സ്നേഹത്തിന്റെ ആഴം എത്രയാണെന്ന് ആരെങ്കിലും ചോദിച്ചാൽ, ഒരു നിമിഷം ആലോചിക്കാതെ ഉത്തരം പറയാൻ ആർക്കും കഴിയില്ല. ആലോചിക്കുംതോറും പുതിയ ഉത്തരങ്ങൾ തരുന്ന, അതിരുകളില്ലാത്ത ഒന്നാണത്. എന്റെ ജീവിതത്തിൽ അങ്ങനെയൊരു ചോദ്യത്തിന് ഉത്തരം കിട്ടിയ കഥയാണിത്. ചെറുപ്പത്തിൽ അച്ഛൻ എന്നെ കയ്യിലെടുത്തു നടക്കുകയോ ലാളിക്കുകയോ ചെയ്ത ഓർമ്മകളൊന്നും എനിക്കില്ല. അച്ഛന്റെ സ്നേഹം ശരിക്കും അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ, വ്യക്തമായൊരു ഉത്തരം നൽകാൻ എന്റെ കയ്യിലില്ലായിരുന്നു. പക്ഷേ, ഞങ്ങൾക്ക് ഇഷ്ടമുള്ള പലഹാരപ്പൊതികൾ ഞങ്ങൾ മതിയെന്ന് പറയും വരെ അച്ഛൻ വാങ്ങി തരുമായിരുന്നു. സ്നേഹം പുറത്തുകാണിക്കാൻ അറിയാത്ത ആളായിരുന്നു അച്ഛൻ. എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ ആ സംശയം എന്റെ മനസ്സിൽ അങ്ങനെ കിടന്നു. കാലം കടന്നുപോയി. കല്യാണം കഴിഞ്ഞ് മോന് ഒരു വയസ്സുള്ളപ്പോൾ ഞാൻ വീണ്ടും ഗർഭിണിയായി. അന്ന് എന്നെക്കാൾ വലിയ ടെൻഷൻ അച്ഛനായിരുന്നു. മോൾക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് എനിക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ജോലി കിട്ടുന്നത്. അമ്മയ്ക്കും ജോലിയുള്ളതുകൊണ്ട്…
Author: Reshma Lechus
പുസ്തകം: ഒരു പെണ്ണിന്റെ ആത്മഹത്യാക്കുറിപ്പ് രചയിതാവ്: അശ്വതി ജോയ് അറയ്ക്കൽ പബ്ലിഷർ: K Zero Publications പേജുകൾ: 120 | വില: ₹200 ജീവിതപാതയിൽ നാം കണ്ടുമുട്ടുന്ന മനുഷ്യർക്ക് എത്രയെത്ര മുഖങ്ങളാണ്! ആർക്കും വേഗത്തിൽ പിടികൊടുക്കാത്ത, ഉള്ളിലിരിപ്പ് പുറത്തുകാണിക്കാത്ത മുഖങ്ങൾ. ചിന്തിച്ചുനോക്കിയാൽ എല്ലാവരിലും കാണില്ലേ അത്തരം ചില ഇരട്ടമുഖങ്ങൾ? ഈ പുസ്തകത്തിലെ ഓരോ കഥയും കെട്ടുകഥകളല്ല, മറിച്ച് പച്ചയായ മനുഷ്യജീവിതത്തിന്റെ നേർക്കാഴ്ചകളാണ്. ജീവിതസാഹചര്യങ്ങൾ കാരണം അങ്ങനെയൊക്കെയോ ജീവിച്ചുതീർക്കാൻ നിർബന്ധിതരായ സാധാരണക്കാരുടെ അനുഭവങ്ങൾ. 1. റോസിലി പെണ്ണിന് എത്രത്തോളം യാതനകൾ സഹിക്കാൻ കഴിയും? “നാളെ എല്ലാം ശരിയാകും” എന്ന ഒരൊറ്റ പ്രതീക്ഷയിലല്ലേ ഓരോ സ്ത്രീയും ജീവിതം മുൻപോട്ടു കൊണ്ടുപോകുന്നത്? എന്നിട്ടും റോസിലിയെപ്പോലുള്ളവർക്ക് കണ്ണീര് മാത്രമാണ് ബാക്കിയാകുന്നത്. എന്തു സംഭവിച്ചാലും തെറ്റുകാരി പെണ്ണാണെന്ന സമൂഹത്തിന്റെ ചിന്താഗതി, “മുള്ള് വന്നു ഇലയിൽ വീണാലും കേട് ഇലയ്ക്കാണ്” എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുന്നു. തന്റെ ഡയറിയിൽ അവൾ കുറിച്ച വാക്കുകൾ ഏതൊരു അമ്മയുടെയും ഉള്ളുലയ്ക്കുന്നതാണ്: “നോവറിഞ്ഞു…
പ്രണയ സാക്ഷ്യത്തിന്റെ അലിഖിത നിയമത്തിൽ പോലും നാം എന്ന ലോകത്തെ എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത്. കാറ്റായും മഴയായും വേനലായും എല്ലാം നാം ഇല്ലാതെ ഒരു കാലവും കടന്നു പോയിട്ടില്ല.. മനോഹരമായ സ്വപ്നത്തിന്റെ കാവടത്തിൽ നിനക്കായി മാത്രം കാത്തുനിൽക്കുന്ന പനീർപ്പൂ പോലെ എത്ര സുന്ദരമാണ്..
മറുവാക്കിനായി കാത്തിരിക്കുമ്പോഴും ആ സൂര്യകിരണങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്, ഒരു കള്ളപ്പുഞ്ചിരി – ഒന്നും മനസ്സിലായില്ല എന്ന പോലെ… ചുമന്നു തുടുത്ത ആ ചെമ്മൺ പാതയിൽ നമ്മുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ച് പറയാതെ പറയുന്നുണ്ടായിരുന്നു….
സ്നേഹം നിറഞ്ഞ കൂട്ടുകാരി, എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ല. ആർക്കും മനസ്സിലാകാത്തത്ര സങ്കീർണ്ണമായ ചിന്തകളിലൂടെ കടന്നുപോയ നാളുകളുണ്ടായിരുന്നു എനിക്ക്. “എഴുത്തുകൊണ്ട് എന്ത് കിട്ടി?” എന്ന് ചോദിക്കുന്നവരോട് എനിക്ക് ചിരി മാത്രമേയുള്ളൂ. ഗർഭകാലത്ത് അനുഭവിച്ച കഠിനമായ മാനസിക ആഘാതങ്ങളിൽ നിന്ന് എന്നെ ജീവനോടെ തിരികെ എത്തിച്ചത് ഈ എഴുത്ത് മാത്രമാണ്. എന്നിൽ എഴുത്തിന്റെ വിത്തുപാകിയ ആ പഴയ ഓർമ്മയിലേക്ക് നിന്നെ കൂട്ടിക്കൊണ്ടുപോകാം. അന്ന് മൂന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. കാണാൻ ഒരു തീപ്പെട്ടി കൊള്ളിയെപ്പോലെ മെലിഞ്ഞ രൂപം. ഒരു ഒഴിവു വേളയിൽ ക്ലാസ്സിൽ വന്ന അധ്യാപകൻ എന്നെ വിളിച്ചെഴുന്നേൽപ്പിച്ച് മലയാളം വായിക്കാൻ പറഞ്ഞു. ഭയന്നുവിറച്ച് പുസ്തകത്തിലേക്ക് നോക്കിനിൽക്കാനേ അന്ന് എനിക്ക് കഴിഞ്ഞുള്ളൂ. അത് കണ്ടതും സാർ പരിഹാസത്തോടെ ചിരിച്ചു: “വലിയ സുന്ദരിയാണെന്നാ വിചാരം, മലയാളം വായിക്കാൻ പോലും അറിയില്ല!” ചുറ്റുമുള്ള കുട്ടികളും കൂടെച്ചേർന്നു ചിരിച്ചു. അന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ ഞാൻ ഇനി സ്കൂളിൽ പോകില്ലെന്ന് വാശിപിടിച്ചു. കരച്ചിൽ കണ്ട അമ്മ അന്നുതന്നെ എന്നെ അക്ഷരങ്ങൾ…
ഞാനും അരുണും ഒളിച്ചോടി അമ്പലത്തിൽ വെച്ച് കല്യാണം കഴിച്ച കഥ പറഞ്ഞാൽ കേൾക്കുന്നവർ ചിരിക്കും. “എന്തിനാ ഒളിച്ചോടിയത്?” എന്ന് ചോദിച്ചാൽ, ഒരു രസത്തിന് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ! സത്യത്തിൽ ഞങ്ങളുടേത് ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നെങ്കിലും വലിയ എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. രണ്ടു വീട്ടുകാരും കണ്ട് സംസാരിച്ച്, സന്തോഷത്തോടെ ഉറപ്പിച്ച വിവാഹമായിരുന്നു. പക്ഷേ, ഒരു വൈകുന്നേരം കാര്യങ്ങളാകെ മാറിമറിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ കണ്ട ഏതോ ഒരു റീൽസിന്റെ പേരിൽ അരുൺ എന്നെ വിളിച്ചു. സംസാരിച്ച് സംസാരിച്ച് സംഗതി ചെറിയൊരു അഭിപ്രായവ്യത്യാസത്തിലേക്ക് വഴിമാറി. ”നിനക്ക് ഇപ്പോൾ എന്നോട് പണ്ടത്തെപ്പോലെ സ്നേഹമൊന്നുമില്ല. നിന്റെ മനസ്സിൽ ഇപ്പോഴും ആ പഴയ എക്‌സിനോടാണ് ഇഷ്ടം!” അവൻ വെറുതെ ഒരു കുറ്റാരോപണം നടത്തി. ”എനിക്ക് നിന്നോട് മാത്രം സ്നേഹമുള്ളൂ എന്ന് തെളിയിക്കാൻ ഞാൻ ഇനിയിപ്പോ എന്താ ചെയ്യേണ്ടത്?” ദേഷ്യം കൊണ്ട് എന്റെ വിരലുകൾ തറഞ്ഞു. ”എന്നാപ്പിന്നെ നീ ഇപ്പോൾത്തന്നെ എന്റെ കൂടെ ഇറങ്ങി വരണം! നമ്മൾ അമ്പലത്തിൽ പോയി താലി കെട്ടുന്നു,…
പ്രണയ സാക്ഷ്യത്തിന്റെ അലിഖിത നിയമത്തിൽ പോലും നാം എന്ന ലോകത്തെ എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത്. കാറ്റായും മഴയായും വേനലായും എല്ലാം നാം ഇല്ലാതെ ഒരു കാലവും കടന്നു പോയിട്ടില്ല.. മനോഹരമായ സ്വപ്നത്തിന്റെ കാവടത്തിൽ നിനക്കായി മാത്രം കാത്തു നിൽക്കുന്ന പനീർ പൂ പോലെ എത്ര സുന്ദരമാണ്..
അഞ്ജുവിന്റെ പ്രണയ കഥകള് അഞ്ജുരഞ്ജിമ ആർ Publisher: ഹാർമോണിയം Price :220 Page 96 കഥകൾ കേവലം ഭാവനകളല്ല, മനുഷ്യജീവിതങ്ങളുടെ പച്ചയായ ഏടുകളാണ്. പ്രണയത്തിന് പലപ്പോഴും നാം കരുതുന്നതിലും വേറിട്ട മുഖങ്ങളുണ്ട്; ചിലപ്പോൾ അത് സ്വാർത്ഥതയില്ലാത്ത സ്നേഹമാണെങ്കിൽ മറ്റു ചിലപ്പോൾ വഞ്ചനയുടെയും അവഗണനയുടെയും നീറ്റലാണ്. ജീവിതം കയ്പേറിയ അനുഭവങ്ങൾ സമ്മാനിക്കുമ്പോഴാണ് മനുഷ്യൻ അതിജീവനത്തിന്റെ വലിയ പാഠങ്ങൾ പഠിക്കുന്നത്. സ്നേഹത്തിന്റെ നിഷ്കളങ്കമായ വഴികൾ തിരഞ്ഞുപോയ ആ പെൺകുട്ടി ഒടുവിൽ തിരിച്ചറിയുന്നത്, പ്രണയത്തിന് ഒറ്റ നിർവചനമില്ലെന്ന സത്യമാണ്. സ്നേഹിക്കപ്പെടാൻ കൊതിക്കുന്ന ഏതൊരു മനസ്സിനെയും പോലെ അവളും ആഗ്രഹിച്ചിരുന്നു. എന്നാൽ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ച കാഴ്ചകളും നീറുന്ന ഓർമകളും അവശേഷിപ്പിച്ചുകൊണ്ട് കാലം കടന്നുപോയി. ആ ഓർമകൾ ഒരിക്കലും മരിക്കുന്നില്ല; നാം അറിയാതെ തന്നെ മനസ്സിന്റെ ഏതൊക്കെയോ കോണിൽ അവയെന്നും അണയാത്ത കനലായി എരിഞ്ഞുകൊണ്ടിരിക്കും. മനുഷ്യബന്ധങ്ങളുടെ ആഴവും പ്രണയത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളും അനുഭവങ്ങളുടെ കനലുകളും അക്ഷരങ്ങളിലൂടെ മനോഹരമായി ആവിഷ്കരിക്കുന്ന മികച്ചൊരു വായനാനുഭവമാണ് ഈ പുസ്തകം.
ജോണാപ്പി വിമിത ജിജീബ് Vimitha Jijeeb Publisher : harmonium publica Page : 96 Price :200 ഓർമ്മകൾ സഞ്ചരിക്കുന്ന ഇടത്തിലേക്ക് ഒന്നൂടെ അവൾ യാത്ര പോയി. അങ്ങ് ബാല്യത്തിലെ ഓർമ്മകളിലേക്ക്… മഞ്ചാടി കുരു പിഴുങ്ങി വയറ്റിൽ ഉള്ളിൽ മരം വളർന്നു വരും എന്ന് കരുതിയ പൊട്ടത്തരം ഓർക്കുമ്പോൾ അറിയാതെ ചിരി വരാറുണ്ട്.. ബാല്യത്തിൽ ഒപ്പിച്ച കുസൃതികളിൽ അമ്മയുടെ കൈയിൽ നിന്ന് നല്ല ചീത്ത കിട്ടുമ്പോഴും നന്നായി കാണും എന്ന് കരുതിയെങ്കിൽ തെറ്റി. നന്നായില്ല എന്ന് മാത്രമല്ല കൂടുതൽ കുരുത്തക്കേട് കാണിച്ചിട്ടേ ഉള്ളു.. ഇപ്പൊ ഞാൻ ഓർക്കാറുണ്ട്. ഇത്രയും വലുതാക്കേണ്ടായിരുന്നു എന്ന്. ആ ബാല്യകാലം തന്നെ മതി. അച്ചാച്ചന്റെ അവൽ നനച്ചതും എത്രയോ രുചികളിൽ കൂടി കടന്നു പോയിട്ടുണ്ട്.. ടൈം ട്രാവൽ കിട്ടിയിരുന്നേൽ ഒന്നൂടെ ആ കാലത്തിലേക്ക് കടന്നു പോയിട്ട് വരാമായിരുന്നു. ജീവിതത്തിന്റെ മനോഹരമായ ആ ഓർമ്മകൾ പലതും പ്രിയപ്പെട്ടതാണ്.. ആ ഇന്നലെ കളിലെ അവൾ ഇടക്ക്…
അധ്യായം 1: ആറാട്ടുകാവിലെ താമര അധ്യായം 6: പ്രതികാരത്തിന്റെ അഗ്നിനാളം രഹസ്യ തുരങ്കത്തിന്റെ വാതിൽ തകർത്ത് പുറത്തേക്ക് ചാടിയ ആ ഭീകരരൂപം വാർഡന്റെ മകന്റെ നെഞ്ചിലേക്കാണ് വീണത്. വർഷങ്ങളായി ഇരുട്ടറയിൽ ചങ്ങലയ്ക്കുള്ളിൽ കിടന്നതിന്റെ വന്യത ആ രൂപത്തിനുണ്ടായിരുന്നു. താടിയും മുടിയും നീണ്ടു ജടപിടിച്ച, കണ്ണുകളിൽ ചോരത്തിളപ്പുള്ള ആ മനുഷ്യൻ മറ്റാരുമായിരുന്നില്ല—സരോജ തമ്പുരാട്ടിയുടെ സ്വന്തം മകൻ ഹരിപ്രസാദ്! ഒന്നാം അധ്യായത്തിൽ തമ്പുരാട്ടി പറഞ്ഞ ‘പ്രത്യേക സ്വഭാവക്കാരനായ മകൻ’. കോവിലകത്തിന്റെ സ്വത്തുക്കളും നിധിയും ഒറ്റയ്ക്ക് കൈക്കലാക്കാൻ വേണ്ടി സരോജ തമ്പുരാട്ടിയും വാർഡന്റെ മകനും ചേർന്ന് അവനെ ഭ്രാന്തനാക്കി ആ ഇരുട്ടറയിൽ തളച്ചിട്ടിരിക്കുകയായിരുന്നു. തന്റെ ജീവിതം തകർത്തവരോടുള്ള പകയോടെ ഹരിപ്രസാദ് വാർഡന്റെ മകന്റെ കഴുത്തിൽ ആഞ്ഞു ഞെരിച്ചു. പെട്ടെന്നുണ്ടായ ഈ ആക്രമണത്തിൽ വാർഡന്റെ മകൻ ശ്വാസം കിട്ടാതെ പിടഞ്ഞു. അവരിരുവരും നിലത്തുരുണ്ട് വലിയൊരു പോരാട്ടത്തിലേക്ക് നീങ്ങി. ”ഹരീ… വിടടാ അവനെ! നിനക്ക് ഭ്രാന്തായോ?” സരോജ തമ്പുരാട്ടി കയ്യിലിരുന്ന തോക്കുമായി മകന്റെ നേരെ ആഞ്ഞു. സ്വന്തം മകനേക്കാൾ…
