ആനയും അമ്പാരിയും പരിവാരങ്ങളും ഇല്ലെങ്കിലും ആ വീടിന്റെയും അച്ഛനമ്മമാരുടെയും രാജ്ഞിയായിരുന്നു അവൾ ഒരു തരി പൊന്നിന്റെ താലിയൊന്നു കഴുത്തിലേറുന്നിടം വരെ…. അനന്തരം രാജ്യം നഷ്ടപ്പെട്ട് ഏതോ ഒരുവന്റെ അടുക്കളമൂലയിൽ ആസ്ഥാന ദാസിയായി
അവഗണനകൾ അവഹേളനങ്ങൾ അടിച്ചമർത്തലുകൾ അവസാനമില്ലാത്ത ആവർത്തനങ്ങൾ ആർത്തിരമ്പുന്ന സങ്കടക്കടൽ അണപൊട്ടിയ കണ്ണുനീർ നഷ്ടപ്പെടലുകൾ നിലയ്ക്കാത്ത കാത്തിരിപ്പ് നിന്നിലേക്കെത്താത്ത വഴികൾ നീയും ഞാനുമായി പിരിഞ്ഞ നാളുകൾ.. നേരങ്ങൾ മാറ്റങ്ങളില്ലാതെ മനസ്സുതകർക്കുന്ന തുടർച്ചകൾ മിഴിനീർ വറ്റിയതോ മഞ്ഞു…
ഉള്ള് പൊള്ളിക്കരിഞ്ഞ വടുക്കളിൽ തൊട്ട് കണ്ണെഴുതി ചിരിക്കുന്ന പെണ്ണ് ഞാൻ..!
നീ ഒരിക്കൽ എൻ്റെ ജീവനാകുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്നെ ഇനിയുമെത്രയോ സ്നേഹിച്ചേനെ കാറ്റും മഴയും ഏൽക്കാതെ പൊടിമണ്ണ് തട്ടാതെ നെറുകയിൽ മഞ്ഞു വീഴ്ത്താതെ ഞാൻ എന്നെ ഒരു കുഞ്ഞിനെ എന്നപോലെ കാത്തുവെച്ചേനെ തേനും പാലും ഊട്ടി…
ജീവിതമെന്നത് സുഖദുഃഖ സമ്മിശ്രമാണ്. ദു:ഖം വരുമ്പോൾ ജീവിതത്തെ പഴിച്ചും, സുഖം വരുമ്പോൾ തന്നെത്തന്നെ മറന്നും ജീവിക്കുന്നവരാണ് നമ്മൾ മനുഷ്യർ. സുഖവും ദു:ഖവും വൈരുധ്യങ്ങളും ശാശ്വതവുമല്ലെന്ന ബോധമാണ് നമ്മളാദ്യം നേടേണ്ടത്. ശുഭദിനം നേരുന്നു….. 🙏
അവന് വേണ്ടി മാറ്റി, എന്നെത്തന്നെ. പ്രതിഫലനമായി, അവന്റെ ഇഷ്ടങ്ങളുടെ. ഒടുവിലവൻ ഉപേക്ഷിച്ചു പോകുമ്പോൾ, ബാക്കിയായത് ആരോ ഒരാൾ… എന്റെ ഉടലിനുള്ളിൽ, ഞാൻ എന്ന സ്വത്വം നഷ്ടപ്പെട്ടൊരാൾ.
ഓർമ്മവെച്ച നാൾമുതൽ ഇണപിരിയാത്ത കൂട്ടുകാരെ പോൽ ചോറും കറിയും പരസ്പര പൂരകങ്ങളായി നിലകൊളളുന്നു . ഒന്നിച്ചു നിന്നാൽ ഏറേ ആസ്വാദ്യമായതും മടുപ്പുളവാക്കാത്തതുമായ ഏക വിഭവവും ചോറും കറിയും തന്നെ. ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ…
ബോധിവൃക്ഷച്ചുവട്ടിൽ തിരയുന്നു, ജനിമൃതികളിൽ ജന്മരഹസ്യം തേടുന്നു, ഞാനെന്നഭാവമോ ഞാനെന്ന സത്യമോ, ഞാനും നീയുമൊന്നെന്ന നേർക്കാഴ്ച്ചയോ, ആത്മരഹസ്യം ചുരുളഴിയുമ്പോൾ പരബ്രഹ്മത്തിലൊരു പരമാണുവായലിയുന്നു ഞാനും.. ★★★നിഷിബ എം നിഷി ★★★
നമ്മൾ ഓരോ യാത്രയും തുടങ്ങുന്ന സമയത്ത് ആലോചിക്കേണ്ട ചിലതുണ്ട്. യാത്ര എങ്ങോട്ട്? എത്ര ദൂരം? എപ്പോളെത്തും? ആരുടെ ഒപ്പം? സഹയാത്രികന് വഴി അറിയുമോ? വഴി തെറ്റിയാൽ പകരമേത്? നമ്മുടെ ഓരോ യാത്രയുടെയും ഗുണമേന്മ ഉറപ്പിക്കുന്നത്…
ഭൂമിയോളം സഹിച്ചും തൻ നേർക്കു നീളും അനീതികൾ, അവഗണനകൾ തൻ വാൾമുനകളെ സഹനത്തിൻ പരിചയാൽ തടുത്തും നല്ലവളെന്നു പേരു നേടിയവൾ ഒരു നാളറിഞ്ഞു, തൻ ജന്മം അന്യർക്കായ് മാത്രം മെഴുകുതിരി പോൽ ഉരുകിത്തീർന്നു പോയ്,…
സ്വന്തം വ്യക്തിത്വവും ഇഷ്ടങ്ങളും മറന്നു മറ്റുള്ളവർക്കു മുമ്പിൽ ജീവിത നാടകമാടിയപ്പോളൊക്കെ അവൾ നല്ലവളായിരുന്നു . എന്നാൽ ജീവിതയാത്രയുടെ വഴിത്താരയിൽ അവൾ സ്വയം തിരിച്ചറിഞ്ഞു ജീവിച്ചു തുടങ്ങിയപ്പോളായിരുന്നു അവൾ തന്നിഷ്ടക്കാരിയും അഹങ്കാരിയുമായി മാറിയതും കുടുംബത്തിൽ കയറ്റാൻ…
സംസാരിച്ചു നിർത്തിയിട്ടും, പിന്നെ… എന്ന വാക്കിൽ നിന്നു വീണ്ടും മണിക്കൂറുകളോളം സംസാരിച്ചിരുന്നവരിന്നു എപ്പോഴെങ്കിലും ഒന്നു മിണ്ടിയാൽ രണ്ടു മൂന്നു വാക്കിനപ്പുറം ‘പിന്നെ’ എന്ന വാക്കുകൊണ്ടാ സംസാരങ്ങൾ അവസാനിപ്പിക്കുന്നു. കാലങ്ങൾക്കിപ്പുറം എപ്പോഴെങ്കിലും…
ചിലർ ബോധപൂർവ്വം നമ്മളെ കുറ്റപ്പെടുത്താനും താഴ്ത്തിക്കെട്ടാനും ശ്രമിക്കും, അവരെയൊക്കെ ആ രീതിയിൽതന്നെ കണ്ട് തഴഞ്ഞേക്കുക. അവരേക്കൾ നമ്മൾ വലുതാകുമോ, നമ്മളെ മറ്റുള്ളവർ കൂടുതലായി ശ്രദ്ധിക്കപ്പെടുമോ എന്ന ഭയം മൂലമാണ് ഈ പ്രഹസനം എന്ന യാഥാർത്ഥ്യം…
കാരമുള്ള് പോലെ നോവിക്കും ഓർമ്മകളിൽ നിന്ന് സ്വയം വിടുതൽ നേടിയില്ലെങ്കിൽ ഇന്നീ നിമിഷങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ മറന്ന വിഡ്ഢിയാകും നമ്മൾ…!
കത്തിയമരുന്ന വേനലിന്റെ കൊടും താപമേറ്റു വിണ്ടുകീറിയ ഭൂവിന്റെ വിരിമാറിലേക്കു ആശ്വാസത്തിന്റെ നനുത്ത തലോടലായ് വാനം തെളിനീർ പൊഴിച്ചിടുമ്പോൾ അവളുടെ ഹൃദയം നനഞ്ഞുതിർന്നു . പുതുമഴ നനഞ്ഞ മണ്ണിന്റെ മാസ്മരിക ഗന്ധം അവിടമാകേ പരന്നു. മഴക്കായ്…
മരം വെട്ടി തളർന്ന മരംവെട്ടുകാരന് തണലേകുന്നത് അയാൾക്ക് ചുറ്റുമുള്ള മരങ്ങളാണ്, അതുപോലെതന്നെ നമ്മൾക്ക് ചുറ്റുമുള്ള ബന്ധങ്ങളെ ആ മരങ്ങളെപോലെ അറുത്തുമുറിച്ചു കളയുംമുമ്പ് അവർ നമ്മൾക്ക് എത്രമാത്രം തണൽ ആയിരുന്നു എന്ന് ഓർത്താൽ നല്ലതായിരിക്കും. ശുഭദിനം…
മേടമാസച്ചൂടിലും വാടാതെ മങ്ങാതെ സ്വർണ്ണനിറം ചാലിച്ചു പുഞ്ചിരിച്ചു തലയാട്ടി എന്നോടു കിന്നാരം പറഞ്ഞിരുന്ന എന്റെ മുറ്റത്തെ കണിക്കൊന്നയെ കൺകുളിർക്കെ കണികണ്ടുണർന്നിരുന്ന ആ ബാല്യമിന്നും. മനസ്സിന്റെ വാൽക്കണ്ണാടിയിൽ ഓർമ്മകളുടെ പച്ചത്തുരുത്തിൽ പൊന്നിൻ കണിയായ് പുൽകിയുണർത്തീടുന്നു. റംസീന…
മേടമെത്തും മുൻപേ കണിവെള്ളരി മൊട്ടിടും മുൻപേ വേനൽ ചൂടിൽ കണ്ണിനു കുളിരായി കാലമെത്തും മുൻപേ അടിമുടി പൂത്തൊരുങ്ങി കർണ്ണികാരം മനോഹരമായതെന്തും സ്വന്തമാക്കി വലിച്ചെറിയുന്ന മനുഷ്യനെ പേടിച്ചാകാം വിഷുപക്ഷിയെത്തും മുൻപേ…
നമ്മൾ തന്നെയാണ് നമ്മളെ ഉയർത്തേണ്ടത്, നമ്മൾ നമ്മളെ ഒരിക്കലും താഴ്ത്തുകയും ചെയ്യരുത്. നമ്മൾ നമ്മളെ ഉയർത്തുമ്പോൾ നമ്മൾ നമ്മളുടെ ഏറ്റവും നല്ല സുഹൃത്താവുന്നു, നമ്മൾ നമ്മളെതന്നെ താഴ്ത്തുമ്പോൾ നമ്മൾ നമ്മളുടെ ശത്രുവായി മാറുന്നു. ശുഭഞായറാഴ്ച…
ഇഷ്ടമില്ലാത്തവരുടെ അടുത്ത് സ്നേഹമോ പ്രീതിയോ സമ്പാദിക്കുവാൻ ശ്രമിക്കരുത്, കാരണം ഇഷ്ടക്കേടും പൊരുത്തക്കേടുമുള്ളവരുമായി സഹകരിക്കാൻ പ്രയാസമായിരിക്കും. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കരുത്, കാരണം അവിടെ നമ്മളുടെ ഇഷ്ടങ്ങൾക്ക് വില ഉണ്ടാവുകയുമില്ല. ശുഭദിനം നേരുന്നു……. 🙏