ബാങ്കിനകത്തേക്ക് കാലെടുത്തു വെക്കാൻ തുടങ്ങിയപ്പോഴായിരുന്നു വിജയൻ സാർ പുറകിൽ നിന്ന് വിളിച്ചത്. “ഇന്നെന്താടോ നേരത്തെ? ഒരിക്കലുമില്ലാത്ത പോലെ?” “എന്നും പത്തു മണിയുടെ സൈറൻ മുഴങ്ങുന്ന ആ കറക്റ്റ് ടൈമിൽ മാത്രം തന്റെ കാലുകൾ കൃത്യമായി ബാങ്കിനകത്തു വരുന്നതെങ്ങനെ എന്ന് ഒന്നു പറഞ്ഞു താ കൂട്ടുകാരാ.” വിജയൻ സാർ പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു. “ഇന്ന് ഒന്നാം തീയതി അല്ലേ സാറെ. ഞാൻ ഗവണ്മെന്റ് സെക്ഷനിലാണ്. ശമ്പളബില്ലുകൾ തുരുതുരാന്ന് ഇപ്പോൾ വന്നുതുടങ്ങൂല്ലേ. ” “ഓ അതാ നേരത്തെ എത്തിയത്.. ഉം. ശരിയെടോ.പിന്നെ കാണാം.” ഗവണ്മെന്റ് സെക്ഷൻ മുകളിലാണ്.അവിടേക്കു പോകാനായി തിരിഞ്ഞു. ട്രഷറിയിൽ നിന്നും വരുന്ന ബിൽ മാറി ശമ്പളം കൊണ്ട് പോകാൻ ജീപ്പുമായിട്ട് എസ് പി ഓഫീസിൽ നിന്നും വന്ന ഒരു എസ് ഐ യും മൂന്നാലു കോൺസ്റ്റബിളുമാരും ചീഫ് മാനേജരുടെ കാബിനിൽ ഇരിക്കുന്നത് കണ്ടു. ജില്ലയിലെ മിക്ക ഓഫീസുകളുടെയും ശമ്പളബില്ലുകൾ മാറുന്നത് ജില്ലാ ആസ്ഥാനത്തായതു കൊണ്ടു മാസത്തിലെ ആദ്യ അഞ്ചു…
Author: Rani Varghese
ഒരു കപ്പ് കോഫിയുമായി ഡെയ്സി വിശാലമായ വരാന്തയിൽ വന്നിരുന്നു. സ്‌പേഷ്യസ് ആയ ഈ സിറ്റ് ഔട്ട് ബേബിച്ചന്റെ ആശയമായിരുന്നു. “പ്രായമായി നമ്മൾ തനിച്ചാവുന്ന സമയത്തു കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു കൊച്ചുവർത്താനം പറയാനും കാറ്റുകൊള്ളാനും വിശാലമായ ഒരിടം തന്നെ വേണമെടോ.” നെടുതായി ഒന്നു നിശ്വസിച്ചുകൊണ്ട് ഡെയ്സി പരിസരമൊന്നാകെ ഒന്നോടിച്ചു നോക്കി. നീണ്ട മുപ്പതു വർഷത്തെ പ്രവാസജീവിതം കഴിഞ്ഞു നാട്ടിൽ വന്നിരിക്കയാണ്. ബേബിച്ചൻ എല്ലാ സ്വപ്നങ്ങളും കൊരുത്തെടുത്ത ഈ വീട്ടിൽ… അവസാനം തനിയെ എത്തിയിരിക്കുന്നു. ഒരിക്കൽ ഡാഡിയുടെ സ്വപ്‌നങ്ങളും ജീവിതവും അഭിമാനവും എരിഞ്ഞടങ്ങിയ ഇവിടെ താമസിക്കേണ്ട എന്നു മോനും മോളും നിർബന്ധിച്ചു പറഞ്ഞെങ്കിലും ബേബിച്ചന്റെ ആത്മാവിന് ഇവിടം വിട്ടു പോവാനാവില്ലെന്ന ചിന്ത ശക്തമായപ്പോൾ മനസ്സും പാദങ്ങളും ഇങ്ങോട്ടു എത്തിപ്പെടുകയായിരുന്നു. ഇങ്ങോട്ടു പുറപ്പെടുന്നതിനു മുമ്പു ജോസുകുട്ടിയെ വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട് പെയിന്റിങ്ങും ഫർണിഷിങ്ങും കൊച്ചു കൊച്ചു മെയിന്റനൻസ് വർക്കുകളും എല്ലാം അവൻ ഭംഗിയായി ചെയ്തു തീർത്തിരുന്നു. ബേബിച്ചന്റെ തറവാട്ടിലുള്ളവരെ ആരെയും ഇങ്ങോട്ടു കണ്ടില്ല. അല്ലെങ്കിലും ഈ വീട്…
വീതി കുറഞ്ഞ മരപ്പലകകൾ കുറുകെ പാകിയ അടുക്കള ജനാലയുടെ അപ്പുറത്ത് നിന്നും എത്തി നോക്കുന്ന അമ്മൂമ്മയെ കണ്ടു ഭയന്ന് ” അമ്മേ “എന്നു വിളിച്ചു കൊണ്ട് അകത്തെ മുറിലേക്ക് ഓടി. അമ്മ വന്നു നോക്കിയിട്ടു ശാസിച്ചു. “ഈ പെണ്ണിന്റെ ഒരു കാര്യം… കല്യാണിയമ്മയെ ഇതിന് മുമ്പു കണ്ടിട്ടില്ലാത്ത പോലെ… കിടന്നു വിളിച്ചു കൂവുന്നോ..” “അമ്മേ.. അവർക്ക് ഈ സന്ധ്യക്കേ വരാവൊള്ളോ? മനുഷ്യനെ പേടിപ്പിക്കാൻ… ” “മിണ്ടാതിരിക്കെടി.. അവരു കേൾക്കും. “ടീച്ചറെ… കപ്പ വേവിച്ചല്ലേ? കപ്പയും മീൻകറിയും… നല്ല രുചിയായിരിക്കും.” ജനാലക്കപ്പുറത്തു നിന്നു അമ്മൂമ്മ ചോദിച്ചു. പുറത്തേക്കുപോകുന്ന പുകച്ചുരുളുകളുടെ ഇടയിൽ നിൽക്കുന്ന അവരുടെ മുഖം എന്നും എന്നെ പേടിപ്പിക്കാറുണ്ട്. “കല്യാണി അമ്മേ… ചോറായിട്ടുണ്ട്.. ചോറും മീൻകറിയും തരട്ടെ.. ” “കപ്പ കുറച്ചേ കിട്ടിയുള്ളൂ. സാറിന് കുഴച്ചുവേവിച്ച കപ്പ വലിയ ഇഷ്ടമാണ്. അതാ..” അമ്മ പ്ലേറ്റുമായി തിരിഞ്ഞു. “ടീച്ചറെ.. നാളെ ചന്തയല്ലേ? സാറിന് നാളെ ചന്തയിൽ നിന്നു വാങ്ങിച്ചു കപ്പ ഉണ്ടാക്കി കൊടുക്കാം. എനിക്കിപ്പോൾ…
നിനച്ചിരിക്കാത്ത നേരത്ത്, പണ്ട് കോളേജിൽ കൂടെ പഠിച്ചിരുന്ന കൂട്ടുകാരി മെസ്സഞ്ചറിൽ ഒരു കുറിപ്പ് ഇട്ടു. “എന്നെ ഓർമ്മയുണ്ടോടോ, ഞാൻ സിൽവിയാണ്. നമ്മുടെ ഹോസ്റ്റൽ ജീവിതത്തിന്റെ ഓർമ്മകൾ എന്തെങ്കിലും ഇപ്പോൾ മനസ്സിൽ ബാക്കിയുണ്ടോ?” ചുണ്ടിൽ ഒരു പുഞ്ചിരി പൊട്ടി വിരിഞ്ഞു. ഓർമ്മയുണ്ടോന്ന്…… കടന്നു പോയ കാലത്തിന്റെ തിരക്കുകളിലും വിസ്‌മൃതികളിലും പോലും ഒളി മങ്ങാതെ കിടക്കുന്ന മധുരമായ ഓർമ്മകൾ. മുപ്പതു പേർ ഒരുമിച്ചു പാർത്തിരുന്ന ഡോർമെറ്ററി. വലിയ ഒരു ഹാൾ. എന്റെ തൊട്ടടുത്ത് കിടന്നിരുന്ന ആളാണ് ഈ കക്ഷി. ഭിത്തിയുടെ അരികിലാണ് എന്റെ കട്ടിൽ.രാവിലെ ആറു മണിക്ക് വി. കുർബാന യുണ്ട്. ഞങ്ങളുടെ ഡോർമെറ്ററിയുടെ തൊട്ടടുത്താണ് ചാപ്പൽ. സിൽവി….മോശമല്ലാത്ത ഭക്തി ഉള്ള ആൾ. രാവിലെ അഞ്ചു മണിക്ക് ഉണരും. ഉണർന്നു കഴിഞ്ഞാൽ ബെഡിൽ വിരിച്ചിരിക്കുന്ന ഷീറ്റും പുതച്ചിരുന്ന പുതപ്പും എടുത്ത് ഒരു കുടയലുണ്ട്. അത് ഒരു ഒന്നൊന്നര കുടയലാണ്. മിനിമം ഒരു അഞ്ചു പ്രാവശ്യം എങ്കിലും കുടയും. തൊട്ടടുത്ത് ഉറങ്ങി കിടന്നവർ ഒക്കെ ഞെട്ടി…
കവലയിൽ ബസ് ഇറങ്ങി വീട്ടിലേക്കു നടന്നപ്പോൾ പുറകിൽ നിന്നും വിളി കേട്ടു. “എടാ റെജി… നില്ലെടാ…” തിരിഞ്ഞു നോക്കിയപ്പോൾ സലാം.. “എടാ.. വിശക്കുന്നു. ഉച്ചക്കു പോരാമെന്നു കരുതി ചോറെടുത്തില്ല. ഇക്കണോമിക്സിന്റെ സാർ എക്സ്ട്രാ ക്ലാസ്സ് എടുത്തു.അടുത്ത മാസം പരീക്ഷ തുടങ്ങുമെടാ.” “വല്ലതും കഴിച്ചിട്ട് ഇങ്ങോട്ടിറങ്ങാം.” കാലുകൾ വലിച്ചു വെച്ചു നടന്നു. പ്രധാന റോഡു കടന്നു നാട്ടുവഴിയിലേക്ക് കയറിയപ്പോൾ അറിയാതെ കണ്ണുകൾ ഇടതു വശത്തെ വീട്ടിലേക്കു നീണ്ടു. തുറന്നു കിടക്കുന്ന ജനാലക്കപ്പുറം ആരെങ്കിലും നിൽപ്പുണ്ടോ? ആ ചിരിക്കുന്ന കണ്ണുകൾ കൊണ്ടുള്ള ഒരു തഴുകലിനായി എത്ര നാളായി കാത്തിരിക്കുന്നു. നിരാശയോടെ മുന്നോട്ടു നീങ്ങി. വീട്ടിലെത്തിയപ്പോൾ വീടിനു മുന്നിൽ ഏലിക്കുട്ടി ടീച്ചർ.അമ്മയുമായി സംസാരിച്ചിട്ട് ഇറങ്ങാൻ നിൽക്കയാണ് “ആഹാ റെജി എത്തിയോ? പരീക്ഷയുടെ ഡേറ്റ് കിട്ടിയോ.?” “ഇല്ല..” ഞാൻ ഭവ്യതയോടെ മൊഴിഞ്ഞു. “മോനേ. റീനയോട് പറഞ്ഞ് എന്തെങ്കിലും വാങ്ങിച്ചു കഴിക്ക്.” അമ്മ പറന്നത് കേട്ട് ഞാൻ വീട്ടിലേക്കു നടന്നു. “അപ്പോൾ ലില്ലി പരീക്ഷ എഴുതുന്നില്ലേ?” അമ്മയുടെ ചോദ്യം.…
ടെസ്സ… ഒരു സംഭാഷണത്തിനു തുടക്കം കുറിക്കാനായി ടോം ഭാര്യയെ ആർദ്രമായി വിളിച്ചു. ജോലി കഴിഞ്ഞു വീട്ടിൽ എത്തി ഫ്രഷ് ആയി വന്നു കോഫി കുടിച്ചുകൊണ്ടിരുന്ന അവൾ ചോദ്യഭാവത്തിൽ തിരിഞ്ഞു നോക്കി. “പപ്പ വിളിച്ചിരുന്നു. നിന്റെ ഡാഡി ഒന്നു വീണു. വലതു കൈക്ക് ചെറിയ ഫ്രാക്ചർ ഉണ്ട്. ഇപ്പോൾ വിശ്രമത്തിലാണ്. ” ടോം ടെസ്സയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഒരു ഭാവഭേദവുമില്ല. “നീ എന്താ ഒന്നും മിണ്ടാത്തെ? നിനക്കൊന്നും ചോദിക്കാനില്ലേ?” “എനിക്കൊന്നും ചോദിക്കാനുമില്ല. എനിക്കൊന്നും കേൾക്കുകയും വേണ്ട. ” “ടെസ്സ….. ഡോണ്ട് ബി സില്ലി. നിനക്കു ജന്മം നൽകിയ നിന്റെ ഡാഡിയോട് നിനക്കു ഒരു കടമയും കടപ്പാടും ഇല്ലേ? നീ അദ്ദേഹത്തിന്റെ ഏക മകളാണ്. ” ടോമിന്റെ നേരെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ഒരു നിമിഷം കഴിഞ്ഞ് ടെസ്സ പറഞ്ഞു.. “ടോം… എന്റെ അമ്മയുടെ മരണത്തിനു കാരണക്കാരനായ ആളെക്കുറിച്ച് എനിക്കൊന്നും കേൾക്കേണ്ട. ഐ ഹേറ്റ് ഹിം ലൈക് എനിതിങ്. ” “നിന്റെ അമ്മയുടെ മരണത്തിനു…
89-90 കാലഘട്ടത്തിലാണ്… ഡിഗ്രിയുടെ കിട്ടാതെ പോയ ഒരു പേപ്പർ ‘സപ്പ്ളി’ എഴുതാൻ തീരുമാനിച്ചു. തീരുമാനിച്ചെന്നു വെച്ചാൽ… ഡിഗ്രി കിട്ടിയേ തീരൂ എന്നൊരവസ്ഥയിൽ എത്തിപ്പെട്ടപ്പോൾ, പഴയ പോലെ ഉഴപ്പി നടന്നാൽ ഭാവി കോഞ്ഞാട്ട ആകുമെന്നു തോന്നിയപ്പോൾ എന്തും വരട്ടെ.. ഒന്നൂടെ ഗോദയിൽ ഇറങ്ങാമെന്നു വിചാരിക്കയായിരുന്നു. എന്റെ നാട്ടുകാരനായ ഒരു സാറിന്റെ നിർദേശ പ്രകാരം ശാസ്താംകോട്ട ഡി ബി കോളേജ് എക്സാം സെന്റർ ആയി മനസ്സ് കൊണ്ടു തെരഞ്ഞെടുത്തു. അദ്ദേഹം ആ കോളേജിലെ ഇക്കണോമിക്ക്സിന്റെ പ്രൊഫസർ ആയിരുന്നു. “നീ ഇങ്ങു വന്നാൽ മതിയെടാ, ഞാൻ എഴുതിപ്പിച്ചു വിട്ടോളാം. താമസിക്കാനുള്ള സ്ഥലവും ഞാൻ ഏർപ്പാട് ചെയ്യാം “എന്നുള്ള അദ്ദേഹത്തിന്റെ ഉറപ്പിൽ പരീക്ഷയുടെ തലേന്ന് കോളേജിൽ എത്തി. സാറിനെ കണ്ടപ്പോൾ ഞങ്ങളുടെ തന്നെ നാട്ടുകാരനായ ജയകുമാറിനെ കൂട്ടി അവിടെ ടൗണിനടുത്തുള്ള ഒരു വീട്ടിലേക്ക് പറഞ്ഞയച്ചു. ജയൻ ഡി ബി കോളേജിൽ തന്നെ പഠിപ്പിക്കുന്ന അവന്റെ ബന്ധുവിന്റെ വീട്ടിൽ താമസിച്ചു ഡിഗ്രിക്കു പഠിക്കയാണ്. ഞങ്ങൾ ടൗണിലെത്തിയപ്പോൾ ഭയങ്കര തിരക്ക്.…
“ചേട്ടാ.. ചായ ആയോ?” ചായയിടുന്ന സോസ്പാൻ സ്റ്റവിൽ നിന്ന് ഇറക്കി തിരിഞ്ഞു നോക്കുമ്പോൾ പ്രിയ ഭാര്യ പുറകിൽ. ഇന്നെന്താണാവോ ഇത്ര പ്രണയാതുരമായ ഭാവം. മനസ്സിൽ ഒരു കുളിരു കോരിയെങ്കിലും അടുത്ത നിമിഷം ബുദ്ധി മുന്നറിയിപ്പ് തന്നു. സൂക്ഷിക്കണം. എന്തോ ഒരു ആപത്തു വരാനിരിക്കുന്നു. “ആയല്ലോ.. ഭവതി അങ്ങോട്ടിരിക്കണം. ചായ ഇതാ എത്തി. ” രണ്ടു കപ്പുകളിൽ ചായ പകർന്നെടുത്തുകൊണ്ട് അടുക്കളയിൽ ഇട്ടിരുന്ന ടേബിളിലേക്ക് വെച്ചു. ഒരു കപ്പ് കയ്യിൽ എടുത്തു ചായ കുടിച്ചു തുടങ്ങിയ ശ്രീമതി പെട്ടെന്ന് എന്തോ ഓർത്തപോലെ അത് താഴെ വെച്ചിട്ട് സിങ്കിനടുത്തേക്ക് പാഞ്ഞു. “അയ്യോ… അരിയിടാൻ താമസിച്ചു. ” പിന്നെ ഒരു ബഹളം ആയിരുന്നു. കുക്കറിൽ വെള്ളം എടുക്കുന്നു. സ്റ്റവ് കത്തിക്കുന്നു. അരി ഇടുന്നു. ഇടയ്ക്കിടയ്ക്ക് ചായയും കുടിക്കുന്നു. എന്നും നടക്കുന്ന കലാപരിപാടി ആയത് കൊണ്ട് ചെവിയും കണ്ണും കൊട്ടിയടച്ചു കൊണ്ട് ചായ ആസ്വദിച്ചു കുടിച്ചു. ഒന്നുമില്ലെങ്കിലും ചായ എന്റെ അധ്വാനഫലം അല്ലേ. പതുക്കെ രംഗം കാലിയാക്കുന്നതാണ്…
തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. ഇന്നാണ് ട്രാൻസ്ഫർ കിട്ടിയ പുതിയ സ്ഥലത്ത് ജോയിൻ ചെയ്യേണ്ടത്. ആറു മണിയോടെ വീട്ടിൽ നിന്നിറങ്ങി. എട്ടു മണിയായപ്പോൾ പുതിയ ഓഫീസിൽ എത്തി. രണ്ട് ദിവസം മുമ്പ് തന്നെ ഓഫീസിൽ പോയി, മാനേജറിനെയും മറ്റു സ്റ്റാഫിനെയും പരിചയപ്പെട്ടിരുന്നതിനാൽ, പുതിയ ഓഫീസിന്റെ അപരിചിതത്വം ഒഴിവാക്കാൻ പറ്റി. ഓഫീസ് തുറന്നിട്ടില്ല എന്ന് കണ്ട് അടുത്തെങ്ങാനും കടകൾ വല്ലതും ഉണ്ടോന്നു നോക്കാനായി റോഡിലേക്കിറങ്ങി. ഒരു നൂറു മീറ്റർ അകലെയായി ഒരു ഹോട്ടൽ കണ്ടു. കുറച്ചു സമയം അവിടെ ഇരിക്കാം എന്ന് കരുതി, അവിടേക്ക് നടന്നു. ഒരു ചായയും പറഞ്ഞിട്ട് ഓഫീസിലേക്ക് നോക്കി ഇരുന്നു. ആരെങ്കിലും വന്നാൽ കാണണമല്ലോ. ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ മധ്യ വയസ്കയായ ഒരു സ്ത്രീ കയ്യിൽ ഒരു ബാഗും മറ്റെന്തെക്കൊയോ സാധനങ്ങളുമായി ബ്രാഞ്ച് തുറന്ന് അകത്തേക്ക് പോകുന്നു. അവരായിരിക്കും പി ടി എസ്. (പാർട്ട് ടൈം സ്വീപ്പർ ). എന്തായാലും ഇപ്പോഴേ പോകണ്ട. …
ഈശ്വരാ… ഒരൊറ്റ ബസും നിർത്തുന്നില്ല. ഇന്ന് പ്രാക്റ്റിക്കലും ഉണ്ട്. താമസിച്ചു ചെന്നാൽ മിസ്സിന്റെ മുമ്പിൽ കേണപേക്ഷിച്ചാലേ ലാബിൽ കയറാൻ സമ്മതിക്കൂ.. മീനാക്ഷി വേവലാതിയോടെ… നിൽപ്പുറക്കാതെ ബസ്സ്റ്റോപ്പിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇനി എന്തു ചെയ്യും? സ്റ്റാർട്ടിങ് പോയിന്റിൽ നിന്നുള്ള രണ്ടാമത്തെ സ്റ്റോപ്പ് ആണ് മീനാക്ഷിയുടേത്. പറഞ്ഞിട്ടു കാര്യമില്ല. സ്കൂൾ.. കോളേജ് വിദ്യാർത്ഥികളുടെയും ഓഫീസിൽ പോകുന്നവരുടെയും തിരക്ക് അത്രയധികമാണ്. ഇനി നോക്കി നിന്നിട്ട് കാര്യമില്ലെന്നു തോന്നുന്നു. മീനാക്ഷി വേഗം ആദ്യത്തെ സ്റ്റോപ്പ് ല ക്ഷ്യമാക്കി തിരിഞ്ഞു നടന്നു. ഓടിക്കിതച്ചു ചെന്നപ്പോൾ ഒരു ബസ് സ്റ്റാർട്ട് ചെയ്തു നിൽക്കുന്നതു കണ്ടു.. വേഗം ബസിനുള്ളിൽ ചാടിക്കയറി. സീറ്റിങ്ങ് കഴിഞ്ഞ് കുറച്ചാളുകൾ നിൽക്കുന്നുണ്ട്. വേഗം തന്നെ സൗകര്യപ്രദമായുള്ള ഒരു മൂലയിലേക്കൊതുങ്ങി. കണ്ടക്ടർ അടുത്തുവന്നു ടിക്കറ്റ് ചോദിച്ചു. വിദ്യാർഥികൾക്കുള്ള കൺസഷൻ കാർഡ് കൊടുത്തു. അതിൽ നോക്കിയിട്ട് മീനാക്ഷിയുടെ മുഖത്തേക്കു നോക്കി മറാത്തിയിൽ എന്തോ പറഞ്ഞു. മനസ്സിലാകാതെ നിന്ന മീനാക്ഷി ചുറ്റും നോക്കിയപ്പോൾ എല്ലാ…
