Author: Rani Varghese

ആദ്യഭാഗം  പിറ്റേന്ന് ജംഗ്ഷനിൽ ബസ് കേറ്റി വിടാൻ വന്നപ്പോൾ കുട്ടേട്ടൻ പറഞ്ഞു. “ഞാനേ അടുത്ത ആഴ്ച അങ്ങോട്ട്‌ വരുന്നുണ്ട്. നമുക്ക് നിന്റെ അച്ഛന്റെ സ്കൂളിലും അച്ഛൻ താമസിച്ചിരുന്നേടത്തും ഒക്കെ ഒന്നു പോകണം. മുത്തശ്ശിയോടും അച്ഛനോടും ഞാൻ സമ്മതം വാങ്ങിച്ചോളാം. എന്തു പറയുന്നു? ” “അത് വേണോ? ” “വേണം.. നീ ഒരുങ്ങിയിരിക്കണം. വേണമെങ്കിൽ ലീവ് എടുക്കണം കേട്ടോ. ശരി..ദേ ബസ് വിടുന്നു….” “കുട്ടേട്ടനെന്താ ഇപ്പോൾ ഇങ്ങനെ തോന്നാൻ? ഓ… കുട്ടേട്ടൻ പല പ്രാവശ്യം ഓരോരോ കാര്യങ്ങൾക്കായി അവിടൊക്കെപോയിട്ടുണ്ടല്ലോ. അവരാരേലും ഇനി എന്നെ അന്വേഷിച്ചോ? മാഷിന്റെ മോൾ എന്ന മേൽവിലാസം നേടാൻ ഇരുപതു വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു.” പറഞ്ഞ ദിവസം തന്നെ കുട്ടേട്ടൻ വന്നു. അച്ഛന്റെ സ്കൂളിൽ ചെന്നു. ഹെഡ് മാഷിനെയും മറ്റ് അധ്യാപകരെയും ഒക്കെ കണ്ടു. സംസാരിച്ചു. രഘുവരൻ മാഷിന്റെ മോളല്ലേ എന്നു ചോദിച്ച് എല്ലാവരും വളരെ സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ്‌ പെരുമാറിയത് . പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം ഉള്ളിലുണ്ടായി.…

Read More

ആദ്യഭാഗം  ചായ കുടിച്ചിട്ട് വെറുതെ ഇറങ്ങി. ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം പേറിക്കൊണ്ട് കാറ്റ് വീശുന്നു. ഈ അടുത്ത പ്രദേശത്തു ഇലഞ്ഞി ഉള്ളത് ഈ പറമ്പിൽ മാത്രമാണെന്നു തോന്നുന്നു.. പണ്ട് കുട്ടിക്കാലത്ത് അടുത്തുള്ള കുട്ടികൾ എല്ലാം ഇലഞ്ഞിപ്പൂ പെറുക്കാനായി വരുമായിരുന്നു. അന്നൊക്കെ എത്ര എത്ര മാല കോർത്തിരിക്കുന്നു… ഇപ്പോൾ കുട്ടികൾ ആരും വരാറില്ല തൊടിയിലേക്ക്.. വിശാലമായ പറമ്പിന്റെ അറ്റത്തു പാടങ്ങൾ ആണ്‌. പലരുടെ ഉടമസ്ഥതയിലുള്ളവ. അവയുടെ ഇടയിലൂടെ ഒരു കൈത്തോട് ഒഴുകുന്നുണ്ട്. നല്ല ഒഴുക്കുള്ള തോട്. ഈ തോട് വേറെ ചില ചെറിയ തോടുകളോടു കൂടി ചേർന്ന് കുറച്ചു വലിയ തോടായി ഞങ്ങളുടെയും അമ്മാവന്റെയും വീടുകൾക്ക് അരികിലൂടെ ഒഴുകി ആറ്റിൽ ചെന്നു ചേരുന്നു. മഴ തിമിർത്തു പെയ്യുന്ന സമയത്ത് പാടങ്ങൾ മുഴുവൻ മുങ്ങി കിടക്കും. പണ്ട് കുട്ടേട്ടനും കൂട്ടുകാരും കൂടി ചങ്ങാടം കെട്ടി പാടത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും തുഴഞ്ഞു പോയി ഞങ്ങളെ കൊതിപ്പിക്കുമായിരുന്നു. എത്ര കരഞ്ഞാലും പിണങ്ങിയാലും ഞങ്ങളെ കയറ്റില്ല. ഒരിക്കൽ ദേവു…

Read More

ആദ്യഭാഗം  മധ്യവേനൽ അവധി എങ്ങനെ തീർന്നെന്നറിയില്ല. പുഴയിലെ രണ്ടു നേരത്തെ കുളിയും സ്കൂൾ ഗ്രൗണ്ടിലെ കളിയുടെ തിമർപ്പും പുഴക്കരക്കാവിലെ നിത്യ സന്ദർശനവും എല്ലാം തീർന്നു. എസ് എസ് എൽ സി പരീക്ഷയുടെ റിസൾട്ട്‌ വരാൻ സമയമായി. എനിക്കും എന്റെ വീട്ടിലുള്ളവർക്കും വലിയ ആവേശമോ ആകാംക്ഷയൊ ഒന്നും ഇല്ല. കുട്ടേട്ടനും അമ്മാവനും പക്ഷേ റിസൾട്ട്‌ നോക്കിയിരിപ്പാണ്. ഇവിടെ ഗ്രാമത്തിലുള്ള ഒരു കക്ഷി എല്ലാ വർഷവും എസ് എസ് എൽ സി യുടെ റിസൾട്ട്‌ വരുമ്പോൾ അക്കൊല്ലം പരീക്ഷയെഴുതിയ എല്ലാ കുട്ടികളുടെയും വീട്ടിൽ ചെന്ന് രാവിലെ തന്നെ റിസൾട്ട്‌ പറയുന്ന ഒരേർപ്പാടുണ്ട്. ഡിഗ്രിക്കു പഠിക്കുന്ന ബാലൻ. കക്ഷിക്ക് അതൊരു ത്രില്ലാണ്. എല്ലാ കുട്ടികളുടെയും റിസൾട്ട്‌ തന്റെ നാവിൽ നിന്ന് തന്നെ കുട്ടികൾ അറിയണമെന്നുള്ളത് ബാലൻ ചേട്ടന് നിർബന്ധമാണ്. മെയ് മാസം അവസാന നാളൊന്നിൽ രാവിലെ ബാലൻചേട്ടൻ എന്റെ വീട്ടിൽ പ്രത്യക്ഷപ്പെട്ടു. “ശാരീ, നീ ജയിച്ചെടീ. നീ ഇതെങ്ങനെ സാധിച്ചെടുത്തു? നീ ഒരു…

Read More

കിഴക്ക് വെള്ള കീറുന്നതിനു മുമ്പേ എഴുന്നേറ്റു. തലേ ദിവസം തന്നെ എളുപ്പം കത്തുന്ന കുറച്ചു വിറകും ചൂട്ടും ചിരട്ടയും മറ്റും എടുത്തു വെച്ചിരുന്നു. അത്താഴം കഴിഞ്ഞപ്പോൾ , എടുത്തു വെച്ചിരുന്ന വിറക് അടുപ്പിന്റെ മുകളിൽ നിരത്തി പാകി വെച്ചിട്ടാണ് കിടന്നത്. രാവിലെ കത്താൻ താമസിച്ചാലോ? കല്ലും നെല്ലും കറുത്ത അരിയും പെറുക്കി മാറ്റിയ അരി, അരി വെക്കാനുള്ള വെള്ളം, കലം എന്നിവയും തയ്യാറാക്കി വെച്ചിരുന്നു. തേവരുടെ നടയിലേക്ക് തിരിഞ്ഞു നിന്ന് ഒരു നിമിഷം പ്രാർത്ഥിച്ചു. ഇന്ന് പത്താംക്ലാസ് പരീക്ഷ തുടങ്ങുകയാണ്. ഞങ്ങൾ പഠിക്കുന്ന സ്കൂളിൽ സെന്റർ ഇല്ലാത്തതുകൊണ്ട് ഏകദേശം 5 കി.മി. ദൂരെയുള്ള വേറൊരു സ്കൂളിൽ പോയി വേണം പരീക്ഷ എഴുതാൻ. സ്കൂളിന്റെ തൊട്ടടുത്തു തന്നെയാണ് വീട്. അതുകൊണ്ട് ഒറ്റ ദിവസം പോലും പൊതിച്ചോർ കൊണ്ടുപോയി കഴിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ല. കൂട്ടുകാർ ഒരുമിച്ചിരുന്ന് പൊതിച്ചോർ ഉണ്ണുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. വാട്ടിയ വാഴയില തുറക്കുമ്പോഴത്തെ ആ മണം.. ചോറിനോട്…

Read More

ഫിലിപ്പോസ് അച്ചായന്റെ കടയുടെ വരാന്തയിൽ നിന്നും അന്നിടേണ്ട പത്രങ്ങളും ആഴ്ചപതിപ്പുകളും എടുത്ത് സൈക്കിളിന്റെ ഹാൻഡിലിൽ റബ്ബർ ബെൽറ്റിനുള്ളിൽ അടുക്കി വെച്ചു. ബാക്കിയുള്ളവ പുറകിലെ കാരിയറിനുള്ളിലും തിരുകി പുറപ്പെട്ടു. അച്ചായന്റെ പത്ര മോഫീസിന്റെ കിഴക്ക് ഭാഗത്തുള്ള വീടുകളാണ് എനിക്കു അലോട്ട് ചെയ്തിരിക്കുന്നത്. അതിരാവിലെയുള്ള യാത്രയിൽ ഞങ്ങൾ പത്ര വിതരണക്കാർക്ക് പുറമേ വീടുകളിലും സൊസൈറ്റിയിലും പാൽ എത്തിക്കുന്ന പരിചിത മുഖങ്ങളും ഉണ്ടാകും. മെയിൻ റോഡ് വിട്ടു മൺറോഡിലേക്ക് കടന്നു മുന്നോട്ടു പോയപ്പോൾ കണ്ടു… പുലർ കാല പനിനീർ പുഷ്പം വിടർന്നു നിൽക്കുന്നത് പോലെ അവൾ… ക്ലാര.. കറുത്ത ഇടതൂർന്ന മുടി പൊക്കികെട്ടി മുറ്റമടിക്കയാണ്.. പുലരിതുടുപ്പാർന്നു നിൽക്കുന്ന അവളെ തന്നെ നോക്കി കുറച്ചു നേരം നിന്നു. എന്നെ അവൾ കണ്ടെന്നുള്ളത് വാസ്തവമാണ്.. പക്ഷേ മൈൻഡ് ചെയ്യാതെ മുറ്റം തൂത്തു കൂട്ടുന്നു. ഞാൻ സൈക്കിളിലെ ബെൽ ഒന്നടിച്ചു.. ഊഹും.. രക്ഷയില്ല.. അവസാനം രണ്ടും കല്പിച്ചു പത്രം എടുത്ത് റോക്കറ്റ് വിക്ഷേപിക്കുന്നപോലെ ഒറ്റയേറ്.. അവളുടെ ഉയർത്തികെട്ടിയ തലമുടിയിൽ തന്നെ…

Read More

ഒരു കല്യാണവുമായി ബന്ധപ്പെട്ട് പകൽ മൂന്നു മണിയോടെ കോയമ്പത്തൂരിൽ എത്തി. ഞങ്ങളെ ക്ഷണിച്ച ആൾ ഒരുക്കിയിരുന്ന ഹോട്ടലിൽ ചെക്കിൻ ചെയ്തു വിശ്രമിച്ചിട്ട് വൈകുന്നേരത്തോടെ റിസപ്ഷനിൽ പങ്കെടുക്കാൻ ഇറങ്ങി. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും റിസപ്ഷൻ നടക്കുന്ന സ്ഥലം കുറച്ചു ദൂരത്തായിരുന്നതിനാൽ ഞങ്ങളെ കൂട്ടാൻ ഒരു ടെമ്പോ ട്രാവല്ലർ ആയിരുന്നു അറേഞ്ച് ചെയ്തിരുന്നത്. റിസപ്ഷൻ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ എല്ലാവരും അവരവർക്ക് അലോട്ട് ചെയ്തിരുന്ന മുറികളിലേക്ക് ചേക്കേറി. ഒന്നു ഫ്രഷ് ആയി ലോബിയിൽ ഒത്തുകൂടാം എന്നുള്ള തീരുമാനത്തോടെ. പ്രിയതമൻ ഫ്രഷ് ആയി പുറത്തിറങ്ങിയപ്പോൾ തന്നെ ബാത്‌റൂമിന്റെ ലോക്കിനെന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞതായി എന്റെ ഓർമ്മയിലുണ്ടെങ്കിലും ആബ്സെന്റ് മൈൻഡഡ് (അന്യമനസ്‌ക) ആയി ഞാൻ ഡോർ അടച്ചു. മുഖമൊക്കെ കഴുകി പുറത്തിറങ്ങാൻ വേണ്ടി ലോക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ ആണ്‌ “ലോക്ക് ചെയ്യേണ്ട… ചിലപ്പോൾ തുറക്കാൻ ബുദ്ധിമുട്ടാകും” എന്നു ഭർത്താവ് പ റഞ്ഞിരുന്നത് ഓർമ്മയിൽ എത്തിയത്. “അങ്ങനങ്ങു വിട്ടാലെങ്ങനാ” എന്ന് മനസ്സിൽ കരുതി ലോക്ക് തുറക്കാൻ പല വിധത്തിൽ ശ്രമിച്ചു.…

Read More

കേരളത്തിലെ സാമൂഹ്യജീവിതത്തിന്റ താളം എവിടെയോ തെറ്റിയിരിക്കുന്നു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും ദിവസവും ഇടിത്തീ പോലെ നമ്മിലേക്ക്‌ കൊണ്ടുവരുന്നത് ആത്‍മഹത്യകളുടെയും കൊലപാതകങ്ങളുടെയും വാർത്തകളാണെന്നത് എത്രയോ ദു:ഖകരമാണ്. കേരളത്തിൽ ആത്‍മഹത്യാ നിരക്ക് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനു പല കാരണങ്ങളും കണ്ടെത്തി ചെറുവിരൽ പോലും അനക്കാതെ ഇരുന്ന്, പുതിയ പുതിയ കേസുകൾ വരുന്നത് നിസംഗതയോടെ കണ്ട് കാലം കഴിക്കുന്ന ഒരു ജനത. കൊച്ചു കൊച്ചു തോൽവികളിലും ഒറ്റപ്പെടലുകളിലും മനമിടിഞ്ഞു സ്വയം തീർക്കുന്ന തുരുത്തുകളിൽ ഒതുങ്ങിക്കൂടി, ജീവിതത്തിലും മറ്റുള്ളവരുടെ മുന്നിലും തോറ്റു എന്ന് സ്വയം കരുതി, മരണത്തിൽ അഭയം കണ്ടെത്തുന്നവർ… ജീവന്റെ വില എന്തെന്ന് മനസ്സിലാക്കാതെ, സ്വന്തം മരണത്തിനു പുറമേ കൂടെയുള്ള ഉറ്റവരുടെ മരണവും കൂടി ഉറപ്പാക്കുന്നവർ… തൊട്ടടുത്ത നിമിഷം മരിക്കുകയാണെന്നു മനസ്സിലാകാതെ മരണത്തിന് കീഴടങ്ങുന്ന ജീവിതപങ്കാളിയും കുഞ്ഞുങ്ങളും. “ഞാൻ ഇല്ലെങ്കിൽ അവർ എങ്ങനെ ജീവിക്കും ” എന്ന കരുതൽ… അല്ല… ഇത് കരുതലല്ല.. തികഞ്ഞ സ്വാർത്ഥത. “വാ കീറിയവൻ ഇര നൽകും.”…

Read More

രാവിലെ ഒരു ഓട്ടോയിൽ തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ എത്തി. നേത്രാവതി എക്സ്പ്രസ്സ്‌ വരുന്ന പ്ലാറ്റ്ഫോം നമ്പർ കണ്ടു പിടിച്ചു. ട്രെയിൻ പുറപ്പെടുന്ന സമയം നോക്കി. ഇനി അര മണിക്കൂർ ഉണ്ട്. ചേച്ചിയുമായി പ്ലാറ്റ് ഫോമിലേക്ക് വെച്ചു പിടിച്ചു. നേത്രാവതിയെ കാത്ത് അടുത്തടുത്തുള്ള സീറ്റുകളിൽ ഇരുന്നു പാതി വഴിക്കു നിർത്തി വെച്ച കൊച്ചു വർത്താനം തുടർന്നു. കൊണ്ടു പിടിച്ച വർത്താനത്തിനിടയിലും അനൗൺസ്മെന്റുകളിലേക്ക് ശ്രദ്ധ പതിയുന്നുണ്ടായിരുന്നു. ‘നേത്രാവതി’ എന്ന പേര് അനൗൺസ്മെന്റിൽ പറയാത്തതിനാൽ ഞങ്ങളുടെ ട്രെയിൻ എത്തുന്നതേയുള്ളു എന്നു കരുതി ഞങ്ങൾ വർത്താനം. തുടർന്നു. “യുവർ അറ്റെൻഷൻ പ്ലീസ്‌…. ” തേനൂറും മധുര ശബ്ദത്തിൽ പല പല ട്രെയിനുകളുടെയും ആഗമനവും നിർഗമനവും പ്ലാറ്റ് ഫോമിൽ മുഴങ്ങി കൊണ്ടിരുന്നു. കുറച്ചിരുന്നു മുഷിഞ്ഞപ്പോൾ ചേച്ചി ചോദിച്ചു.. “നമ്മുടെ ട്രെയിൻ എന്താ വരാത്തെ? ഓ.. ഈ കിടക്കുന്ന ട്രെയിൻ പോയാലല്ലേ ഇങ്ങോട്ടു കയറാനൊക്കൂ… അല്ലേ? ശരിയാണല്ലോ.ഞാൻ അനൗൺസ്മെന്റ് എല്ലാം ശ്രദ്‌ധിച്ചിരുന്നു. നേത്രാവതിയുടെ കാര്യം പറഞ്ഞില്ലല്ലോ. ഇനി വണ്ടി ലേറ്റ്…

Read More

വളരെ ആകസ്മികമായി ഒരു മോഷണക്കേസിന്റെ കാര്യത്തിനു ഹൈകോർട്ടിൽ എത്തിയപ്പോഴാണ് വൈദേഹി മാഡത്തിനെ കണ്ടത്. കണ്ടപ്പോഴേ തിരിച്ചറിഞ്ഞു. ഒരു പുഞ്ചിരിയും സമ്മാനിച്ചു. ഒരു കേസിനു ഇപ്പോൾ അപ്പിയർ ചെയ്യണമെന്ന് പറഞ്ഞു തിരക്കിട്ടു പോയി. എന്റെ കേസ് അറ്റൻഡ് ചെയ്യുന്ന ഗവണ്മെന്റ് പ്ലീഡർ രഘുറാം ചോദിച്ചു… “നിങ്ങൾ തമ്മിൽ പരിചയമുണ്ടോ? ” ഞാൻ ഒന്നു മൂളിയതെ ഉള്ളു. ഉണ്ടെന്നു പറഞ്ഞാൽ എങ്ങിനെയെന്നു ചോദിച്ചാലോ? “വെങ്കി സാറിന്റെ ഏറ്റവും മിടുക്കിയായ ജൂനിയർ ആണ്‌ വൈദേഹി. യങ് &ഡൈനമിക്.. ജുഡീഷ്യൽ ഓഫീസർമാരുടെ റാങ്ക് ലിസ്റ്റിൽ ഉണ്ട്. പക്ഷേ വൈദേഹിക്ക് അതിൽ വലിയ താല്പര്യമില്ല. വക്കീൽ പണി ആണ്‌ പോലും ഇഷ്ടം. ” രഘുറാം സാറിന്റെ വാക്കുകളിലെ ബഹുമാനം ഞാൻ ശ്രദ്ധിച്ചു. അവിടത്തെ കാര്യങ്ങൾ പൂർത്തിയാക്കി തിരികെ വരുമ്പോൾ വൈദേഹിയുടെ മുഖം മനസ്സിൽ വന്നു. എൺപതു എൺപത്തിരണ്ടു കാലഘട്ടത്തിൽ തലസ്ഥാനത്തിനടുത്തുള്ള ഒരു ചെറിയ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ആയി ജോലി നോക്കുന്ന സമയം. വലിയ തിരക്കുകളൊന്നുമില്ലാത്ത അലസമായ…

Read More

മധ്യ വേനലവധി കഴിഞ്ഞു സ്കൂൾ തുറക്കാൻ ഒരാഴ്ച ബാക്കി നിൽക്കുന്നു. അമ്മ വീട്ടിൽ ആഘോഷിക്കാൻ പോയിരുന്ന മക്കളെ തിരികെ വിളിച്ചു കൊണ്ടു വരുന്ന ജോലി എന്നും ഈ പാവപ്പെട്ടവനാണ്. രണ്ടു മാസത്തെ ആഹ്ലാദ തിമിർപ്പുകൾക്കും സ്വാതന്ത്ര്യത്തിനും തട ഇടുന്ന എന്റെ ഈ സന്ദർശനം രണ്ടവന്മാർക്കും കടുത്ത ദേഷ്യത്തിനും മനോവ്യഥയ്ക്കും കാരണമാകുമെന്ന് അറിയാമെങ്കിലും വേറെ നിവർത്തിയൊന്നുമില്ലാത്തതിനാൽ ഞായറാഴ്ച ഉച്ചകഴിഞ്ഞു പുറപ്പെട്ടു. എന്നെ കണ്ട ഉടനെ രണ്ടു പേരുടെയും മുഖം ഇഞ്ചി കടിച്ച കുരങ്ങന്മാരുടെ പോലായി. ഒട്ടും ഗൗരവം വിടാതെ തന്നെ ഞാൻ സാധനങ്ങൾ ബാഗിലാക്കി വെച്ചിട്ടുണ്ടോന്ന് ചോദ്യം എറിഞ്ഞു. എന്റെ മുഖത്തു നോക്കാതെ ‘ ഉം ‘ എന്നു മൂത്തയാൾ മൂളി. അമ്മമ്മയും മാമനും എന്നു വേണ്ട സകല അഞ്ചുപിഞ്ചു കുഞ്ഞുങ്ങളും യാത്രയാക്കാനായി മുറ്റത്തെത്തി ദുഃഖ ഭാരത്തോടെ നിൽക്കുകയാണ്. പ്രകൃതി പോലും ദുഖത്തിന്റെ ആവരണം എടുത്തണിഞ്ഞോ? ഒരു കണ്വാശ്രമ ഫീലിംഗ്… ശകുന്തളയെ കണ്വാശ്രമത്തിൽ നിന്നും ദുഷ്യന്തന്റെ രാജ കൊട്ടാരത്തിലേക്ക് താപസികൾ ആനയിച്ചപ്പോൾ കണ്വാശ്രമം…

Read More