Author: Nisha Pillai

ആദ്യഭാഗം     മാലതി നിധിന്റെ അടുത്ത് വന്നിരുന്നു.  “ഒരു പക്ഷെ ഇതൊക്കെ ദേവിയുടെ ഹാലൂസിനേഷൻ ആകാമല്ലോ മോനെ. ?” “എന്തിനെക്കുറിച്ചാണ് അമ്മ പറയുന്നത്. സുമതിയുടെ പെരുമാറ്റം ആദ്യം മുതലേ എന്നിൽ സംശയം ഉണ്ടാക്കിയിരുന്നു. ആ സംശയം ദേവിക്കും ഉണ്ടായിരുന്നു, അതൊന്നും അവളുടെ ഹാലൂസിനേഷൻ അല്ലമ്മേ, യാഥാർഥ്യമാണ്. തലേദിവസം രാത്രിയിൽ ദേവി എഴുതിയുണ്ടാക്കിയ നോട്ട്സ്, അതും ആര്യയെന്ന പെൺകുട്ടിയുടെ കൊലപാതക കേസിന്റേത്, അത് സുമതി ഫോട്ടോ എടുക്കുന്നത് ദേവി കണ്ടിരുന്നു. ” “അത് ഫോട്ടോ എടുത്തിട്ട് സുമതിക്ക് എന്ത് പ്രയോജനം, ഞാൻ അതിൽ ഒരു യുക്തിയും കാണുന്നില്ല. മാത്രമല്ല സുമതിയുടെ ഫോണിൽ ഫോട്ടോ എടുക്കാൻ സാധ്യമല്ല. ” “പിന്നെ ആരുടെ ഫോണിലാണ് അവർ ഫോട്ടോയെടുത്തത്. സുമതിയുടെ ഓരോ പ്രവർത്തിയും സംശയം ജനിപ്പിക്കുന്നതാണ്. ദേവി പറഞ്ഞത് സത്യമാണെന്നാണ് എനിക്ക് തോന്നിയത്. സുമതി വാതിലിനടുത്തു ഉണ്ടായിരുന്നെന്ന ദേവിയുടെ വാദം ശരിയാണ്, കാരണം ആരോ ഓടി പോകുന്ന കാലൊച്ച ഞാനും കേട്ടതാണ്. സുമതിയല്ലാതെ വേറെ ആരാണ്…

Read More

ആദ്യഭാഗം     നിധിൻ ദേവിയെ ശകാരിച്ചു.  ” വേണ്ടായിരുന്നു ദേവീ, അവരെയിങ്ങനെ ഉപദ്രവിക്കേണ്ടായിരുന്നു. ” “ഞാൻ മനപ്പൂർവ്വം ചെയ്തതാണ്, അവർ എൻ്റെ ഫോൺ പരിശോധിക്കുന്നത് ഞാൻ കണ്ടതാണ്. അവർ മാത്യുവിന്റെ ചാരപ്പണിയുമായി എൻ്റെ പിറകേ കൂടിയതാണ്. ശത്രുക്കൾ പുറത്തല്ല, അകത്താണ്. ” “പക്ഷേ ദേവീ, അവർക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ. ” “ഞാൻ കണ്ടതാണ്, അവർ ഫയലിന്റെ ഫോട്ടോ എടുക്കുന്നത്, അടുത്ത് മാത്യുവും ഉണ്ടായിരുന്നു. ഇപ്പോൾ എൻ്റെ ഈ അവസ്ഥ കൊണ്ട് ഇങ്ങനെ ഒരു ഗുണമുണ്ടായില്ലേ. സുമതിയ്ക്കാണ് കൊടുത്തെങ്കിലും കൊണ്ടത് മാത്യുവിന് ആണ്. ” ഇതേ സമയം കാറിൽ വച്ച് മാത്യു മാലതിയോട് കയർത്ത് സംസാരിക്കുകയാണ്.  “അച്ഛനില്ലാത്ത കുട്ടിയാണെന്ന് കരുതി ഞാൻ ഇത് വരെ അവളുടെ ഒന്നിലും ഇടപെട്ടിരുന്നില്ല. നീയാണവളെ വളർത്തി വഷളാക്കിയത്. ” “മാത്യൂ അതിന് ബുദ്ധിമുട്ടണ്ട, എൻ്റെ മകളുടെ കാര്യങ്ങൾ നോക്കാൻ അവൾക്ക് ഇപ്പോഴൊരു ഭർത്താവുണ്ട്. പിന്നെ സ്വന്തം അപ്പൻ ജീവിച്ചിരുന്നിട്ടും നിങ്ങളുടെ ആൺമക്കളെന്താ വഴി പിഴച്ച് പോയത്. എത്ര…

Read More

ആദ്യഭാഗം     ന്യൂറോ സർജൻ വിവേക് വേണുഗോപാൽ നിധിന്റെ അടുത്തേയ്ക്കു വന്നു. ഡോക്ടറുടെ മുഖത്തെ പുഞ്ചിരി കണ്ടു നിധിന് ആശ്വാസമായി, അവൻ മാലതിയെ ചേർത്ത് പിടിച്ചു.    “വരൂ സംസാരിക്കാനുണ്ട്. ”   ഫോണിൽ തിരക്കിലായിരുന്ന മാത്യുവിനെ അവഗണിച്ചു അവർ രണ്ടുപേരും ഡോക്ടറുടെ പിറകെ അദ്ദേഹത്തിന്റെ കൺസൾട്ടിങ്ങ് മുറിയിലേയ്ക്കു നടന്നു.    “സർജറി വിജയകരമാണ്. ഇതൊരു ട്രോമാറ്റിക് ബ്രെയിൻ ഇഞ്ചുറി ആണ്. പതിയെ പതിയെ ദേവി ജീവിതത്തിലേയ്ക്ക് മടങ്ങി വരും. സ്നേഹത്തോടെ കരുതലോടെ പിന്തുണയോടെ നിങ്ങളെപ്പോഴും കൂടെയുണ്ടാകണം. വിഷമിപ്പിക്കുന്ന വാർത്തകളൊന്നും ഒരു കാരണവശാലും അറിയിക്കരുത്. വീട്ടിൽ സന്തോഷകരമായ, ശാന്തമായ അന്തരീക്ഷം അവർക്ക് നൽകണം. ”   “അപ്പോൾ എന്റെ മോൾ ഇനി പഴയപോലെ ആകില്ലേ. ”   “അങ്ങനെയല്ല അമ്മേ, എല്ലാം പഴയത് പോലെ ആകും. പക്ഷേ ചിലപ്പോൾ, ചിലരിൽ തലവേദന, കാഴ്ചക്കുറവ്, ഓർമക്കുറവ്, മൂഡ് സ്വിങ്ങ്സ് ഒക്കെ ഉണ്ടാകാറുണ്ട്. ദേവി ചെറുപ്പമല്ലേ, തലച്ചോറിൽ പുതിയ കോശങ്ങൾ രൂപം കൊള്ളുന്നതിനനുസരിച്ചു…

Read More

ആദ്യഭാഗം    നിധിന്റെ ദേഹത്തേയ്ക്ക് ചാഞ്ഞിരുന്നു കൊണ്ട് ദേവി ബെഡ് കോഫി ആസ്വദിച്ചു.പ്രഭാതത്തിലെ സൂര്യകിരണങ്ങളെ സ്വാഗതം ചെയ്യാനായി അവൾ മുറിയിലെ ജനൽ തുറന്നിട്ടു. “വേണ്ട ദേവി ജനൽ തുറക്കേണ്ട,നമ്മൾ ഇപ്പോഴും സുരക്ഷിതരല്ല.നമ്മളെ സഹായിക്കാനായി കുറച്ചു സുഹൃത്തുകളില്ലേ ,അവരുടെ അടുത്ത നിർദ്ദേശത്തിനായി നമുക്ക് കാത്തിരിക്കാം,” രാവിലെ തന്നെ അവർക്ക് നിർദ്ദേശമെത്തി.അവരെ കൂട്ടികൊണ്ടു പോകാനായി രാഹുലെത്തി.രാഹുലിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ നഗരം ഉണർന്നിരുന്നു.നേരെ തന്റെ വീട്ടിലേയ്ക്കു പോകണമെന്നും അമ്മയെ കാണണമെന്നും ദേവി വാശി പിടിച്ചു. ദേവലോകമെന്ന വീട് അച്ഛൻ അവൾക്കായി സമ്മാനിച്ചതാണ്.അവിടെ അച്ഛന്റെ ഓർമ്മകളുണ്ട് .അവിടെ നിധിനെ കൂട്ടി കൊണ്ട് പോയി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങണമെന്ന് അവൾ ആഗ്രഹിച്ചു. ദേവിയെ കണ്ടപ്പോൾ ആദ്യം ദേഷ്യപ്പെട്ടെങ്കിലും,അമ്മ അവരെ ഇരുവരെയും അനുഗ്രഹിച്ചു.മാത്യൂ വളരെ ദേഷ്യത്തിൽ ആണെന്നും ഇത് വരെ തന്നെ വിളിച്ചില്ലായെന്നും അമ്മ സങ്കടപ്പെട്ടു. “നിന്റെ പപ്പ ഇന്നലെ എന്നെ അന്വേഷിച്ചതേയില്ല.ഞാനും നിന്നെ സപ്പോർട്ട് ചെയ്തുവെന്ന് കരുതുന്നുണ്ടാകും.ദേവി സൂക്ഷിക്കണം.ഇപ്പോൾ ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട എന്നൊന്നും…

Read More

ആദ്യഭാഗം    അമ്മയോടൊപ്പം രണ്ടു ദിവസങ്ങൾ, അതും വളരെ വർഷങ്ങൾക്ക് ശേഷം, അമ്മ അവൾക്കായി മാത്രം മാറ്റി വച്ച ആ ദിനങ്ങൾ. ആ സമയത്ത് അവൾക്കു അമ്മയോട് നല്ല സ്നേഹം തോന്നിയിരുന്നു. അമ്മയുടെ സ്ഥാനത്തു നിന്നും ഒരിക്കലും അവൾ ചിന്തിച്ചിരുന്നില്ല.  സ്കൂളിൽ വച്ച് അമ്മയ്ക്ക് തുടങ്ങിയ പ്രണയം ഒരു പക്ഷേ മറക്കാൻ കഴിഞ്ഞു കാണില്ല. പിന്നീട് വീട്ടുകാർ തന്നെക്കാൾ പ്രായമേറിയ ഒരാളെ വിവാഹത്തിന് കണ്ടെത്തുമ്പോൾ തുറന്നു പറയാമായിരുന്നു. പക്ഷെ പറഞ്ഞില്ല, ഭർത്താവിന്റെ തണലിൽ ജീവിതം തുടങ്ങി. അദ്ദേഹം അമ്മയെ പഠിപ്പിച്ചു, ജോലി വാങ്ങി കൊടുത്തു. പിന്നെ സംഭവിച്ചതോ ? കൊടും ചതിയല്ലേ. എല്ലാം സംഭവിച്ചു കഴിഞ്ഞില്ലേ. ഇപ്പോൾ സഹതാപം തോന്നുന്നു അമ്മയോട്.  ഈ ദിവസങ്ങളിൽ അവർ, ഉറക്കം പോലും ഒന്നിച്ചായിരുന്നു. അവളുറങ്ങാതെ അമ്മ ഉറങ്ങിയിരുന്നില്ല. ഉറക്കത്തിൽ അമ്മയുടെ കൈ അവളെ ചുറ്റി പിടിക്കുമ്പോൾ അവൾ ആദ്യമായി മാതൃസ്നേഹം എന്തെന്ന് അറിയുമായിരുന്നു. ഒരു പക്ഷെ മാത്യൂ ഇല്ലാതായാൽ അമ്മയെ പൂർണമായും തനിക്കു കിട്ടുമെന്നോർത്തു…

Read More

ആദ്യഭാഗം    ദേവി അന്നത്തെ ദിവസം പൂർണ്ണമായും വിശ്രമിച്ചു. സുമതിയുടെ നോട്ടത്തിൽ ദേവി കുഞ്ഞ് എപ്പോഴും ക്ഷീണിച്ചു തളർന്ന് സോഫയിൽ കിടന്നു ഉറങ്ങുകയാണ്. പക്ഷെ ദേവിയുടെ മനസ്സിൽ ചില പ്ലാനിങ്ങുകൾ നടക്കുകയായിരുന്നു. ഓഫീസിൽ നിന്നും വിട്ട് നിൽക്കാനൊരു കാരണംവേണം.    ഇടയ്ക്കിടയ്ക്ക് സുമതിയുടെ വക പ്രത്യേക പരിപാലനമുണ്ട്. ജ്യൂസും മരുന്നും ആഹാരവുമൊക്കെ ഒരു കൈയ്യകലത്തിൽ സമയാസമയം എത്തിയിരുന്നു. അവർ അതൊക്കെ യഥാസമയം ദേവിയുടെ അമ്മയെ വിളിച്ചു പറയുന്നുമുണ്ട്. അവളെ കാണാൻ ആരൊക്കെ വരുന്നു. അവളാരോടൊക്കെ, എന്തൊക്കെയാണ് സംസാരിക്കുന്നത് എന്നൊക്കെ അറിയുകയാണ് സുമതിയുടെ ലക്‌ഷ്യം.    സന്ധ്യ മയങ്ങുന്നത് വരെ അവൾ ക്ഷീണം പ്രകടിപ്പിച്ചു. രാത്രി ആയപ്പോൾ അവൾ നേരത്തെ ഭക്ഷണം കഴിച്ചു ടെറസിൽ ഇരുന്ന് വിശ്രമിച്ചു. നിലാവെളിച്ചത്തിൽ റോഡിലൂടെ പോകുന്നവർക്ക് നിഴൽ കാണത്തക്ക വിധത്തിൽ അവൾ ഇരുന്നു. സുമതിയോടു നേരത്തെ ആഹാരം കഴിച്ചു കിടന്നോളാൻ പറഞ്ഞു. സുമതി ഉറങ്ങാൻ പോകുന്നത് വരെ അവൾ ടെറസിൽ വിശ്രമിച്ചു.    ഒരു പന്ത്രണ്ടു മണി…

Read More

ആദ്യഭാഗം   ബാഗിലിരുന്ന തോക്കെടുത്ത് കാറിൽ ഒളിപ്പിച്ചു കൊണ്ട് ദേവി ബാഗ് തോളിലിട്ടു. കാറിൽ നിന്നുമിറങ്ങിയ ദേവി, തൻ്റെ മുഖത്ത് ആത്മവിശ്വാസം വരുത്തി. നേരെ മാവിൻ ചുവട്ടിലിരിക്കുന്ന പോലീസുകാരന്റെ അടുത്തേയ്ക്കു നടന്നു. മുറ്റത്ത് കിടന്ന ജീപ്പിൽ ഡ്രൈവറെ കൂടാതെ മറ്റൊരു പോലീസുകാരൻ കൂടി ഉണ്ടായിരുന്നു. അയാൾ ജീപ്പിലിരുന്നു കൊണ്ട് അവളുടെ ഓരോ ചലനവും നിരീക്ഷിക്കുകയായിരുന്നു. “എന്താ ടീച്ചറമ്മേ. ” ദേവി ചോദിച്ചു. “ഇത് സബ് ഇൻസ്‌പെക്ടർ സഞ്ജീവ് കുമാർ, എന്റെ ഒരു പഴയ സ്റ്റുഡൻ്റാണ്. നിന്നോട് എന്തോ ഇദ്ദേഹത്തിന് സംസാരിക്കാനുണ്ട്. നിങ്ങൾ സംസാരിക്കൂ, ഞാൻ ചായ എടുക്കാം. ” ടീച്ചറമ്മ എഴുന്നേറ്റു വീടിനകത്തേക്ക് പോയി. “ഇരിക്ക് മാഡം. ” ഇൻസ്‌പെക്ടർ ദേവിയെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു. “മാഡം ഞാൻ വന്നത് ചില വിവരങ്ങൾ അറിയാനാണ്. ഒരു മാൻ മിസ്സിംഗ് കേസ് ഉണ്ട്, ആളുടെ പേര് നിധിൻ വേണുഗോപാൽ, 24 വയസ്സ്, നല്ല പൊക്കം, ഇരുനിറം, തോളറ്റം നീണ്ട മുടി. മിസ്റ്റി മെഡോസ്…

Read More

ആദ്യഭാഗം   ബാഗിലിരുന്ന തോക്കെടുത്ത് കാറിൽ ഒളിപ്പിച്ചു കൊണ്ട് ദേവി ബാഗ് തോളിലിട്ടു. കാറിൽ നിന്നുമിറങ്ങിയ ദേവി, തൻ്റെ മുഖത്ത് ആത്മവിശ്വാസം വരുത്തി. നേരെ മാവിൻ ചുവട്ടിലിരിക്കുന്ന പോലീസുകാരന്റെ അടുത്തേയ്ക്കു നടന്നു. മുറ്റത്ത് കിടന്ന ജീപ്പിൽ ഡ്രൈവറെ കൂടാതെ മറ്റൊരു പോലീസുകാരൻ കൂടി ഉണ്ടായിരുന്നു. അയാൾ ജീപ്പിലിരുന്നു കൊണ്ട് അവളുടെ ഓരോ ചലനവും നിരീക്ഷിക്കുകയായിരുന്നു.    “എന്താ ടീച്ചറമ്മേ. ” ദേവി ചോദിച്ചു.    “ഇത് സബ് ഇൻസ്‌പെക്ടർ സഞ്ജീവ് കുമാർ, എന്റെ ഒരു പഴയ സ്റ്റുഡൻ്റാണ്. നിന്നോട് എന്തോ ഇദ്ദേഹത്തിന് സംസാരിക്കാനുണ്ട്. നിങ്ങൾ സംസാരിക്കൂ, ഞാൻ ചായ എടുക്കാം. ”   ടീച്ചറമ്മ എഴുന്നേറ്റു വീടിനകത്തേക്ക് പോയി.    “ഇരിക്ക് മാഡം. ”   ഇൻസ്‌പെക്ടർ ദേവിയെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു.    “മാഡം ഞാൻ വന്നത് ചില വിവരങ്ങൾ അറിയാനാണ്. ഒരു മാൻ മിസ്സിംഗ് കേസ് ഉണ്ട്, ആളുടെ പേര് നിധിൻ വേണുഗോപാൽ, 24 വയസ്സ്, നല്ല പൊക്കം,…

Read More

ആദ്യഭാഗം   മുന്നിലിരിക്കുന്ന സ്ത്രീകളെ ദേവി അത്ഭുതത്തോടെ നോക്കി. ആശ്വാസത്തോടെ അവൾ തന്റെ കയ്യെടുത്തു ഇടം നെഞ്ചിൽ ചേർത്ത് വെച്ച് സർവ്വേശ്വരനോട് നന്ദി പറഞ്ഞു. അവളുടെ കണ്ണുകൾ യാദൃശ്ചികമായി മുറിയിലെ സിസിടിവി ക്യാമറയിൽ ഉടക്കി. അവൾ കണ്ണുകൾ കൊണ്ട് മുന്നിലിരിക്കുന്നവരെ ക്യാമറയുടെ കാര്യം ഓർമ്മപ്പെടുത്തി.    അവൾ ആതിര വക്കീലിനെ വിളിച്ചു.    “ആതിരേ ഇവർ പറയുന്നതൊന്ന് എഴുതി വാങ്ങൂ. ഇവർക്ക് ഡിവോഴ്സ് വേണം. ഇവരുടെ രണ്ടു പേരുടെയും ഭർത്താവ് ഒരാളാണ്. ആളൊരു വിവാഹത്തട്ടിപ്പു വീരനാണ്. ഇപ്പോൾ അയാൾ മറ്റൊരു സ്ത്രീയുടെ പിറകെയാണ്. തൽക്കാലം ഒരു പരാതി എഴുതി വാങ്ങി വിട്ടേക്ക്, അയാളുടെ കൂടുതൽ വിവരങ്ങൾ ഇവർ പിന്നീട് തന്ന് കൊള്ളും. ഇതിലൊരു സ്ത്രീ ഊമയാണ്, അവരെ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കണ്ട. ”   സ്ത്രീകൾ ക്യാബിനിൽ നിന്നും പുറത്ത് പോയപ്പോൾ ദേവി ആതിരയുടെ ചെവിയിൽ പറഞ്ഞു.    “എന്തോ ഉടായിപ്പാണെന്ന് തോന്നുന്നു. എന്തായാലും അവരെ ഒന്ന് നിരീക്ഷിക്കൂ. ഇവിടെ നിന്നും…

Read More

ആദ്യഭാഗം   ദേവിയുടെ മനസ്സിൽ ആഗ്രഹങ്ങൾ തമ്മിലുള്ള പിടിവലി ആയിരുന്നു. വിവാഹ ശേഷം അമ്മയുടേയും മാത്യൂവിന്റേയും ആ ഓഫർ സ്വീകരിക്കാതിരുന്നെങ്കിൽ, ആ നശിച്ച ഹോട്ടലിൽ പോകാതിരുന്നെങ്കിൽ, ഒരു പക്ഷേ കൈലാസൻ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ. കൈലാസൻ ദേവിയുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നേനെ.  കൈലാസൻ ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും നിധിൻ എന്ന വ്യക്തിയെ പരിചയപ്പെടില്ലായിരുന്നു. കൈലാസൻ ജീവന്റെ ജീവനായിരുന്നു. നിധിനോ? ഇവരിൽ നിന്നും ഒരാളെ തെരെഞ്ഞെടുക്കാൻ പറഞ്ഞാൽ ഉറപ്പായും കൈലാസനെ തെരഞ്ഞെടുക്കും. പക്ഷേ നിധിനെ ഉപേക്ഷിക്കാനുമാവില്ല. അവനേയും ഇഷ്ടമാണ്.  ആരെയാണ് ദേവിക്ക് കൂടുതൽ ഇഷ്ടം. അവരിൽ ആരാണ് കൂടുതൽ നല്ലത്? ആർക്കാണ് ദേവിയോട് കൂടുതൽ സ്നേഹം. രണ്ട് പേരെയും അവൾ ആത്മാർത്ഥമായി സ്നേഹിക്കുന്നു.  ” മോള് ഉറക്കത്തിൽ കരയുകയായിരുന്നോ?’ കൈലാസിന്റെ ഫോട്ടോ ദേവിയുടെ കയ്യിൽ നിന്നും വാങ്ങി മേശപ്പുറത്ത് തിരികെ വച്ച് കൊണ്ട് ടീച്ചറമ്മ അവളുടെ തലയിൽ തലോടി.  “ഇതാ ചൂടോടെ ചായ കുടിക്കൂ. നിന്നോട് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. ” “എന്താ…

Read More