ആദ്യഭാഗം സഞ്ജീവിനേയും തന്റെ വഴിയിൽ നിന്നും ഒഴിവാക്കേണ്ടി വരും, പക്ഷെ അതത്ര എളുപ്പമല്ല, അയാളൊരു പൊലീസുകാരനാണ്, മിടുക്കനും തന്ത്രശാലിയുമാണ്. അയാൾ കാരണം രണ്ടു ദിവസമായി ദേവിയുടെ ഉറക്കം നഷ്ടപ്പെട്ടു. അടുത്ത ദിവസം കോടതിയിൽ ഒരു വാദം ഉണ്ട്. പോകുന്ന വഴിയിൽ അനുപമയുടെ ഫോൺ വന്നെങ്കിലും ദേവിക്ക് അറ്റൻഡ് ചെയ്യാൻ പറ്റിയില്ല. വഴിയിൽ കനത്ത ട്രാഫിക്കും, പിന്നെ ചെറിയൊരു ടെൻഷനുമുണ്ട്. വാദത്തിനു മുൻപായി ദേവി സാധാരണ മൗന വ്രതത്തിലാകാറുണ്ട്. കോടതിയിലെ വാദത്തിനു മുൻപ് സംഭാഷണങ്ങൾ കുറയ്ക്കും, ചിന്തകൾ കൂട്ടും, അത് തന്റെ ബുദ്ധിക്കും ഓർമ്മയ്ക്കും നല്ല തെളിച്ചം കിട്ടുമെന്ന് അവൾ വിശ്വസിച്ചിരുന്നു. അന്നത്തെ വാദം കഴിഞ്ഞു ഓഫീസിലെത്തിയപ്പോഴും അനുപമയുടെ കാര്യം ദേവി മറന്നു. തിരികെ വീട്ടിലേയ്ക്കു മടങ്ങാൻ നേരമാണ് അനുപമയുടെ വാട്സാപ്പ് ശബ്ദ സന്ദേശം ദേവി കേട്ടത്. “ദേവി സമയം കിട്ടുമെങ്കിൽ വീട്ടിലേയ്ക്കു വരാമോ?” ദേവിയാകട്ടെ ക്ഷീണിച്ചതു കൊണ്ട് വീട്ടിലേയ്ക്കു പെട്ടെന്ന് മടങ്ങണം എന്ന് കരുതിയതാണ്.…
Author: Nisha Pillai
ആദ്യഭാഗം ദേവി കണ്ണീർ തുടച്ചു. “നമ്മൾ വൈകും അനൂ ,നിന്റെ പ്രണവ് നിന്നെ കാണാതെ വഴക്കുണ്ടാക്കും,നമുക്ക് പെട്ടെന്ന് പോകാം.” ദേവി കാർ സ്റ്റാർട്ടാക്കാൻ തുടങ്ങി.അനുപമ അവളുടെ കയ്യിൽ പിടിച്ചു. “ദേവീ,എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.” “എന്താണ് പെണ്ണേ.” “പ്രണവിന്റെ കാര്യമാണ്.ഞങ്ങളുടെ ഇടയിൽ ചില പ്രശ്നങ്ങൾ ..” “ഓ ആ പുതുമുഖ നടിയെക്കുറിച്ചാണോ? നിനക്ക് വേറെ പണിയൊന്നുമില്ലേ ഇതൊക്കെ വിശ്വസിക്കാൻ ,ആ സിനിമ മാഗസിൻകാർ കൂടുതൽ വിറ്റഴിക്കാൻ വേണ്ടി മസാലക്കഥകൾ എഴുതി വിടും.പ്രണവിനെ സംബന്ധിച്ച് നല്ല പോപ്പുലാരിറ്റിയുള്ള നടൻ,നല്ല അഭിനയം,ചെറുപ്പം,സുന്ദരൻ.അപ്പോൾ അയാളുടെ കഥകൾക്ക് മാർക്കറ്റ് കൂടും.നിനക്കവനെ പതിനാറ് വർഷമായി അറിയുന്നതല്ലേ.രണ്ട് പേരും എത്ര വർഷം പ്രണയിച്ചു നടന്നതാണ്.എന്നിട്ടും നിനക്കവനെ സംശയമാണോ അനൂ.? അഭിനയമാണ് മോളെ അവന്റെ തൊഴിൽ.” “നീ വിചാരിക്കുന്നത് പോലെയല്ല ദേവീ…എനിക്കറിയാം,അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു.അല്ല ഇങ്ങോട്ട് ഉണ്ടോയെന്ന്,അതെനിക്കുറപ്പില്ല,പക്ഷെ പ്രണവിന് അവളോട് പ്രണയമായിരുന്നു.സാധാരണ പ്രണവ് രണ്ട് ഫോൺ ഉപയോഗിക്കാറുണ്ട്.ഒന്ന് പ്രൈവറ്റ് ആവശ്യത്തിനും മറ്റൊന്ന് തൊഴിലാവശ്യത്തിനും,കൂടാതെ അവൻ്റെ മാനേജരുടെ കയ്യിലുമുണ്ട് രണ്ട് ഫോണുകൾ.ഞാൻ എന്റെ…
ആദ്യഭാഗം അമ്മയുടേയും മകളുടേയും ജീവിതങ്ങൾക്ക് സമാനതകളേറെയാണ്. അമ്മ സ്നേഹത്തെ തേടി അലഞ്ഞത് പോലെ മകൾക്ക് അലയേണ്ടി വന്നില്ല എന്ന് മാത്രം. ദേവിയെ സ്നേഹിക്കാൻ ആൺകുട്ടികൾ ക്യൂ നിന്നിരുന്നു. പക്ഷേ തേടി വന്ന് സ്നേഹിച്ചവരൊന്നും അധികം നാൾ അവളുടെ കൂടെ നിന്നതുമില്ല. ദേവി ചെറുപ്പം മുതൽക്കേ സ്നേഹത്തിനും പരിഗണനയ്ക്കും വേണ്ടിയാണ് ദാഹിച്ചത്. നിധിൻ പോയതിന് ശേഷമുള്ള ഒറ്റപ്പെടൽ ഭീകരമാണ്, വീണ്ടും പഴയ മാനസിക നിലയിൽ എത്തുമോയെന്ന പേടിയിലാണവൾ. മുൻപ് ചികിൽസിച്ചിരുന്ന ഡോക്ടർ അമേരിക്കയിൽ പോയപ്പോൾ മുടങ്ങി പോയ ട്രീറ്റ്മെന്റ് വീണ്ടും പുനരാരംഭിയ്ക്കണം എന്നവൾ തീരുമാനമെടുത്തു. രാത്രിയിൽ പലതവണ സഞ്ജീവിൻ്റെ ഫോൺ കാളുകൾ വന്നെങ്കിലും അവൾ സംസാരിച്ചില്ല. കിടക്കാൻ നേരം അവൾ ഫോണിൽ നോക്കി, അയാളുടെ പതിനാല് മിസ്ഡ് കാളുകൾ. “ഇതെന്താ കുട്ടിക്കളിയാണോ, ഫോൺ എടുക്കാതിരുന്നാൽ അയാളെന്ത് വിചാരിക്കും. അയാളുടെ വിസ്സമ്മതം അവളെ വേദനിപ്പിച്ചു എന്നയാൾ കരുതില്ലേ. അത് പാടില്ല. ” അത്രയ്ക്കേ ഉള്ളോ താൻ, അനു…
ആദ്യഭാഗം ഇൻസ്പെക്ടർ സഞ്ജീവിനോട് ദേവിക്ക് നല്ല ദേഷ്യം തോന്നി, ദേഷ്യം പെട്ടെന്ന് ഇല്ലാതാക്കാൻ അവൾക്ക് പ്രയാസമാണ്. ദേവി തൻ്റെ ബാഗിൽ ആൻ്റി ഡിപ്രസൻ്റ് ടാബ്‌ലറ്റിനായി തെരഞ്ഞു. ടാബ്‌ലറ്റ് കഴിച്ചിട്ട് കുറെ നേരം കണ്ണടച്ചിരുന്നാൽ ഒരു ആശ്വാസം കിട്ടും, ദേഷ്യം കുറയും, നെഞ്ചിടിപ്പ് കുറയും, ഹൃദയതാളം സാധാരണമാകും. ദേവി കുറെ നേരം കണ്ണടച്ച് കാറിന്റെ മുൻ സീറ്റിൽ ചാരിയിരുന്നു. കുറച്ചു കഴിഞ്ഞു കാണും അവളുടെ ഫോൺ റിങ് ചെയ്തു, അവൾ കണ്ണ് തുറന്നു, സഞ്ജീവ് സാറിന്റെ കാൾ ആണ്. ദേവി ഫോൺ അറ്റൻഡ് ചെയ്തില്ല. അവൾ ഫോൺ ഡാഷ് ബോർഡിലേക്ക് എടുത്തിട്ടിട്ട് കാർ സ്റ്റാർട്ടാക്കി. എങ്ങോട്ടു പോകണമെന്നൊരു നിശ്ചയമില്ല. ഓഫീസിലേയ്ക്ക് മടങ്ങാൻ വയ്യ. ബീച്ചിൽ പോകാമെന്നു വിചാരിച്ചാൽ, അങ്ങനെ ഒറ്റയ്ക്ക് പോയൊരു ശീലവുമില്ല. ആരാണ് ആശ്വസിപ്പിക്കാനുള്ളത്? അമ്മയോട് എല്ലാം തുറന്നു പറയാൻ വയ്യ, അനുപമയെ പോയി കാണാമെന്ന് തീരുമാനിച്ചു. അനുപമയെ കാണാൻ പോയി, അവൾക്കിപ്പോൾ ഒന്നിനും സമയമില്ല.…
ആദ്യഭാഗം ദേവി മുമ്പ് നല്ല ധൈര്യശാലി ആയിരുന്നെങ്കിലും ഒരു അമ്മയായി മാറിയപ്പോൾ അവൾക്കു എല്ലാത്തിനോടും ഭയം തോന്നി തുടങ്ങി, അകാരണമായ ഭയമാണ് മനസ്സിൽ എപ്പോഴും. വേറെയാർക്കും എന്ത് സംഭവിച്ചാലും ദേവിക്ക് കുഴപ്പമില്ല, പക്ഷെ തന്റെ മകൾ സുരക്ഷിതയായിരിക്കണം. അതിനു വേണ്ടി ദേവി എന്ത് വേണമെങ്കിലും ബലി കൊടുക്കാൻ തയാറാണ്. ഒരാഴ്ച കഴിഞ്ഞ് കാണും, രാവിലെ ഓഫീസിലെത്തിയ ദേവിയെ രാഹുൽ പുറത്തേയ്ക്കു വിളിച്ചു കൊണ്ട് പോയി. പോക്കറ്റിൽ നിന്നും ഒരു പത്ര കട്ടിംഗ് എടുത്ത് ദേവിയെ കാണിച്ചു കൊടുത്തു. ദേവി ആ ന്യൂസ് വായിക്കാൻ ശ്രമിച്ചു. ” അജ്ഞാത മൃതദേഹം കടപ്പുറത്തടിഞ്ഞു. ” ദേവി ആ വാർത്തയും അതിനടിയിലുള്ള ഫോട്ടോയും പരിശോധിച്ചു. ഒരു ഇരുപത്തിരണ്ടു വയസുകാരന്റെ മൃതദേഹം ശംഖുമുഖം കടൽ തീരത്തടിഞ്ഞു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും മരിക്കുന്നതിന് മുൻപ് അയാൾ അധിക ഡോസിൽ ലഹരി ഉപയോഗിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ…
ആദ്യഭാഗം കുഞ്ഞ് നവമി ആയിരുന്നു ദേവിയുടെ ലോകം, ദേവി നല്ലൊരു അമ്മയായി മാറി. നിധിന്റെ അസാന്നിധ്യം ദേവിയെ വല്ലാതെ വിഷമിപ്പിച്ചെങ്കിലും തൻ്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ദേവി പഴയത് പോലെ മുഴുകി തുടങ്ങി. കൈലാസന്റെ മരണം ഒരു ആത്മഹത്യയാണെന്ന് പോലീസ് റിപ്പോർട്ട് വന്നു. അതറിഞ്ഞ് ദേവി ഇൻസ്‌പെക്ടർ സഞ്ജീവിനോട് തട്ടി കയറി. “കൈലാസൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവനൊരു ഭീരുവല്ലായിരുന്നു. ” സഞ്ജീവ് ദേവിയെ ആശ്വസിപ്പിച്ചു. “ദേവി, ഇന്ത്യൻ നിയമ വ്യവസ്ഥയിൽ തെളിവുകൾക്കല്ലേ പ്രാധാന്യം. അന്ന് രാത്രി കൈലാസൻ ഉപയോഗിച്ചിരുന്ന ഫോൺ ആരുടേതാണ്?ആരെയാണ് വിളിച്ചത്, ഇക്കാര്യങ്ങളൊക്കെ പോലീസ് അന്വേഷിച്ചിരുന്നു. ഫോണിന്റെ ഉടമസ്ഥനെ കണ്ടു പിടിക്കാൻ സാധിച്ചു. അത് ആ ഹോട്ടലിൽ താമസിച്ചിരുന്ന ഒരു നോർത്ത് ഇന്ത്യക്കാരൻ്റേതാണ്. അയാൾ പൂളിൽ വച്ച് തന്റെ ഫോൺ നഷ്ടപ്പെട്ടെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. ആരെങ്കിലും മനപ്പൂർവ്വം എടുത്ത് മാറ്റിയതാകും. പക്ഷേ തെളിവില്ല. ” “ആ ഫോൺ…
ആദ്യഭാഗം “സർ,ഇത് നിങ്ങളുടെ നിധിൻ ആണെന്ന് ഞങ്ങൾക്കും തോന്നുന്നില്ല.അങ്ങനെ പറയണമെങ്കിൽ ഡി എൻ എ ടെസ്റ്റ് ചെയ്തു തെളിയണ്ടേ” “ഈ ബോഡി നോക്കൂ, നല്ല ടെമ്പറേച്ചറിൽ കത്തി കരിഞ്ഞു പോയ നിലയിലാണ് .തീവ്രമായ ചൂട് ,ഡി എൻ എ ഉൾപ്പടെയുള്ള മിക്ക ജൈവകലകളെയും നശിപ്പിക്കുന്നു.ചില ഡി എൻ എ അസ്ഥികളിലോ പല്ലുകളിൽ നിന്നോ കിട്ടാൻ സാധ്യതയുടെങ്കിലും ഡി എൻ എ യുടെ ഗുണനിലവാരം കുറവായിരിക്കും , ടെസ്റ്റ് റിസൾട്ട് വിശ്വസനീയമായിരിക്കില്ല.” “ഞങ്ങൾ ഫോറൻസിക് സർജനുമായി സംസാരിച്ചു,അഡ്വാൻസ്ഡ് ടെക്‌നിക്സ് ഉപയോഗിച്ച് ഡി എൻ എ വീണ്ടെടുക്കാമെന്നു അവർ പറയുന്നു.ഉയർന്ന താപാവസ്ഥയിൽ പോലും, പല്ലുകൾ, അസ്ഥി എന്നിവയിൽ നിന്നും മൈറ്റോകോൺഡ്രിയൽ ഡി എൻ എ വീണ്ടെടുക്കാൻ കഴിയും.നിധിന്റെ നിത്യോപയോഗ സാധനങ്ങളായ ടൂത്ത് ബ്രഷ്,അല്ലെങ്കിൽ ടവൽ ,ചീർപ്പ് അവയിൽ നിന്നൊക്കെ ഡി എൻ എ ശേഖരിക്കാം.” രാഹുൽ ഒരു ചോദ്യം ചോദിച്ചു. “സർ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ.ഞങ്ങൾ അറിയുന്ന നിധിൻ്റെ ബ്ലഡ് റിലേറ്റീവ്സ്…
ആദ്യഭാഗം സഞ്ജീവ് വളരെ ആകാംഷയോടെ ഫോൺ അറ്റൻഡ് ചെയ്തു. മറുവശത്തു നിന്നും പറയുന്നത് വളരെ ഗൗരവത്തോടെയാണ് അയാൾ കേട്ടു കൊണ്ടിരുന്നത്. ഏകദേശം അഞ്ചാറു മിനിറ്റ് അയാള് ഫോണിൽ സംസാരിച്ചു കാണും, അതിനിടയിൽ അയാൾ അസ്വസ്ഥനാകുന്നത് അവർ ശ്രദ്ധിച്ചു. “സ്റ്റേഷനിൽ നിന്നാണ് ഫോൺ വന്നത്. നാഷണൽ ചാനലിൽ നിധിന്റെ മിസ്സിംഗ് വാർത്ത ഫ്ലാഷ് ന്യൂസ് ആയി എഴുതി കാണിക്കുന്നുവെന്ന്…. ” “എന്താണ് സർ? ആ വാർത്ത. ” “ദുബായ് പോലീസ് ആ ബിൽഡിംഗ് സീൽ ചെയ്തു കഴിഞ്ഞു. അവർ ഡ്രോൺ ഉപയോഗിച്ച് ആ കെട്ടിടത്തിന്റെ നാലു വശവും അരിച്ചു പെറുക്കി, കെട്ടിടത്തിന് മുകളിൽ കയറി ചാടാനുള്ള സാധ്യതയും അവർ സംശയിക്കുന്നു. പക്ഷേ കെട്ടിടത്തിനുള്ളിലും പുറത്തും നിധിനെ അവർക്ക് കണ്ടെത്താനായില്ല. പക്ഷെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഫോൺ ലൊക്കേഷൻ ഇപ്പോഴും ആ കെട്ടിടത്തിനുള്ളിൽ തന്നെയാണ്. എന്തൊക്കെയോ നിഗൂഢതകൾ നിധിന്റെ തിരോധനത്തിലുണ്ടെന്ന് ചാനലുകൾ പറയുന്നു. നിധിനോട് ഇത്രമാത്രം…
കൃഷ്ണാ … ചില സ്നേഹങ്ങൾ അങ്ങനെയാണ്. വളരെ അവിചാരിതമായി കടന്നു വരും. പരസ്പരം വളരെ തീവ്രമായ സ്നേഹംതോന്നും. സ്നേഹം പെട്ടെന്ന് വളരും, പെട്ടെന്ന് തളരും, പെട്ടെന്ന് പരസ്പരം മടുക്കും ഉടനെ പിരിയും. സ്നേഹം വിരിയുന്നതും കൊഴിയുന്നതും ഒരേ വേഗത്തിലായിരിക്കും. വണ്ട് വേറെ പൂവ് തേടി പോകും, പൂവ് മറ്റൊരു വണ്ടിനായി കാത്തിരിക്കും. രാധ, കൃഷ്ണനെ മാളിലെ കഫേയിൽ കാത്തിരുന്നു. വളരെ നാളുകൾക്കു ശേഷമാണു അവൻ ജോലി ചെയ്യുന്ന നഗരത്തിലേക്ക് അവളുടെ മടങ്ങി വരവ്. അവനെ ഒരിക്കൽ കൂടി കണ്ട് മടങ്ങണം. ആ കൂടിക്കാഴ്ച എങ്ങനെയാകണമെന്നു അവൾക്കൊരു നിശ്ചയവുമില്ല. എങ്ങനെയാകും താൻ അവനെ കാണുമ്പോൾ പെരുമാറുക, തിരികെ അവനെന്നോട് എന്താകും പറയുക. തന്നോട് അവനു വെറുപ്പാകുമോ? ഒരിക്കലും പരസ്പരം പിരിയില്ല എന്ന് വാക്കുകൊടുത്തവളാണ് രാധ. ഒരിക്കൽ കൃഷ്‌ണനും ഏറ്റു പറഞ്ഞു ഞാനായിട്ട് നിന്നെ പിരിയില്ല. എന്നിട്ടു രാധ അവനോടു ചെയ്തതെന്താണ്, ഒരു സുപ്രഭാതത്തിൽ ട്രാൻസ്ഫർ വാങ്ങി ദൂരെ ഒരു നഗരത്തിലേക്ക് പറന്നു പോയി.…
ആദ്യഭാഗം അനുപമ ,രാഹുൽ ,അവർ രണ്ട് പേർ വിചാരിച്ചിട്ടും ദേവിയെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല.അവൾ വീട്ടിനുള്ളിൽ ഓടി നടക്കുകയും പാത്രങ്ങളൊക്കെ വലിച്ചെറിയുകയും ചെയ്തു.ശരിക്കും ഉന്മാദം ബാധിച്ചവളെ പോലെയായി.അവസാനം അവളെ അജ്മലും രാഹുലും ബലമായി പിടിച്ചു കിടത്തി തുണി കൊണ്ട് അവളുടെ കാലും കയ്യും കെട്ടി,വായിൽ ഒരു തുണി കഷണം തിരുകി വച്ചു.ഈ കാഴ്ചകൾ കണ്ടു മാലതി പൊട്ടിക്കരയുകയും ചെയ്തു. അപ്പോഴേക്കും പോലീസ് ജീപ്പ് വീടിന്റെ പടി കടന്നെത്തി.മാത്യുവിന്റെ കാറിൽ ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് ജീപ്പ് കാറിനെ അനുഗമിച്ചു.അനുപമ ഡോക്ടറോട് ദേവി ഗർഭിണിയാണെന്ന ആശങ്ക പങ്ക് വച്ചു.ഡോക്ടർ അവളുടെ അക്രമവാസന അവസാനിപ്പിക്കാനായി അവൾക്കു മയങ്ങുന്ന ഇൻജക്ഷൻ വച്ചു. മെല്ലെ ദേവി മയക്കത്തിലേക്ക് വഴുതി വീണു.മുറിയിൽ മാലതിയും ദേവിയും തനിച്ചായ നിമിഷത്തിൽ അനുപമയും രാഹുലും ഇൻസ്‌പെക്ടർ സഞ്ജീവിനോടൊപ്പം ക്യാന്റീനിലേയ്ക്ക് നടന്നു. “ദേവി ഇങ്ങനൊക്കെ വയലന്റ് ആകാറുണ്ടോ? വല്ലാത്തൊരു അവസ്ഥയായിരുന്നു ആ കുട്ടിയുടേത്.അവൾ ഭാരമുള്ള വസ്തുക്കളൊക്കെ എടുത്തുയർത്തിയ സമയത്തു ഞാൻ ശരിക്കും പേടിച്ചു പോയി.ഈ അവസ്ഥയിൽ….”…
