Short stories

ഒരു പനിനീർപ്പൂവിന്റ പരിമളം പോലെന്റെ കപോലങ്ങൾ ലോലമായ് തഴുകിത്തലോടിക്കടന്നുപോമീ മന്ദമാരുതൻ തന്നുടെയുറവിടമെവിടാകാം. എന്നെ നിനച്ചെന്റെ പ്രിയനിൽനിന്നുതിരുന്നയോരോരോ ശ്വാസനിശ്വാസവുമാകുമോ?. പ്രാണനെപ്പോലെന്നെ പ്രണയിക്കുന്നുണ്ടാകാം. അതാകാമീ നിശ്വാസത്തിനുള്ളം കുളിർപ്പിക്കുമൂഷ്മാവ്. കരളിലോ നിറയെ കനവുകളാകാം അതാകാമീ പരിമളത്തിന്നു നിദാനം.

Read More

മൗനത്തിൽ മൂടുപടമണിഞ്ഞിടുന്നു ചിലർ മൂടുപടമതങ്ങു മാറ്റിയാലോ അറിയാതെ തന്നെ വാചാലരായ് മാറിയേക്കാം ഞാനെൻ…

വെള്ളിമേഘംപോൽ വെളുത്ത പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശിമിന്നുന്ന വെള്ളിനൂൽ പോലെ വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശിപല്ലില്ലാ…

നബിദിനോണം …………………. ദഫ് മുട്ടിൻ്റെ താളത്തിൽ ആഘോഷ റാലികൾ ആധിയുടെ ഉത്രാടപാച്ചിൽ പെയ്തുതോരാതെ ഋതു മറന്ന മഴ ചിങ്ങത്തിൽ…

നടന്നു തീർത്ത വഴികളിലൊക്കെയും നടനവൈഭവമേറിയ മുഖങ്ങൾ. കളങ്കമില്ലാത്ത പുഞ്ചിരി കണ്ടതു ശിശുക്കളാം പൂക്കളിൽ മാത്രം. നടീനടന്മാർ നിറഞ്ഞാടുന്നൊരു നാട്യഗൃഹമോ ഭൂമിയിത്.…

എനിയ്ക്കു മുറിയണം വല്ലാണ്ടു മുറിയണം. പ്രണയത്തിൽ മുറിയണം, സ്നേഹത്തിൽ മുറിയണം, വാത്സല്യത്തിൽ മുറിയണം, ഏകാന്തതയിൽ മുറിയണം. മുറിവുകളുടെ അഭാവത്തിലീ ജീവിതമേനിക്കസഹ്യമാകുന്നു.…

പ്രണയത്തെ എഴുതുവാൻ ഭയമാണെനിക്ക്. ഞാൻ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചാലോ. വിരഹത്തേയെഴുതാനും ഭയപ്പാടുണ്ടെനിക്ക്. ഞാൻ വിരഹിണിയായങ്ങു ചിത്രീകരിക്കപ്പെടും. സദാചാരബോധത്തിൻ തലപ്പത്തു നിൽക്കുന്ന മലയാളമനസ്സുകളെ…

പ്രണയ സാക്ഷ്യത്തിന്റെ അലിഖിത നിയമത്തിൽ പോലും നാം എന്ന ലോകത്തെ എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത്. കാറ്റായും മഴയായും വേനലായും എല്ലാം…

മറുവാക്കിനായി കാത്തിരിക്കുമ്പോഴും ആ സൂര്യകിരണങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്, ഒരു കള്ളപ്പുഞ്ചിരി – ഒന്നും മനസ്സിലായില്ല എന്ന പോലെ… ചുമന്നു…