സ്വന്തം ചിറകുകൾ വീശി പറക്കാൻ കഴിഞ്ഞാൽ അതു തന്നെ ജീവിത വിജയം ചിറകുകൾ കെട്ടിയിടപ്പെട്ടേക്കാം അരിഞ്ഞു വീഴ്ത്താൻ ശ്രമിച്ചേക്കാം എന്നാലും ജീവൻ നഷ്ടപ്പെടുവോളം ചിറകുകൾ നഷ്ടപ്പെടാതെ സംരക്ഷിക്കുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം
മക്കളുടെ നന്മ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരെ ചുമലിലേറ്റി പറക്കാതിരിക്കുക മറിച്ച് അവരുടെ ചിറകുകൾക്ക് കരുത്ത് പകരുന്ന തൂവലുകൾ ആകാം നന്മയുടെ നൂലുകൊണ്ട് നെയ്തെടുത്ത പട്ടുത്തൂവലുകൾ ഉൾകരുത്തിൻ്റെ ചിറകിൽ ചേർത്ത് അവർ വാനം മുട്ടെ പറന്നുയരട്ടെ നമ്മൾ…
വഴി മറന്ന പുഴ പോലെ ഞാൻ ദിശയറിയാതെ നിൽക്കെ ചന്ദന മണമൂറും തെക്കൻ കാറ്റ് പോലെ നീ എൻ അരികിൽ വന്നു എനിക്കും ചുറ്റും സുഗന്ധം പരത്തി നീ എൻ്റെ മുടിയിഴകളിൽ തലോടി എൻ്റെ…
അരികിൽ ഉണ്ടായിരുന്നിട്ടും തമ്മിൽ അറിയാത്തവരായിരുന്നു നമ്മൾ എത്രയോ കാലം. പിന്നെ എന്നിൽ നീയും നിന്നിൽ ഞാനും നിറയുന്ന ഇന്നുകളിൽ എങ്ങനെ നമ്മൾ എത്തിച്ചേർന്നു കാലത്തിൻ്റെ സമ്മാനം ആയിരിക്കാം വിധിയോട് പട പൊരുതി തോറ്റുകൊടുക്കുമ്പോഴും…
ചിറകുകൾ ഉണ്ടായിരുന്നെങ്കിലും പറക്കാൻ മറന്നു മറ്റുള്ളവരുടെ സ്വപ്നങ്ങളൊക്കെ അടയിരുന്നു വിരിയിക്കാനും അവരൊക്കെ ഉയരേ പറക്കുന്നതും ആകാശം കീഴടക്കുന്നതും എന്റെ വിജയമായി കണ്ട് ആഘോഷിക്കാനും സന്തോഷിക്കാനും ഞാൻ മുൻപിലായിരുന്നു എന്റെ ചിറകുകൾ അവരെയൊക്കെ പൊതിഞ്ഞു പിടിക്കുവാനും…
പുളിയൊട്ടും കുറയാതെ… എരിവേറെ ചേർത്തിട്ട്…. ചെവിയോരം നുണകൾ ചൊല്ലുന്നു ചില കൂട്ടർ.. ചൊന്നതിൻ നേരറിയാൻ നിൽക്കാതെ, മേമ്പൊടിയായി കുറച്ചേറെ എരിവും പുളിയും കൂടി സ്വയമേവ ചേർത്തിട്ട് മറുചെവിയിലോതാൻ ഓടുന്നു മറ്റൊരു കൂട്ടർ… ചിലരാവട്ടെ അതൊക്കെ…
ഞങ്ങളുടെ വീടായിരുന്നു എത്ര ചെറിയൊരു വാക്ക് തർക്കത്തിൽ അതയാളുടെ മാത്രം വീടായി? ഞങ്ങളുടെ മക്കളായിരുന്നു കൊച്ചു കുരുത്തക്കേടുകളിൽ എത്രപെട്ടെന്നാണ് അവരെന്റെ മാത്രം മക്കളായത്? ഞങ്ങളുടെ ബന്ധുക്കളായിരുന്നു പലതിന്റെയും കണക്കെടുപ്പിൽ അത് “എല്ലാം തികഞ്ഞ എന്റെ…
തുടർച്ചയായി അവഗണിച്ചാൽ ഏതൊരു ദൃഢബന്ധവും സാവധാനം നശിക്കും, കാരണം അവഗണനയ്ക്ക് നാശത്തിൻ്റെ ഭാവമാണ്. ശുഭദിനം നേരുന്നു…. 🙏
തനുവരികെയെന്നാലും മനം കാതങ്ങൾക്കകലെയായ്, ഒരു ചെറുപുഞ്ചിരി പോലും ഉള്ളറിഞ്ഞു പകരാതെ, കടമകൾ തൻ ചങ്ങലകളാൽ ബന്ധിതരായ്, കൂട്ടിൽ കുടുങ്ങും പക്ഷികൾ പോലെ ജന്മം മുഴുവനും ഉരുകിത്തീർന്നിടുന്നു, ചില മനുഷ്യർ.
അതിരുകളില്ലാ വാനിൽ സ്വച്ഛന്ദമായ് പറന്നുയർന്നിടാൻ കൊതിച്ചവൾ തൻ ചിറകുകൾ, അച്ചടക്കത്തിൻ നിയമങ്ങളാൽ, ലോകം ചമച്ചെടുത്ത അരുതുകൾ തീർത്ത വലയിൽ കുരുക്കി, സ്നേഹത്തിൻ ചരടായ് തോന്നും ചങ്ങലകളാൽ ബന്ധിച്ചു, സ്വാർത്ഥതയാകും ഖഡ്ഗത്താൽ അരിഞ്ഞെടുക്കുവതിൻ കാഴ്ചകൾ ചുറ്റിലും…
നമ്മുടെ ജീവിതത്തിൽ തെറ്റുകൾ എപ്പോഴും സംഭവിച്ചുകൊണ്ടേയിരിക്കും, എന്നാൽ സ്വയം തിരുത്തുവാനും നന്നാക്കുവാനുമുള്ള പരിശ്രമം നമ്മളുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും വേണം, അതിനുവേണ്ടി നമ്മളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും നന്മകൾ നിറഞ്ഞത് ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക. ശുഭദിനം…
വെറുതെ ആരും നമ്മൾക്ക് പ്രിയപ്പെട്ടവർ ആകുന്നില്ല, ഓരോരുത്തരേയും പരസ്പരം അടുപ്പിക്കുന്ന അവരവരുടേതായ സവിശേഷകൾ ഉണ്ടാകും, അതിനെ അംഗീകരിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുകയും പരസ്പരം നന്നായി ചേർന്ന് പ്രവർത്തിക്കുകയും വേണം. ശുഭദിനം നേരുന്നു….. 🙏
വിഷാദങ്ങൾ ഒരുപാട് ഒരുപാട് വാങ്ങിവച്ച് മനസ്സിന് വല്ലാതെ ഭാരം കൂടിയിരിക്കുന്നു. ഇപ്പോൾ എൻ്റെ ജീവിതയാത്രയിൽ മനസ്സ് എനിക്ക് താങ്ങാൻ പറ്റാത്ത വലിയ ഭാരമായി തീർന്നിരിക്കുന്നു. എവിടെയാണ് ഞാനീ ചുമട് ഇറക്കി വയ്ക്കേണ്ടത്?
സന്തോഷത്തെ എങ്ങനെ നിർവചിക്കാം? ഓരോരുത്തർക്കും ഓരോ പോലെയായിരിക്കും അല്ലേ… അർഹിക്കുന്നത് പോലെ സ്നേഹിക്കപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു, പരിഗണിക്കപ്പെടുന്നു എന്ന ബോധ്യമാണ് എനിക്ക് സന്തോഷം. നിങ്ങളെങ്ങനെ സന്തോഷത്തെ നിർവചിക്കും?
എന്തു ശല്യമാണീയമ്മയെപ്പഴും സ്വൈര്യമില്ലൊരു നേരവുമെൻ വിധി കഞ്ഞി കാപ്പി ഗുളിക സിറപ്പുകൾ ഒന്നൊഴിയാതെ വേണമിടയ്ക്കിടെ പല്ലുതേപ്പും കുളിച്ചൊന്നു തോർത്തലും നല്ലുടുതുണി മാറ്റിയുടുക്കലും എല്ലാമെന്നുടെ ജോലിയായ് തീരവേ തെല്ലൊരീർഷ്യ പൊടിഞ്ഞു മനസ്സിലും ഓർമ്മയില്ലാതെ കാട്ടുന്ന വേലകൾ…
ഭംഗിയുള്ളത് കൊണ്ടല്ല നമ്മളോട് പലർക്കും ഇഷ്ടം തോന്നുന്നത്, ഇഷ്ടമുള്ളത് കൊണ്ടാണ് നമ്മളെ പലർക്കും ഭംഗിയായി തോന്നുന്നത്, അതുപോലെ നമ്മളെക്കുറിച്ച് മറ്റുള്ളവരുടെ വാക്കുകൾ കേട്ടുമായിരിക്കും നമ്മളെ ഇഷ്ടപ്പെടുന്നത്. ശുഭദിനം നേരുന്നു…… 🙏
അവളുടെ അപ്പൻ ഒരു ഉദ്യാനപാലകൻ ആയിരുന്നു. അവളുടെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയത് കൊണ്ടാകാം, അമ്മയുടെ മരണശേഷം അപ്പൻ അത് ഏറ്റെടുത്തത്. അവയെ പരിപാലിക്കുമ്പോൾ, അമ്മ അടുതുള്ളത് പോലെ തോന്നുന്നു എന്ന് അപ്പൻ…
നിരാശപ്പെടുത്തുന്ന തമാശകളും, ആശ നിറയ്ക്കുന്ന പൊള്ള് വാഗ്ദാനങ്ങളും, ഒരുപോലെ നിരർത്ഥകം.
ഓഫീസിൽ നിന്നു വന്ന ഭർത്താവിൻ്റെ ചോറ്റുപാത്രം തുറന്ന ഭാര്യ അതിലൊരു കുറിപ്പ് കണ്ടു. ‘നീ പറഞ്ഞ സാധനങ്ങൾ വാങ്ങാൻ മറന്നു. സദയം ക്ഷമിയ്ക്കുക.’ പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ ഭർത്താവ് ചോറ്റുപാത്രമെടുത്തു തുറന്നപ്പോൾ അതിൽ…
പ്രസവമുറിയുടെ പുറത്ത് ബന്ധുജനമഹോത്സവം. വാതിൽ തുറന്നു നഴ്സ‌് പുറത്തേക്കു വന്നു. “പ്രസവിച്ചു… സുഖപ്രസവം അമ്മായിയപ്പൻ്റെ ആദ്യത്തെ ചോദ്യം “പെണ്ണാണോ?” “ആണ് ” സന്തോഷപൂത്തിരി കത്തി കൊമ്പൻ മീശ തടവി. ചുറ്റമുള്ളവരെ നോക്കി ഒന്നമർത്തി മൂളി.…