Author: SHEEJITH C K

ഞാൻ ഷീജിത്ത് സി.കെ. – കണ്ണൂർ പിണറായി സ്വദേശിയാണ്. എഴുത്തും വായനയും ഇഷ്ടപ്പെടുന്നു. നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നു

പാഞ്ചജന്യം മുഴക്കുക മാധവാ ഗാണ്ഡീവം വീണ്ടുമണിയുനീ അർജുനാ കുരുക്ഷേത്രം വീണ്ടും വിളിക്കുകയായിതാ കൗരവപ്പട കുതിച്ചിങ്ങു വരികയായ് കണ്ണു കാണാത്ത ദൃതരാഷ്ട്ര ഭരണവും കണ്ണുകെട്ടിയ നീതിപീഡങ്ങളും കൗശലത്താൽ കവരുന്നു സർവ്വവും ശകുനികൾ കള്ളച്ചൂതിൽ ജയിക്കുന്നു പഞ്ചപുച്ഛമടക്കിനിൽപ്പാണല്ലോ സർവ്വശക്തരാം പാണ്ഡവ പുത്രന്മാർ കൗരവപക്ഷം കാട്ടുന്ന ക്രൂരത കണ്ടില്ലെന്നു നടിക്കുന്നു ഭീഷ്മരും അംഗ രാജ്യത്തിൻ രാജാവായ് വാഴിച്ച നന്ദി കാട്ടുന്നു കർണ്ണനും കൂട്ടരും നീതികേടിനെ കാണാതെ പോകുന്നു ജ്ഞാനിയായൊരു ആചാര്യ ദ്രോണരും സന്ധി ചെയ്തതു മതിയിനി മാധവാ വില്ലെടുത്തു തൊടുക്കു നീ അർജുനാ മുന്നിൽ ശത്രുക്കൾ മാത്രമാണോർക്കുക യുദ്ധഭൂമിയിൽ ബന്ധം മറക്കുക പത്മവ്യൂഹത്തിനുള്ളിലകപ്പെട്ട് വീരമൃത്യു വരിച്ചു നിൻ പുത്രനും ദുഃഖമെല്ലാം വെടുഞ്ഞെഴുന്നേൽക്കുക പത്മവ്യൂഹം തകർക്കാൻ സമയമായ് സുദർശനചക്രധാരിയാം മാധവാ തന്ത്രമെല്ലാം നീ ചൊല്ലിക്കൊടുക്കുക ലക്ഷ്യമൊന്നും പിഴക്കാതെ നീ നിൻെറ ആയുധങ്ങൾ പ്രയോഗിക്ക അർജുനാ ഒരു നിമിഷം വൈകിയാൽ പിന്നെ നിൻ ജീവനില്ലെന്ന സത്യം അറിയുക ഇനിയും ദ്രൗപതി…

Read More

നീല നിശീഥിനീ നീ വരുമ്പോൾ സന്ധ്യകൾ തൊഴുതു വണങ്ങി നിൽപ്പൂ സീമന്ത രേഖയിൽ കുങ്കുമം ചാർത്തി നീ പകലിനെ പുൽകിപ്പുണർന്നിടുന്നൂ നീ വന്നു വാരിപ്പുണർന്നിടുമ്പോൾ വാനവും ഭൂമിയും കുളിരുമല്ലോ ആ കുളിർ ചോലയിൽ നീന്തിത്തുടിക്കുവാൻ കൊതിക്കാത്ത മനമില്ല പാരിടത്തിൽ നീ വന്നു പുണരുമ്പോൾ ദിനകരൻെറ കണ്ണുകൾ കൂമ്പിയടഞ്ഞിടുന്നൂ ചോന്നുതുടുത്തൊരു വദനവുമായ് മണിയറ പൂകുന്നു നിൻെറ മാരൻ അവൻ നിന്നെത്തഴുകുമ്പോൾ നാണത്താൽ നിൻ കവിളിണ ചോന്നു തുടിക്കുമല്ലോ കാർകൂന്തൽ കെട്ടങ്ങഴിയും നേരം കൂരിരുൾ മൂടുന്നീ മണ്ണിലാകെ വെണ്ണിലാ ചോലയിൽ നീരാടി നീ ചന്ദനം ചാർത്തി ചിരി തൂകുന്നു പൂമുല്ല പന്തലൊരുക്കിടുന്നൂ മാനത്ത് മാലാഖമാർ നിനക്കായ് ഈണത്തിൽ താരാട്ടുപാടുന്നു നീ നിൻപാട്ടിലലിയുന്നു ജീവതാളം പലവഴി പോയവർ തിരികെയെത്തി നിൻമാറിൽ വന്നു മയങ്ങിടുന്നൂ മുല്ലയും പിച്ചിയും നിശാഗന്ധിയും സുഗന്ധം പരത്തുന്നു പാരിലാകെ നിദ്രതൻ ചിറകുള്ള തേരിലേറി സ്വപ്നലോകത്തേക്കു പറക്കുന്നു നാം… ✍️ ഷീജിത്ത്  പിണറായി

Read More

ആർത്തലയ്ക്കുന്ന തിരയിലും ആർത്ത നാദത്തെ കേൾക്കുവാൻ ഒഴുകിയകലുന്ന ജീവനെ തിരികെ തീരത്തണക്കുവാൻ കനിവിനായ് നിളും കയ്യുകൾ ചെന്നു കൈനീട്ടി കവരുവാൻ സ്വന്തം ജീവനെബലി നൽകി ജീവനും ജീവതാളവും തിരികെ നേടിക്കൊടുക്കുവാൻ സർവ്വനാശം വിതയ്ക്കുന്ന ആഴിയിലേക്കുചാടുവാൻ മർത്യരുണ്ടിന്നും ഭൂമിയിൽ എന്നതെത്ര മനോഹരം ധീരരാം മർത്യർ നൽകിയ ഭിക്ഷയാണെന്നും ജീവിതം നന്ദിയോടെ സ്മരിക്കണം നന്ദികാട്ടിയില്ലെങ്കിലും ! ഷിജിത്ത് പിണറായി

Read More

വാഴുന്നോൻ പട്ടുമെത്തയിൽ ഉറങ്ങാൻ കിടക്കുമ്പോൾ യുദ്ധം പ്രഖ്യാപിച്ചു. യോദ്ധാക്കൾ മെത്ത വിട്ട് പടക്കളത്തിലേക്ക്… യോദ്ധാക്കളടക്കം ആയിരങ്ങൾ അന്ത്യ നിദ്രയിലാണ്ടു… വാഴുന്നോൻ അപ്പോഴും സുഖ നിദ്രയിലായിരുന്നു

Read More

നിൻ്റെ പേരെന്തെന്നറിയേണ്ട കുഞ്ഞേ നിൻ്റെ ഭാഷയും ദേശവും അറിയേണ്ട നിൻ്റെ കണ്ണിൽ നിന്നുതിരുന്നൊരശ്രുക്കൾ പൊള്ളിക്കുന്നുണ്ടെൻ ഹൃദയവും കരളും ആകാശ മാർഗ്ഗം തീമഴ പെയ്യിച്ച് മനുഷ്യരൂപം പൂണ്ട കാട്ടാള വർഗ്ഗം കൊന്നു തള്ളുന്നു പാവം മനുഷ്യരെ പാപമെന്തെന്നു പോലുമറിയാത്ത പിഞ്ചുമക്കളെ കൊന്നുതള്ളുന്നിതാ നിർത്തു, നിർത്തിടൂ കാട്ടാള വർഗ്ഗമേ ജീവൻ കൊയ്യുന്നൊരായുധ മൽസരം എത്ര കാലമായ് തുടരുന്നു നിങ്ങളീ ഭൂമി വെട്ടിപ്പിടിക്കുന്ന മൽസരം കുന്നുകൂടും ശവങ്ങളും, കണ്ണീരും ചോര വീണു ചുവന്നൊരു ഭൂമിയും അംഗഭംഗംവന്ന ശരീരത്തിനപ്പുറം അറ്റുപോകുന്ന ബന്ധവുമല്ലാതെ എന്തു നേട്ടമീ യുദ്ധത്തിനൊടുവിലായ് ആയുധങ്ങൾ കുന്നു കൂട്ടുന്നവർ വിറ്റു തീർക്കുവാൻ, ലാഭങ്ങൾ കൊയ്യുവാൻ മനുഷ്യജീവൻ്റെ മുകളിൽ വിതയ്ക്കുന്നു വിദ്വേഷത്തിൻ വിഷം ചേർത്ത വിത്തുകൾ കൊയ്തെടുക്കുന്നു മാനവ ജീവിതം ഒപ്പം ജീവനും, ജീവിത മാർഗ്ഗവും കഴുകൻ കണ്ണുമായ് റാഞ്ചിയെടുക്കുന്നു ലോകത്തിൻ്റെ സമാധാന ജീവിതം ഭേദ ചിന്തകൾ എല്ലാം വെടിഞ്ഞിട്ട് ഏറെ ഉച്ചത്തിൽ ഒറ്റ ശബ്ദത്തോടെ യുദ്ധം വേണ്ടെന്ന് പറയുവാനാവണം യുദ്ധവെറിയരെ അകറ്റുവാനാവണം

Read More

ഇരുളിൽ നിന്നും വന്ന് ഇരുട്ടിൽ മറയുന്നോന് ഇരുൾ വന്ന് മൂടുമ്പോൾ ഇരുളിനെ പേടിയെന്തേ ? വെളിച്ചത്തിൽ നടന്നെന്നും വെളുക്കെ ചിരിക്കുന്നോന് രാത്രിയിൽ പരക്കുന്ന വെളിച്ചത്തെ പേടിയെന്തേ ? ഇരുളും വെളിച്ചവും തീർക്കുന്ന ചിത്രങ്ങൾ പറയുന്ന സത്യത്തിൻ പൊരുളിനെ പേടിയെന്തേ? ഇരുട്ടി വെളുക്കുമ്പോൾ വില്ലൻ നായകനും നായകൻ വില്ലനുമായി മാറുമ്പോൾ ശങ്കയെന്തേ ? ഇരുളിൻ്റെ ഇടയിലും വെളിച്ചത്തിൽ നിഴലിലും സത്യം മറനീക്കി വരാനായ് മടിയെന്തേ ? ഇരുളും വെളിച്ചവും നിറഞ്ഞ കളങ്ങളിൽ കരുക്കൾ നീക്കി നീക്കി കളിച്ചാൽ മടുക്കില്ലേ? ഇരുളും വെളിച്ചവും ഒരുമിച്ചൊരു നാളിൽ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം തരുകില്ലേ?

Read More

തോറ്റോൻെറ പാട്ടല്ല തോറ്റം പാട്ട് തോൽക്കാതിരിക്കുവാൻ, തോൽക്കില്ലെന്നോതുവാൻ തുള്ളിയുറഞ്ഞിട്ട് ചോദ്യങ്ങൾ ചോദിക്കാൻ ചെമ്പട്ടണിഞ്ഞിട്ട്, കാലിൽ ചിലമ്പിട്ട്, കയ്യിൽ പടവാളും, കണ്ണിൽ കനലുമായ് , കനലിൽ ചവിട്ടി, തിരുമുടി അണിയുന്ന തെയ്യങ്ങൾ ഉറയുമ്പോൾ കൂടെ ഉണരുന്നു തോറ്റം പാട്ട് കോലത്തുനാട്ടിലെ കോലങ്ങളോടൊപ്പം കാലങ്ങൾ മുന്നേ തുലാമിന്നലോടൊപ്പം ഇടിമുഴക്കത്തോടെ ചെമ്പടത്താളത്തിൽ കൊട്ടിയുണരുന്നു തോറ്റം പാട്ട് ചാത്തനും, പൊട്ടനും, കണ്ടനാർ കേളനും, മാക്കവും, പോതിയും, കതിവന്നൂർ വീരനും, പൂതവും, ഗുളികനും മാപ്പിള തെയ്യവും തുള്ളിയുറയുന്നു വടക്കു ദിക്കിൽ ചോദ്യങ്ങൾ ചോദിച്ചും സാന്ത്വനമേകിയും കോപത്താൽ കണ്ണുകൾ ചെഞ്ചോര നിറമാക്കി ചെമ്പട്ടണിഞ്ഞിട്ട് ചെഞ്ചോര ചുണ്ടുമായ് ചെഞ്ചോര നുണയുന്നു ദൈവത്താറ് പുരളി മലയിലും കുന്നത്തു മലയിലും പറശ്ശിനി കടവിലും വീടായ വീട്ടിലും കള്ളും കുടിച്ചിട്ട് വില്ലും കുലച്ചിട്ട് ചെണ്ടമേളത്തിൻ്റെ താളപ്പെരുക്കത്തിൽ തുള്ളിയുറയുന്നു മുത്തപ്പനും ജാതി- മതത്തിൻെറ കെട്ടുകൾ പൊട്ടിച്ച് മാനവ സ്നേഹത്തിൻ വിത്തു വിതച്ചിട്ട് എരിയുന്ന വയറിലെ തീ കെടുത്താനായി അന്നവും വെള്ളവും…

Read More

ചുറ്റും പ്രകാശമാണെങ്കിലും ഇപ്പൊഴും കൂരിരുൾ മൂടിയ കണ്ണുമായ് എന്തു നീ പ്രകാശത്തെ തേടിയലയുന്നു പാരിതിൽ കണ്ണു തുറക്കാതെ എന്തൊരു കഷ്ടമേ ! പണ്ടാരോ ചൊല്ലിയ പോഴത്തവും കേട്ട് എന്തിനു കണ്ണു തുറക്കാതിരിപ്പു നീ പ്രകാശം പരക്കുന്ന വീഥിയിലൊക്കെയും എന്തെന്തു കൌതുകകാഴ്ചകൾ നോക്കു നീ മത വൈര കണ്ണട ദൂരെയെറിയു നീ മാറാല കെട്ടിയ ആരാധനാ മുറി പൂട്ടി നീ ഉമ്മറ കോലായിലെത്തിടൂ നോക്കിടൂ മാനത്തെ വർണ്ണജാലങ്ങളെ കൊട്ടിയടച്ചൊരാ ജാലക വാതിലും മലർക്കെ തുറന്നിടൂ മാറട്ടെ ദുർഗന്ധം കാറ്റും വെളിച്ചവും എങ്ങും പരക്കട്ടെ ഇരുളകന്നെങ്ങും പ്രകാശം പരക്കട്ടെ പ്രകാശമിങ്ങേറെയടുത്തുണ്ട് പക്ഷെ, നീ ഇറുകെയടച്ച നിൻ കണ്ണു തുറക്കുവാൻ നീ തന്നെ, നീ തന്നെ എന്നും ശ്രമിക്കണം കണ്ണും നിൻ ഉള്ളവും പ്രകാശിച്ചിടട്ടേ…

Read More

ആവണി മാസം പിറന്നു, ഉള്ളിൽ ഓണ നിലാവ് തെളിഞ്ഞു പൂവിളി ഉയരുകയായി, എങ്ങും പൂമണം പൊങ്ങിപ്പരന്നു ഒരു നവ വധു പോലെ എൻെറ കൈരളി പൂ ചൂടി നിന്നു മാനവർ ഒരുപോലെ വാണ നാളുകൾ ഓർമ്മയിൽ വന്നു മാവേലി നാടിൻെറ നന്മ, കാതിൽ ഓണപ്പാട്ടായ് നിറഞ്ഞു മാനവസ്നേഹം വിടർത്തും ഓണം മലയാള മണ്ണിലണഞ്ഞു അത്തം കൺ തുറന്നപ്പോൾ, എങ്ങും തുമ്പപ്പൂ ചുണ്ടിൽ വിരിഞ്ഞു പൂവേ പൊലി പൂവേ പാടി നമ്മൾ പൂക്കളിറുത്തു നടന്നു പൂമ്പാറ്റ പോലെയലഞ്ഞു, നമ്മൾ പൂക്കളം മുറ്റത്ത് തീർത്തു ഊഞ്ഞാലിലാടിക്കളിച്ചൂ, കുട്ടികൾ ഓണക്കളിയിൽ മുഴുകി പുളിയില കരമുണ്ടു ചുറ്റി, മങ്കമാർ കൈകൊട്ടി കളിയാടി എങ്ങും വള്ളം കളിപ്പാട്ടുയർന്നൂ, ചുണ്ടൻ വള്ളങ്ങൾ തുഴയാൻ നിരന്നൂ തിരുവോണം തിരുമുറ്റത്തെത്തും മുമ്പേ ഉത്രാടപ്പാച്ചിൽ തുടങ്ങി സദ്യയും കോടിയും വേണം, പിന്നെ ചേലൊത്ത പൂക്കളം വേണം പൊന്നിൻ കിരീടവും ചൂടി, കയ്യിൽ ഓലക്കുടയും എടുത്ത് മാവേലി മന്നൻ വരുമ്പോൾ എങ്ങും ആർപ്പു വിളികളുയർന്നൂ കുടുംബങ്ങൾ…

Read More

ചിങ്ങമാസത്തിലെ തിരുവോണ നാളിനായ് കാത്തിരിപ്പാണെൻെറ മലനാട് നല്ലൊരു നാളിൻെറ ഓർമ്മയുമായെൻെറ മാവേലി അണയുന്ന തിരുനാള് വർണ്ണപ്പട്ടുടയാട ചുറ്റി നീ ഒരുങ്ങുന്നു കൈരളീ, കൈകൊട്ടി കളിക്കായി അത്തം മുതൽ പത്ത് ദിവസങ്ങൾ പൂക്കളാൽ ഒരുക്കുന്നു മലയാള തിരുമുറ്റം മലയാള മണ്ണിൻെറ മനമാകെ ഉണരുന്നൂ തുമ്പപ്പൂ ചിരിതൂകി പൊന്നോണം പൊന്നിൻ കതിർക്കുല കൊയ്യുവാൻ പോരു നീ പച്ചപ്പനന്തത്തേ മടിയാതെ പൂവിളി ഉയരുന്നു പൂക്കൂട നിറയുന്നു പൂക്കളം തീർക്കുവാൻ ഓടിവായോ ഉഞ്ഞാലു കെട്ടണം, ഊഴമിട്ടാടണം ആടിക്കളിച്ചിടാം പൂക്കളെ പോൽ ഉത്രാടപ്പാച്ചിലും കഴിഞ്ഞിങ്ങു വന്നിട്ട് കൈകൊട്ടി കളിയങ്ങു തുടങ്ങേണം ഉത്രാട പൂനിലാ രാത്രിയും കഴിഞ്ഞെന്നാൽ വരവേൽക്കാം മാവേലി വരവായി പൂക്കളം തീർക്കണം ആർപ്പു വിളിക്കണം ആരവമുയരട്ടേ മലനാട്ടിൽ പൊന്നോണ പാട്ടുകൾ ഈണത്തിൽ ചൊല്ലു നീ മലയാള നാടിൻെറ കളിതത്തേ സദ്യയുമൊരുക്കണം നാക്കില മുറിക്കണം ഇലയിട്ടിട്ടുണ്ണുവാൻ വന്നാട്ടേ മധുരമാം പായസം ഉണ്ണുമ്പോൾ നിറയട്ടേ മലയാള മനമാകെ തിരുവോണം ✍️ ഷീജിത്ത്- പിണറായി

Read More