തെറ്റുകളിലൂടെ ജീവിക്കുവാൻ എളുപ്പമാണ്, തെറ്റാതെ ജീവിക്കുവാൻ വിഷമവുമാണ്, നമ്മൾ സ്വയം സൃഷ്ടിക്കുന്നതാണ് നമ്മളുടെ ജീവിതം, സ്വന്തം വാക്കുകളും പ്രവർത്തികളും സൃഷ്ടിക്കുന്ന കെടുതികളിൽനിന്ന് പുറത്തുവരുവാൻ ആർക്കും കഴിയുകയില്ല, പേരിൽനിന്ന് പ്രവർത്തി രൂപപ്പെടുകയില്ല, പ്രവർത്തിയിൽനിന്നാണ് പേര് രൂപപ്പെടുന്നത്.…
വേദനയുടെ ഇരുട്ടിൽ മുങ്ങി ശ്വാസത്തിന്റെ താളം മങ്ങുമ്പോൾ ജനൽപാളികൾക്കകലെ മേഘത്തുണ്ടുകളിൽ കാഴ്ച്ചകൾ മാഞ്ഞുപോയോരാ പകൽ മരണത്തിന്റെ ഗന്ധം പരത്തുന്ന കാറ്റ് ചുവരിനപ്പുറം എനിക്കന്യമായ ലോകം ഏകയായ്,, നോക്കെത്താദൂരത്തെരിഞ്ഞടങ്ങുന്ന പ്രതീക്ഷകൾ.. എനിക്കുചുറ്റിലും സ്നേഹത്തിൻ കണ്ണുകൾ…
ആരോഗ്യമുള്ള തനുവും മനവുമല്ലോ മർത്യനീ ലോകജീവിതത്തിൽ നേടാനാകും വിലപ്പെട്ടതാം സമ്പാദ്യം. മാറാരോഗങ്ങൾ തളർത്തിടും ദേഹത്തെയും മനത്തെയുമൊരു പോൽ. തകർത്തു കളയും ചിലപ്പോൾ സമ്പത്തിനെയും. രോഗിയാകും അവസ്ഥയിൽ നിസ്വനായ്, നിസ്സാരനായ് പോകും പലപ്പോഴും, എത്രമേൽ കരുത്തനാകിലും…
ആത്മാർത്ഥത എന്നുള്ളത് നമ്മളുടെ മനസ്സിലുണ്ടായിട്ട് മറ്റുളളവർക്ക് യാതൊരു പ്രയോജനവും ഉണ്ടാവില്ല, മറ്റുള്ളവർ അനുഭവസ്ഥരാകുമ്പോഴാണ് നമ്മൾ ആത്മാർത്ഥതയുള്ളവരാകുന്നത്. ശുഭദിനം നേരുന്നു ….. 🙏
എല്ലാ പ്രതിഭകൾക്ക് പിന്നിലും നോക്കിയാൽ താണ്ടി വന്ന ഒരു സങ്കടക്കടൽ കാണാം. അല്ലെങ്കിൽ ആ കടൽ നീന്താത്തവരാരും പ്രതിഭകളായിട്ടും ഇല്ല. കണ്ണീർ മഴയത്ത് ചിരിയുടെ കുട ചൂടിയ ചാപ്ലിനെ പോലെ..
ആയുധങ്ങൾ പലവിധമുണ്ടീയുലകിൽ, പക തൻ ചുഴികൾ പതിയിരിക്കുമീ കാലത്തിൽ. മാരകമാം മുറിവേൽപ്പിക്കും ചിലവ, പുറമേ കാണാമുറിവുകൾ നൽകുന്നു ചിലപ്പോൾ, ഒരു തുള്ളി രക്തം പോലും ചിന്തിടാതെ, ഒരിക്കലും ഉണങ്ങാമുറിവുകൾ തീർക്കും ആയുധമല്ലോ വാക്കുകൾ. കൂരമ്പു…
ജീവിതത്തിലെ ആദ്യ 39 വർഷങ്ങൾ എൻ്റെ ഇല്ലായ്മകളെയും പോരായ്മകളെയും പറ്റി ആകുലപെട്ടു നഷ്ടപ്പെടുത്തി. ഇനി യഥാർഥ എന്നിലേക്ക് എൻ്റെ കഴിവുകളിലേക്ക് മടങ്ങാനുള്ള സമയം
ജീവിച്ചിരിക്കുമ്പോൾ നെഞ്ചോടുചേർത്ത് സ്നേഹിക്കണം, അല്ലാതെ മരിച്ചുകിടക്കുമ്പോൾ കെട്ടിപ്പിടിച്ച് കരഞ്ഞിട്ട് ആരെ ബോധിപ്പിക്കുവാനാണ്, സ്നേഹം അത് ആഗ്രഹിക്കുമ്പോൾ കിട്ടാനുള്ളതാണ്. ശുഭദിനം നേരുന്നു…… 🙏
സ്നേഹമെന്ന് പറയുന്നത് പലർക്കും മണ്ണിൽ വരയ്ക്കുന്ന വരപോലെ ആണ്, എപ്പോൾ വേണമെങ്കിലും മായിച്ചുകളയാം, എന്നാൽ ഹൃദയംകൊണ്ട് സ്നേഹിക്കുന്നവർക്ക് കല്ലിൽ കൊത്തിയതുപോലെയാണ്, അത് ഒരിക്കലും മായിച്ചുകളയുവാൻ കഴിയുകയുമില്ല. ശുഭഞായറാഴ്ച നേരുന്നു……. 🙏
തമ്മിൽ ഒട്ടിപ്പോയ രണ്ടു പ്രാണൻ്റെ ഇതളുകൾ നിനയ്ക്കാതെ വന്നൊരു കാറ്റിൽ തട്ടി കീറവേ കടലാസു പൂക്കളായി…
കളവുചെയ്തും ചതിച്ചും നുണപറഞ്ഞും വഞ്ചിച്ചിട്ടും, എന്തിന് കൊലചെയ്താൽപോലും ഈ കാലത്ത് തരക്കേടില്ലാതെ ജീവിച്ചുപോകാം. പക്ഷേ സത്യസന്ധതയോടെ നീതിയോടെ, എന്തിന് കുറച്ച് നിഷ്പക്ഷതയോടെപോലും ഇന്നത്തെ കാലത്ത് ജീവിച്ചുപോകുക എന്നത് വളരെയേറേ കാഠിന്യവും സാഹസികവുമാണ്. ശുഭദിനം നേരുന്നു…
സ്നേഹവും സമയവും പരസ്പരം ബന്ധപ്പെട്ടതാണ്, സ്നേഹമുള്ളവരിൽ മാത്രമേ നമ്മൾക്കുഉള്ള സമയം കണ്ടെത്തുവാനാവുകയുള്ളൂ, നമ്മൾക്കുവേണ്ടി സമയം കണ്ടെത്തുന്നവരിൽ എല്ലാം സ്നേഹവും കാണുവാൻ കഴിയും. ശുഭദിനം നേരുന്നു……. 🙏
കണ്ണുകളെഴുതാറില്ലെങ്കിലും കൺതടങ്ങളെഴുതാറുണ്ടവളിൽ സ്നേഹനിരാസങ്ങളുടെ നിരാലംബങ്ങളുടെ കറുകറുത്ത മഷിപ്പാടുകളെ.. കവിത തീർന്നനേകമക്ഷരങ്ങളെ..
പ്രതികരിക്കാത്തവരോടും വാക്കുകൾക്ക് വില കൽപ്പിക്കാത്തരോടും കൂറ് പുലർത്തേണ്ട ഒരാവശ്യവുമില്ല, ഇത്തരക്കാർ അഹംഭാവികളും ഞാൻ എന്ന ഭാവം സ്വയമുള്ളവരുമായിരിക്കും. നമ്മൾ ഇങ്ങനെ ആവാതിരിക്കാൻ ശ്രദ്ധിക്കണം. ശുഭദിനം നേരുന്നു …. 🙏
അവസരങ്ങൾ സൂര്യോദയം പോലെയാണ്, അധികനേരം കാത്തുനിന്നാൽ നമ്മൾക്ക് അത് നഷ്ടമാകും. നല്ല കാര്യങ്ങൾ ചെയ്യുവാൻ ആരുടെയും അഭിപ്രായത്തിനുവേണ്ടി കാത്തുനിൽക്കരുത്. ശുഭദിനം നേരുന്നു…… 🙏
ആരെങ്കിലും നമ്മളെ അവഗണിക്കുന്നുവെങ്കിൽ, എന്തുകൊണ്ട് എന്ന് ചോദിക്കുവാനോ വഴക്കിനോ നിൽക്കാതെ, അവരുടെ മാറ്റം മനസ്സിലാക്കി പക്വതയോടെ നിൽക്കുക, ഒരു പുഞ്ചിരിയോടെ പിൻതിരിയുക, മുറിവുകൾ ഉണ്ടായേക്കും, അത് കാലം മായിച്ചുകൊള്ളും. ശുഭഞായറാഴ്ച നേരുന്നു…….. 🙏
തൂശനിലയിൽ തുമ്പപ്പൂചോറും രുചിയേറും സാമ്പാറും, കാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, മധുരമൂറും പൈനാപ്പിൾ പച്ചടി, മേമ്പൊടിയായ് പുളിഞ്ചി, എരിവ് പകരാൻ അല്പം അച്ചാറും, സ്വർണ്ണവർണ്ണത്തിൽ ചിരിച്ചു നിൽക്കും പപ്പടവും, മധുരമൂറും പായസവും കൂട്ടുചേർന്നു ഒത്തൊരുമയോടെ…
പൊന്നിൻ ചിങ്ങത്തിൻ വരവാകുമ്പോൾ, പെരുമഴ മാറി മാനം തെളിഞ്ഞിടുന്നു, തെളിയുന്നു മലയാളി തൻ മനവും. പൂക്കൾ ചിരിച്ചു നിൽക്കുന്നു ചുറ്റിലും, പൂമുറ്റം തീർത്തിടാനായ്. പൂവട്ടിയുമായ് ഓടി നടക്കും കിടാങ്ങളെക്കാത്തു വിരിഞ്ഞു നിന്നിടുന്നവ പല വർണ്ണങ്ങൾ…
വെളിച്ചംകൊണ്ട് ഇരുട്ട് അകറ്റുവാൻ കഴിയും, ചൂടുകൊണ്ട് തണുപ്പും അകറ്റുവാൻ കഴിയും, എന്നാൽ നിഷേധചിന്തകൾ അകറ്റുവാനുള്ള ഒരേയൊരു മാർഗ്ഗം ശുഭചിന്തകൾ മാത്രമാണ്. ശുഭദിനം നേരുന്നു……🙏
കുടവയറും കുലുക്കി മനം നിറയ്ക്കും പുഞ്ചിരിയുമായ് തൻ പ്രജകളെ വരവേൽക്കാനെത്തിടും ഓണത്തപ്പൻ, കള്ളവും ചതിയുമില്ലാത്തൊരു മധുരമനോജ്ഞമാം കാലത്തിൻ, സുന്ദരമാമോർമ്മ തൻ തിരനോട്ടമല്ലോ എന്നും മലയാളിമനസ്സിൽ
