ഹൃദയം വരഞ്ഞുകീറി ചോര കിനിഞ്ഞിറങ്ങുമ്പോഴും കണ്ണുകൾ ഈറനണിയാത്തതെന്തേ എന്ന ചോദ്യത്തിന് ഹൃദയവും കണ്ണുകളും എനിക്കുത്തരം നൽകിയില്ല. ‘അഹങ്കാരീ ‘ എന്ന മുറവിളി എനിക്ക് പിന്നിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു അവസാനതുള്ളി ചോരയും ഇറ്റ് തീരുന്നതും കാത്ത് നോവൊളിപ്പിച്ച…
മറ്റുള്ളവർക്കായി കരുതിവെക്കുന്നത് നല്ലത് തന്നെയാണ്, എന്നാൽ ആ കരുതൽ എല്ലാം മറന്ന് മറ്റുള്ളവർക്കുവേണ്ടി മാത്രം ആകരുത്, നാളെ ചിലപ്പോൾ അവരുടെ കരുതൽ നമ്മൾ കരുതിവെച്ചതിനോട് മാത്രമാകുന്ന സ്ഥിതി വന്നാൽ വാഴിയാധാരമാകുന്നത് കരുതിവെച്ചവർ തന്നെയായിരിക്കും. ശുഭദിനം…
ബന്ധങ്ങൾ എന്നത് പരസ്പരം അറിയലാണ്, അറിയുവാനും പരസ്പരം മനസ്സിലാക്കുവാനും കഴിഞ്ഞാൽ അപരിചിതരും നമ്മളുടെ സ്വന്തമാവും, അറിയുവാനും മനസ്സിലാക്കുവാനും കഴിഞ്ഞില്ല എങ്കിൽ സ്വന്തം എന്നതുപോലും നമ്മൾക്ക് അന്യരായി തീരുകയും ചെയ്യും. ശുഭദിനം നേരുന്നു….. 🙏
ഹൃദയം കൊടുത്തു സ്നേഹം പകർന്നവർ തൻ ചതി പോൽ മർത്യനെ കൊല്ലാതെ കൊല്ലും മൂർച്ചയേറും ആയുധം വേറെയില്ല തന്നെ. കാലമെത്ര കഴിഞ്ഞാലും കരിയാതെ, ഓർമ്മിച്ചിടുമോരോ മാത്രയും ചോര പൊടിയും മുറിവുകൾ നൽകിടുന്നു ഉറ്റവർ തൻ…
വലിയ ഒരു കുഴിയിലേക്ക് തള്ളിയിടപ്പെട്ടതിനു ശേഷം നിസ്സഹായതയോടെ തലയുയർത്തി നോക്കുമ്പോഴാണ് നമ്മൾ ആ മുഖം കാണുക. അതുവരെ മറഞ്ഞു നിന്ന ‘ചതി’യുടെ ചിരിച്ച മുഖം! shafia
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം മരണമല്ല, ജീവിച്ചിരിക്കുമ്പോൾ നമുക്കിടയിലെ ബന്ധങ്ങൾ മരിക്കുന്നതാണ്. നമ്മൾ വെറുപ്പോടെ ഒരാളിലേക്ക് നോക്കിയാൽ ആയുഷ്ക്കാലം മുഴുവൻ നമുക്ക് അവരിൽ നന്മകൾ കാണാൻ കഴിയില്ല. ശുഭദിനം നേരുന്നു …….. 🙏
സത്യം പറയണം എപ്പോഴും, അതിന് പല ഗുണങ്ങളുണ്ട്, പറഞ്ഞത് ഒന്നും ഓർത്തിരിക്കേണ്ട ആവശ്യമില്ല, പറയേണ്ടത് എന്തെന്ന് ആലോചിക്കേണ്ട ആവശ്യവുമില്ല, പറയുവാനുള്ളത് ഒളിച്ചുവയ്‌ക്കേണ്ടതുമില്ല. ശുഭഞായറാഴ്ച നേരുന്നു……. 🙏
ഒരാൾ നമ്മളിൽനിന്ന് വേർപെട്ട് പോകുമ്പോൾ ആ വ്യക്തിയിൽനിന്ന് നമ്മൾക്ക് ഉണ്ടായിട്ടുള്ള സുഖകരവും ദു:ഖകരവുമായ അനുഭവങ്ങൾ നമ്മളുടെ ഓർമ്മകളിൽ ഓടിയെത്തും, എന്നാൽ നമ്മളുടെ മനസ്സിൽ അവർക്ക് ഒരു ഇടമുണ്ടാകുന്നത് അവർ ചെയ്ത നല്ല കാര്യങ്ങളെ മാത്രം…
*ഇനിയൊരു ജന്മമുണ്ടെങ്കിൽ* ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു മയിൽപ്പീലിയാകണം . പുസ്തകത്താളിനുള്ളിൽ മാനം കാണാതെ വിരിയാൻ കാത്തിരിക്കുന്ന കുഞ്ഞു മയിൽപ്പീലി. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു നീലക്കടലാകണം വീണ്ടും വീണ്ടും കരയോട് കിന്നാരം പറയുന്ന പ്രണയക്കടൽ. ഇനിയൊരു…
അതാത് സമയത്ത് നമ്മൾ ചെയ്യേണ്ടത് ചെയ്തില്ലെങ്കിൽ അത് മറ്റുള്ളവർ ഏറ്റെടുത്ത് ചെയ്യും, നമ്മളുടെ ബലഹീനതകളെ ഒഴിവാക്കി മുന്നോട്ടുപോവുക. ശുഭദിനം നേരുന്നു …… 🙏
നല്ലവൾ ആവാൻ നല്ലോണം ശ്രമിച്ചിരുന്നത്രേ അവൾ.. ചിരിച്ചും മിണ്ടിയും മൗനിച്ചും ഓടിയും വീണും തളർന്നും നല്ലവളാവാൻ ശ്രമിച്ചുകൊണ്ടേയിരുന്നത്രേ. എന്നിട്ട്, ഒരു നാവിൽ നിന്നും ‘നല്ലവൾ’ എന്ന് കേൾക്കാത്ത അവൾ.. ഒരുനാൾ, ഒത്തൊരു ഉത്തരത്തിൽ…
കോടാനുകോടി മനുഷ്യർക്കിടയിൽ ഒരാൾ.. ഒരാൾ മാത്രം മതി, ‘തനിച്ചല്ല, ഈ ലോകം മുഴുവൻ കൂടെയുണ്ട്’ എന്ന് നമ്മെ തോന്നിപ്പിക്കാൻ! shafia
ചുറ്റിനും മരങ്ങള്‍ തിങ്ങി നില്‍ക്കുന്ന കുന്നിൻ മുകളിലെ കുഞ്ഞു കുടിലിന്റെ മുന്നില്‍ നിന്ന് നിലാവുള്ള രാത്രിയില്‍ പെയ്യുന്ന പുതുമഴ നനയണം…. ആദ്യമായി അനുരാഗത്തോടെ അവനെന്നെ പുണരുമ്പോൾ…. അവന്റെ വിരിമാറില്‍ ചേര്‍ന്നു നിൽക്കുമ്പോൾ…. പുതുമഴ പെയ്തിറങ്ങിയ…
ഇളം തെന്നലായ് നീ എന്നെ തഴുകിയുണർത്തി നിന്റെ തലോടലിന്റെ ആലസ്യതയിൽ ഞാൻ എന്നെ മറന്നു എന്നിലുള്ളതെല്ലാം ഞാനറിയാതെ കവർന്നെടുത്തു നീ ഇന്നു നിനക്ക് മന്ദമാരുതന്റെ സൗമ്യഭാവമില്ല പരാഗണം നടത്തുന്ന പൂക്കളുടെ സുഗന്ധമില്ല എന്റെ ഹൃദയത്തെ…
തനിച്ചായപ്പോൾ നിനച്ചിരിക്കാതെ ലഭിച്ച സ്‌നേഹമായിരുന്നു ജീവിതകാലമത്രയും ജീവിക്കാൻ പ്രേരണയായതും തനിച്ചല്ലയെന്ന ബോധമുണർത്തിയതും. റംസീന നാസർ
ജനിച്ചു വളർന്ന വീട്ടിൽ എന്തിനും ഒന്നാം സ്ഥാനം നേടിയിരുന്നവൾ ഭർതൃഗൃഹത്തിൽ മകളുടെ പദവി അലങ്കരിക്കാൻ അഹോരാത്രം കഷ്‌ടപ്പെട്ടിട്ടും മരുമകളെന്ന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടവൾ. റംസീന നാസർ
സാരിയോർമ്മകൾക്ക് എന്നും മനസ്സിന്റെ പൂന്തോപ്പിൽ പച്ചവർണ്ണമാണ് . കുഞ്ഞുനാൾ മുതൽ കൗതുകം തോന്നിയിരുന്ന വസ്ത്രമായിരുന്നു സാരി. അതിനോടുള്ള അടങ്ങാത്ത പ്രണയംകാരണം ചേച്ചിയുടെ ഷാൾ സാരിയാക്കിചുറ്റി കയ്യിൽ പാവകുട്ടിയേം എടുത്തു നടന്ന സുന്ദര ബാല്യം. കൗമാരമണഞ്ഞപ്പോൾ…
സൗന്ദര്യം കുറഞ്ഞവളെ കെട്ടാൻ അവളേക്കാൾ തൂക്കത്തിൽ പൊന്ന് നൽകിയപ്പോൾ അതേ പൊന്നിനു വേണ്ടി അവളുടെ ശവമഞ്ചം ഏറ്റേണ്ടിവന്നു. കാഞ്ചന നിറമുള്ള അവളുടെ മനസ്സ് കാണാൻ ആരുമുണ്ടായില്ല. പൊന്നാണെന്നു കരുതിയ പലരും കാക്കപ്പൊന്നിന്റെ പവിത്രതപോലും ഇല്ലാത്തവരായിരുന്നു.…
അടിക്കുമ്പോഴും തുടക്കുമ്പോഴും അലക്കുമ്പോഴും അരക്കുമ്പോഴും ആലോചിച്ചാലോചിച്ചാണ് ഒടുവിലവളൊരു കഥ മെനഞ്ഞുകെട്ടിയത്. കഥക്കൊടുവിൽ മേൽവിലാസമെഴുതുമ്പോൾ വീട്ടുപേരെഴുതുന്ന നേരം അവൾക്കാകെ സംശയം! രണ്ടുണ്ട് വീട്ടുപേര്… അച്ഛന്റെയും ഭർത്താവിന്റെയും… അച്ഛന്റെ വീട്ടുപേരോർത്തതേ ആങ്ങളമാരും മക്കളും കൂടിയതു പകുത്തെടുത്ത നട്ടുച്ച…
അവളുടെ അധരങ്ങളിൽ അവൻ നൽകിയ ചുടുചുംബനത്തിന്റെ മധുരിമയിൽ അവളുടെ ഇമകൾ കൂമ്പിയടഞ്ഞു. പ്രണയത്തിന്റെ ഉന്മാദലോകത്തേക്ക് ഇണക്കുരുവിപോൽ അവർ അലിഞ്ഞു ചേർന്നു. ഇമയനങ്ങാത്ത അവന്റെ തണുത്തുറഞ്ഞ നെറ്റിയിൽ അവൾ അന്ത്യചുംബനം നൽകിയപ്പോളും കടുത്ത ഏകാന്തതയുടെ ഉന്മാദ…