Author: Baahus

Baahus mother നോവിനാശ്വാസമായി മനസ്സിന് ആത്മാവിൽ നിന്നുതിരുന്ന സാന്ത്വനത്തിന്റെ അക്ഷരങ്ങൾ....

             ഒരിക്കലും അവളെ മകനെ എന്നു വിളിക്കരുത്, മകൾ അതു തന്നെ മതി. പേര് കൊണ്ടു ആരുടേയും സ്ഥാനം അപഹരിക്കാതെ സ്വന്തമിടം കണ്ടെത്തുന്നവളാണ്. എന്തുകൊണ്ട് അവളുടെ ധൈര്യത്തിലും ശക്തിയിലും മകനെന്നു പേര് നൽകി ചേർത്തു നിർത്തുന്നു? അവൾ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ അവൾക്കു ആരോടെങ്കിലും മത്സരമുണ്ടെന്ന്? എനിക്ക് ആൺകുട്ടിയെ പോലെയാകണമെന്ന്? പെൺകുട്ടിയോ ആൺകുട്ടിയോ ആകുന്നതല്ല പ്രധാനം. എല്ലാം കൈകാര്യം ചെയ്യാനുള്ള പ്രാപ്തി, അതാണ് വിലയിരുത്തുന്നത്. ഒന്നും എണ്ണപ്പെട്ടില്ലെങ്കിലും തന്റെ കടമകൾ നിർവഹിക്കുക, തന്റെ അവകാശത്തിനായി സമൂഹത്തോട് പോലും പൊരുതുക, തന്നെ കൊണ്ടാവുന്നപോലെ അവസാനം വരെ ജന്മം നൽകിയവരെ സംരക്ഷിക്കുക, ഇതൊക്കെയാണ് അവൾ.  ഈ ധൈര്യം ഇല്ലാത്തവരെ എന്ത് വിളിച്ചാലും എന്താണ്. അവളെ അവളുടെ വ്യക്തിത്വത്തിൽ വിട്ടേക്കുക. ആൺകുട്ടിയെന്ന വിളികൾ ഒഴിവാക്കി നേട്ടങ്ങളെ പെൺക്കരുത്തായി അംഗീകരിക്കുക. ( ഇതിന്റെ ചില വരികൾ ഇൻസ്റ്റാഗ്രാമിലെ ഒരു വീഡിയോയിൽ നിന്നുള്ള പ്രചോദനം ആണ് കടപ്പാട് -ഇൻസ്റ്റ ഗ്രാം )

Read More

അടുത്ത ദിവസങ്ങളിൽ വായിച്ച ഒരു പുസ്തകം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.  അതിന്റെ ആസ്വാദനമാണ് ഇന്നെന്റെ എഴുത്ത്. വായിച്ചതിൽ എനിക്കു മനസ്സിൽ തോന്നിയ കാര്യങ്ങൾ. സ്വന്തം ജീവിതം നഷ്ടംപ്പെടുത്തി ലോക ജനതയെ വെളിച്ചത്തിലേയ്ക്ക് നയിച്ചവരാണ് നമ്മളിന്ന് ആഘോഷിക്കുന്ന ഒട്ടുമിക്ക മഹാത്മാക്കളും. സ്വന്തം കുടുംബം രാജ്യം സന്തോഷം ഒക്കെയും അവർ മറക്കുമ്പോൾ അവരോടൊപ്പം അതു നഷ്ടപെടുന്നത് അവരെ സ്നേഹിക്കുന്നവർക്ക് കൂടിയാണ്. ബുദ്ധൻ ജനതയെ വെളിച്ചത്തിന്റെ നന്മയിലേയ്ക്ക് നയിച്ച ലോകത്തിനു ശാന്തിയുടെയും സമാധാനത്തിന്റെയും മന്ത്രങ്ങൾ പകർന്നു നൽകിയവൻ. അതിനുമപ്പുറം സിദ്ധാർത്ഥന്റെ ജീവിതമോ? ആ ജീവിതത്തിന്റെ നേർകാഴ്ചയാണ് “ബുദ്ധനും ഞാനും “എന്ന രാജേന്ദ്രൻ ഏടത്തുകരയുടെ പുസ്തകം. പിറവിയിലേ അമ്മ മരിച്ചവനെ ഈറ്റില്ലത്തിൽ നിന്നും മകനായി ഏറ്റു വാങ്ങിയ സ്വന്തം മകന്റെ മുലപ്പാൽ പകുത്തു നൽകി അമ്മയേക്കാൾ സ്നേഹിച്ച പോറ്റമ്മ, ജീവനേക്കാൾ രാജ്യത്തെക്കാൾ തന്റെ വംശത്തിന്റെ കുലദീപമായി കണ്ടു മകനെ സ്നേഹിച്ച മഹാരാജാവ് ചേട്ടനപ്പുറം ലോകമില്ലാത്ത സഹോദരൻ ഇതായിരുന്നു സിദ്ധാർഥൻ. ചെറുതിലെ മറ്റാരെക്കാളും സഹാനുഭൂതിയും ദയയും ഉണ്ടായിരുന്നവൻ. പതിമൂന്ന്…

Read More

   എല്ലാ സ്വാതന്ത്ര്യദിനത്തിനും, റിപ്പബ്ലിക്ദിനത്തിലും റോജയും ബോർഡറും ഒക്കെ സംപ്രേഷണം ചെയ്തു ഞങ്ങളെ കരയിപ്പിച്ചിരുന്ന ദൂരദർശൻ ബാല്യത്തിലേ പട്ടാളക്കാരോട് സ്നേഹം മനസ്സിൽ അരക്കിട്ടുറപ്പിച്ചു. നായർസാബും, പിൻഗാമിയിലെ മോഹൻലാലും ഗാർധാറിലെ സണ്ണി ഡിയോളും ഒക്കെ അതിനു കൂട്ടായി ഇന്നും എനിയ്ക്കേറെ ഇഷ്ടമുള്ളതും ഒരുപാടു തവണ കേൾക്കുന്നതും “ഘർ വാപസ് ആവൂഗ “, “തൂ ചലൂം”എന്ന ബോർഡർ ഫിലിലെ പാട്ടുകളാണ്.       ആമുഖങ്ങൾ ഒന്നുമില്ലാതെ പറയാം ഓരോ ഇന്ത്യക്കാരനും ഒരു തവണയെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകം അതാണ് ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന്റെ “ഇന്ത്യൻ റെയിൻബോ “. ‘സ്‌നോലോട്ടസ്. എന്ന 2025ലെ ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകത്തിന്റെ രചയിതാവിന്റേതാണ് ഇതും. സാമൂഹ്യമാധ്യമങ്ങളിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ നല്ല പുസ്തകം. എഴുത്തുകാരി ജോലി ചെയ്ത ഇന്ത്യയിലെ വടക്കു മുതൽ തെക്കു വരെയുള്ള വിവിധ പട്ടാള രജിമെന്റുകൾ, അവയുടെ പുതിയതും പഴയതുമായ കഥകൾ അവിടുത്തെ ജനജീവിതം, സംസ്ക്കാരം, അതിന്റെ നേർകാഴ്ചയാണ് ഈ കഥ.…

Read More

       ഓരോ വർഷവും ഓരോ ഓർമകളാണ്. നിറമുള്ള, നരച്ച, ഇരുണ്ട. അങ്ങനെ പല തരത്തിലെ ഓർമ്മകൾ. മനഃപൂർവം മറവിയിൽ ആഴ്ത്തി കളഞ്ഞ നിമിഷങ്ങൾ, തിരികെ ചെന്നു തിരുത്താൻ കഴിയാതെ പോയ നിമിഷങ്ങൾ, ജീവിതത്തിൽ ഇനി കിട്ടാത്ത സന്തോഷങ്ങൾ.. അങ്ങനെ അങ്ങനെ. ഇരുട്ടിന്റെ കൂട്ടായി തണുപ്പിന്റെ കമ്പളം പുതച്ച നിശബ്ദ കാലടികളാൽ നടന്നടുത്തു, പ്രിയപ്പെട്ടവരെ തിരികെ അയക്കാത്ത യാത്ര കൊണ്ടു പോയ നിമിഷങ്ങൾ. കടന്നു പോയ ഓരോ നിമിഷവും ഒരു പുതിയ തിരിച്ചറിവുകൾ തന്ന, പല പൊയ്മുഖങ്ങളും തിരിച്ചറിഞ്ഞ നാളുകൾ. പുതിയൊരു വർഷത്തിലേയ്ക്ക് കടക്കുമ്പോൾ പതിയെ പിന്തിരിഞ്ഞു പോകുന്ന മുൻ വർഷം. അളവറിഞ്ഞു സ്നേഹിക്കാൻ ഒരു ദിവസത്തിന്റെ കുറച്ചു നിമിഷങ്ങൾ നമുക്കായി മാറ്റി വയ്ക്കാൻ പുതു വർഷത്തിൽ ആഗ്രഹിച്ചു നോക്കാം…

Read More

കെ വി മോഹൻ കുമാറിന്റെ ” ഉല” പറയാതെപോയ അല്ലെങ്കിൽ മനപൂർവം മറയ്ക്കപ്പെട്ട കേരളത്തിന്റെ ചരിത്രകാലങ്ങളിലേയ്ക്കുള്ള സഞ്ചാരമാണ്. വായന തുടങ്ങിയപ്പോൾ ആദ്യം രസംകൊല്ലിയായി എനിക്ക് തോന്നിയത് ഇതിലെ ഭാഷയാണെങ്കിൽ താളുകൾ മറിഞ്ഞപ്പോൾ അതിലേയ്ക്ക് മനസ്സിനെ കൊരുത്തിട്ടതും അതെ ഭാഷയായിരുന്നു. ഓരോ താളിലും രക്തച്ചൊരിച്ചിലിന്റെ നിലവിളിയുടെ അകംനിറഞ്ഞ വാക്കുകൾ. കേരളമെന്നത് പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ച കഥ പുകമറയാണെന്നും, ബ്രാഹ്മണഅധിനിവേശത്തിന്റെ ഇരുണ്ട നാളിനെ ഭക്തിയുടെ വെളിച്ചത്തിൽ കുളിപ്പിച്ച മിത്താണെന്നും വ്യക്തമാക്കുന്ന എഴുത്തുകൾ. തെക്കും വടക്കുമായി വ്യാപിച്ചിരുന്ന ബുദ്ധ ജൈന മത ചിന്തകളെ മനുഷ്യരെ ആലയങ്ങളെ തുടച്ചു നീക്കി ചരിത്രവും കൃതികളും മൂർത്തീകളെയും വരെ പൂണൂലിൽ കോർത്ത കഥകൾ. ചാതുർവർണ്യമോ തീണ്ടലോ ഒന്നും ബുദ്ധ മതത്തിന്റെ അന്തസത്തയിൽ ഇല്ലായിരുന്നു തുല്യരായി കണ്ടു സമാധാനത്തിന്റെ പാതയിൽ ചലിച്ചവർ. നിലനില്പിനായി പൊരുതിയിട്ടും തോറ്റു പോയവർ. ബുദ്ധന്റെ സബോതിയുടെ ഭിക്ഷുക്കളുടെ പല പല തായ് വഴികളുടെ വേരും ആഴവും കണ്മുന്നിൽ തുറക്കുന്ന എഴുത്ത്. സന്യാസവും പ്രണയവും പ്രതികാരവും ആത്മീയവും ഉടലിന്റെ…

Read More

ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -X   ആശുപത്രിയിലെ പത്തു ദിനങ്ങളിലെ അവസാന ഭാഗമാണ്. അന്ന് ഡിസ്ചാർജ് ആയിട്ടും ഡോക്ടർ രാവിലെ 7.50നു വന്നു. കൂടെ കുറെ ഡോക്ടർമാർ ഉണ്ടായിരുന്നു. കേസ്ഷീറ്റും ഡിസ്ചാർജ് സമ്മറിയും ഒക്കെ വായിച്ചു നോക്കി സ്പൂൺ ഇട്ടു തന്നെ നാവു താഴ്ത്തി തൊണ്ട നോക്കി. ഇൻഫെക്ഷൻ ആകരുത്, റസ്റ്റ്‌ എടുക്കണം, ഭാരം എടുക്കരുത് എന്നൊക്കെ പറഞ്ഞു. ചെക്കപ്പ് ദിവസം വരണം, അടുത്ത ചെക്കപ്പ് വരെ പാരസെറ്റമോളും ബികോംപ്ലക്സ് ഗുളികയും കഴിക്കാൻ എഴുതി, കൂടെ ഒരു മൗത്തുവാഷും. ,തണുപ്പ് അടിക്കരുത് ചെവിയിൽ കാറ്റു കയറരുത് എന്നൊക്കെ നിർദേശവും തന്നു. അന്നൊരു അത്ഭുതം നടന്നു. 13മത്തെ ദിവസം, ഞാൻ കൺസൽട്ട് ചെയ്ത ഡോക്ടർ കൂടി അവരോടൊപ്പം വന്നു. ഒന്നും മിണ്ടിയില്ല. തല കറക്കം ഉണ്ടായിരുന്നു, കൃത്യമായി പറഞ്ഞാൽ വലതു ഭാഗത്തെ ചെവിയുടെ സൈഡിൽ നിന്നും തലയുടെ ഭാഗത്തേക്ക്‌ ഒരു പെരുപ്പും ഒപ്പം കൂടെ തലകറക്കവും. അതുകൊണ്ട്…

Read More

        ആമുഖങ്ങൾ ഒന്നും ആവശ്യമില്ല എന്നു തോന്നുന്ന ഒരു കൃതിയിലേയ്ക്കാണ് എന്റെ വായനയുടെ  ഇന്നത്തെ എഴുത്ത്.                  ഇ. സന്തോഷ്‌ കുമാറിന്റെ “തപോമയിയുടെ അച്ഛൻ ” അടുത്താണ് വായിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ കഥകൾ മുൻപ് വായിച്ചിട്ടുണ്ട്. എഴുത്തിന്റെ ശൈലി ആഖ്യാനരീതി ഒക്കെ വ്യത്യസ്തമായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ” ജ്ഞാനഭാരം “എന്ന നോവലിന്റെ വായന അനുഭവം ഞാൻ എഴുതിയിരുന്നു. അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നായിരുന്നു ഈ നോവൽ. ഇത് തപോമയിയുടെയും അച്ഛന്റെയും മാത്രം കഥയല്ല ഗുപ്തമായ സംസ്‍കാരങ്ങളുടെ, ലിപികളുടെ, ഇഷ്ടങ്ങളുടെ, നഷ്ടങ്ങളുടെ കഥയാണ്. അതിലുപരി അഭയാർഥി സമൂഹത്തിന്റെ കഥയാണ്. യുദ്ധങ്ങൾ, കലാപങ്ങൾ, മതങ്ങൾ അങ്ങിനെ ഒരു നൂറു കാരണങ്ങളുടെ പേരിൽ ജനിച്ച നാടുകളിലെയോ, പലായാന വഴികളിലെ നാടുകളിലോ, എത്തിച്ചേരുന്ന നാടുകളിലെയോ രേഖകളിൽ പേരില്ലാത്തവർ, ജീവിച്ചിരിക്കുമ്പോൾ ഭൂമിയിൽ നിന്നും തുടച്ചു മാറ്റപ്പെട്ടവർ… ഒരു മനുഷ്യനിലൂടെ പലരുടെ കഥകൾ പറയുന്ന കൃതി.              പലായനവും പ്രണയവും സൗഹൃദവും…

Read More

ഡിസി ബുക്സ് പുസ്തകം ഇറക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ വായിക്കണം എന്നു കരുതിയ കൃതിയാണ് ബെന്യാമിന്റെ “മൾബെറി, എന്നോട് നിന്റെ സോർബയെ കുറിച്ചു പറയൂ “എന്നത്. അതിനു മുന്നേ പുതിയ ആഖ്യാന രീതിയിൽ ഇറങ്ങിയ തരകന്റെ ഗ്രന്ഥവരി വായിച്ചിരുന്നു. എന്റെ വായനാ അഭിരുചിയുമായി അതു പൊരുത്തപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഇതിന്റെ അവതരണം അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു. അങ്ങനെ കൈയിൽ കിട്ടി, ഒന്ന് രണ്ടു പേജുകൾ കഴിഞ്ഞപ്പോൾ തോന്നി, ഇത് മനസ്സിലാക്കാൻ ആദ്യം സോർബയെ അറിയണം, അതിന്റെ സ്രഷ്ടാവായ നിക്കോസ് കസാന്റ്സാക്കിസിനെ (ഗ്രീക്ക് പദം പലരീതിയിൽ എഴുതാം വായിക്കാം )കുറിച്ചും ഗ്രീക്കിന്റെ കുറച്ചു ചരിത്രവും അറിയണമെന്ന്. ബുക്ക്‌ പതിയെ മാറ്റി വച്ച് ഗൂഗിളിൽ സെർച്ച്‌ ചെയ്തു ഒരു വിധം അതൊക്കെ മനസ്സിലാക്കി. രണ്ടു കാലഘട്ടത്തിലെ കഥകൾ ഒന്നിടവിട്ട പേജുകളിൽ, അതായിരുന്നു ഈ ബുക്കിന്റെ അവതരണ രീതി. പരസ്പര ബന്ധമില്ലെങ്കിലും തുടർച്ച ഉള്ളതിനാൽ നമുക്ക് മനസ്സിലാകാതെ ഇരിക്കില്ല. ഓരോ ഏടും. സാന്റസാകിനെ ഭ്രാന്തമായി ഇഷ്ടപ്പെടുന്ന ഷെല്ലിയെന്ന…

Read More

ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -IX          രാത്രി സഹിക്കാൻ പറ്റാത്ത വേദന വന്നു. പാരസെറ്റമോളിലോ സപ്പോസിറ്റയിലോ അതു കുറഞ്ഞില്ല. വെള്ളം പോലും ഇറക്കാൻ വയ്യ. എങ്ങനെ രാവിലെ ആയി എന്നു ചോദിച്ചാൽ അറിയില്ല. രാത്രി ഡിഡിആർസി കൊടുത്ത സാമ്പിൾ റിസൾട്ട്‌ രാവിലെ കിട്ടാൻ ഒരുപാടു തവണ വിളിച്ചു. ഒടുവിൽ രാവിലെ 7. 30നു ഫോണിൽ കിട്ടി. അതെ റിസൾട്ട്‌ മെഡിക്കൽ കോളേജ് ലാബിൽ മൂന്ന് ദിവസം, കൾച്ചർ റിസൾട്ട്‌ പ്രൈവറ്റ് ലാബിൽ മൂന്ന് ദിവസം, ഇവിടെ അഞ്ചു ദിവസം. മുറിവ് ഇൻഫെക്ഷൻ ആയോ എന്നറിയാൻ ആണു ഇത്. ഒരുപാടു ആൾക്കാരുടെ സാമ്പിൾ എടുക്കുന്നതാണ് ഒരു ദിവസം അതിലും പത്തോ ഇരുപതോ ഇരട്ടി ടെസ്റ്റുകൾ നടക്കുന്നു, അതാണ് താമസം എന്നു ന്യായീകരിക്കാൻ കഴിയും. പക്ഷെ, അത്യാവശ്യമുള്ളവ അതിന്റെ ആവശ്യത്തിന് കിട്ടണമല്ലോ.         റിസൾട്ട്‌ വന്നപ്പോൾ പഴുപ്പും മുറിവ് ഭാഗത്തു ബൾജിങ്ങും ഉണ്ട്. മുറിവ് നല്ല ആഴത്തിൽ ഉള്ളിൽ ഉണ്ട്.…

Read More

ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -VIII ‌      ഓപ്പറേഷൻ കഴിഞ്ഞതിന്റെ അന്ന് രാത്രി സിസ്റ്റർ പറഞ്ഞിരുന്നു ഡോക്ടർമ്മാർ രാവിലെ തന്നെ പരിശോധനയ്ക്ക് വരുമെന്ന്. ഒരു ബക്കറ്റ് വെള്ളം കുഞ്ഞമ്മ ഒപ്പിച്ചു തന്നു. പല്ല് തേയ്ച്ചു. വായിൽ ബ്രഷ് തൊടാൻ പറ്റില്ല, വിരലിൽ പേസ്റ്റ് എടുത്തു തേയ്ച്ചു. കട്ട രക്തം മാത്രം വായിൽ ചുവയ്ക്കുന്നു. കുറച്ചു കട്ടൻ ചായയിൽ ബ്രെഡ് അലിയിച്ചു ഒന്ന് രണ്ടു സ്പൂൺ കഴിച്ചു വേദന. ചുറ്റുമുള്ളവർ ഒക്കെ ഫുഡ് കഴിക്കുന്നു, സംസാരം, ബഹളം. ആകെ പ്രാന്ത് ആയി. ആദ്യം പി. ജി ഡോക്ടർമാരും കുട്ടി ഡോക്ടർമാരും വന്നു സ്പൂൺ ഇട്ടു വായ പരിശോധിച്ച് മുറിവിന്റെ ഭാഗം കുമിള പോലെ നിൽക്കുന്നു എന്നു പറഞ്ഞു. സർജറി ചെയ്ത ഡോക്ടർ വന്നു നോക്കി കുഴപ്പമില്ല എന്നു പറഞ്ഞു. വേദന പറഞ്ഞപ്പോൾ ഒരു മൌത്ത് വാഷ് തന്നു ഇത് വായിൽ കൊണ്ടു കുറച്ചു സമയം…

Read More