Author: Sreeja Ajith

വായനയോട് പ്രിയം.

മാനുഷരെല്ലാരും ഒന്നുപോലെയായിരുന്ന ഒരു മനോഹരകാലത്തിന്റെ സുന്ദരസ്മരണകളിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കാണ് ഓരോ ഓണക്കാലവും മലയാളിയ്ക്ക്. പെരുമഴ മാറി മാനം തെളിഞ്ഞു നാടും നഗരവും ഉത്സവത്തിന്നായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പകലുകളും ഓണനിലാവ് തെളിയുന്ന രാത്രികളും എങ്ങും ചിരിതൂകി വിരിഞ്ഞു നിൽക്കുന്ന പൂക്കളും ഓരോ മലയാളിയുടെയും മനസ്സിൽ ഓണത്തെക്കുറിച്ചാലോചിയ്ക്കുമ്പോൾ നിറയുന്ന ചിത്രങ്ങളാണ്. ബാല്യകാലത്തെ ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ ആരംഭിക്കുന്നത് ഓണക്കാലത്തെ വരവേൽക്കാൻ പുതുവസ്ത്രങ്ങളെടുക്കാനായുള്ള തൃശൂർ യാത്രകളിൽ നിന്നാണ്. വർഷത്തിൽ ഒരു തവണയാണ് അന്ന് പുതുവസ്ത്രം എടുക്കുന്നത്. വീട്ടിലെ എല്ലാവർക്കും സമ്മാനിക്കാനുള്ള ഓണാക്കോടിയെടുക്കാനായാണ് തൃശൂർക്ക് പോകുന്നത്. സ്ഥിരം താമസിക്കുന്ന ചെറുപട്ടണവും അമ്മവീട് സ്ഥിതി ചെയ്യുന്ന കുഗ്രാമവും മാത്രം കണ്ടു പരിചയമുള്ള എനിക്കും അനിയത്തിയ്ക്കും തൃശൂർ പട്ടണം അത്ഭുതങ്ങൾ നിറഞ്ഞ ഒരു വിചിത്രലോകമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ബസിലെ യാത്രയും തുണിക്കടകളിൽ കയറിയുള്ള തെരച്ചിലുമെല്ലാം അന്നത്തെ വലിയ സന്തോഷങ്ങളായിരുന്നു.ഇന്നത്തെ കുട്ടികളെപ്പോലെ വസ്ത്രം വാങ്ങുന്നതിൽ ഞങ്ങൾക്ക് വലിയ അഭിപ്രായസ്വാതന്ത്ര്യമൊന്നും ഇല്ലായിരുന്നെങ്കിലും അമ്മ ഞങ്ങൾക്ക് വേണ്ടി സുന്ദരമായ വസ്ത്രങ്ങൾ തന്നെ തെരഞ്ഞെടുക്കും. അതിൽ…

Read More

പൊന്നും പട്ടുമല്ല പെണ്ണിന്നഴകെന്ന് ഊന്നിപ്പറയുകിലും, കസവുസാരി ചുറ്റിയൊരുങ്ങിയിറങ്ങും പെണ്ണിൻ രൂപഭംഗിയെന്നും നയനങ്ങൾക്കമൃതേകുമൊരു ചാരുതയാർന്ന ചിത്രമല്ലോ.

Read More

തുമ്പപ്പൂവിൻ നൈർമല്യവും വിശുദ്ധിയും നിറയും മനോജ്ഞമാം ഗ്രാമങ്ങളും നന്മയും ലാളിത്യവും തുളുമ്പിടും മനസ്സുകളും കാലയവനികയിൽ മറഞ്ഞെങ്കിലും ഓണമെന്നും മലയാളിയ്ക്ക് സുന്ദരമാമൊരു വസന്തകാലപ്രതീക്ഷ തന്നെ.

Read More

അക്ഷരദീപം തെളിച്ചു കുരുന്നുകൾ തൻ ഹൃദയത്തിൽ അറിവിൻ വെളിച്ചം പകർന്നിടുന്നു അധ്യാപകർ, പരീക്ഷകൾ ജയിക്കുവാൻ മാത്രമല്ല, ജീവിതം മുന്നിൽ വെയ്ക്കും പരീക്ഷണങ്ങളിൽ തീരാമുറിവുകൾ ഏറ്റു നീറിയാലും ഉയിർത്തെഴുന്നേൽക്കാൻ കരുത്തു പകർന്നിടുന്നു ശ്രേഷ്ഠരാം അധ്യാപകർ. ആരെല്ലാം പാഠങ്ങൾ പകർന്നു തന്നാലും അനുഭവങ്ങൾ പോൽ ജന്മം മുഴുവനും മറന്നിടാത്ത പാഠങ്ങൾ പഠിപ്പിച്ചു നൽകും ഗുരുക്കന്മാർ വേറെയാരുണ്ട് ഭൂമിയിൽ.

Read More

ബാല്യത്തിൻ സ്മൃതികളിൽനിറഞ്ഞുനിൽക്കുന്നുനാരങ്ങാമിഠായി തൻകൊതിപ്പിയ്ക്കും രുചിയ്‌ക്കൊപ്പം,മിഠായിയും കുഞ്ഞുകൗതുകങ്ങളുംപങ്കുവെയ്ക്കുവാൻ കൂട്ടായെത്തിയകളിക്കൂട്ടുകാർ തൻസ്നേഹത്തിൻ മധുരവും.

Read More

വിവിധങ്ങളാം ഹിംസ്രമൃഗങ്ങൾ, അജ്ഞാതമാം പാതകൾ, തിങ്ങിനിറയും കൊടുംകാട് പോൽ, ദുരൂഹത നിറയും രഹസ്യങ്ങൾ, ദുഷ്ടചിന്തകൾ, മൗനനൊമ്പരങ്ങൾ, ഒളിഞ്ഞിരിക്കുമൊരു പ്രഹേളികയല്ലോ മനുഷ്യമനം.

Read More

മുല്ലപ്പൂവിൻ സൗന്ദര്യവും സൗരഭ്യവുമില്ലെന്നാകിലും മുല്ലപ്പൂവിനൊപ്പം മാലയിൽ കൊരുത്തിടും നേരം, മുടിയഴകിനു മാറ്റുകൂട്ടി മൗനമായ് പുഞ്ചിരി തൂകിടും മനോഹരിയാം കനകാംബരം മിഴികൾ നിറയ്ക്കും സുന്ദരചിത്രമല്ലോ.

Read More

പാട്ടും കൂത്തുമായ് ആഹ്ലാദനിമിഷങ്ങളെ കൊണ്ടാടുമ്പോഴും ഔചിത്യത്തിൻ അതിരുകൾ ലംഘിക്കാതിരിക്കാനായ് വേണം, ബാഹ്യമാം കേട്ടുകാഴ്ച്ചകളിൽ ആവേശം കൊണ്ടിടുമ്പോഴും വിവേകത്തിൻ കൈത്തിരി കെടാത്ത മനം മനുഷ്യന്.

Read More

ഞാനെന്നു ഭാവം വെടിയേണമെങ്കിലും ഞാനായ്ത്തന്നെ നിൽക്കേണമെന്നും ആത്മാവിനെ വഞ്ചിച്ചിടാതെ.

Read More

അമ്മൂമ്മ തൻചുളിഞ്ഞ വിരൽത്തുമ്പിൽനിന്നുതിരും വാത്സല്യസ്പർശങ്ങളിൽ,അഴലിൽ സാന്ത്വനമേകുംസ്നേഹവചനങ്ങളിൽ,രസിപ്പിക്കും പഴങ്കഥകളിൽ,അറിയുന്നു ഞാൻ നിസ്വാർത്ഥമാംകരുതലിൻ മന്ത്രങ്ങൾ, നേടിയല്ലോ ജന്മം മുഴുവനുമോർത്തിരിക്കാൻതേനൂറും സ്മരണകൾ.

Read More