Author: Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

മരണത്തിലേക്കുള്ള എൻട്രി കാർഡാണ് ജനനം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആ കാർഡ് നേടിയിട്ടുള്ള ആൾക്കേ മരിക്കുവാൻ ഒരു ചാൻസ് ഉള്ളൂ. ജനനം എന്നത് പാസ്പോർട്ടും ജീവിതം എന്നത് വിസ പ്രൊസസിങ്ങിനുള്ള സമയവും.. ഞാൻ ആദ്യം മരണത്തെ മുഖാമുഖം കണ്ടത് എന്റെ നഴ്സിംഗ് പഠനകാലത്താണ്. 75 വയസ്സുള്ള ഒരു താത്ത (വല്യപ്പൻ) വാർദ്ധക്യസഹജമായ അസുഖങ്ങളാൽ എന്റെ വാർഡിൽ വച്ച് മരണപ്പെട്ടു. എളുപ്പമായിരുന്നില്ല, ആ മരണം.മോഡേൺ മെഡിസിൻ ആ മരണം എളുപ്പമാക്കിയില്ല എന്നതാണ് സത്യം.വായു വലിക്കാൻ തുടങ്ങിയപ്പോഴേ ഞങ്ങൾ പ്രൊഫഷണൽസ് ഇടപെട്ടു.. ബന്ധുക്കളെ പുറത്താക്കി! പിന്നെ അവിടെ ഒരു അങ്കമായിരുന്നു ഓക്സിജൻ, അട്രോപ്പിൻ, അഡ്രിനാലിൻ,ഡോക്ടർ, നേഴ്സ് എമർജൻസി ട്രോളി,സി പി ആർ.. .. ആ സാധു വയോധികന്റെ വാരിയെല്ല് ഞെരിഞ്ഞുടയുന്ന ഒച്ച ഇന്നും എന്റെ കാതുകളിൽ മരിക്കാത്ത ശബ്ദമാണ്!! എന്തിനെന്നറിയാതെ അരമണിക്കൂർ നീണ്ട ആ പ്രഹസനത്തിനൊടുവിൽ മരണം ഡിക്ലയർ ചെയ്യപ്പെട്ടു. രാത്രി എട്ടുമണി സമയമായിരുന്നു അത്.അന്നും, പിന്നീട് പല ദിവസങ്ങളിലേക്കും തൊണ്ടയിൽ ഒരിറുക്കമായി എന്റെ…

Read More

എന്റെ നഴ്സിംഗ് പഠനകാലത്ത് ഞങ്ങൾ അഞ്ചു കൂട്ടുകാരായിരുന്നു ഒരു ഗ്യാങ്. ‘ദ് പാക്കീസ് ‘എന്നൊക്കെ ഞങ്ങൾക്ക് വിളിപ്പേർ ഉണ്ടായിരുന്നു. ആശയായിരുന്നു ഞങ്ങളുടെ ഗ്യാങ്ങിന്റെ പവർ ബോക്സ്. ചിരികളി തമാശകൾ ഒക്കെയായി ഉല്ലാസഭരിതമായ ആറു വർഷങ്ങൾ. അഞ്ചുപേരും കൂടി സായാഹ്ന സവാരിക്ക് ഇറങ്ങും. എന്തെങ്കിലുമൊക്കെ കുസൃതികൾ ഒപ്പിക്കും. പൊട്ടിച്ചിരിക്കും. അപ്പോഴാവും ആകാശത്തുനിന്നും ഒരു ഇരമ്പൽ കേൾക്കുക. 10 കണ്ണുകളും പിന്നെ ആകാശത്താണ്. ‘എന്നാടീ നമ്മൾ അതുപോലൊന്നു പറക്കുക!`എന്ന പ്രതീക്ഷയുടെ തൊങ്ങല് തൂക്കിയ ഗദ്ഗദവും!! എന്തായാലും ഞങ്ങളുടെ മേൽപ്പോട്ടുള്ള ‘വായിനോട്ടം’ വെറുതെയായില്ല. പഠനവും രണ്ടുവർഷത്തെ ബോണ്ടും കഴിഞ്ഞ ഉടൻ തന്നെ എല്ലാവർക്കും വിദേശ ദശ തരപ്പെട്ടു. ഞാൻ കയറിയ വിമാനം സൗദിയിലേക്കാണ് പറന്നത്. അവിടെ ഇറങ്ങിയപ്പോൾ അനുഭവപ്പെട്ട തീക്കാറ്റ് തീർച്ചയായും വിമാനം വമിപ്പിച്ചതാണെന്നാണ് ഞാൻ കരുതിയത്. അങ്ങനെ ആദ്യ നിമിഷം മുതൽ അനുഭവ വൈവിധ്യങ്ങളുടെ കലവറയായിരുന്നു അഞ്ചുവർഷം നീണ്ട എന്റെ ആ പ്രവാസം. മരുഭൂമിയിൽ സ്വർഗം തീർക്കുന്ന മാജിക് ഗൾഫ് നാടുകളുടെ പ്രത്യേകതയാണ്. കുഞ്ഞുനാളിൽ…

Read More

ഇന്റർവ്യൂവിൽ സെലക്ഷൻ കിട്ടി അയർലണ്ടിൽ ജോലിക്ക് പോകുമ്പോൾ ഒരു താൽക്കാലിക. രജിസ്ട്രേഷനുമായാണ് ഞാൻ വണ്ടി കയറുന്നത്. നഴ്സിംഗ് പഠനകാലത്ത് ഓരോ വിഷയത്തിനും നമ്മൾ നേടിയ training hours വിവരിക്കുന്ന ട്രാൻസ്ക്രിപ്റ്റ് നോക്കിയാണ് ഫുൾ രജിസ്ട്രേഷനുള്ള നമ്മുടെ യോഗ്യത നിർണയിക്കപ്പെടുന്നത്. ഒന്നരമാസം മുതൽ മൂന്നുമാസം വരെയുള്ള അഡാപ്റ്റേഷൻ പീരിയഡ് എന്ന കടമ്പ വഴിയാണ് നമ്മൾ രജിസ്ട്രേഷനു വേണ്ടി പിന്നീട് പരിഗണിക്കപ്പെടുക. ഫുൾ രജിസ്ട്രേഷനോടെ എത്തുന്നവരും ഉണ്ട് കേട്ടോ. അവർക്കും പക്ഷേ ഓറിയന്റേഷൻ എന്ന പേരിൽ ഇതേ പ്രക്രിയയിലൂടെ കടന്നു പോകണം: ശമ്പളം കൂടുതൽ ഉണ്ടെന്നു മാത്രം. ആൻ ബോർഡ് അൾട്രനിഷ് എന്നാണ് അവിടുത്തെ നഴ്സിംഗ് രജിസ്ട്രേഷൻ ബോഡിയുടെ പേര്. ഔദ്യോഗികമായി രജിസ്റ്റേഡ് നേഴ്സ് ആയിക്കഴിഞ്ഞാൽ നമ്മുടെ ഇയേഴ്സ് ഓഫ് എക്സ്പീരിയൻസ് വെച്ച് ബോർഡിന്റെ ഒന്നു മുതൽ 10 വരെയുള്ള സാലറി സ്കെയിലിൽ ശരിയായ പോയിന്റിൽ വീഴും. ഒരു പോയിന്റ് എന്നാൽ ഒരു വർഷത്തെ എക്സ്പീരിയൻസ് എന്നാണ്. അങ്ങനെ ഞാൻ ചെന്ന കാലയളവിൽ ജോലി…

Read More

ജീവിതത്തിലെ ഓരോ നിമിഷവും ശതകോടി സാധ്യതകളുടെ ചെപ്പുമായാണ് നമുക്ക് മുന്നിൽ അവതരിക്കുക.. ഒന്നല്ലെങ്കിൽ മറ്റൊന്ന്. അതുമല്ലെങ്കിൽ ഇനിയും ഒന്ന്. നഴ്സറി ടീച്ചർ മുതൽ ചായക്കടക്കാരി വരെ!! ഡോക്ടർ മുതൽ മന്ത്രി വരെ. മീൻകാരി മുതൽ മഹിഷി വരെ. എന്റെ ഓർമ്മയിൽ ഞാൻ ആദ്യം മോഹിച്ചത് വെള്ളയുടുപ്പിട്ട ഒരു കന്യാസ്ത്രീ ആകാനായിരുന്നു.. കണങ്കാൽ നീളത്തിൽ ഞൊറിയിട്ട വെള്ളയുടുപ്പും വെള്ള ശിരോവസ്ത്രവും പ്രാർത്ഥനയിൽ കൂമ്പുന്ന മിഴികളും ഒക്കെയായി അവർ പറുദീസ കയറിയിറങ്ങുന്ന കാഴ്ച ഞാൻ അത്ഭുത ആദരവുകളോടെ നോക്കി നിൽക്കുമായിരുന്നു!! വിശുദ്ധിയെ പുൽകുന്ന ബാല്യം ഒരു വിശുദ്ധയാകാൻ തന്നെ എന്നെ മോഹിപ്പിച്ചു. അപ്പോഴാണ് നിറമുള്ള സ്വപ്നങ്ങളുമായി കൗമാരം കടന്നുവരുന്നത്. നിറമുറ്റ കിനാവുകളും നിറമറ്റ വെള്ളയുടുപ്പും തമ്മിൽ ഒരു ചേർച്ചക്കുറവ് പോലെ.. ഞാനെന്റെ കന്യാസ്ത്രീ സ്വപ്നം ഉപേക്ഷിച്ചു. അഴകേറിയ ചേലയും പളപളപ്പുള്ള കിരീടവും ധരിച്ച് എവിടെ തിരിഞ്ഞാലും പരിചാരികമാരുടെ ബാഹുല്യത്തിൽ അർമാദിക്കുന്ന ഒരു റാണിയായി ഞാൻ എന്നെ തന്നെ മേക്കോവർ ചെയ്തു. ആരവിടെ.. കാപ്പി റെഡി..…

Read More

Merry ക്രിസ്മസ്.. Merry Christmas(2) Lala lala laaa Merry merry merry (2)ക്രിസ്മസ് Me….rry christmas തണുപ്പത്ത് ഒരു പുൽക്കൂട്ടിൽ നീ ജനിച്ചല്ലോ കരഞ്ഞല്ലോ. തണുത്തല്ലോ വിറച്ചല്ലോ. മറിയത്തിന്റെ മടിയിൽ നീകിടന്നല്ലോ(2) മാലാഖമാർ നിന്നെ സ്തുതിച്ചല്ലോ നിനക്കുവേണ്ടി താരാട്ടുപാട്ട് പാടിയല്ലോ മാലാഖമാർ നിന്നെ സ്തുതിച്ചല്ലോ… 3 രാജാക്കന്മാർ നിന്നെ തേടീ വന്നല്ലോ അവർക്ക് മാർഗ്ഗദീപമായി നീ അയച്ചൊരു നക്ഷത്രം ഓ… അയച്ചൊരു നക്ഷത്രം രാജാധിരാജന്റെ പൊൽത്തിരുമേനി അവർ കണ്ടു….. ആ മൂന്നു രാജാക്കന്മാർ നിനക്ക് സമ്മാനം നൽകി(2)

Read More

നടവാതുക്കൽ നാട്ടിയ പ്രകാശത്തിന്റെ നീണ്ട വടിയാണ് ആദ്യം എന്റെ കണ്ണിലുടക്കിയത്! തെക്കും വടക്കും വശങ്ങളിലെല്ലാം പിന്നെയുമുണ്ട് വിലങ്ങനെയും കുറുകനെയും പല പല പ്രകാശവരകൾ! വീട്ടിലേയ്ക്കുള്ളവഴിയിലും ഇരുട്ടിനെ പെട്ടിയിലടച്ച് വെളിച്ചം ചിരിതൂവുന്നു! പതിവില്ലാതെന്തേ വീടിനു മുൻപിൽ ഇങ്ങനെയൊരു പ്രഭാ പൂരം? ഉദ്വേഗം നിറഞ്ഞ കണ്ണുകൾ വീടിനുള്ളിലേക്കിരച്ചു കയറി.. ആളുകൾ ഉറുമ്പുകളെപ്പോലെ തിരക്കിട്ടോടുന്നു പരിചിത മുഖങ്ങൾ… എന്നിട്ടും ഉറ്റവരൊക്കെയും കാണാമറയത്തു തന്നെ! അമ്മച്ചി കാണും, അപ്പുറത്തെ മുറിയിലല്ലേ കണ്ണ് ജ്ഹടുതിയിലങ്ങോട്ടു പാഞ്ഞു പരിചിതഗന്ധമൊന്നെന്നെ പൊതിഞ്ഞു, പക്ഷേ… കണ്ണുകളന്ധമായോ?? കനത്തൊരു മൗനം നോട്ടത്തെ മറയ്ക്കുന്നു.. തിരുമ്മിത്തുറന്നിട്ടും കാഴ്ചയിൽ നിറഞ്ഞ അമ്മയുടെ അസ്സാന്നിധ്യം…. കണ്ണുനീറുന്നു ….പീളകെട്ടുന്നു ! ‘അ..മ്മ…’ ചിലമ്പിച്ചൊരു വിതുമ്പൽ ഏതോ ഒരരുതായ്കയുടെകലമ്പലായ് ചുണ്ടുകളിൽ വിറപൂണ്ടു.. തിരിച്ചറിവിന്റെ ആണി നെഞ്ചിലമർന്നത് ആംബുലൻസ് മുറ്റത്തു വന്നുനിന്നപ്പോഴാണ്! വെള്ളത്തുണിയിൽ പ്പൊതിഞ്ഞ് വിറങ്ങലിച്ചു, വികാരങ്ങളസ്തമിച്ച് വിധാതാവിനുനേർക്ക് വിരലുകൾ കോർത്ത് എന്റെ ആദ്യഗൃഹം ! ഉടയപാശവും കൈയിൽച്ചുരുട്ടി നിർമ്മമയായി നിരാകുലയായി നിദ്രയിലാണ്ട് എന്റെ അമ്മ! വികാരത്തള്ളലിൽ മലർക്കെത്തുറന്ന അധരവാതിലിൽ നിന്നപ്പോൾ തെറിച്ചുവീണ…

Read More

എന്റെ ബാല്യത്തിലെ ക്രിസ്മസ് ഓർമ്മകൾക്ക് അമ്മച്ചിയുടെ പാട്ടിന്റെ താളമാണ്. ക്രിസ്മസ് ആവേശത്തിന് അമ്മച്ചിയുടെ പാട്ടുകളുടെ ഈണപ്പൊലിമയാണ്! കരോൾസ്സന്ധ്യകൾക്ക് അമ്മച്ചിയുടെ ആലാപനത്തിന്റെ ചടുലതയാണ്!! ക്രിസ്മസ് രാവുകൾക്ക് പാതിരാ കുർബാനയുടെ മാസ്മരികതയും.. ഞങ്ങൾ ആറു മക്കളെ ചുറ്റിനും ഇരുത്തി ക്രിസ്മസ് നോമ്പു തുടങ്ങുമ്പോഴേ അമ്മച്ചി പാടി തുടങ്ങും.. ബേതിലേം പുരി ജാതാ ജയ.. പതിഞ്ഞ താളത്തിലാണ് തുടക്കം.. ജെറുസലേമിലേക്കുള്ള യാത്ര.. 25 ദിവസത്തെ ഒരുക്കത്തിനൊടുവിൽ ക്രിസ്മസ് രാവിൽ ഞങ്ങൾ അവിടെ എത്തും. അപ്പോഴേക്കും താളം മുറുകിയിട്ടുണ്ടാവും,ഈണം ചടുലമായിട്ടുണ്ടാവും,ആവേശവും പ്രതീക്ഷയും പരകോടിയിലെത്തിയിട്ടുണ്ടാവും!! അമ്മച്ചി ഒരു പാട്ടു കുടുംബത്തിലാണ് ജനിച്ചത്. വലിയപ്പച്ചനും, ഗുണ്ടുമണി പോലെ ഉരുണ്ടു ഉരുണ്ട് നടന്നിരുന്ന അഞ്ചാറു മക്കളും ചേർന്നാൽ അവരുടെ പള്ളിയിലെ ക്വയർ ആയി! അങ്ങനെ പാരമ്പര്യമായി പകർന്നു കിട്ടിയ പാട്ടുകളെല്ലാം ഈ മക്കൾ ഓരോരുത്തരും അവരുടെ മക്കളെയും പഠിപ്പിച്ചു.അതിന്റെ ഭാഗമായാണ് ഞങ്ങളും ക്രിസ്മസ് സംബന്ധിയായ കുറെയേറെ പാട്ടുകൾ ഏറ്റുപാടി ത്തുടങ്ങിയത്.. ‘വാനിൽ കത്തിയ പുത്തൻ കൈത്തിരി താര പൊൻകൊടിയേതോ..’ ഒരു നാടൻ…

Read More

“മൂക്കിലെ പല്ലും മൂക്കുത്തിയുടെ വരവും…. ഏതാണ്ട് 10 -15 വർഷങ്ങൾക്കു മുൻപാണ്. ഒരു സുപ്രഭാതത്തിൽ എന്റെ മൂക്കിൽ എന്തോ ഒരു പന്തികേട്! ചീറ്റി നോക്കി, തുമ്മി നോക്കി, കയ്യിട്ടു നോക്കി, കണ്ണാടിയിൽ നോക്കി… ഒരു രക്ഷയുമില്ല! ഒന്നും കാണാനില്ല: ഒന്നും മനസ്സിലാകുന്നുമില്ല! തോന്നലായിരിക്കും.. ഞാൻ അതങ്ങ് വിട്ടു. പക്ഷേ ദിവസം ചെല്ലുംതോറും ഈ ഇരിക്കപ്പൊറുതി കൂടിവരുന്നതല്ലാതെ ശമനത്തിന് ഒരു സാധ്യതയും കാണുന്നില്ല! ഞാൻ പതിയെ കണവനെ സമീപിച്ചു. മൂക്കിൽ അല്ലേ അസ്കിത. നോക്കിക്കളയാമെന്നാ യി പുള്ളി. റബറുവെട്ടുമ്പം നെറ്റിയിൽ ഫിറ്റ് ചെയ്യുന്ന ടോർച്ച് ഒക്കെ എടുത്ത് ആള് റെഡിയായി. ENT  ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ബഹുമാനത്തോടെ നമുക്കിട്ടു തരുന്ന ചാരുകസേര പോലൊന്ന് സംഘടിപ്പിച്ച് ഡോക്ടർ കണവൻ എക്സാമിനേഷന് തയ്യാറായി. ഇരയെ കസേരയിൽ ഇരുത്തി.. അല്ല കിടത്തി. ചാഞ്ഞും ചരിഞ്ഞും പരിശോധിച്ചു. നമ്മക്കാണെങ്കിൽ ആകാംക്ഷയങ്ങ് ഉച്ചിമുട്ടെ എത്തിയിരിക്കുകയാണ്. ഏത് നിമിഷവും ഉദ്വേഗത്തിന്റെ ലാവ ചീറ്റാമെന്ന അവസ്ഥ. ‘ യുറേക്കാ..’ തള്ളിപ്പൊന്തി വന്ന ലാവ…

Read More

1751 ജൂലൈ 30 സായാഹ്നം.. ഓസ്ട്രിയയിലെ സാൽസ് ബർഗിൽ പ്രശസ്ത സംഗീതജ്ഞൻ ലിയോപോൾഡ് മൊസാർട്ടിന്റെ വീട്ടിൽ അലൗകിക സംഗീതം അലകൾ തീർക്കുകയാണ്. കാരണമുണ്ട്.. സംഗീതത്തേക്കാൾ പ്രിയപ്പെട്ട ഒന്ന് ഇന്നവിടെ പിറവി കൊണ്ടിരിക്കുന്നു! ഭാര്യ അന്ന മരിയ മൊസാർട്ട് പനിനീർപ്പൂവിന്റെ സൗന്ദര്യമുള്ള ഒരു കുഞ്ഞു മാലാഖയെ പ്രസവിച്ചിരിക്കുന്നു. എന്തു വിളിക്കും ആ തങ്കക്കുടത്തിനെ? അപ്പയ്ക്ക് സംശയമേതുമില്ലായിരുന്നു- തന്റെ പ്രേയസി ഭൂമിയിലേക്ക് കൊണ്ടുവന്ന തങ്ങളുടെ ഹൃദയമന്ത്രച്ചിന്തിന് അയാൾ പേരിട്ടു- മരിയ അന്ന മൊസാർട്ട്. പക്ഷേ ആ പേര് പുറം ലോകത്തിനുള്ളതാണ്! തങ്ങൾക്ക് അവൾ ‘നാന്നേൾ’ ആയിരിക്കും.ദൈവം കരുണാമയൻ എന്നർത്ഥം! ഒന്നോർത്താൽ അങ്ങനെയല്ലാതെ തങ്ങളുടെ ഈ അഭിലാഷപൂർണിമയെ തങ്ങളെന്തു വിളിക്കും! സൊണാറ്റയുടെയും സിംഫണിയുടെയും അലകളേറി അനുഭൂതി തീർക്കുമ്പോഴും തങ്ങൾ ആശിച്ചത് ഒരു പിൻപൂവിനെയാണ്. തങ്ങളുടെ സംഗീതമെല്ലാം ആറ്റിക്കുറുക്കി വിസ്മയസംഗീതപ്രപഞ്ചം തീർക്കാൻ പോന്ന ഒരു പിൻപൊടിപ്പ്! അദമ്യമായ ആഗ്രഹങ്ങളൊന്നും അടഞ്ഞ കാതുകളിലെ ചിലമ്പലുകൾ ആകാറില്ല. വയലിനും പിയാനോയും കച്ചേരികൾ തീർത്തത് ആ കുരുന്നുഹൃദയത്തിന്റെ തന്ത്രികളിൽ ആയിരുന്നു! പതിനെട്ടാം…

Read More

തുണിയെല്ലാം എടുത്ത് മടക്കി അലമാര വൃത്തിയാക്കുമ്പോഴാണ് നിഷയുടെ കൈ തട്ടി ആ ആമാടപ്പെട്ടി താഴെ വീണത്. പെട്ടി കയ്യിലെടുത്ത് അവളത് പതിയെ തുറന്നു. വെറുതെയൊന്ന് തുറന്നു അകത്ത് വിരൽ ഓടിച്ച് തിരികെ വയ്ക്കാനായി തുറന്നതാണ്. പക്ഷേ ആദ്യം കണ്ണിലുടക്കിയത് വർണ്ണച്ചട്ടയുള്ള വീതി കുറഞ്ഞ വൃത്താകൃതിയിലുള്ള ഒരു ബുക്കാണ്.. പത്താം ക്ലാസിലെ ഓട്ടോഗ്രാഫ്! ഓർമ്മകളുടെ ഒരു തിരയിളക്കം പൊടുന്നനെ അവളെ പിടികൂടി.20 വർഷം പിന്നിലേക്ക് ഓർമ്മത്തിരകൾ അവളെ ആവാഹിച്ചുകൊണ്ടുപോയി. ഗ്രാമത്തിലെ തന്റെ പള്ളിക്കൂടം… നീലയും ക്രീമും ചായമടിച്ച ആ സരസ്വതീ ക്ഷേത്രത്തിൽ തങ്ങളുടെ ക്ലാസ്, ഹെഡ്മാസ്റ്ററുടെ റൂമിനോട് ചേർന്നതായിരുന്നു. 10ബി. പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും ഒക്കെ ഇടകലർന്ന ഒരു ക്ലാസ്സ്‌.. ഉൽക്കണ്ഠയും ഉദ്വേഗവും ഭയവുമെല്ലാം ചേർന്ന് നരച്ച ദിനങ്ങൾ. എങ്കിലും അവയുടെ എല്ലാമടിയിൽ സൗഹൃദങ്ങൾ നിറയ്ക്കുന്ന ഉല്ലാസമുണ്ടായിരുന്നു. അധ്യാപകർ വരാൻ ഒരു നിമിഷം വൈകിയാൽ പിന്നെ ക്ലാസ് ഒരു പൂരപ്പറമ്പ് ആണ്. സൈലൻസ് എന്ന് ആയത്തിൽ ഗർജിക്കുന്ന ചൂരലിന്റെ വരവോടെ ക്ലാസ് കോടതിമുറിക്ക് സമാനമായ…

Read More