹതാപം കലർത്താതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചിരുന്നു. നാളെ വൈകിട്ട് കാണാമെന്ന് അവൾക്ക് ഉറപ്പ് കൊടുത്തു. അന്നത്തെ വിശേഷങ്ങൾ അഫ്രയെ ടെക്സ്റ്റ് വഴി അറിയിച്ചു. ഉറങ്ങി ഉണർന്നപ്പോൾ അമ്മയെ കാണണമെന്ന് ഭയങ്കരമായി ആഗ്രഹം തോന്നി. രാമേട്ടനെ വിളിച്ചു. ‘രാമേട്ടാ, ഫോൺ അമ്മയ്ക്കൊന്നു കൊടുക്കാമോ. ” കുറെ നേരത്തെ നിശ്ശബ്ദതക്കു ശേഷം അങ്ങേത്തലക്കൽ അമ്മയുടെ ശബ്ദം…

Read More

ആദ്യഭാഗം ആറു മണിക്ക് പത്ത് മിനിറ്റുള്ളപ്പോഴേ അവൻ പദ്‌മിനിയുടെ വീടിന് മുന്നിലെത്തി.ട്രാഫിക്ക് ബ്ലോക്കിനെ പേടിച്ചു അവൻ ബൈക്കിലാണ് പുറപ്പെട്ടത്.ഡോറിൽ ബെല്ലടിച്ചപ്പോൾ വന്ന് വാതിൽ തുറന്നു തന്നത് രൂപാലിയാണ്.രാവിലെ കണ്ടത് പോലെയല്ല,കുളിച്ചു ഈറനായ മുടിയോടെ , കറുത്ത കുർത്തയും വെളുത്ത പലാസോയും ധരിച്ചിരുന്നു.മോഡേൺ വേഷങ്ങളേക്കാൾ അതവൾക്കു നല്ലത്‌ പോലെ യോജിക്കുന്നുണ്ടായിരുന്നു.അവൾക്കു നീളൻ മുടി കൂടി ഉണ്ടായിരുന്നെങ്കിൽ എന്നവൻ ഭാവനയിൽ കണ്ടു.അവന്റെ തുറിച്ചു നോട്ടം അവളിൽ അസ്വസ്ഥത ഉണ്ടാക്കി. “എന്താ.?” “‘അമ്മ ഓഫീസിൽ നിന്നും വന്നില്ലേ ?” “ഉവ്വ്,മൗഷ്മി….,അമ്മയെവിടെ?” അവൾ ജോലിക്കാരിയെ വിളിച്ചു ചോദിച്ചു. “പൂജാമുറിയിൽ ആണ്.” “രണ്ട് കോഫി കൊണ്ട് വരൂ.” കണ്ണുകൾ കൊണ്ട് അതാരാണ് എന്നവൻ അന്വേഷിച്ചു. “അമ്മയുടെ പുതിയ മകളാണ്.നേപ്പാളിക്കുട്ടിയാണ്.ലൈംഗികതൊഴിലിന് പന്ത്രണ്ട് കുട്ടികളെ അതിർത്തി കടത്തി കൊണ്ട് വന്നതാണ്.അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ടു.പോലീസ്കാരൻ രക്ഷിച്ച് ഇവിടെ കൊണ്ടെത്തിച്ചു.രേഖകളൊന്നും കൈവശമില്ല, പ്രായപൂർത്തിയായതുമില്ല.ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണ്.നാട്ടിൽ തിരികെ കൊണ്ട് വിടാമെന്ന് വച്ചാൽ വീട്ടുകാർ തന്നെ വീണ്ടും വിൽക്കുമെന്നാ അവള് പറയുന്നത്.” “കഷ്ടമാണ്!!!,പണത്തിനും സുഖത്തിനും വേണ്ടിയുള്ള…

Read More

ആദ്യഭാഗം രാത്രി മുഴുവൻ ഉറങ്ങാതെ കാത്തിരുന്നിട്ടും രൂപാലി വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തില്ല.   അവളെ വിളിക്കാൻ തോന്നിയതുമില്ല, എന്തോ, അവൻ്റെ ഈഗോ സമ്മതിക്കുന്നില്ല.   രാവിലെ അഫ്ര വിളിച്ചപ്പോൾ ഇനിയെന്ത് എന്ന ചോദ്യം അവളുന്നയിച്ചു.   “അറിയില്ല, ഈ പ്രോജക്ട് ഞാൻ വിടും. ”   “നിരാശ വേണ്ട. ഞാൻ ഒന്നും കൂടെ ശ്രമിയ്ക്കാം. ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴി. ”   “എനിക്ക് വല്ലാത്തൊരു നിരാശ തോന്നുന്നു, നീ അടുത്ത് ഉണ്ടായിരുന്നെങ്കിൽ… ”   “ഞാനുണ്ടല്ലോ എപ്പോഴും നിന്റെ കൂടെ. ഇന്ന് നീ റെസ്റ്റ് എടുക്കൂ. നാളെ ഉണരുമ്പോഴേക്കും എല്ലാം ശരിയാകും. ”   പകൽ വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ല. ഓഫീസിൽ പോകാനായി ഇറങ്ങി. ജുഹുവിലെത്തിയപ്പോൾ കടൽത്തീരത്ത് കുറച്ചിരിക്കണമെന്ന് തോന്നി. പണ്ട് അമ്മയും മീരയുമായി ബീച്ചിലെത്തിയതും മണൽക്കൊട്ടാരമുണ്ടാക്കിയതും, അവൾ ബീച്ചിൽ വിൽക്കുന്ന വില കുറഞ്ഞ ഐസ്ക്രീം വാങ്ങാൻ വാശി പിടിച്ചതും അവളുടെ ചെവിയ്ക്ക് കിഴുക്ക് കൊടുത്തതും, വേദന സഹിക്കാൻ വയ്യാതെ അവൾ…

Read More

ആദ്യഭാഗം കഫേ ബ്ലെസ്സ്ഡ് ബീനിൻ്റെ കാർ പാർക്കിംഗിൽ കാർ നിർത്തിയിട്ട് ആദർശ് തൻ്റെ മുടിയിഴകൾ ഒതുക്കി കോതി വച്ചു. രണ്ട് പെൺകുട്ടികൾ സൈക്കിളിൽ വന്ന്, കഫേയിലെ സെക്യൂരിറ്റിയോട് ഒഴിവാക്കപ്പെട്ടവരുടെ പറുദീസ എവിടെയെന്ന് അന്വേഷിച്ചു. അയാൾ കെട്ടിടത്തിൻ്റെ മുകളിലേയ്ക്ക് വിരൽ ചൂണ്ടി. അവരുടെ പിറകിൽ അവനും നടന്നു. കഫേയിലെ നീണ്ട ഹാൾ, പല പ്രായത്തിലുള്ള ആളുകൾ നിറഞ്ഞിരുന്നു. മൂന്ന് മണി, എല്ലാവർക്കും കോഫീ ടൈം ആയിരിക്കുന്നു. സന്ദർശകരെല്ലാം ജോഡികളായിരുന്നു, ഒരാണിന് ഒരു പെണ്ണും വീതം. ഒരു മൂലയിലിരുന്ന് രൂപാലി വായിക്കുന്നുണ്ടായിരുന്നു, അവളൊറ്റയ്ക്കായിരുന്നു. അവളുടെ കയ്യിലിരുന്നത് ഓസ്‌ട്രേലിയൻ എഴുത്തുകാരൻ മാർക്കസ് സുസാക്കിന്റെ നോവലാണ്, “ദി ബുക്ക് തീഫ്. ”   ലോകമഹായുദ്ധസമയത്ത് നാസി ജർമ്മനിയിൽ നടന്ന ഒരു കഥ. യുദ്ധത്തിന്റെ ഇരകളുടെ ലോകത്തു “മരണം” ഒരു മൂർത്തമായ കാര്യമായി ആ ബുക്കിൽ വ്യക്തമാക്കിയിരിന്നു.    “സ്പർശനീയമായ മരണം. ”   അവനെ കണ്ടപ്പോൾ അവൾ മുഖമുയർത്തി പുഞ്ചിരിച്ചു.    “ആദർശ് എപ്പോഴെങ്കിലും മരണത്തെ സ്പർശിച്ചിട്ടുണ്ടോ…

Read More

ആദ്യഭാഗം രാവിലെ അഫ്രയെ വിളിച്ചപ്പോൾ അവൾ ഫോൺ കട്ട് ചെയ്തു. അർമാൻ അടുത്ത് ഉണ്ടെങ്കിൽ അവളങ്ങനെ ചെയ്യുന്നത് പതിവാണ്. അപ്പോഴൊക്കെ ആദർശ് പിണങ്ങാറുണ്ടായിരുന്നു, അല്ല പിണക്കം നടിക്കാറുണ്ടായിരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞ് അവൾ അവനെ തിരിച്ചു വിളിച്ചു.  “എന്തായി, നീ തനിമയെ പോയി കണ്ടോ. ” “ഓഹ് വേണ്ട, ഞാനൊന്നും പോകുന്നില്ല. നിനക്ക് നിന്റെ കുടുംബം. നീ ഫോൺ വച്ചിട്ട് പൊയ്ക്കോ. ” “അങ്ങനെ പിണങ്ങല്ലേ, അർമാന് ഇന്ന് മുതൽ ജോലി സമയം മാറ്റമാണ്, ഞാൻ അത് നിന്നോട് പറയാൻ മറന്നു. നമ്മുടെ ബന്ധം അവനിഷ്ടമല്ല എന്നറിയില്ലേ. ” “എടീ അങ്ങനെ ഞാൻ നിന്നോട് പിണങ്ങുമോ, അപ്പോൾ നീ എനിക്കൊരു ആൾ ദ ബെസ്റ്റ് പറഞ്ഞേ, ഞാൻ സേവിയേഴ്സ് കോളേജിൽ പോകാൻ പോകുന്നു. ” “ആൾ ദ ബെസ്റ്റ് ഡിയർ. ” ആദർശ് തനിമയോടൊപ്പം കോളേജ് ക്യാൻ്റീനിലേയ്ക്ക് നടന്നു, രൂപാലിയെ തേടി നടക്കുമ്പോൾ രൂപാലി എന്ന് പേരിന്റെ അർത്ഥം അവനോർക്കുകയായിരുന്നു. “രൂപഭംഗി…

Read More

­ആദ്യഭാഗം പൂക്കളെയും പൂമ്പാറ്റകളെയും നിഷ്കളങ്കയായ പെൺകുട്ടിയായിരുന്നു അഫ്ര. അവളുടെ ചെറുപ്പകാലം ദുരിതപൂർണ്ണമായിരുന്നു. ക്രൂരനായ അവളുടെ അബ്ബയുടെയും അയാളുടെ കൂട്ടുകാരുടെയും നിഴൽ പോലും അവളിൽ പതിയാത്ത വിധം അവളുടെ ഉമ്മ ശ്രദ്ധിച്ചിരുന്നു. അബ്ബയുടെ വസൂരി കലകൾ നിറഞ്ഞ ക്രൂരമായ മുഖവും ചുവന്ന കണ്ണുകളും പല രാത്രികളിലും ബാലികയായ അഫ്രയുടെ ഉറക്കം കെടുത്തിയിരുന്നു. അബ്ബയും ശിങ്കിടികളും കുടിച്ച് ബോധം കെട്ട് വരുന്ന രാത്രികളിൽ ആ ഉമ്മ മകളെയും കൊണ്ട് സമീപത്തെ വീടുകളിൽ ഒളിക്കും.  നഗരത്തിലെ കുപ്രസിദ്ധമായ ഗ്യാങ്ങിലെ, ലഹരിക്കടിമകളായ ഗ്യാങ്ങ് മെമ്പേഴ്സിന് ബാലികയായാലും വയോധികയായാലും സമമാണ്. വികാരത്തിന്റെ ഉത്തുംഗാവസ്ഥയിൽ അമ്മ പെങ്ങന്മാരെ പോലും വേർതിരിച്ചറിയാൻ കഴിയാത്ത നീച ജന്മങ്ങളാണവർ.  അഫ്ര, അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. എല്ലാ ക്ലാസ്സുകളിലും അവൾ ഒന്നാമതായി പഠിച്ചു വന്നു. ആംഗലേയ സാഹിത്യത്തിൽ ഡോക്റേറ്റ് എടുത്ത് അദ്ധ്യാപികയാവാനായിരുന്നു അവളുടെ മോഹം. പ്ലസ് ടുവിന് അവൾ നേടിയ ഉയർന്ന റിസൽട്ടൊന്നും അവളുടെ അബ്ബ ഗൗനിച്ചില്ല. കൂട്ടുകാരികൾ കോളേജിൽ അഡ്മിഷൻ നേടി പോയപ്പോൾ രണ്ടു…

Read More

ആദ്യഭാഗം രാവിലെ തന്നെ അഫ്രയുടെ വിളി വന്നു. അവളുടെ കൂട്ടുകാരി തമന്നയുടെ സഹോദരി തനിമ “ബിയോണ്ട് ദ സ്ട്രീറ്റ്സ് ” ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. അവൾ സേവിയേഴ്സ് കോളേജിൽ കംപ്യൂട്ടർ ഫാക്കൽറ്റിയാണ്. അവളെ ചെന്ന് കണ്ടാൽ, അവൾ വഴി പദ്മിനിയുടെ മകൾ രൂപാലിയെ പരിചയപ്പെടാം.  ഓഫീസിൽ കയറിയിട്ട് നേരെ സേവിയേഴ്സ് കോളേജിൽ പോകാമെന്ന് കരുതി. സുധീർ സാർ കാബിനിൽ എത്തിയതേയുള്ളൂ. സാറിന് രാവിലെ കാബിനിലെ, ഭിത്തിയിൽ തൂക്കിയിട്ടിരുന്ന സലീം ചാച്ചയുടെ ഛായാചിത്രത്തിന് മുന്നിൽ ഒരു ചന്ദനത്തിരി കത്തിച്ച് വയ്ക്കുന്ന ശീലം തുടക്കം മുതലേയുണ്ട്. നല്ല മൂഡിലാണെങ്കിൽ തമാശയൊക്കെ ആസ്വദിക്കുന്ന സരസനാണ് ബോസ്.  ” ബോസ് എത്ര പുകച്ച് ചാടിക്കാൻ നോക്കിയിട്ടും സലീം ചാച്ച പോകുന്നില്ല, അല്ലേ?. ” ബോസ് ചിരിച്ചു.  ” സലീം ചാച്ച എന്നും കൂടെ വേണമെന്ന് കരുതിയാണ് ഞാൻ അദ്ദേഹത്തെ ഓർമ്മകളിൽ സൂക്ഷിക്കുന്നത്. ” സുധീർ സാർ കുറെ നേരം ചാച്ചായുടെ ചിത്രത്തിന് മുന്നിൽ നിന്നു. പിന്നെ കസേര…

Read More

ആദ്യഭാഗം ഏകദേശം പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സുധീർ ബാബുവെന്ന ബോസ് വന്നു ചേർന്നു.വേൾഡ് റ്റുഡേയുടെ പത്രാധിപർ.വെള്ള പൈജാമയിലും കുർത്തയിലും ആ ഇരുണ്ട മനുഷ്യൻ വളരെ സുന്ദരനായി കാണപ്പെട്ടു.ഒരു പക്ഷേ ഈ മനുഷ്യനില്ലായിരുന്നുവെങ്കിൽ തൻ്റെ ജീവിതം മറ്റൊന്നായേനെ.കൂടുതൽ ആലങ്കാരികമായി പറഞ്ഞാൽ അവൻ്റെ തലതൊട്ടപ്പൻ, ആദർശിൻ്റെ ഗോഡ് ഫാദറാണയാൾ. കേരളത്തിൽ നിന്നും ഒരു രാത്രി കള്ളവണ്ടി കയറുമ്പോൾ മുംബൈ അവന് അപരിചിതമായിരുന്നു.കയ്യിലൊരു ജേർണലിസം ബിരുദവും ,കുറച്ച് പൈസയും മാത്രമാണ് മുതൽക്കൂട്ട്.മീരയുടെ ആഭരണങ്ങൾ വിറ്റ് കിട്ടിയ പൈസ.അതും രാമേട്ടൻ്റെ മേശയിൽ നിന്ന് കട്ടെടുത്തത്.രാമേട്ടന് ഇഷ്ടമില്ലാതിരുന്നിട്ടും അമ്മയുടെ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് രാമേട്ടനെ കൊണ്ട് സ്വർണം വിൽപ്പിച്ചത് ദുഷ്ടലാക്കോടെയാണ്. പണം തീർന്ന് പട്ടിണി ആയ ദിവസങ്ങൾ ,ജോലി തേടി കയറിയിറങ്ങാത്ത സ്ഥാപനങ്ങളും പരസ്യ ഏജൻസികളുമില്ല.സുധീർ സാർ കാബിനിൽ നിന്നിറങ്ങുമ്പോഴാണ് ആദർശ് ഫ്രണ്ട് ഓഫീസിൽ എൻക്വയറി നടത്തി മടങ്ങിയത്.സുധീർ സാറിന് മുന്നിൽ തല കറങ്ങി വീണ ചെറുപ്പക്കാരനെ അദ്ദേഹത്തിന്റെ കാറിലാണ് അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചത്.അന്നദ്ദേഹം അത്ര വലിയ പത്ര…

Read More