Author: ASHA NAIR

അക്ഷരങ്ങളെ ഹൃദയം കൊണ്ടെഴുതാൻ ശ്രെമിക്കുന്നൊരാൾ

​വർഷങ്ങൾക്ക് മുമ്പ്, വലിയ ആഘോഷങ്ങളോ ബഹളങ്ങളോ ഇല്ലാതെയാണ് വിഷുക്കാലങ്ങൾ എന്നിലൂടെ കടന്നുപോയിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് സ്വന്തമായൊരു ജീവിതം ഉണ്ടാവുകയും സ്വന്തം വീട്ടിൽ താമസിക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് ആഘോഷങ്ങൾ എന്താണെന്ന് ഞാൻ അറിഞ്ഞു തുടങ്ങിയത്. സ്വന്തം കൈപ്പടയിൽ ഒരുക്കുന്ന വിഷുക്കണിയും, ഒത്തൊരുമയോടെ കൂടെനിൽക്കുന്ന അയൽക്കാരുടെ സ്നേഹവും, കുഞ്ഞുങ്ങളുടെ ആവേശവും ബഹളങ്ങളും ജീവിതത്തിലേക്ക് വലിയൊരു പോസിറ്റീവ് എനർജിയാണ് കൊണ്ടുവന്നത്. രാത്രിയിൽ വിരിയുന്ന പൂത്തിരി വെളിച്ചവും മുറ്റത്തെ ചെമ്പരത്തിപ്പൂവിന്റെ ചുവപ്പും പോലും ആ ദിവസങ്ങളിൽ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു. ​എന്നാൽ ഇത്തവണത്തെ വിഷു എന്നെ വീണ്ടും ആ പഴയ നിശബ്ദതയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മോൻ അവന്റെ വെക്കേഷൻ ആഘോഷിക്കാൻ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തേക്ക് പോയി. ഭർത്താവ് ജോലിത്തിരക്കിലും. പെട്ടെന്നൊരു ദിവസം ഞാൻ ആ വീട്ടിൽ ഒറ്റയ്ക്കായി. നാലു ചുവരുകൾക്കുള്ളിൽ എന്റെ ശ്വാസത്തിന്റെ ശബ്ദം മാത്രം കേൾക്കാവുന്ന അത്രയും ഭീകരമായ നിശബ്ദത. കൈനീട്ടം വാങ്ങാനോ കണി കാണിക്കാനോ ആരുമില്ലാതെ ഒരു വിഷുദിനം. രാവിലെ എഴുന്നേറ്റ് കുളിച്ചു വിളക്ക്…

Read More

വിവാഹപ്പന്തലിലെ മഞ്ഞൾഗന്ധം മായും മുൻപേ തുടങ്ങിയതാണ് ആ ചോദ്യശരങ്ങൾ. ആദ്യം സ്നേഹം നടിച്ച് അരികിലെത്തി കാതിൽ ചോദിച്ച ചോദ്യങ്ങൾ, പിന്നീട് കുടുംബയോഗങ്ങളിലും ആഘോഷങ്ങളിലും പരസ്യമായ പരിഹാസങ്ങളായി മാറി. ഒരു പെണ്ണിന്റെ പൂർണ്ണത മാതൃത്വത്തിലാണെന്ന് വിശ്വസിക്കുന്നവരോട്, എന്റെ ഉള്ളിലെ നോവ് എങ്ങനെയാണ് ഞാൻ പറഞ്ഞു മനസ്സിലാക്കുക? ​മെഡിക്കൽ റിപ്പോർട്ടുകൾക്കും മരുന്നുകൾക്കും അപ്പുറം, എനിക്ക് ചുറ്റുമുള്ളവരുടെ നാവുകളിൽ നിന്നുതിരുന്ന വാക്കുകളായിരുന്നു എന്നെ ഓരോ ദിവസവും കൊന്നു കൊണ്ടിരുന്നത്. “എന്താ വിശേഷമൊന്നുമില്ലേ?”, “ഇതൊക്കെ ശാപമാണ്”… ഇങ്ങനെ സഹതാപം പൊതിഞ്ഞും അല്ലാതെയും വരുന്ന വാക്കുകൾ ഓരോ തവണയും എന്റെ ഹൃദയത്തിൽ ഉപ്പിട്ടു പൊള്ളിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. വിവരമില്ലായ്മ കൊണ്ടോ അതോ എന്നോടുള്ള വെറുപ്പ് കൊണ്ടോ എന്നെനിക്കറിയില്ല, പക്ഷേ അവർ എറിഞ്ഞ ഓരോ വാക്കും ഒരു സ്ത്രീ എന്ന നിലയിൽ എന്നെ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു.  ​ഏറ്റവും കൂടുതൽ എന്നെ തളർത്തിയത് പുറത്തുള്ളവരുടെ ചോദ്യങ്ങളായിരുന്നില്ല. സ്വന്തമെന്ന് കരുതിയവർക്കിടയിൽ നിന്ന് ഏൽക്കേണ്ടി വന്ന ആഴത്തിലുള്ള മുറിവുകളായിരുന്നു. ഒരു ദിവസം അമ്മായിഅമ്മയുടെ…

Read More

രാത്രി എട്ടുമണിയായിക്കാണും. ഗ്രാമത്തിന്റെ ആ നിശബ്ദതയെ ഭീതിപ്പെടുത്തുന്ന തരത്തിൽ ആംബുലൻസിന്റെ സൈറൺ ശബ്ദം ദൂരെ നിന്ന് കേട്ടുതുടങ്ങിയത്. ആ ശബ്ദം അടുത്തടുത്ത് വരുന്തോറും നാട്ടുകാരുടെ ഉള്ളിൽ ഒരോരോ ചോദ്യം മാത്രം അവശേഷിച്ചു— “ഇത് ആർക്ക്? വലിയ അപകടമാണോ?”, “എങ്ങോട്ടാണ് ഈ വണ്ടി പാഞ്ഞടുക്കുന്നത്?”. ആകുലതയോടെ നാട്ടുകാർ ഓരോരുത്തരായി വീടുകളിൽ നിന്നിറങ്ങി ആംബുലൻസിന് പിന്നാലെ ഓടി. ​ആ സൈറൺ ഒടുവിൽ ചെന്നുനിന്നത് ആദിയുടേയും സരസ്വതിയുടേയും ആ കൊച്ചു വീടിനു മുന്നിലായിരുന്നു. ടയറുകൾ മണ്ണിൽ ഉരഞ്ഞുനിന്ന ആ ശബ്ദത്തിനൊപ്പം നാട്ടുകാരുടെ നെഞ്ചിടിപ്പും വർദ്ധിച്ചു. ആ വീടിന്റെ മുറ്റത്ത് വെളിച്ചം കുറവായിരുന്നു. പക്ഷേ, ആംബുലൻസിന്റെ ചുവന്ന വെളിച്ചം ആ മുറ്റത്തെ ആകെ ഒരുതരം ഭീതിയിൽ ആഴ്ത്തി.​ സരസ്വതിക്ക് എന്തു പറ്റിയെന്നറിയാതെ എല്ലാവരും തടിച്ചുകൂടി നിൽക്കുമ്പോൾ, ആ വലിയ ആംബുലൻസിന് മുന്നിൽ പകച്ചുനിൽക്കുന്ന പത്തുവയസ്സുകാരൻ ആദിയുടെ രൂപം ആർക്കും മറക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. ​ആംബുലൻസിന്റെ സൈറൺ നിലച്ച ആ നിമിഷം വല്ലാത്തൊരു നിശബ്ദതയായിരുന്നു. വണ്ടി നിർത്തിയ പാടെ…

Read More

അരുണിന്റെ ജീവിതം പുറത്തുനിന്ന് നോക്കുന്ന ഏതൊരാൾക്കും അതൊരു സ്വപ്നതുല്യമായിരുന്നു. ഉയർന്ന വരുമാനമുള്ള ഒരു ജോലി, അത്യാധുനികമായ ജീവിതരീതി, വലിയ സുഹൃദ്‌വലയം – ഇതെല്ലാം അവൻ സ്വയം ഉണ്ടാക്കിയെടുത്തതാണ്. കൂട്ടുകാരോടൊപ്പം കറങ്ങാനും പുതിയ സിനിമകൾ കാണാനും റെസ്റ്റോറന്റുകളിൽ സമയം ചെലവഴിക്കാനും അവൻ ഇഷ്ടപ്പെട്ടു. പുതിയ തലമുറയുടെ എല്ലാ സന്തോഷങ്ങളും അവനുണ്ടായിരുന്നു. അവന്റെ കുടുംബം വളരെ സമ്പന്നമായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാൻ…​ അവന് ഒരു തടസ്സവും ഇല്ലായിരുന്നു. ജീവിതത്തിലെ ഓരോ ദിവസവും നിറങ്ങൾ നിറഞ്ഞതായിരുന്നു. അവനതിൽ പൂർണ്ണമായും സംതൃപ്തനായിരുന്നു. എന്നിട്ടും സ്വന്തം ജീവിതം ഒരു മുറിക്കുള്ളിൽ ഒതുങ്ങിപ്പോകുന്നുണ്ടോ എന്നൊരു തോന്നൽ ഇടയ്ക്കിടെ അവന്റെ മനസ്സിൽ വന്നു. അതിന്റെ പ്രധാന കാരണം മാലിനിയായിരുന്നു. ​വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചാണ് അരുണും മാലിനിയും ഒരുമിച്ച് ജീവിതം തുടങ്ങിയത്. അവരുടെ ബന്ധത്തിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്ന കുറച്ചു കൂട്ടുകാരുടെ സഹായത്തോടെ അവൻ ആദ്യം രജിസ്റ്റർ വിവാഹം നടത്തി. അടുത്ത ദിവസം അടുത്തുള്ള ഒരു ചെറിയ ക്ഷേത്രത്തിൽ വെച്ച്…

Read More

​വനിതാദിനത്തിൽ ലോകം പെൺകരുത്തിനെക്കുറിച്ച് സംസാരിക്കുമ്പോൾ, എന്റെ ഓർമ്മകളിൽ തെളിയുന്നത് പത്താം ക്ലാസ്സിൽ തന്റെ സ്വപ്നങ്ങൾ പടിയിറങ്ങിപ്പോയ ഒരു പതിനഞ്ചുകാരിയുടെ മുഖമാണ്. തനിക്ക് താഴെ രണ്ട് പെൺകുട്ടികൾ കൂടി ഉള്ളതുകൊണ്ട് മൂത്തവളായ ഇവൾ ഒരു ‘ബാധ്യത’യാണെന്നും, എത്രയും വേഗം വിവാഹം കഴിപ്പിച്ചു വിടണമെന്നും സ്വന്തം അച്ഛൻ തീരുമാനിച്ച ആ നിമിഷം അവളിലെ ആ പെൺകുട്ടി നിശബ്ദമായി കരഞ്ഞു. കളിചിരികൾ മാറുന്നതിന് മുൻപേ, ലോകമെന്തെന്നോ കുടുംബജീവിതമെന്തെന്നോ അറിയാത്ത പ്രായത്തിൽ അവൾ മറ്റൊരു വീട്ടിലേക്ക് അയക്കപ്പെട്ടു. ​സാമ്പത്തികമായി ഏറെ പിന്നിലായിരുന്ന ഒരു വലിയ കൂട്ടുകുടുംബത്തിലേക്കാണ് അവൾ ചെന്നുകയറിയത്. സ്വന്തമായി ഒരു തീരുമാനമെടുക്കാൻ പക്വതയില്ലാത്ത ഭർത്താവും, വീർപ്പുമുട്ടിക്കുന്ന സാഹചര്യങ്ങളും ആ പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു. ആദ്യത്തെ ഗർഭകാലത്ത് സ്വന്തം വീട്ടുകാരുടെ കരുതൽ ലഭിച്ചിരുന്നുവെങ്കിലും, പ്രസവം കഴിഞ്ഞതോടെ ജീവിതം കടുത്ത ദാരിദ്ര്യത്തിന്റെ നിഴലിലായി. വിശപ്പടക്കാൻ ആഹാരമോ, മാറ്റി ഉടുക്കാൻ നല്ലൊരു വസ്ത്രമോ പോലുമില്ലാത്ത അവസ്ഥ. ഇതിനിടയിൽ ഒരു അബോർഷൻ കൂടി സംഭവിച്ചതോടെ ശാരീരികമായും മാനസികമായും അവൾ തകർന്നുപോയി. അടുത്ത…

Read More

​പുറത്ത് കറുത്തിരുണ്ട ആകാശം കണക്കില്ലാതെ പെയ്തുകൊണ്ടിരുന്നു. പഴകിയ ഓലക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം തടയാൻ തറയിൽ പാത്രങ്ങൾ നിരത്തിവെക്കുമ്പോഴും തുളസിയുടെ ഉള്ളിൽ മറ്റൊരു മഴ പെയ്യുകയായിരുന്നു. പനിച്ചുവിറച്ചു കിടക്കുന്ന ഇളയ മകളുടെ ശ്വാസം മുട്ടുന്ന ശബ്ദം, ആ ചോർന്നൊലിക്കുന്ന വീടിന്റെ തണുപ്പിനേക്കാൾ ഭയാനകമായി അയാൾക്ക് തോന്നി. “എന്റെ മക്കൾക്ക് സമാധാനമായി ഉറങ്ങാൻ ചോർച്ചയില്ലാത്ത ഒരു മുറി…” അതായിരുന്നു ആ കൂലിപ്പണിക്കാരന്റെ ഓരോ നിശ്വാസത്തിലെയും പ്രാർത്ഥന. ​സ്വന്തം വിശപ്പടക്കി മിച്ചം വെച്ച ഓരോ ചില്ലിക്കാശും കൂട്ടി വെച്ചാണ് അവർ ആ സ്വപ്നത്തിന് കല്ലിട്ടത്. രണ്ടാമത്തെ മകൾക്ക് നാല് വയസ്സുള്ളപ്പോൾ ആവേശത്തോടെ കെട്ടിയുയർത്തിയ ആ അടിത്തറയിൽ തുളസിയുടെയും ബിന്ദുവിന്റെയും പ്രതീക്ഷകൾക്ക് സിമന്റിന്റെ മണമായിരുന്നു. എന്നാൽ വിധിക്ക് മറ്റൊരു തീരുമാനമുണ്ടായിരുന്നു. വീടുപണിക്കായി എം-സാൻഡ് എത്തിച്ച ലോറി ആ പുരയിടത്തിലെ നനഞ്ഞ മണ്ണിൽ താഴ്ന്ന് മറിയുകയും, ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സ്വന്തം പുരയിടത്തിൽ വീണു പിടയുന്ന ആ പാവം ഡ്രൈവറെ കണ്ടപ്പോൾ, വീട് പണിയാൻ കരുതിവെച്ച അവസാന…

Read More

​ഇരുൾമുറിയിൽ ഒറ്റയ്ക്കായിപ്പോകുമ്പോൾ, അടഞ്ഞുകിടന്ന ജനാലകൾ എനിക്കു മേൽ മരവിച്ചൊരു ഭാരമായിരുന്നു. മോഹങ്ങൾ തിങ്ങിനിന്ന കിനാവുകൾക്കുമേൽ ആ തടവറ അന്ന് എനിക്ക് സാന്ത്വനമായിരുന്നു. അജ്ഞാതമായ ഏതോ നിഴലുകൾ ചുവരിൽ നൃത്തം ചെയ്യുമ്പോൾ, എന്റെ ശ്വാസഗതികൾ ആ ഇരുട്ടിന്റെ താളത്തിനൊപ്പം ഇടറി. പുറത്തെ ലോകം വെറുമൊരു നിഴൽചിത്രം മാത്രമായി മാറിയ നാളുകൾ! ​ചുവരിലെ വിള്ളലുകൾക്കിടയിലൂടെ അരിച്ചെത്തുന്ന മെലിഞ്ഞ പ്രകാശരശ്മികളെ ഞാൻ പേടിയോടെ നോക്കി; പുറത്തെ ലോകത്തിന്റെ ആരവങ്ങൾ എനിക്ക് അന്യമായിരുന്നു. എന്റെ നിശബ്ദതയിൽ ഞാൻ തീർത്ത സാമ്രാജ്യം എന്നെത്തന്നെ വിഴുങ്ങാൻ തുടങ്ങുന്നത് അറിഞ്ഞില്ല. സ്വയം തീർത്ത മതിലുകൾക്കുള്ളിൽ ഞാൻ തളച്ചിടപ്പെട്ടു, സ്വാതന്ത്ര്യം എന്ന വാക്കിന് ഇരുട്ടിന്റെ കറുപ്പ് നിറമായിരുന്നു അന്ന്. ​പക്ഷേ, ആത്മഹത്യയുടെ കുരുക്കുപോലെ എന്റെ തലയ്ക്കുമുകളിൽ ഞാൻ തന്നെ മുറുക്കിവെച്ചൊരു കയർ തൂങ്ങിക്കിടപ്പുണ്ട്! ഭയത്തിന്റെ നൂലുകൾ കൊണ്ട് ഞാൻ നെയ്ത ആ കുരുക്ക് ഓരോ നിശ്വാസത്തെയും വരിഞ്ഞുമുറുക്കുന്നു. അതൊരു ശൂന്യതയിലേക്കുള്ള ക്ഷണമായിരുന്നു, വേദനകളില്ലാത്ത, ഓർമ്മകളില്ലാത്ത വെറുമൊരു ശൂന്യത! ​ഓരോ രാത്രിയും ആ കയർ…

Read More