Author: Sheeba Prasad

Reader, Writer, Teacher

നിന്റെ കണ്ണിലെ കത്തും പ്രണയത്തിൽ ഉറ്റുനോക്കാൻ നിന്നെ തൊട്ട് ഞാൻ നിന്ന നേരം… ഉള്ളെരിഞ്ഞെങ്കിലും കണ്ടു നിന്നു… നിന്റെ കണ്ണിൽ കരിന്തിരിയായ് എരിഞ്ഞ പ്രണയം…

Read More

വഴിതെറ്റി വന്നൂവെന്ന് ഖേദിച്ചു നീ മടങ്ങുമ്പോൾ കേട്ടുവോ… ആർദ്രമൊരു ഹൃദയത്തിൽ ജ്വലിച്ചാളും പ്രണയത്തിൻ നിശ്ശബ്ദവിപ്ലവം….!

Read More

നഷ്ടമെന്നൊരു നോവിൻ നൂലിനറ്റത്ത്.. അടരാതെ നീയൊരൊറ്റ നീർത്തുള്ളി മാത്രം…

Read More

ചക്രവാളത്തിനറ്റം വരേയ്ക്കും നോട്ടമെയ്ത് കാത്തു നിൽക്കുന്നു ഞാൻ.. വിഷാദത്തിൻ നേർത്ത തിരികളെരിയുമെൻ ഹൃത്തിൽ ആനന്ദത്തിൻ തേൻതുള്ളിയായ് നീ പെയ്യും നിമിഷമെണ്ണി…

Read More

ആവതില്ല പ്രണയമേ നിന്നെയെൻ വിസ്‌മൃതിയുടെ ആഴങ്ങളിൽ കുഴിച്ചു മൂടുവാൻ.. ചോര ചീന്തി മീസാൻ കല്ലിൻ ഭാരമേറ്റേണ്ടതെൻ നെഞ്ചിലല്ലേ…

Read More

ഒരു തൂവൽ കൊണ്ടെങ്കിലും മൃദുലമായ് നീയെന്നെ തഴുകിയെങ്കിൽ ദുഃഖഭാരമൊഴിഞ്ഞു നിൻ ഹൃദയത്തിൽ ഞാൻ വീണലിഞ്ഞേനെ….

Read More

ചങ്കിൽ തറഞ്ഞിരിക്കുന്നു നീയുപേക്ഷിച്ചതിൻ ശിഷ്ടം… ആണ്ടോടാണ്ട് വിങ്ങിപ്പഴുത്ത് പുതുക്കുന്നു നീയെന്ന ദുഃഖത്തിൻ ഓർമദിവസം…!

Read More

കെട്ട് പൊട്ടിപ്പാറും അന്ധമാമൊരിഷ്ടത്തിൻ തുഞ്ചത്തായ് കോർത്തിടുന്നു.. വിഷാദത്തിൻ വെയിലേറ്റ് മെലിയുന്നെൻ പ്രാണനെ….

Read More

ചന്നം പിന്നം പെയ്തു നിന്ന കർക്കിടക മഴ ശക്തിയാർജിച്ചപ്പോൾ തെക്കേ തൊടിയിൽ അങ്ങിങ്ങായി നിന്ന ആളുകൾ വീടിന്റെ വരാന്തയിലേക്കും മുറ്റത്ത്‌ കെട്ടിയ നീല ടാർപൊളിന്റെ കീഴിലേക്കും നീങ്ങി നിന്നു. തെക്കേ തൊടിയിലേക്ക് തുറക്കുന്ന ജനാലയരികിൽ നിന്ന് അയാൾ ചിതയിലേക്ക് നോക്കി. ആഞ്ഞു പെയ്യുന്ന മഴയിലും വാശി പോലെ ചിത ആളിക്കത്തുന്നു. അവളുടെ അവസാനയാത്രയ്ക്ക് ഒരു തുള്ളി കണ്ണീർ തൂവാൻ വന്നെത്തിയ ആൾക്കൂട്ടം കണ്ട് അയാൾ അന്തിച്ചു പോയി. വെറുമൊരു പ്രീ പ്രൈമറി സ്കൂൾ അധ്യാപികയുടെ ശവസംസ്കാരത്തിന് ഇത്രയേറെ ജനങ്ങളോ! നാട്ടുകാർക്ക് അവൾ അത്രയേറെ പ്രിയപ്പെട്ടവൾ ആയിരുന്നോ? ഉത്തരമില്ലാത്ത ആ ചോദ്യം കൂട്ടിയും കിഴിച്ചും അയാൾ നേരം കളഞ്ഞു. ശരീരം ചിതയിലേക്കെടുത്തു കഴിഞ്ഞ്, അടുത്ത ബന്ധുക്കൾ ഒഴികെയുള്ള ആളുകൾ പിരിഞ്ഞു. രാത്രിയേറെ വൈകിയും അയാൾക്കുറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. അയാളുടെ കൈ, കട്ടിലിനരികിലെ മേശപ്പുറത്തേക്ക്, ജഗ്ഗിലെ വെള്ളത്തിനായി പരതി. ഇല്ല.. അവിടം ശൂന്യമാണ്. അയാൾ പതിയെ അടുക്കളയിലേക്ക് നടന്നു. ഹാളിൽ മേശപ്പുറത്തായി,…

Read More

“ഇന്നത്തേത് പോലെ അന്നും ഒരു അമാവാസി രാത്രിയായിരുന്നു.. പോരെങ്കിലോ മുപ്പട്ടു വെള്ളിയാഴ്ചയും.. ഞാൻ വാസുദേവനൊപ്പം അവന്റെ സൈക്കിളിലാണ് കവല വരെ വന്നത്.. അവിടെ നിന്ന് രണ്ടു മൈൽ ദൂരമുണ്ട് വീട്ടിലേക്ക്. നേരം എത്രായീന്നു ഒരു പിടീമില്ല.. ഞങ്ങൾ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ എട്ടു മണീടെ സൈറൺ കേട്ടിരുന്നു. അപ്പൊപ്പിന്നെ എന്തായാലും പത്തുമണി കഴിഞ്ഞു കാണും..” അപ്പുപ്പൻ ഓർമയിൽ പരതി പഴയ കഥകൾ പറയുകയാണ്.  വല്ലപ്പോഴും മാത്രമേ ഇങ്ങനെ പഴങ്കഥകളുടെ ഭാണ്ഡം തുറക്കാറുള്ളൂ.. “എന്നിട്ട്?” അക്ഷമയോടെ അണ്ണൻ ചോദിച്ചു. “ഞാൻ കൊല്ലന്റെ ആലയിൽ തട്ടി വിളിച്ചു.  അയാൾക്ക് അത്ഭുതം, എന്താ ചാന്നാരെ ഈ അസമയത്ത്?” “നീ ഒരു ചൂട്ടുകറ്റ ഇങ്ങ് കത്തിച്ച് തന്നേ.. പാതിരായ്ക്ക് എങ്കിലും വീട് പിടിക്കട്ടെ..” “എന്നാലും ചാന്നാരെങ്ങനെയാ ഈ രാത്രി വീട് പിടിക്കുക.. നോക്കിയേ കണ്ണിൽ കുത്തിയാൽ അറിയാത്ത ഇരുട്ട്.. പോരെങ്കിൽ മുപ്പട്ട് വെള്ളിയാഴ്ചയും..” “നീയൊന്നു പോടാ..” ഞാനാ ചൂട്ടും വാങ്ങി നടന്നു.. ഒരു വീട് പോലും വഴിയില്ലെങ്ങുമില്ല..…

Read More