“ഈ ഭൂമിയിൽ ഞാൻ ഏറ്റവും വെറുക്കുന്നത് നിന്നെയാണ്” തലയുയർത്തി കണ്ണിലേക്ക് നോക്കി പറഞ്ഞയാൾ എന്നെയും കടന്ന് നടന്നകന്നു. ഒരു നിമിഷം ഞാൻ സ്തബ്ധയായി. പ്രേമകടാക്ഷങ്ങളും പ്രണയാഭ്യർത്ഥനകളും കണ്ടും കേട്ടും പഴകിയ എനിക്ക് അത് ഒരു…
കുറ്റബോധത്തിന്റെ ഉമിത്തീയിൽ നീറുന്ന മനസ്സുമായി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു പക്ഷേ നിദ്ര കൺപോളകളെ തഴുകുന്നു പോലുമില്ലായിരുന്നു . നൊന്തുപെറ്റ മക്കളെയും സ്നേഹനിധിയായ ഭർത്താവിനെയും വിട്ട് ഇന്നലെ ഫേസ്ബുക്കിൽ കണ്ടവനുമായി ഇറങ്ങിപ്പോന്നു അവന്റെ…
പരാജയത്തിന്റെ കൈപ്പുനീരുകൾ, ഉള്ള് കനപ്പിച്ചിറങ്ങിപ്പോയ രാവുകൾ. പകലുകൾ. കാലവും നേരവും നോക്കാതെ പെയ്തിറങ്ങിയ, കണ്ണുനീർകുത്തൊഴുക്കുകൾ. ഉള്ളിലപ്പോഴും നേരിപ്പോട് പോലൊരുസ്വപ്നം. കൈച്ചിറങ്ങിയ, പുളിച്ചു തികട്ടിയ നോവുകൾക്ക് മേലെ പിന്നേയുമൊരു പ്രത്യാശാനാളം. കൽക്കണ്ടതുണ്ടുപോലെയല്ല. പഞ്ചാരതരിയോളം പോന്ന മധുരമുള്ളസ്വപ്നം.…
കവിളിലെ തിണർത്തുകിടന്ന തടിച്ചവിരൽപ്പാടുകൾ തലോടിക്കൊണ്ട് അയാൾ പറഞ്ഞു, “സോറി. ” പിറ്റേന്ന് ജോലികഴിഞ്ഞെത്തിയ അയാളുടെ കയ്യിൽ അവൾക്കായൊരു സമ്മാനപ്പൊതിയുണ്ടായിരുന്നു. അത് കൈമാറുമ്പോൾ അയാളവളുടെ നെറ്റിയിൽ ചുണ്ടു ചേർത്തു. അമ്മയെവിളിച്ചപ്പോൾ അവളുടെ സംസാരത്തിൽ സന്തോഷത്തിൻ്റെ ചിരി കിലുങ്ങി.…
പറയുന്നത് കേൾക്കുവാൻ ഒരാളുണ്ടാവുക എന്നതിനേക്കാൾ, പറയുന്നതെന്തെന്ന് മനസ്സിലാക്കുവാൻ ഒരാളുണ്ടാവുക എന്നതാണ് പ്രധാനം. ✍️ഫാബി നിസാർ
ജീവിതത്തിന്റെ കണക്ക് പുസ്തകം ഒന്ന് ഓഡിറ്റ് ചെയ്തു നോക്കിയതാ. എങ്ങനെ നോക്കിയിട്ടും ടാലിയാവാത്ത ബാലൻസ്ഷീറ്റായിരുന്നു. ഒടുവിൽ കണ്ടെത്തിയത് കൊടുത്ത സ്നേഹമൊന്നും തിരിച്ചു കിട്ടിയില്ല മാത്രമല്ല, സ്നേഹത്തിന്റെ കാര്യത്തിൽ ലാഭത്തേക്കാൾ കൂടുതൽ നഷ്ടമായിരുന്നു കണക്കിൽ. തന്റെ…
ജീവിതം പ്രതിസന്ധിയുടെ ആഴച്ചുഴിയിലേക്ക് മുങ്ങാംങ്കുഴിയിടുമ്പോൾ ചെറുവിരൽ തന്നു താങ്ങി നിർത്താൻ ദൈവദൂതനെപോൽ ഒരാളെങ്കിലും പ്രത്യക്ഷപ്പെടുമ്പോൾ ലഭിച്ചിടും ആശ്വാസത്തേക്കാൾ മറ്റൊന്നുമില്ല ഉലകിൽ. റംസീന നാസർ
സ്വയം തീർത്ത തടവറയിൽ ഏകാന്തതയുടെ കൂട്ടിൽ മൗനത്തിൻ്റെ തോളിൽ ചാരി ഞാനിരിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായിരിക്കും രാവും പകലും വന്നുപോകുന്നത് അറിയാതെ ഋതു ഭേദങ്ങൾ അറിയാതെശിലയായി മാറിയൊരഹല്യയെപ്പോലെ.. വാക്കുകൾ അണപൊട്ടി ഒഴുകുവാൻ മോഹിച്ചു വിലാപം തുടങ്ങിയിരിക്കുന്നു…
കുള്ളൻ തൈകൾ വിൽപനയ്ക്ക് ! ഏതോ കൃഷിയിടത്തിലെ ദത്തു തൈകൾ .. രാസമണ്ണിന്റെ ടെസ്റ്റ്യൂബ് പൈതങ്ങൾ .. മണ്ണിലേക്കോ മനസിലേക്കോ വേരിറങ്ങില്ലത്രേ .. നേരത്തിന് വളവും വെള്ളവും .. തണൽ തൈകൾ വിൽക്കാനുണ്ടോ…
എങ്ങനെയാണ് നീ എന്ന ഒറ്റയ്ക്ഷരത്തിൽ ഞാൻ എന്ന രണ്ടക്ഷരം ചുരുങ്ങി പ്രണയം എന്ന മൂന്നക്ഷരം ഉണ്ടായത്?
ജീവിതത്തിൽ ഏറ്റവും മോശമായ അവസ്ഥയിൽ കൂടെയുണ്ടാവുമെന്ന് പറഞ്ഞും വിശ്വസിപ്പിച്ചും നമ്മുടെ മനസ്സിന്റെ അടിവേര് വരേ മലർക്കേ തുറപ്പിച് ഒടുവിൽ പറഞ്ഞകാര്യങ്ങളിൽ പൊടിപ്പും തൊങ്ങലും കൂട്ടിച്ചേർത്തു പലരുടെയും മുന്നിലേക്ക് വിളമ്പിവെച്ചും നാമറിയാതെ നമുക്കിട്ട് പണി തരുന്ന…
മൗന ശലഭങ്ങളെ അധരങ്ങളുടെ സമാധി ഗൃഹങ്ങളിൽ നിന്ന് മോചിപ്പിക്കുവാൻ അശക്തയായൊരു പഞ്ചമത്തെ വസന്തമെന്ന പോലെയും സപ്തസ്വര സാധകാമൃതം മരവിച്ചുറങ്ങുന്ന വീണാതന്ത്രികളെ വിരൽ സ്പർശമെന്ന പോലെയും മഴനീർക്കണങ്ങൾക്കുള്ളിലുറങ്ങുന്ന ഇന്ദ്രധനുസ്സിന്റെ വർണ്ണചാരുതയെ പൊൻവെയിൽ നാളമെന്ന പോലെയും എന്നിലുറങ്ങുന്നൊരെന്നെ…
തുമ്മാൻ പാടില്ല ചുമക്കാൻ പാടില്ല കുലുങ്ങി ചിരിക്കാൻ പാടില്ല അനങ്ങാൻ പാടില്ല തിരിയാൻ പാടില്ല നടക്കാൻ പാടില്ല ശ്വാസം വിടാമോ? വിടാം!!
വേദന തൻ മണിക്കിണറിൻ ഇരുളാഴങ്ങളിൽ വീണൊടുങ്ങുവാനാണ് വിധിയെന്നു മനമെത്ര താക്കീതു നൽകിയാലും, പിന്നെയും ഹൃദയം പകുത്തു നൽകീടുന്നു, സ്നേഹപൂക്കളാൽ അർച്ചന നടത്തുന്നു നിർമ്മലസ്നേഹത്തെ അർഹിക്കാത്തിടങ്ങളിൽ. ഒരിക്കലും ജയിക്കാത്ത പോരാട്ടങ്ങളിൽ, പൊലിഞ്ഞു പോകും ചാവേർ കണക്കെ.
അടുക്കളയെന്ന നാല് ചുമരുകളുള്ള യുദ്ധഭൂമിയിൽ സ്വന്തം മോഹങ്ങളെയും സ്വപ്നങ്ങളെയും മറ്റാരുടെയൊക്കെ സന്തോഷങ്ങൾക്കായി സ്വയം സമർപ്പിച്ച ജീവിക്കുന്ന ചാവേറുകളാണ് ഇന്നും ഏതാനും അമ്മമാർ. റംസീന നാസർ
അയ്യേ എന്ന് ലോകം പരിഹാസം ചൊരിഞ്ഞിടുമെന്ന് ഭയന്നു, മിണ്ടാതെ കൂട്ടിവെച്ചൊരിഷ്ടങ്ങളൊക്കെ, നേടിയെടുക്കാൻ സമയം തികയുമോ ജീവിതത്തിലിനിയെന്നു ശങ്ക തോന്നും നിമിഷം, അയ്യോ, അന്യരെ ഭയന്നു സ്വന്തം സന്തോഷങ്ങൾ പാഴാക്കിയല്ലോ എന്ന ചിന്ത നോവ് പടർത്തിടുമുള്ളിൽ.
മൂക്കൊലിപ്പിച്ചു നിറം മങ്ങി മുഷിഞ്ഞ വസ്ത്രമിട്ട് ഭിക്ഷക്കെത്തിയ ആ കുഞ്ഞു പെൺകിടാവിനെ കണ്ടതും ആ വഴി കടന്നു പോയ കാറിൽ നിന്നും അവളുടെ സമപ്രായക്കാരി വിളിച്ചു പറഞ്ഞു “അയ്യേ”. സമ്പന്നതയുടെ മടിത്തട്ടിൽ വളർന്നതാവാം അവൾക്ക്…
വിരസത തൻ ചരടുകൾ ജീവതന്തുവിൽ മെല്ലെ മുറുകാൻ തുടങ്ങും നേരം കളിചിരികളാൽ, കുഞ്ഞുകുസൃതികളാൽ വീടകങ്ങളിൽ, സന്തോഷത്തിൻ പൂത്തിരികൾ തെളിയിച്ചിടുന്നു ശിശുക്കൾ. നന്മകൾ മാത്രമെന്തിലും ദർശിച്ചിടും ശിശുക്കളെ പരസ്പരം വെറുക്കാനും വഞ്ചിക്കാനും പതിയെ പഠിപ്പിച്ചു കൊടുക്കുന്നു…
നിഷ്ക്കളങ്ക ലോകത്തിൽ വസിച്ചിടും കുഞ്ഞു മാലാഖമാർ ചതിയില്ല കാപട്യമില്ല മനസ്സിൽ തെല്ലുമേ അഹന്തയില്ല അവരുടെ ലോകത്തെത്തിയാൽ അറിയാതെ ശിശുവായിടും ഞാൻ മോഹിച്ചിടുന്നു ഒരുവട്ടം കൂടിയാ മധുര ലോകത്തെ കീഴടക്കാൻ . റംസീന നാസർ
ഒരാൾ മറ്റൊരാളുടെ ഇമോഷൻസിനെ പോലും നിയന്ത്രിക്കുന്ന തരം ബന്ധങ്ങൾ.. അത് സൗഹൃദമായാലും പ്രണയമായായും ഏറെക്കാലം നിലനിൽക്കില്ല. ഓരോ കെട്ട് അഴിക്കുന്തോറും കുരുക്കുകൾ മുറുകുന്ന ശ്വാസംമുട്ടിക്കുന്ന സമാധാനത്തിന്റേയും സന്തോഷത്തിന്റേയും നിറം കെടുത്തുന്ന ഒരു തടവറ തന്നെ…