Author: Nisha Pillai

കുറിപ്പ് : ഏതു കഥക്കും ഭാവനയെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്.  കാദംബരി കുളിച്ചു കഴിഞ്ഞു വന്നിട്ടും ശരണ്യ ജനലിന്റെ അടുത്ത് അതേയിരുപ്പ് തന്നെയായിരുന്നു. ഈയിടെയായി അവൾ അസ്വസ്ഥയാണ്. ഒന്നിലുമൊരു ശ്രദ്ധയില്ല. അവൾക്കേറ്റവും ഇഷ്ടമുള്ള ഫിൽറ്റർ കോഫിയുമായി അടുത്ത് ചെന്നിരുന്നു. കോഫീ കപ്പ് അവളെ ഏൽപ്പിക്കുമ്പോൾ കാദംബരി ഇങ്ങനെ പറഞ്ഞു.  “ഷാരു നിനക്ക് എന്ത് പറ്റി, ഒന്നിലുമൊരു ശ്രദ്ധയുമില്ല. ഇന്നലെ ലൈബ്രറിയിൽ നിന്റെ തൊട്ടടുത്തിരുന്ന എന്നെ നീ കണ്ടത് പോലുമില്ല. എന്താ പറ്റിയെ ? എന്തായാലും എന്നോട് പറഞ്ഞു കൂടെ. ഡിഗ്രി മുതൽ ഒരേ അപാർട്ട്മെൻറ് പങ്കു വയ്ക്കുന്ന നമ്മള് തമ്മിൽ ഇത്രേം രഹസ്യം വേണോ. അതോ ഇനി പ്രേമമെങ്ങാനും തലയ്ക്കു പിടിച്ചോ?ആരാ നിന്റെ മനസ്സിൽ?” പെട്ടെന്ന് കണ്ണ് നിറഞ്ഞ ശരണ്യ അവളുടെ തല കാദംബരിയുടെ മടിയിലേക്കു ചായ്ച്ചു.  “നിന്നോട് എങ്ങനെ പറയുമെന്നോർത്താ. നിന്നോട് ഞാനൊന്നും ഒളിക്കാറില്ലല്ലോ. ഞാനൊരു തെറ്റ് ചെയ്തു കുറ്റബോധം എന്നെ വേട്ടയാടുന്നു. അതിലുപരി അതേ അബദ്ധം നിനക്ക് പറ്റാതിരിക്കാനുള്ള മുൻകരുതലാണ്.…

Read More

കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ വച്ച് കാണാമെന്ന് ഞാനാണ് പെട്രോ പരസ്കോവിനോട് നിർദേശിച്ചത്. വിശാലമായ ഉദ്യാനത്തിൽ കാറ്റും കൊണ്ടിരിയ്ക്കാൻ രസമായിരുന്നു. ഈയിടെയായി ആരെയെങ്കിലും വീർപ്പ്മുട്ടിക്കുന്നത് പോലെ സ്നേഹിക്കാൻ തോന്നുന്നു. പക്ഷേ ആരെയും വേദനിപ്പിക്കാനും വയ്യ. പെട്രോ പരസ്ക്കോവ് ഒരു ഗ്രീക്ക് ഡോക്യുമെന്ററി നിർമ്മാതാവാണ്. അദ്ദേഹത്തിൻ്റെ ഒരു പുതിയ പദ്ധതിയുമായി കനകക്കുന്ന് കൊട്ടാരം സന്ദർശിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തെ അനുഗമിക്കാനായി ഒരു ചരിത്രകാരിയെ ഇൻ്റർനെറ്റിൽ തിരഞ്ഞപ്പോൾ ആകസ്മികമായി എൻ്റെ പേര് കാണുകയും എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. നല്ലൊരു തുക പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. മുപ്പത്തിയെട്ടുകാരനായ പെട്രോയ്ക്ക് നാൽപതുകാരിയായ മാർഗ്ഗദർശി. വിചിത്രമായ പെട്രോയുടെ നിർദ്ദേശത്തെ എൻ്റെ ഭർത്താവ് ശക്തമായി എതിർത്തെങ്കിലും ഞാൻ കൂടെ പോകാൻ തീരുമാനിച്ചു. കൊളോണിയൽ കാലഘട്ടത്തിലെ വാസ്തു വിദ്യാ അവശിഷ്ടങ്ങളെക്കുറിച്ച് ഞാൻ വളരെയധികം ഗവേഷണം നടത്തിയിരുന്നു. തിരുവിതാംകൂർ രാജാക്കൻമാർ സസ്യാഹാരികളായിരുന്നു. അവർ അതിഥി സൽക്കാരത്തിനും മാംസാഹാരങ്ങൾ വിളമ്പാനുമൊക്കെ കനകക്കുന്ന് കൊട്ടാരം ഉപയോഗിച്ചിരുന്നതായി ഞാനെന്റെ ഗവേഷണ പ്രബന്ധത്തിലെഴുതിയിരുന്നു. അതിലൂടെയാണ് പെട്രോ എൻ്റെ പേര് കണ്ടെത്തിയത്,…

Read More

ജോലി കഴിഞ്ഞു തളർന്നു വന്ന നിതിൻ, കിടക്കയിലേക്ക് മറിഞ്ഞു വീണു. ഫോണിൽ അമ്മയുടെ കുറെ മിസ്സ്ഡ് കാളുകൾ കണ്ടിരുന്നു, തിരികെ വിളിക്കാൻ തോന്നിയില്ല, പണത്തിന് എന്തെങ്കിലും ആവശ്യമുണ്ടായിരിക്കും. അതിനു മാത്രമാണ് ഇപ്പോൾ അമ്മയുടെ വിളി വരുന്നത്.    പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല അമ്മ. അമ്മയ്ക്ക് ഏറ്റവും ഇഷ്ടം അവനെയായിരുന്നു, വീട്ടിലെ ഇളയ മകനായിരുന്നു, അമ്മയുടെ പൊന്നോമന.    അമ്മയും അച്ഛനും രണ്ടു ചേച്ചിമാരും അടങ്ങിയ ഒരു സന്തുഷ്ട കുടുംബമായിരുന്നു അവൻ്റേത്. അന്നൊക്കെ വീട്ടിൽ എന്നും സന്തോഷമായിരുന്നു. മൂത്ത ചേച്ചിയുടെ കല്യാണ ശേഷമാണു എല്ലാം മാറി മറിഞ്ഞത്. വരൻ അമേരിക്കൻ ജോലിക്കാരനായത് കൊണ്ട് ധാരാളം സ്ത്രീധനം നൽകിയാണ് ചേച്ചിയുടെ വിവാഹം നടത്തിയത്. കയ്യിലുള്ളതും കടം വാങ്ങിയതും കൊണ്ട് വിവാഹം ആർഭാടമായി നടത്തി. വിവാഹ ശേഷം ചേച്ചിയും അളിയനും അവരുടെ കാര്യം നോക്കി അമേരിക്കയിലേക്ക് പോയി. പിന്നീട് അവർക്ക് വീടുമായി ഒരു ബന്ധവും ഉണ്ടായില്ല. കടം തന്നവർ വീട്ടിൽ കയറിയിറങ്ങാൻ തുടങ്ങി.    “കൊക്കിനു…

Read More

ക്യാബിനിലേയ്ക്ക് എഡിറ്റർ മനോഹരൻ കയറി ചെല്ലുമ്പോൾ മാനേജർ സുരേഷ് തന്റെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന ഒരു കഥ എഡിറ്റ് ചെയ്യുകയായിരുന്നു. അയാളെ കണ്ടു സുരേഷ് മെല്ലെ തലയുയർത്തി. നേരിയ പുഞ്ചിരി സുരേഷിന്റെ മുഖത്ത് തെളിഞ്ഞു.    “പുതുവത്സര ദിനമാണ്, അവധി തരണം. ഇതല്ലേ പതിവ് പല്ലവി. ”   “അതെ, സാർ. ”   “വേണുവും സ്റ്റാൻലിയും നേരത്തേ പോയല്ലോ, താൻ വൈകിയതെന്തേ ? താൻ പൊയ്ക്കോ, രണ്ടാം തീയതി ഇങ്ങു വന്നേക്കണം. രണ്ടു മൂന്നു ബുക്കുകളുടെ വർക്ക് പെന്റിങ്ങ് ആണ്. ഗബ്രിയേൽ ഉണ്ടല്ലോ, പക്ഷെ എപ്പോഴും ഒരാളെ മാത്രം ആശ്രയിച്ചാൽ എങ്ങനെയാണ്. ”   “വേണുവും സ്റ്റാൻലിയും പോയിട്ടില്ല. പക്ഷെ….. അതല്ല സാർ, ഗബ്രിയേലിനെ കാണാനില്ല. ഉച്ചവരെ പ്രസ്സിൽ ഉണ്ടായിരുന്നു. ഇപ്പോൾ അവൻ്റെ ഫോണും സ്വിച്ച് ഓഫ് ആണ്. ”   “കാണാനില്ലെന്നോ, താൻ എന്താണീ പറയുന്നത്. അവനെവിടെ പോകാനാണ്. ?”   അദ്ദേഹം തന്റെ ഫോണെടുത്തു ഗബ്രിയെ വിളിച്ചു കൊണ്ടിരുന്നു.…

Read More

മുല്ലവള്ളിയും തേൻമാവും ഒന്നിച്ചൊരു യാത്ര തുടങ്ങി. മുല്ലയെ ഊട്ടാതെ തേൻമാവും തേൻമാവിനെ ഉടുപ്പിക്കാതെ മുല്ലയും ഉറങ്ങിയിരുന്നില്ല. രണ്ട് പേരും ഏകോദര സഹോദരൻമാരെ പോലെ, നല്ല സതീർത്ഥ്യരായി വാണു വന്നു. മുല്ല പൂമ്പൊടിയേറ്റ് തേൻമാവിനൊരു ജനിതകമാറ്റം. കായ്ച മാങ്ങയിലൊക്കെ മുല്ലപ്പൂവിന്റെ നറുമണം. മുല്ല വള്ളിയാകട്ടെ മൽസരിച്ച് പൂത്തുലഞ്ഞ് വർഷം മുഴുവൻ പൂക്കൾ നൽകി. മാവ് വെട്ടി മാറ്റാനെത്തിയ മരം വെട്ടുകാരന് അവരുടെ സൗഹൃദം കണ്ട് മാനസാന്തരമുണ്ടായി. മുല്ലയെ വെട്ടിയാൽ മാവും, മാവിനെ വെട്ടിയാൽ മുല്ലയും നിലം പതിയ്ക്കും. അതിനാൽ വെട്ടേണ്ട എന്നയാൾ തീരുമാനിച്ചു. അയാളുടെ മനം മാറ്റത്തിൽ സന്തുഷ്ടയായ മുല്ല അയാൾക്കൊരു മനോഹരമായ മുല്ലമാല സമ്മാനിച്ചു. തേൻമാവാകട്ടെ ഒരു കുട്ട നിറയെ പഴുത്ത തേൻ മാങ്ങ നൽകി. പിണങ്ങി നിന്ന ഭാര്യയുമായി രമ്യതയിലെത്താൻ ആ സമ്മാനങ്ങൾ കൊണ്ടയാൾക്ക് സാധിച്ചു. ഇനിയൊരിക്കലും ഒരു മരവും വെട്ടി നശിപ്പിക്കില്ലയെന്നയാൾ തേൻ മുല്ലയോടും വള്ളിമാവിനോടും പ്രതിജ്ഞ ചെയ്തു.

Read More

കൃഷ്ണാ, ഇന്ന് പുലർകാലത്ത് ഉണർന്നെഴുന്നേറ്റപ്പോൾ നിന്നെ എൻ്റെയടുത്ത് കണ്ടില്ലല്ലോ.  ഇന്നലെ സായാഹ്നത്തിൽ, വൃന്ദാവനത്തിൽ നമ്മളൊന്നിച്ചായിരുന്നില്ലേ കൃഷ്ണാ, തന്ത്രപൂർവം നീ മറ്റുള്ള ഗോപികമാരെ തിരികെ അവരുടെ ഭവനങ്ങളിലേക്ക് പറഞ്ഞയക്കുമ്പോൾ, ആരും കാണാതെ ഞാനാ വള്ളിപ്പടർപ്പിനരികിൽ ഒളിച്ചു നില്ക്കുകയായിരുന്നു. മന്ദാകിനിയും വൈഷ്ണവിയും എന്നെ കണ്ട് പിടിക്കുമോയെന്ന പേടിയോടെ…  “നാം വല്ലാതെ ക്ഷീണിച്ചു ഇനി നാളെ കാണാം” എന്ന് നീ പറഞ്ഞത് മന്ദാകിനിക്കു വിശ്വാസമായില്ലെന്ന് തോന്നി. അവൾ മടങ്ങി പോകുമ്പോൾ പലതവണ പിറകിലേക്ക് തിരിഞ്ഞു നോക്കിയിരുന്നു.  എന്നേക്കാൾ ചെറുപ്പമായത് കൊണ്ടാകും വൈഷ്ണവിക്ക് നിന്നിൽ കൂടുതൽ അവകാശം അല്ലേ? ഞാൻ നിന്റെ അടുത്തേയ്ക്കു വരുമ്പോൾ അവൾ പലതും പറഞ്ഞെന്നെ തള്ളി മാറ്റുന്നത് നീ കണ്ടിട്ടില്ലേ. നീയവരോട് അടുത്തിടപഴകുമ്പോൾ എനിക്കിപ്പോൾ വിഷമം ഒന്നും തോന്നാറില്ല കൃഷ്ണാ. കാരണം എനിക്കറിയാം നീയെന്റേത് കൂടിയാണെന്ന്. അല്ല നീ എന്റേത് മാത്രമാണെന്ന്.  വള്ളിപ്പടർപ്പിൽ മന്ദാകിനിയും വൈഷ്ണവിയും എന്നെ തിരയുമ്പോൾ നീ അവരെ ശകാരിച്ചു പറഞ്ഞയക്കുന്നത് ഞാനാ അരുവിയുടെ മറവിൽ നിന്നും കണ്ടിരുന്നു. നീ…

Read More

 പ്രിയ സുനിതേ,   നിൻ്റെ കത്ത് കിട്ടി. മകൻ്റെ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം. ഹോളിവുഡ് പോലെയുള്ള വലിയൊരു ലോകത്ത് കാസ്റ്റിങ് ഡയറക്ടർ പദവിയിലേക്ക് എത്തപ്പെടുക എന്നു പറഞ്ഞാൽ, വലിയൊരു കാര്യമല്ലേ? നിന്നിലെ മാതാവിന് സായൂജ്യമടയാം. വളരെ വൈദഗ്ധ്യം വേണ്ടുന്ന മേഖലയാണെന്ന് നീ പറഞ്ഞത് ഞാനോർക്കുന്നു. അവന് എല്ലാ ഭാവുകങ്ങളും നേരുന്നു. പിന്നെ നിൻ്റെ ആസ്ട്രേലിയക്കാരൻ കെട്ടിയോൻ എന്ത് പറയുന്നു? പുള്ളിയുടെ പശു ഫാം നന്നായി പോകുന്നുവോ? പാൽമണം നിറഞ്ഞ നിൻ്റെ വീട് കാണാൻ കൊതിയായി. സ്റ്റീവിനോട് എൻ്റെ അന്വേഷണം അറിയിക്കുക. നിൻ്റെ പുതിയ ജോലി എങ്ങനെയുണ്ട്? അവിടെ എപ്പോഴും മലയാളി നഴ്‌സുമാർക്ക് നല്ല ഡിമാൻഡാണല്ലോ.    ഇവിടെ സ്കൂൾ തുറന്നു. മഴക്കാലം തുടങ്ങി. പകലൊക്കെ കട്ടനും കുടിച്ച് ജനലിലൂടെ മഴയും നോക്കിയിരിക്കുന്നത് ഒരു ഹരമായിട്ടുണ്ട്. ദിനേശേട്ടന് ഡപ്യൂട്ടി കളക്ടറായി സ്ഥാനക്കയറ്റം കിട്ടി. കുറച്ചു ദൂരെയാണ് പോസ്റ്റിങ്ങ്. തഹസിൽദാർ ആയിരുന്ന സമയത്ത് ഉണ്ടായിരുന്ന പോലെയാണ് എപ്പോഴും തിരക്ക്. രാത്രി വരുമ്പോൾ വളരെ വൈകും.…

Read More

“എന്ത് പറ്റി ജെസ്സീ” അമലയുടെ ചോദ്യം കേട്ടാണ് ജെസ്സി ചിന്തയിൽ നിന്നുണർന്നത്. അവളുടെ വലതു കയ്യിലിരുന്ന ഫോൺ വിറയ്ക്കുകയായിരുന്നു.  “ഷൈനി മോൾക്ക് വയറുവേദനയാണെന്ന് പറഞ്ഞു പീറ്റർ വിളിച്ചിരുന്നു. അവൾ മുറിയിൽ കിടന്നു ഭയങ്കര കരച്ചിലാണെന്ന് പറഞ്ഞു.” “എന്നിട്ടു കൊച്ചിനെ ഡോക്ടറുടെ അടുത്ത് കൊണ്ടു പോയില്ലേ.” “ഇല്ല, അയാള് അവളുടെ രണ്ടാനച്ഛനല്ലേ. അയാളിപ്പോൾ ഹാളിലെ ടീപ്പോയിൽ ഒരു കുപ്പിയും ഗ്ലാസും വെള്ളവുമായി ഇരുന്നു കാണും. അപ്പൻ സ്ഥാനം പേരിന് മാത്രമല്ലേ.” “നീ പൊയ്ക്കോ ജെസ്സി, സാറിനോട് ഞാൻ പറഞ്ഞേക്കാം. ഞാൻ ഇന്ന് നിനക്ക് വേണ്ടി ഒരു മണിക്കൂർ കൂടി ഇരിക്കാം.” “അയ്യോ നിന്റെ ഇരട്ട കുഞ്ഞികള് നിന്നെ കാണാതെ വിഷമിക്കില്ലേ, വീട്ടിൽ സഗ്മ പ്രശ്നമുണ്ടാക്കില്ലേ.” “ഇല്ല ജെസ്സി പൊയ്ക്കോ, സഗ്മ, അയാളൊരു മലയാളി അല്ലാത്തത് കൊണ്ട് അങ്ങനെ ചില ഗുണങ്ങളുണ്ട്. ഈ നാഗന്മാർക്കു നന്നായി കുട്ടികളെ നോക്കാനറിയാം. പിന്നെ നല്ല പാചകവും. ഇടക്കൊന്നു ശ്രദ്ധിച്ചില്ലേൽ പട്ടിയിറച്ചിയും ആമയിറച്ചിയും ഒക്കെ വറുത്ത തീറ്റിക്കുമെന്നേയുള്ളു. നീ…

Read More

ലാപതാ ലേഡീസ് or Lost Ladies- ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി…… 2023 സെപ്റ്റംബർ 8 ന് 48-ാമത് ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചു, 2024 മാർച്ച് ഒന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്തു. തീയേറ്ററിൽ അത്ര കണ്ട് വിജയിച്ചില്ലെങ്കിലും OTT റിലീസിനു ശേഷം ജനങ്ങൾ ഏറ്റെടുത്ത കിരൺ റാവു ചിത്രം…. ഭർത്താവിൻ്റെ വീട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ മാറി പോകുന്ന രണ്ട് യുവതികളുടെ കഥ പറയുന്നു. ദീപക് എന്ന യുവകർഷകൻ തൻ്റെ നവവധു ഫൂൽ കുമാരിയുമായി കല്യാണത്തിന് ശേഷം തൻ്റെ ഗ്രാമത്തിലേക്ക് മടങ്ങുകയാണ്. അവർ മറ്റ് നവദമ്പതിമാർക്കൊപ്പം തിരക്കേറിയ പാസഞ്ചർ ട്രെയിനിൽ കയറുന്നു. വധുക്കൾ എല്ലാവരും ഒരേ നിറത്തിലുള്ള പരമ്പരാഗത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്, അവരുടെ മുഖം പൂർണ്ണമായും ഘൂംഘട്ട് (മൂടുപടം ) കൊണ്ട് മറച്ചിരിക്കുന്നു. ദീപക് രാത്രി ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ തനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയെന്ന് മനസ്സിലാക്കുന്നു. ഇറങ്ങാനുള്ള തിരക്കിലും ട്രെയിനിലെ ഇരുട്ടിലും ആശയക്കുഴപ്പത്തിലായ ദീപക് മറ്റൊരു…

Read More

“നീ വെറുമൊരു പെണ്ണാണ്. ഇപ്പോൾ നിഷേധിച്ചാലും എപ്പോഴെങ്കിലും, എന്നെങ്കിലും നിനക്ക് സമ്മതിച്ച് തരേണ്ടി വരും. ” സങ്കടം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു. ഇവിടെ തനിക്ക് എന്ത് സംഭവിച്ചാലും ആരും ചോദിക്കാനും പറയാനുമില്ലായെന്ന യാഥാർത്ഥ്യം അവൾക്ക് മനസ്സിലായി. “പിന്നെ നീ ഇതൊക്കെ പറഞ്ഞാലും അമ്മയും ചേട്ടനും വിശ്വസിക്കില്ല. അവരെന്നെ മാത്രമേ വിശ്വസിക്കൂ. നീ ഒന്ന് പറഞ്ഞു നോക്ക്. ഒരു പ്രവാസിയുടെ ഭാര്യയുടെ രോദനങ്ങൾ എന്നവർ പറയും. ഹ ഹ ഹ. ” പണക്കാരൻ വിവാഹം കഴിച്ച പാവപ്പെട്ട വീട്ടിലെ കുട്ടികളുടെ എല്ലാം അവസ്ഥ ഇങ്ങനനെയാണോ. തന്നെ സംരക്ഷിക്കേണ്ട തന്റെ ഭർത്താവു വിദേശത്താണ്. സ്നേഹമയിയായ അമ്മായിയമ്മയാകട്ടെ രണ്ടു വർഷമായി കിടപ്പു തന്നെയാണ്. പിന്നെ ആകെ ഉള്ളതാകട്ടെ മയക്കു മരുന്നിന് അടിമയായ ഒരു അനിയനാണ്. അവനു ചേട്ടത്തിയമ്മയാകട്ടെ, അവൾ വെറുമൊരു പെണ്ണ് മാത്രമാണ്. കൂടെ കൂടെ അടുക്കളയിൽ വന്നു അവളെ തട്ടാനും തലോടാനും. ചേർന്ന് നിന്ന് അവന്റെ അവയവങ്ങൾ അവളുടെ ശരീരത്തു തട്ടിക്കുമ്പോൾ അവൾക്കു…

Read More