കഥ നടക്കുന്ന വർഷം 2021, ദിനം സെപ്റ്റംബർ 10… വിനായക ചതുർത്ഥി. സമയം രാത്രി പതിനൊന്നേ മുക്കാൽ…. പൊടുന്നനെ ഒരു ലോഡ് ഷെഡ്‌ഡിങ് ! കറന്റ് പോയതും കൊതുകുകൾ ഗാനമേള ആരംഭിച്ചു. അവറ്റകളുടെ “ഇഞ്ചക്ഷൻ” സഹിക്ക വയ്യാതായപ്പോൾ ഗണപതി അസ്വസ്ഥൻ ആയി എണീറ്റു… ഗണപതി (ദേഷ്യപ്പെട്ട്) “ശ്ശേ ! ഉറങ്ങാനും സമ്മതിക്കില്ലല്ലോ ! രാവിലെ മുതൽ എല്ലായിടത്തും കറങ്ങി മോദകവും കൊഴുക്കട്ടയും ലഡ്ഡുവും ചുണ്ടലും വേറെ പലതും കഴിച്ചിട്ട് വന്നു ക്ഷീണിച്ച് ഒന്ന് കണ്ണടച്ച് വന്നതേ ഉള്ളൂ. അപ്പോഴേക്കും ഈ ശല്യം കറന്റ് കട്ട് !” കുറച്ചു കാറ്റ് കൊള്ളാമെന്നു കരുതി ഗണപതി ബാൽക്കണിയിലേക്ക് നടന്നു. “ഹോ വിശക്കുന്നല്ലോ ! ഈ രാത്രി ഇപ്പൊ എന്ത് കിട്ടാനാ ! ലൗഡ് സ്പീക്കർ പാട്ട് ഒന്നും കേൾക്കാനില്ല. എല്ലാ ഭക്തരും പൂജ ഒക്കെ കഴിഞ്ഞു നേരത്തെ ഉറങ്ങിയെന്നാ തോന്നുന്നത്… ഇനി ഇപ്പോ എന്ത് കഴിക്കും?” വിശന്ന് പൊരിഞ്ഞ് അങ്ങനെ നിൽക്കുമ്പോൾ അതാ എവിടെ…
Author: Deepa Perumal
അറിവിന്റെ പ്രകാശം പരത്തുന്ന ഓരോ വ്യക്തിക്കും അധ്യാപക ദിനാശംസകൾ… ഗൂഗിൾ ഭഗവതി ഉൾപ്പെടെ ! 😁😀 എന്റെ അമ്മ ഒരു എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറായിരുന്നു – അധ്യാപനം വളരെ ഇഷ്ടമായിരുന്ന ഒരു അക്കാദമിഷ്യൻ! അമ്മ നൂറുകണക്കിന് വിദ്യാർത്ഥികളുമായി ഇടപഴകുന്നത് കണ്ടാണ് ഞാൻ വളർന്നത്. അമ്മയ്ക്ക് ചുറ്റുമുള്ള ചെറുപ്പക്കാരെപ്പോലെ, എപ്പോഴും യുവത്വം നിറഞ്ഞ positive ആയ ഒരു സ്ത്രീയായിരുന്നു അമ്മ. അറിവോ ഉപദേശമോ നൽകാൻ എപ്പോഴും തയ്യാറായ ഒരാൾ. എന്റെ ഭർത്താവിന്റെ മാതാപിതാക്കളും കോളേജ് അധ്യാപകർ ആയിരുന്നു… പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയതാണ് – “ടീച്ചർ ഉദ്യോഗം പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണ്. വലിയ ജോലിയോ സമ്മർദ്ദമോ ഒന്നുമില്ല. പോണം ക്ലാസ് എടുക്കണം തിരിച്ചുവരണം. 9 മുതൽ 3 വരെയേ ജോലി ഉണ്ടാവൂ, പിന്നെ 2 മാസം സമ്മർ വെക്കേഷൻ. വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും ഒക്കെ നോക്കാൻ സമയം കിട്ടും. സുഖ ജീവിതമല്ലേ?” പക്ഷേ, അദ്ധ്യാപനം ഒരു കരിയർ…
എന്തൊരു structure ഹേന്റമ്മച്ചി….!! ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി നിലകൊള്ളുന്ന ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രം റീ റിലീസ് ആയി, ഇപ്പോൾ സോഷ്യൽ മീഡിയയിലെങ്ങും ഓളം സൃഷ്ടിക്കുകയാണല്ലോ… പല പല interpretations, സൂക്ഷ്‌മനിരീക്ഷണങ്ങൾ എന്തൊക്കെയാണ് മൂവി ഗ്രൂപ്പുകളിൽ വായിക്കാൻ സാധിക്കുന്നത് ! ഈയവസരത്തിൽ ചിത്രത്തിൻറെ കേന്ദ്രബിന്ദുവായ നാഗവല്ലി എന്ന നർത്തകിയെ വരച്ച ചിത്രകാരനെ പരിചയപ്പെട്ടാലോ? 2020 ൽ ഞാനെഴുതിയ കുറിപ്പ് ഇതാ ചേർക്കുന്നു… നാഗവല്ലിക്ക് രൂപം നൽകിയ തിരോന്തരംകാരൻ കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ കെട്ടുകഥകളും ഭാവനാലോകവും (myth & fantasy) കോർത്തിണക്കി ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ സിനിമയിൽ കേന്ദ്ര കഥാപാത്രമാണ് നാഗവല്ലി – “ഒരു മുറൈ വന്ത് പാരായോ ….” എന്ന് പാടിക്കൊണ്ട് മലയാളിയുടെ മനസ്സിൽ ചേക്കേറിയ തമിഴ് നർത്തകി. ആ അഭൗമ സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകമനസ്സിലേക്ക് പകർത്തിയത്, നാഗവല്ലിയുടെ ഒരു “life size” ചിത്രത്തിലൂടെയാണ്. സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും,…
ജീവിതത്തിൽ ഒരാൾ ഇല്ലാതാവുമ്പോഴാണോ നാം കരയുന്നത്? അവരുടെ അഭാവം അംഗീകരിക്കാൻ മനസ്സ് വിസമ്മതിക്കുമ്പോൾ, ഒരു നിമിഷം കൂടി അവരോടൊപ്പമെന്ന അതികാംക്ഷ താങ്ങാനാവാതെയാകുമ്പോൾ, ഹൃദയവേദന അപ്പാടെ അണപൊട്ടി ഒഴുകുന്നത് കണ്ണുകളിലൂടെയല്ലേ? നികത്താനാവാത്ത നഷ്ടം ഒരു ഭാരമായി തോന്നുമ്പോൾ, മാറ്റാനാവാത്ത സത്യത്തിന് കീഴടങ്ങേണ്ടി വരുമ്പോൾ, ആശ്വാസത്തിന്റെ നനുത്ത തുള്ളികളായി മാറുന്നത് അതേ കണ്ണുനീർ മുത്തുകളത്രേ ! – ദീപ പെരുമാൾ
ഞാൻ ഒരു സർജറി കഴിഞ്ഞ് റസ്റ്റ് എടുക്കുന്ന സമയം. ഒരു മാസമായി സംസാരിക്കാത്ത ഒരുത്തന് മെസ്സേജ് അയക്കാമെന്ന് പെട്ടെന്ന് തോന്നി. വളരെ അടുത്ത സുഹൃത്താണ്, കേട്ടോ. ഞാൻ: സുഖമാണോ? ലവൻ: പരമസുഖം. നിനക്ക് ഇപ്പൊ എങ്ങനെയുണ്ട്? ഞാൻ: സുഖമായി വരുന്നു. കുറെ ദിവസം ആയില്ലേ ചാറ്റ് ചെയ്തിട്ട്… ലവൻ: ഡോക്ടർ എന്ത് പറഞ്ഞു? ഞാൻ: ഓ.. റസ്റ്റ് എടുക്കണം. diet നോക്കണം. weight എടുക്കരുത് etc etc ലവൻ: അതല്ല… ** വേറെ എന്തേലും ** പറഞ്ഞോന്ന് ?? ഞാൻ: ഇല്ല.. വേറൊന്നും advise ചെയ്‌തിട്ടില്ല… എന്തേയ്? ലവൻ: അല്ലാ… കുറെ ദിവസം കഴിഞ്ഞ് ഇങ്ങനെ msg അയക്കുന്നത് കൊണ്ട്… ഞാൻ വിചാരിച്ചു … “എല്ലാരേം വിളിച്ചു യാത്ര പറഞ്ഞോളൂ” എന്ന് ഡോക്ടർ എങ്ങാനും…. ??? ഞാൻ (ദേഷ്യത്തിൽ): അതെന്താ ? ഞാൻ കൽ ഹോ നാ ഹോ യിലെ ഷാരൂഖിനെ പോലെ ചാവാൻ പോവ്വാണെന്ന് ഡോക്ടർ പറഞ്ഞു എന്നാണോ നിന്റെ…
പെരുവിരലൂന്നി നിന്ന്, കഴുത്തിലൂടെ കൈകൾ കോർത്ത്, തേനൂറും അവന്നധരത്തിൽ ചുടുചുംബനം നൽകവേ… ആ കവിളുകളിൽ പടർന്നത്… അന്തിസൂര്യന്റെ അരുണിമയോ, അതോ, എന്റെ നെറ്റിയിലെ കുങ്കുമപ്പൊട്ടിന്റെ ശോണവർണ്ണമോ ? അവന് വേണ്ടിയുടുത്ത ചെമപ്പുസാരിയുടെ നിഴലോ, അതോ, എന്റെ ചെഞ്ചുണ്ടിലെ ലിപ്സ്റ്റിക്കിന്റെ ചായമോ ? പ്രണയച്ചൂടാർന്നൊരെൻ ചോരയുടെ ശോഭയോ ? അതോ …. അതോ… അവനുമാത്രമറിയാവുന്ന രഹസ്യമോ ? – ദീപ പെരുമാൾ
മഴയോട് പ്രണയമാണ്… എന്നെപ്പോലെ പലർക്കും. നനഞ്ഞ മണ്ണിന്റെ മണം… തൂവാനത്തുള്ളികളുടെ നനുത്ത സ്‌പർശം.വീടിന്റെ കോലായിൽ കടത്തിണ്ണയിൽ, ചൂട് ചായയുടെ ആവി ആസ്വദിച്ചിരിക്കുന്ന നിമിഷങ്ങൾ…എത്ര മനോഹരം!പക്ഷേ, അതേ മഴ സംഹാരതാണ്ഡവമാടുമ്പോൾ…ഭീതിയോടെ നോക്കി നിൽക്കാനേ കഴിയൂ, ആ കോപം.ചെളിയിൽ ആഴ്ന്നു പോയവർക്ക്, മണ്ണിന്റെ മണം ഒരു ജീവിതകാലത്തെ വേദനയായി മാറില്ലേ?മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടവർക്ക്, തൂവാനം പോലും പേടിസ്വപ്നമാവില്ലേ?വീട് ഒലിച്ചുപോയവർക്കും, ചുറ്റിലും വെള്ളം ആയിട്ടും കുടിയ്ക്കാൻ ഒരിറ്റ് വെള്ളം കിട്ടാതെ വലഞ്ഞവർക്കും മഴ എന്ന വാക്കുതന്നെ ഒരു ആഘാതമാവില്ലേ?തകർത്തു പെയ്യുന്ന മഴയേ മഴയേ…നീ പ്രകൃതിയുടെ അനുഗ്രഹവും ശാപവുമാണ്.നീ നൽകുന്ന സന്തോഷവും നീ പെയ്തൊഴുക്കുന്ന സങ്കടവും,ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.ഒരായുഷ്‌കാലത്തിന്റെ നൊമ്പരമായി മാറരുതേ, ഞങ്ങൾക്ക് ….- ദീപ പെരുമാൾ
നമുക്കേറ്റവും പ്രിയപ്പെട്ട ഒരാൾ ജീവിതപാഠമായി മാറുന്നത് പോലൊരു വേദന വേറെയുണ്ടോ?
മിക്ക പെൺകുട്ടികളുടെയും ജീവിതത്തിലെ ആദ്യ സൂപ്പർഹീറോ #അച്ഛൻ തന്നെയാണ്. എന്നാൽ ആ ഗംഭീരപരിവേഷത്തിന് എന്തെങ്കിലും കോട്ടം തട്ടുമ്പോൾ നമ്മൾ എങ്ങനെ അത് ഉൾക്കൊള്ളും എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്റെ ജീവിതത്തിൽ അങ്ങനെ നടന്ന രണ്ടു സംഭവങ്ങളെപ്പറ്റി ഇവിടെ കുറിയ്ക്കട്ടെ… സംഭവം 1 – വർഷം 2005 കേരള സർവ്വകലാശാലയുടെ ജോയിന്റ് രജിസ്ട്രാർ തസ്തികയിൽ അപ്പ വിരമിച്ചത് 2000 ലായിരുന്നു. 2003 ൽ ഞാൻ ടെക്നോപാർക്കിൽ ജോലി നേടി, വിവാഹം ചെയ്‌ത്, അടുത്ത വർഷം ഒരു മകൾ ഉണ്ടായപ്പോൾ, അവളുടെ പൂർണ സംരക്ഷണച്ചുമതല അപ്പയും അമ്മയും ഏറ്റെടുത്തു. മൂന്നു വയസ്സ് വരെ അവരുടെ കൂടെ നിന്നാണ് മോൾ വളർന്നത്. അമ്മ ഒരു കോളേജിൽ വിസിറ്റിംഗ് പ്രൊഫസർ ആയി തുടർന്നപ്പോഴും അപ്പ ഒറ്റയ്ക്ക് മോളെ നോക്കുമായിരുന്നു. അടയും ശർക്കരയും പോലത്തെ കൂട്ടുകെട്ടാണ് അവർ ! അന്നേ അപ്പയ്ക്ക് ആസ്തമയും ശ്വാസംമുട്ടലും ഉണ്ടായിരുന്നു (45 വയസ്സ് വരെ നല്ല രീതിയിൽ പുകവലിച്ചതിന്റെ അവശേഷിപ്പ്). പിന്നീട് വെർട്ടിഗോ തുടങ്ങി…
KK എന്ന പ്രിയപ്പെട്ട ഗായകന്റെ നഷ്‌ടം വരുത്തിയ സങ്കടവും ഞെട്ടലും മാറുന്നില്ല…. 90-2000 കളിലെ കോളേജ് ദിനങ്ങളുടെ മധുരനൊമ്പരമായ ഓർമ്മകൾക്ക് KK യുടെ മുഖമായിരുന്നു. ഒരു പച്ചനിറത്തിലുള്ള ഗോലി വെയിലത്തേക്ക് പിടിച്ചു നോക്കുന്ന, ഗിറ്റാർ ധരിച്ച KK ഇപ്പോഴും മനസ്സിലുണ്ട്. അടിപൊളി ഗാനങ്ങൾ നിറഞ്ഞു നിന്നിരുന്ന സമയത്ത്, വളരെ ശാന്തമായ “പ്യാർ കെ പൽ” എന്ന ഗാനവും പുതുമയുള്ള സ്വരവുമാണ് എന്നെ ആദ്യം ആകർഷിച്ചത്. 1999 ൽ സോണി പുറത്തിറക്കി, ലെസ്‌ലി ലൂയിസ് സംഗീതസംവിധാനം ചെയ്‌ത “പൽ” എന്ന ആൽബത്തിലെ ടൈറ്റിൽ സോങ്ങും “യാരോൻ” എന്ന പാട്ടും കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വൻ ഹിറ്റായിരുന്നു; അക്കാലത്ത് ഫെയർവെൽ പാർട്ടികളിൽ ഏറ്റവുമധികം കേട്ടിരുന്ന പാട്ടുമായിരുന്നു അത്. പിന്നീട് രണ്ടു പതിറ്റാണ്ടായി എത്രയെത്ര ഗാനങ്ങൾ – തമിഴിലും ഹിന്ദിയിലും ആൽബങ്ങളിലുമായി KK വളരുന്നത് കണ്ടു സന്തോഷിച്ചു. ഒത്തിരി ആസ്വദിച്ചു കേട്ട ആ നാദം ഇത്ര വേഗം പൊലിഞ്ഞുപോയത് ഉൾക്കൊള്ളാനാവുന്നില്ല… ശാസ്ത്രീയ സംഗീതം അഭ്യസിക്കാതെ ഇൻഡസ്ട്രിയിൽ എത്തി…
