രാവിലെ ഉറങ്ങി എഴുന്നേറ്റ് വരുമ്പോൾ നമ്മുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന ചില കാര്യങ്ങൾ…. 5. കിളിക്കൊഞ്ചലുകളും നേരിയ ചൂടുള്ള സൂര്യകിരണങ്ങളും ദൂരെയെങ്ങുനിന്നോ ഒഴുകിവരുന്ന വെങ്കട്ടേശസുപ്രഭാതവും 4. കലണ്ടർ നോക്കുമ്പോൾ, ഇന്ന് അവധി ആണല്ലോ കുറച്ചുനേരം കൂടെ ഉറങ്ങാമല്ലോ എന്ന് തിരിച്ചറിവ് 3. മുറിവാതിൽക്കൽ സ്നേഹം വിടർത്തുന്ന, ചായക്കോപ്പയുമായി നിൽക്കുന്ന പൂന്തിങ്കളാകുന്ന ഭർത്താവ് 2. ശാന്തമായി ഉറങ്ങുന്ന കുട്ടി (പിശാചുക്കൾ) ളുടെ നിഷ്കളങ്കമുഖം 1. തേക്കാൻ പാത്രങ്ങൾ ഒന്നുമില്ലാതെ, കാലിയായി, വൃത്തിയായി കിടക്കുന്ന അടുക്കള സിങ്ക് ! നിങ്ങൾക്ക് രാവിലെ സന്തോഷം ഏകുന്നത് എന്താണ് എന്ന് പറയൂ… – ദീപ പെരുമാൾ
Author: Deepa Perumal
… അസൂയയ്ക്ക് ??? നമ്മൾ അസൂയപ്പെട്ടാലും ഇല്ലെങ്കിലും അവർ ജീവിതം അവരുടെ പാട്ടിനു മുന്നോട്ട് കൊണ്ടുപോകും. പിന്നെന്താണ് നമുക്ക് നേട്ടം??? ഒരാളോട് അസൂയപ്പെടുമ്പോൾ നമ്മൾ അവരെ ബോധിപ്പിക്കുകയാണ്; നമ്മളെക്കാൾ ഉയരത്തിലാണ് അവർ എന്നത്… അവരുടെ സന്തോഷം നിലനിൽക്കുന്നോ ഇല്ലയോ, നമ്മുടെ അസൂയ അതിനെക്കാളും ഏറെക്കാലം നിലനിൽക്കും! അത് നമ്മളെ ക്രമേണ അന്ധരാക്കും. അതുകൊണ്ട് മരുന്നില്ലാത്ത ഈ അസുഖത്തിന് പോയി തല വച്ചു കൊടുക്കരുത് ! എന്ന്, കൂട്ടക്ഷരങ്ങളിലെ മറ്റ് എഴുത്തുകാരെ അസൂയയോടെ നോക്കുന്ന ഞാൻ…
പലർക്കും സാമ്പത്തിക സ്വാതന്ത്ര്യം എന്നത് സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് പണം ചെലവഴിക്കാനുള്ള അവസരം മാത്രമാണെന്ന് തോന്നാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ, അതിനപ്പുറം സാമ്പത്തിക സ്വാതന്ത്ര്യത്തിന് ധാരാളം അർത്ഥങ്ങളുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയുടെ ഉത്തരവാദിത്തം ഒരു വ്യക്തിയിൽ മാത്രം അടിച്ചേൽപ്പിക്കാതെ, അത് പങ്കുവെക്കാനുള്ള കഴിവ് കൂടിയാണ്. പങ്കാളിക്ക് നമ്മുടെ സാമ്പത്തിക ഭാരം പൂർണ്ണമായും ഏൽപ്പിക്കാതെ, നമ്മുടെ കഴിവിനനുസരിച്ച് സംഭാവന നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഒരു ചെറിയ ശതമാനം എങ്കിലും , ചിലവുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നത് നമ്മുടെ പങ്കാളി നമ്മൾക്കായി ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി കാണിക്കാനുള്ള ഒരു മാർഗ്ഗമാണ്. – ദീപ
അമ്മ എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ചിത്രം എന്താണ്? ഒരു സ്ത്രീ, കുട്ടിയെ പ്രസവിച്ച്, വളർത്തി, പരിപാലിക്കുന്നവൾ. പക്ഷേ, ഈ ലോകത്ത് അമ്മയാകാൻ ലിംഗഭേദം ഒരു തടസ്സമാണോ? നൂറുകണക്കിന് കുട്ടികൾക്കും, മുതിർന്നവർക്കും, ലിംഗഭേദമന്യേ എല്ലാവർക്കും “അമ്മ”യായി മാറിയ ഒരാളെ പരിചയപ്പെടുത്തട്ടെ? മാതൃത്വം എന്നത് സ്ത്രീയുടെ കുത്തകയല്ലെന്നും, ‘അമ്മ’ എന്ന പദം അന്വർത്ഥമാക്കാൻ സ്ത്രീയായിത്തന്നെ ജനിക്കണം എന്നില്ല എന്നും കാണിച്ചു തരുന്ന ഒരു “കിന്നർ” (eunuch) – മാധുരി മാ. ‘കിന്നർ’ എന്ന് വിളിക്കപ്പെടുന്ന ഒരു സമൂഹത്തിൽ നിന്നുള്ളവരാണ് മാധുരി മാ. പലരുടെയും കണ്ണിൽ അവർ ‘അന്യ’രാണ്. നമ്മുടെ സമൂഹം പല പേരുകളിൽ പുച്ഛത്തോടെ വിളിക്കുന്നവർ. ഈയിടെയായി ‘മൂന്നാം ലിംഗഭേദം’ എന്ന് കുറച്ചെങ്കിലും മാന്യതയോടെ വിളിക്കപ്പെടുന്ന ഒരു മനുഷ്യജന്മം. പാട്ടും നൃത്തവും ചെയ്യുന്ന ദേവകളെപ്പോലെയായിരുന്നു ഹിന്ദു പുരാണങ്ങളിലെ കിന്നരർ – സ്വർഗ്ഗത്തിലെ അപ്‌സരസ്സുകൾ പോലെ ! അതുപോലെയാണ് മാധുരി മാ നൃത്തം ചെയ്യുന്നതും. അത്രയും ആകർഷകമായി, ഒരു പെൺകുട്ടിക്ക് പോലും അരക്കെട്ട്…
അമ്മ എന്ന ‘ജോലി’ എനിക്ക് ഒത്തിരി ഇഷ്ടമാണ്; ഒരാളോട് കരുതൽ കാണിക്കുന്നതും, അവർക്ക് വളരാൻ ആവശ്യമുള്ളതൊക്ക ചെയ്തു കൊടുക്കുന്നതും ഒക്കെ എനിക്കിഷ്ടമാണ്. അതിനാൽ ജീവിതത്തിൽ പല പ്രായത്തിലുള്ള, പല പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കും ഞാൻ വഴികാട്ടിയായും അമ്മയായും പ്രവർത്തിച്ചിട്ടുണ്ട്. എൻ്റെ സുംബ ക്ലാസിൽ, 20-ലധികം കോളേജ് വിദ്യാർത്ഥികൾക്ക് ഞാൻ ‘ദത്തെടുത്ത അമ്മ’ ആയിമാറി. എന്റെ സ്വന്തം കുട്ടികളെ പോലെ അവരെ സ്നേഹിച്ചു, ശകാരിച്ചു, ചിലപ്പോൾ അവർക്കായി സ്പെഷ്യൽ വിഭവങ്ങൾ പാചകം ചെയ്‌തു. എൻ്റെ കസിൻസിന്റെ മക്കളിൽ ചിലർ എന്നെ സ്നേഹപൂർവ്വം “ദീപാമ്മ” എന്ന് വിളിക്കുന്നു. ഒഡീഷയിലെ എൻ്റെ ഭർത്താവിൻ്റെ ഓഫീസിലെ സപ്പോർട്ട് സ്റ്റാഫുകൾ, എന്നെക്കാൾ ഏറെ പ്രായമുള്ളവർ ഉൾപ്പടെ, എന്നെ ബഹുമാനത്തോടെ “മാ-ജി” എന്ന് വിളിക്കുമായിരുന്നു. ബോസിൻ്റെ ഭാര്യയെ ഔപചാരികമായി വിളിക്കുന്ന “മാഡം” എന്ന പദത്തിനു പകരം, അവർ ഈ പേര് തിരഞ്ഞെടുത്തത് ഞാൻ എല്ലാവരോടും നന്നായി ഇടപഴകുന്നത് കൊണ്ട് തന്നെയാവാം. കരിയർ മെൻറ്റർ (ഉപദേഷ്ടാവ്) എന്ന എന്റെ തൊഴിൽ മേഖലയിലേക്കും ഈ…
ഒരു ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നത് ഇത്തരം കഥകൾ കാരണമാണ് – പുരുഷൻമാർക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും അതേ രീതിയിൽ തുല്യതയോടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ. Netflix-ൽ ഇപ്പോൾ ലഭ്യമായ Laapataa Ladies (2023) എന്ന ചിത്രത്തെക്കുറിച്ചുള്ള എൻ്റെ അവലോകനം ഇതാ. #spoileralerthead രണ്ട് ഗ്രാമീണ നവവധുക്കൾ ശിരോവസ്ത്രം കൊണ്ട് മുഖം മറച്ചിരിക്കുന്നതിനാൽ അബദ്ധത്തിൽ ട്രെയിനിൽ വച്ച് മാറിപ്പോകുന്നു. അതിന് ശേഷം നടക്കുന്നത്, സമൂഹത്തിൻ്റെ ഇരട്ടത്താപ്പിലേക്ക് വെളിച്ചം വീശുന്ന രസകരവും വൈകാരികവുമായ നിമിഷങ്ങളാണ്. സ്ത്രീ സൗഹൃദങ്ങളെക്കുറിച്ചും രണ്ട് സാധാരണ സ്ത്രീകളെ ശാക്തീകരിക്കുന്നതിനെക്കുറിച്ചും ഈ സിനിമ സംസാരിക്കുന്നു. സൂക്ഷ്മമായും യഥാർത്ഥമായും; ആരവങ്ങളില്ലാതെ ! ശ്രദ്ധിക്കുക – പുരുഷവർഗ്ഗത്തെ അപമാനിക്കാതെ, നിന്ദിക്കാതെ ! സ്ത്രീശാക്തീകരണം വളരെ ലളിതമായ പ്രവൃത്തികളിലൂടെ ചെയ്യാൻ കഴിയും: അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, സ്വപ്‌നങ്ങൾ പിൻതുടരാൻ അനുവദിക്കുക, അവരുടെ ഉപദേശം വിലമതിക്കുക, പാടവത്തെ അഭിനന്ദിക്കുക, ആത്മവിശ്വാസം വളർത്തുക, അവരുടെ വ്യക്തിത്വം അംഗീകരിക്കുക, വികാരങ്ങളും വിചാരങ്ങളും ഉള്ള…
വാക്ക് നൽകാൻ എളുപ്പമെങ്കിലും, പാലിക്കാൻ എത്രയോ ദുഷ്കരം! പ്രിയപ്പെട്ടവർക്ക് നൽകിയ വാഗ്ദാനം ലംഘിക്കാൻ മനസ്സ് പിടയുമ്പോഴും, നിശ്ചയദാർഢ്യവും മോഹവും തമ്മിലുള്ള യുദ്ധം, ഓരോ നിമിഷവും ഹൃദയം തകർക്കും. “കൊടുത്ത ആ വാക്ക് തെറ്റിക്കാൻ കഴിഞ്ഞെങ്കിൽ” എന്ന് ഞാൻ പലപ്പോഴും ആശിച്ചു പോകുന്നു. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് ചിന്തിക്കുമ്പോഴും, ഈ ഭാരം എന്നെ ഞെരുക്കുമ്പോഴും, എന്റെ ആശയക്കുഴപ്പം അവർ മനസ്സിലാക്കുമെന്ന്, വൃഥാ പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കുന്നു. പറയൂ, വാക്ക് പാലിച്ചാൽ അവർ കൂടുതൽ വേദനിക്കുമെന്ന് തോന്നിയാൽ, നിങ്ങൾ ആ വാക്ക് ലംഘിക്കുമോ?
മരണ വീടുകളിൽ പോകുന്നത് എനിക്കിഷ്ടമല്ല ! ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഇഷ്ടമില്ലാത്തതിന് കാരണങ്ങൾ ഏറെയാണ്. ചെറുപ്പത്തിൽ മരണം നടന്ന വീടുകളിൽ പോകുമ്പോൾ restless ആവുമായിരുന്നു. ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല, ചിരിക്കാൻ പാടില്ല, കളിയ്ക്കാൻ പാടില്ല. “അമ്മേ എപ്പോ പോവും” എന്നൊന്നും ചോദിയ്ക്കാൻ പാടില്ല. എല്ലാ സ്ത്രീകളും വിഷണ്ണരായി ഇരിക്കുന്നതും, പതിഞ്ഞ ശബ്ദത്തിൽ മാത്രം സംസാരിക്കുന്നതും ഒക്കെ confusing ആയിരുന്നു. ഒരു ബോർ പരിപാടി ! മുതിർന്നപ്പോൾ ഉള്ള പ്രശ്‌നം, മരിച്ച ആളിന്റെ വീട്ടുകാരോട് എന്ത് സംസാരിക്കും, എങ്ങനെ പെരുമാറും എന്ന ശങ്ക ആയിരുന്നു ! പറയുന്നത് തെറ്റായി പോവരുത്, അല്ലെങ്കിൽ അവരെ കൂടുതൽ വിഷമിപ്പിക്കരുതല്ലോ. ഒന്നും പറയാതെ മുഖഭാവങ്ങളിലൂടെ എങ്കിലും എന്തെങ്കിലും പറയണം – അതും എന്ത് ചെയ്യുമെന്ന് അറിയില്ല. പലപ്പോഴും attendance വയ്ക്കാൻ വേണ്ടി മാത്രം formality യ്ക്ക് പോകേണ്ടി വരാറുണ്ട്, ഇഷ്ടമല്ല എങ്കിൽ കൂടിയും … വലിയ പരിചയം ഇല്ലാത്തവർ ആണെങ്കിൽ കൂടുതൽ ബുദ്ധിമുട്ടാണ് – awkward !…
അവന് വേണ്ടി മാറ്റി, എന്നെത്തന്നെ. പ്രതിഫലനമായി, അവന്റെ ഇഷ്ടങ്ങളുടെ. ഒടുവിലവൻ ഉപേക്ഷിച്ചു പോകുമ്പോൾ, ബാക്കിയായത് ആരോ ഒരാൾ… എന്റെ ഉടലിനുള്ളിൽ, ഞാൻ എന്ന സ്വത്വം നഷ്ടപ്പെട്ടൊരാൾ.
പൂരലഹരിയിൽ ആറാടാൻ ഒരുങ്ങുകയാണ് കേരളത്തിൻറെ സാംസ്കാരിക നഗരിയായ തൃശിവപേരൂർ ! മണ്ണുവാരിയിട്ടാൽ താഴെ വീഴാത്ത അത്ര പുരുഷാരം ഒത്തുകൂടുന്ന ഉത്സവമാണ് തൃശൂർ പൂരം എന്നാണ് ചൊല്ല്. വടക്കുംനാഥക്ഷേത്രത്തിൽ ദേവീദേവന്മാർ ഒത്തുകൂടുന്ന ആഘോഷത്തിമിർപ്പാണ് തൃശൂർപൂരം. ഇരുനൂറിലേറെ വർഷങ്ങൾക്കു മുൻപ് ശക്തൻതമ്പുരാനാണ് പൂരത്തിന് നാന്ദികുറിച്ചത്.ആറാട്ടുപുഴ പൂരം പ്രതിനിധികളും ക്ഷേത്രവുമായി നടന്ന തർക്കം കാരണമാണ് തമ്പുരാൻ വടക്കുംനാഥന്റെ മുന്നിൽ പൂരം ആരംഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്തതെന്ന് പഴമൊഴിയുണ്ട്. ചടങ്ങുകൾ മീനമാസത്തിലെ പൂരം നാളിലായിരുന്നു തൃശൂർപൂരം ആദ്യകാലത്ത് നടന്നിരുന്നത്. പിന്നീടത് മേടമാസത്തിലെ പൂരം നാളിലാക്കി. ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുന്നത്, പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവാണ്. രാവിലെ ആറരയോടെ എഴുന്നള്ളത്ത് വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്നു. പിന്നീട് ചെറുപൂരവുമായി കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നൈതിലക്കാട്ട് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്‌ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ടു ക്ഷേത്രങ്ങളിലെ…
