Author: Sheeba Prasad

Reader, Writer, Teacher

“ഹൗസിങ് കോളനിയുടെ ഇടതുവശത്ത് നാലാമത്തെ വീടാണ്.” വാഹനത്തിന്റെ പുറകിൽ അവൾക്കരികിലായി ഇരുന്നയാൾ പറഞ്ഞു. “കോർണറിൽ കാണുന്ന പച്ചച്ചായം അടിച്ച വീട്. മജന്തയും വെള്ളയും കടലാസ് പൂക്കൾ ഗേറ്റിൽ പടർന്നു കയറിയ വീട്.” ഒപ്പമുള്ളവർക്ക് വ്യക്തമായി വഴി പറഞ്ഞു കൊടുക്കാൻ അവൾ ആഗ്രഹിച്ചു.  പിന്നെ, സ്വന്തമായി കണ്ടുപിടിക്കട്ടെയെന്ന് കരുതി അവൾ മൗനം പാലിച്ചു. വാഹനം ഹൗസിങ് കോളനിയിലേക്ക് പ്രവേശിച്ചപ്പോൾ അവൾക്ക് കൗതുകം തോന്നി. അവൾ അന്നത്തെ ദിവസം ഒന്ന് റീവൈൻഡ് ചെയ്തു വീണ്ടും കണ്ടു. രാവിലെ അഞ്ച് അമ്പതിനാണ് അവൾ മൈത്രി നഗറിലെ ഹൗസ് നമ്പർ പതിനാലിൽ നിന്നും പുറപ്പെട്ടത്. ഭർത്താവ്, ക്ഷിപ്രകോപിയായ, ചന്ദ്രശേഖരൻ നായർക്കു വേണ്ടി കട്ടൻ കാപ്പിയുണ്ടാക്കി ഫ്ലാസ്കിൽ അടച്ചു വെച്ചു. പൂവ് പോലെ മൃദുവായ ഇഡലിയും സാമ്പാറും ചൂടാറാതെ കാസറോളിൽ പകർന്നു. നായർക്ക് വേണ്ടതെല്ലാം തയ്യാറാക്കിയെങ്കിലും, തന്നെ കാണാതെ ചന്ദ്രശേഖരൻ നായർ രാവിലെ അസ്വസ്ഥനാകുന്നതോർത്ത് അവളുടെ ചുണ്ടിലൊരു കുസൃതിച്ചിരി വിടർന്നിരുന്നു. കുളി കഴിഞ്ഞ് വിടർത്തിയിട്ട മുടിയും വെപ്രാളപ്പെട്ട് ചുറ്റിയ…

Read More

ചെമ്പകം പൂത്ത പാതിരാവ്.. മുന്തിരിച്ചാറു പോൽ നിന്റെ പ്രണയം പകുത്ത രാവ്.. പാതി മാഞ്ഞൊരീ ഈറൻ നിലാവിൽ മുഗ്ധമീ രാവിനെന്തു ചേല്!!

Read More

ഉയിരിൽ എരിയും ഏകാന്തതയുടെ നെരിപ്പോടിൽ നിന്നൊരു തിരി കൊളുത്തി എന്റെയുന്മാദ രാത്രികളുടെ ഉമ്മറത്തെ വെണ്ണീർകൂന ജ്വലിപ്പിക്കണം… ഒടുവിലായ് തീ വിഴുങ്ങി വെടിപ്പാക്കിയ രാത്രിയെ പുണർന്നുറങ്ങണം…

Read More

അനുവാദം ചോദിക്കാതെ അളന്നിടാതെ ഇത്തിരിപ്പോന്നൊരു ഹൃദയത്തിൻ ആധാരം കട്ടെടുത്തു നീ…

Read More

ഇടനെഞ്ചിൽ നീയെനിക്കായ് പകുത്തൊരിത്തിരിയിടം കുടിയിറക്കും മുൻപേ അളന്നു തിട്ടപ്പെടുത്തണം അടയാളക്കല്ലിടണം…!

Read More

നിർഭാഗ്യങ്ങളുടെ നിഴൽ വീണ് മങ്ങിപ്പോയൊരെൻ ഭൂതകാലത്തിന് എന്റെയും നിന്റെയും ജീർണ്ണ സ്വപ്‌നങ്ങളുടെ ഗന്ധം…

Read More

എന്റേതല്ലാത്ത കാരണത്താൽ ഞാനിടയ്ക്കൊക്കെ വിഷാദത്തിന്റെ പരുക്കൻ ഭിത്തികളിൽ ചെന്നിടിച്ചു വീഴാറുണ്ട്… അന്നേരം മൗനം കൊണ്ടൊരു മുഖാവരണമണിഞ്ഞ് കാഴ്ചകൾക്കും കേൾവിക്കും നേരെ ഞാനെന്റെ ഇന്ദ്രിയങ്ങളെ പൂട്ടിവെക്കും.. വിഷാദവും ഏകാന്തതയും എന്നെ വിഴുങ്ങാൻ പരസ്പരം മത്സരിക്കുമ്പോൾ അതിന്റെ ചവർപ്പ് നുണഞ്ഞ് തൊണ്ട പൊള്ളി ഞാനുമൊരു തീ വിഴുങ്ങി പക്ഷിയായ് പരിണമിക്കാറുണ്ട്…

Read More

ഞാൻ ജോലി ചെയ്യുന്ന കോളേജിലെ ഓണാഘോഷത്തിന്റെ ആരവം മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല ഇതുവരെയും. എല്ലാ ആഘോഷ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി, ഓണത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ കുട്ടികളുടെ വേഷവിധാനത്തിലെ പാരമ്പര്യ തനിമയാണ്. പെൺകുട്ടികൾ മിക്കവാറും കേരള സാരിയോ ദാവണിയോ പാവാടയും ബ്ലൗസുമോ ഒക്കെ ആകും വേഷം. ഇക്കൊല്ലവും അങ്ങനെ തന്നെ ആയിരുന്നു. എന്നാലും അതിൽ ഒരു വ്യത്യസ്തത ഉണ്ടായി. കോളേജിലും അതെ പോലെ യാത്രയ്ക്കിടയിലും സാരി ഉടുത്തു കണ്ട ചെറിയൊരു ശതമാനം പെൺകുട്ടികളെങ്കിലും സിനിമ താരങ്ങളെയോ സോഷ്യൽ മീഡിയ സെലിബ്രിറ്റികളെയോ അനുകരിച്ച് ലാസ്യഭാവത്തിൽ മാറിടം ഒരെണ്ണം പുറത്ത് കാണിക്കാൻ വെമ്പൽ കൊള്ളുന്ന അസഹ്യത ഉളവാക്കുന്ന കാഴ്ച! കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലും മറ്റും സ്ഥിരം കാണുന്ന ഏറെ അരോചകം സൃഷ്ടിക്കുന്ന കാഴ്ചയാണ്, വേലി കെട്ടി തിരിക്കാത്ത പുറമ്പോക്ക് പോലെ മാറിടം പകുതി പുറത്ത് ആക്കി സാരി ചുറ്റുക. അഞ്ചെമുക്കാൽ മീറ്റർ നീളവും ഒന്നേകാലോ ഒന്നരയോ മീറ്റർ വീതിയും ഉള്ള മാന്യമായ ഒരു…

Read More

നിന്റെ മൗനത്തിന്റെ കൂർത്ത ചില്ലുകൾ കൊണ്ടാണ് ഇനിയുമുണങ്ങാത്ത മുറിവുണ്ടായതും.. മുറി കൂടാത്ത മുറിവായ് ഞാൻ മാറിയതും…!

Read More