കാപട്യത്തിൻ്റെ കറുത്ത പുകമറക്കുള്ളിൽ എത്രകാലം സത്യത്തെ മൂടിവെക്കാൻ കഴിയും കാലം ഒരിക്കൽ ആ പുകമറയെ കാറ്റിൻ്റെ കൈകളാൽ തട്ടിമാറ്റുക തന്നെ ചെയ്യും ചെയ്തുപോയ തെറ്റുകൾ പൊറുക്കണം എന്നോതി കാൽക്കൽ വീഴേണ്ട പക്ഷേ ഇനിയെങ്കിലും ആവർത്തിക്കാതിരിക്കാൻ…
ആടിമാസത്തിൻ ദുരിതമൊഴിഞ്ഞല്ലോ ആവണിമാസം വിരുന്നിനെത്തി ഇനിയുള്ള നാളുകൾ ഈ മണ്ണിലെങ്ങും ഓണ നിലാവ് ചിരിച്ചു നിൽക്കും കൃഷ്ണകിരീടം പണിതുവെച്ചു അത്തം ചെമ്പരത്തിയെ നോക്കിനിന്നു ഇനിയുള്ള പത്തുനാൾ തുമ്പയെ തേടണം പലജാതി പൂക്കളാൽ മുറ്റം നിറക്കണം…
കാതോർത്തിരിപ്പൂ ഞാൻ നിൻ മുരളീരവം കാണുവാൻ നിന്റെയാ ചാരു രൂപം മീരയല്ല നിന്റെ രാധയും അല്ല ഞാൻ മുകിൽ വർണ്ണാ നിൻ പ്രിയ തുളസിയല്ലോ
അകലെ നിന്നോടിയെത്തും മഴനൂലുകളെ വാരിപ്പുണരാൻ കൊതിക്കുന്ന ഒഴുകുന്ന ആറ്റിലെ ഓളങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ആകാശത്തിലെ നക്ഷത്ര കുഞ്ഞുങ്ങളോട് കഥ പറയുന്ന അമ്പിളി മാമൻ്റെ വാത്സല്യം കൊതിക്കുന്ന പൂവുകളെ ഉമ്മ വയ്ക്കുന്ന പൂത്തുമ്പിക്ക് പിറകെ ഓടുന്ന…
വിരഹത്തിൻ്റെ ചൂടേറ്റ് കരിഞ്ഞുണങ്ങിയ എൻ്റെ പ്രണയം ഒരു അഗ്നിയായി ആളിക്കത്തുന്നതിന് മുൻപ് നീ വരിക, എനിക്കേറെ ഇഷ്ടപ്പെട്ട മേഘമൽഹാർ രാഗവുമായി ആ രാഗത്തിലലിഞ്ഞ് വിണ്ണിലെ മേഘത്തുണ്ടുകൾ ആനന്ദ ബാഷ്പം പൊഴിക്കെ നമുക്കതിലൊന്നായി അലിഞ്ഞു ചേരാം…
തൊടിയിൽ വിരിഞ്ഞാൽ മിഴിയഴക് നിന്നെ മുടിയിൽ ചൂടിയാൽ ഏഴഴക് മനസ്സ് മയക്കും നിറയഴക് എൻ്റെ കണ്ണൻ്റെ ഇഷ്ടം നീ കനകാംബരം ചൂടാൻ കൊതിപ്പൂ ഞാൻ വീണ്ടും ഒരിക്കൽ പ്രിയ സഖിയായി കണ്ണൻ്റെ മാറിൽ ചേരാൻ…
അകലെ ചിരി തൂകി നിൽകുന്നോരമ്പിളി അരികത്തായി എന്ന് നീ വന്നുചേരും? എന്നെ തലോടാൻ താരാട്ടു പാടിടാൻ അച്ഛനുമമ്മയും ഇല്ലെനിക്ക്. കൂടെ കളിക്കാനും കൂടെയുറങ്ങാനും അമ്പിളി മാമൻ വരികയില്ലേ? കാച്ചിയ പാലുണ്ട് കദളി പഴമുണ്ട് പപ്പടവും…
സർവ്വ ചരാചര സങ്കട മോചന സിദ്ധിവിനായകാ വരമരുളൂ വിഘ്‌ന വിനാശന പാർവതി നന്ദന നിത്യവും നീയെന്നിൽ തുണയരുളൂ വലിയ പരാജയമായ് മാറിയോരെൻ്റെ ജീവിതപാതയിൽ കരുണയേകൂ ഗജമുഖനല്ലേ നീ തുമ്പിക്കരമതിൽ എന്നിലെ ദുഃഖങ്ങൾ സ്വീകരിക്കൂ ഏക…
പ്രതികരണം സ്വഭാവത്തിന്റെ പ്രതിനിധിയാണ്…. വികാരം വിവേകത്തിന്റെ പ്രതിയോഗിയും…… .
പലർക്കും അവരുടെ ആവശ്യങ്ങൾക്കുവേണ്ടി നമ്മളെ ആവശ്യമാണ്, പക്ഷെ നമ്മളുടെ ഒരാവശ്യത്തിന് അവരെ ചോദിച്ചാൽ അവർക്ക് സമയമുണ്ടാവില്ലെന്നും പണം കിട്ടില്ലെന്നും മറ്റെന്തെങ്കിലും ആവശ്യങ്ങളുണ്ടെന്നും പറഞ്ഞ് ഒഴിഞ്ഞുമാറും, മറ്റുചിലർ സമ്മതം മൂളിയിട്ട് നിശബ്ദമായിരിക്കും. ശുഭദിനം നേരുന്നു …..…
ഞാൻ മരണത്തെ ഭയക്കുന്നു അവൾ തനിച്ചാകും എന്ന തോന്നലുകൊണ്ട് അച്ഛനവൾക്ക് തണലാകുമെന്നറിയാം പക്ഷെ, ഇരുളിൽ തഴുകിയുറക്കാൻ പുലരിയിൽ തലോടിയുണർത്താൻ എന്റെയീ കൈകൾ വേണമവൾക്ക്.. അവളുറങ്ങാത്ത രാവുകളിൽ കൺചിമ്മാതിരിക്കാൻ ഞാൻ വേണമവൾക്ക് അവളുടെ കണ്ണുകളിൽ നനവ്…
സത്യം ഒരു ശസ്ത്രക്രിയപോലെയാണ്, അത് വേദനിപ്പിക്കുന്നു പക്ഷേ സുഖപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ നുണ ഒരു വേദനസംഹാരിപോലെയാണ്, ഇത് തൽക്ഷണം ആശ്വാസം നൽകുന്നു പക്ഷേ എന്നെന്നേക്കുമായി പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ശുഭദിനം നേരുന്നു…… 🙏
സത്യങ്ങൾ തുറന്നുപറയുകിൽ, തൻ നേർക്കുതിരും അനീതി തൻ ശരങ്ങളെ, ഒരു ചെറുവാക്ക് കൊണ്ടെങ്കിലും പ്രതിരോധിക്കുകിൽ അവൾ പ്രശ്നക്കാരി, ധിക്കാരി. കാലമെത്ര മാറിയെന്നാലും അനുസരണയോടെ തലകുനിച്ചു നിൽക്കും പെണ്ണിനെയല്ലോ ലോകം മോഹിക്കുവതെന്നും. കുലീനത തൻ മുഖംമൂടിയണിഞ്ഞു…
മോശം ശീലങ്ങൾ മോശം സ്വഭാവമായി മാറുന്നുണ്ടെങ്കിൽ നല്ല ശീലങ്ങൾക്ക് നല്ല സ്വഭാവത്തെ സൃഷ്ടിക്കുവാനും കഴിയും, നല്ല ശീലങ്ങൾ എപ്പോഴും നമ്മളെ ശുദ്ധീകരിക്കുവാൻ ശ്രമിക്കും, ശുദ്ധമായതിന് എപ്പോഴും നല്ല സ്വീകാര്യതയുമാണ്. ശുഭദിനം നേരുന്നു…… 🙏
എല്ലാ കാര്യങ്ങളിലും വേണ്ടതിലു, വേണ്ടാത്തതിലും എല്ലാവരോടും നിസ്സാര കാര്യത്തിന് പോലും കയർത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നവൾ “പ്രശ്നക്കാരി”. ചിലർ സ്വന്തം കാര്യത്തിനും മറ്റു ചിലർ മറ്റുള്ളവർക്കു വേണ്ടിയും “പ്രശ്നക്കാരി” ആയി പ്രവർത്തിക്കും. ചിലർ മറ്റുള്ളവരുടെ സ്വത്ത്…
ഭാഗ്യനിർഭാഗ്യങ്ങൾ ഞാണുമേൽക്കളി നടത്തിടും രംഗഭൂമിയല്ലോ പാരിതിൽ മർത്യജീവിതം. സ്ഥിരപരിശ്രമം കൊണ്ട് കൈയ്യെത്തിപ്പിടിച്ചിടാം വിജയത്തെയെന്നാലും നിർഭാഗ്യങ്ങൾ തൻ നീരാളിപ്പിടുത്തത്തിൽ അമർന്നുപോയീടുകിൽ പുറകോട്ടു വലിച്ചിടുമത് വിജയക്കുതിപ്പിനെ. എങ്കിലും നിശ്ചയദാർഢ്യത്താൽ മനുഷ്യൻ കീഴടക്കിയിട്ടുണ്ടെന്നും അത്യുന്നതങ്ങളാം കൊടുമുടികളും അജ്ഞാതമാം സാഗരങ്ങളും.
നമ്മളുടെ മനസ്സൊന്ന് വേദനിക്കുമ്പോൾ അതറിയുവാൻ പറ്റുന്ന മറ്റൊരു മനസ്സ് കൂടെയുണ്ടെങ്കിൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യം, കണ്ണുകൊണ്ടല്ല മനസ്സുകൊണ്ട് മനസ്സിലാക്കണം ഒരാളെ, അവിടെയാണ് സ്നേഹവും ഉള്ളത്. ശുഭദിനം നേരുന്നു…… 🙏
‘എല്ലാറ്റിനും വേണം ഭാഗ്യം’ “ഭാഗ്യവന്തം പ്രസൂയേഥാ: മാശൂരം മാ ച പണ്ഡിതം” എന്നാണല്ലോ ആപ്തവാക്യം. ഇത് ജീവിതത്തിലായാലും വിദ്യാഭ്യാസത്തിലായാലും തൊഴിലിലായാലും ഒരു പോലെ തന്നെ. വിദ്യഭ്യാസമോ, ശാരീരിക കായികക്ഷമതയോ ഉള്ളത് കൊണ്ട് മാത്രം ഒരു…
ആശിക്കും മുൻപേയത് നിൻ കൈയിലെത്തുന്നതും ഭാഗ്യം – ആശയാൽ എത്തിപ്പിടിച്ചത് കയ്യടക്കുന്നതും നിൻ ഭാഗ്യം – അതിനായുരുകിയ നിൻ മനമോ രക്തവർണ്ണം മാറിയൊഴുകിയ കണ്ണുനീരോ വിയർപ്പോ തന്നതല്ലത് നിൻ ഭാഗ്യദേവത തൻ കടാക്ഷം മാത്രമെന്നും…
അർഹതയില്ലാത്തവർക്ക് മനസ്സിൽ ഇടം നൽകരുത്…… കപ്പലിനെ താങ്ങി നിർത്തുന്നത് കടൽ ജലമാണ്…………. പക്ഷേ അകത്തേക്ക് ഇടം കൊടുക്കാത്തിടത്തോളം മാത്രം..…………
