ആദ്യഭാഗം നിധിന്റെ ദേഹത്തേയ്ക്ക് ചാഞ്ഞിരുന്നു കൊണ്ട് ദേവി ബെഡ് കോഫി ആസ്വദിച്ചു.പ്രഭാതത്തിലെ സൂര്യകിരണങ്ങളെ സ്വാഗതം ചെയ്യാനായി അവൾ മുറിയിലെ ജനൽ തുറന്നിട്ടു. “വേണ്ട ദേവി ജനൽ തുറക്കേണ്ട,നമ്മൾ ഇപ്പോഴും സുരക്ഷിതരല്ല.നമ്മളെ സഹായിക്കാനായി കുറച്ചു സുഹൃത്തുകളില്ലേ ,അവരുടെ അടുത്ത നിർദ്ദേശത്തിനായി നമുക്ക് കാത്തിരിക്കാം,” രാവിലെ തന്നെ അവർക്ക് നിർദ്ദേശമെത്തി.അവരെ കൂട്ടികൊണ്ടു പോകാനായി രാഹുലെത്തി.രാഹുലിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ നഗരം ഉണർന്നിരുന്നു.നേരെ തന്റെ വീട്ടിലേയ്ക്കു പോകണമെന്നും അമ്മയെ കാണണമെന്നും ദേവി വാശി പിടിച്ചു. ദേവലോകമെന്ന വീട് അച്ഛൻ അവൾക്കായി സമ്മാനിച്ചതാണ്.അവിടെ അച്ഛന്റെ ഓർമ്മകളുണ്ട് .അവിടെ നിധിനെ കൂട്ടി കൊണ്ട് പോയി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങണമെന്ന് അവൾ ആഗ്രഹിച്ചു. ദേവിയെ കണ്ടപ്പോൾ ആദ്യം ദേഷ്യപ്പെട്ടെങ്കിലും,അമ്മ അവരെ ഇരുവരെയും അനുഗ്രഹിച്ചു.മാത്യൂ വളരെ ദേഷ്യത്തിൽ ആണെന്നും ഇത് വരെ തന്നെ വിളിച്ചില്ലായെന്നും അമ്മ സങ്കടപ്പെട്ടു. “നിന്റെ പപ്പ ഇന്നലെ എന്നെ അന്വേഷിച്ചതേയില്ല.ഞാനും നിന്നെ സപ്പോർട്ട് ചെയ്തുവെന്ന് കരുതുന്നുണ്ടാകും.ദേവി സൂക്ഷിക്കണം.ഇപ്പോൾ ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട എന്നൊന്നും…
Author: Nisha Pillai
ആദ്യഭാഗം അമ്മയോടൊപ്പം രണ്ടു ദിവസങ്ങൾ, അതും വളരെ വർഷങ്ങൾക്ക് ശേഷം, അമ്മ അവൾക്കായി മാത്രം മാറ്റി വച്ച ആ ദിനങ്ങൾ. ആ സമയത്ത് അവൾക്കു അമ്മയോട് നല്ല സ്നേഹം തോന്നിയിരുന്നു. അമ്മയുടെ സ്ഥാനത്തു നിന്നും ഒരിക്കലും അവൾ ചിന്തിച്ചിരുന്നില്ല. സ്കൂളിൽ വച്ച് അമ്മയ്ക്ക് തുടങ്ങിയ പ്രണയം ഒരു പക്ഷേ മറക്കാൻ കഴിഞ്ഞു കാണില്ല. പിന്നീട് വീട്ടുകാർ തന്നെക്കാൾ പ്രായമേറിയ ഒരാളെ വിവാഹത്തിന് കണ്ടെത്തുമ്പോൾ തുറന്നു പറയാമായിരുന്നു. പക്ഷെ പറഞ്ഞില്ല, ഭർത്താവിന്റെ തണലിൽ ജീവിതം തുടങ്ങി. അദ്ദേഹം അമ്മയെ പഠിപ്പിച്ചു, ജോലി വാങ്ങി കൊടുത്തു. പിന്നെ സംഭവിച്ചതോ ? കൊടും ചതിയല്ലേ. എല്ലാം സംഭവിച്ചു കഴിഞ്ഞില്ലേ. ഇപ്പോൾ സഹതാപം തോന്നുന്നു അമ്മയോട്. ഈ ദിവസങ്ങളിൽ അവർ, ഉറക്കം പോലും ഒന്നിച്ചായിരുന്നു. അവളുറങ്ങാതെ അമ്മ ഉറങ്ങിയിരുന്നില്ല. ഉറക്കത്തിൽ അമ്മയുടെ കൈ അവളെ ചുറ്റി പിടിക്കുമ്പോൾ അവൾ ആദ്യമായി മാതൃസ്നേഹം എന്തെന്ന് അറിയുമായിരുന്നു. ഒരു പക്ഷെ മാത്യൂ ഇല്ലാതായാൽ അമ്മയെ പൂർണമായും തനിക്കു കിട്ടുമെന്നോർത്തു…
ആദ്യഭാഗം ദേവി അന്നത്തെ ദിവസം പൂർണ്ണമായും വിശ്രമിച്ചു. സുമതിയുടെ നോട്ടത്തിൽ ദേവി കുഞ്ഞ് എപ്പോഴും ക്ഷീണിച്ചു തളർന്ന് സോഫയിൽ കിടന്നു ഉറങ്ങുകയാണ്. പക്ഷെ ദേവിയുടെ മനസ്സിൽ ചില പ്ലാനിങ്ങുകൾ നടക്കുകയായിരുന്നു. ഓഫീസിൽ നിന്നും വിട്ട് നിൽക്കാനൊരു കാരണംവേണം. ഇടയ്ക്കിടയ്ക്ക് സുമതിയുടെ വക പ്രത്യേക പരിപാലനമുണ്ട്. ജ്യൂസും മരുന്നും ആഹാരവുമൊക്കെ ഒരു കൈയ്യകലത്തിൽ സമയാസമയം എത്തിയിരുന്നു. അവർ അതൊക്കെ യഥാസമയം ദേവിയുടെ അമ്മയെ വിളിച്ചു പറയുന്നുമുണ്ട്. അവളെ കാണാൻ ആരൊക്കെ വരുന്നു. അവളാരോടൊക്കെ, എന്തൊക്കെയാണ് സംസാരിക്കുന്നത് എന്നൊക്കെ അറിയുകയാണ് സുമതിയുടെ ലക്‌ഷ്യം. സന്ധ്യ മയങ്ങുന്നത് വരെ അവൾ ക്ഷീണം പ്രകടിപ്പിച്ചു. രാത്രി ആയപ്പോൾ അവൾ നേരത്തെ ഭക്ഷണം കഴിച്ചു ടെറസിൽ ഇരുന്ന് വിശ്രമിച്ചു. നിലാവെളിച്ചത്തിൽ റോഡിലൂടെ പോകുന്നവർക്ക് നിഴൽ കാണത്തക്ക വിധത്തിൽ അവൾ ഇരുന്നു. സുമതിയോടു നേരത്തെ ആഹാരം കഴിച്ചു കിടന്നോളാൻ പറഞ്ഞു. സുമതി ഉറങ്ങാൻ പോകുന്നത് വരെ അവൾ ടെറസിൽ വിശ്രമിച്ചു. ഒരു പന്ത്രണ്ടു മണി…
ആദ്യഭാഗം ബാഗിലിരുന്ന തോക്കെടുത്ത് കാറിൽ ഒളിപ്പിച്ചു കൊണ്ട് ദേവി ബാഗ് തോളിലിട്ടു. കാറിൽ നിന്നുമിറങ്ങിയ ദേവി, തൻ്റെ മുഖത്ത് ആത്മവിശ്വാസം വരുത്തി. നേരെ മാവിൻ ചുവട്ടിലിരിക്കുന്ന പോലീസുകാരന്റെ അടുത്തേയ്ക്കു നടന്നു. മുറ്റത്ത് കിടന്ന ജീപ്പിൽ ഡ്രൈവറെ കൂടാതെ മറ്റൊരു പോലീസുകാരൻ കൂടി ഉണ്ടായിരുന്നു. അയാൾ ജീപ്പിലിരുന്നു കൊണ്ട് അവളുടെ ഓരോ ചലനവും നിരീക്ഷിക്കുകയായിരുന്നു. “എന്താ ടീച്ചറമ്മേ. ” ദേവി ചോദിച്ചു. “ഇത് സബ് ഇൻസ്‌പെക്ടർ സഞ്ജീവ് കുമാർ, എന്റെ ഒരു പഴയ സ്റ്റുഡൻ്റാണ്. നിന്നോട് എന്തോ ഇദ്ദേഹത്തിന് സംസാരിക്കാനുണ്ട്. നിങ്ങൾ സംസാരിക്കൂ, ഞാൻ ചായ എടുക്കാം. ” ടീച്ചറമ്മ എഴുന്നേറ്റു വീടിനകത്തേക്ക് പോയി. “ഇരിക്ക് മാഡം. ” ഇൻസ്‌പെക്ടർ ദേവിയെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു. “മാഡം ഞാൻ വന്നത് ചില വിവരങ്ങൾ അറിയാനാണ്. ഒരു മാൻ മിസ്സിംഗ് കേസ് ഉണ്ട്, ആളുടെ പേര് നിധിൻ വേണുഗോപാൽ, 24 വയസ്സ്, നല്ല പൊക്കം, ഇരുനിറം, തോളറ്റം നീണ്ട മുടി. മിസ്റ്റി മെഡോസ്…
ആദ്യഭാഗം ബാഗിലിരുന്ന തോക്കെടുത്ത് കാറിൽ ഒളിപ്പിച്ചു കൊണ്ട് ദേവി ബാഗ് തോളിലിട്ടു. കാറിൽ നിന്നുമിറങ്ങിയ ദേവി, തൻ്റെ മുഖത്ത് ആത്മവിശ്വാസം വരുത്തി. നേരെ മാവിൻ ചുവട്ടിലിരിക്കുന്ന പോലീസുകാരന്റെ അടുത്തേയ്ക്കു നടന്നു. മുറ്റത്ത് കിടന്ന ജീപ്പിൽ ഡ്രൈവറെ കൂടാതെ മറ്റൊരു പോലീസുകാരൻ കൂടി ഉണ്ടായിരുന്നു. അയാൾ ജീപ്പിലിരുന്നു കൊണ്ട് അവളുടെ ഓരോ ചലനവും നിരീക്ഷിക്കുകയായിരുന്നു. “എന്താ ടീച്ചറമ്മേ. ” ദേവി ചോദിച്ചു. “ഇത് സബ് ഇൻസ്‌പെക്ടർ സഞ്ജീവ് കുമാർ, എന്റെ ഒരു പഴയ സ്റ്റുഡൻ്റാണ്. നിന്നോട് എന്തോ ഇദ്ദേഹത്തിന് സംസാരിക്കാനുണ്ട്. നിങ്ങൾ സംസാരിക്കൂ, ഞാൻ ചായ എടുക്കാം. ” ടീച്ചറമ്മ എഴുന്നേറ്റു വീടിനകത്തേക്ക് പോയി. “ഇരിക്ക് മാഡം. ” ഇൻസ്‌പെക്ടർ ദേവിയെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു. “മാഡം ഞാൻ വന്നത് ചില വിവരങ്ങൾ അറിയാനാണ്. ഒരു മാൻ മിസ്സിംഗ് കേസ് ഉണ്ട്, ആളുടെ പേര് നിധിൻ വേണുഗോപാൽ, 24 വയസ്സ്, നല്ല പൊക്കം,…
ആദ്യഭാഗം മുന്നിലിരിക്കുന്ന സ്ത്രീകളെ ദേവി അത്ഭുതത്തോടെ നോക്കി. ആശ്വാസത്തോടെ അവൾ തന്റെ കയ്യെടുത്തു ഇടം നെഞ്ചിൽ ചേർത്ത് വെച്ച് സർവ്വേശ്വരനോട് നന്ദി പറഞ്ഞു. അവളുടെ കണ്ണുകൾ യാദൃശ്ചികമായി മുറിയിലെ സിസിടിവി ക്യാമറയിൽ ഉടക്കി. അവൾ കണ്ണുകൾ കൊണ്ട് മുന്നിലിരിക്കുന്നവരെ ക്യാമറയുടെ കാര്യം ഓർമ്മപ്പെടുത്തി. അവൾ ആതിര വക്കീലിനെ വിളിച്ചു. “ആതിരേ ഇവർ പറയുന്നതൊന്ന് എഴുതി വാങ്ങൂ. ഇവർക്ക് ഡിവോഴ്സ് വേണം. ഇവരുടെ രണ്ടു പേരുടെയും ഭർത്താവ് ഒരാളാണ്. ആളൊരു വിവാഹത്തട്ടിപ്പു വീരനാണ്. ഇപ്പോൾ അയാൾ മറ്റൊരു സ്ത്രീയുടെ പിറകെയാണ്. തൽക്കാലം ഒരു പരാതി എഴുതി വാങ്ങി വിട്ടേക്ക്, അയാളുടെ കൂടുതൽ വിവരങ്ങൾ ഇവർ പിന്നീട് തന്ന് കൊള്ളും. ഇതിലൊരു സ്ത്രീ ഊമയാണ്, അവരെ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കണ്ട. ” സ്ത്രീകൾ ക്യാബിനിൽ നിന്നും പുറത്ത് പോയപ്പോൾ ദേവി ആതിരയുടെ ചെവിയിൽ പറഞ്ഞു. “എന്തോ ഉടായിപ്പാണെന്ന് തോന്നുന്നു. എന്തായാലും അവരെ ഒന്ന് നിരീക്ഷിക്കൂ. ഇവിടെ നിന്നും…
ആദ്യഭാഗം ദേവിയുടെ മനസ്സിൽ ആഗ്രഹങ്ങൾ തമ്മിലുള്ള പിടിവലി ആയിരുന്നു. വിവാഹ ശേഷം അമ്മയുടേയും മാത്യൂവിന്റേയും ആ ഓഫർ സ്വീകരിക്കാതിരുന്നെങ്കിൽ, ആ നശിച്ച ഹോട്ടലിൽ പോകാതിരുന്നെങ്കിൽ, ഒരു പക്ഷേ കൈലാസൻ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ. കൈലാസൻ ദേവിയുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നേനെ. കൈലാസൻ ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും നിധിൻ എന്ന വ്യക്തിയെ പരിചയപ്പെടില്ലായിരുന്നു. കൈലാസൻ ജീവന്റെ ജീവനായിരുന്നു. നിധിനോ? ഇവരിൽ നിന്നും ഒരാളെ തെരെഞ്ഞെടുക്കാൻ പറഞ്ഞാൽ ഉറപ്പായും കൈലാസനെ തെരഞ്ഞെടുക്കും. പക്ഷേ നിധിനെ ഉപേക്ഷിക്കാനുമാവില്ല. അവനേയും ഇഷ്ടമാണ്. ആരെയാണ് ദേവിക്ക് കൂടുതൽ ഇഷ്ടം. അവരിൽ ആരാണ് കൂടുതൽ നല്ലത്? ആർക്കാണ് ദേവിയോട് കൂടുതൽ സ്നേഹം. രണ്ട് പേരെയും അവൾ ആത്മാർത്ഥമായി സ്നേഹിക്കുന്നു. ” മോള് ഉറക്കത്തിൽ കരയുകയായിരുന്നോ?’ കൈലാസിന്റെ ഫോട്ടോ ദേവിയുടെ കയ്യിൽ നിന്നും വാങ്ങി മേശപ്പുറത്ത് തിരികെ വച്ച് കൊണ്ട് ടീച്ചറമ്മ അവളുടെ തലയിൽ തലോടി. “ഇതാ ചൂടോടെ ചായ കുടിക്കൂ. നിന്നോട് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. ” “എന്താ…
ആദ്യഭാഗം അവനോട് യാത്ര പറഞ്ഞ് കാറിൽ കയറിയിരുന്നപ്പോൾ അവൾക്ക് സങ്കടം വന്നു, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്തൊരു വിധിയാണ് തന്റേത്. ജീവിതത്തിൽ ഒരിക്കലും മനസമാധാനം എന്ന അവസ്ഥ ഉണ്ടായിട്ടില്ല. ദേവി തൻ്റെ അമ്മ മാലതിയെക്കുറിച്ചോർത്തു. അവൾക്ക് അമ്മയോട് ആദ്യമായി വെറുപ്പ് തോന്നിയത് മാത്യുവുമായുള്ള വിവാഹ സമയത്താണ്. ഭർത്താവിൻ്റെ ചിതയടങ്ങും മുൻപ് അമ്മ പുതിയ പങ്കാളിയെ തേടി,അല്ല… അതല്ല ശരി അമ്മ തൻ്റെ പഴയ പങ്കാളിയെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും പുറത്ത് കൊണ്ട് വന്നു എന്നതാണ് ശരി. “ഇവരെന്ത് സ്ത്രീയാണ് ,ആ പെൺകൊച്ചിൻ്റെ ഭാവിയെ പറ്റി അവർക്ക് ഓർത്ത് കൂടായിരുന്നോ. ” വീട്ടിലെ ജോലിക്കാരടക്കമുള്ള മറ്റ് സ്ത്രീകൾ അമ്മയെ പ്രാകുന്നത് കേട്ടാണ് ദേവി വളർന്നത്. ഇപ്പോൾ താനും.. തന്നെക്കുറിച്ച് ഇനി ടീച്ചറമ്മയടക്കം എല്ലാവരും എന്താണ് പറയാൻ പോകുന്നത്. ദേവിക്ക് അമ്മയുടെ രണ്ടാം വിവാഹത്തിൽ യാതൊരു പരാതിയുമില്ല,പരാതി അമ്മ കണ്ട് പിടിച്ച പങ്കാളിയെക്കുറിച്ചാണ്. “ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച് അധികനാൾ കഴിയുന്നതിന് മുൻപ്…
ആദ്യഭാഗം സുമതിയുടെ മുൻപിലൂടെ കോടതിയിലേക്ക് പോകുമ്പോൾ ദേവിയ്ക്ക് ചിരി വന്നു.എന്നും ഉർജ്ജസ്വലയായി ദേവിയെ പറഞ്ഞയക്കാറുള്ള സുമതിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ സഹതാപം ഉണ്ട്.പക്ഷെ അവരുടെ ചില സമയത്തെ അഹങ്കാരം സഹിക്കാൻ കഴിയില്ല.അമ്മയുടെ മുന്നിൽ തന്നെക്കാൾ സ്ഥാനം അവർക്കാണെന്ന മട്ടിലാണ് അവരുടെ പ്രകടനം. “ചേച്ചി അമ്മ വിളിക്കുമ്പോൾ പറഞ്ഞേക്കൂ ഞാനിത്തിരി വൈകുമെന്ന്.ഒരു പുതിയ കേസിന്റെ പുറകെയാണ്.” ഡ്രൈവ് ചെയ്യുമ്പോൾ അവളുടെ മനസിലേയ്ക്ക് നിധിന്റെ മുഖം കടന്നു വന്നു.എത്ര സുന്ദരനാണവൻ,പാവം ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും. എത്ര നേരമാണ് ഒറ്റയ്ക്ക് ഇരിക്കുക. ട്രാഫിക്കിൽ കാർ നിർത്തിയിട്ടപ്പോൾ അവൾ മൊബൈൽ എടുത്തു.” ദേവലോകം ” എന്ന തന്റെ വീട്ടിലെ ക്യാമറ ആപ്പ് അവൾ ഓണാക്കി.ഇപ്പോൾ ഫ്രണ്ട് ക്യാമറ മാത്രമല്ല,ഹാളിലെ ക്യാമറയും വർക്ക് ചെയ്യുന്നു.ഇത് അവന്റെ പണി ആകും,അവനാകും ആ ക്യാമറ കണക്ട് ചെയ്തത്. അവൾ തന്റെ കണ്ണുകൾ ഹാളിലെ ക്യാമറയിലെ ദൃശ്യങ്ങളിലേയ്ക്ക് പതിപ്പിച്ചതും , ട്രാഫിക്കിൽ ഗ്രീൻ സിഗ്നൽ തെളിഞ്ഞു.അവൾ ഫോൺ മടിയിൽ വച്ച് വണ്ടി മുന്നോട്ടെടുത്തു.ഓഫീസിലെത്തിയിട്ടും…
ആദ്യഭാഗം നിധിൻ കട്ടിലിൽ തല കുമ്പിട്ടിരുന്നു. അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ദേവിക്ക് അവനോട് വാൽസല്യം തോന്നി. ” എന്നെയവർ എന്തായാലും കൊല്ലുമെന്ന് ഉറപ്പായി. ദേവി സൂക്ഷിക്കണം. ഇനി ഒറ്റയ്ക്കുള്ള യാത്രകളൊന്നും വേണ്ട. ” “നിധിനെ കൊല്ലാനോ,എന്നോടല്ലേ അവർക്ക് വിരോധം,നിധിനോടെന്താണ് അവർക്ക് ദേഷ്യം. എന്നെ സഹായിക്കാൻ ശ്രമിച്ചതാണോ. ” “അതൊരു കഥയാണ്, ഞാൻ മുമ്പ് പറഞ്ഞിരുന്നില്ലേ,ഈ അന്വേഷണത്തിന് എനിക്കൊരു വ്യക്തിപരമായ കാരണം കൂടിയുണ്ടെന്ന്. ” “അതെന്താണ്? ഞാൻ കൂടി അറിയട്ടെ. ” ദേവി അവൻ്റെ അടുത്തിരുന്ന് അവൻ്റെ വലത് കൈ തൻ്റെ കൈപ്പത്തികൾക്കുള്ളിലാക്കി. “എൻ്റെ എട്ടാമത്തെ വയസ്സിൽ പപ്പയെ ഞങ്ങൾക്ക് നഷ്ടമായി. പിന്നീട് കാറ്ററിംഗ് ബിസിനസ് നടത്തിയാണ് ഞങ്ങൾ ജീവിച്ചത്. ചേച്ചിയും ഞാനും തമ്മിൽ മൂന്ന് വയസ്സിന്റെ വ്യത്യാസമേയുള്ളൂ. ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് ചേച്ചി ഹോട്ടൽ മാനേജ്മെന്റിന് കോയമ്പത്തൂർ ഒരു കോളേജിൽ ചേരുന്നത്. ഞങ്ങൾ രണ്ട് പേരും അമ്മയുടെ കൂടെ എന്നും വേണമെന്ന് അമ്മ ആശിച്ചു. ഞങ്ങൾക്ക് രണ്ട് പേർക്കും പാചകം…
