ചിങ്ങമാസം പിറന്നതോടെ നിരത്തുകളിലും കടകളിലും ഒക്കെ തിരക്കാണ്. മഴ മാറി മാനം തെളിഞ്ഞതോടെ എല്ലാ മുഖങ്ങളും പൂത്തിരി കത്തിച്ച പോലെ… സ്ഥിരമായി കിട്ടാറുള്ള ഫാസ്റ്റ് നോക്കി നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂർ എങ്കിലും ആയി. അതിനി വരില്ലേ? ഫാസ്റ്റ് വരുമെന്നു പ്രതീക്ഷിച്ച് ഒന്നു രണ്ട് ഓർഡിനറി ബസുകളെ അവഗണിച്ചു വിട്ടുകളയുകയും ചെയ്‌തു. ബസ്റ്റാൻഡിന് ചുറ്റും ജനസാഗരമാണ്. ഓണത്തിന് ഇനി അഞ്ചു ദിവസമേയുള്ളു. സാധനങ്ങൾ വാങ്ങിക്കാനും വിൽക്കാനും ഉള്ള തിരക്കുകൾ. നടന്നു പോകുന്ന ആളുകളെ ആവേശത്തോടെ വിളിച്ച് ശ്രദ്ധ ആകർഷിച്ചു കച്ചവട തന്ത്രങ്ങൾ പയറ്റുന്ന വഴിയോര കച്ചവടക്കാർ. സൈക്കിളിൽ സ്പീക്കർ വെച്ചു കെട്ടി ഓണം ബമ്പർ ലോട്ടറി വിൽക്കുന്ന സ്ഥിരം ലോട്ടറി കച്ചവടക്കാർ.. എങ്ങും ഉത്സവ പ്രതീതി. എന്തിനേറെ റോഡരികിലുള്ള സ്ഥിരം കടക്കാർ എല്ലാം റോഡിലേക്കു താൽക്കാലികമായി കെട്ടി ഇറക്കി വിൽപ്പനക്കുള്ള സാധനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ബസ് വരാത്തതിൽ മുഷിഞ്ഞു അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കവേ, ഒരു മുഖം പെട്ടെന്ന് കണ്ണിലുടക്കി. വില…
Author: Rani Varghese
സ്വന്തമായി ഒരു പൊടിമില്ലും ഒരു ടാക്സി കാറും കുറച്ചു റബ്ബർ തോട്ടവുമുള്ള തോമാച്ചൻ പിശുക്കനായാണ് നാട്ടിൽ അറിയപ്പെടുന്നത് വെറും പിശുക്കനല്ല… കേഴ്‌വി……. കേട്ട പിശുക്കൻ. അതിരാവിലെ എഴുന്നേറ്റ് റബ്ബർ വെട്ടിയിട്ട് തോമാച്ചൻ കടയിലേക്കു പോരും. പാലെടുക്കുകയും ഉറ ഒഴിക്കുകയും ഷീറ്റ് അടിക്കുകയും ചെയ്യേണ്ട ജോലി മറ്റു കുടുംബാംഗങ്ങൾക്കുള്ളതാണ്. പത്തു പൈസ പോലും വെറുതെ കളയാനില്ല എന്നാണ് തോമാച്ചന്റെ വാദം. പാരമ്പര്യ സ്വത്തായി കിട്ടിയ മില്ലിൽ കാപ്പിക്കുരുവാണ് പ്രധാനമായി പൊടിക്കപ്പെടുന്നത്. ചിലപ്പോൾ അരിയും പൊടിക്കും. തോമാച്ചനു കാപ്പിപ്പൊടിയുടെ വില്പനയും ഉണ്ട്. നാട്ടുകാരുടെ കാപ്പിപ്പൊടിയിൽ നിന്നും അടിച്ചു മാറ്റുന്നതാണ് ഇങ്ങനെ വില്പനക്കു വെക്കുന്നതെന്ന് ചില ദോഷൈക ദൃക്കുകൾ പറഞ്ഞു പരത്തുന്നുണ്ടെങ്കിലും തോമാച്ചനും കാപ്പികൃഷി ഉള്ളതിനാൽ പൂർണ്ണമായും നാട്ടുകാരുടെ മുതലാണെന്നു പറയാനും പറ്റില്ല. അത്യാവശ്യക്കാരായ സ്ത്രീകൾക്ക് സ്വർണപണയത്തിന്മേൽ പൈസ കടം കൊടുക്കുന്ന പതിവു തോമാച്ചനുണ്ട്. ആ കാലത്ത് ബാങ്കിൽ പണയം വെക്കുന്ന ഏർപ്പാടിനൊന്നും നാട്ടിൻപുറത്തുള്ളവർക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. ഒരു പവൻ സ്വർണത്തിനു നൂറു രൂപയുള്ള…
കറങ്ങുന്ന കറുത്ത ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ ചിന്തകൾ കൊണ്ട് മനസ്സെപ്പോഴോ കാട് കയറുന്നത് അയാളറിയുന്നുണ്ടായിരുന്നു. പുറത്ത് രാവ് കനത്തു. തുറന്നിട്ട ജനലിലൂടെയപ്പോൾ അകത്തേക്കു വന്ന കാറ്റിനോടൊപ്പം അകലെ എവിടെനിന്നോ ഭയം വിതക്കും വിധം അവ്യക്തമായി ശബ്ദങ്ങൾ കേൾക്കുന്ന പോലെ… തോന്നലാണോ ഇനി?? ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെയായിരുന്നു തന്റെ ജീവിതം. പക്ഷെ അതിനെയെല്ലാം തകിടം മറിക്കുന്ന കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്. രാത്രികളിൽ നിദ്രയെ അലോസരപെടുത്തുന്ന ചില സ്വപ്നങ്ങൾ. രക്തം മണക്കുന്ന രാത്രികൾ.മനസ്സിനെ വേട്ടയാടുന്ന അവ്യക്തമായ ചില രൂപങ്ങൾ. ആ രൂപങ്ങൾ തന്നോടെന്തോ സംസാരിക്കാൻ ശ്രമിച്ചില്ലേ? തന്റെ നിദ്രയെ കവർന്നെടുത്തു ചിന്തകൾ ഓരോന്നായി കൂടുകൂട്ടി. വെറുതെ ഒന്നുറങ്ങാൻ ശ്രമിച്ചു…. സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങിയ വേളയിൽ എപ്പോഴോ ഹാളിൽ കിളിനാദം മുഴങ്ങിയത്. അത് കേട്ടതും അയാൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു. തോന്നലാണെന്ന് ഉറപ്പിക്കുമ്പോഴേക്കും തുടരെ തുടരേയുള്ള ആ സ്വരം മനസിലാക്കി തന്നു അത് കാളിങ് ബെല്ലാണെന്ന്. “ഈ നേരം കെട്ട സമയത്ത്…
ഓഫീസിൽ നിന്നും വന്നിട്ട് ഒന്നു മേല് കഴുകി അടുക്കളയിലേക്ക് കയറിയപ്പോൾ മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ടു.. ചെന്നു നോക്കിയപ്പോൾ ‘ ബീന കാളിങ് ‘എന്നു കണ്ടു. ആ.. ഇവൾ ഒരാഴ്ച അവധിയാണെന്നു ഓഫീസിൽ പറയുന്ന കേട്ടായിരുന്നല്ലോ എന്നാലോചിച്ചു കൊണ്ടു ഫോൺ എടുത്ത് ‘ഹലൊ ‘എന്നു പറഞ്ഞപ്പോൾ ഒരു തേങ്ങൽ ആണ് കേട്ടത്. “ബീനാ, തനിക്ക് എന്തു പറ്റി? ” നാൻസി ഉൽക്കണ്ഠയോടെ ചോദിച്ചു. ‘ഒന്നുമില്ല..’ ബീന കരച്ചിലടക്കി പറഞ്ഞു. “പിന്നെ എന്തിനാ കരഞ്ഞത്? താൻ ഒരാഴ്ച ലീവ് ആണെന്ന് ഓഫീസിൽ പറയുന്ന കേട്ടല്ലോ. അതെന്താ ഇപ്പോൾ ലീവ് എടുക്കുന്നത്? എന്താ അത്യാവശ്യം?” അപ്പുറത്ത് മൗനം തന്നെ. ഞാൻ വിട്ടില്ല. “എന്തെങ്കിലും ഒന്നു പറയെടോ.ഞാൻ രണ്ടു ദിവസമായി ശ്രദ്ധിക്കുന്നു. എന്തോ ഒരു വിഷമം തന്റെ ഉള്ളിൽ ഉണ്ട്. ആരോടെങ്കിലും പറഞ്ഞാൽ രണ്ടു ഗുണം ഉണ്ട്. ഒന്ന് തന്റെ മനസ്സ് ഒന്നു ഫ്രീ ആകും. രണ്ട് എന്തെങ്കിലും ഒരു ഹെല്പ് തനിക്ക് കിട്ടും. ഞാൻ…
“പുതു ചെറുക്കനെന്നാ ഒരു നാണം? ഇനി ഇതു സ്വന്തം വീടു പോലെ തന്നെയല്ലേ? എടുത്തു കഴിക്കെന്നേ.” നീണ്ടു മെലിഞ്ഞ ഒരു ആന്റി ഓരോരോ പ്ലേറ്റ് എടുത്തു മുന്നിലേക്ക് നീട്ടുന്നു. ചുറ്റിലും ഇരിക്കുന്ന മറ്റു മുഖങ്ങളും കുറച്ചു മാറി കതകിനു പുറകിലും മറ്റും നിൽക്കുന്ന മുഖങ്ങളും സാകൂതം എന്നെ തന്നെ വീക്ഷിക്കുന്ന വേളയിൽ ഏതു പലഹാരം എടുക്കണം എന്നുള്ള ചിന്താകുഴപ്പത്തിൽ ഇരിക്കയാണ് ഞാൻ. എന്റെ ഇടവകപ്പള്ളിയിൽ കെട്ടു കല്യാണം കഴിഞ്ഞു വൈകുന്നേരത്തോടെ വധൂ ഗൃഹത്തിൽ എത്തിയിരിക്കയാണ്. മിന്നു കെട്ടി കൂടെ കൂട്ടിയ കക്ഷിയെ അവിടെങ്ങും കാണുന്നില്ല. മൊത്തത്തിൽ കണ്ണ് കൊണ്ടൊന്നു പരതിയത് കണ്ട ഒരു ആന്റി സ്വയം പരിചയപ്പെടുത്തികൊണ്ട് മൊഴിഞ്ഞു. “ഞാൻ ഷീബയുടെ ഇളയ അമ്മായി. ഷീബ ഡ്രെസ്സ് മാറാനായി പോയിരിക്കയാണ്. ഇപ്പോൾ വരും.” അപ്പോൾ കതകിനു പുറകിൽ നിന്നൊരു കിളി നാദം.. “അവൾ വരുന്നത് വരെ മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഞങ്ങൾ ഇത്രയും പേരില്ലേ.” ഇതു റാഗിംഗോ മറ്റോ ആണോ? അതോ…
മുട്ട പൊരിച്ചു. പച്ച മാങ്ങ ചേർത്തു ചമ്മന്തി അരച്ചു. പപ്പടം കാച്ചി… ഇഞ്ചിയും പച്ചമുളകും ചതച്ചിട്ട് കറിവേപ്പിലയും തൂവി പച്ചമോരു കലക്കി എടുത്തു. പുറത്തൊരു ബൈക്കിന്റെ ശബ്ദം… അത്രയും നേരം മൊബൈലിൽ തല കുമ്പിട്ടിരുന്ന പ്രിയ മകൻ ഒറ്റച്ചാട്ടത്തിന് പുറത്തിറങ്ങി എന്തോ തന്നത്താൻ പറഞ്ഞു കൊണ്ട് ഒരു കവറുമായി തിരിച്ചെത്തി. “എന്താടാ പറഞ്ഞത്? എന്റെ മുഖത്തു നോക്കി കേൾക്കാവുന്ന ഒച്ചയിൽ പറഞ്ഞാലേ എനിക്കു കേൾക്കാൻ പറ്റുകയുള്ളു. പ്രായമായ ചെവിയാ. ” “ഒന്ന് പോമ്മേ… ഞാൻ ഒരു റാപ്പ് പാടിയതാ. ” ശേഷം മൊബൈലിൽ നിന്നും കണ്ണെടുക്കാതെ പൊതി അഴിച്ചു കഴിക്കാൻ തുടങ്ങി.. “ചോറുണ്ണുന്ന സമയത്തു കടയപ്പം തിന്നാലെങ്ങനാടാ? ” എന്റെ നിയന്ത്രണം വിട്ടു തുടങ്ങി.. “കടയപ്പമോ? ഇത് നിങ്ങടെ കാലത്തെ ചീള് പലഹാരം ഒന്നുമല്ല. ഞാൻ സ്വിഗിയിൽ ഓർഡർ ചെയ്തതാ. ” “അമ്മാ… നിങ്ങൾ ഈ ബൂമേഴ്സിനൊന്നും ഞങ്ങൾ ജെൻസീയെ മനസ്സിലാവൂല്ല. ” “ഞങ്ങൾ ബൂമേഴ്സിന്റെ വയറ്റിൽ നിന്നല്ലേ ഈ ജെൻസീ…
മധുര നൊമ്പരം : പാർട്ട് 1 പിറ്റേന്ന് ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ജഗൻ പറഞ്ഞു.. “താനും മോളും ഇല്ലാതെ തനിച്ച് അവിടെ ബുദ്ധിമുട്ടാടോ.. ” ഞാൻ മൃദുവായി ചിരിച്ചു. “പഴയ ബാച്ചിലർ ലൈഫ് ആസ്വദിക്കാൻ കിട്ടിയ സുവർണാ വസരം പാഴക്കരുത് ജഗൻ. എപ്പോഴും കിട്ടുമെന്ന് കരുതരുത്. ” “താനില്ലാതെ ഇത്രയും നാൾ എങ്ങനെ ജീവിച്ചു എന്നാ ഞാൻ പലപ്പോഴും ചിന്തിക്കുന്നെ.. ” “ഉം… എനിക്കു നന്നേ ബോധിച്ചു. ” “അല്ലടോ റിയലി. ഐ വിൽ മിസ്സ് യു.. ” “എനിക്ക് ഒട്ടും പറ്റിയില്ലെങ്കിൽ ഞാൻ ഇങ്ങു പോരും കേട്ടോ. ” ഒന്നു നിർത്തിയിട്ട് തുടർന്നു.. ” താൻ ഫുൾ ആയിട്ട് ഒന്നു റിലാക്സ് ചെയ്യണം. കഴിയുന്നത്ര ബന്ധുക്കളെയും ഫ്രണ്ട്സിനെയും ഒക്കെ മീറ്റ് ചെയ്യണം. പഴയ പാവം എലീന അല്ല എന്നു എല്ലാവർക്കും ബോധ്യപ്പെടണം. ഒരാളുടെയും മുമ്പിൽ പതറുകയോ തല കുനിക്കുകയോ ചെയ്യരുത്. ഈ നറു പുഞ്ചിരി ഇനി ഒരിക്കലും ചുണ്ടുകളിൽ നിന്നും…
മധുര നൊമ്പരം : പാർട്ട് 1 അന്നു പറഞ്ഞില്ലെങ്കിലും നിന്റെ ഫോട്ടോ പ്രശ്നം വന്നപ്പോൾ ഷേർലി എന്നോടും സിസ്റ്റർ ആഷിഷിനോടും ഇക്കാര്യം സൂചിപ്പിച്ചു. ഗീതു ചേച്ചി എപ്പോഴും ക്യാമറ കൊണ്ടു നടക്കുമെന്ന് അവൾക്കറിയാമല്ലോ. “സിസ്റ്റർ ആഷിഷും പ്രിൻസിപ്പലും ഗീതുചേച്ചിയെ ചോദ്യം ചെയ്തപ്പോൾ നിന്റെ ഫോട്ടോ എടുത്തത് അവളുടെ നിക്കോൺ ക്യാമറയിലാണ് എന്ന് സമ്മതിച്ചു. “നീ സിസ്റ്റർ ആഷിഷിനോട് ഷേർലി പറഞ്ഞ കാര്യങ്ങൾ പറഞ്ഞോ? ” ഞാൻ ചോദിച്ചു. ‘ഞാൻ ഒന്നു സൂചിപ്പിച്ചു. സിസ്റ്റർ ഒന്നറിഞ്ഞിരിക്കട്ടെ എന്നു കരുതി.” “കുറെ പേർ ഒരുമിച്ച് താമസിക്കുന്ന കമ്മ്യൂണിറ്റികളിൽ ഇങ്ങനെ ചിലകാര്യങ്ങൾ ഉണ്ടാകാം എന്നാണ് സിസ്റ്റർ പറഞ്ഞത്.” “ഡോർമെറ്ററികളിൽ അവർ ഇടക്കിടക്ക് ചെക്ക് ചെയ്യുന്നുണ്ട്. മുതിർന്ന കുട്ടികൾ താമസിക്കുന്ന റൂമുകളിൽ അവർ എന്തു ചെയ്യുമെന്നാണ് സിസ്റ്റർ ചോദിക്കുന്നത്. ” “നടപടി എടുക്കണമെങ്കിൽ ബന്ധപ്പെട്ട ആളുകൾ പരാതിയുമായി വരണം. അതിനാർക്കും ധൈര്യമില്ലല്ലോ.. ഏതായാലും ‘പ്രിൻസി’യോട് ഒന്നു സൂചിപ്പിച്ചേക്കാം എന്നു പറഞ്ഞിട്ടുണ്ട്.. പിന്നെ.. നിന്റെ ഫോട്ടോ നീ അറിയാതെ…
മധുര നൊമ്പരം : പാർട്ട് 1 “ഫൈനൽ ഇയർ എന്നു വെച്ചാൽ ഇത്രേം വലിയ സംഭവമാണെന്ന് അറിഞ്ഞില്ലെടി. ഞങ്ങളെ ഇന്ന് തന്നെ പ്രാക്ടിക്കലിന് കയറ്റി. ” റൂബി മുഷിച്ചിലോടെ പറഞ്ഞു തുടങ്ങി. “എടി സുവോളജി ഡിപ്പാർട്മെന്റ് ആണ് നമ്മുടെ കോളേജിലെ ബെസ്റ്റ് ഡിപ്പാർട്മെന്റ് എന്നല്ലേ നിങ്ങളുടെ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് പറയുന്നത്. യൂണിവേഴ്സിറ്റി റാങ്കുകൾ അവർ പ്രതീക്ഷിക്കുന്നുണ്ടാവും. ” സ്വാതി റൂമിലേക്ക് കയറിക്കൊണ്ട് പറഞ്ഞു. “ഹോം സയൻസിന്റെ അത്രേം ഒന്നുമില്ലെങ്കിലും ഞങ്ങളുടെ ഡിപ്പാർട്മെന്റിന്റെ പെർഫോമൻസും അത്ര മോശമൊന്നുമല്ലെടി മോളേ. ” “അതേയ്, .. നിങ്ങൾ പഠിപ്പിസ്റ്റുകൾ രണ്ടും കൂടി ഞങ്ങളെ മൂന്നുപേരെ ബോറടിപ്പിക്കല്ലേ.. പ്ലീസ്.. ” ഇത് പറഞ്ഞിട്ട് ഞാൻ കുളിക്കാൻ പോകാൻ ഒരുങ്ങി. “നിൽക്കെടി എലീ.. ഒരു കാര്യം പറയട്ടെ. “റൂബി പറഞ്ഞു തുടങ്ങി. “ഗീതു ചേച്ചി നമ്മൾക്ക് അവധി ആയിരുന്ന സമയത്ത് വന്ന് പെട്ടിയും കിടക്കയും എടുത്തോണ്ടുപോയി. യൂണിവേഴ്സിറ്റി എ ക്സാമിന് വീട്ടിൽ നിന്നാണല്ലോ വന്നിരുന്നത്. ” പിന്നെ…. അവൾ പുഞ്ചിരിയോടെ…
മധുര നൊമ്പരം : പാർട്ട് 1 സെക്കൻഡ് ഇയറിൽ ഓണാവധി കഴിഞ്ഞു കോളേജിലെത്തി. ക്ലാസ്സ് തുടങ്ങി പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് സോമിനി മാഡം, ഡിപ്പാർട്മെന്റ് സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. അനുവാദം വാങ്ങി സ്റ്റാഫ്റൂമിലേക്ക് കയറി മാഡത്തിന്റെ മുമ്പിൽ പോയി നിന്നു. സകല സീനിയർ ടീച്ചറന്മാരും ഹാജരായിട്ടുണ്ട്. മിക്ക മുഖങ്ങളിലും പരിഹാസം. ആരും ഒന്നും മിണ്ടുന്നില്ല. സോമിനി മാഡത്തിന്റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു. എന്നത്തേയും പോലെ അവർ പറഞ്ഞു തുടങ്ങി. “ഈ കോളേജിന് ഒരു പാരമ്പര്യമുണ്ട്. വളരെ അച്ചടക്കത്തോടെ പോവുന്ന ഒരു സ്ഥാപനമാണ്. ധാരാളം മഹദ് വ്യക്തികൾ ഉന്നതമായ രീതിയിൽ പഠനം പൂർത്തിയാക്കി പടി ഇറങ്ങിപ്പോയ ഒരു വിദ്യാലയം ആണിത്….” നിർത്തുന്ന ഭാവമില്ല. ഒന്നര വർഷമായി എന്നും കേട്ടുകൊണ്ടിരിക്കുന്ന പല്ലവികൾ.. “ഇതൊക്ക ഇപ്പൊ എന്നോട് മാത്രമായി പറയുന്നത് എന്തിനാണോ ആവോ?” മനസ്സിൽ ഓർത്തു. “ഡൂ യു ഹിയർ മീ? താൻ കേൾക്കുന്നുണ്ടോ? മാഡം ചോദിച്ചു. “ഉണ്ട്. മാഡം.…
