Author: Reshma Lechus

മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു. എഴുത്ത്,വായന ഏറെ ഇഷ്‌ടം ❤️❤️

“അമ്മേ ഞാൻ എത്ര നേരമായി വിളിക്കുന്നു. അമ്മക്ക് ഇവിടെ എന്താ പണി ? എന്റെ കാര്യം അങ്ങനെ ആണോ ജോലിക്ക് നേരത്തെ ചെന്നില്ലെങ്കിൽ ആ എം. ഡി എന്നെ ചീത്ത വിളിക്കും. പിന്നെ അമ്മേ, അമ്മു  ഇത്രയും നേരം ആയിട്ട് എഴുന്നേറ്റിട്ട് ഇല്ല. അവളെ ഉണർത്തി ഫുഡ്‌ കൊടുത്തു അംഗൻവാടിയിൽ വിടണേ?” ഇത്രയും ഒറ്റ  ശ്വാസത്തിൽ പറഞ്ഞു നിർത്തി പോകാൻ തുടങ്ങിയപ്പോ വിമല അവളെ വിളിച്ചു. “മോളെ അപ്പുറത്തെ വീട്ടിലെ രമണിയുടെ മോന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആണ്. ഇവിടെ വന്നു പറഞ്ഞിരുന്നു. ആ കുട്ടിക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കണം” “എന്താ അമ്മേ ഈ പറയുന്നേ? കഴിഞ്ഞ ആഴ്ച തന്ന പൈസ തീർന്നോ?” “ഞാൻ നോട്ട് അടിക്കുന്ന മെഷിൻ അല്ല ചോദിക്കുമ്പോൾ പൈസ എടുത്തു തരാൻ?” “വരുമ്പോൾ നോക്കട്ടെ എന്തെങ്കിലും വാങ്ങി കൊണ്ട് വരാം. ഇപ്പൊ തന്നെ സമയം വൈകി.” അത്രയും പറഞ്ഞു അവൾ പോയി. കൂലി ഇല്ല എന്നാലും, പണിക്ക്…

Read More

“ടാ ഭദ്ര മരിച്ചു ഇന്ന് പുലർച്ചെ! ഭ്രാന്താശുപത്രിയിൽ ഇരുമ്പ് ആഴിക്കുള്ളിൽ ഒരു സാരിയിൽ തൂങ്ങി. പാവം അവളെ നീയൊന്ന് ചേർത്തു നിർത്തിയെങ്കിൽ.. കൂടുതൽ ഒന്നും പറയുന്നില്ല മഹേഷേ!! പറഞ്ഞാൽ കൂടി പോകും അറിഞ്ഞത് കൊണ്ട് വിളിച്ചു പറഞ്ഞു അത്രേയുള്ളു ഞാൻ വയ്ക്കുന്നു.” ”ആരാ ചേട്ടാ പാതിരാത്രിയിൽ?” “അത് മനുവാ.” “ഉം എന്താ കാര്യം?” “ഭദ്ര മരിച്ചു…” “ഭദ്രയോ? ചേട്ടന്റെ ആദ്യ ഭാര്യ പാവം ആയിരുന്നില്ലേ. എല്ലാവരും ചേർന്ന് അതിനെ… ഞാൻ ഇത് അറിഞ്ഞിരുന്നെങ്കിൽ ചേട്ടനെ കൂടെ ജീവിക്കാൻ ആഗ്രഹിക്കില്ലായിരുന്നു. അന്നൊന്നും ചേട്ടൻ പറഞ്ഞില്ല, ആ മനസ്സ് വേദനിപ്പിച്ചത് കൊണ്ടാവും നമുക്ക് കുഞ്ഞ് ഉണ്ടകാത്തത്. എന്റെ പണം കണ്ടിട്ടല്ലേ ചേട്ടൻ എന്നെ കല്യാണം കഴിച്ചത്?” “നീയൊന്ന് നിർത്താമോ? പാതിരാത്രിയായാലും തലയ്ക്കു സ്വൈരം തരരുത് നാശം പിടിക്കാൻ.” മഹേഷ്‌ പിറുപിറുത്ത് മുറിയുടെ വാതിൽ തുറന്നു പുറത്തേക്ക് പോയി. ബാൽക്കാണിയിൽ കുറച്ചു നേരം ആകാശം നോക്കി നിന്നു. ഒരു നനുത്ത കാറ്റിന്റെ സ്പർശം അവനെ തലോടി…

Read More

പ്രിയപ്പെട്ടവരെ ഞാൻ എന്താ പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ്. എല്ലാവരും ചേർന്ന് കുഞ്ഞു സമ്മാനം എനിക്ക് അയച്ചു തന്നപ്പോ സന്തോഷം കൊണ്ട് വാക്കുകൾ എല്ലാം ശൂന്യമായതു പോലെ ആയിരുന്നു. ഈ പുതു വർഷത്തിൽ എനിക്ക് കിട്ടിയ ഇൻസ്‌പെക്ടഡ് ഗിഫ്റ്റ് എഴുത്തിലൂടെ മാത്രം അറിയുന്ന എനിക്ക് എല്ലാവരുടെയും മനസ്സിൽ സ്ഥാനം ഉണ്ടെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല. നേരിട്ട് പോലും കണ്ടില്ലാത്ത എന്റെ പ്രിയപ്പെട്ട മനുഷ്യ രെ എന്റെ കൈയിൽ തരാൻ സ്‌നേഹം ❤️🥰😘.. മാത്രമേ ഉള്ളു. എഴുത്തും വായനയും ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് കിട്ടിയ ഈ സമ്മാനത്തെ ക്കാളും എനിക്ക് കിട്ടിയ അമൂല്യ നിധികളാണ് ❤️❤️😘😘😘. ആരുടേയും പേര് ഞാൻ പറയുന്നില്ല. എല്ലാവരും എനിക്ക് പ്രിയപ്പെട്ടവർ തന്നെയാണ് ❤️.. വായിക്കാനും എഴുതാനും ഞാൻ ഒന്ന് പുറകെയിലേക്ക് പോകുമ്പോൾ ചേർത്ത് പിടിച്ചു മുന്നോട്ട് കൊണ്ട് വരുന്ന, കാണാതെ വരുമ്പോൾ what appil മെസ്സേജ് പ്രിയപ്പെട്ടവർ.. മോശം അവസ്ഥയിൽ…

Read More

ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ഓണക്കാലം ഓർമ്മിപ്പിച്ചു വയ്ക്കാനൊരു മണിച്ചേപ്പ് അല്ലെ നമ്മുടെ ഹൃദയം. ഞാൻ പറയാൻ പോകുന്നത് ബാല്യത്തിൽ നിറങ്ങളിൽ ചാലിച്ച എന്റെ ഓണ കാലത്തെ കുറിച്ചാണ്.. നിറങ്ങൾ കുറവായിരുന്നുവെങ്കിലും ആ കാലത്തെയാണ് ഞാൻ ഇഷ്‌ടപ്പെടുന്നത്. ഓല മേഞ്ഞ വീട്ടിൽ അതും ചോർന്നു ഒലിച്ചും ഈർപ്പവും നിറഞ്ഞു നിൽക്കുന്ന വീട്. കർക്കിടത്തിൽ കലി തീർത്തു പോയി. പുതു മലയാള വർഷത്തെ വരവേറ്റ് ഓണം ഇങ്ങ് എത്തി. എത്ര ദാരിദ്ര്യം ആയാലും ആ ഓണാനാളുകൾ സന്തോഷത്തിന്റെതാണ്.. കൂട്ടുകാർ ഒത്തു പറമ്പിൽ പോയി പൂക്കൾ പറിച്ചു കൊണ്ട് വന്നു പൂക്കളം ഇട്ട് സ്കൂളിലേക്ക് ഒറ്റ ഓട്ടമാണ്. സ്കൂൾ അടക്കുന്നതിന് മുൻപ് സ്കൂളിൽ ഓണാഘോഷ പരിപാടി ഉണ്ടാകും. പൂക്കളവും ഓണ സദ്യയും ഉണ്ടാകും അന്നത്തെ ഓണപിരിവ് 50 രൂപ ആയിരിക്കും. അത് കൊടുക്കാൻ ഉള്ള ത്രാണി വീട്ടിൽ ഇല്ലാത്തത് കൊണ്ട് വെളുപ്പിനെ എഴുന്നേറ്റ് പോയി പൂ പറിക്കും. ചെമ്പരത്തി, ചെത്തി, കോളാമ്പി, കൃഷ്ണ കീരിടം,…

Read More

അവധിക്കാലം ആഘോഷമാക്കാൻ തന്നെ രേണുവും റോബിനും തീരുമാനിച്ചു. അവരുടെ പ്രണയ വിവാഹം ആയതു കൊണ്ട് നാട്ടിൻപുറത്തു ജീവിക്കുന്ന റോബിന്റെ അച്ഛനും അമ്മയ്ക്കും അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. രേണുവിന്റെ ഫാമിലിയിൽ വലിയ എതിർപ്പ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാലും റോബിൻ പെങ്ങൾ ആയ നിമ്മിയുമായി വിളിയും പറച്ചിലും ഒക്കെ ഉണ്ടായിരുന്നു. മക്കളുടെ ഫോട്ടോ ഒക്കെ അവർക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. അവൾ അവരുടെ ഫോട്ടോ കാണുന്നത്  ഒരു ദിവസം അപ്പച്ചൻ കണ്ടു. ആ ഫോണിലൂടെ അവരെ കണ്ടപ്പോൾ മുതൽ അവരെ കാണാൻ അപ്പച്ചനും അമ്മയ്ക്കും കൊതിയാവുന്നു എന്ന് പറഞ്ഞു നിമ്മി മെസ്സേജ് ചെയ്തു. അപ്പോൾ തന്നെ അവളെ വിളിച്ചു പറഞ്ഞു. “അപ്പച്ചൻ വിളിച്ചു എന്നോട് പറയട്ടെ! എന്നിട്ട് ഞാൻ വരാം” എന്ന്. പിടിവാശിക്കാരനായ അപ്പച്ചൻ വിളിക്കില്ല എന്ന് കരുതിയ എനിക്ക് തെറ്റി. നിമ്മിയുടെ ഫോണിൽ നിന്ന് വിളിച്ചു ഇത്രയും മാത്രം പറഞ്ഞു. “മോനെ നിന്റെ മക്കളെ കാണാൻ കൊതിയാവുന്നുണ്ട് ടാ… വേഗം വരണേ!” അപ്പച്ചന്റെ സൗണ്ട്…

Read More

ജീവിതം അത് ആർക്കും പ്രവചിക്കാൻ പറ്റുന്ന ഒന്നല്ല. ഇന്ന് എന്ത് സംഭവിക്കും എന്നോ നാളെ എന്ത് സംഭവിക്കും എന്നോ ആർക്കും പറയാൻ പറ്റില്ല. ചിലതൊക്കെ വിശ്വസിക്കാനും! ഞാൻ എല്ലാ കാര്യത്തിലും മണ്ടിയായിരുന്നു. അതു മനസ്സിലായി വന്നപ്പോഴേക്കും എനിക്കെല്ലാം നഷ്ടപ്പെട്ടിരുന്നു. ചെറുതായിരിക്കുമ്പോൾ വിവാഹം കഴിക്കുന്ന പെണ്ണുങ്ങളെയൊക്കെ കാണുമ്പോൾ എനിക്കു കൊതിയായിരുന്നു. അതുപോലെ അണിഞ്ഞാെരുങ്ങാൻ. കല്ല്യാണപ്പെണ്ണാവാൻ. പെട്ടെന്നു വലുതായി അച്ഛനും അമ്മയും തരുന്ന ആഭരണണിഞ്ഞ് കല്ല്യാണപ്പെണ്ണായി മണ്ഡപത്തിൽ ഇരിക്കുന്നതായി എത്രയോ സ്വപ്നം കണ്ടിട്ടുണ്ട്. പലപ്പോളും ഞാൻ സ്വപ്നജീവിയായി നടന്നിട്ടുണ്ട്. ബൈക്കിൽ മഴ നനഞ്ഞു പങ്കാളിയെ കെട്ടിപ്പിടിച്ചുപോകുന്ന രംഗമൊക്കെ. അത്തരം സീനുകൾ ടീവിയിൽ വരുമ്പോൾ വല്ലാത്തൊരു നാണം എന്നെ വന്നു മൂടും. പിന്നീട് ആ സിനിമയിലെ രംഗങ്ങളെല്ലാം മനസ്സിലേക്ക് ഓടിയെത്തുമ്പോളെല്ലാം എന്റെ മുഖത്തു വിരിയുന്ന നാണം ചുണ്ടിൽ പുഞ്ചിരി പൊഴിക്കും. അതു കാണുമ്പോൾ അമ്മ ചോദിക്കും “എടീ പെണ്ണേ, പകൽക്കിനാവ് കാണാൻ പറ്റിയ സമയം. സന്ധ്യയായി, എഴുന്നേറ്റ് പോടീ അവിടുന്ന് “. കല്യാണം എന്തോ വലിയ…

Read More

പുസ്തകം : കഥ പറയുന്ന ഗ്രാമങ്ങൾ സമാഹരണം : മഷി എഡിറ്റോറിയൽ പബ്ലിഷർ : കൈരളി ബുക്സ് വില : 260 *******************~~~******************** ഗ്രാമങ്ങൾക്ക് കഥ ഉണ്ടെന്നേ! ആരും കേൾക്കാത്ത നമ്മളുടെ ചുറ്റിലും നടക്കുന്നത് പോലും അറിയാത്ത കഥകൾ. ഗ്രാമ ഭംഗിയും അതിന്റെ തനിമയും ചോരാതെ പച്ചയായ മനുഷ്യന്റെ കഥകളുണ്ട്. എവിടെയോ കണ്ടു മറന്ന മനുഷ്യന്റെ മുഖങ്ങളുണ്ട്. അങ്ങനെ എത്രയധികം മനുഷ്യരുടെ കഥകൾ പറയുന്ന ” കഥ പറയുന്ന ഗ്രാമ”ങ്ങളിലുണ്ട്. ആ കഥ പറയുന്ന ഗ്രാമങ്ങളുടെ അക താളിലേക്ക് കടന്ന് ചെല്ലാം… എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.. 1.ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ സജ്‌ന അബ്ദുള @@@@@@@@@@@ മാലിനി എന്ന കഥാപാത്രം എവിടെയോ കണ്ട മറന്ന മുഖങ്ങളിൽ ഒരുവൾ ആയിരിക്കാം. ആയിരിക്കും എന്ന് അല്ല ആണ്. വിവാഹത്തിന് താല്പര്യം ഇല്ലാതെ ആരുടെ ഒക്കെയോ ഇഷ്‌ടത്തിന് നിന്ന് കൊടുക്കേണ്ടി വരുന്നു. പഠിക്കണം, ജോലിക്ക് പോകണം എന്ന് പറയുമ്പോൾ വിവാഹം കഴിഞ്ഞും ആവാല്ലോ? ആ പൊള്ളയായ വാക്ക്…

Read More

അമ്മയ്ക്ക്, ‘പ്രിയപ്പെട്ട’ എന്ന വാക്കു ഞാൻ എഴുതുന്നില്ല. ഞാൻ അമ്മയ്ക്കു പ്രിയപ്പെട്ടത് ഒന്നുമല്ലായിരുന്നല്ലോ! കത്തു കിട്ടിയപ്പോൾത്തന്നെ എഴുതണമെന്നു കരുതിയതാണ്. ചില തിരക്കുകൾ കാരണം എഴുതാൻ കഴിഞ്ഞില്ല. ഈ കത്ത് ആദ്യത്തെതേത്തും അവസാനത്തെയും കത്താണ്. ഇപ്പൊ എന്നെ കാണണമെന്നു തോന്നാൻ കാരണം എന്താണെന്നറിയില്ല. ഞാനും അതുപോലെ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് അമ്മയെക്കാണാൻ. അപ്പോളൊന്നും അമ്മയ്ക്ക് എന്നെക്കാണുന്നത് ഇഷ്ടമല്ലായിരുന്നു. അമ്മയ്ക്ക് ഓർമ്മയുണ്ടോ, സ്വന്തം അമ്മ ജീവിച്ചിരുന്നിട്ടും അനാഥനെപ്പോലെ ജീവിച്ച ഇരുപതുവയസ്സുകാരനെ… എങ്ങനെ ഓർക്കാനാണല്ലേ? സ്വന്തം സുഖത്തിനുവേണ്ടി, വീണു കിട്ടിയ ആ ജീവിതം കൈവിട്ടുപോകാതെയിരിക്കാൻ എന്നെ അമ്മാമ്മയുടെ അടുത്തു ആക്കിയിട്ടു പോയത് അല്ലെ . ഒരാഴ്ച കഴിഞ്ഞു വരാം എന്ന് പറഞ്ഞു പോയത് അല്ലെ? എന്നിട്ടോ ഓരോ ഫോൺ കാളിലും ഓരോ കള്ളത്തരങ്ങൾ കൊണ്ട് മൂടും. അതെല്ലാം അമ്മയോടുള്ള സ്നേഹം കൊണ്ട് ഞാൻ വിശ്വസിക്കും ഞാനൊരു മണ്ടൻ.ഞാൻ പാടത്തു ക്രിക്കറ്റ്‌ കളിക്കാൻ പോയപ്പോൾ വാസു ചേട്ടനാ പറഞ്ഞെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു വടക്കെ ദേശത്തേക്ക് പോകുകയാണെന്ന് അത്…

Read More

ചരിത്രം പറയുന്ന പെണ്ണിന്റെ കഥ വേണം. ആരുടെ കഥയാണ് എഴുതി തുടങ്ങേണ്ടത്? അറിയില്ല. ഒന്നറിയാം, ആർക്കോ വേണ്ടി ജീവിച്ച പലർക്കും വേണ്ടി ഹോമിക്കപ്പെട്ടവളുടെ കഥ ആയല്ലോ? ആ കഥകൾ കെട്ടു കഥകൾ അല്ലെ. ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ചെറിയ തെളിവുകൾ നിരത്തിയാണ് അവർ പറയുന്നത്? അങ്ങനെ ഒരാൾ ജീവിച്ചിരുന്നോ?? ജീവിച്ചു ഇരുന്നേക്കണം. ചരിത്ര രേഖങ്ങൾ അങ്ങനെയാണ് പറയുന്നത്. നമ്മൾ ജീവിച്ചു എന്നതും ഇങ്ങനെ തന്നെയായിരിക്കും. മലയാളസിനിമയിൽ ആദ്യമായി അഭിനയിച്ച നടിയായിരുന്നു റോസി. ആ നടി ജീവനോടെ ഉണ്ടോ എന്നറിയില്ല. പക്ഷെ കാലങ്ങൾക്ക് അപ്പുറം സഞ്ചരിച്ചപ്പോൾ കണ്ടെത്തിയിരുന്നു. സെല്ലുലോയ്ഡ് എന്ന സിനിമയിലാണ് ഇങ്ങനെ ഒരു നടി ഉണ്ടായിരുന്നു എന്ന് പോലും അറിയുന്നത്. ശബദമില്ലാത്ത സിനിമയിലെ നായിക. ചരിത്ര താളിൽ ഇത്ര മാത്രം. എന്നാലും, കാലങ്ങൾ കഴിഞ്ഞപ്പോൾ ആ സിനിമയിലെ നായികയെ കണ്ടെത്തി. റോസി ആ സിനിമയിലൂടെയാണ് പലതും മനസിലാക്കാൻ പറ്റിയത്. താഴ്ന്ന ജാതിയിൽ പെട്ട പെണ്ണ് മേൽ ജാതിയുടെ വേഷം ചെയ്തു എന്നത്…

Read More

അജിത് ചേട്ടായിടെ കുഞ്ഞു നോവൽ എന്ന് തോന്നിപ്പിക്കുന്ന “ഏതോ. നാട്ടിലെ ആരൊക്കെയോ ചിലർ ” എന്ന പുസ്തകം. ഈ പുസ്തകത്തിന്റെ പേര് വായിച്ചപ്പോൾ മുതൽ എന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നു. എന്താവോ ഈ പുസ്തകത്തിനു ഇങ്ങനെ ഒരു പേര്? ഒരു കാര്യം ഉറപ്പാണ് എന്തൊക്കെയോ ഒളിഞ്ഞു കിടക്കുന്ന ട്വിസ്റ്റ്‌ നിറഞ്ഞ പുസ്തകം തന്നെയാണ് മനസ്സ് പറഞ്ഞത് സത്യം ആണെന്ന് തെളിയിച്ചു. എല്ലാ കഥയിലെ കഥാപാത്രങ്ങളും ഏതോ നാട്ടിലെ ചിലരാണ്. ഓരോ കഥയും വായിക്കുമ്പോഴും വായനക്കാരന് കഥ എങ്ങോട്ടാ പോകുന്നത് എന്ന് പോലും പിടി കൊടുക്കാതെ ആദ്യാവസാനം വരെ എഴുത്തുകാരൻ നല്ല രീതിയിൽ പറഞ്ഞു പോയിട്ടുണ്ട്. കഥയുടെ അകതാളി ലേക്ക് നമുക്ക് ഒന്ന് കടന്ന് ചെല്ലാം.. 1. പപ്പന്റെ സൈക്കിളുകൾ ഗ്രാമത്തിൽ ഇത് പോലെ പപ്പൻ ചേട്ടൻ ഉണ്ടാകും. സൈക്കിൾ കൊണ്ട് ജീവിക്കുന്ന നന്മ നിറഞ്ഞ മനുഷ്യൻ. ആരോടും പരാതിയോ പരിഭവമില്ലാതെ കാശ് ചോദിക്കാതെനാട്ടിലെ എല്ലാവർക്കും സൈക്കിൾ കൊടുക്കുന്ന പപ്പൻ…

Read More