ടെസ്സ… ഒരു സംഭാഷണത്തിനു തുടക്കം കുറിക്കാനായി ടോം ഭാര്യയെ ആർദ്രമായി വിളിച്ചു. ജോലി കഴിഞ്ഞു വീട്ടിൽ എത്തി ഫ്രഷ് ആയി വന്നു കോഫി കുടിച്ചുകൊണ്ടിരുന്ന അവൾ ചോദ്യഭാവത്തിൽ തിരിഞ്ഞു നോക്കി. “പപ്പ വിളിച്ചിരുന്നു. നിന്റെ ഡാഡി ഒന്നു വീണു. വലതു കൈക്ക് ചെറിയ ഫ്രാക്ചർ ഉണ്ട്. ഇപ്പോൾ വിശ്രമത്തിലാണ്. ” ടോം ടെസ്സയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഒരു ഭാവഭേദവുമില്ല. “നീ എന്താ ഒന്നും മിണ്ടാത്തെ? നിനക്കൊന്നും ചോദിക്കാനില്ലേ?” “എനിക്കൊന്നും ചോദിക്കാനുമില്ല. എനിക്കൊന്നും കേൾക്കുകയും വേണ്ട. ” “ടെസ്സ….. ഡോണ്ട് ബി സില്ലി. നിനക്കു ജന്മം നൽകിയ നിന്റെ ഡാഡിയോട് നിനക്കു ഒരു കടമയും കടപ്പാടും ഇല്ലേ? നീ അദ്ദേഹത്തിന്റെ ഏക മകളാണ്. ” ടോമിന്റെ നേരെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ഒരു നിമിഷം കഴിഞ്ഞ് ടെസ്സ പറഞ്ഞു.. “ടോം… എന്റെ അമ്മയുടെ മരണത്തിനു കാരണക്കാരനായ ആളെക്കുറിച്ച് എനിക്കൊന്നും കേൾക്കേണ്ട. ഐ ഹേറ്റ് ഹിം ലൈക് എനിതിങ്. ” “നിന്റെ അമ്മയുടെ മരണത്തിനു…
Author: Rani Varghese
89-90 കാലഘട്ടത്തിലാണ്… ഡിഗ്രിയുടെ കിട്ടാതെ പോയ ഒരു പേപ്പർ ‘സപ്പ്ളി’ എഴുതാൻ തീരുമാനിച്ചു. തീരുമാനിച്ചെന്നു വെച്ചാൽ… ഡിഗ്രി കിട്ടിയേ തീരൂ എന്നൊരവസ്ഥയിൽ എത്തിപ്പെട്ടപ്പോൾ, പഴയ പോലെ ഉഴപ്പി നടന്നാൽ ഭാവി കോഞ്ഞാട്ട ആകുമെന്നു തോന്നിയപ്പോൾ എന്തും വരട്ടെ.. ഒന്നൂടെ ഗോദയിൽ ഇറങ്ങാമെന്നു വിചാരിക്കയായിരുന്നു. എന്റെ നാട്ടുകാരനായ ഒരു സാറിന്റെ നിർദേശ പ്രകാരം ശാസ്താംകോട്ട ഡി ബി കോളേജ് എക്സാം സെന്റർ ആയി മനസ്സ് കൊണ്ടു തെരഞ്ഞെടുത്തു. അദ്ദേഹം ആ കോളേജിലെ ഇക്കണോമിക്ക്സിന്റെ പ്രൊഫസർ ആയിരുന്നു. “നീ ഇങ്ങു വന്നാൽ മതിയെടാ, ഞാൻ എഴുതിപ്പിച്ചു വിട്ടോളാം. താമസിക്കാനുള്ള സ്ഥലവും ഞാൻ ഏർപ്പാട് ചെയ്യാം “എന്നുള്ള അദ്ദേഹത്തിന്റെ ഉറപ്പിൽ പരീക്ഷയുടെ തലേന്ന് കോളേജിൽ എത്തി. സാറിനെ കണ്ടപ്പോൾ ഞങ്ങളുടെ തന്നെ നാട്ടുകാരനായ ജയകുമാറിനെ കൂട്ടി അവിടെ ടൗണിനടുത്തുള്ള ഒരു വീട്ടിലേക്ക് പറഞ്ഞയച്ചു. ജയൻ ഡി ബി കോളേജിൽ തന്നെ പഠിപ്പിക്കുന്ന അവന്റെ ബന്ധുവിന്റെ വീട്ടിൽ താമസിച്ചു ഡിഗ്രിക്കു പഠിക്കയാണ്. ഞങ്ങൾ ടൗണിലെത്തിയപ്പോൾ ഭയങ്കര തിരക്ക്.…
“ചേട്ടാ.. ചായ ആയോ?” ചായയിടുന്ന സോസ്പാൻ സ്റ്റവിൽ നിന്ന് ഇറക്കി തിരിഞ്ഞു നോക്കുമ്പോൾ പ്രിയ ഭാര്യ പുറകിൽ. ഇന്നെന്താണാവോ ഇത്ര പ്രണയാതുരമായ ഭാവം. മനസ്സിൽ ഒരു കുളിരു കോരിയെങ്കിലും അടുത്ത നിമിഷം ബുദ്ധി മുന്നറിയിപ്പ് തന്നു. സൂക്ഷിക്കണം. എന്തോ ഒരു ആപത്തു വരാനിരിക്കുന്നു. “ആയല്ലോ.. ഭവതി അങ്ങോട്ടിരിക്കണം. ചായ ഇതാ എത്തി. ” രണ്ടു കപ്പുകളിൽ ചായ പകർന്നെടുത്തുകൊണ്ട് അടുക്കളയിൽ ഇട്ടിരുന്ന ടേബിളിലേക്ക് വെച്ചു. ഒരു കപ്പ് കയ്യിൽ എടുത്തു ചായ കുടിച്ചു തുടങ്ങിയ ശ്രീമതി പെട്ടെന്ന് എന്തോ ഓർത്തപോലെ അത് താഴെ വെച്ചിട്ട് സിങ്കിനടുത്തേക്ക് പാഞ്ഞു. “അയ്യോ… അരിയിടാൻ താമസിച്ചു. ” പിന്നെ ഒരു ബഹളം ആയിരുന്നു. കുക്കറിൽ വെള്ളം എടുക്കുന്നു. സ്റ്റവ് കത്തിക്കുന്നു. അരി ഇടുന്നു. ഇടയ്ക്കിടയ്ക്ക് ചായയും കുടിക്കുന്നു. എന്നും നടക്കുന്ന കലാപരിപാടി ആയത് കൊണ്ട് ചെവിയും കണ്ണും കൊട്ടിയടച്ചു കൊണ്ട് ചായ ആസ്വദിച്ചു കുടിച്ചു. ഒന്നുമില്ലെങ്കിലും ചായ എന്റെ അധ്വാനഫലം അല്ലേ. പതുക്കെ രംഗം കാലിയാക്കുന്നതാണ്…
തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. ഇന്നാണ് ട്രാൻസ്ഫർ കിട്ടിയ പുതിയ സ്ഥലത്ത് ജോയിൻ ചെയ്യേണ്ടത്. ആറു മണിയോടെ വീട്ടിൽ നിന്നിറങ്ങി. എട്ടു മണിയായപ്പോൾ പുതിയ ഓഫീസിൽ എത്തി. രണ്ട് ദിവസം മുമ്പ് തന്നെ ഓഫീസിൽ പോയി, മാനേജറിനെയും മറ്റു സ്റ്റാഫിനെയും പരിചയപ്പെട്ടിരുന്നതിനാൽ, പുതിയ ഓഫീസിന്റെ അപരിചിതത്വം ഒഴിവാക്കാൻ പറ്റി. ഓഫീസ് തുറന്നിട്ടില്ല എന്ന് കണ്ട് അടുത്തെങ്ങാനും കടകൾ വല്ലതും ഉണ്ടോന്നു നോക്കാനായി റോഡിലേക്കിറങ്ങി. ഒരു നൂറു മീറ്റർ അകലെയായി ഒരു ഹോട്ടൽ കണ്ടു. കുറച്ചു സമയം അവിടെ ഇരിക്കാം എന്ന് കരുതി, അവിടേക്ക് നടന്നു. ഒരു ചായയും പറഞ്ഞിട്ട് ഓഫീസിലേക്ക് നോക്കി ഇരുന്നു. ആരെങ്കിലും വന്നാൽ കാണണമല്ലോ. ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ മധ്യ വയസ്കയായ ഒരു സ്ത്രീ കയ്യിൽ ഒരു ബാഗും മറ്റെന്തെക്കൊയോ സാധനങ്ങളുമായി ബ്രാഞ്ച് തുറന്ന് അകത്തേക്ക് പോകുന്നു. അവരായിരിക്കും പി ടി എസ്. (പാർട്ട് ടൈം സ്വീപ്പർ ). എന്തായാലും ഇപ്പോഴേ പോകണ്ട. …
ഈശ്വരാ… ഒരൊറ്റ ബസും നിർത്തുന്നില്ല. ഇന്ന് പ്രാക്റ്റിക്കലും ഉണ്ട്. താമസിച്ചു ചെന്നാൽ മിസ്സിന്റെ മുമ്പിൽ കേണപേക്ഷിച്ചാലേ ലാബിൽ കയറാൻ സമ്മതിക്കൂ.. മീനാക്ഷി വേവലാതിയോടെ… നിൽപ്പുറക്കാതെ ബസ്സ്റ്റോപ്പിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇനി എന്തു ചെയ്യും? സ്റ്റാർട്ടിങ് പോയിന്റിൽ നിന്നുള്ള രണ്ടാമത്തെ സ്റ്റോപ്പ് ആണ് മീനാക്ഷിയുടേത്. പറഞ്ഞിട്ടു കാര്യമില്ല. സ്കൂൾ.. കോളേജ് വിദ്യാർത്ഥികളുടെയും ഓഫീസിൽ പോകുന്നവരുടെയും തിരക്ക് അത്രയധികമാണ്. ഇനി നോക്കി നിന്നിട്ട് കാര്യമില്ലെന്നു തോന്നുന്നു. മീനാക്ഷി വേഗം ആദ്യത്തെ സ്റ്റോപ്പ് ല ക്ഷ്യമാക്കി തിരിഞ്ഞു നടന്നു. ഓടിക്കിതച്ചു ചെന്നപ്പോൾ ഒരു ബസ് സ്റ്റാർട്ട് ചെയ്തു നിൽക്കുന്നതു കണ്ടു.. വേഗം ബസിനുള്ളിൽ ചാടിക്കയറി. സീറ്റിങ്ങ് കഴിഞ്ഞ് കുറച്ചാളുകൾ നിൽക്കുന്നുണ്ട്. വേഗം തന്നെ സൗകര്യപ്രദമായുള്ള ഒരു മൂലയിലേക്കൊതുങ്ങി. കണ്ടക്ടർ അടുത്തുവന്നു ടിക്കറ്റ് ചോദിച്ചു. വിദ്യാർഥികൾക്കുള്ള കൺസഷൻ കാർഡ് കൊടുത്തു. അതിൽ നോക്കിയിട്ട് മീനാക്ഷിയുടെ മുഖത്തേക്കു നോക്കി മറാത്തിയിൽ എന്തോ പറഞ്ഞു. മനസ്സിലാകാതെ നിന്ന മീനാക്ഷി ചുറ്റും നോക്കിയപ്പോൾ എല്ലാ…
കുട്ടികളുടെ പരീക്ഷ പേപ്പറിനു മാർക്കിട്ടു കൊണ്ടിരിക്കുമ്പോഴാണ് പുറത്തൊരു ബഹളം കേട്ടത്. ഉച്ചത്തിലുള്ള ശകാരവും നേർത്ത കരച്ചിലും… ജനലുകൾ എല്ലാം അടച്ചു ബോൾട്ടിട്ടിരിക്കുകയാണ്. ഡിസംബറിലെ കടുത്ത ശൈത്യത്തിൽ ഉത്തരേന്ത്യ വിറങ്ങലിച്ചു നിൽക്കുന്നു. ശിശിര കാലത്ത് സൂര്യൻ വളരെ നേരത്തെ തന്നെ മടക്കയാത്ര തുടങ്ങും.അതിനാൽ സന്ധ്യയായപ്പോഴേ ഇരുട്ട് കനത്തു തുടങ്ങിയിരുന്നു. ഒരു കരിയില പോലും അനങ്ങാതെ പ്രകൃതി നിശ്ശബ്ദമായിരിക്കുന്നതിനാൽ ബഹളത്തിന്റെ ഉറവിടം പെട്ടെന്നു തന്നെ പിടി കിട്ടി. ഞങ്ങൾ താമസിക്കുന്ന ഗവണ്മെന്റ് ഹൗസിങ് കോളനിയുടെ തൊട്ടടുത്തുള്ള വീട്ടിൽ നിന്നാണ്. റജായ്ക്കുള്ളിൽ(ക്വിൾടിനുള്ളിൽ)കയറിപ്പറ്റി സുഖകരമായ ഒരു ആലസ്യത്തിൽ കിടക്കുന്ന ആളെ തൊട്ടു വിളിച്ചു. “മാഷേ…ഒന്നെണീറ്റെ… ദേ.. ആ കിഷൻ തുടങ്ങിയെന്നു തോന്നുന്നു. ഒന്നു പോയി അവനെ രണ്ടു വഴക്കു പറഞ്ഞിട്ടു വാ.” “പിന്നെ…. കള്ള് കുടിച്ചു ലെവൽ ഇല്ലാത്തവനോട് ഇപ്പോൾ വല്ലതും പറഞ്ഞാൽ എറിക്കുമോ?” മാഷ് ഒന്നൂടെ ചുരുണ്ടു കൂടി. “അല്ലന്നേ.. നിങ്ങളെ കിഷന് പേടി കാണും. പെണ്ണുങ്ങളെ പേടിയില്ലെങ്കിലും.” “ആര് പറഞ്ഞു.. നമ്മൾ രണ്ടു പേരും…
നിറമുള്ള സ്വപ്നങ്ങളിലേക്ക് ഊളിയിട്ട് നീന്തിക്കൊണ്ടിരുന്ന സമയത്താണ് ആരോ കാലേൽ, അല്ല… കയ്യിൽ പിടിച്ചു ശക്തമായി കുലുക്കിയത്. ഹോ…. കളഞ്ഞു. മനസ്സില്ലാ മനസ്സോടെ ഒരു കണ്ണ് പതുക്കെ തുറന്നു നോക്കിയപ്പോൾ അമ്മ… “എത്ര നേരമായെടാ കിടന്നു വിളിക്കുന്നു? ഇങ്ങനെ ഉണ്ടോ ഒരു ഉറക്കം… ” ‘അയ്യോ എന്റെ സ്വപ്നം. അത് തീർന്നോ? ഞാനെവിടെയാ?’ സ്വപ്നം പാതി മുറിഞ്ഞ ദേഷ്യത്തിൽ ഞാൻ ചോദിച്ചു ” എന്നാമ്മേ?” “എടാ പാല് തീർന്നു പോയി. മാങ്കാവിൽ ചെന്ന് കുറച്ച് പാല് വാങ്ങിച്ചിട്ട് വാ. കൊച്ച് കരച്ചിൽ നിർത്തുന്നില്ല. ” “അയ്യോ ഈ പാതിരാത്രിയിലോ. നേരം വെളുക്കട്ടെ എന്നിട്ട് പോകാം. ” പുതപ്പിനുള്ളിലോട്ട് നൂണ്ട് കയറി ഞാൻ മൊഴിഞ്ഞു. “നേരം വെളുക്കാറായി ചെറുക്കാ. എഴുന്നേറ്റു വാടാ. കൊച്ച് കരയുന്നത് നീ കേൾക്കുന്നില്ലേ? അമ്മ യുദ്ധത്തിന് തയ്യാറായി ദേ വീണ്ടും… സ്വതവേ ഇരുട്ടിനെ ഭയമുള്ള ഞാൻ പോകാതിരിക്കാൻ വേണ്ടി ഉപായങ്ങൾ മനസ്സിൽ ആരാഞ്ഞു കൊണ്ടിരിന്നപ്പോൾ ചീവീടിനെ പോലെ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയുമായി…
