Author: Rani Varghese

മധ്യ വേനലവധി കഴിഞ്ഞു സ്കൂൾ തുറക്കാൻ ഒരാഴ്ച ബാക്കി നിൽക്കുന്നു. അമ്മ വീട്ടിൽ ആഘോഷിക്കാൻ പോയിരുന്ന മക്കളെ തിരികെ വിളിച്ചു കൊണ്ടു വരുന്ന ജോലി എന്നും ഈ പാവപ്പെട്ടവനാണ്. രണ്ടു മാസത്തെ ആഹ്ലാദ തിമിർപ്പുകൾക്കും സ്വാതന്ത്ര്യത്തിനും തട ഇടുന്ന എന്റെ ഈ സന്ദർശനം രണ്ടവന്മാർക്കും കടുത്ത ദേഷ്യത്തിനും മനോവ്യഥയ്ക്കും കാരണമാകുമെന്ന് അറിയാമെങ്കിലും വേറെ നിവർത്തിയൊന്നുമില്ലാത്തതിനാൽ ഞായറാഴ്ച ഉച്ചകഴിഞ്ഞു പുറപ്പെട്ടു. എന്നെ കണ്ട ഉടനെ രണ്ടു പേരുടെയും മുഖം ഇഞ്ചി കടിച്ച കുരങ്ങന്മാരുടെ പോലായി. ഒട്ടും ഗൗരവം വിടാതെ തന്നെ ഞാൻ സാധനങ്ങൾ ബാഗിലാക്കി വെച്ചിട്ടുണ്ടോന്ന് ചോദ്യം എറിഞ്ഞു. എന്റെ മുഖത്തു നോക്കാതെ ‘ ഉം ‘ എന്നു മൂത്തയാൾ മൂളി. അമ്മമ്മയും മാമനും എന്നു വേണ്ട സകല അഞ്ചുപിഞ്ചു കുഞ്ഞുങ്ങളും യാത്രയാക്കാനായി മുറ്റത്തെത്തി ദുഃഖ ഭാരത്തോടെ നിൽക്കുകയാണ്. പ്രകൃതി പോലും ദുഖത്തിന്റെ ആവരണം എടുത്തണിഞ്ഞോ? ഒരു കണ്വാശ്രമ ഫീലിംഗ്… ശകുന്തളയെ കണ്വാശ്രമത്തിൽ നിന്നും ദുഷ്യന്തന്റെ രാജ കൊട്ടാരത്തിലേക്ക് താപസികൾ ആനയിച്ചപ്പോൾ കണ്വാശ്രമം…

Read More

സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിലേക്കു യാത്ര തുടങ്ങിയിരിക്കുന്നു. സന്ധ്യയ്ക്കു മുമ്പ് എത്തിച്ചേരണമെന്ന് വിചാരിച്ചു നേരത്തെ പുറപ്പെട്ടതാണ്. പക്ഷേ ബസ് കിട്ടാൻ നന്നേ വൈകി.. ബസ്സ്റ്റാൻഡിനു മുമ്പിലുള്ള ഓട്ടോറിക്‌ഷ സ്റ്റാൻഡിൽ നിന്നും ഓട്ടോയിൽ കയറി ‘ക്ലമെന്റ് അച്ചന്റെ’ പള്ളിയുടെ പേര് പറഞ്ഞു കൊടുത്തു. പത്തു മിനിട്ടു കൊണ്ടു പള്ളിയുടെ മുമ്പിൽ എത്തി. മണി അടിച്ചു കാത്തു നിന്നു. ആരോ വന്നു വാതിൽ തുറന്നു. അച്ചൻ ഇറങ്ങി വന്നിട്ട് പറഞ്ഞു. “നീ കുറച്ചു താമസിച്ചല്ലോടാ.. അകത്തേക്കു വായോ . ദേ കുര്യാപ്പി ചേട്ടൻ കാപ്പിയോ ചായയോ എന്താ വേണ്ടതെന്നു വെച്ചാൽ തരും. ഞാൻ ഒന്നു പുറത്തേയ്ക്ക് ഇറങ്ങുവാ.. പ്രായമായ ഒരു അപ്പച്ചന് പെട്ടെന്നൊരു വയ്യായ്ക.” “ഞാൻ താമസിച്ചാൽ എന്നെ നോക്കി ഇരിക്കേണ്ട. വല്ലതും കഴിച്ചേച്ചു കിടന്നോണം.” സ്ഥലകാലബോധമില്ലാതെ ഇരുന്ന എന്നെ കുര്യാപ്പി ചേട്ടൻ രണ്ടാം നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയി. കിടക്കാനുള്ള മുറിയും മറ്റും കാണിച്ചു തന്നു. ‘മോനെ പുറത്തേക്കുള്ള ജനലുകൾ തുറന്നിടേണ്ട’ എന്നും പറഞ്ഞു കുരിയാപ്പി…

Read More

അവസ്ഥാന്തരങ്ങൾ പാർട്ട്‌ 1 ഉച്ചയ്ക്ക് ഭക്ഷണവുമായി സ്മിത വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്. രണ്ടു പാത്രത്തിലായി ചോറും കറികളും എടുത്ത് വെച്ചിട്ട് അവൾ വിളിച്ചു. അവളോടൊപ്പം ഇരുന്ന് കഴിച്ചു. നിശ്ശബ്ദനായി ഇരുന്ന് ഭക്ഷണം കഴിക്കുന്ന അമ്മാവനെ ശ്രദ്ധിച്ചിട്ട് അമ്മാവൻ വല്ലാതെ മാറിപ്പോയല്ലോ എന്ന് സ്മിത മനസ്സിൽ ഓർത്തു. പണ്ടും ഡിസ്സിപ്ലിന്റെ കാര്യത്തിൽ കടുത്ത നിർബന്ധക്കാരനായിരുന്നു. ഭക്ഷണ മേശയിൽ സംസാരമോ മറ്റു ശബ്ദങ്ങളോ പാടില്ലെന്ന് ശഠിച്ചിരുന്നു. പക്ഷേ എപ്പോഴും വളരെ ഊർജ്വസ്വലനായേ കണ്ടിട്ടുള്ളു. നല്ല ഭംഗിയായി മാത്രം വസ്ത്രം ധരിച്ച്, ചിരിച്ച മുഖത്തോടെ നടക്കുന്ന ഒരാൾ. ശക്തമായ വ്യക്തിത്വം എന്ന് ആർക്കും ഒറ്റനോട്ടത്തിൽ തന്നെ തോന്നുന്ന വിധം പെരുമാറ്റം. ഒരു മാതിരി ഉള്ള പ്രശ്നങ്ങൾ ഒന്നും ഒരിക്കലും അമ്മാവനെ ബാധിച്ചു കണ്ടിട്ടില്ല. ആ കോൺഫിഡൻസ് ഒക്കെ കുറഞ്ഞ പോലെ തോന്നുന്നു. ഒറ്റപ്പെടൽ വല്ലാതെ തളർത്തിയിരിക്കുന്നു. അപ്പൂപ്പനുമായിട്ട് അമ്മാവന് വളരെ അധികം അടുപ്പം ഉണ്ടായിരുന്നു. സാധാരണ എല്ലാവരും ഒരു അത്യാവശ്യ ഘട്ടത്തിൽ ‘അമ്മേ…

Read More

അവസ്ഥാന്തരങ്ങൾ പാർട്ട്‌ 1 രാവിലെ പ്രഭാത സവാരിയ്ക്ക് പോയി വന്ന്, മുണ്ടും ഷർട്ടും മാറ്റിയിട്ട് ചാരുകസേരയിൽ പോയി കിടന്നു. പുറത്തു നിന്നും നല്ല സുന്ദരമായ കാറ്റ് വീശുന്നുണ്ട്.    നടത്തത്തിന്റെ ആയാസവും കുളിർ കാറ്റും. സുഖകരമായ ഒരു ആലസ്യത്തിൽ കണ്ണുകൾ പതിയെ അടഞ്ഞുപോകുന്നു. എത്ര നേരം കിടന്നുവെന്നറിയില്ല. എന്തോ സ്വപ്നം കണ്ടെന്നു തോന്നുന്നു. ഞെട്ടി ഉണർന്നു. ഓർക്കാൻ ശ്രമിച്ചിട്ട് കിട്ടുന്നില്ല. ഇപ്പോൾ പകൽ ഒന്നു ചെറുതായ് മയങ്ങിയാലും സ്വപ്‌നങ്ങൾ കണ്ടുകൊണ്ടേ ഇരിക്കും.    ഇത് അച്ഛന്റെ കസേരയാണ്. തറവാട്ടിലെ തിണ്ണയിൽ ഈ കസേരയിൽ ആയിരുന്നു അച്ഛൻ മിക്കപ്പോഴും കിടന്നിരുന്നത്. ഇതിൽ കിടക്കുമ്പോൾ അച്ഛന്റെ ഗന്ധവും സാമീപ്യവും അനുഭവിക്കാൻ പറ്റുന്നു. അച്ഛൻ മരിച്ചപ്പോൾ പെങ്ങളോട് ചോദിച്ചിട്ട് എടുത്തു കൊണ്ട് പോന്നതാണ്. തറവാട് പെങ്ങൾക്കാണ്. “തറവാട് നീ എടുത്തോടാ” എന്ന് അച്ഛൻ പറഞ്ഞപ്പോൾ ” വേണ്ട അവൾക്ക് കൊടുത്തേക്ക്, ഞാൻ വേറെ പണിഞ്ഞോളാം” എന്ന് പറഞ്ഞ് തറവാട്ടിന്റെ അടുത്ത് തന്നെ വീട് വെച്ചു. ഒരു…

Read More

അവസ്ഥാന്തരങ്ങൾ പാർട്ട്‌ 1 നിർത്താതെ ഉള്ള ഫോൺ ബെൽ അടി കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. സന്ദീപ്‌ വിളിക്കുന്നു. ഫോൺ എടുത്തപ്പോഴേ സന്ദീപ്‌ പറഞ്ഞു,  “ഉമാ, മോളെ എടുത്തോണ്ട് വേഗം ഇറങ്ങണം. ഞാൻ പത്തു മിനിറ്റിൽ അവിടെ എത്തും. തന്റെ അമ്മക്ക് നല്ല സുഖമില്ല എന്ന് മഹേഷേട്ടൻ വിളിച്ചു പറഞ്ഞു.” തിരിച്ചൊന്നും ചോദിക്കാൻ പറ്റിയില്ല. അമ്മയ്ക്ക് എന്താണോ പറ്റിയത്? പെട്ടെന്ന് മുഖം കഴുകി അത്യാവശ്യ സാധനങ്ങൾ ബാഗിൽ കുത്തി നിറച്ച് കുഞ്ഞിനെ എടുത്ത് ഫ്ലാറ്റ് പൂട്ടിയപ്പോഴേക്കും സന്ദീപ്‌ വന്നു. മോളെ കയ്യിൽ എടുത്ത് നടന്ന സന്ദീപിന്റെ ഒപ്പം ഇറങ്ങി.  ടാക്സിയിൽ കയറിയിട്ട് സന്ദീപിന്റെ മുഖത്തേക്ക് നോക്കി.  അരുതാത്തത് എന്തോ സംഭവിക്കുന്നോ എന്ന് മനസ്സ് ആശങ്കപ്പെട്ടുകൊണ്ടിരുന്നു.  കുഞ്ഞിനെ എന്റെ മടിയിൽ കിടത്തിയിട്ട് സന്ദീപ് പറഞ്ഞു. ” താൻ ഒന്ന് മയങ്ങിക്കോ. ലോങ്ങ്‌ ജേർണി അല്ലേ. നേരം വെളുത്താൽ പിന്നെ ഉറങ്ങാൻ പറ്റില്ല.” “എന്താ അമ്മയ്ക്ക്? “ഞാൻ ചോദിച്ചു.  “മഹേഷേട്ടൻ അങ്ങനെ ഒന്നും പറഞ്ഞില്ല.…

Read More

അവസ്ഥാന്തരങ്ങൾ പാർട്ട്‌ 1 അമ്മ എന്നെ പ്രെഗ്നന്റ് ആയിരുന്ന സമയത്ത് കുഞ്ഞമ്മയ്ക്ക് ഒരു ഗൾഫുകാരന്റെ ആലോചന വന്നു. ഡിഗ്രി കഴിഞ്ഞ് ഇനി പഠിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചു നിൽക്കുന്ന കുഞ്ഞമ്മയെ അങ്ങനെ ഗൾഫുകാരന് കൊടുക്കാൻ തീരുമാനിച്ചു. വീടും ഇരുപതു സെന്റ് സ്ഥലവും കുഞ്ഞമ്മയ്ക്ക് കൊടുക്കാം എന്നും തീരുമാനം ആയി. അതറിഞ്ഞ അച്ഛൻ പകുതി സ്വത്തിന് പദ്മിനിക്ക് അവകാശം ഉണ്ടെന്ന് പറഞ്ഞ് വഴക്കു തുടങ്ങി.  അമ്മ ധർമസങ്കടത്തിലായി. അപ്പോൾ അച്ഛച്ഛൻ ആണ് അമ്മയെ രക്ഷിക്കാൻ എത്തിയത്.    ” ഹരി നീ ഒന്നടങ്ങ്. ഞാൻ പദ്മിനിയുടെ അമ്മയ്ക്ക് വാക്ക് കൊടുത്തതാണ്. ഇനിയും നിനക്ക് അവിടുത്തെ ഷെയർ വേണമെങ്കിൽ ഇവിടെ ഞാൻ അതുംകൂടി ചേർത്ത് തരാം…”. പിന്നെ അച്ഛൻ ഒന്നും മിണ്ടിയില്ല.    അമ്മ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചുകൊണ്ടു നടന്നു ഫ്ലാറ്റിലെത്തി. മോളെ എൽപ്പിച്ചിട്ട് പോകാൻ നിൽക്കുകയാണ്, അവളെ നോക്കുന്ന ചേച്ചി. മുറിക്കുള്ളിൽ കയറിയപ്പോൾ തന്നെ മൊബൈൽ അടിച്ചു. നോക്കിയപ്പോൾ സ്മിത ചേച്ചി.   “ആ…

Read More

അവസ്ഥാന്തരങ്ങൾ പാർട്ട്‌ 1 പിന്നീട് പ്രെഗ്നന്റ് ആയി പ്രസവത്തിന് നാട്ടിൽ വന്നപ്പോൾ വീണ്ടും ചെറിയ ചെറിയ വഴക്കുകൾ.. കുഞ്ഞിന്റെ നൂല് കെട്ടിന് സന്ദീപിന്റെ വീട്ടിൽ നിന്നും വളരെ കുറച്ച് ആളുകളെ പങ്കെടുത്തുള്ളൂ. നാട്ടിൽ വരുമ്പോൾ എന്നെ സന്ദീപിന്റെ വീട്ടിലേക്ക് അച്ഛൻ വിടാറില്ലല്ലോ എന്നാണ് അവർ അതിന് കാരണം ആയിട്ട് പറഞ്ഞത്. അതിൽ പിടിച്ച് വീണ്ടും വഴക്കായി. അച്ഛച്ഛൻ ഇടപെട്ട് അത് ഒരുവിധം പരിഹരിച്ചു. അധികം ലീവ് ഇല്ലാത്തത് കൊണ്ട് നാട്ടിൽ നിന്നും കുഞ്ഞിനെ നോക്കാൻ ഒരു ചേച്ചിയുമായി വീണ്ടും ബാംഗ്ലൂർക്ക്. എന്നും അച്ഛൻ എന്നെ വിളിച്ച് പണം ഞാൻ മാനേജ് ചെയ്യണം എന്നും പണത്തിന്റെ കാര്യത്തിൽ കണ്ട്രോൾ കിട്ടിയാൽ പിന്നെ എല്ലാം എന്റെ കൈപ്പിടിയിൽ ആയിരിക്കും എന്നും പറഞ്ഞ് കൊണ്ടേ ഇരുന്നു.. വീണ്ടും നാട്ടിലെത്തിയപ്പോൾ അച്ഛൻ സന്ദീപിനോട് ഓരോ കാര്യങ്ങൾ പറഞ്ഞു തുടങ്ങി.. “ഇപ്പോൾ ഒരു മോൾ ആയി. കുഞ്ഞിന്റെ ഭാവിയിലേക്കായി ഇപ്പോഴേ എന്തെങ്കിലും ഒക്കെ കരുതണം.…

Read More

അവസ്ഥാന്തരങ്ങൾ പാർട്ട്‌ 1  കോഫി മഗിൽ ഒഴിച്ചുവെച്ച കാപ്പിയുമായി അനുപമ ബാൽക്കണിയിൽ വന്നു നിന്നു. സാവധാനം കുടിച്ചു കൊണ്ട് റോഡിലേക്ക് നോക്കി. നഗരത്തിലെ തിരക്ക് കൂടി കൂടി വരുന്നു. നാട്ടിൽ പോകുന്നത് കൊണ്ട് ഇന്ന് ലീവ് എടുത്തു.. വൈകുന്നേരമാണ് ഫ്ലൈറ്റ്. അതിനുള്ളിൽ എല്ലാം ഒന്ന് അടുക്കി പെറുക്കി വെയ്ക്കണം. സന്ദീപിന് രാവിലെ മീറ്റിംഗ് ഉണ്ട്. ഉച്ചക്ക് വരാം എന്നും പറഞ്ഞാണ് പോയിരിക്കുന്നത്.    ഒരു വർഷത്തിലേറെയായിരിക്കുന്നു നാട്ടിലേക്കു പോയിട്ട്.    കഴിഞ്ഞ ആഴ്ച സ്മിത ചേച്ചി വിളിച്ചിരുന്നു. നാട്ടിലോട്ട് വരാൻ നിർബന്ധിച്ചു. അവരും നാളെ എത്തും. മഹേഷേട്ടന് നാട്ടിലേക്ക് ട്രാ ൻസ്ഫർ ആയി. നാട്ടിലോട്ട് പോകാൻ മനസ്സ് വെമ്പുന്നുണ്ടെങ്കിലും അച്ഛനെഅഭിമുഖീകരിക്കുന്നത് ഓർക്കുമ്പോൾ ഒരു പരവേശം….. മനസ്സ് പെട്ടെന്ന് അശാന്തമാകുന്നു.      അമ്മേ….. മോളുണർന്നു വന്ന് പുറകിലൂടെ കെട്ടിപ്പിടിച്ചു. അവളുടെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു.  “പെട്ടെന്ന് ബ്രഷ് ചെയ്തിട്ട് വാ കുട്ടാ. ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് ഹോംവർക്ക് വ ല്ലതും ഉണ്ടോന്ന് നോക്ക്.…

Read More

“എടാ… യൂണിയൻകാർ ആർട്സ് ക്ലബ്ബിന്റെ ചെലവിന് കാശൊന്നും തരുന്ന മട്ടില്ല. പിന്നെങ്ങനെ കാര്യങ്ങൾ നടത്തും? ” വെറുതെ ക്യാമ്പസ്സിൽ കറങ്ങി നടക്കുമ്പോൾ വിനു ഞങ്ങളോട് പരിഭവം പറഞ്ഞു.. “അവരുടെ പാനലിലെ ആർട്സ് ക്ലബ്‌ സെക്രട്ടറി റോയിയെ നീ തോൽപ്പിച്ചതിന്റെ ദേഷ്യമാണോടാ? അവരുടെ പാനലിൽ റോയി മാത്രമേ പരാജയം അറിഞ്ഞൊള്ളൂ എന്നു കൂടി കൂട്ടി ചേർത്തു വായിക്കണം..” സണ്ണിച്ചൻ പറഞ്ഞു. “ഇവന്റെ ഗ്ലാമർ കണ്ടു മൊത്തം പെൺപിള്ളേരും കണ്ണുമടച്ചു വോട്ടു ചെയ്തതു കൊണ്ടല്ലേ ഇവൻ ജയിച്ചത്‌.” പൗലോച്ചൻ ചോദിച്ചു. വിനു അവനെ നോക്കി കണ്ണുരുട്ടി. പൗലോച്ചൻ തുടർന്നു. “എന്നാലേ ഒരു കാര്യം കൂടി….ഇനി അഞ്ചു പൈസ പോലും ഇവിടുത്തെ പണസഞ്ചിയിയിലും ഇല്ല. മുൻപോട്ടു പോകുന്നതെങ്ങനെ?” വൈകുന്നേരങ്ങളിൽ ‘ലൈറ്റ് ലഞ്ച്ഹോ മി’ലെ ചായ യും പലഹാരവും ആഴ്ച്ചയിലൊരിക്കലുള്ള ബിയർ അടിയും പൊളിയുമല്ലോ. “വിനു എന്തു ചെയ്യുമെടാ?” സണ്ണിച്ചൻ വിനുവിനെ തോണ്ടി. കുറച്ചു നേരത്തെ ഗഹനമായ ചിന്തയ്ക്ക് ശേഷം വിനു ഒരു മാർഗം അവതരിപ്പിച്ചു. “എടാ ഫിലിം സൊസൈറ്റിക്കാരോടു ചോദിച്ചു ഒരു…

Read More

തന്റെ കടിഞ്ഞൂൽ കുഞ്ഞിനു ജന്മം നൽകാൻ ഒരുങ്ങുന്ന പെങ്ങളുടെ ഗർഭകാല ആഗ്രഹങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ അക്കമിട്ടു നിരന്നിരുന്നത്.. അച്ചപ്പവും അവലോസുണ്ടയുമായിരുന്നു. അതും സ്വന്തം അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയത്. (ഇന്നത്തെ പോലെ അന്നൊന്നും ബേക്കറികളിൽ ഈ പലഹാരങ്ങൾ സുലഭമായിരുന്നില്ല താനും.) ആഴ്ചയിലൊരിക്കലുള്ള ഫോൺ വിളിയിൽ അളിയൻ വെറുതെ ഒന്നു സൂചിപ്പിച്ചിരുന്നു. അതിൻപ്രകാരം അമ്മയും അനിയത്തിയും ചേർന്ന് അച്ചപ്പവും അവലോസുണ്ടയും തയ്യാറാക്കി. അച്ചപ്പം പൊടിഞ്ഞു പോകാതിരിക്കാനായി ഒരു തലയിണ പോലെ തയ്ച്ചുണ്ടാക്കി അതിൽ പായ്ക്ക് ചെയ്തു വെച്ചു. അവലോസുണ്ടയും നന്നായി പായ്ക്ക് ചെയ്തു സീൽ ഒക്കെ ചെയ്തു. പിറ്റേ ദിവസം പെങ്ങളുടെ വീട്ടിലേക്കു യാത്രയായി. കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിൽ ചെന്നപ്പോൾ വലിയ തിരക്ക്. അന്വേഷിച്ചപ്പോൾ രണ്ടു ബസ്സുകൾ എന്തോ കാരണത്താൽ സർവീസ് നടത്തിയിട്ടില്ല എന്നറിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു തിരുവനന്തപുരം ഫാസ്റ്റ് വന്നു. എങ്ങനെയോ തിക്കി തിരക്കി അതിൽ കയറിപ്പറ്റി. നേരെ ചൊവ്വേ ഒന്നു ശ്വാസം പോലും വിടാൻ…

Read More