Author: Rani Varghese

മധുര നൊമ്പരം : പാർട്ട്‌ 1 “ഫൈനൽ ഇയർ എന്നു വെച്ചാൽ ഇത്രേം വലിയ സംഭവമാണെന്ന് അറിഞ്ഞില്ലെടി. ഞങ്ങളെ ഇന്ന് തന്നെ പ്രാക്ടിക്കലിന് കയറ്റി. ” റൂബി മുഷിച്ചിലോടെ പറഞ്ഞു തുടങ്ങി.  “എടി സുവോളജി ഡിപ്പാർട്മെന്റ് ആണ് നമ്മുടെ കോളേജിലെ ബെസ്റ്റ് ഡിപ്പാർട്മെന്റ് എന്നല്ലേ നിങ്ങളുടെ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് പറയുന്നത്. യൂണിവേഴ്സിറ്റി റാങ്കുകൾ അവർ പ്രതീക്ഷിക്കുന്നുണ്ടാവും. ” സ്വാതി റൂമിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.  “ഹോം സയൻസിന്റെ അത്രേം ഒന്നുമില്ലെങ്കിലും ഞങ്ങളുടെ ഡിപ്പാർട്മെന്റിന്റെ പെർഫോമൻസും അത്ര മോശമൊന്നുമല്ലെടി മോളേ. ” “അതേയ്, .. നിങ്ങൾ പഠിപ്പിസ്റ്റുകൾ രണ്ടും കൂടി ഞങ്ങളെ മൂന്നുപേരെ ബോറടിപ്പിക്കല്ലേ.. പ്ലീസ്‌.. ” ഇത്‌ പറഞ്ഞിട്ട് ഞാൻ കുളിക്കാൻ പോകാൻ ഒരുങ്ങി.  “നിൽക്കെടി എലീ.. ഒരു കാര്യം പറയട്ടെ. “റൂബി പറഞ്ഞു തുടങ്ങി.  “ഗീതു ചേച്ചി നമ്മൾക്ക് അവധി ആയിരുന്ന സമയത്ത് വന്ന് പെട്ടിയും കിടക്കയും എടുത്തോണ്ടുപോയി. യൂണിവേഴ്സിറ്റി എ ക്സാമിന് വീട്ടിൽ നിന്നാണല്ലോ വന്നിരുന്നത്. ” പിന്നെ….  അവൾ പുഞ്ചിരിയോടെ…

Read More

മധുര നൊമ്പരം : പാർട്ട്‌ 1 സെക്കൻഡ് ഇയറിൽ ഓണാവധി കഴിഞ്ഞു കോളേജിലെത്തി. ക്ലാസ്സ്‌ തുടങ്ങി പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് സോമിനി മാഡം, ഡിപ്പാർട്മെന്റ് സ്റ്റാഫ് റൂമിലേക്ക്‌ വിളിപ്പിച്ചു. അനുവാദം വാങ്ങി സ്റ്റാഫ്റൂമിലേക്ക് കയറി മാഡത്തിന്റെ മുമ്പിൽ പോയി നിന്നു. സകല സീനിയർ ടീച്ചറന്മാരും ഹാജരായിട്ടുണ്ട്. മിക്ക മുഖങ്ങളിലും പരിഹാസം. ആരും ഒന്നും മിണ്ടുന്നില്ല. സോമിനി മാഡത്തിന്റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു. എന്നത്തേയും പോലെ അവർ പറഞ്ഞു തുടങ്ങി. “ഈ കോളേജിന് ഒരു പാരമ്പര്യമുണ്ട്. വളരെ അച്ചടക്കത്തോടെ പോവുന്ന ഒരു സ്ഥാപനമാണ്. ധാരാളം മഹദ് വ്യക്തികൾ ഉന്നതമായ രീതിയിൽ പഠനം പൂർത്തിയാക്കി പടി ഇറങ്ങിപ്പോയ ഒരു വിദ്യാലയം ആണിത്….” നിർത്തുന്ന ഭാവമില്ല. ഒന്നര വർഷമായി എന്നും കേട്ടുകൊണ്ടിരിക്കുന്ന പല്ലവികൾ.. “ഇതൊക്ക ഇപ്പൊ എന്നോട് മാത്രമായി പറയുന്നത് എന്തിനാണോ ആവോ?” മനസ്സിൽ ഓർത്തു. “ഡൂ യു ഹിയർ മീ? താൻ കേൾക്കുന്നുണ്ടോ? മാഡം ചോദിച്ചു. “ഉണ്ട്‌. മാഡം.…

Read More

എലീന പള്ളിമുറ്റത്തേക്കിറങ്ങി നിന്നുകൊണ്ടു പരിസരം സാകൂതം വീക്ഷിച്ചു.  വലിയ മാറ്റങ്ങളൊന്നുമില്ല. പണ്ടേ ആറ്റു മണൽ വിരിച്ചു മനോഹരമാക്കിയിരുന്നതാണ്. ഇപ്പോൾ കുറച്ചു ഭാഗത്ത്‌ ടൈലുകൾ പാകിയിരിക്കുന്നു.. അരികിൽ കുറെ തണൽ മരങ്ങൾ വരിവരിയായി വെച്ചു പിടിപ്പിച്ചിട്ടുമുണ്ട്.  പൊതുവെ ശാന്തസുന്ദരമായ അന്തരീക്ഷം.  ഒരു വ്യാഴവട്ടത്തിനിപ്പുറത്തു നിന്നു അന്നത്തെ ഞായറാഴ്ചയെ നോക്കി കാണാൻ ചങ്കുറപ്പു വന്നിരിക്കുന്നു. പക്ഷേ അന്നത്തെ അങ്കലാപ്പ് ഇപ്പോഴും വിട്ടു പോയിട്ടില്ല.  രണ്ടാംവർഷ ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലിൽ നിന്നും എത്തി ആഹ്ലാദത്തോടെ പള്ളിയിൽ വന്നതായിരുന്നു. ഹോസ്റ്റലിൽ ആയതിനു ശേഷം നാട്ടിലെ ഫ്രണ്ട്സിനെ അവധിദിവസങ്ങളിൽ പള്ളിയിൽ മാത്രമേ കണ്ടിരുന്നുള്ളു.  എല്ലാവരോടും ചിരിച്ചും കുശലം പറഞ്ഞും കൊണ്ടു നിന്ന തന്നെ മേലോത്തെ മോളിക്കൊച്ചമ്മ തട്ടി വിളിച്ചു.  “എടി കൊച്ചേ, നീ ഹോസ്റ്റലിൽ എന്തൊക്കെയോ കാട്ടിക്കൂട്ടിയെന്ന് കേട്ടല്ലോ. നാട്ടിൽ നിന്നും വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ എന്തു തോന്ന്യാസവും കാണിക്കാമല്ലോ അല്ലേ? കണ്ണടച്ചു പാൽ കുടിച്ചാൽ ആരും അറിയത്തില്ലെന്നു കരുതിയോ? പിന്നെ നിന്റെ പപ്പ ഇഷ്ടം…

Read More

മേടമാസവും വിഷുപ്പുലരിയും എത്തുന്നതിനു എത്രയോ മുമ്പ് തന്നെ, കണിക്കൊന്നകൾ പൂക്കൾ വിരിയിച്ച് ചിരിച്ചു കൊണ്ട് നിൽക്കുന്ന മനോഹര കാഴ്ച്ച കേരളത്തിൽ അങ്ങോളമിങ്ങോളം കാണാം. ആ ഒരു ഭംഗി, ആ മനോഹാരിത, ഇങ്ങനെ കണ്മുന്നിൽ നിറഞ്ഞ് നിൽക്കുമ്പോൾ, കണ്ണെടുക്കാൻ തോന്നുകയില്ല. പലയിടത്തും കൊന്ന മരം, ഇലകൾ കാണാൻ ഒക്കാത്ത വിധം, പൂത്തുലഞ്ഞ്,പൂക്കളും വിരിയാൻ വെമ്പി നിൽക്കുന്ന പൂമൊട്ടുകളും ഒക്കെ ആയി സ്വർണവർണത്തിൽ അരങ്ങു വാഴുന്നു. ചിലയിടങ്ങളിൽ, മഞ്ഞ പൂക്കളും പച്ച ഇലകളും ചേർന്ന ഒരു കോമ്പോ! മനോഹരമായ തൂക്കു വിളക്കുകൾ പോലെ. ഹായ്!എത്ര നയനാനന്ദകരം..   കൊന്നയുടെ പൂക്കാലം സൂര്യന്റെ അയനത്തിന് അനുസരിച്ചാണ് എന്ന് വിദഗ്ധർ പറയുന്നു. ഇല പൊഴിയുന്ന മരമാണ് കൊന്ന. വേനൽ കടുക്കുന്തോറും ജലനഷ്ടം കുറക്കാൻ ഇലകൾ പൊഴിച്ചുകൊണ്ടിരിക്കും.   പഴയ കാലത്തേക്കാൾ കൂടുതൽ കണിക്കൊന്ന ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്. പൂക്കളുടെ മനോഹാരിത മൂലം അലങ്കാരച്ചെടി ആയി വീടുകളിലും പാർക്കുകളിലും, സ്ഥാപനങ്ങളുടെ മുറ്റത്തും നിറയെ വെച്ചു പിടിപ്പിക്കുന്നുണ്ട്. അവയെല്ലാം പൂത്തുലഞ്ഞു…

Read More

“ദീദി, സബ്കൊ നീച്ചേ ബുലാരെ.. ടി. വി. റൂം പേ ആ നാ…” (ചേച്ചീ, എല്ലാവരെയും താഴേക്ക് വിളിക്കുന്നു. ടി വി റൂമിലേക്ക്‌ വരൂ.) അണ്ടർ ഗ്രാജുവേറ്റ് കോഴ്സിനു പഠിക്കുന്ന ഒരു കുട്ടി ഡോറേൽ തട്ടിക്കൊണ്ടു വിളിച്ചുപറഞ്ഞു. നാളെ സബ്‌മിറ്റ് ചെയ്യാനുള്ള ഒരു അസൈൻമെന്റ് എങ്ങനെ ചെയ്തു തീർക്കാം എന്നാലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇത്‌. മേട്രൺ ചിലപ്പോൾ എല്ലാവരെയും വിളിച്ചുകൂട്ടി ചില അറിയിപ്പുകളും നിർദേശങ്ങളും തരാറുണ്ട്. ഒന്നൊന്നര വർഷമായി വാർഡന്റെ തസ്തിക ഒഴിഞ്ഞു കിടക്കയാണെന്നും തന്നെക്കൊണ്ട് ഈ വലിയ ഹോസ്റ്റലിന്റെ നടത്തിപ്പ് ബുദ്ധിമുട്ടാണെന്നും അവർ ഇടക്കിടക്ക് ഞങ്ങൾ അന്തേവാസികളോട് സങ്കടം പറയാറുമുണ്ട്. വാർഡൻ ആയിട്ട് വരാൻ ആർക്കും താല്പര്യമില്ല. ഫർണിഷ്ഡ് ക്വാർട്ടേഴ്‌സും ഫുഡും ഒക്കെ ഓഫർ ചെയ്തിട്ടും ക്വാളിഫൈഡ് ആയ ആരെയും കിട്ടാത്തതുകൊണ്ട് തല്ക്കാലം വാർഡന്റെ ചുമതല കൂടി ഏറ്റെടുക്കാൻ മേട്രണ് നിർദേശം നൽകിയിരിക്കയാണ് യൂണിവേഴ്സിറ്റി അധികാരികൾ. ടി വി റൂമിന്റെ അടുത്ത് എത്തിയപ്പോൾ വലിയ ചിരിയും ബഹളവും കേട്ടു. എന്താണെന്നറിയാനുള്ള ആകാംഷയിൽ…

Read More

വൈകുന്നേരം ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ എബി പപ്പയോട് പറഞ്ഞു. ‘പപ്പാ, ഞങ്ങളും നാളെ മുതൽ ‘ വർക് ഫ്രം ഹോം’ ലേക്ക് മാറുകയാണ്. നമ്മടെ നെറ്റിന് സ്പീഡ് കുറവാണ്. അതുകൊണ്ട് പ്ലാൻ ഒന്ന് മാറ്റിയേക്കണേ.’ ‘ഏത് പ്ലാൻ ആണെന്ന് വെച്ചാൽ പറയെടാ. നമുക്ക് അതിലോട്ട് മാറാം. ‘അല്ല… അപ്പോൾ ഇനി നിനക്ക് ഓഫീസിൽ പോവണ്ടേ?’ ‘കൊറോണ അല്ലേ പപ്പാ, കുറച്ചുകാലത്തേക്ക് ‘വർക്ക്‌ അറ്റ് ഹോം’ എന്നാണ് ഹെഡ്ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്. ശരിക്കും ബോറായിരിക്കും. ആ… പിന്നെ എന്ത് ചെയ്യാനാ.’ ‘ശമ്പളം കുറയുമോടാ?’ ‘ഇല്ലായിരിക്കും. ഇല്ലെന്ന് പ്രതീക്ഷിക്കാം.’ ‘പിന്നെന്താടാ പ്രശ്നം. നിനക്ക് പെട്രോൾ ചാർജും മറ്റു ചെലവുകളും ഒക്കെ കുറയുമല്ലോ. കിട്ടുന്നത് സേവ് ചെയ്യാമല്ലോ.’ ‘ഹോ.. ഈ പപ്പാ! സേവ്.. സേവ്… സേവ്. അപ്പോൾ ജീവിക്കണ്ടേ പപ്പാ.’ ‘മോനെ എബി.. നിനക്ക് ഇപ്പോൾ പ്രാരാബ്ധങ്ങൾ ഒന്നും ഇല്ലാത്തോണ്ട് ആണ് ഇങ്ങനെ ഒക്കെ തോന്നുന്നത്. ഒരു ഫാമിലി ഒക്കെ ആകട്ടെ. അപ്പോൾ കാണാം.’ ‘ഉം……

Read More

പഞ്ചാര പാലു മിഠായി… പുഞ്ചിരി പഞ്ചാര പാലു മിഠായി.. ആർക്കു തരും.. ആർക്കു തരും… ആർക്കു തരും ഓ… പഞ്ചാര പാലു മിഠായി.. പഞ്ചാര പാലു മിഠായി… പുഞ്ചിരി പഞ്ചാര പാലു മിഠായി.. ആർക്കു തരും.. ആർക്കു തരും… ആർക്കു തരും ഓ… പഞ്ചാര പാലു മിഠായി.. ഭാര്യ സിനിമയിലെ അതീവഹൃദ്യമായ ഒരു ഗാനശകലത്തിലെ വരികളാണത്. വയലാർരാമവർമയുടെ വരികൾ.. നമ്മുടെ പഴയ പല ജനപ്രിയ ഗാനങ്ങളിലും പഞ്ചാരയെ എത്ര മൂല്യമുള്ള വസ്തുവായിട്ടായിരുന്നു കണ്ടിരുന്നത്. ഇന്നെന്റെ കരളിലെ… പൊന്നണി പാടത്തൊരു പുന്നാര പനം തത്ത പറന്നു വന്നു… ഒരു പഞ്ചാര പനം തത്ത പറന്നു വന്നു.. അങ്ങനെ എത്രയെത്ര പഞ്ചാര ഉദാഹരണങ്ങൾ. കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണെ…. അഞ്ചാമൻ പഞ്ചാര കുഞ്ചു വാണേ…. നമ്മളെല്ലാം ചെറുപ്പം മുതലേ കേട്ടു വളർന്ന മുത്തശ്ശി പാട്ട്.. പക്ഷേ ഇപ്പോഴത്തെ ഗാനരചയിതാക്കളെല്ലാം പഞ്ചാരയെ മറന്നു പോയ പോലെ. പ്രമേഹത്തിന്റെ ഔദ്യോഗിക തലസ്ഥാനമായി കേരളം ഉയർന്നത് കൊണ്ടാണോ . ഞങ്ങളുടെ ചെറുപ്പത്തിൽ…

Read More

“ഡേയ്…. ആ പയ്യൻ എന്ത്യേ.. പുളിമൂട് ഇറങ്ങണോന്നു പറഞ്ഞവൻ.. ” കണ്ടക്ടർ ഉച്ചത്തിൽ വിളിച്ചു ചോദിച്ചതു കേട്ട ഒരു യാത്രക്കാരൻ എന്നെ തോണ്ടി വിളിച്ചിട്ട് “ഇവിടെ ഇറങ്ങിയ്ക്കോ.. പുളിമൂട് എത്തി “എന്നു പറഞ്ഞു. കേട്ടത് പാതി കേൾക്കാത്തത് പാതി ഞാൻ രണ്ട് പെങ്ങമ്മാരെയും വിളിച്ച് ബസിൽ നിന്നും ഇറങ്ങി. “ഹോ…. ഇറങ്ങാൻ ഒക്കുമെന്നു കരുതിയതല്ല. നാളെ സെക്കൻഡ് സാറ്റർഡേ ആയത് കൊണ്ടായിരിക്കും ഇത്ര തിരക്ക്.” രണ്ടാമത്തെ പെങ്ങൾ പറഞ്ഞു. “എത്ര മണിയായി അമ്മാമ്മേ?” “ആറര ആയെടാ. “മൂത്ത പെങ്ങൾ പറഞ്ഞു. “പക്ഷേ ഒരു എട്ടര ആയപോലുണ്ടല്ലോ. ഇരുട്ട് കട്ട പിടിച്ചിരിക്കുന്നു”. ചുറ്റുപാടും നോക്കിയ ഞാൻ പറഞ്ഞു. “എടാ ഇങ്ങനെ നിന്നാ മതിയോ? സൂസമ്മാമ്മയുടെ വീട് കണ്ട് പിടിക്കണ്ടേ. രാത്രിയല്ലേ.” രണ്ടാമത്തെ പെങ്ങൾ അക്ഷമയായി. അവളുടെ മുഖത്തേക്കു നോക്കിയ ഞാൻ ഉറക്കെ ഉറക്കെ ചിരിച്ചു. മൂത്തചേച്ചി എന്നെ ശാസി ച്ചു. “ഇങ്ങനൊരു ചെറുക്കൻ. പരിചയമില്ലാത്തിടത്തു വന്നിട്ട് ബഹളം വെക്കുന്നോ.” ഞാൻ ചിരി അടക്കിയിട്ടു…

Read More

നേരം പുലർന്ന് വരുന്നതേയുള്ളു.. ഡിസംബർ മാസത്തിന്റെ നേരിയ മഞ്ഞുള്ള പ്രഭാതത്തിൽ റോഡുകൾ പലതും വിജനമാണ്. ” ഓടിച്ചാടി മനുഷ്യൻ മടുത്തു… ഈ മുടിഞ്ഞ തടിയൊന്ന് കുറയ്ക്കാൻ എന്തൊക്കെ ചെയ്താലാണ്…” ജോഗിങ്ങിന്റെ ക്ഷീണം തീർക്കാനായി കയ്യിൽ കരുതിയ കുപ്പി തുറന്ന് വായിലേയ്ക്ക് കമഴ്ത്തിക്കൊണ്ട് അവൾ പിറുപിറുത്തു. കിതപ്പ് അല്പമൊന്ന് മാറ്റാനായി അടുത്ത് കണ്ട തടിബെഞ്ചിൻമേലിരുന്ന് ഇരുവശത്തേയ്ക്കും സ്ട്രെച്ച് ചെയ്യുമ്പോഴാണ് പെട്ടന്ന് ആ കാഴ്ച അവളുടെ കണ്ണുകളിലുടക്കിയത്. തൊട്ടടുത്ത ബെഞ്ചിന്റെ താഴെ മനോഹരമായ ഒരു കുഞ്ഞു പാവ. ഇരുന്നു കൊണ്ട് തന്നെ കൈ എത്തി എടുക്കാൻ ഒരു ശ്രമം നടത്തി. പിന്നെ എഴുന്നേറ്റു ചെന്ന് പാവ കയ്യിൽ എടുത്തു. ശ്ശെടാ! ഈ പാവ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ…. വിദേശ നിർമ്മിതമാണ്. ഇവിടെ അത്ര സാധാരണമല്ലാത്ത ഒന്നാണെന്നു തോന്നുന്നു.. ആ.. ഓർമ്മ വന്നു.. ഇത് പോലത്തെ ഒരെണ്ണം അപു മോളുടെ കയ്യിൽ ഉണ്ടല്ലോ..ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ കൂടെ കൊണ്ടു നടക്കുന്ന സുന്ദരി പാവ. അത് അവളുടെ…

Read More

വർക്ക്ഷോപ്പിൽ നല്ല തിരക്കുണ്ടായിരുന്ന സമയത്ത് ദാമുവേട്ടൻ വന്നു പറഞ്ഞു. “എടാ വീട്ടിലൊട്ടൊന്നു വാ, ഒരത്യാവശ്യമുണ്ട്.” അമ്മയ്ക്കെന്തെങ്കിലും വയ്യായ്ക? മനമൊന്നിടറി. സഹായിയായ പയ്യനോട് പറഞ്ഞിട്ട്, ദാമുവേട്ടന്റെ കൂടെ പുറപ്പെട്ടു. വീട്ടുമുറ്റത്തേക്ക് കയറിയപ്പോൾ മുറ്റത്തും ഇറയത്തും ആയി കുറെ ആളുകൾ നിൽക്കുന്നു. പരിഭ്രമത്തോടെ ദാമുവേട്ടനെ നോക്കി. “നീ പേടിക്കണ്ട കാര്യമൊന്നുമില്ല. നിന്റെ അച്ഛൻ വന്നിട്ടുണ്ട്.” “അച്ഛനോ? ആര്? ഏതച്ഛൻ?” “എടാ, എല്ലാവർക്കും ഒരച്ഛനല്ലേ ഉള്ളു? നീ എന്താ ഈ പറയുന്നെ?” വാക്കുകൾ നഷ്ടപ്പെട്ട് വിക്കി വിക്കി ചോദിച്ചു… “ആര് പറഞ്ഞു അച്ഛനാണെന്ന്?” “നിന്റെ അമ്മ..” “അല്ല… ശകുന്തളേച്ചി പറഞ്ഞാൽ പോരേടാ? പിന്നെ ഞങ്ങൾ ബന്ധുക്കൾക്കും നാട്ടുകാർക്കും ഒക്കെ ബോധ്യായി.” “പ്രഭാകരേട്ടനെ കാണാതായിട്ട് പത്തു നാൽപതു വർഷമായില്ലേ?” “ആളുടെ രൂപവും ഭാവവും ഒക്കെ മാറിയിട്ടുണ്ട്. അഴകും ആരോഗ്യവും ഒക്കെ കുറഞ്ഞു. ആ.. നീ അങ്ങോട്ട്‌ ചെല്ല്.” അവിടെ കസേരയിൽ ഇരിക്കുന്ന ആളിനെ കണ്ണ് നിറയെ കണ്ടു. ഓർമ്മയുള്ള പ്രായം മുതൽ ദിവസവും ഒരു പ്രാവശ്യമെങ്കിലും പറഞ്ഞുകേൾക്കുന്ന…

Read More