പ്രവാസിയായ മകൻ വിദേശത്തു നിന്ന് അയച്ചുകൊടുത്ത പണം കൊണ്ട് അവൻ്റെയമ്മ നാട്ടിൽ പുതിയ വീട് വെച്ചു. വീടിൻ്റെ കുടിയിരിപ്പു ദിവസം തന്നെ അവൻ്റെയമ്മ വീടിൻ്റെ ഉമ്മറത്തേയ്ക്ക് കയറുമ്പോൾ…
ഒറ്റക്കാകാറുണ്ടോ കടലിരമ്പും പോലെ ചുറ്റുപാടും ഇരമ്പലുകളുണ്ടായിട്ടും നിശബ്ദതയുടെ താഴ്‌വാരങ്ങളിൽ ചുഴികളിൽ പെട്ടുഴന്ന് ആകാശത്തിന് കീഴിൽ ശാന്തമായ നീലയിൽ കടത്തുവള്ളം പോലെ ഒഴുകുന്ന വെളുത്ത മേഘത്തിൻ്റെ പഞ്ഞിക്കെട്ടുകളിൽ ചന്ദ്രനിലാവിൻ്റെ…
കിതപ്പാറ്റി വീണ്ടെടുക്കും നേരം വരെ സ്നേഹം തൂവി മുറിവുണക്കാനായ്… ആരെ ഏൽപ്പിക്കേണ്ടൂ വ്യഥകൾ പേറി മുറിഞ്ഞൊരു ഹൃദയം..
നിന്നിലേക്കുള്ള പാതകൾ അറ്റമില്ലാതെ അനന്തമായ് നീളുന്നു.. ഒന്നു ചേരാൻ.. നിർന്നിമേഷം നിന്നെ തൊട്ട് നിൽക്കാൻ.. ശ്വാസത്തലപ്പുകൾ ചേർന്നലിയാൻ… കാത്തിരിക്കേണ്ടും കാലം എത്ര ദൂരെ…
അരികിലില്ല അതിദൂരമകലെ ആണെങ്കിലും നീയെന്നൊരേക പ്രതീക്ഷതൻ തണലിൽ എണ്ണവറ്റാതെ തെളിഞ്ഞു കത്തുന്നു നേർത്തൊരായുസ്സ് അനന്തമായ്…
പ്രണയമൊരനന്തമായ പ്രാർത്ഥനയാകുമ്പോൾ നീയതിൽ ഒറ്റവരി മന്ത്രമാകുന്നു…!
ഏതോ വഴിദൂരങ്ങളിൽ പരസ്പരം വ്യഥകൾ ഇറക്കിവെച്ച ചുമടുതാങ്ങികൾ നമ്മൾ… ഏറെയില്ലിനി നേരം കിതപ്പാറ്റുവാൻ വീണ്ടും വ്യഥകളേറ്റുക നെഞ്ചിൽ യാത്ര തുടരാനായ്… പാത പിരിയുന്നേരം അരികിലെങ്കിലും..…
ഇരുതല രാകി മിനുക്കി മൂർച്ചയിട്ട മൗനത്തിൻ മുറിവേറ്റാണ് അവളിൽ അവനും അവനിൽ അവളും വേരഴുകി ദ്രവിച്ചു വീണതും… സ്നേഹം മരിച്ച് മരവിച്ചതും…!
നീ തൂവുമൊരു തുള്ളി സ്നേഹത്താൽ സ്നാനപ്പെട്ട് ഉയിർക്കപ്പെടുന്നു… നരവീണും ചുളിഞ്ഞും മുഷിഞ്ഞൊ- രർദ്ധ പ്രാണൻ…
നിന്നെയോർക്കാത്ത നേരമില്ല… നീ നിറയാത്തതായ് ഒരണുവുമില്ല… നിന്റെ ഉള്ളിലേക്കെത്തി നോക്കിയാലോ നോക്കിനറ്റത്ത് ഞാനുമില്ല…!
