പുറമെ കാണുന്നവരറിയുന്നുണ്ടോ അടയേറ്റ ചൂടും തിളയും വേവും… ആ തവിട്ടു നിറം, സഹിച്ചു സഹിച്ചു പരുവം വന്ന തഴമ്പുകളെന്ന്.. മധുരതരമാകേണ്ടിടത്ത് അടിച്ചു വേവിച്ച് പായസമാക്കുന്ന പ്രഥമൻമാർ!
കണ്ണ് നിറയുമ്പോൾ ഉണ്ടാകുന്ന വേദന അറിയുന്നവർക്ക് മുന്നിൽ മാത്രം കരയുക, മനസ്സ് അറിഞ്ഞ് നമ്മൾക്കുവേണ്ടി പ്രാർത്ഥിക്കുന്നവരോട് മാത്രം പ്രാർത്ഥിക്കുവാനും പറയുക, ബന്ധങ്ങളുടെ വില അറിയുന്നവരുമായി മാത്രം ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യുക. ശുഭദിനം നേരുന്നു…… 🙏
കാലത്തിൻ കുത്തൊഴുക്കിൽ പെണ്ണിൻ മനവും വേഷവും മാറിമറിഞ്ഞെന്നാലും അഴകേറും വർണ്ണങ്ങളിൽ, മനം മയക്കും മൃദുലതയിൽ, ചമഞ്ഞു വരും കസവുസാരിയെന്നും പെണ്ണഴകിനു മാറ്റുകൂട്ടിടുന്നു, മഴവില്ല് പോൽ ചന്തം ചാർത്തിടുന്നു.
ചേരുവകളെല്ലാം ചേരുംപടി ചേർത്ത് കൈപ്പുണ്യത്തിൻ മേന്മയിൽ രുചിയേറും പ്രഥമൻ, സദ്യയ്ക്ക് മാറ്റ് കൂട്ടി, മധുരപ്രിയർ തൻ വയറും മനസ്സും നിറച്ചിടുന്നല്ലോ.
മുറിവാകുന്ന മനുഷ്യരും മരുന്നാകുന്ന മനുഷ്യരുമുണ്ട്. മറ്റൊരാൾ നമ്മളുടെ ജീവിതത്തിൽ ഇതിൽ ഏതാകുന്നു എന്നതുപോലെതന്നെ പ്രധാനമാണ് മറ്റൊരാളുടെ ജീവിതത്തിൽ നമ്മൾ ഇതിൽ ഏത് ആകുന്നു എന്നതും. ശുഭദിനം നേരുന്നു…… 🙏
നമ്മളെ കുറച്ച് ദിവസങ്ങൾ കണ്ടില്ലെങ്കിലോ കേട്ടില്ലെങ്കിലോ എവിടെയാടോ? എന്താടോ? എന്ന് ചോദിക്കാൻ ആരെങ്കിലുമൊക്കെ നമ്മൾക്ക് ഉണ്ടാകണം, അതാണ് ബന്ധങ്ങളുടെ കരുത്ത്, ഉണ്ടാകണം നമ്മൾക്ക് അത്തരത്തിലുള്ള നല്ല ബന്ധങ്ങൾ. ശുഭദിനം നേരുന്നു …… 🙏
ഓണനിലാവിതിൽ ഓമൽ കുരുന്നിനായ് കോടി നെയ്യുന്നൊരീ പൂനിലാവ്… ഓമൽ പൈങ്കിളി ഓടിവാ ഈ വഴി ഓണത്തപ്പന് കൂട്ടുകൂടാൻ… ഓലക്കുടയുമായ് ഓണ നാളിൽ വരും കുഞ്ഞു ചങ്ങാതിയും കൂടെയുണ്ട്… ഓണവെയിലിന് പുഞ്ചിരി…
നമ്മളെ മനസ്സിലാക്കുന്നവരോട് അധികമൊന്നും പറയേണ്ട കാര്യമില്ല, അവർക്കത് മനസ്സിലാകും, എന്നാൽ നമ്മളെ മനസ്സിലാക്കാത്തവരോട് അധികമൊന്നും പറയേണ്ട കാര്യവുമില്ല, കാരണം അവർക്ക് ഒന്നും ഒരിക്കലും മനസ്സിലാവുകയുമില്ല. ശുഭദിനം നേരുന്നു…… 🙏
എല്ലാ നേട്ടങ്ങളുടെയും ആരംഭം തീവ്രമായ ആഗ്രഹമാണ്, ആരംഭം എന്ന വാക്കിനെതന്നെ ഭയപ്പെടുന്നവരുണ്ട്, ഭയം വേണ്ട, ആരംഭം കുറിക്കുക, നമ്മളുടെ നല്ല കർമ്മത്താൽ ഒരു നാൾ തീർച്ചയായും വിജയം നമ്മളെ തേടി വരികതന്നെ ചെയ്യും. ശുഭഞായറാഴ്ച…
കർക്കിടകമാരി പെയ്തൊഴിഞ്ഞു കള്ളച്ചിരിയുമായി ചിങ്ങം എത്തി വയലുകൾ കൊയ്ത്തിനു പാകമായി ഇനി കൊയ്ത്തു പാട്ടിൻ താളമേളമായി മലയാളക്കരയുടെ പുതുവർഷപ്പിറവിയിൽ മരതക പട്ട് ഞൊറിഞ്ഞുടുത്ത് നാനാവർണ്ണസൂനജാലം ചാർത്തി പ്രകൃതി ഒരുങ്ങുന്നു മോഹിനിയായി നയനമനോജ്ഞമീ കാഴ്ചകൾ എന്നുള്ളിൽ…
തനിച്ചാകുമോ എന്ന ഭയവും തനിച്ചാണ് എന്ന ചിന്തയുമാണ് നമ്മളുടെ മാനസ്സികസമ്മർദത്തിന് കാരണം, നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മൾക്ക് വെറും കെട്ടുകഥകൾ മാത്രമാണ്, നമ്മൾക്ക് ഇനിയും സമയമുണ്ട് എന്ന ചിന്തയുമാണ് നമ്മളുടെ ഏറ്റവും വലിയ പ്രശ്നവും.…
ജാലകത്തിനപ്പുറം മഴയുടെ നേരത്തെ സംഗീതം കേൾക്കാം. തണുത്ത് കുളിരുന്ന ഈ രാത്രിയിൽ ഉറക്കം വരാത്ത എൻ്റെ കണ്ണുകൾ നിന്നെ കാണുവാൻ കൊതിച്ചു കൊണ്ടിരിക്കുന്നു.. ആ മടിയിൽ തലചായ്ച്ച് ആ കൈത്തലം തലോടി നിൻ്റെ കഥകൾ…
ഊർമ്മിള ദുഃഖത്തെ പുഞ്ചിരിയാൽ മറച്ചവൾ ദേവി നീ എന്നുമെനിക്ക് തീരാത്ത അതിശയം രാമനും സീതയും നിറഞ്ഞു നിൽക്കുന്ന രാമായണത്തിൻ്റെ താളുകളിൽ ഒന്ന് മുഖം കാട്ടി തൻ്റെ കടമകളിലേക്ക് മടങ്ങിയവൾ വാൽമീകി മൗനത്താൽ…
ഒരാളോട് നമ്മൾ ചിരിക്കുമ്പോൾ വലിയൊരു ഊർജത്തെയാണ് അയാളിലേക്ക് നമ്മൾ കൈമാറുന്നത്, ലോകത്ത് നൂറുകണക്കിന് ഭാഷകൾ ഉണ്ടാകാം, എന്നാൽ ഒരു ചിരി അവയൊക്കെയും ഉൾക്കൊള്ളുന്നു, അതുകൊണ്ട് മനസ്സുനിറഞ്ഞ് എല്ലാവരോടും ചിരിക്കുക. ശുഭദിനം നേരുന്നു…… 🙏
തുമ്പപ്പുവിൻ നൈർമല്യo തുമ്പികൾ നുകർന്നിടും തേൻ മധുരം ഓണപ്പൂക്കളിൽ ഒന്നാമൻ തുമ്പ… പാടത്തും പറമ്പിലും ഒത്തിരിയൊത്തിരി വെണ്മ തൂകി തുമ്പ.. പൂക്കളത്തിൽ പാൽ പുഞ്ചിരിയുതിർത്തിടും തുമ്പ… തുമ്പക്കളിക്കും തുമ്പ തന്നെ താരം… തുമ്പയില്ലാത്തൊരോണം നാട്ടിൻപുറത്തില്ലതാനും….…
പുലരിയുടെ മൃദു സ്മിതത്തിൽ മിഴിതുറന്നൊരു തുമ്പപ്പൂ ഓണപ്പൂക്കളത്തിൻ ആദ്യാക്ഷരം നീ തൂവെള്ള നിറം തൂകി തൂമഞ്ഞിൻ കുളിരി പുലരിയുടെ മൃദു സ്മിതത്തിൽ മിഴിതുറന്നൊരു തുമ്പപ്പൂ ഓണപ്പൂക്കളത്തിൻ ആദ്യാക്ഷരം നീ തൂവെള്ള നിറം തൂകി…
നിങ്ങൾ ഒരാളെ എത്ര വേണമെങ്കിലും പ്രശംസിച്ചോളൂ, പക്ഷേ അപമാനിക്കുമ്പോൾ ഒരു നിമിഷം ചിന്തിക്കണം, കാരണം അപമാനം എന്നത് അവസരം ലഭിക്കുമ്പോൾ നൽകുന്ന വായ്‌പയാണ്, എല്ലാവർക്കും അത് പലിശ സഹിതം തിരിച്ചുകിട്ടുകയും ചെയ്യും. ശുഭദിനം നേരുന്നു…..…
സ്ത്രീ, അവൾ ചിന്തയാണ് അവൾ ജ്വാലയാണ് കാലത്തിൻ അടിത്തട്ടിൽനിന്നുയർന്നു വരുന്ന സത്യം സമത്വം അവൾക്കുള്ള കരുണയല്ല അവൾക്കുള്ള നീതിയാണ് കരുണയുടെ ഭാഷയും സഹനത്തിന്റെ ദർശനവും അവളുടെ ഹൃദയത്തിൻ മർമ്മരങ്ങൾ. അവളുടെ കണ്ണുകളിൽ ഒളിച്ചിരിക്കുന്നു…
ഒരു പരിധി കഴിയുമ്പോൾ എല്ലാവർക്കും നമ്മളെ മടുക്കും, അത് കഴിഞ്ഞ് വെറുക്കും, പിന്നെ മറക്കും. സുഗന്ധമില്ലെങ്കിൽ പൂക്കളും ഉപകാരമില്ലെങ്കിൽ നമ്മളും കാഴ്ചയ്ക്ക് മാത്രമേ ഉപകരിക്കൂ. ശുഭദിനം നേരുന്നു ….. 🙏
കേളികൊട്ടായി അത്തതിൻ പൂക്കുടയേന്തി പുലർന്ന പുലരിയിൽ ഓർമ്മയിലൊരോണവില്ലു മാഞ്ഞു കാലത്തിൻ പൂവിളിപ്പാട്ടിന്നീണം പകർന്നൊരോണം ഉണ്ണിക്കരങ്ങളാൽ പൂക്കളം തീർത്തൊരോണവെയിലിൻ ശേലിൽ പൊന്നോണമായി പുതുമയാർന്നൊരു പുലരിയിൽ കുളിരേറ്റ കാറ്റിൻ പാട്ടിൽ ഓണത്തുമ്പികളോർമ്മയായി പാറുന്നു. ഇന്നിതാ,തിരക്കിട്ട വീഥികൾ…
