Author: Sheeba Prasad

Reader, Writer, Teacher

ഭൂതകാലത്തിൽ എന്റെ ഭൂമിയും ആകാശവും കടലുമായവനേ… നിന്നോടെനിക്കിപ്പോഴും സ്നേഹമാണ്. വിഷാദത്തിന്റെ ചതുപ്പിലേക്ക് ആഴ്ന്നു പോകാതെന്നെ ചേർത്ത് പിടിച്ചതിന്.. ആർക്കുമാർക്കും നിറയാൻ കഴിയാതെന്നിൽ നിറഞ്ഞു തൂവിയതിന്… സ്നേഹദാരിദ്ര്യ കാലങ്ങളിൽ ഇത്തിരിപ്പങ്ക് പോറ്റി ജീവിപ്പിച്ചതിന്… പ്രണയത്തിന്റെ ഭൂതകാലപ്പച്ചയെ മഞ്ഞയിലകളായ് എന്റെ മേലെയിന്നും കൊഴിച്ചിടുന്നതിന്… ഇറങ്ങിപ്പോയിട്ടും പിന്നെയും അടയാളങ്ങളെ മായ്ക്കാതെ ബാക്കി വെച്ചതിന്… കെട്ടുപോയ പ്രണയത്തിന്റെ കനൽ പേറും നെരിപ്പോടൊരെണ്ണം ചൂട് കായാൻ ഏൽപ്പിച്ചതിന്… ഒട്ടുകാലമെൻ പ്രാണനും പ്രണയവുമായവനേ… നിന്നോടെനിക്കിപ്പോഴും സ്നേഹമാണ്…!

Read More

“എല്ലാം കൂടി എന്നെക്കൊണ്ട് പറ്റാതായിരിക്കുന്നു. രമണി ചേച്ചിയോട് അടുക്കളയിൽ ഒന്ന് സഹായിക്കാൻ കൂടി പറഞ്ഞാലോ?” “അതിനുമാത്രം എന്തു മലമറിക്കുന്ന പണിയാ നിനക്കിവിടെ ഉള്ളത്?” വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ നിന്നു കണ്ണെടുത്തു അയാൾ ചോദിച്ചു. “ഏട്ടന് അറിയില്ലേ, എനിക്ക് ഓഫീസ് സമയം മാറിയത്? മുൻപ് രാവിലെ എട്ടരക്ക് ഇറങ്ങിയിരുന്ന ഞാൻ ഇപ്പോൾ ഏഴ് നാൽപതിനു ഇറങ്ങണം.” “അതാണോ ഇത്ര വലിയ കാര്യം? മൂടിപ്പുതച്ചു ഉറങ്ങുന്ന നേരത്തു മുക്കാൽ മണിക്കൂർ നേരത്തെ എഴുന്നേറ്റാൽ പോരെ?” അയാൾ പരിഹാരം നിർദ്ദേശിച്ചു. “ഞാൻ ഇപ്പോൾ എഴുന്നേൽക്കുന്നത് അഞ്ച് മണിക്കാണ്. ഇനി അതു നാലേകാൽ ആക്കണം എന്നാണോ ഏട്ടൻ പറയുന്നത്?” “എടി, നിനക്ക് അറിയാമോ എന്റെ അമ്മ നാലുമണിക്കാണ് ഉറക്കം എഴുന്നേറ്റിരുന്നത്. ഇന്നത്തെ പോലെ ഗ്യാസ് കണക്ഷൻ ഇല്ല, കിണറ്റിൽ മോട്ടോർ ഇല്ല…. ഒരു സൗകര്യങ്ങളും ഇല്ല.” “അന്ന് ഏട്ടന്റെ അമ്മയ്ക്ക് ജോലിക്ക് പോകണ്ടായിരുന്നു.” “അതുശരിയാ, ഉദ്യോഗം ഇല്ലായിരുന്നു, പക്ഷേ അച്ഛനും ഞങ്ങൾ മൂന്നു മക്കളും ഉണ്ടല്ലോ വീട്ടിൽ,…

Read More

“ഇതിപ്പോ ഓരോ ദിവസവും ഓരോ ഏടാകൂടം ആണല്ലോ? അമ്മയിതു കണ്ടോ?” “എന്തു കാണാനാ?” നമ്മുടെ രാത്രിയിലെ അതിഥി കാട്ടി വെച്ചേക്കുന്നത് കാണണമെങ്കിൽ ഇറങ്ങി വന്നേ. “കെട്ടിപൊതിഞ്ഞു നിർത്തിയ മൂന്നു സപ്പോട്ടയാണ് ഇന്നലെ രാത്രിയിൽ പോയത്. ആദ്യമായി കായ് പിടിച്ചതായിരുന്നു. അതിന്റെ രുചി ഒന്നറിയാൻ കഴിഞ്ഞില്ല.” അമ്മയും മോളും കിണറ്റിൻ കരയിലേക്ക് വന്നു ചുറ്റുപാടും നിരീക്ഷിച്ചു. “ഞാൻ രാത്രിയിൽ ജനാല അടക്കാൻ നേരം കണ്ടായിരുന്നു മതിലിന് മുകളിൽ അവനെ. മതിൽ വഴിയാണ് വരവ്.” മോൾ പറഞ്ഞു. “ഇരുട്ടത്തു ആരും കാണാതെ പമ്മി വന്നു കാര്യം സാധിച്ചു പോയാൽ പോരെ അവനു, അല്ലാതെ ഇങ്ങനെ ദ്രോഹിക്കണോ?” അമ്മ മൂക്ക് ചുളിച്ചു കൊണ്ട് പറഞ്ഞു. “നമ്മൾ കിടക്കാൻ തുടങ്ങുമ്പോൾ അവൻ തട്ടുംപുറത്തു ഉണ്ടായിരുന്നു.” ഉം അമ്മ മൂളി. ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയ അമ്മയും കോളേജ് വിദ്യാർത്ഥിനി ആയ മകളും അന്നാട്ടിൽ താമസത്തിനു വന്നിട്ട് അധിക കാലം ആയിട്ടില്ല. രണ്ടുപേരുടെയും സംസാരത്തിന്റെ അറ്റവും മൂലയും…

Read More

തനിച്ചായിപ്പോയവളുടെ വേവലാതിയിൽ മുങ്ങിയാണ് നീയടുത്തുള്ളപ്പോൾ ഞാൻ നിന്നെ അള്ളിപ്പിടിക്കുന്നത്… ഓരോ വാക്കിലും നീ നട്ടുപോയ അലിവിന്റെ വേരിൽ തൊട്ടാണ് ഞാനെന്റെ വരണ്ട ദിനങ്ങളെ നനച്ചൊരുക്കുന്നത്.. നീ തന്നുപോയ ഉമ്മകളുടെ ഉപ്പലിഞ്ഞാണ് നമുക്കിടയിലെ സ്ഥലരാശികൾ മായുന്നത്…

Read More

വിഷാദവീഞ്ഞ് നുണയുന്നേരം ദൈവച്ചിരിയോടെന്നെ സ്നേഹം കൊണ്ട് തൊട്ടവനേ… നീയല്ലാതാരെന്നിൽ കവിതയായ് ഉയിർക്കുവാൻ…!

Read More

ഓരോ വേദനയിലും ഞാൻ നിന്നെയോർക്കും.. ഇനിയുമണങ്ങാത്ത അകമുറിവുകൾ നീയെന്ന് നിലവിളിക്കും.. നിന്നോളം ആരുമെന്നെ നോവിച്ചില്ലെങ്കിലും നിന്നോളം ആരുമെന്നെ സ്നേഹിച്ചില്ലെന്ന് ഞാനെന്നെ കെട്ടിപ്പിടിക്കും…!

Read More

ഞങ്ങൾ പ്രണയമെന്നെഴുതിപ്പോൾ തുടുത്തു പോയതാണ് ഭൂമി പാതാളങ്ങൾ.. നിലച്ചു പോയതാണ് ചുറ്റിലും ഒച്ചയനക്കങ്ങൾ… എന്നിട്ടും ഉടലോളം നീളത്തിൽ ഉമ്മ വെക്കാതെ, മുറുകിയ കെട്ടിപ്പിടുത്തങ്ങളാൽ പ്രണയത്തിന്റെ അതിർത്തികൾ മാറ്റിയെഴുതാതെ, നിശ്വാസങ്ങളോളം അരികത്ത് നിന്ന് വൻകരകളോളം അകലങ്ങളിലേക്ക് ഞങ്ങളെ ഞങ്ങൾ മാറ്റി നട്ടു…! പ്രണയരഥങ്ങൾക്ക്‌ വഴിതെറ്റാതെ, വിരഹിച്ച രണ്ട് രാജ്യങ്ങളായി ഞങ്ങൾ പരിവർത്തനം ചെയ്തു…! പ്രണയം കൊണ്ട് സ്നാനപ്പെടാതതിൻ വിത്തുപാത്രങ്ങളെ പകുത്ത്, ഞങ്ങൾക്കായ് എഴുതേണ്ടും കവിതയാൽ സന്ധിചെയ്ത്, തീരാസ്നേഹ- ക്കൊതിയുമായ് വറുതികളിലേക്ക് ഞങ്ങൾ മടങ്ങിപ്പോയി…

Read More

പാതിയിൽ പൊലിഞ്ഞ സ്വപ്‌നത്തെ, കടിഞ്ഞൂൽ പെറ്റ് പോറ്റിയൊരാശയെ.. ഏറിടുന്ന നിരാശയെ… എന്റെയതീത ദുഃഖത്തെ, ഞാൻ നീയെന്നു വിളിക്കും..

Read More

നിന്റെ മണങ്ങളെ തൊട്ടെടുത്ത വിരൽത്തുമ്പുകളിൽ, ഞാനമർത്തി ചുംബിക്കാറുണ്ട്. ഏകാന്തതകളിൽ നീയുമ്മ വെച്ച കവിളിൽ നിന്റെ ചുണ്ടിൻ പാടുകൾ തിരയുമ്പോൾ, എന്നിലൊട്ടുമേ ഇല്ലാതെ പോയ്‌ നീയെന്ന് തിണർപ്പ് വറ്റിയ പാടുകൾ വിതുമ്പുന്നു.. വിഷാദകാലങ്ങളിൽ പട്ടുപോയ വാക്കിൻ ചോട്ടിൽ തളിര് തേടുമ്പോൾ, വേര് പിടിച്ചില്ലെന്ന് ഹൃദയം കനക്കുന്നു.. വേവും ഉള്ള് തോർത്തിയുണക്കുവാൻ കാറ്റ് തേടുമ്പോൾ പ്രണയമുറിവുകൾ ഉണങ്ങാ പൊറ്റകൾ തുറന്നു വെക്കുന്നു… പ്രണയാനന്തരം നീ കൊഴിച്ചിട്ട് പോയ ശൂന്യതയിൽ നിന്ന് നിന്റെയോർമ്മകളുടെ കൈ പിടിച്ചു ഞാൻ ഭൂതകാലത്തിലേക്ക് നടക്കാനിറങ്ങുന്നു…

Read More

നമ്മൾ കണ്ടിട്ടില്ലെന്ന്, സ്നേഹം കൊണ്ട് തൊട്ടിട്ടില്ലെന്ന്, മാറോട് ചേർന്നിരുന്നിട്ടില്ലെന്ന്, മുറുകെ പുണർന്ന് ഉമ്മ വെച്ചിട്ടില്ലെന്ന്, നിന്നോളമാഴത്തിൽ നിന്നിൽ ഞാൻ ജീവിച്ചിരുന്നില്ലെന്ന്, നിന്നിലലിഞ്ഞതിൽപ്പിന്നെ എന്നിൽ ഞാനൊട്ടുമേയില്ലെന്ന്, നീയൊരു നുണയായിരുന്നുവെന്ന്, നിന്നിൽ മുങ്ങി മരിക്കുന്നൊരെന്നെ ഞാനെങ്ങനെ ആശ്വസിപ്പിക്കും..?

Read More