നമ്മൾ പരിചയപ്പെടുന്ന ഓരോ വ്യക്തിയിലും ഓരോ പ്രത്യേകതകൾ ഉണ്ടാകും, അത് മനസ്സിലാക്കി പെരുമാറുമ്പോഴാണ് അവരിലെ നന്മയും തിന്മയും തിരിച്ചറിയുവാൻ കഴിയുന്നത്, തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെയും ഒരിക്കലും സഹായിക്കരുത്, മറിച്ച് നമ്മളുടെ ഒരു സഹായം നിമിത്തം…
പാട്ടും കൂത്തുമായ് ആഹ്ലാദനിമിഷങ്ങളെ കൊണ്ടാടുമ്പോഴും ഔചിത്യത്തിൻ അതിരുകൾ ലംഘിക്കാതിരിക്കാനായ് വേണം, ബാഹ്യമാം കേട്ടുകാഴ്ച്ചകളിൽ ആവേശം കൊണ്ടിടുമ്പോഴും വിവേകത്തിൻ കൈത്തിരി കെടാത്ത മനം മനുഷ്യന്.
ഞാനെന്നു ഭാവം വെടിയേണമെങ്കിലും ഞാനായ്ത്തന്നെ നിൽക്കേണമെന്നും ആത്മാവിനെ വഞ്ചിച്ചിടാതെ.
അമ്മൂമ്മ തൻചുളിഞ്ഞ വിരൽത്തുമ്പിൽനിന്നുതിരും വാത്സല്യസ്പർശങ്ങളിൽ,അഴലിൽ സാന്ത്വനമേകുംസ്നേഹവചനങ്ങളിൽ,രസിപ്പിക്കും പഴങ്കഥകളിൽ,അറിയുന്നു ഞാൻ നിസ്വാർത്ഥമാംകരുതലിൻ മന്ത്രങ്ങൾ, നേടിയല്ലോ ജന്മം മുഴുവനുമോർത്തിരിക്കാൻതേനൂറും സ്മരണകൾ.
നാളുകളേറെ മനസ്സിൽ കയറ്റി വാഴിച്ചവരെ അരനിമിഷം കൊണ്ട് ചവിട്ടിയരക്കാൻ ഒരു മടിയുമില്ലാത്ത വിചിത്ര മനസ്സുള്ളവരാണ് ഏതാനും ചില മനുഷ്യർ. റംസീന നാസർ
നമ്മൾ പരാതി പറയേണ്ടത് കാണുന്ന കണ്ണുകളോടാവണം, കേൾക്കുന്ന കാതുകളോടാവണം, നമ്മളെ അറിയുന്ന മനസ്സുള്ളവരോടാവണം, ചേർത്തുനിർത്തി സാരമില്ല എന്ന് പറയുന്ന ഹൃദയമുള്ളവരോടുമാവണം. ശുഭദിനം നേരുന്നു……. 🙏
അമ്മയെക്കാളേറെ സ്നേഹിച്ചവൾ. അമ്മയെക്കാളേറെ കൊഞ്ചിച്ചവൾ. കഥയും ചരിത്രവും പഴമൊഴിയും വായ്മൊഴിയായ് പഠിപ്പിച്ചവൾ. അകാലത്തിൽ വിധവയായവളെന്നിട്ടും യാഥാർഥ്യബോധം കൈവിടാത്തവൾ. വേരറ്റുപോകുന്ന ബന്ധങ്ങളെ സ്നേഹത്തിൻ നൂലിനാൽ ചേർത്തവൾ. ജീവിതത്തിനു വഴികാട്ടിയായ് കാലത്തിൻ മുമ്പേ സഞ്ചരിച്ചവൾ. വിസ്‌മൃതിയിലാണ്ടു പോയെങ്കിലും…
എത്ര വിചിത്രമീയുലകത്തിൽ മനുഷ്യജീവിതത്തിൻ ഗതിവിഗതികൾ. പദ്ധതികൾ പലതും ചിന്തിച്ചുറപ്പിച്ചിടുന്നു മർത്യൻ, ഭാവിജീവിതത്തെ ഭാസുരമാക്കിടാനായ്, കൂട്ടിവെച്ചിടുന്നു പണവും വസ്തുക്കളും. വഞ്ചിച്ചിടുന്നു സ്വന്തം ആത്മാവിനെപ്പോലും. നശ്വരമീ ജീവിതത്തിൽ, രംഗബോധമില്ലാത്ത കോമാളിയെപ്പോൽ, ഏതു നിമിഷവും മരണമെത്തുമെന്നറിഞ്ഞിട്ടും, ആഡംബരങ്ങൾ നേടിടാനായ്…
മഴ പെയ്തു മേനി നൊന്ത ഭൂമി പൊട്ടിത്തെറിച്ചു എന്താണ് ദൈവവും പ്രകൃതിയും ഇത്ര ക്രൂരർ മനുഷ്യരുടെ ആത്മഗതങ്ങൾ മഴ പറഞ്ഞു… ഞാൻ പെയ്ത വഴി കാണുന്നില്ല എൻ്റെ മരങ്ങൾ കാണുന്നില്ല തോടുകളും പുഴകളും എനിക്കൊഴുകാവുന്നതൊക്കെ…
ഒരുവേള പലരും ഇക്കണ്ട കാലമത്രയും തിരഞ്ഞതും… കൊതിച്ചതും… ഒടുവിൽ കിട്ടാതെ പോയതും… നാം ആശിക്കുന്ന ആ ഒരാളിൽ നിന്നുമുള്ള “സ്നേഹം” മാത്രമാവും… അതങ്ങനെയാണ്…. നാം ആഗ്രഹിക്കുന്നവരിൽ നിന്നും നമുക്കത് കിട്ടുകയുമില്ല… കിട്ടിയാൽ തികയത്തുമില്ല… നമ്മുടെ…
മനപ്പൂർവമല്ലിനിയാവർത്തിക്കില്ലെന്നൊരു വാക്കിൻ ക്ഷമാപണത്താൽ ഒരു രാത്രി മുഴുവൻ കരഞ്ഞു തളർന്നൊരുവൾക്കിനിയും പ്രതീക്ഷ തൻ വഴിക്കണ്ണ് നൽകിയൊരു പകലിന്റെ ആയുസ്സ് നീട്ടിക്കൊടുത്തവൻ ഇന്നിനി രാത്രിയിൽ മനപ്പൂർവ്വമല്ലാതെ പറയാനും ചെയ്യാനുമുള്ള കാര്യങ്ങൾക്കുള്ള ഊർജ്ജ സമാഹരണത്തിനായി മദ്യ ശാലതൻ…
മനസ്സ് പകുത്തു കൊടുത്തവന്റെ മനം മടുപ്പിക്കും സ്നേഹശൂന്യതയിൽ മണ്ണിട്ട് മൂടുന്നതിനും മുൻപായിരം വട്ടം മരിച്ചൊരുവളുടെ മരണകുറിപ്പിനിയും എന്തിന്?
വിനയത്തിൻ, മാന്യത തൻ, പുകമറകൾക്കുള്ളിൽ ചിലർ, മറച്ചു വെച്ചിടുന്നു ഹീനമാം കാമനകൾ, ദുഷിച്ച ചിന്തകൾ, പരദ്രോഹവാസനകൾ. ശാന്തമാം സമുദ്രത്തിൻ അന്തരാളങ്ങളിൽ മറഞ്ഞിരിക്കും അഗാധമാം ഗർത്തങ്ങളെ സങ്കല്പിച്ചീടാം, പക്ഷേ അറിവാൻ കഴിയില്ല മനുഷ്യമനസ്സിൽ ആഴത്തിൽ ഒളിഞ്ഞിരിക്കും…
ഒരു കാലഘട്ടത്തിന്റെ ചരിത്രവും സംസ്ക്കാരവും ഓർമ്മകളും ശേഷിപ്പുകളും കേവലം ഒരു ക്യാമറ കണ്ണിലൂടെ പകർത്തിയെടുത്ത് മറ്റൊരു തലമുറയുടെ അറിവിനായ് ചില്ലിട്ടു കാത്തുസൂക്ഷിക്കുന്നു. നാം പകർത്തുന്ന ഓരോ നിശ്ചല ഫോട്ടോകൾക്കും പിന്നീട് ഓർമ്മകളുടെ ഒരായിരം …
ആർക്കുവേണ്ടിയും സ്വന്തം മനസ്സിനോട് ഒരു പരിധിക്കപ്പുറം വാശിപിടിക്കരുത്, കാരണം മാറ്റങ്ങൾ സംഭവിക്കാൻ നിമിഷങ്ങൾ മാത്രം മതിയെന്ന് ഓർക്കുക. ഇന്നത്തെ സന്തോഷങ്ങൾ ഇന്ന് അനുഭവിക്കാതെ നാളത്തേക്ക് മാറ്റിവെക്കരുത്, കാരണം ഇന്ന് മാത്രമേ നമ്മൾക്ക് ഉള്ളൂ, നാളെ…
ഒരു ഉദരത്തിൽ ജനിച്ച ഉടൽപിറപ്പുകൾ. ഒന്നിച്ചു കളിച്ചു വളർന്നവർ. വഴക്കും വക്കാണവും കൂടിയാലും പെട്ടെന്നു കൂട്ടാകുന്നവർ. പക്ഷെ കാലങ്ങൾ കഴിഞ്ഞു വളർന്നവർ. കൂടെ വളർന്നു ഞാനെന്ന ഭാവവും . ഒരമ്മവയറ്റിൽ പിറന്നവർ പരസ്പരം ശത്രുക്കളായി…
ഭാര്യവീട്ടിൽ നിൽക്കുന്നത് അന്തസിനു കുറവായും പുച്ഛമായും കാണുന്നവർ ഓർക്കുക ഒരു പെണ്ണ് വിവാഹം കഴിഞ്ഞ നാൾമുതൽ ഭർതൃ വീട്ടിൽ എല്ലാ വേദനകളും സഹിച്ചു നിൽക്കുന്നുണ്ടെങ്കിൽ അതേ അന്തസോടെ ഓരോ പുരുഷനും അവളുടെ വീട് സ്വന്തമായി…
പാവമാകാം നിങ്ങളെ സ്നേഹിക്കുന്നവരുടെയും മനസ്സിലാക്കുന്നവരുടെയും മുമ്പിൽ. എന്നാൽ നിങ്ങളുടെ ആത്മവിശ്വാസത്തെ വൃണപ്പെടുത്തി നിങ്ങളുടെ തലയിൽ കയറിയിരുന്നു പാതാളത്തിലേക്കു ചവിട്ടി താഴ്ത്തുന്നവരുടെ മുന്നിൽ ഒരിക്കലും പാവമാകാതിരിക്കുക. കാരണം അത് നിങ്ങൾ നിങ്ങളോട് തന്നെ ചെയ്യുന്ന ദ്രോഹമായിരിക്കും.…
ഒരു പുകമറയാക്കി നീ ചെയ്യുന്ന ഓരോ ഹീനകൃത്യങ്ങളും ഒരു നാൾ ആ പുകമറ വിച്ഛേദിച്ചു നിന്നിലേക്കു തന്നെ തിരികെ വരുമെന്നുള്ളതാണ് കാലത്തിന്റെ കാവ്യനീതി. റംസീന നാസർ
പ്രിയ സുഹൃത്തിന് ആശംസകൾ നേരാൻ എന്നിൽ താളാത്മകമായ വാക്കുകളില്ല. അതിനാൽ മധുരമായി സംസാരിക്കാനും എനിക്കറിയില്ല. കൈപ്പിടിയിൽ ഒതുക്കാൻ നോക്കിയിട്ടും കവിത എനിക്ക് വഴങ്ങുന്നില്ല. കവിതയുടെ ജനനം ആത്മാവിലാണോ? അതോ ഹൃദയത്തിലോ? എച്ച് എസ് എസ്…