മനുഷ്യരേ, നിങ്ങൾ കൂട്ടം ചേർന്നും അല്ലാതെയും ആക്രമിച്ച മനുഷ്യരെ ഓർമ്മയുണ്ടോ? നിങ്ങൾ കൊടുത്ത മുറിവുകളിൽ നിന്ന് കിനിഞ്ഞിറങ്ങിയ ചോരയും അസഹനീയമായ വേദനയും ജീവിതകാലം മുഴുവൻ പേറുന്ന മനുഷ്യരെ ഓർക്കാറുണ്ടോ? അവർക്ക് ഒരു ഹൃദയമുണ്ടെന്നും …
മനുഷ്യരേ, നിങ്ങൾ കൂട്ടം ചേർന്നും അല്ലാതെയും ആക്രമിച്ച മനുഷ്യരെ ഓർമ്മയുണ്ടോ? നിങ്ങൾ കൊടുത്ത മുറിവുകളിൽ നിന്ന് കിനിഞ്ഞിറങ്ങിയ ചോരയും അസഹനീയമായ വേദനയും ജീവിതകാലം മുഴുവൻ പേറുന്ന മനുഷ്യരെ ഓർക്കാറുണ്ടോ? അവർക്ക് ഒരു ഹൃദയമുണ്ടെന്നും …
ഏതോ വഴിദൂരങ്ങളിൽ പരസ്പരം വ്യഥകൾ ഇറക്കിവെച്ച ചുമടുതാങ്ങികൾ നമ്മൾ… ഏറെയില്ലിനി നേരം കിതപ്പാറ്റുവാൻ വീണ്ടും വ്യഥകളേറ്റുക നെഞ്ചിൽ യാത്ര…
ഇരുതല രാകി മിനുക്കി മൂർച്ചയിട്ട മൗനത്തിൻ മുറിവേറ്റാണ് അവളിൽ അവനും അവനിൽ അവളും വേരഴുകി ദ്രവിച്ചു വീണതും… സ്നേഹം മരിച്ച്…
നീ തൂവുമൊരു തുള്ളി സ്നേഹത്താൽ സ്നാനപ്പെട്ട് ഉയിർക്കപ്പെടുന്നു… നരവീണും ചുളിഞ്ഞും മുഷിഞ്ഞൊ- രർദ്ധ പ്രാണൻ…
നിന്നെയോർക്കാത്ത നേരമില്ല… നീ നിറയാത്തതായ് ഒരണുവുമില്ല… നിന്റെ ഉള്ളിലേക്കെത്തി നോക്കിയാലോ നോക്കിനറ്റത്ത് ഞാനുമില്ല…!
നീയെറിഞ്ഞ ചൂണ്ടയിലാണന്ന് ചങ്കുടക്കിയതും ചങ്ങലയില്ലാതെൻ വിഷാദവർഷങ്ങളെ തളച്ചതും…
ഇല്ലായ്‌മകൾക്ക് അത്രമേൽ ആഴമുണ്ടെന്നും മുറിവിനോളം നോവുണ്ടെന്നും ശൂന്യതയോളം അഗാധമാണെന്നും മരണത്തോളം മരവിപ്പാണെന്നും ഓർമിപ്പിക്കുന്നു നീയില്ലായ്‌മകൾ…!
