ആദ്യഭാഗം അപ്പോൾ തന്നെ രാഹുലിൻ്റെ മറുപടി എത്തി. “രാവിലെ കാണാം. ” സുമതി അക്കയുമായി ബോധി വീട്ടിലേയ്ക്കു മടങ്ങാൻ ആഗ്രഹിച്ചെങ്കിലും അമ്മ സമ്മതിച്ചില്ല. ടീച്ചറമ്മ മടങ്ങി വന്നിട്ടില്ല ഒറ്റയ്ക്ക് നീ പോകണ്ട. മാത്യുവിനൊപ്പം ഈ വീട്ടിൽ കഴിയുന്നത് അരോചകമായി അവൾക്കു തോന്നി. പിറ്റേ ദിവസം രാവിലെ തന്നെ ദേവി, കൂട്ടിന് സുമതിയുമായി അവിടേയ്ക്കു യാത്രയായി. ടീച്ചറമ്മയ്ക്ക് സുമതിയെ തീരെ ഇഷ്ടമല്ല. ടീച്ചറമ്മ വരുമ്പോൾ സുമതിയെ തിരികെ പറഞ്ഞയക്കാൻ അവൾ തീരുമാനിച്ചു. അവളെ കാണാൻ പത്ത് മണിയോടെ രാഹുൽ വന്നു. “ചേച്ചി ആരോടും പറയാതെ എവിടെ പോയിരുന്നു. എന്നെ, മാത്യുവിന്റെ വക ചോദ്യചെയ്യൽ ഉണ്ടായി. ” സുമതി അടുത്തെങ്ങുമില്ല എന്നുറപ്പു വരുത്തിയ ശേഷം ദേവി ശബ്ദം താഴ്ത്തി പറഞ്ഞു. “ഞാൻ മൂന്നാറിൽ പോയി, ആ പഴയ ഹോട്ടലിൽ, റിസോർട്ടിൽ. സത്യം കണ്ടുപിടിക്കാതെ വയ്യ രാഹുൽ. ഞാൻ ഒരു വക്കീലായിട്ടും എനിക്ക് അതിനായിലില്ലെങ്കിൽ ?” അവൾ തിരിഞ്ഞ് നോക്കിയതും രണ്ടു ചായ കപ്പുകളുമായി…
Author: Nisha Pillai
ആദ്യഭാഗം അവൾ കഴിച്ചു തീരുന്നതിനു മുൻപ് നിധിൻ വേഷം മാറി പുറത്തേയ്ക്കു നടന്നിരുന്നു. അവന്റെ ഒപ്പം പോകാനായി അവൾ ഗ്ലാസിലെ ജ്യൂസ് വലിച്ചു കുടിച്ചു. അവൾ ബിൽ പേ ചെയ്തു വന്നപ്പോഴേക്കും അവൻ പോയി കഴിഞ്ഞിരുന്നു. അവൾക്കു നിരാശ തോന്നി. ഇനി എവിടെ വച്ചാണ് അവനെ കാണേണ്ടതെന്നു അവൾക്കു ഒരു നിശ്ചയമില്ല. അവന്റെ പേര് മാത്രം ദേവിക്ക് അറിയാം. അവളുടെ യാത്ര വെറുതെ ആയി പോകുമോ എന്ന് സങ്കടം അവൾക്കുണ്ടായി. അവൾ മുറിയിൽ പോയി സാധനങ്ങൾ പാക്ക് ചെയ്തു, മുറി വെക്കേറ്റ് ചെയ്തു. അവൾ ഒരു കറുത്ത സ്റ്റാൾ കൊണ്ട് തല മറച്ചു, അതിനു മുകളിലേയ്ക്കു ഹൂഡിയുടെ ക്യാപ് തലയിലേക്ക് വലിച്ചിട്ടു.. ബാഗുമെടുത്ത് അവൾ ഹോട്ടലിൽ നിന്നും പുറത്തേയ്ക്കു നടന്നു. അവൾ ഹോട്ടലിന്റെ പുറത്തു നിന്നും ചുറ്റും നിരീക്ഷിച്ചു. ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നുറപ്പു വരുത്തിയ ശേഷം അവൾ മുന്നിൽ കണ്ട ഓട്ടോയിൽ കയറി.…
ഇരുട്ടിനെ കീറിമുറിച്ചു വന്ന വാഹനത്തിൻ്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി കണ്ടു. ഭാസ്കരയണ്ണൻ!! അവളാകെ വിറച്ചു. അയാളും തന്നെ കണ്ടു കാണും. ഭയം കൊണ്ട് അവളുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. കിതപ്പും വെപ്രാളവും കൊണ്ട് നടക്കാൻ വയ്യ. അടിയന്തിരമായി ഒരു മരുന്ന് പുറത്തു നിന്ന് വാങ്ങി കൊണ്ട് വരാൻ ഡോക്ടർ പറഞ്ഞപ്പോഴാണ് അവൾ ഇളയ ചെറുക്കൻ്റെ കൈയും പിടിച്ച് മെഡിക്കൽ സ്റ്റോറിലേയ്ക്ക് ഓടിയത്. പലകടകളിലും ആ മരുന്നില്ല, കൊച്ചിൻ്റെ ജീവനാപത്താണെന്ന്. അവൾ അടുത്ത മെഡിക്കൽ ഷോപ്പിലേയ്ക്ക് നടന്നു. ഇല്ല, അവിടെയും ആ മരുന്നില്ല. ചെറുക്കൻ്റെ ഹുക്ക് പൊട്ടിപോയ നിക്കർ ഒരു കൈ കൊണ്ട് പിടിച്ച് അവൻ അവളുടെ വേഗതയ്ക്കൊപ്പം അഡ്ജസ്റ്റ് ചെയ്തു നടക്കുകയാണ്. അവളുടെ തോളിൽ ഒരു കൈ പതിച്ചു. “സരസ്വതീ നീ ഇവിടെ?” അവൾ പകച്ചു പിന്നോട്ട് മാറി. “അണ്ണാ, ഞാൻ ആ പണി നിർത്തി. കൊച്ച് ആശൂത്രിയിലാ. മരുന്ന് വാങ്ങാനിറങ്ങിയതാ. അണ്ണാ, ഞാനിനി ആ പണി…
ആദ്യഭാഗം എന്തിനാണിവർ ഇത്ര അഹങ്കരിക്കുന്നത്? അവൾ തന്റെ മുറിയിലേയ്ക്ക് മടങ്ങാനായി എഴുന്നേറ്റു. തൊട്ടു പിന്നിൽ ആ ദമ്പതികളുടെ കളിചിരിയുടെ ശബ്ദം, ചുംബന സീൽക്കാരങ്ങൾ, അവർ മദ്യപിച്ചിരിക്കുന്നു. പെൺകുട്ടിയുടെ നാക്ക് കുഴയുന്നു. പിന്നിൽ പൂൾ ഗാർഡിന്റെ ശബ്ദം കേട്ടു. ആ ദിവസത്തെ കുറഞ്ഞ താപനിലയെ കുറിച്ച് ഗാർഡ് അവരോടു വിശദീകരിക്കുന്നു. ഇന്ന് തണുപ്പ് കൂടുതലാണെന്നും, പാതിരാവാകുമ്പോൾ മൈനസ് ഡിഗ്രിയിലേയ്ക്ക് താപനില താഴുമെന്നും അതിനാൽ വെള്ളത്തിൽ തുടരുന്നത് സുരക്ഷിതമല്ലെന്നും കയറി പോകണമെന്നും അയാൾ അഭ്യർത്ഥിക്കുന്നു. ഗാർഡിന്റെ നിർദ്ദേശമനുസരിച്ചു പൂളിൽ നിന്നും കയറാൻ ശ്രമിച്ച യുവാവിനെ ആ പെൺകുട്ടി പിറകിൽ നിന്നും വെള്ളത്തിലേക്ക് വീണ്ടും വലിച്ചിട്ടു. പൂളിലേക്ക് ശ്രദ്ധിച്ചു കൊണ്ട് ദേവി മുറിയിലേയ്ക്കു നടന്നു. അവൾ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന ശരീരവുമായി അവൾ കോറിഡോറിലൂടെ വേച്ചു വേച്ചു നടന്നു. തന്നെ ആരോ പിന്തുടരുന്നതായി അവൾക്കു തോന്നി. അവൾ ധൃതിയിൽ മുന്നോട്ടു നടന്നു. മുറിയുടെ മുന്നിലെത്തി താക്കോൽ ദ്വാരത്തിലിട്ട് തിരിച്ചതും…
ആദ്യഭാഗം പിറ്റേ ദിവസം നേരിട്ട് വരാൻ പരിചയക്കാരനായ ഒരു പോലീസുകാരൻ അവളോട് ആവശ്യപ്പെട്ടു.അവൾക്കാവശ്യമുള്ള വിവരങ്ങൾ അയാൾ ശേഖരിച്ചു വയ്ക്കും.ഫോണിൽ സംസാരിക്കുന്നതിനിടയിൽ അവളുടെ കണ്ണുകൾ ആ കൊറിയർ കവറിൽ ഉടക്കി.കവറിന്റെ ഒരു വശത്തു ചെറിയ അക്ഷരത്തിൽ ഇംഗ്ലീഷിലെഴുതിയിരിക്കുന്ന ആ വാക്കുകൾ. “മിസ്റ്റി മെഡോസ് .” മുന്നാറിലെ ആ റിസോർട്ടിന്റെ പേര്,അത് ആരോ മനഃപൂർവം എഴുതിയതാകും.അത് ഓറഞ്ച് നിറത്തിൽ ഹൈലൈറ്റ് ചെയ്തിരുന്നു.അവൾ ആ കവർ പൊട്ടിച്ചു നോക്കി.ഒരു ഫോട്ടോഗ്രാഫ്,ഇരുട്ടിൽ, ആരോ എടുത്ത ഒരു ഫോട്ടോ,കൈലാസന്റെ ദേഷ്യപ്പെട്ട മുഖം കാണാം.കൈ ചൂണ്ടി അവനാരോടോ കയർത്തു സംസാരിക്കുന്നു.എതിർ വശത്തു നിൽക്കുന്ന ആളുടെ പിൻഭാഗം വ്യക്തമായി കാണാം. ഷോർട്സും ടീഷർട്ടും ധരിച്ച അയാളുടെ തലയുടെ പിൻഭാഗം കഷണ്ടിയാണ്.സാമാന്യം പൊക്കവും വണ്ണവുമുള്ള ഒരാൾ.അയാളുടെ ടീഷർട്ടിനെ പിൻഭാഗത്ത് ഏതൻസ് എന്നെഴുതിയിട്ടുണ്ട്. കൈലാസനെ അങ്ങനെ ദേഷ്യപ്പെട്ടു കണ്ടിട്ടില്ല.ആരാണയാൾ ? എന്തിനാണ് കൈലാസൻ അയാളോട് കയർക്കുന്നത് .അവർ തമ്മിൽ വഴക്കുണ്ടായി കാണുമോ.അയാൾ കൈലാസനെ കൊന്നതാകുമോ. എന്താകും,ഇത് അയച്ചു തന്നയാളുടെ ഉദ്ദേശ്യം .പോലീസിലറിയിക്കാനാണോ?അതാകില്ല ലക്‌ഷ്യം,അങ്ങനെയാണെങ്കിൽ അയാൾക്കതു…
ആദ്യഭാഗം സുമതിയുമായി ഒട്ടും പൊരുത്തപ്പെട്ടു പോകാൻ ദേവിയ്ക്ക് ആയിട്ടില്ല. വർഷങ്ങൾ പലതു കഴിഞ്ഞു ദേവി ഇപ്പോഴും അവരെ തൻ്റെ മുറിയിൽ പ്രവേശിപ്പിക്കില്ല. അമ്മയ്ക്ക് വേണ്ടിയുള്ള ചാരപ്പണിയായിരുന്നു സുമതിയ്ക്കു ഇഷ്ടം. സദാസമയവും ദേവിയുടെ പിറകിൽ തന്നെ അവർ കാണും. അവളെപ്പോൾ എഴുന്നേൽക്കുന്നു, ആരെയൊക്കെ കാണുന്നു, ആരെയൊക്കെ ഫോൺ ചെയ്യുന്നു, എപ്പോൾ ഉറങ്ങുന്നു എന്നിങ്ങനെ അവളുടെ മുഴുവൻ വിവരവും അവർ അമ്മയെ അറിയിക്കും. അമ്മയുടെ ഇത്തരം പ്രവർത്തികൾ കാണുമ്പോൾ അമ്മ അവളിൽ നിന്നും എന്തോ മറയ്ക്കാനായ് ശ്രമിക്കുന്നത് പോലെ അവൾക്കു തോന്നിയിട്ടുണ്ട്. ഈ ലോകത്തു നിന്നും അവളെ അകറ്റി നിർത്താനായി ശ്രമിക്കുന്ന അമ്മ. ഒരേ വീട്ടിൽ ഒന്നിച്ചു താമസിക്കുന്നുവെങ്കിലും അവൾക്കു അമ്മയുമായും മാത്യൂ ആയിട്ടും ഒരു ആത്മ ബന്ധം ഉണ്ടായില്ല. വിവാഹം വരെ അല്ലെങ്കിൽ തൻ്റെ കരിയറിൽ മുന്നേറുന്നത് വരെയുള്ള ഒരു ഇടത്താവളം, അതായിരുന്നു അവൾക്ക് ആ വീട്. കൈലാസനോടൊത്തുള്ള തലേന്നത്തെ മനോഹരമായ സായാഹ്നം അവൾക്കു അത്ഭുതമായി തോന്നി. അവൾ തന്റെ…
പാസഞ്ചർ ട്രെയിനിന്റെ ജനാല സീറ്റിലിരിക്കുകയായിരുന്നു മീര. അവൾ സ്നേഹപൂർവ്വം അടുത്തിരുന്ന വൈഷ്ണവിനെ നോക്കിയിരുന്നു. അവൻ തന്റെ മൊബൈലിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിലും രണ്ടുപേരുടെയും ഇടയിൽ സൗഹൃദത്തിനുപരി പരസ്പരം ആകർഷണവും സ്നേഹവും ഉണ്ടെന്ന് രണ്ടാൾക്കും അറിയാം. തങ്ങളുടെ ഇഷ്ടം പരസ്പരം തുറന്നു പറയാനായിട്ടാണ് മീര വൈഷ്‌ണവിനോട് ഈ വീക്കെൻഡ് ഒരു ട്രിപ്പിന് പോകാമെന്ന് പറഞ്ഞത്. അടുത്തടുത്തിരുന്നു യാത്ര ചെയ്യാനാണ് അവൾ ട്രെയിൻ എന്ന ഓപ്ഷൻ വച്ചത് തന്നെ. പക്ഷെ സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങിയത് മുതൽ മീര പുറത്തെ കാഴ്ചകൾ കാണുകയും വൈഷ്ണവാകട്ടെ തന്റെ ഫോണിൽ തന്നെ കണ്ണുകൾ പൂഴ്ത്തി ഇരിക്കുകയുമാണ്. മീരയ്ക്ക് നിരാശ തോന്നി. അവനോടു തൊട്ടുരുമ്മിയിരിക്കാൻ അവൾക്കു കൊതി തോന്നി. പുറത്തെ കാഴ്ചകൾ കണ്ടു മടുത്തപ്പോൾ അവൾ പരിസരം നോക്കാതെ അവനോടു ചേർന്നിരുന്നു. അവന്റെ കൈവിരലുകളിൽ അവൾ വിരലുകൾ കോർത്തു പിടിച്ചു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവന്റെ ചുണ്ടിൽ നേരിയ ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ…
ആദ്യഭാഗം അവിഹിതനായ ഒരു ചെറുപ്പക്കാരൻ ഡോക്ടർക്ക് പലയിടത്തു നിന്നും ഇങ്ങനെയുള്ള സന്ദേശങ്ങൾ വരാറുണ്ട്.സഹപ്രവർത്തകരൊക്കെ ഇങ്ങനെ ചില മെസ്സേജുകളൊക്കെ ഇടാറുണ്ട്.കണ്ടില്ലായെന്നു നടിക്കാറുണ്ട്,അവഗണിക്കാറുണ്ട്,അതിനാൽ ഇപ്പോൾ അധികം ശല്യമില്ല.വിദേശത്തു പോയി കൂടുതൽ പഠിക്കണമെന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്‌ഷ്യം.അതിനിടയിൽ ഇങ്ങനുള്ള തമാശയ്ക്കൊന്നും താല്പര്യമില്ല. അമ്മയേയും കൂടെ കൊണ്ട് പോകണം.അമ്മ ബോധി പാരലൽ കോളേജും നാടും വിട്ടു കൂടെ വരുന്നില്ല എന്ന വാശിയിലാണ്.അമ്മയുടെ മനസ്സ് മാറ്റാനുള്ള തത്രപ്പാടിലാണ് കൈലാസൻ. കൈലാസൻ വീണ്ടും ഫോണെടുത്തു നോക്കി.പരിചയമില്ലാത്ത നമ്പറാണ്.തന്റെ സ്വഭാവം ശരിക്കും അറിയാവുന്ന പരിചയക്കാരൊന്നും തനിക്കിങ്ങനെ മെസേജ് അയയ്ക്കില്ല.പണ്ടൊരു നേഴ്സ് ട്രെയിനീ മെസേജ് അയച്ചതാണ്,എല്ലാ സഹപ്രവർത്തകരുടെയും മുൻപിൽ വച്ച് തുറന്നു ചോദിച്ച് അവളെ നാണം കെടുത്തിയിരുന്നു.അന്ന് ആ സംഭവത്തിൽ പലരും ഞെട്ടിയിരുന്നു.കാരണം അതൊരു ഹണി ട്രാപ് ആയിരുന്നു.കൂടെയുള്ള രണ്ടു ഡോക്ടേഴ്സിനും മെസേജ് ചെന്നിരുന്നു അവർ മറുപടി കൊടുത്തു ,അവളുടെ ട്രാപ്പിൽപെട്ടിരുന്നു.അതവളുടെ സ്ഥിരം പണിയായിരുന്നു.അതിനു ശേഷമെല്ലാവരും പേടിച്ചാണ് ഡോക്ടർ കൈലാസനോട് ഇടപെടുന്നത്. ഇതാരാണിപ്പോൾ കളത്തിൽ പുതിയ പോരാളി. എന്തോ ആ സന്ദേശം അവഗണിക്കാൻ…
ആദ്യഭാഗം എൻ്റെ പിറകിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. താടിയുള്ള ഒരു ചെറുപ്പക്കാരൻ വാതിൽ തുറന്നു. നല്ല പൊക്കവും തടിയും താടിയുമുണ്ട്. അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. സുമുഖനായ അവന്റെ ചിരിയ്ക്കു നല്ല ഭംഗി തോന്നി. ഇതാണോ ടീച്ചറമ്മയുടെ ഡോക്ടർ മോൻ. “ആരാണ്?” “ടീച്ചറമ്മയെ ഒന്ന് കാണാനാണ്. ഞാൻ വക്കീലാണ്, ദേവി ബ്രഹ്മദത്തൻ. ” “‘അമ്മ അകത്തുണ്ട്, കിടപ്പാണ്, വീണതൊക്കെ അറിഞ്ഞു കാണുമല്ലോ അല്ലെ. ” “വീണോ? ആര് ടീച്ചറമ്മയോ?” “അതെ ഈ പടിക്കെട്ടിൽ ഒന്ന് തെന്നി വീണു. കാലിൽ ചെറിയ പൊട്ടലുണ്ട്. പ്ലാസ്റ്റർ ചെയ്തു, ഇപ്പോൾ റെസ്റ്റിലാണ്. ” “അകത്തേയ്ക്കു വരാമോ? ടീച്ചറമ്മയെ ഒന്ന് കാണാൻ പറ്റുമോ?” “അതിനെന്താ. അമ്മയെ ശുശ്രുഷിക്കാൻ നിന്ന സ്ത്രീ അവരുടെ വീട് വരെയൊന്നു പോയി. ഇന്നിപ്പോൾ ഞാൻ ലീവെടുത്തു കൂടെ നില്ക്കുന്നു. ” അതുംപറഞ്ഞു ചെറുപ്പക്കാരൻ എന്നെ നോക്കി ചിരിച്ചു. അതിമനോഹരമായ ചിരിയാണവന്റേത്.…
ആദ്യഭാഗം ഞാൻ നിറം മങ്ങിയ കോട്ടൺ സാരികൾ ഉപേക്ഷിച്ചു. പുതിയ തരം ഫാഷൻ വസ്ത്രങ്ങൾ എൻ്റെ വാർഡ് റോബിൽ സ്ഥാനം പിടിച്ചു. നര കയറാൻ തുടങ്ങിയ മുടിയിഴകളിൽ ചായം തേച്ചു കറുപ്പിച്ചു. ഇളം ചുവപ്പുള്ള ചുണ്ടുകളിൽ കടും നിറങ്ങൾ പുരട്ടി ചുവപ്പിച്ചു. പ്രണവിൻെറയും അനുപമയുടെയും വീട്ടിൽ പുഷ്പിച്ചു തുടങ്ങിയ ഞങ്ങളുടെ പ്രണയകഥ ഞാൻ അനുപമയിൽ നിന്ന് പോലും മറച്ചു വച്ചു. എത്ര മറച്ചു വച്ചിട്ടും എൻ്റെ മാറ്റം എല്ലാവരും ശ്രദ്ധിച്ചു. പ്രായം പെട്ടെന്ന് കുറഞ്ഞത് പോലെ, ഞാൻ കൂടുതൽ സുന്ദരിയായത് പോലെ തോന്നിച്ചു. ഞാൻ ഓഫിസിലും വീട്ടിലും എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടു. എല്ലാവരും അതിനെക്കുറിച്ച് എന്നോട് അന്വേഷിക്കുകയും ചെയ്തു. എന്റെ സ്വപ്‌നങ്ങൾ പരമ രഹസ്യമായി വയ്ക്കാൻ ശ്രമിച്ചിരുന്നു. സ്വകാര്യമായ എൻ്റെ സന്തോഷങ്ങൾ എന്നെ ആനന്ദിപ്പിക്കുകയും ചെയ്തു. ആയിടെയാണ് ഓഫിസിൽ സൂക്ഷിച്ചിരുന്ന എന്റെ സ്വകാര്യ ഡയറിയിൽ പുരണ്ട രക്തക്കറ ഞാൻ ശ്രദ്ധിക്കുന്നത്. എല്ലാവരും ഓഫീസിൽ നിന്ന് പോകുമ്പോൾ മാത്രം വളരെ…
