നല്ല സൂചിമുന പോലെ ഹീലുള്ള ആ ചെരിപ്പ് വാങ്ങുമ്പഴേ കെട്ട്യോൻ പറഞ്ഞതാ വെറുതെ വേണ്ടാത്ത പണിയ്ക്ക് പോകണ്ടാന്ന്. ആരു കേൾക്കാൻ. “എനിക്കിത്തിരി പൊക്കം കൂടുന്നതിൽ നിങ്ങൾക്ക് അസൂയയല്ലേ മനുഷ്യാ. അസൂയേം കഷണ്ടീം രണ്ടും കൂടി…
ചില നേരങ്ങളിൽ സ്വച്ഛ ശാന്തമായി കരയെ പുൽകുന്ന കാമുകൻ. ചില നേരങ്ങളിൽ സംഹാര താണ്ഡവമാടി കരയെ പ്രകമ്പനം കൊള്ളിക്കും രാക്ഷസൻ. പക്ഷേ ആഴങ്ങളിലേക്ക് പതിക്കും തോറും ആകാംക്ഷയും അത്ഭുതവും പകരുന്ന അമൂല്യങ്ങളായ നിധികളുടെ അക്ഷയ…
വീട്ടുജോലികൾക്കവസാനമിത്തിരി വിശ്രമിച്ചവൾ വില്ലത്തിയായി വിരോധാഭാസങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ വിരൽചൂണ്ടിയവളും വില്ലത്തിയായി വിഷലിപ്ത ബന്ധങ്ങൾ വിട്ടെറിഞ്ഞിറങ്ങിയവളും വീണ്ടും വീണ്ടും ക്ഷമിച്ചൊടുവിൽ വിവാഹമോചനം തേടിയവളും എന്നും വില്ലത്തികളാണ്
ഉപ്പുപോൽ എന്റെ സ്നേഹം ഏറിയതിനാലാവും അവനത് ചവർപ്പായതും കയ്ച്ചതും അവനത് നീട്ടി തുപ്പിയതും ഉപ്പില്ലാത്ത ഭക്ഷണത്തിന്റെ അരുചിപോൽ അവന്റെ സ്നേഹ ശൂന്യത എന്നെ മൂടിയപ്പോളാണ് കവിളിണയിൽ ഞാൻ നിത്യേന ഉപ്പ് കുറുക്കിയതും
നെഞ്ചോരം ചേർത്തുപിടിച്ച പൊള്ളുന്ന മേനിയിൽ നിന്നും വേർപെട്ട് അകലെ തണുത്തു വിറങ്ങലിച്ചിരിക്കുന്ന അവഗണനകൾ തകർത്ത മനസ്സ് പുതപ്പിനടിയിലെ കൈയ്യകലത്തിൽ രണ്ടാകാശങ്ങളുടെ അകലം തീർക്കുന്ന സങ്കടങ്ങൾ യാത്ര പറച്ചിലുകൾ ഇല്ലാതെ അങ്ങ് അകലേക്കുള്ള ഇറങ്ങിപ്പോക്കുകൾക്കും എത്രയോ…
കവിളിലെ കരിനീലിച്ച പാടുകളൊക്കെ കെട്ടിയോൻ കലിപ്പന്റെ കരവിരുതായിരുന്നു കാന്താരിയായി കരഞ്ഞിരിക്കാതെ കാളിയായി മാറി കണക്കിന് തിരിച്ചു കൊടുത്തപ്പോൾ കലിപ്പൻ നല്ല കണവനായി മാറി
“നിന്നോടെനിക്ക് വെറുപ്പാണ് ” നീ തരുന്ന സങ്കടങ്ങളുടെ ഭാരമേറുമ്പോൾ മനസ്സിന്റെ ജനാലകളും വാതിലുകളും വലിച്ചടച്ച് ഞാൻ എപ്പോഴും ഉറക്കെ നിലവിളിച്ചു പറയാറുണ്ട് “ഈ ജന്മത്തിൽ ഇനി ഞാൻ നിന്നെ സ്നേഹിക്കില്ല വിശ്വസിക്കില്ല എനിക്ക് നിന്നോട്…
തള്ള തല്ലി കുളിപ്പിച്ച് തന്ത തള്ളി സ്കൂളിലേക്ക് വിട്ടിരുന്ന ഒരു മടിച്ചിക്കോത ഇന്നിപ്പം അതേ തല്ലും തള്ളും കൊടുത്തു സ്വന്തം മക്കളെ സ്കൂളിലേക്ക് അയക്കുമ്പോൾ പറയാറുണ്ട് “ഞാനൊക്കെ ഒരൊറ്റ ദിവസം മടിപിടിച്ച് സ്കൂളിൽ പോവാതിരുന്നിട്ടില്ല…
കൂടെ പിറക്കണമെന്നില്ല ഒരുകൂരയ്ക്കകത്താകണമെന്നില്ല പോരെടുക്കാതെ സ്നേഹവായ്‌പ്പുകളോടെ ചേർത്തുപിടിക്കാൻ താങ്ങായി തണലായി കൂടെ നിൽക്കാൻ പങ്കുവയ്ക്കലിന്റെ കരുതലിന്റെ മാധുര്യം ആവോളം നുകരാൻ ബന്ധങ്ങളുടെ കണ്ണി ഊട്ടി ഉറപ്പിക്കാൻ നീ ഇന്നും എന്നും എന്നോടൊപ്പം വേണം പ്രിയ…
നിൻ പ്രണയം ഒരു കടലാകുന്നു…. എൻ പ്രണയം ഒരു നീരുറവയും… ഓരോ തുള്ളി പ്രണയവും നിന്നിലേക്കു മാത്രം ചേർന്നലിഞ്ഞു ഞാനില്ലാതെയാകുന്നു… എന്നാൽ നിന്നനന്തതയിൽ എൻ പ്രണയം ഒരു തുള്ളി കണക്കേ അലിഞ്ഞലിയുന്നു… ഞാൻ തൊണ്ടവരണ്ടു…
മടുത്തു. ഈ സ്കൂളിൽ പോക്കും ഹോംവർക്കും കണക്കു മാഷിൻ്റെ ചീത്തയും അടിയും…. ഒരു സ്വൈര്യോമില്ല. വീട്ടിലാണെങ്കിൽ എല്ലാത്തിനും ഫുൾ മാർക്ക് വാങ്ങുന്ന അനിയൻ. അവനെ കണ്ടു പഠിയ്ക്കെടാ എന്ന ഉപദേശം കേട്ട് കേട്ട് മടുത്തു.…
ശനിയാഴ്ച കൃത്യം അഞ്ചുമണി ഓട്ടോറിക്ഷ ശബ്ദവും കൂടേ കുട്ടികളുടെ കലപിലയും കേട്ടപ്പോൾ ഉറപ്പിച്ചു നാത്തൂൻ തന്നെ. അകത്തു വന്നതും അക്ഷമയോടെ അടുക്കളയിലെ കലങ്ങളൊക്കെ തുറന്ന് നോക്കിയിട്ട് എന്നെ ആക്കിയ ഒരു നോട്ടമുണ്ട്. ഇന്നും നിനക്ക്…
ആളുകൾക്ക് മുൻപിൽ പെയ്യുന്ന കണ്ണുകൾ എത്രവേഗം തുടച്ചാണ് അവൾ പുഞ്ചിരിയുടെ മുഖംമൂടി അണിയുന്നത് ക്രൂരതയുടെ പര്യായമായവൻ എത്രവേഗമാണ് കപട സ്നേഹത്തിന്റെ മുഖംമൂടിക്കുള്ളിൽ പുനർജനിക്കുന്നത് വീട്ടകങ്ങളിൽ മുഖംമൂടികളില്ലാത്ത ദൈന്യതകൾ കാണാം മുഖം മൂടികളില്ലാത്ത ദുഷ്ടത്തരങ്ങൾ കാണാം…
വീണ്ടുമെന്നമ്മതൻ മടിത്തട്ടിൽ കിടന്നങ്ങനെ അമ്മിഞ്ഞ നുകരുന്ന കുഞ്ഞാവണം! കുഞ്ഞിക്കാൽ വളരുന്തോറു മോടിയോളിച്ചെന്നഛനോടൊത്ത് കളിച്ചീടേണം! ബാല്യത്തിൻകൗതുകങ്ങളോ- രോന്നും ചെയ്താ മാവിൻ ചുവട്ടിലൂഞ്ഞാലാടീടേണം!യൗവനത്തിൻ പ്രണയം മൊഴിയുവാൻ മടിച്ചവനോടെൻ മനംതുറന്നാശയൊന്നോതീടേണം! സ്ത്രീധനം എണ്ണിതീട്ടപ്പെടു- ത്തിയോരാ മണ്ഡപത്തിൽ നിന്നിറങ്ങീടേണം! ശാപ…
പൊള്ളുന്നു ചുട്ടു പൊള്ളുന്നു അമ്മേ, ധരണി!ഒരിറ്റ് നീര് പെയ്യൂ ഒന്ന് നനയട്ടെ ആ മഴയിൽ എന്നെ പൊതിയുമീ താപമൊന്ന് കുറഞ്ഞാലോ പൊങ്ങിയും താണും ശ്വസിക്കുന്ന നെഞ്ചിനെ വന്നും മറഞ്ഞും അകലുന്ന ബോധത്തെ ആരെങ്കിലുമൊന്ന് പിടിച്ചു…
വേനലവധികളിൽ പാട വരമ്പിലൂടോടി, പാടത്തു മറിഞ്ഞു വീണു പെറ്റിക്കോട്ടു നിറയെ ചെളിയുമായി ഓടി വരുമ്പോഴും,കൈയ്യിലൊരു പിടി മഷിത്തണ്ടുകളവൾ കൂട്ടിപ്പിടിച്ചിരുന്നു. സ്ലേറ്റിൽ എഴുതിയും മഷിത്തണ്ടാൽ മായ്ച്ചും പിന്നെയും എഴുതിയും കൂട്ടുകാരിയോടൊപ്പം കളിക്കുമ്പോൾ,സൗഹൃദത്തിനു മഷിത്തണ്ടിൻ തെളിമയായിരുന്നു. പിന്നൊരു…
കൊഴിഞ്ഞു പോകുമോരോ പകലും മൂകമായ് മൊഴിയുന്നു, കൂരിരുൾ നിറയും രാവിനോടുവിൽ, കാത്തുനിൽക്കുന്നുണ്ട്, പ്രതീക്ഷകൾ തൻ നവമുകുളങ്ങൾ തളിരിടുമൊരു പൊൻപുലരി. വിടപറഞ്ഞകലും ആഹ്ലാദനിമിഷങ്ങളെ എത്തിപ്പിടിച്ചിടാനായ്, നിരാശയിൽ മുങ്ങിടും നിമിഷങ്ങൾക്കുമപ്പുറം, വീണ്ടും വിടർന്നിടും ശുഭദിനങ്ങളെന്ന പ്രതീക്ഷയല്ലോ, ദുഃഖഗർത്തങ്ങളിൽ…
കുരുതിക്കളത്തിൽ അവൻ മാത്രം ബാക്കിയായി. ഉറ്റവരും ഉടയവരുമെല്ലാം നഷ്ടപ്പെട്ടവന്റെ ദൈന്യതയും പേറിയവൻ വേച്ചു വേച്ചു ഇഴഞ്ഞു നീങ്ങി. എങ്ങും രൂക്ഷമായൊരു ഗന്ധം തളംകെട്ടി നിൽക്കുന്നു. എന്താണ് സംഭവിച്ചത്? തങ്ങളുടെ ആവാസവ്യവസ്ഥയിലേക്കൊരു കടന്നു കയറ്റം പണ്ടേയുള്ളതാണ്.…
നമ്മെ അവഗണിക്കുന്നവരുടെ മുന്നിലേക്ക് വീണ്ടും വീണ്ടും സ്നേഹത്തിനായുള്ള യാചനയുമായ് കടന്നു ചെല്ലാതിരിക്കുക. അവർ നിങ്ങളുടെ മൂല്യവത്തായ സ്നേഹം ഒരിക്കലും അർഹിക്കുന്നില്ല. ആട്ടിയോടിക്കുന്നതിനു മുമ്പ് തിരിഞ്ഞു നടന്നീടുക.. റംസീന നാസർ
“നിങ്ങക്കൊരു കാര്യം അറിയോ ഇക്കാ.. ഈ സ്നേഹോം സന്തോഷോമൊക്കെ പങ്ക് വച്ചാ ഇരട്ടിക്കുംന്നാ. പിന്നെന്നാത്തിനാ പിശുക്കുന്നേ. പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ കയ്യിലെ ക്ലാവ് പിടിച്ച നാണയം പോലെന്നാ കമലാസുരയ്യ പോലും പറഞ്ഞിട്ടുള്ളത്.” *********************** “ഒരുമ്മ…