സനാഥരെന്നു നാം വിശ്വസിച്ചീടുകിലും ചുറ്റിലും ബന്ധുക്കൾ നിറഞ്ഞിരിക്കുകിലും മനമിടറി മിഴികൾ നിറഞ്ഞു തൂവും വേളയിൽ, പറയാതെ ഉള്ളറിയുവാൻ ആരുമില്ലാതെ ആൾക്കൂട്ടത്തിൽ തനിയെ നടക്കും അനാഥജന്മങ്ങളെത്ര പേർ ലോകത്തിൽ.
എല്ലാ വായനക്കാർക്കും നമസ്കാരം പ്രണയത്തെ ഏറ്റവും മനോഹരമായി അഭ്രപാളിയിൽ ചിത്രീകരിച്ച കലാകാരനായിട്ടാണ് ഇന്നത്തെ തലമുറ പത്മരാജനെ അറിയുന്നത്. പ്രണയവും മഴയും ഇഴപിരിയാതെ ചിത്രീകരിച്ച തൂവാന തുമ്പികളും, മുന്തിരി…
അടർന്ന് വീണ പൂവിതളുകൾ അതിഥികളായ് മണ്ണിലെത്തുമ്പോൾ പൂവായിരുന്നപ്പോളുള്ള സൗഹൃദം, മണ്ണിലലിയും വരെയെങ്കിലും സൂക്ഷിക്കുന്നുണ്ടാകുമോ? അതോ…… പുതിയ ലോകത്തെത്തുമ്പോൾ, മണ്ണിരയോടും, പുഴുവിനോടും, അവളുടെ ചിത്രശലഭങ്ങളോടുള്ള പ്രണയകഥ പറയുന്ന തിരക്കിലായിരിക്കുമോ?…
സ്വന്തം ചിറകുകൾ വീശി പറക്കാൻ കഴിഞ്ഞാൽ അതു തന്നെ ജീവിത വിജയം ചിറകുകൾ കെട്ടിയിടപ്പെട്ടേക്കാം അരിഞ്ഞു വീഴ്ത്താൻ ശ്രമിച്ചേക്കാം എന്നാലും ജീവൻ നഷ്ടപ്പെടുവോളം ചിറകുകൾ നഷ്ടപ്പെടാതെ…
മക്കളുടെ നന്മ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരെ ചുമലിലേറ്റി പറക്കാതിരിക്കുക മറിച്ച് അവരുടെ ചിറകുകൾക്ക് കരുത്ത് പകരുന്ന തൂവലുകൾ ആകാം നന്മയുടെ നൂലുകൊണ്ട് നെയ്തെടുത്ത പട്ടുത്തൂവലുകൾ ഉൾകരുത്തിൻ്റെ ചിറകിൽ ചേർത്ത്…
വഴി മറന്ന പുഴ പോലെ ഞാൻ ദിശയറിയാതെ നിൽക്കെ ചന്ദന മണമൂറും തെക്കൻ കാറ്റ് പോലെ നീ എൻ അരികിൽ വന്നു എനിക്കും ചുറ്റും സുഗന്ധം പരത്തി…
അരികിൽ ഉണ്ടായിരുന്നിട്ടും തമ്മിൽ അറിയാത്തവരായിരുന്നു നമ്മൾ എത്രയോ കാലം. പിന്നെ എന്നിൽ നീയും നിന്നിൽ ഞാനും നിറയുന്ന ഇന്നുകളിൽ എങ്ങനെ നമ്മൾ എത്തിച്ചേർന്നു കാലത്തിൻ്റെ സമ്മാനം…
ചിറകുകൾ ഉണ്ടായിരുന്നെങ്കിലും പറക്കാൻ മറന്നു മറ്റുള്ളവരുടെ സ്വപ്നങ്ങളൊക്കെ അടയിരുന്നു വിരിയിക്കാനും അവരൊക്കെ ഉയരേ പറക്കുന്നതും ആകാശം കീഴടക്കുന്നതും എന്റെ വിജയമായി കണ്ട് ആഘോഷിക്കാനും സന്തോഷിക്കാനും ഞാൻ മുൻപിലായിരുന്നു…
പുളിയൊട്ടും കുറയാതെ… എരിവേറെ ചേർത്തിട്ട്…. ചെവിയോരം നുണകൾ ചൊല്ലുന്നു ചില കൂട്ടർ.. ചൊന്നതിൻ നേരറിയാൻ നിൽക്കാതെ, മേമ്പൊടിയായി കുറച്ചേറെ എരിവും പുളിയും കൂടി സ്വയമേവ ചേർത്തിട്ട് മറുചെവിയിലോതാൻ…
ഞങ്ങളുടെ വീടായിരുന്നു എത്ര ചെറിയൊരു വാക്ക് തർക്കത്തിൽ അതയാളുടെ മാത്രം വീടായി? ഞങ്ങളുടെ മക്കളായിരുന്നു കൊച്ചു കുരുത്തക്കേടുകളിൽ എത്രപെട്ടെന്നാണ് അവരെന്റെ മാത്രം മക്കളായത്? ഞങ്ങളുടെ ബന്ധുക്കളായിരുന്നു പലതിന്റെയും…
