മനസ്സിലൊരു രാജ്യം സൃഷ്ടിക്കാനും, അതിലെ രാജ്ഞിയാവാനും, ഇഷ്ടമുള്ളതൊക്കെ ചെയ്യാനും, അതിർവരമ്പുകൾ ഭേദിക്കാനും, ഏറ്റവും എളുപ്പവഴി മനോരാജ്യം കാണുക എന്നല്ലാതെ വേറെന്തുണ്ട്? ~ നിജ ഗോപാലകൃഷ്ണൻ
ആഴവും പരപ്പുമല്ല, ഗുണമാണ് പ്രധാനം! അല്ലെങ്കിൽ, അത് സർവ്വത്ര പരന്നു കിടന്നിട്ടും ദാഹശമനത്തിന് ഉപയോഗപ്പെടാത്ത സാഗരം പോലെ ആയിപ്പോവും.
പുരുഷായുസ്സ് മുഴുവനും ഉഴലുന്നു മർത്യൻ സമ്പത്തും സൗഭാഗ്യങ്ങളും നേടിയെടുത്തിടാനായ്. ഭൂമിയിൽ വാഴും കാലമത്രയും വ്യാകുലപ്പെടുന്നു വൃഥാ ഭാവിയെപ്രതി. ഒരു നാൾ നിനച്ചിരിയാതെ ജന്മം തീർന്നു വിട പറയുന്നു,സ്വന്തമായ് കരുതി ചേർത്തുവെച്ചതെല്ലാം പുറകിൽ ഉപേക്ഷിച്ചു തന്നെ.…
പുരുഷാധിപത്യത്തിന്റെ തീചൂളയിൽ അകം പുറം പൊള്ളിയിട്ടും അവൾ ഉരിയാടിയില്ല. അന്നവൾ ഭയന്നിമകൾ മുറുക്കിയടച്ചു മുന്നോട്ട് നടന്നു. കാലചക്രം അവൾക്ക് മേലുള്ള ഭയമേഘങ്ങൾ ഊതിയകറ്റി. ഇന്നവളുടെ വഴിയുടെ അറ്റത്തൊരു കുരുക്കവൾക്ക് കാണാം. ചിലപ്പോൾ തൂക്കുകയറും മറ്റു…
നിനക്കുമേറെയകലെ ഒരു കാണാത്തുരുത്തിൽ ഞാനുണ്ടാകും. തേടി വരുകയാണെങ്കിൽ അല്പം വെള്ളത്തുണി കരുതിയേക്കുക. പുതപ്പിച്ചു മടങ്ങുമ്പോൾ ഒന്നോർക്കുക. എന്റെയുള്ളിൽ നിനക്ക് ഊറ്റിയെടുക്കാൻ ഇനി ഒരിറ്റ് സ്നേഹമോ ഒരു തുള്ളി രക്തമോ അവശേഷിക്കുന്നില്ലെന്ന്.. അവസാന തുള്ളിയും ഇറ്റു…
ഒരിക്കൽ നീ ഇതുവഴി വരും, ചേർന്നിരിക്കാൻ മോഹിച്ച ഇടവഴിയിലെ ചെമ്പകച്ചോട്ടിൽ തനിയെ ഇരിക്കും. നിന്റെ കവിളിലേക്ക് പാറിയെത്തുന്ന എന്റെ മുടിയിഴകളെ പോലെ ഓർമ്മകൾ നിന്നെ അലോസരപ്പെടുത്തും. എന്നോട് പറയാൻ മടിച്ച നിന്റെ സ്വപ്‌നങ്ങൾ…
തൊഴിലെടുക്കുന്ന മേഖലയുടെ പേരിൽ അവരെ അകറ്റിമാറ്റി നിർത്തുമ്പോഴും അവരുടെ മേൽ പരിഹാസത്തിന്റെ വാൾമുനകൊണ്ട് അമ്പയ്‌ത്തു നടത്തുമ്പോഴും ഓർക്കാത്ത ഒരു സത്യമുണ്ട്. ലൈംഗിക തൊഴിലാളി ആകേണ്ടി വന്ന അവരുടെ സാഹചര്യവും പുകയാത്ത അടുപ്പുകളും കനൽപോലെ എരിഞ്ഞു…
ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ തെല്ലും പാലിച്ചിടാതെ വൃത്തിഹീനമായ അന്തരീക്ഷവും മലിനജലവും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും ചത്തതും ചീഞ്ഞതും പുഴുവരിച്ചതുമായ ഇറച്ചിയും മറ്റു രാസപതാർത്ഥങ്ങളും ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണങ്ങൾ വർണ്ണശബളങ്ങളായ പാത്രങ്ങളിൽ അലങ്കരിച്ചു തീൻമേശയിൽ എത്തിക്കുന്ന ധാരാളം ഹോട്ടൽ…
ഇളം തെന്നലായ് നീ എന്നെ തഴുകിയുണർത്തി നിന്റെ തലോടലിന്റെ ആലസ്യതയിൽ ഞാൻ എന്നെ മറന്നു എന്നിലുള്ളതെല്ലാം ഞാനറിയാതെ കവർന്നെടുത്തു നീ ഇന്നു നിനക്ക് മന്ദമാരുതന്റെ സൗമ്യഭാവമില്ല പരാഗണം നടത്തുന്ന പൂക്കളുടെ സുഗന്ധമില്ല എന്റെ ഹൃദയത്തെ…
തനിച്ചായപ്പോൾ നിനച്ചിരിക്കാതെ ലഭിച്ച സ്‌നേഹമായിരുന്നു ജീവിതകാലമത്രയും ജീവിക്കാൻ പ്രേരണയായതും തനിച്ചല്ലയെന്ന ബോധമുണർത്തിയതും. റംസീന നാസർ
ജനിച്ചു വളർന്ന വീട്ടിൽ എന്തിനും ഒന്നാം സ്ഥാനം നേടിയിരുന്നവൾ ഭർതൃഗൃഹത്തിൽ മകളുടെ പദവി അലങ്കരിക്കാൻ അഹോരാത്രം കഷ്‌ടപ്പെട്ടിട്ടും മരുമകളെന്ന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടവൾ. റംസീന നാസർ
സാരിയോർമ്മകൾക്ക് എന്നും മനസ്സിന്റെ പൂന്തോപ്പിൽ പച്ചവർണ്ണമാണ്. കുഞ്ഞുനാൾ മുതൽ കൗതുകം തോന്നിയിരുന്ന വസ്ത്രമായിരുന്നു സാരി. അതിനോടുള്ള അടങ്ങാത്ത പ്രണയംകാരണം ചേച്ചിയുടെ ഷാൾ സാരിയാക്കിചുറ്റി കയ്യിൽ പാവകുട്ടിയേം എടുത്തു നടന്ന സുന്ദര ബാല്യം. കൗമാരമണഞ്ഞപ്പോൾ ദാവണിയെ…
സൗന്ദര്യം കുറഞ്ഞവളെ കെട്ടാൻ അവളേക്കാൾ തൂക്കത്തിൽ പൊന്ന് നൽകിയപ്പോൾ അതേ പൊന്നിനു വേണ്ടി അവളുടെ ശവമഞ്ചം ഏറ്റേണ്ടിവന്നു. കാഞ്ചന നിറമുള്ള അവളുടെ മനസ്സ് കാണാൻ ആരുമുണ്ടായില്ല. പൊന്നാണെന്നു കരുതിയ പലരും കാക്കപ്പൊന്നിന്റെ പവിത്രതപോലും ഇല്ലാത്തവരായിരുന്നു.…
അവളുടെ അധരങ്ങളിൽ അവൻ നൽകിയ ചുടുചുംബനത്തിന്റെ മധുരിമയിൽ അവളുടെ ഇമകൾ കൂമ്പിയടഞ്ഞു. പ്രണയത്തിന്റെ ഉന്മാദലോകത്തേക്ക് ഇണക്കുരുവിപോൽ അവർ അലിഞ്ഞു ചേർന്നു. ഇമയനങ്ങാത്ത അവന്റെ തണുത്തുറഞ്ഞ നെറ്റിയിൽ അവൾ അന്ത്യചുംബനം നൽകിയപ്പോളും കടുത്ത ഏകാന്തതയുടെ ഉന്മാദ…
“എന്താ മാലയിടാത്തേ കൊച്ചേ നീയ്?” ഓഫീസിൽ പുതിയതായി ചേർന്ന ക്ലർക്ക് കൊച്ചിനെ മറിയാമ്മ ഒന്നിരുത്തി നോക്കി ചോദ്യശരമെറിഞ്ഞു. “എനിക്ക് ഇഷ്ടമല്ല.” “കല്യാണം കഴിഞ്ഞതല്ലേ?” “അതേ.” “അപ്പൊ താലിയോ?” “ഞാൻ അതിടാറില്ല.” “ഹൊ! ഇതൊരു നിമിഷം…
അനുവാദമില്ലാതെ ചോദിച്ച ഒരു ചുംബനം മാത്രമാണ് അവൾ എന്നിൽ നിന്നകലാൻ കണ്ടെത്തിയ കാരണം. എൻ്റെ പ്രണയത്തിൻ്റെ ഉദ്ദേശ്യം വേറെയാണെന്ന ചാപ്പയടിച്ച് അവൾ പടിയിറങ്ങുമ്പോൾ, കാലങ്ങൾ സ്വരുക്കൂട്ടിയ സ്വപ്‌നഭാരമാണ് കണ്ണീർപുഴയിൽ ഒഴുകി പോയത്. ചുംബനമല്ല, സാമീപ്യം…
സന്തോഷമായി ജീവിക്കുക എന്നതാണ് പ്രധാനം, അല്ലാതെ അത് മറ്റുള്ളവരെ അറിയിക്കണം എന്ന് നിർബന്ധമില്ല. എല്ലാവരും നമ്മുടെ സന്തോഷം ആഗ്രഹിക്കുന്നവരല്ല എന്ന കാര്യം എപ്പോഴും ഓർക്കുകയും വേണം. ശുഭദിനം നേരുന്നു…… 🙏
പ്രശ്നങ്ങളില്ലാത്ത ജീവിതം സങ്കല്പം മാത്രമാണ്, പ്രശ്നങ്ങൾക്കിടയിലൂടെ ജീവിക്കുവാനാണ് നമ്മൾ പരിശീലിക്കേണ്ടത്. ജയങ്ങൾ നേടിയിട്ടും എന്തെല്ലാം സമ്പാദിച്ചിട്ടും ശൂന്യമായ കൈകളോടുകൂടിയാണ് ഇവിടം വിടേണ്ടത് എന്ന് പലപ്പോഴും നമ്മൾ മറന്നുപോകുന്നു. ശുഭഞായറാഴ്ച നേരുന്നു……..🙏
നിന്നെ ഞാന്‍ പ്രണയിച്ചിരുന്നത് ഈ ഏകാന്തതയിലാണ്… നിന്നോട് മൊഴിയുവാനുള്ളതെല്ലാം രാത്രിയുടെ നിശബ്ദമാം ഏകാന്തതയിൽ മൗനത്തെ കൂട്ട് പിടിച്ചു ഞാന്‍ മൊഴിഞ്ഞു തീര്‍ത്തു… വര്‍ണ്ണാഭമേകി ചിത്രശലഭങ്ങളേറെ എനിക്കു ചുറ്റിനും പാറി നടന്നിരുന്നെങ്കിലും…. എന്‍ നയനങ്ങൾ തിരഞ്ഞിരുന്നത്…