കുഞ്ഞിളം ചെഞ്ചുണ്ടുകളിൽ നറുപുഞ്ചിരിയുമായ്, കുഞ്ഞുകാലുകളിൽ കൊഞ്ചും തളകളുമായ് കുപ്പിവളകിലുക്കങ്ങളും വാക്കുകൾ തിരിയാ കൊഞ്ചലുകളുമായ് സ്നേഹത്തിൻ, ആഹ്ലാദത്തിൻ പൂത്തിരികൾ തെളിച്ചിടുന്നവൾ, വീടകങ്ങളിൽ, മാതാപിതാക്കൾ തൻ ഹൃദയങ്ങളിൽ. ഭാരമല്ലവൾ, വിലക്കുകൾ തൻ ചങ്ങലയാൽ ബന്ധിക്കേണ്ടും നിധിയല്ലവൾ, പിന്നെയോ,ആത്മവിശ്വാസത്തിൻ ഊർജ്ജത്താൽ ചിറകുകൾ വിരിച്ചു പറന്നു നാടിന്നഭിമാനമാം നേട്ടങ്ങൾ കൈവരിക്കേണ്ടും കരുത്തല്ലോ.
Author: Sreeja Ajith
സ്നേഹാക്ഷരങ്ങളാൽ മധുരം പുരട്ടി വിദൂരസ്ഥലികളിൽ നിന്നും വിരുന്നെത്തും കത്തുകൾ, എങ്ങോ പോയ്‌മറഞ്ഞൊരു സുന്ദരഗതകാലത്തിൻ സ്മരണകൾ, കാലം മാറിയെന്നാലും സ്നേഹം ചൊരിഞ്ഞവർ മണ്മറഞ്ഞു പോയീടുകിലും എന്നെന്നുമോർമ്മയിൽ സൂക്ഷിക്കുവാനായുള്ള ഭൂതകാലത്തിൻ തിരുശേഷിപ്പുകൾ.
നിറഭേദങ്ങളാൽ മനുഷ്യരെ വേർതിരിച്ചു കാണുമീ ലോകത്തിൽ കറുപ്പും വെളുപ്പുമായ് തരം തിരിച്ചിടാനാവില്ല വസ്തുതകളെ, പ്രകാശം മുഴുവൻ പ്രതിഫലിപ്പിച്ചിടും വെളുപ്പും, എല്ലാം തന്നിലേക്കു വലിച്ചു വിഴുങ്ങിടും കറുപ്പും മാത്രമല്ലയീയുലകിൽ. പരിപൂർണ്ണതയാർന്നതും പരിപൂർണ്ണശൂന്യത നിറഞ്ഞതും ഒന്നുമില്ല ഭൂമിയിൽ എല്ലാം സമ്മിശ്രം തന്നെ സത്യം.
എത്രപേർ ചുറ്റിലുമുണ്ടെന്നാകിലും തനിയെ നടന്നു തന്നെ തരണം ചെയ്തിടേണം വൈതരണികൾ പലതും, അനിശ്ചിതമാം പാതകൾ നിറഞ്ഞ ലോകജീവിതയാത്രയിൽ മർത്യൻ. തനിയെ നടക്കും വേളയിൽ സ്വന്തം ആത്മവിശ്വാസം തന്നെ തുണയവന്. ആത്മാർത്ഥതയില്ലാ സഹയാത്രികരെ, കൂടെക്കൂട്ടുന്നത്തിനെക്കാളുത്തമം തനിയെ നടക്കുന്നതു തന്നെ നിശ്ചയം.
ജീവിതത്തിന്റെ ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി മരണം കടന്നു വരുന്നു. മരണമെന്നത് അനിവാര്യമായ സത്യം മാത്രമല്ല, ഒരു പാട് പുതിയ തുടക്കങ്ങളും കൂടിയാണ് മരിച്ചവരുടെ ഉറ്റവർക്ക്.ഭാരതീയർ പുനർജന്മത്തിലും ആത്മാവിലും വിശ്വസിക്കുന്നവരാണ്.രവിയുടെ ജീവിതത്തിൽ മരണം അപ്രതീക്ഷിതമായി എത്തിച്ചേരുന്ന അതിഥിയല്ല. തന്റെ ദൂതനായ മഹാരോഗത്തെ രവിയുടെ ശരീരത്തിലേയ്ക്ക് അയയ്ക്കുന്നുണ്ട് മരണം. ചികിത്സകളെല്ലാം പരാജയപ്പെട്ടു മരണം കാത്തുകിടക്കുന്ന അവസ്ഥയിലാണ് രവി തന്റെ ജന്മനാട്ടിലെത്തുന്നത്. ജീവിതത്തിൽ അതുവരെ നേടിയതും സ്വന്തമായി കരുതുന്ന എല്ലാം ഉപേക്ഷിച്ചു പോകാൻ തയ്യാറെടുത്ത മനസ്സുമായാണ് തന്റെ വേരുകളിലേക്ക് തിരിച്ചെത്തുന്നത്. തന്റെ മരണം മുൻകൂട്ടി കണ്ടു രവി ഭാര്യയായ മാലിനിയുടെ ജീവിതം സുരക്ഷിതമാക്കാനായി സുഹൃത്തായ രാജേന്ദ്രനെ ചുമതലപ്പെടുത്തുന്നു. വർഷങ്ങളോളം നീണ്ട തങ്ങളുടെ ദാമ്പത്യജീവിതം വ്യർത്ഥമായിരുന്നു എന്ന് മാലിനിയോട് പറയുന്നു.തറവാട്ടിൽ തിരിച്ചെത്തിയ രവിയെ ചെറിയമ്മയും ബാല്യകാലസഖിയായ ദുർഗ്ഗയും ചേർന്നു സ്നേഹത്തോടെ പരിചരിക്കുന്നു. തികച്ചും അപ്രതീക്ഷിതമായാണ് രവി ഡോക്ടർ ഉണ്ണിയെപ്പറ്റി അറിയുന്നത്. എല്ലാ വഴിയും അടഞ്ഞവന്റെ അവസാന പ്രതീക്ഷ എന്നപോലെ രവി ഡോക്ടർ ഉണ്ണിയുടെ ചികിത്സാലയത്തിൽ എത്തിച്ചേരുന്നു. ഡോക്ടർ ഉണ്ണി…
ഭംഗിയേറും കാപട്യത്തിൻ കംബളത്താൽ മൂടി, മനം മയക്കും പുഞ്ചിരി തൻ ആഭരണമണിയിച്ചൊരുക്കിയെന്നാലും,കള്ളത്തിൻ ചങ്ങല പൊട്ടിച്ചു പുറത്തുവന്നിടും സത്യം,മേഘത്തിൻ മറനീക്കി സൂര്യനെന്ന പോൽ.
മർത്യൻ തന്നുള്ളിൽ നിന്നുടലെടുക്കും ശാന്തിയെ തേടി, ലോകം മുഴുവനും അലയുന്നവൻ, ആത്മീയതയിൽ, ലഹരിയിൽ, സമ്പത്തിൽ സമാധാനം കണ്ടെത്തിടാൻ ശ്രമിക്കുന്നു നിത്യവും. സ്വന്തം മേനിയിൽ നിന്നുയരും കസ്തൂരിഗന്ധം, തിരിച്ചറിയാതെ അലയും കസ്തൂരിമാനെപ്പോൽ.
വിലക്കുകൾ തീർത്തിടും ഉടക്കുകളിൽ നഷ്ടമായിടുന്നു കുഞ്ഞുസന്തോഷങ്ങൾ, ചിലപ്പോൾ ജീവിതാശ തന്നെയും.
ഉണർവേകിടുന്നു മനസ്സിനും ശരീരത്തിനും, രസമുകുളങ്ങളെ തൊട്ടുണർത്തി വായിൽ രുചി തൻ മേളപ്പെരുക്കങ്ങൾ സൃഷ്ടിച്ചിടുന്നു കടുംനിറമോലുമീ പാനീയം. പല നിറങ്ങളിൽ, കറുപ്പെഴുംകടുംകാപ്പിയായും മനോജ്ഞമാം പാൽക്കാപ്പിയായും വിവിധങ്ങളാകും അവതാരങ്ങളിൽ തിളങ്ങിടുന്നു കാപ്പി.
മാനുഷരെല്ലാരും ഒന്നുപോലെയായിരുന്ന ഒരു മനോഹരകാലത്തിന്റെ സുന്ദരസ്മരണകളിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കാണ് ഓരോ ഓണക്കാലവും മലയാളിയ്ക്ക്. പെരുമഴ മാറി മാനം തെളിഞ്ഞു നാടും നഗരവും ഉത്സവത്തിന്നായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പകലുകളും ഓണനിലാവ് തെളിയുന്ന രാത്രികളും എങ്ങും ചിരിതൂകി വിരിഞ്ഞു നിൽക്കുന്ന പൂക്കളും ഓരോ മലയാളിയുടെയും മനസ്സിൽ ഓണത്തെക്കുറിച്ചാലോചിയ്ക്കുമ്പോൾ നിറയുന്ന ചിത്രങ്ങളാണ്. ബാല്യകാലത്തെ ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ ആരംഭിക്കുന്നത് ഓണക്കാലത്തെ വരവേൽക്കാൻ പുതുവസ്ത്രങ്ങളെടുക്കാനായുള്ള തൃശൂർ യാത്രകളിൽ നിന്നാണ്. വർഷത്തിൽ ഒരു തവണയാണ് അന്ന് പുതുവസ്ത്രം എടുക്കുന്നത്. വീട്ടിലെ എല്ലാവർക്കും സമ്മാനിക്കാനുള്ള ഓണാക്കോടിയെടുക്കാനായാണ് തൃശൂർക്ക് പോകുന്നത്. സ്ഥിരം താമസിക്കുന്ന ചെറുപട്ടണവും അമ്മവീട് സ്ഥിതി ചെയ്യുന്ന കുഗ്രാമവും മാത്രം കണ്ടു പരിചയമുള്ള എനിക്കും അനിയത്തിയ്ക്കും തൃശൂർ പട്ടണം അത്ഭുതങ്ങൾ നിറഞ്ഞ ഒരു വിചിത്രലോകമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ബസിലെ യാത്രയും തുണിക്കടകളിൽ കയറിയുള്ള തെരച്ചിലുമെല്ലാം അന്നത്തെ വലിയ സന്തോഷങ്ങളായിരുന്നു.ഇന്നത്തെ കുട്ടികളെപ്പോലെ വസ്ത്രം വാങ്ങുന്നതിൽ ഞങ്ങൾക്ക് വലിയ അഭിപ്രായസ്വാതന്ത്ര്യമൊന്നും ഇല്ലായിരുന്നെങ്കിലും അമ്മ ഞങ്ങൾക്ക് വേണ്ടി സുന്ദരമായ വസ്ത്രങ്ങൾ തന്നെ തെരഞ്ഞെടുക്കും. അതിൽ…
