Author: Rani Varghese

താരാട്ട് – പാർട്ട്‌ 1 ഒരു നിമിഷം കഴിഞ്ഞ് ഞാൻ.. “ഹോസ്പിറ്റലിൽ അല്ലേ പോകണ്ടത്” എന്നു ചോദിക്കാനും “വേണ്ട, ഇനി അതിന്റെ ആവശ്യം ഇല്ല മോളെ “എന്നു പറഞ്ഞു കൊണ്ട് എന്നെ പതുക്കെ താഴേക്ക് നടത്തി.. എന്റെ ശരീരം എന്റെ നിയന്ത്രണത്തിലല്ല മുന്നോട്ടു പോകുന്നതെന്ന് എനിക്കു മനസ്സിലായി. പ്രിയ എന്നെ എങ്ങോട്ടോ കൊണ്ട് പോകുന്നു. വീട്ടിൽ എത്തിയപ്പോൾ അമ്മയും പപ്പയും ആൽവിൻ ചേട്ടനും വണ്ടിയിൽ കയറിയിരിക്കയാണ്. ഞങ്ങളെ കണ്ടപ്പോൾ അമ്മ വണ്ടിയിൽ നിന്നും ഇറങ്ങി വന്നു “ഞങ്ങൾ പോകട്ടെ. നിങ്ങൾ ഒന്നു ഫ്രഷ് ആയിട്ട് പൊന്നുവുമായി പുറകേ വന്നാൽ മതി.”   “ഇല്ലമ്മേ, ഞങ്ങളും വരുന്നു. ആലീസാന്റി തനിച്ചല്ലേ അവിടെ. കുഞ്ഞുങ്ങളെ നോക്കണ്ടേ. മോളെ എടുത്തോണ്ട് ഞങ്ങളും ഇറങ്ങുകയാണ്..”എന്നിട്ട് പ്രിയ എന്നോടായി പറഞ്ഞു.. ” അഞ്ജു, നീ ഇറങ്ങ്. സാരി മാറ്റി കംഫർട്ടബിൾ ആയ ഡ്രെസ്സ് ഏതേലും ഇട്ടോ മോളെ.”   ഞാൻ തലയാട്ടി. മുകളിലേക്ക് കയറി പോകുമ്പോൾ കാലുകൾ ഉറക്കാത്ത…

Read More

“എടോ അഞ്ജലി…  തന്റെ മൊബൈൽ പല പ്രാവശ്യം റിംഗ് ചെയ്തു. ആരാണ് എന്ന് നോക്കിക്കേ..” ക്ലാസ് കഴിഞ്ഞ് സ്റ്റാഫ്‌റൂമിൽ എത്തിയപ്പോൾ സുമ മിസ്സ്‌ പറഞ്ഞു. ഫോൺ എടുത്തു നോക്കിയപ്പോൾ സോണിച്ചന്റെ അമ്മച്ചിയുടെ പത്തു മിസ്ഡ് കോളുകൾ. ഉള്ളൊന്നു കാളി…. എന്തെ ങ്കിലും അത്യാവശ്യമോ അതോ വല്ല ആപത്തോ… മനസ്സ് അങ്ങനെയാണല്ലോ. ശുഭചിന്തകൾക്കു മുമ്പേ വേണ്ടാത്തവ അല്ലേ കടന്നു വരിക.. മുഖം ഒന്ന് അമർത്തി തുടച്ചിട്ട് ഫോണുമായി സ്റ്റാഫ് റൂമിന് പുറത്തിറങ്ങി. അമ്മച്ചിയുമായി സംസാരിക്കുന്നത് മറ്റാരും കേൾക്കണ്ട. ഒറ്റ റിങ്ങിൽ തന്നെ അമ്മച്ചി ഫോൺ എടുത്തു. “മോളെ…..” ആർദ്രതയുള്ള സ്വരം കാതിൽ കേട്ടു. “മോളെ, മെർലി പ്രസവിച്ചു. സിസേറിയൻ ആയിരുന്നു. പെൺകുഞ്ഞുങ്ങളാണ്. മെർലിയെ പോസ്റ്റ് ഓപ്പറേറ്റീവ് റൂമിലേക്ക് മാറ്റി. കുറച്ചു ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ കുഴപ്പമൊന്നുമില്ല. കർത്താവ് കാത്തു. മോൾ എന്താ ഒന്നും മിണ്ടാത്തെ?” “കേൾക്കുന്നുണ്ട് അമ്മച്ചി.” അമ്മച്ചി പറഞ്ഞോളൂ. “കുഞ്ഞുങ്ങളെ കാണിച്ചു മോളെ. നല്ല തക്കുടു വാവകൾ.…

Read More

ഞങ്ങൾ ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് കോളേജിന്റെ ലേഡീസ്ഹോസ്റ്റലിൽ, വേനൽക്കാലത്ത് വെള്ളം കുറയുന്ന ഒരു പതിവുണ്ടായിരുന്നു. ഒരു വലിയ കിണറ്റിൽ നിന്നാണ് അവിടുത്തെ താമസക്കാർക്ക് വേണ്ട വെള്ളം ടാങ്കിലേക്കു അടിച്ചു കയറ്റുന്നത്. കിണറ്റിൽ വെള്ളം കുറയുന്ന മൂന്നു മാസം വെള്ളം റേഷൻ ആകും. ഫെബ്രുവരി പകുതി ആകുമ്പോൾ തുടങ്ങി വെള്ളം കുറവാണ്. കുറച്ചു വെള്ളം ഉള്ളത് കിച്ചൺ.. ഡൈനിങ് ആവശ്യങ്ങൾക്കെ ഉള്ളു.  വസ്ത്രങ്ങൾ അലക്കാൻ താഴത്തെ പറമ്പിലെ കിണർ ഉപയോഗിക്കാം. കുളിക്കാൻ ഹോസ്റ്റലിന്റെ തൊട്ടടുത്തുള്ള സ്കൂളിലെ കിണറ്റിൽ നിന്നും വെള്ളം കോരി ക്കൊണ്ട് വരണം. അന്ന് ഇന്നത്തെ പോലെ ടാങ്കർ ലോറിയിൽ ഒന്നും വെള്ളം വരില്ല.  വെള്ളം കൊണ്ട് വന്ന് താഴെയുള്ള ഏതെങ്കിലും ബാത്റൂമുകളിൽ കുളിക്കാം. സ്കൂളും ഈ കോമ്പൗണ്ടിൽ തന്നെയാണ്. തന്നെയുമല്ല ഈ മാനേജ്മെന്റിന്റെ കീഴിൽ തന്നെയുള്ള സ്കൂളും ആണ്‌.  സ്കൂളിന്റെ മുറ്റം നല്ല മണൽ ഒക്കെ വിരിച്ചുനിറയേ ചെടികൾ ഒക്കെ നട്ട് മനോഹരമാക്കിയതാണ്. ധാരാളം അലങ്കാരച്ചെടികളും കുഞ്ഞു കുഞ്ഞു മരങ്ങളും…

Read More

വൈകുന്നേരം ജിമ്മിച്ചന്റെകൂടെ വരുന്ന ആളെ കണ്ടതും എനിക്ക് അത്ഭുതവും ആഹ്ലാദവും അടക്കാൻ കഴിഞ്ഞില്ല…. ലീലാന്റി.. വീട്ടുകാരും ബന്ധുക്കളും പാടേ ഉപേക്ഷിച്ച ഞങ്ങൾക്ക് കൃത്യമായ ഇടവേളകളി ൽ വരുന്ന ഏക വിരുന്നുകാരി…. അല്ല… വീട്ടുകാരി.. ജിമ്മിച്ചന്റെ ചാച്ചന്റെ അകന്ന ബന്ധത്തിലുള്ളതാണെങ്കിലും അവരുടെ വീട്ടിലെ നിത്യ സന്ദർശകയും എല്ലാ ചടങ്ങുകളിലും നിർബന്ധമായി പങ്കെടുക്കുകയും ചെയ്യുന്ന ഒരു വ്യക്തി ആയിരുന്നു ലീലാന്റി. കല്യാണത്തിന് മുമ്പ് തന്നെ ജിമ്മിച്ചന്റെ വീട്ടിൽ വെച്ച് ആന്റിയെ പലപ്പോഴും കണ്ടിട്ടുണ്ട്. “ആന്റിയോ..” ഞാൻ ചെന്നു കൈകളിൽ പിടിച്ചു. “മോനെന്ത്യേ മോളെ.. അവനെ കാണാൻ വേണ്ടി അല്ലേ ഞാൻ ഓടി വന്നത്..” എന്നെ ചേർത്തുപിടിച്ചുകൊണ്ട് ആന്റി മൊഴിഞ്ഞു. മോനെ എടുത്തു ലാളിക്കുമ്പോൾ ആന്റി പറഞ്ഞു.. “മറ്റത്തിലെ ഛായയാണെന്നു പ്രത്യേകം പറയണ്ടല്ലോ. ” ഗൂഡ സ്മിതത്തോടെ ആന്റി തുടർന്നു. “മേജർ ഷെയർ അവിടുന്നാണല്ലോ”. ഞാനും ജിമ്മിച്ചനും പരസ്പരം നോക്കിയതല്ലാതെ ഒരക്ഷരം മിണ്ടിയില്ല. വൈകുന്നേരം അത്താഴ സമയത്ത് ആന്റി ചോദിച്ചു. “ആലീസോ ഫിലോയോ വിളിച്ചോ മോളെ.”…

Read More

ചിങ്ങമാസം പിറന്നതോടെ നിരത്തുകളിലും കടകളിലും ഒക്കെ തിരക്കാണ്. മഴ മാറി മാനം തെളിഞ്ഞതോടെ എല്ലാ മുഖങ്ങളും പൂത്തിരി കത്തിച്ച പോലെ… സ്ഥിരമായി കിട്ടാറുള്ള ഫാസ്റ്റ് നോക്കി നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂർ എങ്കിലും ആയി. അതിനി വരില്ലേ? ഫാസ്റ്റ് വരുമെന്നു പ്രതീക്ഷിച്ച് ഒന്നു രണ്ട് ഓർഡിനറി ബസുകളെ അവഗണിച്ചു വിട്ടുകളയുകയും ചെയ്‌തു. ബസ്റ്റാൻഡിന് ചുറ്റും ജനസാഗരമാണ്. ഓണത്തിന് ഇനി അഞ്ചു ദിവസമേയുള്ളു. സാധനങ്ങൾ വാങ്ങിക്കാനും വിൽക്കാനും ഉള്ള തിരക്കുകൾ. നടന്നു പോകുന്ന ആളുകളെ ആവേശത്തോടെ വിളിച്ച് ശ്രദ്ധ ആകർഷിച്ചു കച്ചവട തന്ത്രങ്ങൾ പയറ്റുന്ന വഴിയോര കച്ചവടക്കാർ. സൈക്കിളിൽ സ്പീക്കർ വെച്ചു കെട്ടി ഓണം ബമ്പർ ലോട്ടറി വിൽക്കുന്ന സ്ഥിരം ലോട്ടറി കച്ചവടക്കാർ.. എങ്ങും ഉത്സവ പ്രതീതി. എന്തിനേറെ റോഡരികിലുള്ള സ്ഥിരം കടക്കാർ എല്ലാം റോഡിലേക്കു താൽക്കാലികമായി കെട്ടി ഇറക്കി വിൽപ്പനക്കുള്ള സാധനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ബസ് വരാത്തതിൽ മുഷിഞ്ഞു അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കവേ, ഒരു മുഖം പെട്ടെന്ന് കണ്ണിലുടക്കി. വില…

Read More

സ്വന്തമായി ഒരു പൊടിമില്ലും ഒരു ടാക്സി കാറും കുറച്ചു റബ്ബർ തോട്ടവുമുള്ള തോമാച്ചൻ പിശുക്കനായാണ് നാട്ടിൽ അറിയപ്പെടുന്നത് വെറും പിശുക്കനല്ല… കേഴ്‌വി……. കേട്ട പിശുക്കൻ. അതിരാവിലെ എഴുന്നേറ്റ് റബ്ബർ വെട്ടിയിട്ട് തോമാച്ചൻ കടയിലേക്കു പോരും. പാലെടുക്കുകയും ഉറ ഒഴിക്കുകയും ഷീറ്റ് അടിക്കുകയും ചെയ്യേണ്ട ജോലി മറ്റു കുടുംബാംഗങ്ങൾക്കുള്ളതാണ്. പത്തു പൈസ പോലും വെറുതെ കളയാനില്ല എന്നാണ് തോമാച്ചന്റെ വാദം. പാരമ്പര്യ സ്വത്തായി കിട്ടിയ മില്ലിൽ കാപ്പിക്കുരുവാണ് പ്രധാനമായി പൊടിക്കപ്പെടുന്നത്. ചിലപ്പോൾ അരിയും പൊടിക്കും. തോമാച്ചനു കാപ്പിപ്പൊടിയുടെ വില്പനയും ഉണ്ട്. നാട്ടുകാരുടെ കാപ്പിപ്പൊടിയിൽ നിന്നും അടിച്ചു മാറ്റുന്നതാണ് ഇങ്ങനെ വില്പനക്കു വെക്കുന്നതെന്ന് ചില ദോഷൈക ദൃക്കുകൾ പറഞ്ഞു പരത്തുന്നുണ്ടെങ്കിലും തോമാച്ചനും കാപ്പികൃഷി ഉള്ളതിനാൽ പൂർണ്ണമായും നാട്ടുകാരുടെ മുതലാണെന്നു പറയാനും പറ്റില്ല. അത്യാവശ്യക്കാരായ സ്ത്രീകൾക്ക് സ്വർണപണയത്തിന്മേൽ പൈസ കടം കൊടുക്കുന്ന പതിവു തോമാച്ചനുണ്ട്. ആ കാലത്ത് ബാങ്കിൽ പണയം വെക്കുന്ന ഏർപ്പാടിനൊന്നും നാട്ടിൻപുറത്തുള്ളവർക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. ഒരു പവൻ സ്വർണത്തിനു നൂറു രൂപയുള്ള…

Read More

കറങ്ങുന്ന കറുത്ത ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ ചിന്തകൾ കൊണ്ട് മനസ്സെപ്പോഴോ കാട് കയറുന്നത് അയാളറിയുന്നുണ്ടായിരുന്നു. പുറത്ത് രാവ് കനത്തു. തുറന്നിട്ട ജനലിലൂടെയപ്പോൾ അകത്തേക്കു വന്ന കാറ്റിനോടൊപ്പം അകലെ എവിടെനിന്നോ ഭയം വിതക്കും വിധം അവ്യക്തമായി ശബ്ദങ്ങൾ കേൾക്കുന്ന പോലെ… തോന്നലാണോ ഇനി?? ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെയായിരുന്നു തന്റെ ജീവിതം. പക്ഷെ അതിനെയെല്ലാം തകിടം മറിക്കുന്ന കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്. രാത്രികളിൽ നിദ്രയെ അലോസരപെടുത്തുന്ന ചില സ്വപ്നങ്ങൾ. രക്തം മണക്കുന്ന രാത്രികൾ.മനസ്സിനെ വേട്ടയാടുന്ന അവ്യക്തമായ ചില രൂപങ്ങൾ. ആ രൂപങ്ങൾ തന്നോടെന്തോ സംസാരിക്കാൻ ശ്രമിച്ചില്ലേ? തന്റെ നിദ്രയെ കവർന്നെടുത്തു ചിന്തകൾ ഓരോന്നായി കൂടുകൂട്ടി. വെറുതെ ഒന്നുറങ്ങാൻ ശ്രമിച്ചു…. സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങിയ വേളയിൽ എപ്പോഴോ ഹാളിൽ കിളിനാദം മുഴങ്ങിയത്. അത് കേട്ടതും അയാൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു. തോന്നലാണെന്ന് ഉറപ്പിക്കുമ്പോഴേക്കും തുടരെ തുടരേയുള്ള ആ സ്വരം മനസിലാക്കി തന്നു അത് കാളിങ് ബെല്ലാണെന്ന്. “ഈ നേരം കെട്ട സമയത്ത്…

Read More

ഓഫീസിൽ നിന്നും വന്നിട്ട് ഒന്നു മേല് കഴുകി അടുക്കളയിലേക്ക് കയറിയപ്പോൾ മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ടു.. ചെന്നു നോക്കിയപ്പോൾ ‘ ബീന കാളിങ് ‘എന്നു കണ്ടു. ആ.. ഇവൾ ഒരാഴ്ച അവധിയാണെന്നു ഓഫീസിൽ പറയുന്ന കേട്ടായിരുന്നല്ലോ എന്നാലോചിച്ചു കൊണ്ടു ഫോൺ എടുത്ത് ‘ഹലൊ ‘എന്നു പറഞ്ഞപ്പോൾ ഒരു തേങ്ങൽ ആണ് കേട്ടത്. “ബീനാ, തനിക്ക് എന്തു പറ്റി? ” നാൻസി ഉൽക്കണ്ഠയോടെ ചോദിച്ചു. ‘ഒന്നുമില്ല..’ ബീന കരച്ചിലടക്കി പറഞ്ഞു. “പിന്നെ എന്തിനാ കരഞ്ഞത്? താൻ ഒരാഴ്ച ലീവ് ആണെന്ന് ഓഫീസിൽ പറയുന്ന കേട്ടല്ലോ. അതെന്താ ഇപ്പോൾ ലീവ് എടുക്കുന്നത്? എന്താ അത്യാവശ്യം?” അപ്പുറത്ത് മൗനം തന്നെ. ഞാൻ വിട്ടില്ല. “എന്തെങ്കിലും ഒന്നു പറയെടോ.ഞാൻ രണ്ടു ദിവസമായി ശ്രദ്ധിക്കുന്നു. എന്തോ ഒരു വിഷമം തന്റെ ഉള്ളിൽ ഉണ്ട്. ആരോടെങ്കിലും പറഞ്ഞാൽ രണ്ടു ഗുണം ഉണ്ട്. ഒന്ന് തന്റെ മനസ്സ് ഒന്നു ഫ്രീ ആകും. രണ്ട് എന്തെങ്കിലും ഒരു ഹെല്പ് തനിക്ക് കിട്ടും. ഞാൻ…

Read More

“പുതു ചെറുക്കനെന്നാ ഒരു നാണം? ഇനി ഇതു സ്വന്തം വീടു പോലെ തന്നെയല്ലേ? എടുത്തു കഴിക്കെന്നേ.” നീണ്ടു മെലിഞ്ഞ ഒരു ആന്റി ഓരോരോ പ്ലേറ്റ് എടുത്തു മുന്നിലേക്ക്‌ നീട്ടുന്നു. ചുറ്റിലും ഇരിക്കുന്ന മറ്റു മുഖങ്ങളും കുറച്ചു മാറി കതകിനു പുറകിലും മറ്റും നിൽക്കുന്ന മുഖങ്ങളും സാകൂതം എന്നെ തന്നെ വീക്ഷിക്കുന്ന വേളയിൽ ഏതു പലഹാരം എടുക്കണം എന്നുള്ള ചിന്താകുഴപ്പത്തിൽ ഇരിക്കയാണ് ഞാൻ. എന്റെ ഇടവകപ്പള്ളിയിൽ കെട്ടു കല്യാണം കഴിഞ്ഞു വൈകുന്നേരത്തോടെ വധൂ ഗൃഹത്തിൽ എത്തിയിരിക്കയാണ്. മിന്നു കെട്ടി കൂടെ കൂട്ടിയ കക്ഷിയെ അവിടെങ്ങും കാണുന്നില്ല. മൊത്തത്തിൽ കണ്ണ് കൊണ്ടൊന്നു പരതിയത് കണ്ട ഒരു ആന്റി സ്വയം പരിചയപ്പെടുത്തികൊണ്ട് മൊഴിഞ്ഞു. “ഞാൻ ഷീബയുടെ ഇളയ അമ്മായി. ഷീബ ഡ്രെസ്സ് മാറാനായി പോയിരിക്കയാണ്. ഇപ്പോൾ വരും.” അപ്പോൾ കതകിനു പുറകിൽ നിന്നൊരു കിളി നാദം.. “അവൾ വരുന്നത് വരെ മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഞങ്ങൾ ഇത്രയും പേരില്ലേ.” ഇതു റാഗിംഗോ മറ്റോ ആണോ? അതോ…

Read More

 മുട്ട പൊരിച്ചു. പച്ച മാങ്ങ ചേർത്തു ചമ്മന്തി അരച്ചു. പപ്പടം കാച്ചി…  ഇഞ്ചിയും പച്ചമുളകും ചതച്ചിട്ട് കറിവേപ്പിലയും തൂവി പച്ചമോരു കലക്കി എടുത്തു. പുറത്തൊരു ബൈക്കിന്റെ ശബ്ദം…  അത്രയും നേരം മൊബൈലിൽ തല കുമ്പിട്ടിരുന്ന പ്രിയ മകൻ ഒറ്റച്ചാട്ടത്തിന് പുറത്തിറങ്ങി എന്തോ തന്നത്താൻ പറഞ്ഞു കൊണ്ട് ഒരു കവറുമായി തിരിച്ചെത്തി.  “എന്താടാ പറഞ്ഞത്? എന്റെ മുഖത്തു നോക്കി കേൾക്കാവുന്ന ഒച്ചയിൽ പറഞ്ഞാലേ എനിക്കു കേൾക്കാൻ പറ്റുകയുള്ളു. പ്രായമായ ചെവിയാ. ” “ഒന്ന്‌ പോമ്മേ…  ഞാൻ ഒരു റാപ്പ് പാടിയതാ. ” ശേഷം മൊബൈലിൽ നിന്നും കണ്ണെടുക്കാതെ പൊതി അഴിച്ചു കഴിക്കാൻ തുടങ്ങി..   “ചോറുണ്ണുന്ന സമയത്തു കടയപ്പം തിന്നാലെങ്ങനാടാ? ” എന്റെ നിയന്ത്രണം വിട്ടു തുടങ്ങി..   “കടയപ്പമോ? ഇത് നിങ്ങടെ കാലത്തെ ചീള് പലഹാരം ഒന്നുമല്ല. ഞാൻ സ്വിഗിയിൽ ഓർഡർ ചെയ്തതാ. ” “അമ്മാ…  നിങ്ങൾ ഈ ബൂമേഴ്സിനൊന്നും ഞങ്ങൾ ജെൻസീയെ മനസ്സിലാവൂല്ല. ” “ഞങ്ങൾ ബൂമേഴ്സിന്റെ വയറ്റിൽ നിന്നല്ലേ ഈ ജെൻസീ…

Read More